- അദാലത്ത് നടത്തി
- പാറേമ്മാക്കൽ തോമ കത്തനാരുടെ 277-ാം ചരമദിനം ആഘോഷിച്ചു
- വെറോനിക്കയുടെ തൂവാല പ്രദർശനത്തിന് വെക്കാൻ ഒരുങ്ങി വത്തിക്കാൻ
- സ്പെയിൻ രാജാവിനു കൂടിക്കാഴ്ച അനുവദിച്ച്, പാപ്പാ
- അമോറിസ് ലെത്തീത്സിയയുടെ പത്താം വാർഷികം: സഭാനേതൃത്വങ്ങളെ വിളിച്ചുകൂട്ടി പാപ്പാ
- വി. യൗസേപ്പിതാവിന്റെ തിരുനാളിൽ, ട്രമ്പിന്റെ സന്ദേശം
- വിശ്വസ്തതയില്‍ വിളയുന്ന ദൈവവിളി
- പാട്ടുപാടി പ്രധാനമന്ത്രിയായി
Author: admin
വത്തിക്കാൻ : 2025 നവംബർ 4, ചൊവ്വാഴ്ച, വിശ്വാസ കാര്യങ്ങൾക്കായുള്ള വത്തിക്കാന്റെ ഡിക്കാസ്റ്ററി (DDF), “സഹരക്ഷക” (Co-Redemptrix), “എല്ലാ കൃപകളുടെയും മദ്ധ്യസ്ഥ” (Mediatrix of all graces) എന്നീ സ്ഥാനപ്പേരുകൾ പരിശുദ്ധ കന്യകാമറിയത്തെ വിശേഷിപ്പിക്കാൻ ഉപയോഗിക്കരുതെന്ന് ഔദ്യോഗികമായി വ്യക്തമാക്കി. ഇത്തരം പ്രയോഗങ്ങൾ ലോകത്തിന്റെ ഏക രക്ഷകനും മദ്ധ്യസ്ഥനുമായ യേശുക്രിസ്തുവിന്റെ അനന്യവും ആവർത്തിക്കാനാവാത്തതുമായ പങ്കിനെ മറയ്ക്കാൻ സാധ്യതയുണ്ടെന്ന് ഡിഡിഎഫ് ഊന്നിപ്പറഞ്ഞു.’മാതേർ പോപുലി ഫിദേലിസ്’ (വിശ്വാസികളുടെ അമ്മ – The Mother of the Faithful People) എന്ന തലക്കെട്ടിലുള്ള പുതിയ ഒരു പ്രബോധന കുറിപ്പിൽ, “സഹരക്ഷക” എന്ന പദം “എപ്പോഴും അനുചിതമാണ്” എന്ന് ഡിഡിഎഫ് പറഞ്ഞു. കാരണം, ക്രിസ്തു തനിച്ചാണ് തന്റെ മരണത്തിലൂടെയും ഉയിർപ്പിലൂടെയും മനുഷ്യരാശിയെ വീണ്ടെടുത്തത് എന്ന രക്ഷയുടെ അടിസ്ഥാന സത്യത്തെ അത് ആശയക്കുഴപ്പത്തിലാക്കാൻ സാധ്യതയുണ്ട്. അതുപോലെ, “മദ്ധ്യസ്ഥ” എന്ന പദം ക്രിസ്തുവിൽ നിന്ന് സ്വതന്ത്രമായ ഒരു മദ്ധ്യസ്ഥ ശക്തി മറിയത്തിനുണ്ടെന്ന് സൂചിപ്പിക്കും വിധം വ്യാഖ്യാനിക്കുന്നതിനെതിരെയും ഈ രേഖ മുന്നറിയിപ്പ് നൽകുന്നു.…
മൂവാറ്റുപുഴ: മുവാറ്റുപുഴയിൽ ബിഷപ്പ് മാർ ജോസഫ് കൊല്ലംപറമ്പിൽ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ ലോറി ഡ്രൈവർക്കെതിരെ കേസെടുത്തു. വണ്ണപ്പുറം കഞ്ഞിക്കുഴി വെള്ളാപ്പിള്ളിൽ അൻവർ നജീബിനെതിരെയാണ് (25) പേലീസ് കേസെടുത്തത്. ഇന്നലെ രാത്രി എട്ടോടെ മൂവാറ്റുപുഴ വെള്ളൂർകുന്നം സിഗ്നലിന് സമീപമാണ് ആക്രമണം ഉണ്ടായത്. വിമാനത്താവളത്തിൽനിന്നു പാലായിലേക്കു മടങ്ങുകയായിരുന്ന ഷംഷബാദ് സഹായ മെത്രാൻ ബിഷപ് മാർ ജോസഫ് കൊല്ലംപറമ്പിൽ സഞ്ചരിച്ച കാർ പെരുമ്പാവൂരിൽ വച്ച് ലോറിയിൽ തട്ടിയെന്ന് ആരോപിച്ചായിരുന്നു അതിക്രമം . പെരുമ്പാവൂരിൽനിന്നു കാറിനെ പിന്തുടർന്ന് എത്തിയ ലോറിയിലെ ഡ്രൈവർ വെള്ളൂർക്കുന്നത്ത് സിഗ്നലിൽ നിർത്തിയിട്ടിരുന്ന കാറിനു നേരെ പാഞ്ഞെത്തി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ കാറിൻറെ ലൈറ്റുകളും മറ്റും തകർന്നിട്ടുണ്ട്. പ്രതിയെ ഉടൻ പിടികൂടുമെന്നു മൂവാറ്റുപുഴ പോലീസ് പറഞ്ഞു.
