Author: admin

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്‍റെ കമ്പനിക്കെതിരായ ആർഒസി റിപ്പോർട്ടിന്‍റെ വിശ്വാസ്യതയെ ചോദ്യംചെയ്ത് സിപിഎം കേന്ദ്രകമ്മറ്റിയംഗം എ.കെ. ബാലൻ. വീണ അഴിമതി നടത്തിയിട്ടില്ലെന്നും സേവനം നൽകിയെന്ന് എക്സാലോജിക്കിന് തെളിയിക്കാൻ കഴിയുമെന്നും ബാലൻ മാധ്യമങ്ങളോട് പറഞ്ഞു. എക്സാലോജിക് അന്വേഷണത്തിൽ കൊടുക്കേണ്ട രേഖകളെല്ലാം കൊടുത്തിട്ടുണ്ട്. ഇക്കാര്യത്തിൽ ഒരു അഴിമതിയും നടന്നിട്ടില്ല. വിജിലൻസ് കോടതി തള്ളിയ കേസാണിത്. മുഖ്യമന്ത്രിക്കോ വീണയ്ക്കോ ഹൈക്കോടതി നോട്ടീസയച്ചിട്ടില്ലെന്നും ബാലൻ പറഞ്ഞു. ഇന്‍കം ടാക്‌സും ജിഎസ്ടിയും കൊടുത്തിട്ടില്ല എന്നായിരുന്നു ആദ്യപ്രശ്‌നം. അത് കൊടുത്തിട്ടുണ്ടെന്ന് കൃത്യമായി മറുപടി നല്‍കി. സര്‍വീസിന്‍റെ വിവരങ്ങള്‍ ഇവര്‍ക്ക് അന്വേഷിക്കേണ്ട കാര്യമില്ല. ആര്‍ഒസി റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ എന്തുകൊണ്ട് കമ്പനിക്ക് ഇമ്മ്യൂണിറ്റി കൊടുത്തു. എന്തിന് മറച്ചുവയ്ക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു.

Read More

അഹമ്മദാബാദ്: വിനോദ യാത്രയ്ക്കെത്തിയ സ്കൂൾ വിദ്യാർഥികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 15 പേർ മരിച്ചു. ഗുജറാത്തിലെ വഡോദരയിൽ ഹർണി തടാകത്തിലുണ്ടായ അപകടത്തിൽ 13 വിദ്യാർഥികളും രണ്ട് അധ്യാപകരുമാണ് മരിച്ചത്. ന്യൂ സൺറൈസ് എന്ന സ്വകാര്യ സ്കൂളിലെ അധ്യാപകരും വിദ്യാർഥികളുമാണ് അപകടത്തിൽപ്പെട്ടത്.ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ തെരച്ചിൽ തുടരുകയാണെന്നും നിരവധി പേരെ കാണാതായെന്നും രക്ഷപെടുത്തിയ ഏതാനുംപേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും അധികൃതർ പറഞ്ഞു. അപകടസമയത്ത് ബോട്ടില്‍ മുപ്പതിലധികം യാത്രക്കാരാണ് ഉണ്ടായിരുന്നത്. രക്ഷപ്രവര്‍ത്തനത്തില്‍ ഇതുവരെ പത്തിലധികം കുട്ടികളെ രക്ഷപ്പെടുത്തിയതായി ഗുജറാത്ത് മന്ത്രി റുഷികേശ് പട്ടേല്‍ അറിയിച്ചു. അപകടത്തില്‍ കാണാതായവരില്‍ പലരും ചെളിയില്‍ അകപ്പെട്ടേക്കാമെന്നുമാണ് സൂചനകള്‍. ന്യൂ സണ്‍റൈസ് എന്ന സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരുമാണ് അപകടത്തില്‍പെട്ടത്. സംഭവ സമയത്ത് ആരും ലൈഫ് ജാക്കറ്റ് ഉപയോഗിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ കാണാതായാവര്‍ക്കുള്ള കുട്ടികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

Read More

കേരളത്തെ സാമ്പത്തികമായി അവഗണിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയുള്ള സംസ്ഥാനത്തിന്റെ പ്രതിഷേധത്തിനൊപ്പം യുഡിഎഫില്ല. കേന്ദ്ര അവഗണക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സമരത്തോട് സഹകരിക്കേണ്ടതില്ലെന്ന് യുഡിഎഫ് യോഗം തീരുമാനിച്ചു. സംയുക്ത സമരത്തിന് ഇല്ലെന്ന തീരുമാനം പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയെ അറിയിക്കും. കേന്ദ്രത്തിന്‍റെ സാമ്പത്തിക നയത്തിൽ പ്രശ്നമുണ്ടെന്നും പ്രതിസന്ധിക്ക് കേരളത്തിനും ഉത്തരാവാദിത്വമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.ജന്തർ മന്തറിലെ സമരത്തിൽ മന്ത്രിമാരും ജനപ്രതിനിധികളും അണിനിരക്കും. ഇന്ത്യ മുന്നണിയിലെ കക്ഷി നേതാക്കൾക്കും സമരത്തിലേക്ക് ക്ഷണമുണ്ടാകും.

