- അദാലത്ത് നടത്തി
- പാറേമ്മാക്കൽ തോമ കത്തനാരുടെ 277-ാം ചരമദിനം ആഘോഷിച്ചു
- വെറോനിക്കയുടെ തൂവാല പ്രദർശനത്തിന് വെക്കാൻ ഒരുങ്ങി വത്തിക്കാൻ
- സ്പെയിൻ രാജാവിനു കൂടിക്കാഴ്ച അനുവദിച്ച്, പാപ്പാ
- അമോറിസ് ലെത്തീത്സിയയുടെ പത്താം വാർഷികം: സഭാനേതൃത്വങ്ങളെ വിളിച്ചുകൂട്ടി പാപ്പാ
- വി. യൗസേപ്പിതാവിന്റെ തിരുനാളിൽ, ട്രമ്പിന്റെ സന്ദേശം
- വിശ്വസ്തതയില്‍ വിളയുന്ന ദൈവവിളി
- പാട്ടുപാടി പ്രധാനമന്ത്രിയായി
Author: admin
തിരുവനന്തപുരം: വോട്ടർ പട്ടിക തീവ്രപരിഷ്‌കകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ട് പോകവെ നടപടിയെ നിയമ പരമായി നേരിടാൻ ഒരുങ്ങുകയാണ് രാഷ്ട്രീയ പാർട്ടികൾ. തദ്ദേശ തെരഞ്ഞെടുപ്പും എസ്.ഐ.ആർ നടപടികളും സമാന്തരമായി നടക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടികൾ ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനാണ് പാർട്ടികളുടെ തീരുമാനം. ബുധനാഴ്ച ചേർന്ന രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ ബിജെപി ഒഴികെ മറ്റ് പ്രതിനിധികളെല്ലാം എസ്.ഐ.ആർ നടപടികൾ മാറ്റിവെക്കണമെന്നാവശ്യപ്പെട്ടെങ്കിലും മുന്നോട്ട് പോകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കിയതോടെയാണ് വിഷയം കോടതിയിലേക്ക് നീങ്ങുന്നത്.സിപിഎം പ്രതിനിധി എംവി ജയരാജൻ ഇന്നലെ ഇതുസംബന്ധിച്ച് നിലപാട് വ്യക്തമാക്കിയിരുന്നു. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസിൽ സിപിഎം കക്ഷി ചേർന്നിട്ടുണ്ടെന്നും കേരളത്തിലെ സാഹചര്യം കോടതിയെ അറിയിക്കും എന്നുമായിരുന്നു എം വി ജയരാജന്റെ പ്രതികരണം. പുതുക്കിയ വോട്ടർ പട്ടിക പ്രകാരമാണ് 2026ലെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കേണ്ടതെന്നായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ നിലപാട് എടുത്തത്. തിയതി മാറ്റാനാകില്ലെന്ന തെരഞ്ഞെടുപ്പ് കമീഷന്റെ നിർദേശവും അദ്ദേഹം വ്യക്തമാക്കി. എം.വി ജയരാജന് പുറമെ സണ്ണി ജോസഫ്…
കളമശ്ശേരി:സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ആറു പതിറ്റാണ്ട് പിന്നിട്ട് കളമശ്ശേരി ലിറ്റില്‍ ഫ്‌ളവര്‍ എന്‍ജിനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്. വരാപ്പുഴ അതിരൂപതയുടെ കീഴില്‍ 1965 ലാണ് ലിറ്റില്‍ ഫ്‌ളവര്‍ എന്‍ജിനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭം കുറിക്കുന്നത്. രാജ്യത്തെ തന്നെ മികവുറ്റ സാങ്കേതിക വിദ്യാലയങ്ങളിലൊന്നായി മാറിയിട്ടുള്ള ലിറ്റില്‍ ഫ്‌ളവര്‍ എന്‍ജിനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ഒട്ടേറെ പുതിയ സാധ്യതകള്‍ കൊണ്ടുവന്നിട്ടുള്ള സ്ഥാപനം കൂടിയാണ്. പഠിച്ചാല്‍ ജോലി ഉറപ്പ് എന്നതാണ് ലിറ്റില്‍ ഫ്‌ളവര്‍ മുന്നോട്ടുവയ്ക്കുന്നത്. സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് അനുദിനമുണ്ടാകുന്ന മാറ്റങ്ങള്‍ അതിന്റെ തെളിമ ഒട്ടുംതന്നെ ചോര്‍ന്നുപോകാതെ തങ്ങളുടെ പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുത്തുകയും, അതിനാവശ്യമായ പഠനോപകരണങ്ങള്‍ സ്വായത്തമാക്കി, ലോകത്തെമ്പാടുമുള്ള തൊഴില്‍ സംരഭങ്ങള്‍ക്ക് ഇപ്പോള്‍ വേണ്ടത് ആരെയാണോ അത് തിരിച്ചറിഞ്ഞ് വൈദഗ്ദമുള്ളവരെ രൂപപ്പെടുത്തി നല്‍കുകയും ചെയ്യുന്നുവെന്നതാണ് ലിറ്റില്‍ ഫ്‌ളവറിനെ വേറിട്ടു നിര്‍ത്തുന്നത്. രാജ്യത്തെ അഭിമാന സ്ഥാപനങ്ങളിലൊന്നായ ഐഐടിയുമായി ചേര്‍ന്നുള്ള കോഴ്‌സുകള്‍ വരെ ആരംഭിക്കാനായതും ലിറ്റില്‍ ഫ്‌ളവര്‍ എന്‍ജിനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വിജയവഴിയിലെ തിളക്കങ്ങളാണ്. റോബോട്ടിക് വെല്‍ഡിംഗ് മുതല്‍ പുതിയകാലത്ത് കൂടുതല്‍ തൊഴില്‍…
ബിഹാർ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രംഗത്തെത്തി.
തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു വീട്ടമ്മയായ ചിറയിൻകീഴ് അഴൂർ സ്വദേശി വസന്ത (77)യാണ് മരിച്ചത്. ഒരുമാസമായി തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. പത്തു ദിവസം മുൻപാണ് വസന്തയ്ക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. രോഗബാധ ഉണ്ടായത് എവിടെ നിന്നാണെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. വീട്ടിലെ മറ്റുള്ളവർക്ക് നിലവിൽ രോഗലക്ഷണങ്ങളില്ല. സംസ്ഥാനത്ത് ഈ വർഷം ഇതുവരെ രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം ഇതോടെ 31 ആയി.
കരാർ ലംഘനമുണ്ടായാൽ ശക്തമായി പ്രതികരിക്കുമെന്നും ഇസ്രയേൽ സൈന്യം ടെൽ അവീവ്: ഗാസയിൽ കനത്ത ആക്രമണം നടത്തി ഇസ്രയേൽ. ഹമാസ് കരാർ ലംഘനം നടത്തിയെന്ന് ആരോപിച്ചാണിത് . ചൊവ്വാഴ്ച ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 46 കുട്ടികളും 20 സ്ത്രീകളുമുൾപ്പെടെ 104 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. കരാർ പാലിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും കരാർ ലംഘനമുണ്ടായാൽ ശക്തമായി പ്രതികരിക്കുമെന്നും ഇസ്രയേൽ സൈന്യം വ്യക്തമാക്കി.ഹമാസിൻറെ ആക്രമണത്തിൽ ഇസ്രയേൽ സൈനികൻ കൊല്ലപ്പെട്ടെന്ന് ആരോപിച്ചാണ് ഗാസയിൽ ശക്തമായ ആക്രമണം നടത്താൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിർദേശം നൽകിയത്. ഹമാസ് തിരികെ നൽകിയ ശരീരഭാഗങ്ങൾ രണ്ട് വർഷം മുമ്പ് മരിച്ച ബന്ദിയുടെ മൃതദേഹാവശിഷ്ടങ്ങളാണെന്നും നെതന്യാഹു ആരോപിച്ചിരുന്നു. അതേസമയം ഇസ്രയേൽ കരാർ ലംഘിക്കുകയാണെന്നു ഹമാസും ആരോപിച്ചു . ആക്രമണം ആരംഭിച്ച സാഹചര്യത്തിൽ ബന്ദിയുടെ മൃതദേഹം കൈമാറുന്നതു വൈകുമെന്നും ഹമാസ് വ്യക്തമാക്കിയിട്ടുണ്ട് . അതേസമയം വെടിനിർത്തൽ കരാർ അപകടത്തിലല്ലെന്ന് യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് സംഭവത്തിൽ പ്രതികരിച്ചു.
