- ഏക പാത്ര നാടക മത്സരം സംഘടിപ്പിച്ചു
- കലയുടെ ഉപാസകനായ സിബി ഇറക്കത്തിലിന് അന്ത്യാഞ്ജലി
- ചേർത്തലയിൽ ബസ്സ് അപകടം 28 പേർക്ക് പരിക്ക്
- ലിയോ പതിനാലാമൻ: ലോക പൗരൻ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മിഷനറി” സെപ്റ്റംബർ 18ന് പ്രസിദ്ധീകരിക്കും
- കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തില്‍ സംഘർഷഭരിതമായി ബ്രിട്ടന്
- വഖഫ് വിധിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്
- വി. കാർലോ അക്യൂട്ടിസിൻ്റെ പേരിൽ ഓഫീസ് തുറന്നു
- തലയോടുകൾ ചിരിക്കുമ്പോൾ
Author: admin
കണ്ണൂർ: വചന പ്രഘോഷണത്തിൻ്റെ പുതുവഴിയായി കണ്ണൂർ രൂപതയിലെ നീലേശ്വരത്ത്ജീസസ് യൂത്ത് ടീം നയിച്ച ജീസസ് ആൻഡ് മീ (ജാം)യുവജന സംഗമം നടത്തി. നീലേശ്വരം സെൻ്റ് പീറ്റേഴ്സ് ദൈവാലയത്തിൽ നടന്ന യുവജന സംഗമത്തിൻ്റെ ഭാഗമായാണ് കാഞ്ഞങ്ങാട് ഫൊറോനയിൽ യൂത്ത് പ്രോഗ്രാം സംഘടിപ്പിച്ചത്. സംഗീതം ഉൾപ്പെടെ കലാ -സാംസ്കാരിക ഇനങ്ങൾ യുവതീയുവാക്കളിലൂടെ വചനാധിഷ്ഠിതമായി അവതരിപ്പിക്കാൻ കാഞ്ഞങ്ങാട് ഫൊറോനക്ക് കീഴിൽകണ്ണൂർ -കാസർഗോഡ് ജില്ലകളിലെ 13 ഇടവകകളിലെ 250 ൽപ്പരം യുവതീയുവാക്കളെത്തിയിരുന്നു. കണ്ണൂർ രൂപതാകണ്ണൂർ രൂപതാ ബിഷപ്പ് ഡോ.അലക്സ് വടക്കുംതല മുഖ്യകാർമികത്വം വഹിച്ചു. നീലേശ്വരം സെൻ്റ് പീറ്റേഴ്സ് ദൈവാലയത്തിൽ നടന്ന യൂത്ത് പ്രോഗ്രാംകണ്ണൂർ രൂപതാ ബിഷപ്പ് ഡോ.അലക്സ് വടക്കുംതല ഉദ്ഘാടനം ചെയ്തു. രൂപതാ സഹായമെത്രാൻ ഡോ. ഡെന്നീസ് കുറുപ്പശേരി, ഇടവക വികാരി ഫാ. ആൻസിൽ പീറ്റർ, ഫാ. ജസ്റ്റിൻ എടത്തിൽ, ഫാ. ജീനിയസ് ക്ലീറ്റസ്, ഫാ. പീറ്റർ പാറേക്കാട്ടിൽ, ഫാ. ജോസ്, ഫാ. ജിനോ ചക്കാലക്കൽ, ഫാ. അനിൽ അറക്കൽ, ബ്രദർ മിഷേൽ എന്നിവർ സംസാരിച്ചു. രാവിലെ…