Read More

തിരുവനന്തപുരം : വനിതാ ജയിലില്‍ ഉദ്യോഗസ്ഥയെ കയ്യേറ്റം ചെയ്തു. തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലാണ് സംഭവം. അസി. സൂപ്രണ്ട് രതിയെ ആണ് തടവുകാരി സന്ധ്യ കയ്യേറ്റം ചെയ്തത്. ദേഹപരിശോധനയ്ക്കിടെയാണ് സംഭവം. ഇവര്‍ക്കെതിരെ ഫോര്‍ട്ട് പൊലീസ് കേസെടുത്തു. വിയ്യൂര്‍ ജയിലില്‍ നിന്നാണ് സന്ധ്യയെ അട്ടക്കുളങ്ങരയില്‍ എത്തിച്ചത്.

Read More

തെഹ്‌റാൻ: ഇറാനിൽ പ്രത്യാക്രമണം നടത്തി പാകിസ്ഥാൻ. ആക്രമണത്തിൽ നാല് കു ട്ടികളും മൂന്ന് സ്ത്രീകളും കൊല്ലപ്പെട്ടു. പാകിസ്ഥാൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എഎഫ്പി റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. നേരത്തെ പാകിസ്ഥാനിലെ താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ ആക്രമണത്തില്‍ പാകിസ്ഥാനില്‍ ടെഹ്‌റാനെ എതിര്‍ക്കുന്ന ഭീകര സംഘടനയുടെ ആസ്ഥാനത്ത് ഉണ്ടായ ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടതായി പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസമാണ് ഇറാന്റെ മിസൈല്‍ ആക്രമണം നടന്നത്. ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്‌സ് ഇറാഖിലും സിറിയയിലും മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് പാകിസ്ഥാനില്‍ ആക്രമണം നടന്നത്. പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ഇറാനിയന്‍ സുരക്ഷാ സേനയ്ക്ക് എതിരെ ബലൂച്ചി തീവ്രവാദ സംഘടനയായ ജെയ്ഷ് അല്‍ അദ്‌ലു ആക്രമണം നടത്തിയിരുന്നു ഇതിന് തിരിച്ചടിയാണ് ഇറാന്റെ ഭാഗത്ത് നിന്നുണ്ടായത്. മിസൈലും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ഇറാന്റെ ആക്രമണം ഇറാന്‍ തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിച്ചതിന് അപലപിച്ച പാകിസ്ഥാന്‍, ഇറാന്‍റെ ആക്രമണം അംഗീകരിക്കാനാവില്ലെന്നും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും പ്രസ്‌താവനയില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Read More

ന്യൂഡല്‍ഹി: ഭാരത് ജോഡോ ന്യായ് യാത്രയുടെ അസമിലെ പര്യടനം ഇന്ന് . 8 ദിവസമാണ് യാത്ര അസമില്‍ പര്യടനം നടത്തുന്നത്. 17 ജില്ലകളില്‍ കൂടി യാത്ര കടന്ന് പോകും.നാഗാലാന്‍ഡിലെ തുളിയില്‍ നിന്നാണ് യാത്ര പര്യടനം ആരംഭിക്കുന്നത്. നേരത്തെ യാത്രയെ തടസപ്പെടുത്താന്‍ അസം സര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചിരുന്നു. രാജ്യത്തെ വ്യത്യസ്തങ്ങളായ സംസ്‌കാരങ്ങളെ ആക്രമിക്കുന്ന ബിജെപി-ആര്‍എസ്എസ് നീക്കങ്ങള്‍ക്ക് എതിരെ പോരാട്ടത്തിലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നു. നാഗാലാന്റില്‍ ന്യായ് യാത്രക്കിടെയായിരുന്നു പ്രതികരണം.

Read More

കൊച്ചി: മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിക്ക് കുത്തേറ്റു. നാസര്‍ അബ്ദുള്‍ റഹ്‌മാനാണ് കുത്തേറ്റത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. അക്രമണത്തിന് പിന്നില്‍ ഫ്രറ്റേണിറ്റി പ്രവര്‍ത്തകരാണെന്നാണ് എസ്എഫ്ഐ ആരോപണം. വിദ്യാർത്ഥിയുടെ കാലിനും വയറിന്റെ ഭാഗത്തും കൈക്കുമാണ് കുത്തേറ്റത്. ഉടന്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. ഐസിയുവില്‍ കഴിയുകയായിരുന്ന വിദ്യാര്‍ത്ഥിയെ അല്‍പ്പം മുമ്പാണ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റിയത്. വിദ്യാര്‍ത്ഥി അപകടനില തരണം ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ കോളേജില്‍ എസ്എഫ്‌ഐ-ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. പിന്നാലെ ഫ്രട്ടേണിറ്റി പ്രവര്‍ത്തകരായ ചില വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം എസ്എഫ്‌ഐ-ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒമ്പത് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

