- ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി: ഇന്ത്യക്കാര്‍ അടക്കമുള്ള വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം
- ദേശീയപാത തകര്‍ച്ച അഴിമതിയുടെ ഫലം- കോണ്‍ഗ്രസ്
- അൾത്താര ശുശ്രൂഷ വിശുദ്ധിയിലേക്കുള്ള വിളി- ബിഷപ്പ് അംബ്രോസ് പുത്തൻവീട്ടിൽ
- കിഡ്സ് അത് ലറ്റിക് സമ്മർ കോച്ചിങ്ങ് ക്യാമ്പ് സമാപിച്ചു
- അതിതീവ്രമഴ, റെഡ് അലര്‍ട്ട്; ശക്തമായ കാറ്റിനും സാധ്യത
- പാലക്കാട് പൊതുശ്മശാനത്തിൽ ‘ജാതി മതിൽ’ പണിയാൻശ്രമം
- ദേശീയപാത തകർച്ച; കൂടുതൽ കരാർ കമ്പനികൾക്കെതിരെ നടപടി
- ഫോർട്ടുകൊച്ചിയിലെ ഇമ്മാനുവൽ കോട്ട സംരക്ഷിക്കണം-കെഎൽസിഎച്ച്എ
Author: admin
താജിക്കിസ്ഥാനില്‍ നിന്നുള്ള ചലച്ചിത്രമാണ് നോസിര്‍ സെയ്‌ഡോവ് സംവിധാനം ചെയ്ത ‘ട്രൂ നൂണ്‍’. സോവിയറ്റ് യൂണിയന് ശേഷമുള്ള സാമൂഹിക അവസ്ഥയെ, നാടകവും ആക്ഷേപഹാസ്യവും സമന്വയിപ്പിച്ച് പ്രേക്ഷകന് മുന്നില്‍ നല്‍കുന്നു. താജിക്കിസ്ഥാനും ഉസ്‌ബെക്കിസ്ഥാനും തമ്മിലുള്ള അതിര്‍ത്തിയിലെ മലമടക്കുകള്‍ക്കിടയില്‍ കിടക്കുന്ന രണ്ട് കുഗ്രാമങ്ങളിലൊന്നായ സഫെഡോബയിലാണ് കഥ നടക്കുന്നത്.
ലോക സംഗീത സാമ്രാജ്യത്തിലേക്കു നമ്മുടെ പ്രഗത്ഭരുടെ സൃഷ്ടികള്‍ എത്തിക്കുന്നതിനുള്ള രംഗസാമിയുടെ പ്രവര്‍ത്തനങ്ങള്‍ വഴിയായി പ്രകാശിതമായ കുറച്ചു ആല്‍ബങ്ങള്‍ പരിചയപ്പെടാം.
മൂന്നു പതിറ്റാണ്ടു കാലത്തിലധികമായി കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ (കെസിബിസി) ആസ്ഥാനമായ പാലാരിവട്ടം പിഒസിയില്‍ പ്രഫഷണല്‍ നാടകമേള നടന്നുവരികയാണ്. കേരളത്തില്‍ ഇതേ കാലഘട്ടത്തില്‍ പ്രഫഷണല്‍ നാടകങ്ങള്‍ക്കുണ്ടായിരുന്ന സമാനമായ പല വേദികളും ഇന്ന് ഇല്ലാതായി. കെസിബിസി ഇന്നും തുടര്‍ന്നു വരുന്ന നാടകശ്രമങ്ങളുടെ ചരിത്രം തേടുന്നു.
തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് വേട്ടയ്യൻ ട്രെയ്‍ലർ പുറത്ത്. ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രജിനികാന്തിനൊപ്പം അമിതാഭ് ബച്ചനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. പൊലീസ് എൻകൗണ്ടറിനെക്കുറിച്ചാണ് ചിത്രം പറയുന്നത്. അമിതാഭ് ബച്ചൻ രജിനി കോമ്പോയും ട്രെയ്‌ലറിന്റെ ഹൈലൈറ്റാണ്. ക്രൈം ആക്ഷൻ ത്രില്ലറായാണ് ചിത്രമൊരുക്കിയിരിക്കുന്നത്. എൻകൗണ്ടർ സ്പെഷ്യലിസ്റ്റായാണ് ചിത്രത്തിൽ രജിനിയെത്തുക. സിനിമയിൽ രജിനികാന്തിന്റെ ഭാര്യയായാണ് മഞ്ജു വാര്യർ എത്തുന്നത്. താര എന്നാണ് മഞ്ജു വാര്യരുടെ കഥാപാത്രത്തിന്റെ പേര്. പാട്രിക് എന്ന കഥാപാത്രമായി ഫഹദും ചിത്രത്തിലെത്തുന്നു. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതം. വേട്ടയ്യന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ശ്രീ ഗോകുലം മൂവിസാണ്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് വേട്ടയ്യന്‍ റിലീസിനൊരുങ്ങുന്നത്.
വാഷിങ്ടണ്‍: ഇറാന്‍ ആണവകേന്ദ്രങ്ങള്‍ക്ക് മേലുള്ള സൈനികാക്രമണത്തെ അനുകൂലിക്കുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രസ്താവിച്ചു . ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ഇസ്രയേല്‍ ആക്രമണത്തെ പിന്തുണക്കുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു ബൈഡന്റെ മറുപടി. ഇസ്രയേലുമായി തിരിച്ചടി സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന് ബൈഡന്‍ പറഞ്ഞു. ഇസ്രയേലിന് തിരിച്ചടിക്കാനുള്ള അവകാശമുണ്ട്. എന്നാല്‍, അത് ഏത് രീതിയില്‍ വേണമെന്നത് സംബന്ധിച്ചാണ് ചര്‍ച്ചകളെന്ന സൂചനയും ബൈഡന്‍ നല്‍കി. ഇക്കാര്യത്തില്‍ ജി7 രാജ്യങ്ങളുമായും യുഎസ് ചര്‍ച്ച നടത്തുന്നുണ്ടെന്നും ബൈഡന്‍ പറഞ്ഞു.
ബെയ്‌റൂട്ട്:തെക്കൻ ലെബനനിൽ ഇസ്രായേലി-ഹിസ്ബുള്ള സൈനികർ ഏറ്റുമുട്ടിയതിന് പിന്നാലെ ഒരു ദിവസത്തിനുശേഷം, വ്യാഴാഴ്ച പുലർച്ചെ മധ്യ ബെയ്‌റൂട്ടിൽ ഇസ്രായേൽ ബോംബാക്രമണം നടത്തി, കുറഞ്ഞത് ആറ് പേർ കൊല്ലപ്പെട്ടു. കഴിഞ്ഞയാഴ്ച ഹിസ്ബുള്ള നേതാവ് ഹസൻ നസ്‌റല്ല കൊല്ലപ്പെട്ട ദഹിയെയുടെ തെക്കൻ പ്രാന്തപ്രദേശത്തും മൂന്ന് മിസൈലുകൾ പതിക്കുകയും വലിയ സ്‌ഫോടനങ്ങൾ കേൾക്കുകയും ചെയ്‌തതായി ലെബനീസ് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്നലെ രാത്രിയോടെയാണ് ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. അതേസമയം മേഖലയില്‍ സമാധാനത്തിന് ശ്രമിച്ച യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിനെ രാജ്യത്തേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് ഇസ്രായേല്‍ വിലക്കി. പശ്ചിമേഷ്യയില്‍ തുടരുന്ന സംഘര്‍ഷങ്ങള്‍ മേഖലയെ നരകതുല്യമാക്കിയെന്നും സാഹചര്യം മോശമെന്നതില്‍ നിന്ന് വളരെ മോശമെന്ന സാഹചര്യത്തിലേക്ക് നീങ്ങുകയാണെന്നും ആക്രമണങ്ങളുടെ തുടര്‍ച്ച അവസാനിപ്പിക്കണമെന്നുമായിരുന്നു ഗുട്ടറസിന്റെ പ്രതികരണം. യുദ്ധത്തിനല്ല സമാധാനത്തിനാണ് ശ്രമിക്കുന്നതെന്നാണ് ഇസ്രയേല്‍ ആക്രമണത്തിനും താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനും പിന്നാലെ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍ പ്രതികരിച്ചത്.
