Author: admin

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും താപനില വർധിക്കുമെന്ന് കാലവസ്ഥ വകുപ്പ്. സൂര്യരശ്‌മി നേരിട്ട് ഭൂമിയിൽ പതിക്കുന്നതിനാലാണിത്. ഈ സമയം മഴമേഘങ്ങൾ കുറവായതിനാലാണ് താപനിലയിൽ വർധനവ് ഉണ്ടാകുന്നത്. മഴമേഘങ്ങൾ ഉണ്ടെങ്കിൽ താപനിലയിൽ വർധനവ് ഉണ്ടാകില്ല. സൂര്യൻ ഭൂമിമധ്യ രേഖയ്‌ക്ക് മുകളിൽ എത്തുകയും അതുവഴി സൂര്യരശ്‌മി നേരിട്ട് ഭൂമിയിൽ പതിക്കുകയും ചെയ്യുന്നതാണ് ശരത്‌കാല വിഷുദിനം അഥവ ശരത്‌കാല വിഷുവം എന്ന് അറിയപ്പെടുന്നത്. സംസ്ഥാനത്ത് ഇത് കഴിഞ്ഞ വർഷം ഇത് വലിയ രീതിയിൽ അനുഭവപ്പെട്ടിരുന്നില്ല. സെപ്‌റ്റംബറിന്‍റെ അവസാനത്തോടെ കാലവർഷം വിടവാങ്ങുകയും ആ സമയത്ത് കുറച്ച് മഴ ലഭിക്കുകയും ചെയ്യും. സെപ്‌റ്റംബർ 25ന് ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാതച്ചുഴി രൂപപ്പെടും. ഇതിനാൽ മൂന്ന് ദിവസം മഴ ലഭിക്കും. മഴ വരുന്നതോടെ സംസ്ഥാനത്ത് താപനിലയും കുറയും.

Read More

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക് പുറപ്പെട്ടു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനാണ് മോദി അമേരിക്കയിലേക്ക് പുറപ്പെട്ടത്. ഇന്ന് മുതൽ മൂന്ന് ദിവസമാണ് സന്ദർശനം. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ആതിഥേയത്വം വഹിക്കുന്ന ക്വാഡ് ലീഡേര്‍സ് ഉച്ചക്കോടിയില്‍ മോദി പങ്കെടുക്കും. ഇന്ത്യ, അമേരിക്ക, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നിവയാണ് ക്വാഡ് രാജ്യങ്ങള്‍. ന്യൂയോര്‍ക്കില്‍ വെച്ച് നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയിലെ (യുഎന്‍ജിഎ) ‘ഭാവി ഉച്ചക്കോടി’യിലും അദ്ദേഹം പങ്കെടുക്കും. മോദിയുടെ യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിദേശകാര്യ മന്ത്രി രണ്‍ദീര്‍ ജയ്‌സ്വാള്‍ സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു. അതേസമയം മോദി പുറത്ത് വിട്ട പ്രസ്താവനയില്‍ അമേരിക്കന്‍ യാത്രയുടെ പ്രധാനപ്പെട്ട നാല് അജണ്ടകള്‍ വ്യക്തമാക്കി. ക്വാഡ് ഉച്ചക്കോടിയില്‍ വെച്ച് ബൈഡന്‍, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ, ജപ്പാനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവരുമായി മോദി ഉഭയകക്ഷി ചര്‍ച്ച നടത്തും. ഇന്തോ-പസഫിക് മേഖലയിലെ സമാധാനത്തിനും പുരോഗതിക്കും സമൃദ്ധിക്കുമായി പ്രവര്‍ത്തിക്കുന്നതിന് വേണ്ടി സമാന ചിന്താഗതിയുള്ള രാജ്യങ്ങളുടെ പ്രധാന ഗ്രൂപ്പായി ക്വാഡ് മാറിയെന്ന്…