Read More

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര അവഗണനയ്ക്കെതിരെ നയിക്കുന്ന പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ യുഡിഎഫ് തീരുമാനം ഇന്നുണ്ടാകും. വിഷയം ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് ഏകോപനസമിതി യോഗം ഇന്ന് ഓണ്‍ലൈനില്‍ ചേരും. യോഗ തീരുമാനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യമന്ത്രിയെ അറിയിക്കും.പ്രക്ഷോഭവുമായി സഹകരിക്കേണ്ടതില്ലെന്നാണ് ഘടകകക്ഷികളുടെ പൊതുവെയുള്ള അഭിപ്രായം. യുവജന സമരങ്ങളോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടില്‍ കോണ്‍ഗ്രസിന് കടുത്ത അമര്‍ഷമുണ്ട്. മുഖ്യമന്ത്രി ഇപ്പോള്‍ നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള സമരമാണെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ഡല്‍ഹി സമരവുമായി യുഡിഎഫ് സഹകരിക്കാന്‍ സാധ്യതയില്ല.സമാനമായ രീതിയിലുള്ള പ്രതികരണമായിരുന്നു കഴിഞ്ഞ ദിവസം ശശി തരൂര്‍ എംപിയും നടത്തിയത്. കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഈ വിധം വേട്ടയാടുമ്പോള്‍ എങ്ങനെയാണ് ഒരുമിച്ച് സമരം ചെയ്യുകയെന്നായിരുന്നു തരൂര്‍ ചോദിച്ചത്. ഒരുമിച്ച് സമരം ചെയ്യണമെങ്കില്‍ ഇങ്ങോട്ടുള്ള പെരുമാറ്റം നന്നാവണം. ആളുകളുടെ തീരുമാനം ഇതാണ്. അന്തിമ തീരുമാനം പാര്‍ട്ടി നേതൃത്വം എടുക്കുമെന്നും ശശി തരൂര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

Read More

കോട്ടപ്പുറം രൂപതയുടെ നിയുക്തമെത്രാന്‍ റവ. ഡോ. അംബ്രോസ് പുത്തന്‍വീട്ടിലിന്റെ ആപ്തവാക്യം തന്റെ ജനത്തെ സ്‌നേഹിക്കുവാനും അവര്‍ക്കു സാന്ത്വനമേകാനും എന്ന ഏശയ്യാ പ്രവാചകന്റെ വചനമാണ് (ഏശയ്യ 40 : 1).  ഈ വചനം അടിസ്ഥാനപ്പെടുത്തിയാണ് പ്രമുഖ മാധ്യമ പ്രവര്‍ത്തകനും കലാകാരനുമായ ഫാ. വില്യം നെല്ലിക്കല്‍, ഡോ. അംബ്രോസിന്റെ സ്ഥാനിക ചിഹ്നം തയ്യാറാക്കിയിട്ടുള്ളത്. കത്തോലിക്കാ സഭയില്‍ ഒരു വൈദികനെ മെത്രാനായി നിയമിക്കുമ്പോള്‍, ഒരു ആപ്തവാക്യം തിരഞ്ഞെടുക്കുന്ന രീതി വളരെ പുരാതനമായ പാരമ്പര്യമാണ്. സാധാരണ പുരോഹിതനില്‍ നിന്നു വ്യത്യസ്തനായി മെത്രാനെന്ന നിലയിലുള്ള പുതിയ ചുമതലകള്‍, സഭയ്ക്കുള്ളിലെ കാഴ്ചപ്പാടുകള്‍ എന്നിവയുടെ പ്രതിഫലനമായിരിക്കും ഈ ആപ്തവാക്യം. ഒരു ആപ്തവാക്യം തിരഞ്ഞെടുക്കുന്നത്, രൂപതയുടെ ഇടയനെന്ന നിലയിലുള്ള അവരുടെ അജപാലന ദൗത്യത്തോടുള്ള ആഴത്തിലുള്ള പ്രതിബദ്ധതയെയും അധികാരശ്രേണിയിലെ അവരുടെ അതുല്യമായ പങ്കിനെയും സൂചിപ്പിക്കുന്നു. നിയുക്ത മെത്രാന്‍ തിരഞ്ഞെടുക്കുന്ന ആപ്തവാക്യം തന്റെ ആത്മീയ അഭിലാഷങ്ങള്‍ വ്യക്തമാക്കുന്നതായിരിക്കും.സഭയുടെ ഇടയന്‍ എന്ന നിലയിലുള്ള ദൗത്യം, മാര്‍ഗ്ഗനിര്‍ദ്ദേശ തത്വങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു ചെറിയ വാക്യമായിരിക്കും ഈ ആപ്തവാക്യം.…

Read More