Author: admin

ഫാ. അഗസ്റ്റിന്‍ ബിനോയി ഡയറക്ടര്‍, വിജയപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ആധുനിക ഇന്ത്യയെ പടുത്തുയര്‍ത്തുന്നതിന് ജനസംഖ്യയുടെ പകുതിയിലധികം വരുന്ന സ്ത്രീകളെ ശാക്തീകരിക്കുന്നത് ഒഴിച്ചുകൂടാനാവാത്ത ഒരു രാഷ്ട്രീയ പ്രക്രിയയാണ്. ഒരു സമൂഹത്തിലെ സ്ത്രീകളുടെ ജീവിതനിലവാരമാണ് ആ സമൂഹത്തിന്റെ പുരോഗനോന്മുഖതയെ അടയാളപ്പെടുത്തുന്ന പ്രത്യക്ഷ മാപിനി. ഭാരതീയ സ്ത്രീകളെ ശക്തീകരിക്കുന്ന രാഷ്ട്രീയ പ്രക്രിയയുടെ ഭാഗമായി ഇന്ത്യ ഗവണ്‍മെന്റ് നിരവധി പദ്ധതികള്‍ മുന്‍പോട്ടുവയ്ക്കുന്നു. അവസരസമത്വം, തുല്യപങ്കാളിത്തം, ശേഷി വികസനം, നൈപുണ്യ വികസനം, സാമ്പത്തിക സ്വയംപര്യാപ്തത എന്നിവ ഉറപ്പാക്കിക്കൊണ്ട് വിവിധ പദ്ധതികള്‍ക്കു രൂപം നല്‍കി നടപ്പിലാക്കിവരുന്നു. മിഷന്‍ ശക്തി ഇന്ത്യന്‍ ഭരണഘടന, ഇന്ത്യന്‍ പൗരന്മാര്‍ക്ക് സ്ത്രീപുരുഷഭേദമെന്യേ തുല്യ അവകാശങ്ങളും അവസരസമത്വവും സ്വാതന്ത്ര്യവും ഉറപ്പുനല്‍കുന്നു. സ്ത്രീകളെ അവരുടെതന്നെ ജീവിതത്തിന്റെ നിയന്താക്കള്‍ ആകുവാന്‍ പ്രാപ്തരാക്കേണ്ടത് ഏതൊരു രാഷ്ട്രത്തിന്റെയും ധര്‍മ്മമാണ്. അതിനായി മുന്‍വിധിയില്‍ അധിഷ്ഠിതമായ പൊതുബോധ ധാരണകളെ ഉടച്ചുവാര്‍ക്കേണ്ടതും നവമായ ജീവിതപരിസരങ്ങള്‍ ക്രമീകരിക്കേണ്ടതും അനിവാര്യമാണ്. ഈ ലക്ഷ്യത്തിനായി ഭാരത സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന പദ്ധതിയാണ് മിഷന്‍ ശക്തി.സ്ത്രീസുരക്ഷയ്ക്കും ശക്തീകരണത്തിനുമായി കേന്ദ്ര ഗവണ്‍മെന്റ് നടപ്പിലാക്കുന്ന ഒരു…