Read More

കൊച്ചി : അറിയാനും അറിയിക്കാനുമാണ് വിദ്യയെന്ന് പഠിപ്പിച്ച ജാതിയുടേയും മതത്തിന്റേയും തൊട്ടുകൂടായ്മയെ മറികടക്കാന്‍ അറിവ് ആയുധമാക്കാന്‍ ഉപദേശിച്ച ശ്രീ നാരായണഗുരുവിന്റെ മഹാസമാധി കേരളമെമ്പാടും ആചരിക്കുകയാണ് . ശിവഗിരിയിലും അദ്വൈതാശ്രമത്തിലും ഉൾപ്പടെ ശ്രീനാരായണ പ്രസ്ഥാനങ്ങൾ, പുഷ്‌പാർച്ചന ഗുരുദേവ കീർത്തനാലാപനം അന്നദാനം എന്നിവയോടെയാണ് ആചരിക്കുന്നത് .എസ്.എന്‍.ഡി.പി യോഗം ശാഖകളുടെയും വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തില്‍ ഗുരുമന്ദിരങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന പ്രാര്‍ത്ഥനകളാണ് പ്രധാന ചടങ്ങ്. ഗുരുദേവ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളുണ്ടാവും. ശിവഗിരി മഹാസമാധിയില്‍ പ്രാര്‍ത്ഥനകള്‍ക്ക് പുറമേ ഉച്ചയ്ക്കുശേഷം വിശേഷാല്‍ പൂജ നടക്കും. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ഭാരവാഹികളുടെ നേതൃത്വത്തില്‍ പര്‍ണശാലയില്‍ നിന്ന് മഹാസമാധിയിലേക്ക് ബ്രഹ്‌മകലശം എഴുന്നള്ളിക്കും. ഗുരുദേവന്റെ സമാധി സമയമായ വൈകിട്ട് 3.30നാണ് ബ്രഹ്‌മകലശാഭിഷേകം. സാമൂഹികവും സാമ്പത്തികവുമായ അവശതകളില്‍പ്പെട്ട് സ്വാഭിമാനം ചോര്‍ന്നുപോയ ഒരു സമൂഹത്തെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാനും, വെല്ലുവിളികളെ പ്രതിരോധിക്കാനുമുള്ള കരുത്തും കാഴ്ചപ്പാടും കൈവരിക്കാനും ഗുരുദേവന്റെ ഉപദേശങ്ങള്‍ സഹായിച്ചു. അധഃസ്ഥിത വിഭാഗത്തെ അറിവിന്റെ വെളിച്ചം നല്‍കി മുഖ്യധാരയിലേക്കുയര്‍ത്തിയ ഗുരുദേവന്റെ വചനങ്ങള്‍ ഇന്നും കാലിക പ്രസക്തമാണ്.

Read More

കൊച്ചി: നടി കവിയൂർ പൊന്നമ്മയുടെ മൃതദേഹം പൊതുദർശനത്തിന് ശേഷം ഇന്ന് സംസ്കരിക്കും.രാവിലെ 9 മണി മുതൽ 12 മണി വരെ കളമശ്ശേരി മുനിസിപ്പൾ ടൗൺ ഹാളിലാണ് പൊതുദർശനം.മോഹന്‍ലാലും മമ്മൂട്ടിയുമടക്കമുള്ള മലയാള സിനിമാ താരങ്ങൾ ആദരമർപ്പിക്കാനെത്തും.  സംസ്കാരം വൈകിട്ട് 4 മണിക്ക് ആലുവ കരുമാലൂർ ശ്രീപദം വീട്ടുവളപ്പിൽ നടക്കും. എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് അ‌ഞ്ചരയോടെയായിരുന്നു കവിയൂർ പൊന്നമ്മ അന്തരിച്ചത്. അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം പിടിച്ച അഭിനേത്രിയായിരുന്നു കവിയൂർ പൊന്നമ്മ. ചെറുപ്രായത്തില്‍ തന്നെ സംഗീതം അഭ്യസിച്ചു തുടങ്ങി. കെപിഎസി നാടകങ്ങളിലൂടെയാണ് കവിയൂർ പൊന്നമ്മ അഭിനയ ലോകത്തേക്ക് എത്തിയത്. 1962 മുതല്‍ സിനിമയില്‍ സജീവമായി. ശ്രീരാമ പട്ടാഭിഷേകം ആയിരുന്നു ആദ്യ സിനിമ. 1964 ല്‍ കുടുംബിനി എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ടു. നാല് തവണ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടി. നിര്‍മാതാവായ മണിസ്വാമിയെയായിരുന്നു കവിയൂര്‍ പൊന്നമ്മ വിവാഹം കഴിച്ചത്. 2011 ല്‍ മണിസ്വാമി അന്തരിച്ചു. മലയാള സിനിമയിലെ…

