- അദാലത്ത് നടത്തി
- പാറേമ്മാക്കൽ തോമ കത്തനാരുടെ 277-ാം ചരമദിനം ആഘോഷിച്ചു
- വെറോനിക്കയുടെ തൂവാല പ്രദർശനത്തിന് വെക്കാൻ ഒരുങ്ങി വത്തിക്കാൻ
- സ്പെയിൻ രാജാവിനു കൂടിക്കാഴ്ച അനുവദിച്ച്, പാപ്പാ
- അമോറിസ് ലെത്തീത്സിയയുടെ പത്താം വാർഷികം: സഭാനേതൃത്വങ്ങളെ വിളിച്ചുകൂട്ടി പാപ്പാ
- വി. യൗസേപ്പിതാവിന്റെ തിരുനാളിൽ, ട്രമ്പിന്റെ സന്ദേശം
- വിശ്വസ്തതയില്‍ വിളയുന്ന ദൈവവിളി
- പാട്ടുപാടി പ്രധാനമന്ത്രിയായി
Author: admin
തിരുസഭ മരിച്ചവരെ പ്രത്യേകം അനുസ്മരിക്കുന്ന ഈ നവംബർ മാസത്തിന്റെ തുടക്കത്തിൽ, കഴിഞ്ഞ വർഷം മരിച്ച കര്‍ദ്ദിനാളുമാര്‍, മെത്രാപ്പോലീത്താന്മാര്‍, മെത്രാന്മാര്‍ അനുസ്മരിച്ച് വത്തിക്കാനില്‍ വിശുദ്ധ ബലിയര്‍പ്പണം നടന്നു.
ഹൈദരാബാദ്-ബീജാപൂര്‍ ഹൈവേയില്‍ ടിപ്പര്‍ ലോറിയും തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസും കൂട്ടിയിടിച്ച് വന്‍ അപകടം. 10 പേര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു
പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡിന്റെ 2025-ലെ മതസ്വാതന്ത്ര്യ റിപ്പോർട്ടിന്റെ പ്രകാശന വേളയിൽ താന്‍ ജയിലില്‍ വിശ്വാസം മുറുകെ പിടിച്ച് ഏറ്റെടുത്ത കാര്യങ്ങള്‍ വിശദീകരിച്ചു
55-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനായി മമ്മൂട്ടിയെയുംമികച്ച നടിയായി ഷംല ഹംസയെ തെരഞ്ഞെടുത്തു
മുംബൈ :അനില്‍ അംബാനിയുടെ 3,084 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ എൻഫോഴ്സ്‌മെൻ്റ് ഡയറക്ടറേറ്റ് താത്കാലികമായി കണ്ടുകെട്ടി. 4൦ വസ്തുക്കളാണ് കണ്ടുകെട്ടിയത് .മുംബൈയിലെ പാലി ഹില്ലിലുള്ള വീട്, ഡല്‍ഹിയിലെ റിലയന്‍സ് സെന്റര്‍ പ്രോപ്പര്‍ട്ടി, ഡല്‍ഹി, നോയിഡ, ഗാസിയാബാദ്, മുംബൈ, പൂനെ, താനെ, ഹൈദരാബാദ്, ചെന്നൈ, കാഞ്ചീപുരം, കിഴക്കന്‍ ഗോദാവരി എന്നിവിടങ്ങളിലെ മറ്റ് സ്വത്തുക്കള്‍ ഉൾപ്പടെയാണ് കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് ഈ നടപടി. ഒക്ടോബര്‍ 31-ന് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ (പി എം എല്‍ എ) സെക്ഷന്‍ 5(1) പ്രകാരം ഉത്തരവുകള്‍ പുറപ്പെടുവിക്കുകയായിരുന്നു. കുറ്റകൃത്യങ്ങളുടെ വരുമാനം കണ്ടെത്തുന്നതും സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതും തുടരുകയാണെന്ന് ഇ ഡി അറിയിച്ചു.
ലക്‌നൗ: സനാതനധർമ്മം പൂണ്ട് വിളയാടുന്ന യോഗിയുടെ യു പിയിൽ കൂലി ആവശ്യപ്പെട്ടതിൻ്റെ പേരിൽ ദളിത് കര്‍ഷകത്തൊഴിലാളിയെ ഭൂവുടമയും ഗുണ്ടകളും ചേർന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി.അമേഠിയില്‍ ആണ് സംഭവം . ഹോസില പ്രസാദ് (40) എന്ന തൊഴിലാളിയെയാണ് ഭൂവുടമയും ഗുണ്ടകളും ചേർന്ന് കൊലപ്പെടുത്തിയത്. ഒക്ടോബര്‍ 26 ന് നടന്ന സംഭവം ഇപ്പോഴാണ് പുറത്താവുന്നത്. ഭൂവുടമ ശുഭം സിങ്ങും ഇയാളുടെ ഗുണ്ടകളും ചേർന്നാണ് കൊല നടത്തിയത്. വയലിൽ ജോലിക്ക് എന്ന് പറഞ്ഞ് ശുഭം സിങ്ങും സംഘവും ഹോസിലയെ വിളിച്ചുകൊണ്ടുപോയി. ഇതിന് ശേഷമായിരുന്നു കൊലപാതകം എന്നാണ് ഹോസിലയുടെ ഭാര്യ കീർത്തി പറയുന്നത്.