എംഎൽഎസ് സപ്പോർട്ടേഴ്‌സ് ഷീൽഡ് ഫുട്ബോൾ കിരീടം ഇന്റർ മിയാമിക്ക്. മെസിയുടെ ഇരട്ട ഗോളിലാണ് ക്ലബ്ബിന്റെ ജയം. ഫൈനലിൽ കൊളംമ്പസിനെ 3-2 ന് തോൽപ്പിച്ചുകൊണ്ടാണ് മിയാമി കപ്പുയർത്തിയത്.ലൂയി സുവാരസും ഗോളടിച്ചു. മെസി വന്നതിനു ശേഷം ഇന്റർമിയാമിയുടെ രണ്ടാമത്തെ കിരീടമാണിത്
കെ.സി.വൈ.എം കൊച്ചി രൂപതയുടെ ആഭിമുഖ്യത്തിൽരൂപതയിലെ യുവജനങ്ങളെ പ്രസ്ഥാനത്തിലേക്ക് സ്വാഗതം ചെയ്തു കൊണ്ടും നിലവിലെ പ്രവർത്തകരുടെ പ്രസ്ഥാനത്തിലെ അംഗത്വം പുതുക്കാനുമായി ഒക്ടോബർ മാസം അംഗത്വമാസമായി ആചരിക്കുന്നു. ഇതിന് മുന്നോടിയായിഅംഗത്വ മാസാചരണത്തിൻ്റെ ഉദ്ഘാടനം രൂപത അഡ്മിനിസ്ട്രേറ്റർ മോൺ. ഷൈജു പര്യാത്തുശ്ശേരി തോപ്പുംപടി കാത്തലിക് സെന്ററിൽ വെച്ച് നിർവഹിച്ചു. ഓരോ ഇടവകകളിലും സമൂഹത്തിലും സംയമനത്തോടും, സൗമ്യതയോടും കൂടെ യുവജനങ്ങൾ വർത്തിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രൂപതാ കോ-ഓർഡിനേറ്റർ കാസി പൂപ്പന അദ്ധ്യക്ഷത വഹിച്ചു.മുൻ രൂപത ഡയറക്ടർ ഫാ. ആൻ്റണി കുഴുവേലിൽ, കെ.സി.വൈ.എം പ്രസ്ഥാനത്തിൽ നേതൃത്വം എന്ന വിഷയത്തിൽ ക്ലാസ് നയിക്കുകയും ചെയ്തു. രൂപതാ ഡയറക്ടർ ഫാ.മെൽട്ടസ് ചാക്കോ കൊല്ലശ്ശേരി, അരൂർ ഫെറോന ഡയറക്ടർ ഫാ. മിഥിൻ കാളിപ്പറമ്പിൽ, കണ്ണമാലി ഫെറോന ഡയറക്ടർ ഫാ. സച്ചിൻ പഴേരിക്കൽ, രൂപത കോ-ഓർഡിനേറ്റർമാരായ ഡാനിയ ആൻ്റണി, അന്ന സിൽഫ, ഫ്രാൻസിസ് ഷിബിൻ എന്നിവർ സംസാരിച്ചു. ഒക്ടോബർ 31 വരെ കെ.സി.വൈ.എം പ്രസ്ഥാനത്തിന്റെ അംഗത്വം സ്വീകരിക്കുവാൻ അവസരമുണ്ടായിരിക്കും എന്ന് സംഘാടകർ അറിയിച്ചു. വിവിധ…
ന്യൂഡൽഹി: തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഹരിയാനയിൽ ബിജെപി സ്ഥാനാർത്ഥികളെ ഓടിച്ചിട്ട് കർഷകർ. കർഷക പ്രതിഷേധങ്ങളെ അവഗണിച്ച് മുന്നോട്ട് പോയ ബിജെപിക്കെതിരെ രൂക്ഷ വിമർശനമാണ് ഹരിയാനയിൽ ഉയരുന്നത്. റാതിയ, ഹിസാർ മണ്ഡലങ്ങളിൽ നിന്നുള്ള ബിജെപി സ്ഥാനാർത്ഥികളെ ജനങ്ങൾ ഓടിച്ചിടുകയും ചെരുപ്പൂരി എറിയുകയുമായിരുന്നു. റാതിയയിൽ നിന്നുള്ള ബിജെപി സ്ഥാനാർത്ഥി സുനിത ദുഗ്ഗലിനെ കർഷകർ ഓടിച്ചിട്ട് പിടിക്കുകയും ശംഭു, ഖനൗരി അതിർത്തികളിൽ പ്രതിഷേധിക്കുന്ന കർഷകരിൽ സത്യമുണ്ടെന്ന് പറയിപ്പിക്കുകയുമായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഖനൗരി അതിർത്തിയിൽ വെടിയേറ്റ് മരിച്ച പഞ്ചാബിലെ കർഷകൻ ശുഭ്കരൺ സിങ്ങിന്റെ മരണത്തിൽ വിശദ അന്വേഷണം വേണമെന്ന ആവശ്യവും കർഷകർ ഉന്നയിച്ചെങ്കിലും വ്യക്തമായ മറുപടി പറയാതായതോടെ മുൻ എംപി കൂടിയായ ദുഗ്ഗലിനെതിരെ കർഷകർ പ്രതിഷേധം കടുപ്പിക്കുകയായിരുന്നു. ഇതിനിടെ സുരക്ഷ ഉദ്യോഗസ്ഥർ ദുഗ്ഗലിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും പ്രതിഷേധക്കാർ ഓടിച്ചുവിടുകയായിരുന്നു. ലാംബയിൽ നടന്ന പരിപാടിക്കിടെയായിരുന്നു ദുഗ്ഗലിനെതിരായ പ്രതിഷേധം. പ്രതിഷേധക്കാർക്ക് പ്രതിപക്ഷ പാര്ട്ടികളുമായി ബന്ധമുണ്ടെന്ന് പറഞ്ഞതിന് ദുഗ്ഗലിന് മാപ്പും പറയേണ്ടി വന്നിരുന്നു. ദുഗ്ഗലിനെതിരെ പാർട്ടിക്കുള്ളിൽ തന്നെ എതിർപ്പുകളുണ്ടെന്നാണ്…
തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ പതിനഞ്ചാം നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം നാളെ ആരംഭിക്കും. മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടമായവർക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ആദ്യദിനത്തില്‍ സമ്മേളനം പിരിയും. എഡിജിപി- ആര്‍എസ്എസ് കൂടിക്കാഴ്ച മുതല്‍ മുഖ്യമന്ത്രിയുടെ അഭിമുഖ വിവാദം ഉള്‍പ്പെടെ ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്ക് സഭ വേദിയാകും. എഡിജിപിക്കും പി ശശിക്കും എതിരെ പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ പ്രതിപക്ഷം പ്രധാന ആയുധമാക്കും. പൊലീസിന്റെ സ്വര്‍ണം പൊട്ടിക്കലും മാമിയുടെ തിരോധാനവും പി വി അന്‍വര്‍ ഉന്നയിച്ച അര ഡസനിലേറെ ആരോപണങ്ങളുണ്ട്. ഇതിനൊപ്പമാണ് തൃശൂര്‍ പൂരം കലക്കല്‍ വിവാദം. എഡിജിപി മുഖ്യമന്ത്രിക്കുവേണ്ടി പൂരം കലക്കി എന്ന ആരോപണം പ്രതിപക്ഷം നിയമസഭയിലും ഉന്നയിക്കും. ആര്‍എസ്എസ് നേതാക്കളെ എഡിജിപി കണ്ടതും സഭയില്‍ പ്രതിപക്ഷം ഉന്നയിച്ചേക്കും. ദ ഹിന്ദു പത്രത്തിന് മുഖ്യമന്ത്രി നല്‍കിയ അഭിമുഖം, പിആര്‍ കമ്പനിയുടെ ഇടപെടല്‍ ഇങ്ങനെ സഭാ സമ്മേളന കാലത്ത് പ്രതിപക്ഷത്തിന്റെ ആവനാഴിയില്‍ ആയുധങ്ങള്‍ ഏറെയാണ്. 9 ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനം 18നാണ് അവസാനിക്കും.
Subscribe to Updates
Get the latest creative news from FooBar about art, design and business.