Read More

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മർലേന ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും . അഞ്ച് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകീട്ട് 4.30ന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ . ഗോപാല്‍ റായി, കൈലാഷ് ഗഹ്‌ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാന്‍ ഹുസൈന്‍, മുകേഷ് അഹ്‌ലാവത് എന്നിവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. കെജ്‌രിവാള്‍ മന്ത്രിസഭയില്‍ ഏഴ് പേരായിരുന്നെങ്കില്‍ അതിഷി മന്ത്രിസഭയില്‍ ആറ് പേരെയുള്ളൂ. കെജ്‌രിവാള്‍ മന്ത്രിസഭയിലുണ്ടായിരുന്ന ഗോപാല്‍ റായ്, കൈലാഷ് ഗെഹ്‌ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാന്‍ ഹുസൈന്‍ എന്നിവരെ നിലനിര്‍ത്തിക്കൊണ്ടായിരുന്നു മന്ത്രിസഭാ അഴിച്ചുപണി. മുകേഷ് കുമാര്‍ അഹ്‌ലാവത് പുതുമുഖമാണ്.

Read More

ഷിരൂര്‍: ഷിരൂരിൽ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുൻ ഉൾപ്പടെ മൂന്ന് പേർക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇന്ന് നിര്‍ണായകം. ട്രക്കിന്റെ ലോഹ ഭാഗങ്ങള്‍ കണ്ടെത്തിയ സ്ഥലത്താണ് ഇന്ന് വ്യാപകമായ തിരച്ചില്‍ നടത്തുന്നത്. എട്ട് മണിയോടെ തിരച്ചിൽ പുനരാരംഭിച്ചിരിക്കുകയാണ്. ഈശ്വര്‍ മാല്‍പ്പെയും സംഘവും തിരച്ചിൽ സംഘത്തിലുണ്ട് . ക്യാമറ അടക്കമുള്ള മുങ്ങല്‍ വിദഗ്ദരാണ് ആദ്യ ഘട്ടം തിരച്ചിലിന് വേണ്ടി ഇറങ്ങുന്നത്. ഡൈവ് ചെയ്ത് താഴെത്തട്ടില്‍ എന്തൊക്കെയുണ്ട് എന്ന് അറിഞ്ഞതിന് ശേഷമായിരിക്കും കാര്യമായ തിരച്ചിലുണ്ടാകുകയുള്ളു. തിരച്ചിലിനൊപ്പം തന്നെ മണ്‍കൂനകള്‍ മാറ്റുന്നതിനുള്ള സംവിധാനവുമുണ്ട് . അര്‍ജുന്റെ ബന്ധുക്കള്‍ ഷിരൂരിലെത്തിയിട്ടുണ്ട്. തിരച്ചിലില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