കോഴിക്കോട്: കോഴിക്കോട് പൗരാവലിയുടെ നേതൃത്വത്തിൽ ആർച്ച് ബിഷപ്പ് ഡോ.വർഗീസ് ചക്കാലക്കലിന്റെ സാന്നിധ്യത്തിൽ ഫ്രാൻസിസ് പാപ്പാ അനുസ്മരണയോഗം നടത്തി .സിറ്റി സെന്റ് ജോസഫ് പള്ളിയിൽ വെച്ച് മെയ് ആറാം തീയതി വൈകിട്ട് നാലുമണിക്ക് നടന്ന ചടങ്ങ് ഫ്രാൻസിസ് പാപ്പായുടെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയോടെ ആരംഭിച്ചു. അതിരൂപത വികാരി ജനറൽ മോൻസിഞ്ഞോർ ജൻസൻ പുത്തൻവീട്ടിൽ സ്വാഗതം അർപ്പിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തൻറെ അനുസ്മരണ പ്രഭാഷണം നടത്തി . ഫ്രാൻസിസ് പാപ്പാ ലോകത്തെ ദൈവദൃഷ്ടിയിലൂടെ വീക്ഷിക്കാൻ ശ്രമിച്ച വ്യക്തിത്വത്തിന് ഉടമ ആണെന്ന് അദ്ദേഹം നിരീക്ഷിച്ചു. യുദ്ധ ഭൂമിയിൽ നിന്ന് പലായനം നടത്തിയ പാവപ്പെട്ടവർക്ക് വേണ്ടി കണ്ണീരോടെ സംസാരിച്ച വ്യക്തിയായിരുന്നു പാപ്പാ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദൈവവിളിക്ക് അനുസൃതമായി അനന്തമായ ക്ഷമയുടെ വക്താവായി സ്നേഹത്തിൻ്റെയും സമാധാനത്തിൻ്റെയും സന്ദേശം നൽകികൊണ്ട് ഫ്രാൻസിസ് പാപ്പ കടന്നു പോയി എന്ന് കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് തൻ്റെ അനുസ്മരണ പ്രഭാഷണത്തിൽ അനുസ്മരിച്ചു.കോഴിക്കോട് അതിരൂപത ആർച്ച്…
കൊല്ലം: കൊല്ലം രൂപതാ മദ്യവിരുദ്ധ സമിതിയുടെയും കോവിൽത്തോട്ടം ഫുട്ബോൾ ക്ലബ്ബിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരിക്കെതിരെ കായിക പ്രതിരോധം എന്ന സന്ദേശവുമായി ഫുട്ബാൾ ടൂർണ്ണമെൻറ് സംഘടിപ്പിച്ചു. യുവാക്കളെ കായികരംഗത്തേക്ക് ആകർഷിച്ച് ജീവിതം ക്രിയാത്മകമാക്കി ലഹരിക്കെതിരെ പ്രതിരോധങ്ങൾ സൃഷ്ടിക്കുക എന്ന ഉദ്യേശത്തോടെയാണ് ഇത് ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നത്. ലഹരിയുടെ കെണിയിൽ അകപ്പെട്ട് നശിച്ചുക്കൊണ്ടിരിക്കുന്ന പുതുതലമുറയെ വീണ്ടെടുക്കുന്നതിനും ലഹരിവിരുദ്ധ പോരാട്ടങ്ങളിൽ യുവതയെ അണിനിരത്തുന്നതിനുമാണ് ഇത്തരം മത്സരങ്ങളിലൂടെ സമിതി ലക്ഷ്യമാക്കുന്നത്. ശങ്കരമംഗലം ചുങ്കത്തിൽ അരീന ടെറഫിൽ നടന്ന ടൂർണ്ണമെൻ്റ് കെ സി ബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന വക്താവ് യോഹന്നാൻ ആൻ്റണി ലഹരി വിരുദ്ധ സന്ദേശം നൽകി ഉദ്ഘാടനം ചെയ്തു. ചവറ ഗ്രാമപഞ്ചായത്ത് അംഗം ആൻസി ജോർജ് അധ്യക്ഷത വഹിച്ചു. ജോയൽ അജു, റൊണാർഡോ, ജിബിൻ, പ്രിൻസ് എന്നിവർ പ്രസംഗിച്ചു. കൊല്ലം രൂപതാ മദ്യവിരുദ്ധ കമ്മീഷൻ ഡയറക്ടർ റവ.