- സർക്കർ സമയക്രമമറിയിക്കണമെന്ന് കോടതി
- കോട്ടപ്പുറം രൂപത ബൈബിൾ കൺവെൻഷൻ മെയ് 25 മുതൽ 29 വരെ
- ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി: ഇന്ത്യക്കാര്‍ അടക്കമുള്ള വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം
- ദേശീയപാത തകര്‍ച്ച അഴിമതിയുടെ ഫലം- കോണ്‍ഗ്രസ്
- അൾത്താര ശുശ്രൂഷ വിശുദ്ധിയിലേക്കുള്ള വിളി- ബിഷപ്പ് അംബ്രോസ് പുത്തൻവീട്ടിൽ
- കിഡ്സ് അത് ലറ്റിക് സമ്മർ കോച്ചിങ്ങ് ക്യാമ്പ് സമാപിച്ചു
- അതിതീവ്രമഴ, റെഡ് അലര്‍ട്ട്; ശക്തമായ കാറ്റിനും സാധ്യത
- പാലക്കാട് പൊതുശ്മശാനത്തിൽ ‘ജാതി മതിൽ’ പണിയാൻശ്രമം
Author: admin
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിന് പുറത്തുണ്ടായ വൻ സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു, എട്ട് പേർക്ക് പരിക്കേറ്റു. ഇന്നലെ (സെപ്‌തംബര്‍ 06) ആണ് അപകടമുണ്ടായത്. വിമാനത്താവളത്തിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന ടാങ്കർ പൊട്ടിത്തെറിക്കുകയായിരുന്നു. വിദേശികളെ ലക്ഷ്യമിട്ടുള്ള ആക്രമണമാണെന്ന് ആഭ്യന്തര മന്ത്രി സിയ ഉൾ ഹസ്സൻ പറഞ്ഞു. ചൈനക്കാരെ ലക്ഷ്യമിട്ടുളള ആക്രമണമാണെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി. മധ്യേഷ്യയെ ചൈനീസ് തലസ്ഥാനവുമായി ബന്ധിപ്പിക്കുന്ന ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയുടെ ഭാഗമായി ആയിരക്കണക്കിന് ചൈനീസ് തൊഴിലാളികൾ പാകിസ്ഥാനിലുണ്ട്. സ്ഫോടനത്തിന്‍റെ സ്വഭാവവും അതിന് പിന്നിലെ കാരണവും അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ഓയിൽ ടാങ്കർ ആയിരിക്കാം പൊട്ടിത്തെറിച്ചതെന്ന് എന്ന സംശയം ഡെപ്യൂട്ടി ഇൻസ്പെക്‌ടർ ജനറൽ ഈസ്റ്റ് അസ്‌ഫർ മഹേസർ മുന്നോട്ടുവച്ചു.
തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്നും എം ആര്‍ അജിത് കുമാറിനെ മാറ്റുന്നതില്‍ നിര്‍ണായകമായത് സിപിഐയുടെ കത്തെന്ന് റിപ്പോര്‍ട്ട്. ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിയമസഭയില്‍ സിപിഐ സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്ന് ചൂണ്ടിക്കാട്ടി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് കത്തു നല്‍കി. ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്നും അജിത് കുമാറിനെ നീക്കിയെങ്കിലും, അദ്ദേഹം വഹിച്ച ബറ്റാലിയന്‍ ചുമതല തുടരും. ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി ഇന്റലിജന്‍സ് മേധാവി മനോജ് എബ്രഹാമിനെ നിയമിച്ചതായും മുഖ്യമന്ത്രി ഉ്ത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി അജിത് കുമാറിനെ മാറ്റാതെ പറ്റില്ലെന്ന് സിപിഐ സര്‍ക്കാരിനെ നിലപാട് അറിയിച്ചിരുന്നു. അജിത് കുമാറിനെ മാറ്റിയത് എല്‍ഡിഎഫിന്റെ രാഷ്ട്രീയ വിജയമാണെന്ന് ബിനോയ് വിശ്വം ഇന്നലെ പ്രതികരിച്ചിരുന്നു.
