- യേശുവിന്റെ പുൽക്കൂട്; നിശബ്ദതയും പ്രാർത്ഥനയും ഓർമ്മിപ്പിക്കുന്നു: പാപ്പാ
- ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ റോങ്മെയ് കത്തോലിക്കാ ബൈബിൾ മണിപ്പൂരിൽ പുറത്തിറങ്ങി
- മെക്സിക്കോയിൽ സ്വകാര്യ ജെറ്റ് തകർന്ന് വീണ് 6 പേർ മരിച്ചു
- പഞ്ചായത്തുകളില്‍ 27 ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; മേയര്‍, ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പ് 26 ന്
- കേരളത്തിന് കേന്ദ്രം 260 കോടി അനുവദിച്ചു
- തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും മഹാത്മാഗാന്ധി പുറത്ത്
- സെമിറ്റിക് വിരുദ്ധ അക്രമങ്ങൾ അവസാനിപ്പിക്കൂ,ഹൃദയങ്ങളിൽ നിന്ന് വിദ്വേഷം തുടച്ചുനീക്കണം-പാപ്പാ
- പഞ്ചാബിൽ കബഡി താരം വെടിയേറ്റ് മരിച്ചു
Author: admin
മൂന്നാർ : ഇടുക്കി മൂന്നാർ ദേശീയപാത ദേവികുളം റോഡിലേക്ക് മണ്ണിടിഞ്ഞ് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. ലോറിയിലേക്ക് മണ്ണ് വീണ് രാത്രിയിൽ ഒരാൾ മരിച്ചു. മൂന്നാർ സ്വദേശി ഗണേശനാണ് മരിച്ചത്. മൂന്നാർ ബോട്ടാണിക്കൽ ഗാർഡന് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായിരിക്കുന്നത്. വലിയ പാറക്കല്ലുകളടക്കം റോഡിലേക്ക് വീണു . പത്തനംതിട്ട തിരുവല്ല – അമ്പലപ്പുഴ സംസ്ഥാന പാതയിൽ നെടുമ്പ്രം തോട്ടടി പടിയിൽ റോഡിലേക്ക് വെള്ളം കയറിയിട്ടുണ്ട് . ഇന്നലെ ഉച്ച കഴിഞ്ഞാണ് സമീപത്ത് കൂടി ഒഴുകുന്ന മണിമലയാർ കരകവിഞ്ഞതിനെ തുടർന്ന് റോഡിലേക്ക് വെള്ളം കയറിയത്. റോഡിൻ്റെ നൂറ് മീറ്ററോളം ഭാഗത്ത് വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. തോട്ടടിപ്പടി – പമ്പ ജലോത്സവം ഫിനിഷിംഗ് പോയിൻറ് റോഡിൻറെ 100 മീറ്ററോളം ഭാഗത്ത് കരിങ്കൽ നിർമ്മിത സംരക്ഷണഭിത്തി 2018ലെ മഹാപ്രളയത്തോടെ ഇടിഞ്ഞു വീണിരുന്നു. ഇതേ തുടർന്നാണ് മതിയിൽ നിന്നും വെള്ളം സമീപ പുരയിടം വഴി സംസ്ഥാനപാതയിലേക്ക് എത്തുന്നത്
വാഷിങ്ടൺ: അമേരിക്കയിൽ അക്രമി 11 പേരെ കുത്തിപ്പരിക്കേൽപ്പിച്ചു . കഴിഞ്ഞ ദിവസം രാത്രി മിച്ചിഗൻ ട്രവേർസ് സിറ്റിയിലെ വാൾമാർട്ടിലാണ് അക്രമ സംഭവം. അക്രമിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട് . കുത്തേറ്റ 11 പേരെയും മുൻസൺ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ പുറത്ത് വിട്ടിട്ടില്ല. പ്രാഥമികാന്വേഷണം തുടരുന്നതിനാൽ സംഭവസ്ഥലത്തേക്ക് പൊതുജനങ്ങൾ പ്രവേശിക്കരുതെന്ന് പൊലീസ് അറിയിച്ചു.
