- മതപരിവർത്തന നിരോധന നിയമത്തെ ശക്തമായി എതിർത്ത്, മഹാരാഷ്ട്രയിലെ ബിഷപ്പുമാർ
- സിഎംഐ സന്യാസ സമൂഹത്തിനു പുതിയ പ്രിയോർ ജനറൽ
- വിശുദ്ധനാട്ടിലെ ക്രിസ്ത്യാനികൾ കൊടിയ ദുരിതത്തിൽ: ക്രൈസ്തവ നേതാവ്
- പാപ്പായ്ക്കൊപ്പം വിശുദ്ധബലിയിൽ പങ്കെടുക്കാൻ പണം; ഓൺലൈൻ തട്ടിപ്പുകാർ
- വിശുദ്ധവാരത്തിൽ പ്രത്യേക ക്രിസ്ത്യൻ പരിപാടികളുമായി ബി ബി സി
- KLCWA ക്ക് പുതിയ സംസ്ഥാന നേതൃത്വം
- കെ.എൽ.സി.എ സംസ്ഥാന ഭാരവാഹികളുടെ സത്യപ്രതിജ്ഞ ഇന്ന്
- കെആർഎൽസിബിസി, വിവിധ കമ്മീഷൻ സെക്രട്ടറിമാരുടെ സംഗമം
Author: admin
പുരാണം / ജെയിംസ് അഗസ്റ്റിന് ദിവ്യകാരുണ്യമേ ദൈവമേദിവ്യകാരുണ്യമേ സ്നേഹമേദിവ്യകാരുണ്യമായി എന്നെത്തേടിയെത്തുന്നഈശോ അങ്ങേ ഞാനിന്നാരാധിക്കുന്നുആനന്ദത്തോടുള്ക്കൊണ്ടീടുന്നുസ്നേഹമെന്ന വാക്കിനര്‍ത്ഥം ഭൂമിയില്ജീവിതം കൊണ്ടങ്ങു പൂര്ത്തിയാക്കുമ്പോള്സ്നേഹം സഹനമാണെന്നു ഞാനറിയുന്നുസ്നേഹം മരണമാണെന്നു ഞാന്‍ കാണുന്നുസ്നേഹം ബലിയായ്ത്തീരുന്നുചങ്കും ചോരയുമേകുന്നുസ്നേഹം കുരിശില്‍ പൂര്ണമാകുന്നുസ്നേഹം കുര്‍ബാനയായ് മാറുന്നു ‘ദി പ്രയര്‍’ എന്ന ഗാനസമാഹാരത്തിലെ ദിവ്യകാരുണ്യഗീതമാണിത്. ഫാ.ജോണ്‍ പൈനുങ്കല്‍ എഴുതി പ്രിന്‍സ് ജോസഫ് സംഗീതം നല്കിയ ഈ ഗാനമാലപിച്ചത് കെസ്റ്ററാണ്. ഇവര്‍ മൂവരും ചേര്‍ന്ന് ഒരുക്കിയിട്ടുള്ള ദിവ്യകാരുണ്യഗീതങ്ങളെല്ലാം നമ്മുടെ ദേവാലയങ്ങളില്‍ പതിവായി പാടി വരുന്നുണ്ട്. 2013-ല്‍ റിലീസ് ചെയ്ത ‘അന്നയും റസൂലും’ എന്ന സിനിമയിലുടനീളം ഈ ഗാനം ചേര്‍ത്തിട്ടുണ്ട്. സ്നേഹമെന്ന വാക്കിനര്‍ത്ഥം എന്നു തുടങ്ങുന്ന വരികള്‍ ഈ സിനിമയുടെ പ്രമേയമായും മാറി.മലയാളക്രിസ്തീയ ഭക്തിഗാനശാഖയില്‍ ആരാധനാക്രമങ്ങളില്‍ പാടുന്നതിനു യോഗ്യമായ വരികള്‍ എഴുതിയിട്ടുള്ള ഫാ.ജോണ്‍ പൈനുങ്കല്‍ ഈ ഗാനത്തെക്കുറിച്ചു പറയുന്നു.’എഴുതിയ ഗാനങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങളില്‍ ഒന്നാണിത്. സ്നേഹമെന്നത് സഹനവും മരണവുമാണെന്നു പറയാനാണ് ശ്രമിച്ചത്. സ്നേഹം ആഘോഷവും സന്തോഷവും മാത്രമല്ല, ത്യാഗവും ബലിയുമാണെന്നു കുരിശിലൂടെ യേശു നമുക്ക് കാണിച്ചു…
ഇന്ത്യയിലെ അല്മായരുടെ മദ്ധ്യസ്ഥനായി വിശുദ്ധ ലാസർ ദേവസഹായത്തെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
എസ്എഫ്ഐ അക്രമത്തില്‍ പ്രതിഷേധിച്ച് കെഎസ്യു പയ്യന്നൂര്‍ കോളേജില്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല പഠിപ്പു മുടക്ക് സമരം പ്രഖ്യാപിച്ചിട്ടുണ്ട്.
