- റഷ്യ- യുക്രൈന് വെടിനിര്‍ത്തല്‍: ചര്‍ച്ച ഉടന്‍ ആരംഭിക്കുമെന്ന് ട്രംപ്
- ജില്ലകളില്‍ കടലാക്രമണത്തിന് സാധ്യത
- ഇന്നും മഴ കനക്കും
- കെ.സി.വൈ.എം ഗ്രാമദർശൻ ക്യാമ്പ് സംഘടിപ്പിച്ചു
- മുതലപ്പൊഴിയിൽ ഡ്രഡ്ജിങ് പുനരാരംഭിച്ചു
- കോഴിക്കോട് തീപിടിത്തം: ഇന്ന് വിദഗ്ധ പരിശോധന
- കരുതിയിരിക്കുക : മഴ നേരത്തെ എത്താം
- കോഴിക്കോട് ഷോപ്പിങ് കോംപ്ലക്സിലെ അഗ്നിബാധ;പുകയില്‍ മുങ്ങി കോഴിക്കോട് നഗരം
Author: admin
മലപ്പുറം: കെഎസ്ആര്‍ടിസി ബസ് യാത്രക്കാരനില്‍ നിന്ന് ഒരു കോടി രൂപയോളം വില വരുന്ന സ്വര്‍ണം കവര്‍ന്ന കേസില്‍ മൂന്ന് പേർ പൊലീസിന്റെ പിടിയില്‍. എറണാകുളം പള്ളുരുത്തി സ്വദേശികളായ നെല്ലിക്കല്‍ ഹൗസില്‍ നൗഫല്‍(34), പാറപ്പുറത്ത് ഹൗസില്‍ നിസാര്‍(50), കോഴിക്കോട് കൊയിലാണ്ടി സ്വദേശി നാലേരി വീട്ടില്‍ ജയാനന്ദന്‍(61) എന്നിവരാണ് അറസ്റ്റിലായത്. ബസില്‍ നിന്ന് കവര്‍ന്ന സ്വര്‍ണം പ്രതികളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച കോഴിക്കോട് നിന്നും നെടുങ്കണ്ടത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലായിരുന്നു കവര്‍ച്ച. തിരൂരിലുള്ള ജ്വല്ലറിയില്‍ മോഡല്‍ കാണിക്കുന്നതിനായി തൃശൂര്‍ സ്വദേശികളായ ജ്വല്ലറി ഉടമകള്‍ ജീവനക്കാരന്റെ കൈവശം കൊടുത്തുവിട്ട സ്വര്‍ണമാണ് മോഷണം പോയത്. ജീവനക്കാരന്‍ പിന്നില്‍ തൂക്കിയിട്ടിരുന്ന ബാഗില്‍ നിന്ന് സിബ് തുറന്ന് സ്വര്‍ണം കവരുകയായിരുന്നു.
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെയും പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. കാസർകോട് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. ഒക്ടോബർ 23 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ (പരമാവധി 50 kmph) ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഒക്ടോബർ 24 മുതൽ 25 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കൊല്ലം : വടക്കുംഭാഗം വിശുദ്ധ ജെറോമിന്റെ ഇടവക ദേവാലയത്തിൽ പരിശുദ്ധ ഫാത്തിമ മാതാവിന്റെ മൈനർ തിരുനാൾ ആഘോഷിച്ചു .കൊല്ലം രൂപത മുൻ മെത്രാൻ ഡോ. സ്റ്റാൻലി റോമൻ കുട്ടികൾക്ക് മരിയൻ സന്ദേശം നൽകി കൊല്ലം രൂപതയിലെ വ്യത്യസ്ത ഇടവകകളിൽ നിന്നുമുള്ള അമ്മമാരും, അപ്പച്ചന്മാരും, യുവതികളും, ആൺകുട്ടികളും, പെൺകുട്ടികളും പരിശുദ്ധ അമ്മയുടെയും, വ്യത്യസ്തരായ വിശുദ്ധരുടെയും വേഷം അണിഞ്ഞുകൊണ്ട് 101 പേര് കൊല്ലം രൂപതയുടെ തീർത്ഥാടന കേന്ദ്രമായ പരിശുദ്ധ ഫാത്തിമ മാതാദേവാലയത്തിൽ നിന്നും “വിഷൻസ് ഓഫ് ഗ്രേസ് 2024 എന്ന യേശുനാമ പ്രഘോഷണ യാത്ര” ആകർഷകമായി . 101 വിശുദ്ധരും അലങ്കരിച്ച ബൈക്കുകളുടെയും, കാറുകളുടെയും, ബസുകളുടെയും അകമ്പടിയോടെ , അനൗൺസ്മെന്റോട് കൂടി, കൊല്ലം പട്ടണം മുഴുവനും ചുറ്റി തീരദേശ റോഡിലൂടെ കടന്ന് തീരദേശത്തു കാണുന്ന പള്ളികളുടെ മുന്നിലൂടെ കടന്നുപോവുകയുണ്ടായി. ഇവരെ എതിരേൽക്കുവാനും അനുഗ്രഹിക്കുവാനുമായി കാത്തിരുന്ന അനേകായിരം ജനങ്ങൾക്ക് നേരെ കൈവീശി അവരെ സന്തോഷിപ്പിച്ച് അനുഗ്രഹിച്ചു കൊണ്ടാണ് യാത്ര മുന്നോട്ടുപോയത്. കത്തീഡ്രൽ പള്ളിയുടെയും അരമനയുടെ മുന്നിലൂടെയും…