ഭോപ്പാൽ : മധ്യപ്രദേശ് നിയമസഭയിലെ എല്ലാതരത്തിലുമുള്ള മുദ്രാവാക്യങ്ങളും പ്രതീകാത്മക പ്രതിഷേധങ്ങളുമാണ് നിരോധിച്ചത്. മഴക്കാല സമ്മേളനത്തിന് തൊട്ടുമുമ്പ് പുറത്തിറക്കിയ ഉത്തരവ് വലിയ തരത്തിലുള്ള രാഷ്ട്രീയ പ്രതിഷേധങ്ങൾ ഉയർത്തുകയാണ് . നേരത്തെ നിയമസഭ സമ്മേളനങ്ങളില്‍ കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് വലിയ രീതിയിലുള്ള പ്രതിഷേധങ്ങളുണ്ടായിരുന്നു. പൊതുജനങ്ങളുടെ ചോദ്യങ്ങളില്‍ നിന്നും സര്‍ക്കാര്‍ ഒളിച്ചുനില്‍ക്കുകയാണെന്ന് ആരോപിച്ച് ഒരു എംഎല്‍എ കറുപ്പ് മാസ്‌ക് ധരിച്ച് സമ്മേളനത്തി. ജോലി ഒഴിവുകളിൽ നിയമനം നടത്തുന്നില്ലെന്ന് ആരോപിച്ച് ഒരു എംഎല്‍എ കളിപാമ്പുമായി നിയമസഭയിലെത്തി. അഴിമതിക്കെതിരെ അസ്ഥികൂടത്തിന്റെ ചിത്രമുള്ള വസ്ത്രം ധരിച്ചെത്തിയതും കടത്തെ കുറിച്ച് സൂചിപ്പിക്കാന്‍ ചങ്ങലയുമായെത്തിയ സംഭവവും മധ്യപ്രദേശ് സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു .
കൊച്ചി: വല്ലാർപാടം ബസിലിക്കയിൽ ഇനി പുണ്യദിനങ്ങളുടെ കൃപാഭിഷേകം.വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 27 മുതൽ 31 വരേ നടത്തുന്ന അന്തർദേശീയ വല്ലാർപാടം മരിയൻ ബൈബിൾ കൺവെൻഷനു വേണ്ടി റോസറി പാർക്കിൽ നിർമ്മിക്കുന്ന പന്തലിന്റെ കാൽ നാട്ടു കർമ്മം വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ. മാത്യു കല്ലിങ്കൽ നിർവ്വഹിച്ചു. ചടങ്ങിൽ ബസിലിക്ക റെക്ടർ ഫാ. ജെറോം ചമ്മിണിക്കോടത്ത്, ഫാ. യേശുദാസ് പഴംപിള്ളി, ഫാ. വിൻസന്റ് നടുവിലപറമ്പിൽ, ഫാ.ജീബു തൈത്തറ തുടങ്ങിയവർ സംബന്ധിച്ചു. പ്രസിദ്ധ വചനപ്രഘോഷകനും അണക്കര മരിയൻ റിട്രീറ്റ് സെന്റർ ഡയറക്ടറുമായ ഫാ.ഡോമിനിക് വാളൻമണലിന്റെ നേതൃത്വത്തിലാണ് അഞ്ചു നാൾ നീണ്ടു നില്ക്കുന്ന കൺവെൻഷൻ സംഘടിപ്പിച്ചിട്ടുള്ളത്. 27ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ.ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്ന ദിവ്യബലി മധ്യേ കൺവെൻഷന്റെ ഉത്ഘാടനം അഭിവന്ദ്യ പിതാവ് നിർവ്വഹിക്കും. സമാപന ദിനമായ 31 ന് ദിവ്യബലിക്ക് സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ മുഖ്യ കാർമ്മികത്വം വഹിക്കും. ദിവസവും വൈകീട്ട് 4 മണി…