വത്തിക്കാൻ : മരിച്ചുപോയ എല്ലാ വിശ്വസ്തരുടെയും അനുസ്മരണത്തോടനുബന്ധിച്ചു ആഞ്ചലസിൽ നടന്ന ചടങ്ങിൽ , ലിയോ പതിനാലാമൻ പാപ്പ പുനരുത്ഥാന പ്രത്യാശയെയും മരിച്ചുപോയവരെ ഓർക്കേണ്ടതിന്റെ പ്രാധാന്യത്തെയും കുറിച്ച് സംസാരിച്ചു . ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ ഒത്തുകൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ട്, സഭ എല്ലാ വിശുദ്ധരുടെയും തിരുനാളും മരിച്ചുപോയ എല്ലാ വിശ്വസ്തരുടെയും അനുസ്മരണവും ആഘോഷിക്കുന്ന നവംബറിന്റെ ആദ്യ ദിവസങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ലിയോ പതിനാലാമൻ പാപ്പ സംസാരിച്ചു. ഈ ദിവസങ്ങളിൽ, “ക്രൂശിക്കപ്പെട്ട യേശുവിന്റെ മരിച്ചവരിൽ നിന്നുള്ള പുനരുത്ഥാനം നമ്മുടെ ഓരോരുത്തരുടെയും വിധിയിലേക്ക് വെളിച്ചം വീശുന്നു” എന്ന് അദ്ദേഹം പറഞ്ഞു. യോഹന്നാന്റെ സുവിശേഷം ഉദ്ധരിച്ചുകൊണ്ട്, അദ്ദേഹം യേശുവിന്റെ വാക്കുകൾ ഓർമ്മിച്ചു: “എന്നെ അയച്ചവന്റെ ഇഷ്ടം ഇതാണ്, അവൻ എനിക്ക് തന്നതിൽ ഒന്നും ഞാൻ നഷ്ടപ്പെടുത്തരുത്, മറിച്ച് അവസാന ദിവസം അതിനെ ഉയിർപ്പിക്കണം.” ഈ ഭാഗത്തെക്കുറിച്ച് ധ്യാനിച്ചുകൊണ്ട്, “ദൈവത്തിന്റെ ആശങ്കകളുടെ കേന്ദ്രബിന്ദു വ്യക്തമാണ്” എന്ന് മാർപ്പാപ്പ എടുത്തുപറഞ്ഞു, അതായത്, “ആരും എന്നെന്നേക്കുമായി നശിക്കരുത് എന്നും എല്ലാവർക്കും അവരുടേതായ…
തിരുവനന്തപുരം: വര്‍ക്കലയില്‍ വച്ചു ഓടുന്ന ട്രെയിനില്‍ നിന്ന് തള്ളിയിട്ട് ട്രാക്കിലേക്ക് വീണു പരിക്കേറ്റ പെൺകുട്ടി ഐസിയുവില്‍ തുടരുന്നു. തിരുവനന്തപുരം സ്വദേശി ശ്രീക്കുട്ടി (19)യാണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത് . ആന്തരികരക്തസ്രാവമുള്ളതിനാല്‍ 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ്. ഇന്നലെ രാത്രി കേരള എക്‌സ്പ്രസില്‍ യാത്ര ചെയ്യവെയാണ് പ്രതി പെൺകുട്ടിയെ ചവിട്ടി പുറത്തേക്ക് തെറിപ്പിച്ചത് . പ്രതി സുരേഷ് കുമാര്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു . പനച്ചിമൂട് സ്വദേശി സുരേഷ് പെയിന്റ് തൊഴിലാളിയാണ്. പ്രതി കുറ്റം സമ്മതിച്ച് . ട്രെയിനിന്റെ വാതിലിന്റെ അടുത്ത് നിന്നും പെൺകുട്ടികൾ മാറാത്തത് പ്രകോപിപ്പിച്ചെന്നാണ് പ്രതിയുടെ മൊഴി. പെണ്‍കുട്ടിയെ മുന്‍പരിചയമില്ലെന്നും മദ്യലഹരിയിലായിരുന്നുവെന്നും പ്രതി സമ്മതിച്ചു. സുരേഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്‍റ് എൻ വാസുവിനെ എസ്ഐടി ചോദ്യം ചെയ്തു . എസ്ഐടി. എസ്.പി. ശശിധരനാണ് എൻ. വാസുവിന്റെ മൊഴിയെടുത്തത്. വാസുവിന്റെ പിഎ ആയിരുന്ന സുധീഷ് കുമാറിന്റെ അറസ്റ്റിന് പിന്നാലെയാണ് വാസുവിനെ എസ്ഐടി ചോദ്യം ചെയ്തത്. എസ്ഐടിയുടെ അന്വേഷണം ഉന്നതങ്ങളിലേക്ക് നീങ്ങുന്നുവെന്നാണ് വിവരം .അതേസമയം ,കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണക്കേസിൽ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് ഇന്നുണ്ടാകും . റിമാൻഡിൽ ഉള്ള പ്രതിയുടെ കസ്റ്റഡി ആവശ്യപ്പെട്ട് റാന്നി കോടതിയെ സമീപിക്കും. പോറ്റിയെ തിരുവനന്തപുരം സ്പെഷല്‍ സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. പ്രത്യേക അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിലുള്ള മറ്റൊരു പ്രതിയായ ദേവസ്വം മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു ഇന്ന് ജാമ്യാപേക്ഷ സമർപ്പിക്കുമെന്നറിയുന്നു .
ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങളും കൂട്ടക്കൊലകളും കൊണ്ട് കുപ്രസിദ്ധിയാര്‍ജ്ജിച്ച നൈജീരിയയ്ക്കു വീണ്ടും അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