ഡോ.മിൽട്ടൺ ജോർജ് വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു.പന്തളം റെഡ്സ്റ്റാർ ഒന്നാം സ്ഥാനവും കൊല്ലം ബോക്ക ജൂനിയേഴ്സ് രണ്ടാംസ്ഥാനവും കരസ്ഥമാക്കി. അഞ്ച് ജില്ലകളിൽ നിന്നായി…
ഫ്രാന്‍സിസ് പാപ്പാ അണിഞ്ഞിരുന്ന ‘വലിയ മുക്കുവന്റെ’ മോതിരവും പേപ്പല്‍ മുദ്രയും ഇന്ന് വത്തിക്കാനിലെ സിനഡ് ഹാളില്‍ ചേര്‍ന്ന കര്‍ദിനാള്‍മാരുടെ ജനറല്‍ കോണ്‍ഗ്രിഗേഷന്റെ അവസാന സമ്മേളനത്തില്‍ കമെര്‍ലെംഗോ കര്‍ദിനാള്‍ കെവിന്‍ ഫാറെല്‍ ഔപചാരികമായി വെള്ളിച്ചുറ്റികകൊണ്ട് പിളര്‍ത്തി നശിപ്പിച്ചു. ഫ്രാന്‍സിസ് പാപ്പായുടെ പൊന്തിഫിക്കല്‍ വാഴ്ചയുടെ സ്ഥാനികമുദ്രകള്‍ ഉന്മൂലനം ചെയ്തുകൊണ്ടാണ് പുതിയ പാപ്പായെ തിരഞ്ഞെടുക്കുന്ന കോണ്‍ക്ലേവ് നാളെ ആരംഭിക്കുന്നത്.
തൃശൂർ: പൂരാവേശത്തിൽ തൃശൂർ. കണിമംഗലം ശാസ്താവ് വടക്കുംനാഥനിലെത്തി. ഘടകപൂരങ്ങൾ ഓരോന്നായി വടക്കുംനാഥ സന്നിധിയിൽ എത്തിച്ചേരുകയാണ്. ജനസാഗരമാണ് പൂരനഗരിയിലേക്ക് ഒഴുകിയെത്തുന്നത്. പതിനൊന്ന് മണിയോടെ മഠത്തിൽ വരവ് പഞ്ചവാദ്യം ആരംഭിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഇലഞ്ഞിത്തറ മേളം. വൈകിട്ട് അഞ്ചരയ്ക്കാണ് കുടമാറ്റം.നാളെ രാവിലെ മൂന്ന് മണിക്കാണ് വെടിക്കെട്ട്. നയന മനോഹര കാഴ്ചകളാകും വടക്കുംനാഥ സന്നിധി ഒരുക്കിയിരിക്കുന്നതെന്നതിൽ സംശയമില്ല. ഇന്നലെ ആയിരങ്ങളെ സാക്ഷിയാക്കി നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാർ തെക്കേഗോപുര വാതിൽ തുറന്നോടെയാണ് പൂരച്ചടങ്ങുകൾക്ക് തുടക്കമായത്. പൂരത്തിന് സുരക്ഷ ഉറപ്പാക്കുന്നതിനായി 500 സിസിടിവി കാമറകളാണ് പൊലീസ് സജ്ജമാക്കിയിരിക്കുന്നത്.