കൊല്ലം: വിധവകളുടെ അമ്മയെന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ഷീല ആൻ്റണി പ്രത്യാശയുടെ കിരണമായിരുന്നു എന്ന് കൊല്ലം ബിഷപ്പ് ഡോ.പോൾ ആൻ്റണി മുല്ലശ്ശേരി അഭിപ്രായപ്പെട്ടു. ഷീല ആൻ്റണിയുടെ നിശബ്ദമായ പ്രവർത്തനം അനുകരണീയ മാതൃകയാണെന്ന് മെത്രാൻ പറഞ്ഞു. ക്യൂ. എസ്. എസ്. എസ് ഹാളിൽ വച്ച് കൊല്ലം രൂപതയിലെ മരിയൻ വിധവ മൂവ്മെൻ്റ് സംഘടിപ്പി ഷീല ആൻ്റണിയുടെ അനുസ്മരണ സമ്മേളനത്തിന് അദ്ധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊല്ലം രൂപ വികാർ ജനറൽ റവ. ഡോ. ബൈജു ജൂലിയാൻ, എഴുത്തുകാരൻ വി.ടി. കുരീപ്പുഴ, വിധവമൂവ്മെൻ് സെക്രട്ടറി ജെ.ഗേട്ടി, എക്സിക്യുട്ടീവ് മെമ്പർ ബ്രിജിറ്റ് ഫെർണാണ്ടസ്, വിമല ക്രിസ്റ്റി, റോണ റിബേറോ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
മുനമ്പം: ഭൂമിയുടെ റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടാൻ തീരദേശ ജനത നടത്തുന്ന റിലേ നിരാഹാര സത്യാഗ്രഹം പത്താം ദിനത്തിലേക്ക്. കടപ്പുറം വേളാങ്കണ്ണി മാത പാരിഷ് കൗൺസിൽ സെക്രട്ടറി ബെന്നി കുറുപ്പശ്ശേരിയും പാഷനിസ്റ്റ് അൽമായ കൂട്ടായ്മ അംഗമായ വർഗീസ് അംബ്രോസ് ഇത്തിത്തറയുമാണ് ഒമ്പതാം ദിനത്തിൽ നിരാഹാരമിരുന്നത്. കേരള കോൺഗ്രസ് ഡെമോക്രാറ്റിക് സംസ്ഥാന ജനറൽ സെക്രട്ടറി ലൗജിൻ മാളിയേക്കൽ, ജില്ലാ സെക്രട്ടറി ജോജോ ജേക്കബ്, ഭാരതീയ മത്സ്യപ്രവർത്തക സംഘം ജില്ലാ പ്രസിഡന്റ് മോപിൻ ദാസ്, ജില്ലാ ട്രഷറർ ടി. കെ പരമേശ്വരൻ, എൽജെഡി ജില്ലാ ഭാരവാഹികൾ,മറുനാടൻ മലയാളിയിലെ സാജൻ സക്കറിയ എന്നിവർ ഐക്യദാർഢ്യവുമായി സമരപന്തലിലെത്തി. മുനമ്പം ജനതയുടെ കണ്ണീരിന് അവസാനം ഉണ്ടാകും വരെ കൂടെയുണ്ടാകുമെന്ന് അവർ ഉറപ്പ് നൽകി.
ബെയ്‌റൂത്ത് : ഗസ്സയിൽ കൂട്ടക്കൊല തുടർന്ന് ഇസ്രായേൽ. വടക്കൻ ഗസ്സയിലെ ബെയ്ത് ലാഹിയയിൽ നടത്തിയ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 87 പേർ കൊല്ലപ്പെട്ടു. വീടുകളും ബഹുനില കെട്ടിടങ്ങളും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയ അധികൃതർ അറിയിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. 40 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇതോടെ രണ്ട് ദിവസങ്ങളായി കൊല്ലപ്പെട്ടവരുടെ എണ്ണം നൂറ് കടന്നു. 16 ദിവസമായി ഇസ്രായേൽ സൈന്യം ഏർപ്പെടുത്തിയ ഉപരോധത്തെ തുടർന്ന് മേഖലയിൽ ഭക്ഷണം, വെള്ളം, മരുന്ന് ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾക്ക് ക്ഷാമം നേരിടുകയാണ്. ഇതിന് പുറമെ റോഡ്, വാർത്താവിനിമയ സംവിധാനങ്ങൾ തടസ്സപ്പെട്ടതും രക്ഷാപ്രവർത്തനത്തെ ബാധിച്ചു. ബെയ്ത് ലാഹിയയോട് ചേർന്നുള്ള ജബാലിയ, ബെയ്ത് ഹാനൂൻ എന്നീ നഗരങ്ങളിലും ആക്രമണം തുടരുകയാണ്. ആക്രമണത്തെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ ശേഖരിച്ചുവരികയാണെന്ന് ഇസ്രായേൽ അറിയിച്ചു.
കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. കലക്ടറേറ്റിലെത്തിയാകും പൊലീസ് മൊഴിയെടുക്കുകയെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ടൗണ്‍ സിഐ ശ്രീജിത്ത് കോടേരി പറഞ്ഞു. യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തവരുടെ മൊഴിയെടുക്കല്‍ ഇന്നും തുടരും. വകുപ്പു തല അന്വേഷണത്തിന് നിയോഗിച്ച ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ ഗീത നേരത്തെ മൊഴിയെടുത്തിരുന്നു. പി പി ദിവ്യയെ യാത്രയയപ്പ് ചടങ്ങിലേക്ക് താന്‍ ക്ഷണിച്ചിട്ടില്ലെന്നും, ദിവ്യയ്ക്ക് പങ്കെടുക്കാനായി യോഗത്തിന്റെ സമയം മാറ്റിയിട്ടില്ലെന്നും കലക്ടര്‍ മൊഴി നല്‍കിയതായാണ് സൂചന. കലക്ടര്‍ ക്ഷണിച്ചിട്ടാണ് യോഗത്തിനെത്തിയതെന്നാണ് ദിവ്യ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പറഞ്ഞിരുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട ഇടുക്കി ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. കേരളതീരത്ത് കള്ളക്കടൽ പ്രതിഭാസം നിലനിൽക്കുന്നതിനാൽ തീരദേശവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിലെ മത്സ്യബന്ധന വിലക്ക് തുടരുകയാണ്.
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ ഏഴ് പേർ കൊല്ലപ്പെട്ടു. ഭീകരാക്രമണമുണ്ടായ സ്ഥലത്തുനിന്ന് ഇലക്ട്രിക് വയറിന്റെ ഭാഗങ്ങള്‍ കണ്ടെത്തി. പൊട്ടാസ്യം ക്ലോറേറ്റ്, ഹൈഡ്രജന്‍ പെറോക്‌സൈഡ് എന്നിവയാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്നാണ് പ്രാഥമിക വിവരം. ബോംബ് കുഴിച്ചിടുകയായിരുന്നുവെന്നും വിവരമുണ്ട്. ഭീകരാക്രമണത്തില്‍ ഏഴ് പേരാണ് കൊല്ലപ്പെട്ടത്. ഒരു ഡോക്ടറും ആറ് തൊഴിലാളികളുമാണ് കൊല്ലപ്പെട്ടത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. ഒരു ഭീകരനെയും സുരക്ഷാ സേന വധിച്ചിട്ടുണ്ട്. തോക്കുകളും വെടിക്കോപ്പുകളും ഭീകരനില്‍ നിന്ന് കണ്ടെത്തി. സോനാമാര്‍ഗ് മേഖലയില്‍ സെഡ്-മൊഹാര്‍ തുരങ്കനിര്‍മാണത്തിന് എത്തിയ തൊഴിലാളികളുടെ താമസസ്ഥലത്താണു വെടിവെപ്പുണ്ടായത്. ജോലി കഴിഞ്ഞ് എല്ലാവരും ക്യാമ്പിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെയായിരുന്നു ആക്രമണമുണ്ടായത്. തൊഴിലാളികള്‍ക്ക് നേരെയുള്ള ആക്രമണം ഭീരുത്വമാണെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു.
വരാപ്പുഴ: ക്രിസ്ത്യൻ സർവീസ് സൊസൈറ്റി ( സി. എസ്. എസ്.)ക്രൈസ്റ്റ് നഗർ ഏരിയകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരുപത്തി ഏഴാം വാർഷിക സ്ഥാപന പതാക ദിനം സി. എസ്. എസ്. സംസ്ഥാന ജനറൽ സെക്രട്ടറി ബെന്നി പാപ്പച്ചൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് . ജോയ് മഷ്ണശ്ശേരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോയ് തൈപറമ്പിൽ, ട്രഷറർ ക്യാപ്റ്റൻ ടി. എ.ആന്റണി തണ്ണിക്കോട് , പീറ്റർ മാളിയേക്കൽ എന്നിവർ പ്രസംഗിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.