- വിശ്വസ്തതയില്‍ വിളയുന്ന ദൈവവിളി
- പാട്ടുപാടി പ്രധാനമന്ത്രിയായി
- മുനമ്പത്തെ കൊടുംചതി ഓര്‍ത്താല്‍
- കാവല്ക്കാരാ, രാത്രി എത്രയായി?’
- 106ാം വയസ്സിലും സാമൂഹ്യമാധ്യമങ്ങളിലൂടെ വചനപ്രഘോഷണം നടത്തുന്ന ഇറ്റാലിയൻ സന്യാസിനി
- തിരഞ്ഞെടുപ്പിൽ വിവേചനാധികാരം ഉപയോഗിച്ച് വോട്ടു ചെയ്യണമെന്ന് കെഎൽസിഎ
- മുട്ടിക്കൽ ദേവാലയം; ശതോത്തര രജതജൂബിലി ആഘോഷവും ഇടവക പ്രഖ്യാപനവും
- മതപരിവർത്തന നിരോധന നിയമത്തെ ശക്തമായി എതിർത്ത്, മഹാരാഷ്ട്രയിലെ ബിഷപ്പുമാർ
Author: admin
ഗാസ സമാധാന ചര്‍ച്ചകള്‍ക്ക് ഇന്ന് തുടക്കമാകും. ഈജിപ്തിലെ ഷറം അല്‍ ശൈഖില്‍ വെച്ചാണ് ചര്‍ച്ച.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിൽ ഫ്രാൻസിസ് മാർപാപ്പ പുറത്തിറക്കിയ “ദിലെക്സിറ്റ് നോസ്” (അവൻ നമ്മെ സ്നേഹിച്ചു) എന്ന പേരിന്റെ തുടർച്ചയെ സൂചിപ്പിക്കാൻ ലെയോ പാപ്പ ആഗ്രഹിക്കുന്നുവെന്നാണ് തലക്കെട്ടില്‍ നിന്നു വ്യക്തമാകുന്നത്
സ്വിറ്റ്സർലണ്ടിൻറെ രാഷ്ട്രപതി ശ്രീമതി കെറിൻ കെല്ലെർ പാപ്പായുമായും വത്തിക്കാൻ സംസ്ഥാന കാര്യദർശിയുമായും വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തി.
കൊച്ചി: കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ വര്‍ധിച്ചു വരുന്ന അക്രമങ്ങളില്‍ കമ്മീഷന്‍ ഉത്ക്കണ്ഠ രേഖപെടുത്തി. ഇതിനെതിരെ രാഷ്ട്രിയ പ്രസ്ഥാനങ്ങളും, മത-സാംസ്‌കാരിക സംഘടനകളും ശക്തമായി രംഗത്ത് വരണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. സാമൂഹിക അതിക്രമങ്ങളിലേക്ക് നയിക്കുന്ന മദ്യം, മയക്കുമരുന്ന് ഇവയ്‌ക്കെതിരെ സ്ത്രീ സമൂഹം ഒന്നിച്ച് പ്രതികരിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. എറണാകുളം പിഒസി ആസ്ഥാനത്തു നടന്ന നേതൃത്വസംഗമം കെസിബിസി വിമന്‍സ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ പീറ്റര്‍ കൊച്ചുപുരക്കല്‍ ഉത്ഘാടനം ചെയ്തു. എക്‌സിക്യൂട്ടീവ് സെക്രട്ടറി ഡോ. ജിബി ഗീവറുഗീസ് സമ്മേളനയോഗത്തില്‍ അധ്യക്ഷയായിരുന്നു. സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ബിജു കല്ലുങ്കല്‍, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍, ഡെല്‍സി ലുക്കാച്ചന്‍, സിസ്റ്റര്‍ നിരഞ്ജന, ഷേര്‍ലി സ്റ്റാന്‍ലി, അഡ്വ . മിനി ഫ്രാന്‍സിസ്, തുടങ്ങിയവര്‍ പ്രസംഗിച്ചു. ക്രൈസ്തവ ജീവിതാധിഷ്ഠ മൂല്യങ്ങളുള്ള നേതാക്കളെയാണ് സഭയ്ക്ക് ഇന്നാവശ്യം എന്ന് പീറ്റർ പിതാവ് . കുടുംബ മൂല്യങ്ങളും സനാതന ധർമ്മങ്ങളും സാമൂഹിക സാംസ്കാരിക അവബോധവും നേതാക്കളിൽ വളർത്തി എടുക്കണം സ്ത്രീകളും…