യെമൻ: യെമനിലെ പതിനഞ്ച് ഇടങ്ങളിൽ വ്യോമാക്രമണം നടത്തി അമേരിക്ക. ഹൂതി മിലിഷ്യയുടെ സൈനിക കേന്ദ്രങ്ങളിൽ ഉൾപ്പെടെയാണ് ആക്രമണം ഉണ്ടായത്. ഹൂതി സൈനിക പോസ്റ്റുകളിലും വിമാനത്തവളത്തിലും സ്‌ഫോടനങ്ങൾ ഉണ്ടായതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തലസ്ഥാന നഗരമായ സന, ധമർ, അൽ ബൈദാ പ്രവിശ്യകളിലും ആക്രമണം ഉണ്ടായിട്ടുണ്ട്. ഇറാൻ പിന്തുണയുള്ള ഹൂതികളുടെ ആയുധ സംവിധാനങ്ങളും താവളങ്ങളും മറ്റ് ഉപകരണങ്ങളും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് പശ്ചിമേഷ്യയിലെ യുഎസ് സൈനിക പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന സെൻട്രൽ കമാൻഡ് അറിയിച്ചു.
കൊൽക്കൊത്ത :പശ്ചിമ ബംഗാളില്‍ മമത സര്‍ക്കാരിനെതിരെ സമരം കടുപ്പിച്ച് യുവ ഡോക്ടര്‍മാരുടെ സംഘടന. മരണം വരെയുള്ള നിരാഹാര സമരം തുടരുന്നു. സര്‍ക്കാരിന് നല്‍കിയ 24 മണിക്കൂര്‍ ഇന്ന് അവസാനിക്കും. നടപടിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്ന് ഡോക്ടര്‍മാര്‍. ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ മമത സര്‍ക്കാര്‍ പരാജയമെന്ന ആക്ഷേപം കനക്കുകയാണ്. ആറ് ജൂനിയര്‍ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് നിരാഹാര സമരം.
പനജി: ഗോവയിലെ ആർഎസ്എസ് മുൻ മേധാവി സുഭാഷ് വെലിങ്കറെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തം.ഗോവയിലെ വിവിധ കേന്ദ്രങ്ങളിലാണ് പ്രതിഷേധം. അറസ്റ്റ് ആവശ്യപ്പെട്ട് വിവിധ പൊലീസ് സ്റ്റേഷനുകളിൽ പരാതികൾ ലഭിച്ചു. കഴിഞ്ഞദിവസം പൊതുപരിപാടിയിൽ പ്രസംഗിക്കവേ അദ്ദേഹം സെ. ഫ്രാൻസിസ് സേവ്യറുടെ തിരുശേഷിപ്പിൽ ഡിഎൻഎ പരിശോധന നടത്തണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഈ പ്രസ്താവന ഗോവയിലെ ക്രിസ്തീയ വിശ്വാസികളുടെ മതവികാരത്തെ വ്രണപ്പെടുത്തി എന്നാരോപിച്ചാണ് കഴിഞ്ഞ രണ്ട് ദിവസമായി ഗോവയിൽ പ്രതിഷേധം നടക്കുന്നത്. മതവികാരം വ്രണപ്പെടുത്തിയതിന് ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) 299 പ്രകാരം ഇയാൾക്കെതിരെ കേസെടുത്തിരുന്നു. മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പാണിത്. എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ സുഭാഷ് വെലിങ്കർ ഒളിവിൽ പോവുകയായിരുന്നു. ശനിയാഴ്ച മഡ്ഗാവിൽ വൻ പ്രതിഷേധ റാലിയും പൊലീസ് സ്റ്റേഷൻ മാർച്ചും നടന്നു. ഇതിന്റെ തുടർച്ചയായി ഞായറാഴ്ച സംസ്ഥാനത്തെ 12 പൊലീസ് സ്റ്റേഷനുകളും ഉപരോധിച്ചു. ചില കേന്ദ്രങ്ങളിൽ ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസിന് ബലംപ്രയോഗിക്കേണ്ടിവന്നു. ചിലർക്ക് പരിക്കേറ്റു. പല സ്ഥലങ്ങളിലും പ്രതിഷേധക്കാർ…