തിരുവനന്തപുരം: കേരളത്തിന് എസ്എസ്കെ ഫണ്ട് അനുവദിച്ചു. ആദ്യ ഗഡുവായ 92.41 കോടി രൂപയാണ് വിദ്യാഭ്യാസ വകുപ്പിന് ലഭിച്ചത് . ഫണ്ട് ഉടൻ നൽകുമെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ അറിയിച്ചതിന് പിന്നാലെയാണ് ആദ്യ ഗഡു ലഭിച്ചത്. വിദ്യാഭ്യാസ അവകാശ നിയമ പ്രകാരമുള്ള തുകയാണിത്. കേരളം സമർപ്പിച്ച 109 കോടിയിലാണ് ഈ തുക അനുവദിച്ചത്. നോൺ റക്കറിങ് ഇനത്തിൽ ഇനി 17 കോടിയാണ് ലഭിക്കാനുള്ളത്. തടഞ്ഞുവെച്ച ഫണ്ട് നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി സുപ്രീംകോടതിയില്‍ ഉറപ്പ് നല്‍കിയിരുന്നു. സംസ്ഥാനത്തെ സ്‌പെഷ്യൽ അധ്യാപകരുടെ നിയമനം സംബന്ധിച്ച കേസിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് നിര്‍ണ്ണായക നിലപാടറിയിച്ചത്. പിഎം ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം കേരളം നടപ്പാക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രധാന നിലപാടെടുത്തത്.
പട്‌ന: ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കും. ഒന്നാംഘട്ടത്തില്‍ 121 മണ്ഡലങ്ങളിലേക്കുള്ള 1314 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത് . പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചിരുന്നു. ഇന്ന് നിശബ്ദപ്രചാരണമാണ്. 122 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് പതിനൊന്നിനാണ്. പതിനാലിനാണ് ഫലപ്രഖ്യാപനം. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് മാധ്യമങ്ങളെ കാണുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസം രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ഒബിസി ജാതി രാഷ്ട്രീയം വലിയ ചര്‍ച്ചയ്ക്കാണ് വഴിയൊരുക്കിയത് . ഇന്ത്യന്‍ പ്രതിരോധ സേനയിലും ജാതി മേധാവിത്വമുണ്ടെന്നായിരുന്നു രാഹുലിന്റെ ആരോപണം. പത്ത് ശതമാനം വരുന്ന ഉന്നത ജാതിക്കാരാണ് പ്രതിരോധ സേനയേയും നിയന്ത്രിക്കുന്നതെന്ന് രാഹുല്‍ ആരോപിച്ചിരുന്നു.