കൊച്ചി :കേരള ലേബർ മൂവ്മെൻ്റ് – കൊച്ചിയുടെ ആഭിമുഖ്യത്തിൽ, കൊച്ചി രൂപതയിലെ എല്ലാ ഇടവകകളിലെയും സാമൂഹ്യശുശ്രൂഷ സമിതിയിൽ നിന്നും പാസ്റ്ററൽ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്കായി നേതൃത്വ പരിശീലന ക്യാമ്പ് തോപ്പുംപടി സെ. ജോസഫ്സ് കാത്തലിക്ക് സെൻ്ററിൽ സംഘടിപ്പിച്ചു. പ്രസ്തുത സംഘമം മോൺസിഞ്ഞോർ ഷൈജു പര്യാത്തുശ്ശേരി ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ആൽബി ഗോൺസാൽവിസ് അദ്ധ്യക്ഷതവഹിച്ചു. കെ.എൽ.എം.ഡയറക്ടർ ഫാ. പ്രസാദ് ജോസഫ് കണ്ടത്തിപ്പറമ്പിൽ ആമുഖ പ്രഭാഷണവും, അസി. ഡയറക്ടർ ഫാ. അനീഷ് ആൻ്റെണി ബാവക്കാട്ട് സ്വാഗതവും ആശംസിച്ചു. കെ.എൽ.എം. സംസ്ഥാന ജനറൽ സെക്രട്ടറി ഡിക്സൻ മനീക്ക്, സംസ്ഥാന വനിത ഫോറം പ്രസിഡൻ്റ് ബെറ്റ്സി ബ്ലെയ്സ്, എസ്.എൻ.റ്റി.യു. സംസ്ഥാന പ്രസിഡൻ്റ് തോമസ് കുരിശിങ്കൽ, വനിത ഫോറം രൂപത പ്രസിഡൻ്റ് ശോഭ ആൻ്റെണി, ജനറൽ സെക്രട്ടറി റോണി റിബല്ലോ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. 51 ഇടവകകളിൽ നിന്നായി 100 ൽ അധികം പ്രതിനിധികൾ പ്രസ്തുത സംഗമത്തിൽ പങ്കാളികളായി. നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിൽ പുതുതായി അംഗത്വം ലഭിച്ച…
കൊച്ചി: ലത്തീൻസമുദായത്തിന്റെ അവകാശ സംരക്ഷണത്തിന്ന് KCLA നേതൃത്വം നൽകുമെന്ന് KLCA സംസ്ഥാന പ്രസിഡന്റ്അഡ്വ. ഷെറി ജെ. തോമസ് പ്രഖ്യാപിച്ചു. കൊച്ചി രൂപത സമിതിയുടെ നേതൃത്വത്തിൽ തോപ്പുംപടിയിൽ നടന്ന സമുദായ സംമ്പർക്ക പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ സർക്കാർ വകുപ്പുകളിൽ അർഹതയുണ്ടായിട്ടും തീർപ്പുകൽപിക്കാതെ കിടക്കുന്ന വിവിധ വിഷയങ്ങളിൽ പരിഹാരം ഉറപ്പാക്കുന്നതിന് വകുപ്പുതലത്തിലും നിയമതലത്തിലുമുള്ള വിവിധ വഴികൾ നിർദ്ദേശിക്കുന്നതിന് വിളിച്ചു ചേർത്ത സമുദായ സമ്പർക്ക പരിപാടിയിൽ വിവിധ ഇടവകകളിൽ നിന്നുള്ള അപേക്ഷകർ പങ്കെടുത്തു. തീരപരിപാലന നയമത്തിന്റെ പേരിൽ വിടുകൾക്ക് നമ്പർ ലഭിക്കാത്തവർ, ഭൂമി തരംമാറ്റൽ, പട്ടയം ലഭിക്കാത്തവർ തുടങ്ങിയ വിഭാഗങ്ങളിലുള്ള പരാതികളാണ് സമുദായ സമ്പർക്ക പരിപാടികളിൽ ലഭിച്ചത്. ഇതോടനുബന്ധിച്ചു നടന്ന സമ്മേളനത്തിൽ KLCA കൊച്ചി രൂപത പ്രസിഡന്റ് പൈലി ആലുങ്കൽ അധ്യക്ഷത വഹിച്ചു.മോൺ. ഷൈജു പര്യത്തുശ്ശേരി, ബിജു ജോസി കരുമാഞ്ചേരി, രതീഷ് ആന്റണി, ഫാ. ആന്റെണി കുഴിവേലിൽ, ടി.എ. ഡാൽഫിൻ, ബാബു കാളിപ്പറമ്പിൽ, ജോബ് പുളിക്കിൽ, സാബു കാനക്കാപ്പള്ളി , ജോസഫ് ആന്റെണി…