കൊടുങ്ങല്ലൂർ കോട്ടപ്പുറം : കോട്ടപ്പുറം രൂപതയുടെ സന്യസ്തർക്കുള്ള എപ്പിസ്കോപ്പൽ വികാരിയായി റവ.ഡോ. ഫ്രാൻസിസ്കോ പടമാടനെ ബിഷപ്പ് ഡോ.അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു.നിലവിൽ പൊയ്യ സെന്റ് സെബാസ്റ്റ്യൻ പള്ളി വികാരിയും തുരുത്തിപ്പുറം ഫൊറോന വികാരിയുമാണ്. ഫാ. സെബാസ്റ്റ്യൻ ജക്കോബി ഒഎസ്ജെ സ്ഥാനമൊഴിഞ്ഞതിനേ തുടർന്നാണ് പുതിയ നിയമനം. കോട്ടപ്പുറം രൂപത ചെട്ടിക്കാട് സെൻ്റ് ആൻ്റണീസ് ഇടവക പരേതരായ പടമാടൻ ആന്റണിയുടെയും ട്രീസയുടെയും മകനായി 1960 ഫെബ്രുവരി 25 ന് റവ. ഡോ. ഫ്രാൻസിസ്കോ പടമാടൻ ജനിച്ചു. 1986 ഡിസംബർ 22 ന് ആർച്ച്ബിഷപ്പ് കോർണിലിയൂസ് ഇലഞ്ഞിക്കലിൽ നിന്ന് വൈദിക പട്ടം സ്വീകരിച്ചു. റോമിലെ ഉർബാനിയാന യൂണിവേഴ്സിറ്റിയിൽ നിന്ന് കാനൻ നിയമത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. കോട്ടപ്പുറം രൂപത ചാൻസലർ, രൂപത മൈനർ സെമിനാരി റെക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് . കോട്ടപ്പുറം സെൻ്റ് മൈക്കിൾസ് കത്തീഡ്രൽ, മാള പള്ളിപ്പുറം സെൻ്റ് ആൻ്റണീസ് ,തുരുത്തിപ്പുറം സെൻ്റ് ഫ്രാൻസിസ് അസീസി , കീഴുപ്പാടം സൽബുദ്ധി മാത,ഗോതുരുത്ത് സെൻ്റ് സെബാസ്റ്റ്യൻ, കാര…
കൊടുങ്ങല്ലൂർ: കെ.സി.വൈ.എം കോട്ടപ്പുറം രൂപതയിലെ ഇടവക ഭാരവാഹികളുടെ നേതൃ സംഗമം ‘ലീഡേഴ്സ് മീറ്റ് 2025’ കോട്ടപ്പുറം വികാസിൽ വെച്ച് നടത്തി. പ്രസിഡൻറ് ജെൻസൻ ആൽബിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് രൂപത ജനറൽ സെക്രട്ടറി ജെൻസൻ ജോയ് സ്വാഗതം ആശംസിച്ചു. രൂപതാ ഡയറക്ടർ ഫാ.നോയൽ കുരിശിങ്കൽ ആമുഖപ്രഭാഷണം നടത്തി. കെ.സി.വൈ.എം സംസ്ഥാന അഡ്വൈസറി കൗൺസിൽ മെമ്പറും, രൂപത പാസ്റ്ററൽ കൗൺസിൽ ജോയിന്റ് സെക്രട്ടറിയുമായ ജെസ്സി ജെയിംസ് ഉദ്ഘാടനം ചെയ്തുകൊണ്ട് ‘ഇന്നിന്റെ യുവത’ എന്ന വിഷയത്തിൽ സെഷൻ നയിച്ചു. തുടർന്ന് രൂപതയുടെ വരും കാല പ്രവർത്തനങ്ങൾ യൂണിറ്റ് ഭാരവാഹികൾക്ക് മുമ്പിൽ അവതരിപ്പിക്കുകയും ചർച്ച ചെയ്യുകയും ചെയ്തു. യൂണിറ്റിലെ പ്രവർത്തനങ്ങളും ഇതര വിഷയങ്ങളും യൂണിറ്റ് ഭാരവാഹികൾ അവതരിപ്പിച്ചു. രൂപതാ സെക്രട്ടറി അനഘ ടൈറ്റസ് നന്ദി അർപ്പിച്ച് യോഗം അവസാനിച്ചു.രൂപത കെ.സി.വൈ.എം ഭാരവാഹികളായ ആമോസ് മനോജ്, ജീവൻ ജോസഫ്, ആൽബിൻ, ഹിൽന പോൾ, അക്ഷയ് കെ.ആർ എന്നിവർ ലീഡേഴ്സ് മീറ്റിന് നേതൃത്വം നൽകി.
‘അഴികള്‍ക്കകത്തു കിടക്കുന്ന സഹോദരീസഹോദരന്മാര്‍’ എന്ന് ഫ്രാന്‍സിസ് പാപ്പാ വിളിച്ചിരുന്ന തടവുകാര്‍ക്കാണ് അദ്ദേഹം തന്റെ സ്വന്തം ബാങ്ക് അക്കൗണ്ടില്‍ അവശേഷിച്ചിരുന്ന 200,000 യൂറോ (1.94 കോടി രൂപ) അവസാനമായി സമ്മാനിച്ചത്.