Read More

കൊച്ചി: മലയാളത്തിന്റെ മാതൃ വാത്സല്യം നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. 80 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന്ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 1945 ൽ പത്തനംതിട്ടയിലെ കവിയൂരിലാണ് ജനനം. ടി.പി ദാമോദരന്‍, ഗൗരി എന്നിവരാണ് മാതാപിതാക്കൾ .ഏഴ് മക്കളില്‍ മൂത്തയാളാണ് പൊന്നമ്മ . അന്തരിച്ച നടി കവിയൂര്‍ രേണുക ഇളയസഹോദരിയാണ്. 20ാം വയസില്‍ സത്യന്റേയും മധുവിന്റേയും അമ്മയായി വേഷമിട്ട പൊന്നമ്മ അമ്മ വേഷങ്ങള്‍ തന്മയത്തോടെ ചെയ്ത് മലയാളികളുടെ മനസില്‍ ഇടം പിടിച്ചു. ചെറുപ്രായത്തില്‍ തന്നെ സംഗീതം അഭ്യസിച്ചു തുടങ്ങിയ പൊന്നമ്മ 14 ാം വസയില്‍ നാടകരംഗത്തിറങ്ങി . തോപ്പില്‍ ഭാസിയുടെ മൂലധനമായിരുന്നു ആദ്യ കാലങ്ങളില്‍ പൊന്നമ്മ ഭാഗമായ നാടകങ്ങളില്‍ ഒന്ന്. നാല് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളടക്കം നിരവധി നേട്ടങ്ങള്‍ ഈ നടിയെ തേടിയെത്തി. 1971,1972,1973 എന്നീ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായും പിന്നീട് 1994ലും മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള പുരസ്‌കാരം നേടിയത് കവിയൂര്‍ പൊന്നമ്മയായിരുന്നു. നാനൂറിലേറെ ചിത്രങ്ങളില്‍…

Read More

കൊല്ലം :കാലത്തിന്റെ കർമ്മയോഗി എന്ന നാമത്താൽ ധന്യമായ ജീവിതം കാഴ്ചവെച്ച ദൈവദാസൻ ബിഷപ്പ് ജെറോമിന്റെ പിൻഗാമിയായി 23 വർഷക്കാലം കൊല്ലം രൂപതയെ നയിച്ച ആത്മീയ ആചാര്യൻ ജോസഫ് ജി ഫെർണാണ്ടസിന്റെ ജന്മശതാബ്ദി സ്മരണാചരണത്തിനു തുടക്കമായി. കൊല്ലം രൂപതാ മെത്രാനായ റൈറ്റ് റവ. ഡോ.പോൾ ആന്റണി മുല്ലശ്ശേരി അധ്യക്ഷനായിരുന്ന പൊതുസമ്മേളനത്തിൽ തിരുവനന്തപുരം അതിരൂപതയുടെ മെത്രാപ്പോലീത്ത മോസ്റ്റ് റവഡോ. തോമസ് ജെ നെറ്റൊ പിതാവ് ജോസഫ് തിരുമേനിയുടെ ജീവചരിത്ര ഗ്രന്ഥം പ്രകാശന കർമ്മം നിർവഹിച്ചു. സൗമ്യത കൊണ്ട് വിശ്വാസ മനസുകളിൽ ഇടം പിടിച്ചവനാണ് ബിഷപ്പ് ജോസഫ് ജി. ഫെർണാണ്ടസ് അദ്ദേഹം ശതാബ്ദി ആചരണ സമ്മേളന ഉദ്ഘാടന പ്രസംഗത്തിൽ അനുസ്മരിച്ചു. നർമ്മം മനസ്സിലും വാക്കിലും സൂക്ഷിച്ച് മറ്റുള്ളവരെ ബഹുമാനിച്ച ഇടയ് ശ്രേഷ്ഠനായിരുന്നു ജോസഫ് തിരുമേനി എന്ന് പുസ്തകം ഏറ്റുവാങ്ങിയ മാവേലിക്കര രൂപതാ മെത്രാൻ അഭിവന്ദ്യ ജോഷ്വാ മാർ ഇഗ്നാത്യോസ് പറഞ്ഞു. വിശ്വാസത്തിന്റെ പിൻബലത്തിൽ പ്രത്യാശ നിറഞ്ഞ ചരിത്രം സൃഷ്ടിച്ച മെത്രാൻ തീരദേശ മത്സ്യത്തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങളിൽ…