Read More

എഡിറ്റോറിയൽ / ജെക്കോബി കേരളത്തിലെ എയ്ഡഡ് സ്‌കൂളുകളില്‍ വര്‍ഷങ്ങളായി ശമ്പളം കിട്ടാതെയും സ്ഥിരനിയമനം ലഭിക്കാതെയും ജീവിതം വഴിമുട്ടിയ പതിനാറായിരം അധ്യാപകര്‍ക്ക് നീതി നിഷേധിക്കുന്ന ഇടതുമുന്നണി സര്‍ക്കാര്‍, ക്രൈസ്തവ മാനേജ്മെന്റുകള്‍ക്കു കീഴിലുള്ള എയ്ഡഡ് മേഖലയോട് കാണിക്കുന്ന വിവേചനം വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ കേരള മോഡല്‍ പൊള്ളത്തരം തന്നെയാണ് വെളിപ്പെടുത്തുന്നത്. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ എഴുപതു ശതമാനം വരുന്ന എയ്ഡഡ് സ്‌കൂളുകളില്‍ വര്‍ഷങ്ങളായി ദിവസവേതനക്കാരും താത്കാലിക ജീവനക്കാരെന്ന നിലയില്‍ അരക്ഷിതരുമായി കഴിയുന്ന ആയിരകണക്കിന് അധ്യാപകരുടെ ജീവിതത്തിലെ അനിശ്ചിതത്വം, പ്രൈമറി തലം മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള അധ്യാപക നിയമനത്തെയും സേവനവ്യവസ്ഥകളെയും അക്കാദമിക നിലവാരത്തെയും വിദ്യാര്‍ഥികള്‍ക്ക് അവകാശപ്പെട്ട അധ്യയന സൗകര്യങ്ങളെയും താറുമാറാക്കുന്ന ഒരു ദുരന്തവാഴ്ചയുടെ ബാക്കിപത്രമാണ്. എയ്ഡഡ് സ്‌കൂള്‍ നിയമനത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് അര്‍ഹതപ്പെട്ട സംവരണ ക്വാട്ട നിശ്ചിതസമയത്ത് നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയ സംസ്ഥാന സര്‍ക്കാര്‍ തന്നെ സങ്കീര്‍ണമാക്കിയ പ്രശ്നങ്ങള്‍ക്ക് സുപ്രീം കോടതി പ്രതിവിധി നിര്‍ദേശിച്ചിട്ടും അവിടെയും നായര്‍ സര്‍വീസ് സൊസൈറ്റി മാനേജ്മെന്റിനു കീഴിലുള്ള എയ്ഡഡ് സ്‌കൂളുകള്‍ക്ക് ഒരു നീതിയും…

Read More

സെലസ്റ്റിന്‍ കുരിശിങ്കല്‍ 2025 സെപ്റ്റംബര്‍ ഏഴിന് ലെയോ പതിനാലാമന്‍ പാപ്പാ വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കാ അങ്കണത്തില്‍ കാര്‍ലോ അകുതിസിനെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിന് സാക്ഷ്യം വഹിക്കാന്‍ അവന്റെ അമ്മ അന്തോണിയ സല്‍സാനോയും പിതാവ് അന്ത്രേയ അകുതിസും കാര്‍ലോയുടെ മരണത്തിനുശേഷം ജനിച്ച കുഞ്ഞനുജന്‍ ഫ്രാന്‍ഞ്ചെസ്‌കോയും കുഞ്ഞനുജത്തി മിഷേലും അവിടെയുണ്ടാകും.കാര്‍ലോയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച് ഒരുമാസത്തിനു ശേഷം 2020 നവംബര്‍ 20ന് കാര്‍ലോയുടെ ആദ്യ സമ്പൂര്‍ണ ജീവചരിത്രം മലയാളത്തില്‍ എഴുതി പ്രകാശനം ചെയ്ത സെലസ്റ്റിന്‍ കുരിശിങ്കല്‍, ‘ജീന്‍സും ടീഷര്‍ട്ടും കൂളിംഗ് ഗ്ലാസും കംപ്യൂട്ടറുമൊക്കെ ആവോളം ഉപയോഗിച്ച് പതിനഞ്ചാം വയസ്സില്‍ സ്വര്‍ഗം സ്വന്തമാക്കിയ കൗമാരക്കാരനായ’ കാര്‍ലോയുടെ അമ്മ അന്തോണിയയില്‍ നിന്നു കേട്ടറിഞ്ഞ കുഞ്ഞുവിശുദ്ധന്റെ വ്യത്യസ്തമായ സുകൃതപുണ്യങ്ങള്‍ വരച്ചുവയ്ക്കുന്നു. വാഴ്ത്തപ്പെട്ട കാര്‍ലോയുടെ ശരീരഭാഗത്തിന്റെ ‘എ’ ക്ലാസ് തിരുശേഷിപ്പ് വത്തിക്കാന്റെ അനുമതിപത്രത്തോടെ കൊച്ചി രൂപതയില്‍ കുമ്പളങ്ങി സേക്രഡ് ഹാര്‍ട്ട് ഇടവകയില്‍ കൊണ്ടുവന്നു പ്രതിഷ്ഠിക്കാനും, കാര്‍ലോ കണ്ടെത്തിയ ദിവ്യകാരുണ്യ അദ്ഭുതങ്ങളുടെ ലോകത്തിലെ ആദ്യ സ്ഥിരം ഗാലറി കുമ്പളങ്ങി സമരിയ ഓള്‍ഡ് ഏജ്…