കെന്റക്കി: അമേരിക്കയിൽ വ്യവസായ മേഖലയിൽ ചരക്കുവിമാനം തകർന്ന് അപകടം. വ്യവസായ മേഖലയായ ലൂയിവിലെ മുഹമ്മദ് അലി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് പിന്നാലെയാണ് അപകടം. ഹോണോലുലുവിലേക്ക് പോയ യുപിഎസ് കമ്പനിയുടെ വിമാനമാണ് തകർന്നു വീണത് . വിമാനത്തിൽ ആകെയുണ്ടായിരുന്ന മൂന്ന് ജീവനക്കാർ മരിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുണ്ട് . ടേക്ക് ഓഫ് കഴിഞ്ഞ് നിമിഷങ്ങൾക്കകം വിമാനം തകർന്ന് വീണു. റൺവേയിലൂടെ നീങ്ങുമ്പോൾ തന്നെ വിമാനത്തിന് തീപിടിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട് . അപകടം നടന്ന വ്യവസായ മേഖലയിൽ ഉണ്ടായിരുന്നവർക്ക് ഉൾപ്പെടെ നിരവധിയാളുകൾക്ക് പരിക്കേറ്റിട്ടുണ്ട് .യുപിഎസ് കമ്പനിയുടെ ഉടമസ്ഥതയിൽ 1991ൽ പുറത്തിറക്കിയ മക്‌ഡൊണൽ ഡഗ്ലസ് എംഡി-11 വിമാനമാണ് അപകടത്തിൽപെട്ടത്. വിമാനച്ചിന് 34 വർഷത്തിന്റെ പഴക്കമുണ്ട്. വിമാനത്താവളത്തിന് വടക്കുള്ള ഒഹായോ നദി വരെയുള്ള പ്രദേശങ്ങളിൽ ഷെൽട്ടർ-ഇൻ-പ്ലേസ് ഓർഡർ നൽകിയിട്ടുള്ളതായി ലൂയിസ്വില്ലെ മെട്രോ എമർജൻസി സർവീസസ് അറിയിച്ചു . മിനാത്തിൽ 38,000 ഗാലോൺ ഇന്ധനമുണ്ടായിരുന്നത് അപകടത്തിന്റെ വ്യാപ്തി കൂട്ടിയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്നലെ വൈകീട്ട് 5.15നായിരുന്നു അപകടം. se here,contact us
വാഷിംങ്ടണ്‍: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത പ്രഹരമേകി ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സൊഹ്റാന്‍ മംദാനി വിജയിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടം മുതല്‍ വ്യക്തമായ ലീഡ് മംദാനി നിലനിര്‍ത്തിയിരുന്നു. ന്യൂയോർക്ക് മേയറാകുന്ന ആദ്യ ഇന്ത്യൻ വംശജനും കമ്മ്യൂണിസ്റ്റുമാണ് മംദാനി. അമ്മ ഇന്ത്യൻ സംവിധായിക മീരാ നായരാണ്. മുൻ ഗവർണർ ആൻഡ്രൂ ക്യൂമോയെയും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കർട്ടിസ് സ്ലിവയെയും പരാജയപ്പെടുത്തിയാണ് ന്യൂയോർക്ക് സിറ്റിയുടെ 111-ാമത്തെ മേയറായി മംദാനി സ്ഥാനം വിജയിച്ചത് . ന്യൂയോര്‍ക്കിൽ ഇതുവരെ മേയറായി തെരഞ്ഞെടുക്കപ്പെട്ടതിൽ ഏറ്റവും പ്രായം കുറഞ്ഞ മേയർ കൂടിയാണ് മംദാനി.
ആലപ്പുഴ: ആലപ്പുഴ രൂപത ജൂബിലി 2025 അല്മായ നേതൃസംഗമം നടത്തി.