തിരുവനന്തപുരം : സംസ്ഥാനത്ത് ക്ഷേമ പെൻഷൻ 2000 ആയി ഉയർത്തി . മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനത്തിലാണ് പ്രഖ്യാപനം. നാനൂറ് രൂപയാണ് വർധിപ്പിച്ചത്. ഇതിന് മുൻപ് 1600 രൂപയായിരുന്നു സംസ്ഥാനത്ത് ക്ഷേമ പെൻഷൻ ആയി ഉണ്ടായിരുന്നത്. പെൻഷൻ വർധിപ്പിച്ചതോടെ ക്ഷേമ പെൻഷൻ വിതരണത്തിനായി 13000 കോടി രൂപ സർക്കാർ പ്രതിവർഷം നീക്കി വയ്ക്കും . സംസ്ഥാന സർക്കാർ ജീവനക്കാർ, അധ്യാപകർ, പെൻഷൻകാർ എന്നിവർക്ക് നൽകാനുള്ള ഡിഎ, ഡിആർ കുടിശിക ഈ വർഷം രണ്ട് ഗഡു അനുവദിച്ചിരുന്നു. വീണ്ടും ഈ വർഷം ഒരു ഗഡു കൂടി അനുവദിക്കും. നവംബറിൽ വിതരണം ചെയ്യുന്ന പെൻഷൻ, ശമ്പളം എന്നിവയ്ക്കൊപ്പം 4% കുടിശിക വിതരണം ചെയ്യും എന്നും ‘സ്ത്രീ സുരക്ഷ’ എന്ന പേരിൽ വീട്ടമ്മമാർക്കായി പ്രതിമാസം 1000 രൂപ വെച്ച് പെൻഷൻ നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.ആശാ വർക്കർമാർ, അങ്കണവാടി ജീവനക്കാർ, പാചകത്തൊഴിലാളികൾ, പ്രീ-പ്രൈമറി ടീച്ചർമാർ, സാക്ഷരതാ പ്രവർത്തകർ എന്നിവർക്ക് പ്രതിമാസം 1000 രൂപ വീതം വർദ്ധിപ്പിക്കാൻ…
കൊടുങ്ങല്ലൂർ :ഈശ്വയുടെ ഏലിശ്വ ഗാനം പ്രകാശനം ചെയ്തു. നവം. 8 ന് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്ന ധന്യ മദർഏലിശ്വയുടെ ഒരു ഗാനം കോട്ടപ്പുറം രൂപത മെത്രാൻ റൈറ്റ് റവ.ഡോ. അംബ്രോസ് പുത്തൻവീട്ടിൽ കോട്ടപ്പുറത്തുവച്ച് സി.മെർ ലിറ്റCTC ക്ക് നൽകി പ്രകാശനം നിർവ്വഹിച്ചു. മദറിൻ്റെ പാവങ്ങളോടുള്ള പക്ഷം ചേരൽ, സ്ത്രീകളെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് എത്തിക്കാൻ, വിദ്യാലയങ്ങളും തൊഴിലിടങ്ങളും സ്ഥാപിച്ച ‘മദർ പ്രാർത്ഥനയിൽ ശക്തി പ്രാപിച്ചിരുന്നുവെന്ന് അംബ്രോസ് പിതാവ് പറഞ്ഞു. ബൈജു ജോസഫ് താളുപ്പാടത്ത് രചന നിർവ്വഹിച്ച് ബേബി ജോൺ കലയന്താനി സംഗീതവും ഗായിക മിഥിലയും സംഗവും ആലാപനയും രാജേഷ് സബാസ്റ്റ്യൻ കോഡിനേഷനും രാജേഷ് ഓർക്കസ്ട്രേഷനും നിർവ്വഹിച്ചു. ചടങ്ങിൽ ബേബി ജോൺ കലയന്താനി, അലക്സ് താളുപ്പാടത്ത് ബേബി ജോസഫ്, രാജേഷ് സബാസ്റ്റ്യൻ ഡാലിയ ജോസഫ്,ലയ എന്നിവർ സന്നിഹിതരായിരുന്നു
കൊച്ചി : എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ അഭിലാഷ് ഫ്രേസര്‍ രചിച്ച ‘പെണ്‍വിളക്ക്, മദര്‍ ഏലീശ്വയുടെ ജീവിതം’ എന്ന കൃതി വരാപ്പുഴ ആര്‍ച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പ്രകാശനം ചെയ്തു. സെന്റ് സേവ്യേഴ്‌സ് കോളേജ് മുന്‍ പ്രിന്‍സിപ്പലും പ്രൊവിൻഷ്യാളുമായ സിസ്റ്റര്‍ പേഴ്‌സി സിടിസി ആദ്യപ്രതി ഏറ്റുവാങ്ങി. മദര്‍ ഏലീശ്വയുടെ ജീവിതം ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുന്ന മനോഹരമായ കൃതി എന്നാണ് ആര്‍ച്ച്ബിഷപ്പ് കളത്തിപ്പറമ്പില്‍ പുസ്തകം പ്രകാശനം ചെയ്തു കൊണ്ട് അഭിപ്രായപ്പെട്ടത്.
തേവൻപാറ ഫാത്തിമ മാതാ ദൈവാലയത്തിന്റെ ആഭിമുഖ്യത്തിൽ പച്ചമല ലൂർദ് മാതാ കുരിശടിയിൽ നിന്ന് ഫാത്തിമ മാതാ ദൈവാലയത്തിലേക്ക് ജപമാല റാലി നടത്തി.
ഹംഗറിയുടെ പ്രധാനമന്ത്രി, ശ്രീ. വിക്റ്റോർ ഓർബാൻ, ഒക്ടോബർ മാസം ഇരുപത്തിയേഴാം തീയതി, വത്തിക്കാനിലെത്തി, പരിശുദ്ധ പിതാവ് ലിയോ പതിനാലാമനെ സന്ദർശിച്ചു കൂടിക്കാഴ്ച്ച നടത്തി.
Subscribe to Updates
Get the latest creative news from FooBar about art, design and business.
