Author: admin

ജയിലിൽ കഴിയുന്ന കന്യാസ്ത്രീകളെ പ്രതിപക്ഷ എംപിമാർ സന്ദർശിച്ചു. ബജ്റംഗ്‌ദൾ പ്രവർത്തകർ വളരെ മോശമായ രീതിയിലാണ് തങ്ങളെ നേരിട്ടതെന്ന് കന്യാസ്ത്രീകൾ പറഞ്ഞതായി എംപിമാർ സന്ദർശനത്തിന് ശേഷം പറഞ്ഞു.

Read More

സമകാലിക ലോകം ചെലുത്താനുദ്ദേശിക്കുന്ന സ്വാധീനത്തെ ഊട്ടിവളർത്തുന്ന ലക്ഷ്യം എന്തെന്ന് സൂക്ഷ്മമായി പരിശോധിക്കാൻ ജൂബിലി നമ്മെ ക്ഷണിക്കുന്നുവെന്ന് സുവിശേഷവത്ക്കരണത്തിനായുള്ള റോമൻകൂരിയാ വിഭാഗത്തിൻറെ (ഡികാസ്റ്റെറി) പ്രോ-പ്രീഫെക്ട് കർദ്ദിനാൾ ലൂയിസ് അന്തോണിയൊ തഗ്ലേ.

Read More

പുനലൂർ രൂപതയിലെ വൈദികർക്കും സന്യസ്തർക്കും ആയി പോക്സോ കേസുകളെയും ആക്‌സിഡന്റൽ ക്ലൈം നടപടിക്രമങ്ങളെ കുറിച്ചും അവബോധന സെമിനാർ നടത്തപ്പെട്ടു.

Read More

ന്യൂഡൽഹി: ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളിയ കോടതി നടപടിയിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ. ജാമ്യം നൽകാതെ കാര്യങ്ങൾ ഇത്രയും നീട്ടിക്കൊണ്ട് പോകേണ്ട സാഹചര്യം ഇല്ല. കന്യാസ്ത്രീമാർ നിരപരാധികളാണെന്നും സിബിസിഐ പ്രതികരിച്ചു. ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് കോടതി തള്ളിയതിന് പിന്നാലെയാണ് സിബിസിഐയുടെ പ്രതികരണം.കന്യാസ്ത്രീമാരുടെ അറസ്റ്റിൽ നാളെ സെഷൻസ് കോടതിയിൽ ജാമ്യ അപേക്ഷ നൽകുമെന്ന് സിബിസിഐ അറിയിച്ചു. സെഷൻ സ്കോടതിയിൽ നിന്ന് ജാമ്യം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സിബിസിഐ അറിയിച്ചു.

Read More

ന്യൂഡൽഹി: മതപരിവത്തന ശ്രമമവും മനുഷ്യക്കടത്തും എന്ന കള്ളക്കേസെടുത്ത് ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി. മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷയുമായി സെഷൻസ് കോടതിയെ സമീപിക്കും. സിസ്റ്റർ പ്രീതിയെ ഒന്നാം പ്രതിയാക്കിയും വന്ദനയെ രണ്ടാം പ്രതിയാക്കിയുമാണ് കേസെടുത്തിരിക്കുന്നത്. കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവക സിസ്റ്റർ പ്രീതി മേരി എന്നിവരെ അറസ്റ്റ് ചെയ്തത്. അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണിവർ. നാരായൻപുർ ജില്ലയിൽ താമസക്കാരായ മൂന്ന് പെൺകുട്ടികളോടൊപ്പമായിരുന്നു കന്യാസ്ത്രീകൾ സഞ്ചരിച്ചിരുന്നത്. 19 മുതൽ 22 വയസ്സുള്ളവരായിരുന്നു പെൺകുട്ടികൾ . റെയിൽവേ സ്റ്റേഷനിലെത്തിയ ബജ്റംഗ്ദൾ പ്രവർത്തകർ ഇവർ നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും നടത്തുകയാണെന്ന് ആരോപിക്കുകയായിരുന്നു. തുടർന്ന് കന്യാസ്ത്രീകളെ തടഞ്ഞുവക്കുകയും ചെയ്തു.പെൺകുട്ടികൾ തങ്ങളെ ആരും മതം മാറ്റിയില്ല ഇന്ന് മാധ്യങ്ങളോട് പറഞ്ഞു . കന്യാസ്ത്രീകൾ നടത്തുന്ന ആശുപത്രിയിൽ ജോലിക്ക് പോവുകയാണെന്ന് പെൺകുട്ടികൾ പറഞ്ഞു.തങ്ങൾ നേരത്തെ തന്നെ ക്രൈസ്തവരാണെന്നും പെൺകുട്ടികൾ വ്യക്തമാക്കിയിരുന്നു. മൂവരുടെയും…

Read More

മതസ്വാതന്ത്ര്യം മൗലിക അവകാശമായ രാജ്യത്ത് പോലീസിനെയും അന്വേഷണ ഏജൻസികളെയും നോക്കുകുത്തികളാക്കി ഏതാനും സംഘടനകൾ നിയമം കയ്യിലെടുക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