തിരുവനന്തപുരം :ശബരിമലയിലെ ദ്വാരപാലക ശില്‍പ്പങ്ങൾ സ്വര്‍ണം തന്നെയെന്ന് സമ്മതിച്ച് ദേവസ്വം ഉദ്യോഗസ്ഥരുടെ മൊഴി. 2019ലെ ദേവസ്വം ഉത്തരവില്‍ ചെമ്പു പാളി എന്ന് രേഖപ്പെടുത്തിയത് അബദ്ധമാണെന്ന അവിശ്വസനീയമായ വിശദീകരണവും അന്നത്തെ ഉദ്യോഗസ്ഥര്‍ ദേവസ്വം വിജിലന്‍സിന് നല്‍കിയതായും റിപ്പോര്‍ട്ടുണ്ട് . ചെമ്പ് പാളിയില്‍ നേരിയ അളവിലാണ് സ്വര്‍ണം പൊതിഞ്ഞിരുന്നതെന്നും അതുകൊണ്ടാണ് ചെമ്പു പാളി എന്ന് രേഖപ്പെടുത്തിയതെന്നുമാണ് 2019ലെ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ മൊഴി നല്‍കിയത്. വിവാദ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയത് 1999ല്‍ വിജയ് മല്യ സ്വര്‍ണത്തില്‍ പൊതിഞ്ഞ ചെമ്പ് പാളി തന്നെയാണെന്നും ഉദ്യോഗസ്ഥര്‍ സമ്മതിച്ചിട്ടുണ്ട് . സ്വര്‍ണപ്പാളി വിവാദത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ദേവസ്വം വിജിലന്‍സ് ക്ലീന്‍ചിറ്റ് നല്‍കിയേക്കില്ല. ദേവസ്വം ഉദ്യോഗസ്ഥരുടെ നടപടിയും സംശയാസ്ദപദമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ശബരിമലയില്‍ നിന്ന് കിട്ടിയത് ചെമ്പു പാളി എന്നായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴി. യഥാര്‍ഥ പാളി ഉണ്ണികൃഷ്ണന്‍ പോറ്റി എന്തു ചെയ്‌തെന്നും തിരികെ കൊണ്ടുവന്നത് യഥാര്‍ഥ പാളിയാണോ എന്നതില്‍ വ്യക്തതയില്ലെന്നുമാണ് അന്വേഷണ സംഘം പറയുന്നത്.
തിരുവനന്തപുരം: ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കേ പുരസ്‌കാരം നേടിയ മോഹന്‍ലാലിന് ആദരമര്‍പ്പിച്ച് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ‘മലയാളം വാനോളം ലാല്‍സലാം’ ഉജ്ജ്വലമായി . മലയാളത്തിന്റെ മഹാനടന് ആദരമര്‍പ്പിച്ചത് സംസ്ഥാന സർക്കാരാണ്.ഡല്‍ഹിയില്‍ വെച്ച് ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരം ഏറ്റുവാങ്ങിയ നിമിഷത്തേക്കാള്‍ ഏറിയ വൈകാരിക ഭാരത്തോടെയാണ് നിങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നതെന്ന് മോഹന്‍ലാല്‍ മറുപടി പ്രസംഗത്തിൽ പറഞ്ഞു. അതിന് പലകാരണങ്ങളുണ്ട്. ഇത് ഞാന്‍ ജനിച്ചുവളര്‍ന്ന് കൗമാരവും യൗവനവും ചെലവഴിച്ച മണ്ണാണ്. തന്റെ അമ്മയും അച്ഛനും ജേഷ്ഠ്യനും ജീവിച്ച മണ്ണാണ്. ജീവിതത്തിന്റെ സങ്കീര്‍ണതകള്‍ ഒന്നുമറിയാതെ അവര്‍ക്കൊപ്പം ഞാന്‍ പാര്‍ത്ത നാടാണ്. ഇവിടുത്തെ കാറ്റും മരങ്ങളും വഴികളും പല കെട്ടിടങ്ങളും എന്റെ ഓര്‍മകളുടെയും ആത്മാവിന്റെയും ഭാഗമാണ്.