കോഴിക്കോട് ആര്‍ച്ച് ബിഷപ്പ് ഡോ. വർഗ്ഗീസ് ചക്കാലക്കൽ ഫ്രാൻസിസ് പാപ്പായുടെ കല്ലറ സന്ദർശിച്ചു പ്രാർത്ഥിച്ചു. ഫ്രാൻസിസ് പിതാവിൻ്റെ കബറടക്ക ശുശ്രൂഷകളിൽ മുഴുവനും പങ്കെടുത്ത മെത്രാപ്പൊലീത്ത കേരളത്തിലെ എല്ലാ ലത്തീൻ ക്രൈസ്തവരുടേയും പ്രതിനിധിയായാണ് കല്ലറ സന്ദർശിക്കുകയും സഭയുടെ ഒഫീഷ്യൽ പ്രെയർ ചൊല്ലി സമർപ്പിക്കുകയും ചെയ്തത്. പിതാവിൻ്റെ മുൻ സെക്രട്ടറിമാരായ ഫാ. അർജുൻ ,ഫാ. നിതിൻ ബറുവ, റോമിലെ ഇടവകയിൽ ശുശ്രൂഷ ചെയ്യുന്ന പോൾ സണ്ണിയച്ചൻ, ജിൻസി എന്നിവരും പിതാവിനൊപ്പം ഉണ്ടായിരുന്നു.
ഉദാത്തമായ ഇടയശുശ്രൂഷയുടെപാരമ്പര്യമനുസരിച്ച്ഇടവക വികാരിമാർ സ്ഥലം മാറി പോകുമ്പോൾ അവരുടെ സേവനങ്ങൾക്ക് നന്ദി പ്രകാശിപ്പിക്കുവാൻ യാത്രയപ്പ് സമ്മേളനങ്ങൾ സംഘടിപ്പിച്ച് സ്നോഹോപഹാരങ്ങൾ നൽകിയാണ് യാത്രയക്കുന്നത്. എന്നാൽ മിൽട്ടൺ അച്ചൻ അപൂർവ്വമായ ഒരു യാത്രയപ്പ് സമ്മാനമാണ് ജനത്തിനോട് ചോദിച്ചത്. തൻ്റെ സ്ഥലം മാറ്റുവുമായി ബന്ധപ്പെട്ട് സമ്മേളനങ്ങളോ ഉപഹാരങ്ങളോ വേണ്ടായെന്നും അതിനായി ഒരു സമ്പത്തും വിനിയോഗിക്കരുതെന്നും അദ്ദേഹം ജനത്തിനോട് ദിവ്യബലി മധ്യേ അറിയിച്ചു. ഞാൻ കോവിൽത്തോട്ടം മണ്ണിൽ അലിഞ്ഞു ചേരാൻ ആഗ്രഹിക്കുന്നു എന്നും അതിനാൽ മരിച്ചു കഴിയുമ്പോൾ ഈ സെമിത്തേരിയിൽ എന്നെ അടക്കം ചെയ്യാൻ അനുവദിക്കണമെന്നും അച്ചൻ അഭ്യർത്ഥിച്ചു. അന്ത്യ വിശ്രമത്തിനായി ആറടി മണ്ണാണ് എനിക്ക് നിങ്ങൾ തരേണ്ട യാത്രയപ്പ് സമ്മാനം. വളരെ വൈകാരിമായിട്ടും അതിലേറെ സങ്കടത്തോടെയാണ് ജനം ഇത് ശ്രവിച്ചത്. പുരോഹിതർ മരിച്ചാൽ സാധാരണയായി അവരവരുടെ മാതൃഇടവകയിലാണ് സംസ്ക്കരിക്കുക. ശുശ്രൂഷ ചെയ്ത ഇടവകയിൽ സംസ്ക്കരിക്കണമെന്ന് ഒരു പുരോഹിതൻ ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതും ഒരു പക്ഷേ കത്തോലിക്ക സഭയുടെ ചരിത്രത്തിൽ തന്നെ അപൂർവ്വമായിരിക്കാം. അച്ചൻ ഈ മണ്ണിനെയും ഇവിടുത്തെ…
Subscribe to Updates
Get the latest creative news from FooBar about art, design and business.