രാവിലെ പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ പ്രാര്‍ത്ഥനയോടെയാണ് പരിപാടിക്ക് തുടക്കമാകുക. മുഖ്യമന്ത്രി പിണറായി വിജയന് പരിപാടി ഉദ്ഘാടനം ചെയ്യും. ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന് അധ്യക്ഷത വഹിക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പരിപാടിയില്‍ സ്വാഗതം പറയും.
ജഡ്ജിമാരും, മജിസ്ട്രേറ്റുമാരും, വക്കീലന്മാരും, വിവിധ സർവകലാശാലകളിൽ നിന്നുള്ളവരും, സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പെടെ നിരവധി പ്രതിനിധികൾ ആഘോഷങ്ങളിൽ പങ്കെടുക്കുമെന്ന് സുവിശേഷവത്ക്കരണത്തിനായുള്ള ഡിക്കസ്റ്ററിയുടെ വാർത്താക്കുറിപ്പിൽ അറിയിച്ചു.
മോണ്‍. ഡോ. ജോണ്‍ കുറ്റിയില്‍ മേജര്‍ അതിഭദ്രാസന സഹായമെത്രാനായി നിയമിതനായി.
മാലി, ബുർക്കിന ഫാസോ രാജ്യങ്ങളോടു ചേർന്ന രാജ്യത്തിൻ്റെ പടിഞ്ഞാറു ഭാഗത്തുള്ള തില്ലാബേരി മേഖലയിലെ ഗ്രാമത്തിലാണ് ക്രൈസ്തവ കൂട്ടക്കൊല അരങ്ങേറിയത്.
മിസൈൽ അധിഷ്ഠിത ലേസർ പ്രതിരോധ കവചമായ അയേൺ ബീം വിജയകരമായി പരീക്ഷിച്ചുവെന്ന ഇസ്രയേലിന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവത്തോടെയാണ് ലോകം ഉറ്റുനോക്കുന്നത്.
സിനിമ/ പ്രഫ. ഷാജി ജോസഫ് ഗബ്രിയേല്‍ ആക്സല്‍ സംവിധാനം ചെയ്ത ഡാനിഷ് ചലച്ചിത്രമാണ് ‘ബാബെറ്റ്സ് ഫീസ്റ്റ്’. 1958ല്‍ കരെന്‍ ബ്ലിക്സന്‍ എഴുതിയ കഥയെ അടിസ്ഥാനമാക്കിയാണ് സംവിധായകന് ആക്സല്‍ തിരക്കഥ രചിച്ചിരിക്കുന്നത്. സിനിമ വ്യാപകമായ നിരൂപക പ്രശംസ നേടി, മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്കാര്‍ നേടുന്ന ആദ്യത്തെ ഡാനിഷ് ചിത്രമായ ‘ബാബെറ്റ്സ് ഫീസ്റ്റ്’,1987 ലെ കാന്‍ ചലച്ചിത്രമേളയിലെ അണ് സെര്‍ട്ടൈന്‍ റിഗാര്‍ഡ് വിഭാഗത്തിലും പ്രദര്‍ശിപ്പിച്ചു.പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഡെന്മാര്ക്കിലെ ജട്ട്ലാന്ഡിന്റെ പടിഞ്ഞാറന്‍ തീരത്തുള്ള ഒരു ചെറിയ ഗ്രാമത്തിലാണ് മധ്യവയസ്കരും ഭക്തരുമായ പ്രൊട്ടസ്റ്റന്റ് സഹോദരിമാര്‍ മാര്‍ട്ടിനും( ബിര്‍ഗിറ്റ് ഫെഡര്സ്പീല്), ഫിലിപ്പയും(ബോഡില്‍ ക്ജെര്‍) താമസിക്കുന്നത്. കടുത്ത പ്രൊട്ടസ്റ്റന്റ് പാസ്റ്ററുടെ മക്കളായ അവര്‍ മതത്തിനും ജീവകാരുണ്യത്തിനും വേണ്ടി ജീവിതം സമര്‍പ്പിച്ചവരാണ്. തന്റെ പാസ്റ്ററല്‍ ദൗത്യത്തിന്റെ തുടര്‍ച്ചക്കായി യുവതികളായ മക്കളുടെ വിവാഹം അദ്ദേഹം നിരസിക്കുന്നു. അതുമൂലം, അവസരങ്ങള്‍ ഉണ്ടായിരുന്നിട്ടും അവിവാഹിതരായി തുടരുന്ന സഹോദരിമാര്‍ പിതാവിന്റെ മരണശേഷം, അവരുടെ ശാന്തമായ സേവന ജീവിതം തുടരുന്നു. ഒരു ദിവസം ബാബെറ്റ്( സ്റ്റെഫാന്‍…
പക്ഷം / മാര്ട്ടിന് എന്‍. ആന്റണി ബീഹാറില്‍ ഏകദേശം 1050 ഏക്കറോളം സ്ഥലം അദാനിക്ക് ഏക്കറിന് ഒരു രൂപ നിരക്കില്‍ 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്കിയിരിക്കുന്നു എന്ന വാര്‍ത്ത ഈ ദിവസങ്ങളില്‍ കേള്‍ക്കുന്നുണ്ട്. ആ ഭൂമിയില്‍ 10 ലക്ഷത്തോളം മരങ്ങളുണ്ട.് അവ അദാനിക്ക് മുറിച്ചെടുക്കുകയും ചെയ്യാം. കോര്‍പ്പറേറ്റുകളോടുള്ള പരമാധികാരിയുടെ പ്രീണനനയത്തിന്റെ ഏറ്റവും അവസാനത്തെ തെളിവാണിത്. ജനാധിപത്യാധികാരത്തെ പരമാധികാരമാക്കി ഒരു നവഫാസിസത്തിലേക്ക് രാജ്യത്തെ നയിക്കുന്ന നരേന്ദ്ര മോദിക്കും അനുചരന്മാര്ക്കും ഇതൊരു വിഷയമല്ല. അതുകൊണ്ടാണ് കോണ്‍ഗ്രസ് ഉന്നയിച്ച ഈ വിഷയത്തിന് ആരും ഒരു മറുപടിയും നല്‍കാത്തത്. പരിമിതിയില്ലാത്ത പരമാധികാരത്തിലേക്കാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നതെന്ന കാര്യം എല്ലാവര്ക്കും അറിയാം. എങ്കിലും അതിലൂടെ കടന്നുവരുന്ന അപകടത്തെക്കുറിച്ച് നമ്മള് നിശബ്ദരാകുകയാണ്. രാജ്യത്തിന്റെ മുക്കിലും മൂലയിലും നിന്നും എതിര്‍പ്പിന്റെ ചില സ്വരങ്ങള്‍ ഉയരുന്നുണ്ടെങ്കിലും മാധ്യമങ്ങള്‍ അവയെ അവഗണിക്കുകയാണ്. ബിജെപിയുടെ ഈ പരമാധികാര മാനിയയെ ബോധമുള്ളവര്‍ ചെറുത്തുനിറുത്തുന്നില്ലെങ്കില് വരാന്‍ പോകുന്നത് ഭീകരമായ ഒരു മരണ സംസ്കാരമായിരിക്കും എന്ന കാര്യം മറക്കരുത്. അതിനുള്ള…
Subscribe to Updates
Get the latest creative news from FooBar about art, design and business.