എനിക്ക് ഈ സ്വീകരണം നല്‍കുന്നത് ഇന്നീ കാണുന്ന എന്നെ ഞാനാക്കി മാറ്റിയ കേരളവും മലയാളികളും അവര്‍ തിരഞ്ഞെടുത്ത സര്‍ക്കാരുമാണ്. ഇക്കാര്യങ്ങള്‍ കൊണ്ടെല്ലാം ഞാനനുഭവിക്കുന്ന ആ വൈകാരിക ഭാരത്തെ മറച്ചുപിടിക്കാന്‍ കാലങ്ങളായി ഞാന്‍ ആര്‍ജിച്ച അഭിനയശേഷിക്ക് സാധിക്കുന്നില്ല- അദ്ദേഹം പറഞ്ഞു. ’48…
തിരുവനന്തപുരം: റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. റേഷൻ കടകൾ ഇനി മുതൽ രാവിലെ എട്ടിന് പകരം ഒൻപതിനാണ് തുറക്കുക. പ്രവൃത്തി സമയം ഒരുമണിക്കൂർ കുറച്ച് പൊതുവിതരണ വകുപ്പ് ഉത്തരവിറക്കി.രാവിലെ ഒൻപതുമുതൽ 12 വരെയാണ് ഇനി പ്രവർത്തിക്കുക. വൈകീട്ട് നാലുമുതൽ ഏഴു വരെയും റേഷൻ കടകൾ തുറന്നു പ്രവർത്തിക്കും.
വത്തിക്കാൻ: എല്ലാ വിശുദ്ധരുടെയും തിരുനാൾ ദിനമായ നവംബർ 1 ന് വിശുദ്ധ ജോൺ ഹെൻറി ന്യൂമാനെ സഭയുടെ ഡോക്ടറായി പ്രഖ്യാപിക്കുമെന്ന് ലിയോ പാപ്പാ അറിയിച്ചു . “വിദ്യാഭ്യാസ ലോകത്തിന്റെ ജൂബിലിയുടെ പശ്ചാത്തലത്തിൽ, ദൈവശാസ്ത്രത്തിന്റെ നവീകരണത്തിനും ക്രിസ്തീയ സിദ്ധാന്തത്തിന്റെ വികസനത്തിൽ അതിന്റെ വികാസത്തിനും നിർണായക സംഭാവന നൽകിയ വിശുദ്ധ ജോൺ ഹെൻറി ന്യൂമാന് സഭയുടെ ഡോക്ടർ പദവി നൽകും,” സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ മതബോധന വിദഗ്ധരുടെ ജൂബിലി ആഘോഷിച്ച ശേഷം പാപ്പാ പറഞ്ഞു. പ്രഖ്യാപനത്തോടെ, കത്തോലിക്കാ ദൈവശാസ്ത്രത്തിനും ആത്മീയതയ്ക്കും നൽകിയ ശാശ്വത സംഭാവനകൾക്ക് അംഗീകരിക്കപ്പെട്ട തിരഞ്ഞെടുത്ത വിശുദ്ധരുടെ ഒരു കൂട്ടത്തിൽ ചേരുന്ന ന്യൂമാൻ സഭയുടെ 38-ാമത്തെ ഡോക്ടറാകും. സിദ്ധാന്തത്തിന്റെ വികാസത്തെയും മനസ്സാക്ഷിയുടെ പങ്കിനെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ ഉൾക്കാഴ്ചകൾക്ക് അദ്ദേഹം ശ്രദ്ധേയനാണ്. പത്തൊൻപതാം നൂറ്റാണ്ടിലെ ഒരു ഇംഗ്ലീഷ് ദൈവശാസ്ത്രജ്ഞനായിരുന്ന ന്യൂമാൻ, 1845-ൽ വാഴ്ത്തപ്പെട്ട ഡൊമിനിക് ബാർബറിയുടെ മാർഗനിർദേശപ്രകാരം കത്തോലിക്കാ സഭയിൽ ചേരുന്നതിന് മുമ്പ് ഒരു പ്രശസ്ത ആംഗ്ലിക്കൻ പുരോഹിതനായിരുന്നു. രണ്ട് വർഷത്തിന് ശേഷം അദ്ദേഹം…
Subscribe to Updates
Get the latest creative news from FooBar about art, design and business.