തിരുവനന്തപുരം: 56 വർഷം മുൻപ് ലേ ലഡാക്കിൽ വിമാനാപകടത്തിൽ മരിച്ച മലയാളി സൈനികൻ തോമസ് ചെറിയാൻറെ സംസ്കാരം നടന്നു . പാങ്ങോട് സൈനിക ക്യാമ്പിലെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം രാവിലെ 10.30ഓടെ സൈനിക അകമ്പടിയോടെ പത്തനംതിട്ട ഇലന്തൂരിലെ കുടുംബ വീട്ടിലെത്തിച്ചു .പൊതുദർശനത്തിനും വീട്ടിലെ ചടങ്ങുകൾക്കും ശേഷം പകൽ 12.30 ഓടെ വിലാപയാത്രയായി ഇലന്തൂർ കാരൂർ സെന്റ് പീറ്റേഴ്‌സ് പള്ളിയിലെത്തിക്കും. പള്ളിയിലും പൊതു ദർശനത്തിന് അവസരമൊരുക്കും. തുടർന്ന് 2 മണിയോടെ സൈനിക ബഹുമതികളോടെ കാരൂർ സെൻ്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ പ്രത്യേകം തയ്യാറാക്കിയ കല്ലറയിലാണ് സംസ്കാരം നടക്കുക. ഇന്നലെ ഉച്ചയ്ക്ക് ഒന്നരരയോടെ വ്യോമസേന വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിച്ച മൃതദേഹം കേന്ദ്ര സംസ്ഥാന മന്ത്രിമാരും ബന്ധുക്കളും ചേർന്നാണ് ഏറ്റുവാങ്ങിയത്. 1968 ഫെബ്രുവരി ഏഴിനാണ് തോമസ് ചെറിയാൻ സഞ്ചരിച്ചിരുന്ന സൈനിക വിമാനം അപകടത്തിൽപ്പെട്ട് മഞ്ഞുമലയിൽ കാണാതായത്. ആർമിയിൽ ക്രാഫ്‌റ്റ്‌സ്‌മാനായ തോമസ് ചെറിയാന് അന്ന് 22 വയസായിരുന്നു.
കൊച്ചി: സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണവില. ഇന്ന് പവന് 80 രൂപയാണ് വര്‍ധിച്ചത്. പത്തുരൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7120 രൂപയായി. മേയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോര്‍ഡ് തിരുത്തിയാണ് കഴിഞ്ഞ മാസം മുതല്‍ സ്വര്‍ണവില ഉയരുന്നത്. 56,800 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡിട്ട സ്വര്‍ണവില തുടര്‍ന്നുള്ള മൂന്ന് ദിവസം കൊണ്ട് 400 രൂപ ഇടിഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം മുതല്‍ തിരിച്ചുകയറിയ സ്വര്‍ണവില 56,800 എന്ന റെക്കോര്‍ഡും മറികടന്നാണ് കുതിക്കുന്നത്. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 480 രൂപ വര്‍ധിച്ച് വീണ്ടും സ്വര്‍ണവില 55,000ന് മുകളില്‍ എത്തിയതോടെയാണ് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുമെന്ന സൂചന നല്‍കിയത്. യുഎസ് ഫെഡ് പലിശ കുറച്ചാല്‍ അത് യുഎസ് സര്‍ക്കാരിന്റെ കടപ്പത്രങ്ങളെ ബാധിക്കും. പലിശ കുറയുന്നതിന് ആനുപാതികമായി ബോണ്ടില്‍ നിന്നുള്ള ആദായനിരക്കും കുറയും. ഡോളറും ദുര്‍ബലമാകും. ഇത് ഫലത്തില്‍, സ്വര്‍ണ നിക്ഷേപ പദ്ധതികളിലേക്ക് പണമൊഴുകാന്‍ വഴിവയ്ക്കും. സ്വര്‍ണ വിലയും വര്‍ധിക്കും. മാത്രമല്ല നമ്മുടെ റിസര്‍വ് ബാങ്കുള്‍പ്പെടെയുള്ള നിരവധി…