Read More

കൊച്ചി: വീണ്ടും വെർച്വൽ അറസ്റ്റ് വെട്ടിപ്പ് . കൊച്ചിയിൽ വെർച്വൽ അറസ്റ്റിന്റെ പേരിൽ രണ്ട് കോടി 88 ലക്ഷം രൂപയാണ് തട്ടിയെടുത്തത് . മട്ടാഞ്ചേരി സ്വദേശിനിയാണ് കബളിപ്പിക്കപ്പെട്ടത് . വെർച്വൽ അറസ്റ്റ് എന്ന പേരിലായിരുന്നു തട്ടിപ്പ്. മണി ലോണ്ടറിംഗ് കേസിൽ അറസ്റ്റ് ചെയ്തുവെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ഉഷാ കുമാരി എന്ന 59കാരിയാണ് തട്ടിപ്പിന് ഇരയായത്.സുപ്രീം കോടതിയുടെയും സിബിഐയുടെയും വ്യാജ സർട്ടിഫിക്കറ്റുകൾ തെളവായി നൽകിയായിരുന്നു തട്ടിപ്പ്. പണം നൽകിയില്ലെങ്കിൽ പിടിയിലാകുമെന്ന് പറഞ്ഞിരുന്നു . ഇവരുടെ കൈവശമുണ്ടായിരുന്ന പണവും സ്വർണം പണയം വച്ച പണവും ഉൾപ്പടെ അക്കൗണ്ടിലൂടെ ട്രാൻസ്ഫർ ചെയ്ത് വാങ്ങുകയായിരുന്നുവത്രേ . മട്ടാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുന്ന് ദിവസം മുമ്പാണ് ഫാർമസ്യൂട്ടിക്കൽ കമ്പനി ഉടമയിൽ നിന്ന് ഷെയർ മാർക്കറ്റിൽ നിഷേപിക്കാമെന്ന നിലയിൽ 25 കോടി രൂപ തട്ടിയെടുത്തത്. തട്ടിപ്പിൽ പണം കൈമാറിയ അക്കൗണ്ടുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികൾക്കായി തിരച്ചിൽ ഊൾജിതമാക്കിയിട്ടുണ്ട്. സമാനമായി ഷെയർ മാർക്കറ്റിങ് പഠിപ്പിക്കാമെന്ന നിലയിൽ 12 ലക്ഷം രൂപ…

Read More

കോഴിക്കോട്: അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് സംസ്ഥാനത്ത് വീണ്ടും മരണം. വയനാട് ബത്തേരി സ്വദേശി രതീഷ് ( 45 ) ആണ് മരിച്ചത്.കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെ പുലർച്ചെയോടെ രോഗം മൂർച്ഛിക്കുകയും, രാവിലെ ആറരയോടെ അന്ത്യം സംഭവിക്കുകയുമായിരുന്നു. രതീഷിന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല.സംസ്ഥാനത്ത് കഴിഞ്ഞ രണ്ടു മാസത്തിനിടെ നാലുപേരാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ 11 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ഇതിൽ ഏതാനുംപേരെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി

Read More

ന്യൂഡൽഹി: ഈ മാസം അവസാനം നടക്കുന്ന ഐക്യരാഷ്ട്രസഭ പൊതുസഭയുടെ വാർഷിക ഉന്നതതല സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുചർച്ചയെ അഭിസംബോധന ചെയ്യില്ല. യുഎൻ പൊതുസഭയുടെ 80-ാമത് സമ്മേളനം സെപ്റ്റംബർ 9 ന് ആരംഭിക്കും. സെപ്റ്റംബർ 23 മുതൽ 29 വരെ ഉന്നതതല പൊതുചർച്ച നടക്കും, പരമ്പരാഗതമായി സെഷനിലെ ആദ്യ പ്രഭാഷക ബ്രസീൽ ആയിരിക്കും, തുടർന്ന് അമേരിക്കയായിരിക്കും. വെള്ളിയാഴ്ച പുറത്തിറക്കിയ 80-ാമത് പൊതുചർച്ചയുടെ ഉന്നതതല പൊതുചർച്ചയ്ക്കുള്ള പ്രഭാഷകരുടെ പുതുക്കിയ താൽക്കാലിക പട്ടിക പ്രകാരം, ഇന്ത്യയെ പ്രതിനിധീകരിച്ച് വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്.​ജ​യ്ശ​ങ്ക​ർ പ​ങ്കെ​ടു​ത്തേ​ക്കും.ജൂലൈയിൽ പുറത്തിറക്കിയ പ്രഭാഷകരുടെ താൽക്കാലിക പട്ടിക പ്രകാരം, സെപ്റ്റംബർ 26 ന് പ്രധാനമന്ത്രി മോദി പൊതുചർച്ചയെ അഭിസംബോധന ചെയ്യാനായിരുന്നു നിശ്ചയിച്ചിരുന്നത്. ഇസ്രായേൽ, ചൈന, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ തലവന്മാർ സെപ്റ്റംബർ 26 ന് യുഎൻജിഎ പൊതുചർച്ചയെ അഭിസംബോധന ചെയ്യും. ഈ വർഷം ഫെബ്രുവരിയിൽ വാഷിംഗ്ടണിലെ വൈറ്റ് ഹൗസിൽ ട്രംപുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കായി പ്രധാനമന്ത്രി മോദി യുഎസിലേക്ക് പോയിരുന്നു. റഷ്യയിൽ നിന്നുള്ള…

Read More

തെരഞ്ഞെടുപ്പിന് മുന്‍പ് കേരളം, തമിഴ്‌നാട്, അസം, ബംഗാള്‍, പുതുച്ചേരി എന്നിവിടങ്ങളില്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം നടത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

Read More

14 പാകിസ്താനി ഭീകരർ ഇന്ത്യയിലേക്ക് കടന്നിട്ടുണ്ടെന്നും ചാവേറുകൾ ഉള്ള 34 കാറുകൾ ഉപയോഗിച്ച് സ്ഫോടനം നടത്തുമെന്നാണ് ഭീഷണി

Read More

വിനോദസഞ്ചാരികൾക്കിടയിൽ ജനപ്രിയമായ ലിസ്ബണിലെ 140 വർഷം പഴക്കമുള്ള ഗ്ലോറിയ കേബിൾ കാർ, ബുധനാഴ്ചയാണ് അപകടത്തിൽ പെടുന്നത്

Read More

തിരുവനന്തപുരം: മദ്യവർജ്ജനത്തിനായി ഒരുവശത്ത് ബോധവൽക്കരണവും മറുവശത്ത് മദ്യം സുലഭമാക്കലും ചെയ്യുന്ന കേരളത്തിൽ ഓണത്തിന് റെക്കോർഡ് മദ്യവിൽപ്പന.പത്ത് ദിവസം കൊണ്ട് 826.38 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. കഴിഞ്ഞ വർഷത്തേക്കാൾ 50 കോടിയുടെ വർധന. ഉത്രാടദിനത്തിൽ മാത്രം 137.64 കോടി രൂപയുടെ മദ്യം വിറ്റുവെന്നാണ് കണക്ക് . സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മദ്യം വിറ്റത് കൊല്ലം ജില്ലയിലാണ്. കരുനാഗപ്പള്ളി ഔട്ട്‌ലെറ്റിൽ നിന്നാണ് ഏറ്റവും കൂടുതൽ മദ്യം വിറ്റഴിച്ചത് .ഒരു കോടി രൂപയ്ക്ക് മുകളിൽ മദ്യം വിറ്റ ആറ് ഔട്ട്‌ലെറ്റുകളുണ്ട് . സൂപ്പർ പ്രീമിയം ഷോപ്പുകളിലും റെക്കോർഡ് വിൽപ്പന നടന്നു. കഴിഞ്ഞ വർഷത്തേക്കാൾ 5 മടങ്ങ് വർദ്ധനവാണുണ്ടായത്. കഴിഞ്ഞ വർഷം ഓണം സീസണിൽ 776.82 കോടി രൂപയുടെ മദ്യമാണ് വിറ്റത്.

Read More