കണ്ണൂർ : “കെ.എൽ.സി.എ സമുദായ സമ്പർക്ക പരിപാടി 2025” ന്റെ കണ്ണൂർ രൂപതതല ആലോചന യോഗം KLCA സംസ്ഥാന പ്രസിഡന്റ് അഡ്വ ഷെറി ജെ തോമസിന്റെ അധ്യക്ഷതയിൽ ചേർന്നു . കെ.എൽ.സി.എ കണ്ണൂർ രൂപത പ്രസിഡന്റ് ഗോഡ്സൺ ഡിക്രൂസ് മുഖ്യ പ്രഭാഷണം നടത്തി . സമുദായ അംഗങ്ങൾ നേരിടുന്ന പ്രധാന പ്രശ്നമായ സർട്ടിഫിക്കറ്റ് വിഷയം സമുദായ അംഗങ്ങളുടെ ഇടയിൽ ഉയർത്തി കൊണ്ടുവരാൻ യോഗം തീരുമാനിച്ചു . കൂടാതെ വന്യമൃഗങ്ങളുടെ ശല്യം മൂലം ഉണ്ടാകുന്ന കൃഷി നാശം ഉൾപ്പെടുന്ന കാർഷിക വിഷയങ്ങളും സമുദായ സമ്പർക്ക പരിപാടിയിൽ ഉയർത്തും . പട്ടയം ലഭിക്കേണ്ട വിഷയങ്ങൾ , സി ആർ ഇസഡ് വിഷയങ്ങളും സമുദായ സമ്പർക്ക പരിപാടിയിൽ ഉൾപ്പെടും . സെപ്റ്റംബർ 21 ഞായറാഴ്ച ഉച്ചയ്ക്ക് 02.00 മണിയ്ക്ക് കണ്ണൂരിൽ വച്ചു “കെ.എൽ.സി.എ സമുദായ സമ്പർക്ക പരിപാടി 2025” സംഘടിപ്പിക്കും . സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി , സംസ്ഥാന ട്രഷറർ രതീഷ് ആന്റണി…
കന്യാസ്ത്രീകൾക്കൊപ്പം നാരായൺപൂരിലെ ആദിവാസി സമൂഹത്തിലെ മൂന്നു പെൺകുട്ടികളും ഒരു ആൺകുട്ടിയും ഉണ്ടായിരുന്നു. മൂന്ന് പെൺകുട്ടികളും ആൺകുട്ടിയും പ്രായപൂർത്തിയായവർ ആണ്.
തിരുവനന്തപുരം :കേരളത്തിൽ അതിശക്തമായ മഴ തുടരുന്നു . മധ്യകേരളത്തിലെ മൂന്നുജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് അതിതീവ്രമഴ സാധ്യതയുണ്ട് . എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട് . പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം , കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അതിശക്തമായ മഴമുന്നറിയിപ്പുള്ളത്. തിരുവനന്തപുരം കൊല്ലം ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. നദികളില്‍ നീരൊഴുക്ക് ശക്തമായി. മണിമല, അച്ചന്‍കോവില്‍ നദികളില്‍ ഓറഞ്ച് അലര്‍ട്ട് നല്‍കി. ശക്തമായ കാറ്റിലും മഴയിലും വടക്കന്‍ കേരളത്തില്‍ രണ്ട് പേർ മരിച്ചു . കണ്ണൂരില്‍ വീടിന് മുകളിലേക്ക് മരം വീണായിരുന്നു 78 കാരനായ തെറ്റുമ്മല്‍ ചന്ദ്രന്‍ മരിച്ചത് . ഒരാൾ ബോട്ട് മറിഞ്ഞാണ് മരിച്ചത്. കോഴിക്കോട് കട്ടിപ്പാറയില്‍ വനത്തിനുള്ളില്‍ ഉരുള്‍പൊട്ടി മലവെള്ളപ്പാച്ചിലുണ്ടായി.