ബെയ്‌റൂത്ത്: ലെബനൻ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രായേൽ . വെസ്റ്റ് ബാങ്കില്‍ വിമാനത്താവളത്തിന് സമീപത്ത് വ്യോമാക്രമണം നടത്തി എന്നാണ് റിപോര്‍ട്ട്.സംഭവത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. വിമാനത്താവളത്തിന് തൊട്ടടുത്തായിവരെ ബോബുകള്‍ പതിച്ചതായാണ് വിവരം. ഹിസ്ബുള്ള നേതാക്കളെ ലക്ഷ്യമിട്ടാണ് ഇസ്‌റാഈല്‍ ആക്രമണമെന്നാണ് സൂചന. ബെയ്‌റൂത്തിന് തെക്ക് ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലാണ് വലിയ സ്‌ഫോടന പരമ്പരകൾ ഉണ്ടായത്. നിരവധി കെട്ടിടങ്ങൾ തകർന്നു. ഇസ്രായേൽ അധിനിവേശ വെസ്റ്റ് ബാങ്കിലെ തുൽക്കറിൽ വ്യോമാക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് രാത്രി ബെയ്റൂത്തിലും വ്യോമാക്രമണം ഉണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 37 പേര്‍ ലെബനനില്‍ കൊല്ലപ്പെട്ടു. 151 പേര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു.ഇസ്രായേൽ ആക്രമണത്തില്‍ ഇതുവരെ 1974പേരാണ് കൊല്ലപ്പെട്ടത്.
കൊച്ചി| സംസ്ഥാനത്ത് ഇന്ന് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് നാല് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ലക്ഷദ്വീപിന് സമീപം ചക്രവാതച്ചുഴിയും രൂപപ്പെട്ടിട്ടുണ്ട്. വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ഇന്ന് ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
വൈപ്പിന്‍-മുനമ്പം തീരദേശത്തിന്റെ വടക്കേ അറ്റത്ത്, ടൂറിസം മേഖലയായ ചെറായി ബീച്ചിനടുത്തായി മുനമ്പം കടപ്പുറം ഭാഗത്ത്, മത്സ്യത്തൊഴിലാളികളായ ലത്തീന്‍ കത്തോലിക്കരും ഹൈന്ദവരും ഉള്‍പ്പെടുന്ന പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ 610 കുടുംബങ്ങള്‍ തലമുറകളായി അധിവസിച്ചുവരുന്ന തീറുഭൂമി ഓര്‍ക്കാപ്പുറത്ത് ഒരുനാള്‍ ‘വഖഫ്’ വസ്തുവായി ഏകപക്ഷീയമായി പ്രഖ്യാപിക്കപ്പെട്ടതോടെ ജീവിതം വഴിമുട്ടി ആധിപൂണ്ടും വേവലാതിപ്പെട്ടും കഴിഞ്ഞുവരുന്ന സഹോദരങ്ങളുടെ നീതിക്കുവേണ്ടിയുള്ള മുറവിളി കേരളസമൂഹം ഉല്‍ക്കടമായ ഉള്ളുരുക്കത്തോടെയും ഉശിരോടെയും ഏറ്റെടുക്കുകയാണ് – വഖഫിന്റെ പേരില്‍ സൃഷ്ടിച്ചിരിക്കുന്ന അരക്ഷിതാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണുന്നതില്‍ സര്‍ക്കാര്‍ ഇനിയും വീഴ്ചവരുത്തിയാല്‍ പ്രത്യാഘാതങ്ങള്‍ രൂക്ഷമാകുമെന്ന മുന്നറിയിപ്പോടെ.
Subscribe to Updates
Get the latest creative news from FooBar about art, design and business.