Read More

കൊച്ചി :നീതിക്കും അവകാശ സംരക്ഷണത്തിനും ലത്തീൻ കത്തോലിക്കരെ ജാഗരൂകരാക്കുന്നതിന് കേരളത്തിലെ ലത്തീൻ കത്തോലിക്ക രൂപതകളിലെ എല്ലാ ഇടവകകളിലും ജനജാഗരം എന്ന പേരിൽ നേതൃസമ്മേളനങ്ങൾ സംഘടിപ്പിക്കുമെന്ന് കെആർഎൽസിസി അദ്ധ്യക്ഷൻ ബിഷപ്പ് ഡോ. വർഗ്ഗീസ് ചക്കാലക്കൽ. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ സംഘടിപ്പിക്കുന്ന ഈ സമ്മേളനങ്ങളുടെ തയ്യാറെടുപ്പിനായി സംഘടിപ്പിച്ച നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ് വർഗ്ഗീസ് ചക്കാലക്കൽ. ജനജാഗര സമ്മേളനങ്ങളുടെ ആശയമുദ്ര വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആൻ്റണി വാലുങ്കലിന് നല്കി ബിഷപ്പ് ചക്കാലക്കൽ പ്രകാശനം ചെയ്തു. കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, വൈസ് പ്രസിഡണ്ട് ജോസഫ് ജൂഡ്, അതിരൂപത ചാൻസലർ ഫാ. എബിജിൻ അറക്കൽ, ജനറൽ മിനിസ്ടി കോഡിനേറ്റർ ഫാ. യേശുദാസ് പഴംമ്പിള്ളി, കെഎൽസി എ മീഡിയ ഫോറം കൺവീനർ വിൻസ് പെരിഞ്ചേരി എന്നിവർ പ്രസംഗിച്ചു. ജനജാഗര സമ്മേളനങ്ങളിൽ വിഷയാവതരണം നടത്തുന്നതിന് റിസോഴ്സ് ടീം എല്ലാ രൂപതകളിലും രൂപപ്പെടുത്തും. ഇതിനായി മദ്ധ്യ മേഖലയിൽ നടത്തുന്ന പരിശീലന ക്യാമ്പ് സെപ്റ്റംബർ…

Read More

ന്യൂഡൽഹി: ബിഹാറിൽ ദലിത് വീടുകൾ കത്തിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ദളിത് കുടുംബങ്ങളുടെ നിലവിളികൾക്ക് പോലും അ​ഗാധ മയക്കത്തിലായ സർക്കാരിനെ എഴുന്നേൽപ്പിക്കാൻ സാധിക്കുന്നില്ലെന്നായിരുന്നു രാഹുൽ ​ഗാന്ധിയുടെ പ്രതികരണം. നിലവിലെ സംഭവം ബിഹാറിൽ അരികുവത്ക്കരിക്കപ്പെട്ട വിഭാ​ഗങ്ങൾക്ക് നേരെ നടക്കുന്ന അനീതിയാണ് വ്യക്തമാക്കുന്നതെന്നും എക്സിൽ പങ്കുവെച്ച കുറിപ്പിൽ രാഹുൽ ​ഗാന്ധി കുറിച്ചു. ബിജെപി ദളിത് വിഭാ​ഗങ്ങളെ ഭീഷണപ്പെടുത്തുകയും അടിച്ചമർത്തുകയും ചെയ്യുന്ന വിഭാ​ഗങ്ങൾക്കും സുരക്ഷയൊരുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയത്തിൽ പ്രധാനമന്ത്രിയുടെ മൗനത്തെയും രാഹുൽ ​ഗാന്ധി വിമർശിച്ചു. വീട് നഷ്‍ടപ്പെട്ട കുടുംബങ്ങൾക്ക് പുനരധിവാസം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read More