രാഷ്ട്രീയ, സാമുഹിക, മേഖലകളിൽ രൂപതയിലെ നേതാക്കൾ പ്രശംസനീയമായ സാന്നിധ്യമാണെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ സമുദായത്തിലെ യുവാക്കൾക്കും വനിതകൾക്കും മറ്റ് നേതാക്കൾക്കും അർഹമായ സ്ഥാനം ലഭിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. സാമൂഹിക, സമുദായ സംഘടനകളിലെ രൂപതാ നേതൃത്വത്തിന്റെ രൂപതാതല സംഗമമാണ് നടത്തപ്പെട്ടത്. രാവിലെ നടന്ന ഉദ്ഘാടനസമ്മേളനം രൂപതാ വികാരി ജനറൽ മോൺ. ജോയി പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്തു. റവ. ഫാ. സെബാസ്റ്റ്യൻ ശാസ്താംപറമ്പിൽ, ലിജു ജേക്കബ്, എലിസബത്ത് അസ്സീസി എന്നിവർ നേതൃത്വപരമായ വിഷയങ്ങളിൽ ക്ലാസ്സുകളെടുത്തു. സമാപനസമ്മേളനം അഭിവന്ദ്യ രൂപതാ മെത്രാൻ ബിഷപ്പ് ജയിംസ് റാഫേൽ ആനാപറമ്പിൽ ഉദ്ഘാടനം ചെയ്തു. ആത്മാവിന്റെയും പ്രകൃതിയുടെയും സംരക്ഷകരാകാൻ പ്രതിജ്ഞാബദ്ധരാകാൻ ബിഷപ്പ് ആഹ്വാനം ചെയ്തു. രൂപതയുടെയും പൊതുസമൂഹത്തിന്റെയും നിസ്തുലമായ വളർച്ചയ്ക്ക് നിലകൊള്ളുന്ന അല്മായ സംഘടനകളേയും പ്രതിനിധികളേയും അഭിനന്ദിക്കുകയും അർഹമായ പ്രാതിനിധ്യം ലഭിക്കട്ടെയെന്നു ആശംസിച്ചു. ഫാ. ജോർജ്ജ് ഇരട്ടപുളിക്കൽ, അനിൽ ആന്റണി, ഫാ.ജോൺസൺ പുത്തൻവീട്ടിൽ, ജോസ് ആന്റണി, പുഷ്പരാജ്, സോഫി രാജു, സന്തോഷ്…
കേരള സഭയിലെ ആദ്യ സന്ന്യാസിനി കൊച്ചി:കേരള സഭയിലെ ആദ്യ സന്ന്യാസിനിയും, ഇന്ത്യയിലെ സ്ത്രീകള്‍ക്കുവേണ്ടിയുള്ള പ്രഥമ കര്‍മലീത്താ നിഷ്പാദുക മൂന്നാം സഭയുടെ സ്ഥാപികയുമായ മദര്‍ ഏലീശ്വായെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നു. . മദർ ഏലീശ്വ 1866 ഫെബ്രുവരി 13-ന് കൂനമ്മാവിൽ സ്ഥാപിച്ച കർമലീത്ത നിഷ്പാദുക മൂന്നാം സഭ – (റ്റി.ഒ.സി.ഡി) ആണ് 1890 -ൽ റീത്തടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ട്, കോൺഗ്രിഗേഷൻ ഓഫ് തെരേസ്യൻ കാർമലൈറ്റ്‌സ് (സി.റ്റി.സി), കോൺഗ്രിഗേഷൻ ഓഫ് ദ മദർ ഓഫ് കാർമൽ (സി.എം.സി), എന്നീ രണ്ട് സന്ന്യാസിനി സഭകൾ രൂപം കൊണ്ടത്. മദർ ഏലീശ്വായുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന്റെ തിരുകർമം 2025 നവംബർ എട്ടിന് വരാപ്പുഴ അതിരൂപതയിലെ ദേശീയ മരിയൻ തീർഥാടനകേന്ദ്രമായ വല്ലാർപാടം ബസിലിക്കയിൽ നടത്തും. അന്നേദിനം വൈകീട്ട് 4 -ന് ചടങ്ങിൽ മുഖ്യകാർമികത്വം വഹിക്കുന്ന ലെയോ പതിനാലാമൻ പാപ്പായുടെ പ്രതിനിധി മലേഷ്യയിലെ പെനാങ് രൂപതാ മെത്രാൻ അത്യുന്നത കർദിനാൾ സെബാസ്റ്റ്യൻ ഫ്രാൻസിസിനെയും മറ്റ് വിശിഷ്ടാതിഥികളേയും ബസിലിക്കാ അങ്കണത്തിൽ സ്വീകരിക്കും. 4.30…
157 വിശുദ്ധരുടെ വേഷമണിഞ്ഞ കുരിയച്ചിറ ഇടവകയിലെ കുട്ടികൾ ബെസ്റ്റ് ഓഫ് ഇന്ത്യ റിക്കാർഡ് കരസ്ഥമാക്കിയിരിക്കുകയാണ്.
ഛത്തീസ്‌ഗഡിലെ ഗ്രാമങ്ങളിൽ ക്രിസ്‌ത്യൻ വൈദികരെ പ്രവേശിപ്പിക്കരുതെന്നു ചൂണ്ടിക്കാട്ടി തീവ്ര ഹിന്ദുസംഘടനയായ സനാതൻ സാമാജ് സംസ്ഥാന സർക്കാരിനു നിവേദനം നൽകി.
Subscribe to Updates
Get the latest creative news from FooBar about art, design and business.