വാഷിംഗ്ടൺ:പലസ്തീനെതിരെ ഇസ്രയേൽ സൈനിക നടപടി ശക്തമാക്കണമെന്നും ’ഗാസയെ വൃത്തിയാക്കണ’മെന്നും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. അമേരിക്ക മുന്നോട്ട് വെച്ച വെടിനിർത്തൽ നിർദ്ദേശം ഹമാസ് തള്ളിയ സാഹചര്യത്തിലാണ് ട്രംപിൻ്റെ പ്രസ്താവന. ഹമാസിന് സമാധാനത്തിൽ താൽപ്പര്യമില്ലെന്നും ട്രംപ് പറഞ്ഞു . ‘ഹമാസ് ശരിക്കും ഒരു കരാറിൽ ഏർപ്പെടാൻ ആഗ്രഹിച്ചില്ല. അവർ മരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഞാൻ കരുതുന്നു’ എന്നായിരുന്നു ട്രംപിൻ്റെ ക്രൂരമായ പ്രതികരണം. സ്കോട്ട്ലൻഡിലേക്കുള്ള യാത്രയ്ക്ക് മുമ്പായിരുന്നു ട്രംപിൻ്റെ പ്രതികരണം.
തിരുവനന്തപുരം: വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച കൊല്ലം തേവലക്കര സ്‌കൂള്‍ മാനേജ്‌മെന്റിനെ സർക്കാർ പിരിച്ചുവിട്ടുകൊണ്ട് തേവലക്കര സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. സിപിഐഎം നിയന്ത്രണത്തിലുള്ള മാനേജ്‌മെന്റിനെയാണ് പിരിച്ചുവിട്ടത്. താല്‍ക്കാലിക മാനേജറായി കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് ചുമതല നല്‍കി. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുനായിരുന്നു ക്ലാസ് മുറിയോട് സമീപമുള്ള സൈക്കിള്‍ ഷെഡിന്റെ മുകളില്‍ നിന്നും ഷോക്കേറ്റ് മരിച്ചത്. മാനേജറുടെ ഭാഗത്ത് നിന്നും കൃത്യവിലോപവും അലംഭാവവും ഉണ്ടായി – മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ മാനേജര്‍ക്ക് കഴിഞ്ഞില്ല. സ്ഥലം സന്ദര്‍ശിച്ച് പൊതു വിദ്യാഭ്യാസ ഉപഡയറക്ടര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
തിരുവനന്തപുരം: കൊടും കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി. റിട്ട. ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കും. പുതിയ സെന്‍ട്രല്‍ ജയില്‍ ആരംഭിക്കും കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് റിട്ട . സി എൻ രാമചന്ദ്രൻ നായർ, മുൻ സംസ്ഥാന പോലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവരാണ് പ്രത്യേക അന്വേഷണം നടത്തുന്ന സമിതിയിൽ. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. നിലവിൽ പൊലീസ് അന്വേഷണവും വകുപ്പ് തല പരിശോധനകളും നടക്കുന്നുണ്ട്. ഇതിന് പുറമെയാണ് സമഗ്ര അന്വേഷണം.സംസ്ഥാന ചീഫ് സെക്രട്ടറി ഡോ എ ജയതിലക്, പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ,ആഭ്യന്തര അഡിഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ. ബിജു, ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ, ഇന്റലിജൻസ് അഡീഷണൽ ഡിജിപി പി വിജയൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു . മൂന്നു മാസത്തിനകം സംസ്ഥാനത്തെ പ്രധാനപ്പെട്ട നാലു ജയിലുകളിലും വൈദ്യുതി ഫെന്‍സിങ്…
Subscribe to Updates
Get the latest creative news from FooBar about art, design and business.