Read More

മാൻഹാട്ടൺ: ന്യൂയോർക്കിലെ മാൻഹാട്ടണിൽ ഇന്നലെയുണ്ടായ വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു . മരിച്ചവരിൽ പൊലീസ് ഉദ്യോഗസ്ഥനും ഉണ്ടെന്നാണ് റിപ്പോർട്ട്. അക്രമിയെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലാസ് വേഗസ് സ്വദേശിയായ ഷാന്‍ തമുറയാണ് അക്രമി . നാഷണല്‍ ഫുട്ബോള്‍ ലീഗിൻ്റെ ഓഫീസും ബ്ലാക്ക്‌സ്റ്റോണിന്റെയും കോർപ്പറേറ്റ് ഓഫീസും അടക്കം നിരവധി ഓഫീസുകള്‍ സ്ഥിതി ചെയ്യുന്ന 44 നിലയുളള മാൻഹാട്ടണിലെ ബഹുനില കെട്ടിടത്തിലാണ് വെടിവെപ്പ് . ബോംബ് സ്ക്വാഡ് സംഭവ സ്ഥലത്തുണ്ട്. തിങ്കളാഴ്ച പ്രാദേശിക സമയം ആറരയ്ക്കായിരുന്നു വെടിവെപ്പുണ്ടായത്. ഇയാള്‍ തോക്കുമായി ബഹുനില കെട്ടിടത്തിലേയ്ക്ക് വരികയും വെടിയുതിർക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്.

Read More

കൊച്ചി : ഛത്തീസ്‌ഗഡിൽ മതപരിവർത്തന കുറ്റം ആരോപിച്ചു അസ്സീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മക്കുലേറ്റ് സഭാഗങ്ങളായ സി. വന്ദന ഫ്രാൻസിസ്, സി. പ്രീതി മേരി എന്നിവരെ അറസ്റ്റ് ചെയ്യുകയും ജയിലിലടക്കുകയും ചെയ്ത നടപടികൾ ക്രിസ്ത്യൻ സർവീസ് സൊസൈറ്റി ഇന്റർനാഷണൽ ( സി. എസ്. എസ്.) അപലപിച്ചു. കന്യാസ്ത്രീകളുടെ അറസ്റ്റ് രാജ്യത്ത് ഭരണഘടന അനുവദിച്ചിട്ടുള്ള ന്യൂനപക്ഷ അവകാശങ്ങളുടയും മതസ്വാതത്ര്യത്തിന്റേയും ജീവിതക്രമത്തിന്റെയും നേരെയുള്ള നഗ്നമായ ലംഘനമാണ്. നമ്മുടെ രാജ്യത്തു വിദ്യാഭാസരംഗത്തും ആതുരശുശ്രുഷരംഗത്തും മഹത്തായ സേവനങ്ങൾ നിസ്വാർത്ഥതയോടെ നിസ്ഥൂലമായി നൽകികൊണ്ടിരിക്കുന്ന കൈസ്തവ മിഷണറിമാർക്കും സന്യസ്തർക്കും നേരെയുള്ള അതിക്രമണങ്ങൾ പ്രതിഷേധാർഹവും വേദനാജനകവുമാണ്. മാത്രമല്ല, ഇത് അന്തർദേശീയ രംഗത്ത് ഭാരതത്തിന് അവമതി ഉണ്ടാ ക്കുന്നതുമാണ്.അതിനാൽ പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും ഉടൻ ഇതിൽ ഇടപെടൽ നടത്തി പ്രസ്തുത കന്യാസ്ത്രീകളെ എത്രയും വേഗം മോചിപ്പിക്കണമെന്നും സി. എസ്. എസ്. ഹൈക്കമ്മാൻന്റും ദേശീയ സമിതിയും ആവശ്യപ്പെട്ടു. കൊച്ചിയിൽ ചേർന്ന ഉന്നതാധികാരസമിതി യോഗത്തിൽ ചെയർമാൻപി. എ. ജോസഫ് സ്റ്റാൻലി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബെന്നി…

Read More

കൊച്ചി : മലയാളി എഴുത്തുകാരൻ അഭിലാഷ് ഫ്രേസറുടെ ‘ദ ബാലഡ് ഓഫ് ദ യൂണിവേഴ്സ്’ എന്ന നോവൽ ലെഗസി ഓഫ് ലിറ്ററേച്ചർ പുരസ്കാരത്തിന് അർഹമായി. ദേശീയ വാർത്താ വിനോദ മാധ്യമമായ ദ ലിറ്ററേച്ചർ ടൈംസ് ദേശീയ തലത്തിൽ പ്രസിദ്ധീകൃതമായ മികച്ച കൃതികൾക്ക് നൽകുന്ന പുരസ്കാരമാണിത്. ബെസ്റ്റ് ലിറ്റററി ഫിക്ഷൻ വിഭാഗത്തിലാണ് അഭിലാഷിന്റെ ബാലഡ് ഓഫ് ദ യൂണിവേഴ്സ് പുരസ്കാരം നേടിയത്. ഇന്ത്യാ-ഗ്രീക്ക് പ്രസാധകരായ റൈറ്റേഴ്സ് ഇന്റർനാഷണൽ എഡിഷൻ പ്രസിദ്ധീകരിച്ച ഈ നോവൽ പ്രമേയത്തിലെ അസാധാരണത്വം, രചനയുടെ കാവ്യഭംഗി, താത്വികമായ ഗഹനത എന്നിവയുടെ ഇതിനകം ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ വർഷം നോർത്ത് അമേരിക്കയിൽ നിന്ന് കാത്തലിക് മീഡിയ അസോസിയേഷൻ ബുക്ക് അവാർഡും പനോരമ ഇന്റർനാഷണൽ ലിറ്ററേച്ചർ പുരസ്കാരവും അഭിലാഷ് നേടിയിരുന്നു.

Read More