- തീരദേശ പരിപാലന നിയമത്തില്‍ കേരളത്തിന് ഇളവ്
- ലെബനനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 270 കടന്നു, 1000 പേർക്ക് പരിക്ക്
- സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത
- ജമ്മുകശ്മീരിൽ നാളെ രണ്ടാംഘട്ട വോട്ടെടുപ്പ്
- സുൽത്താൻപേട്ട് രൂപത: ജെബി കോശി റിപ്പോർട് പ്രചരണയോഗം
- മുനമ്പം ജനതയുടെ അവകാശ പോരാട്ടത്തിന് പിന്തുണ- കെ. സി. വൈ. എം. ലാറ്റിൻ സംസ്ഥാന സമിതി
- റോഡ് നിർമ്മാണം പൂർത്തീകരിച്ചില്ലങ്കിൽ ജിഡാ ഓഫീസ് താഴിട്ട് പൂട്ടുമെന്ന് പിഴലനിവാസികൾ
- കെ.സി.വൈ.എം ഫുട്ബോൾ ടൂർണ്ണമെൻ്റ്
Author: admin
|മോദി പ്രസംഗിച്ച വേദിയിൽ ചാണക വെള്ളം തളിക്കാൻ നീക്കം |
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃയോഗം വ്യാഴാഴ്ച ഡല്‍ഹിയില്‍ ചേരും. മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ന്യായ് യാത്രയും ലോക്സഭ തെരഞ്ഞെടുപ്പും ചര്‍ച്ചയാകും. ഇന്ത്യ സഖ്യത്തിന്റെ അടുത്ത യോഗത്തില്‍ എടുക്കേണ്ട നിലപാടുകളും ചര്‍ച്ചയാകും. ഇന്ത്യ സഖ്യമില്ലാത്ത കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ എടുക്കേണ്ട നിലപാടും ചര്‍ച്ചയായേക്കും. യോഗത്തില്‍ ജനറല്‍ സെക്രട്ടറിമാര്‍, പിസിസി അധ്യക്ഷന്മാര്, നിയമസഭ കക്ഷി നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും. രാഹുല്‍ ഗാന്ധിയുടെ “ഭാരത് ജോഡോ യാത്ര’യുടെ രണ്ടാം ഘട്ടമായ “ഭാരത് ന്യായ് യാത്ര’ ഈ മാസം 14 ന് ആണ് ആരംഭിക്കുന്നത്. യാത്ര മണിപ്പുരില്‍ നിന്നും ആരംഭിച്ച് 14 സംസ്ഥാനങ്ങളിലെ 85 ജില്ലകളിലൂടെ കടന്ന് 6,200 കിലോമീറ്റര്‍ ദൂരം താണ്ടി മാര്‍ച്ച് 20 ന് മുംബൈയില്‍ സമാപിക്കും. 14 ന് ഇംഫാലില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ യാത്ര ഉദ്ഘാടനം ചെയ്യും.
ന്യൂഡൽഹി : ഇ ഡി ക്ക് മുൻപിൽ ഹാജരാക്കാനാത്തതിനാൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തേക്കുമെന്ന പ്രചാരണം വ്യാപകം .ഇക്കാര്യത്തിൽ ആശങ്ക പങ്കുവെച്ച് ആം ആദ് മി നേതാക്കൾ. മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാൻ ഇടയുണ്ടെന്ന് ബുധനാഴ്ച രാത്രി നിരവധി ആം ആദ്മി പാർട്ടി (എഎപി) നേതാക്കൾ ആശങ്ക പ്രകടിപ്പിച്ചു. പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി (ഓർഗനൈസേഷൻ) സന്ദീപ് പതക് പങ്കുവെച്ച ഓൺലൈൻ കുറിപ്പിൽ ഇക്കാര്യം വ്യക്തമാക്കി. ‘ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ നാളെ പുലർച്ചെ ഇ ഡി റെയ്ഡ് ചെയ്യാൻ സാധ്യതയുണ്ട്’,. മന്ത്രി അതിഷിയും സമാനമായ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ‘നാളെ രാവിലെ അരവിന്ദ് കെജ്രിവാളിന്റെ വസതിയിൽ ഇ ഡി റെയ്ഡ് നടത്തുമെന്ന് വാർത്തകൾ വരുന്നു. അറസ്റ്റിന് സാധ്യതയുണ്ട്’, അതിഷി പങ്കുവെച്ചു.
തിരുവനന്തപുരം: അടുത്ത മൂന്നു നാലു ദിവസം കൂടി കേരളത്തില്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.തെക്ക് കിഴക്കന്‍ അറബിക്കടലില്‍ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദത്തിന്റെയും, വടക്കന്‍ കേരള തീരത്തിന് സമീപമുള്ള ന്യൂനമര്‍ദ്ദത്തിന്റെയും സ്വാധീനത്താലാണിത്. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചത്. എറണാകുളം, തൃശ്ശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.