- ലൂർദ് ആശുപത്രിയിൽ ലോക സെപ്സിസ് ദിനാചരണം
- പ്രധാനമന്ത്രി മണിപ്പൂരിലെ ചുരാചന്ദ്പൂരിലെത്തി. യാത്ര വെറും പ്രഹസനം; ഖർഗെ
- ‘പിണറായി സര്‍ക്കാരിന്റെ അവസാനത്തിന് ആരംഭം’; വി ഡി സതീശന്
- വന്യജീവി ആക്രമണം: നിയമഭേദഗതിക്കൊരുങ്ങി സര്‍ക്കാര്‍
- ബില്‍ജിത്തിന്റെ ഹൃദയം ഇനി പതിമൂന്നുകാരിയില്‍ മിടിക്കും
- പ്രധാനമന്ത്രി മണിപ്പൂരില്‍; 8500 കോടിയുടെ വികസന പദ്ധതികള്‍ പ്രഖ്യാപിക്കും
- മുഖ്യമന്ത്രി ഒട്ടകപക്ഷിയെ പോലെ വി ഡി സതീശൻ
- ഉത്തര കൊറിയയിൽ വിദേശ സിനിമകളും ടിവി പരിപാടികളും കാണുന്നവർക്ക് വധശിക്ഷ; യു എൻ റിപ്പോർട്ട്
Author: admin
തോപ്പുംപടി: കണ്ണമാലി മുതൽ മാനാശ്ശേരി വരെ ടെട്രോപോഡ് കടൽഭിത്തി നിർമ്മിച്ച് തീരം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് തീരജനതയ്ക്കായി ഉപവാസ സമരം നടത്തിയ വൈദീകർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തോപ്പുംപടിയിൽ കെ എൽ സി ഡബ്ല്യു എ സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല തെളിയിച്ചു. കേരള റീജിയൻ വിമൻ കമ്മീഷൻ സെക്രട്ടറി സി. നിരഞ്ചന സി എസ് ടി ഉൽഘാടനം ചെയ്തു. കെ എൽ സി ഡബ്ല്യുഎ സംസ്ഥാന പ്രസിഡണ്ട് ഷെർളി സ്റ്റാൻലി അധ്യക്ഷത വഹിച്ചു സംസ്ഥാന ജനറൽ സെക്രട്ടറി മെറ്റിൽഡ മൈക്കിൾ സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. ഗ്ലാഡിസ് തമ്പി, കർമ്മലി സ്റ്റീഫൻ, ശോഭ ആൻ്റണി, സി.സി. പുഷ്പി, സോഫി രാജു എന്നിവർ സംസാരിച്ചു
കൊച്ചി: വൈദികർക്കും, സമുദായ നേതാക്കൾക്കും എതിരെ എടുത്ത നടപടികൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് കെ.എൽ.സി.എ ഫോർട്ട് കൊച്ചി മേഖല “പാതയോര പ്രതിഷേധം” സംഘടിപ്പിച്ചു. ചെല്ലാനം പഞ്ചായത്തിലെ തീരദേശ ജനത അനുഭവിക്കുന്ന കടലാക്രമണ ഭീഷണിക്കു അടിയന്തിര പരിഹാരം കാണണം എന്നാവശ്യപ്പെട്ടുകൊണ്ട് കൊച്ചി, ആലപ്പുഴ രൂപതകളിലെ വൈദികരുടെ നേതൃത്വത്തിൽ സമാധാനപരമായി നടത്തിയ ഉപവാസ സമരത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്ത കേസ് ഉടൻ പിൻവലിക്കണമെന്നു കെ.എൽ.സി എ ഫോർട്ട്കൊച്ചി മേഖല സമിതി നടത്തിയ പാതയോര പ്രതിഷേധത്തിൽ ആവശ്യപ്പെട്ടു. പാതയോര പ്രതിഷേധ സമരം കെ.എൽ.സി.എ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി.ജെ.തോമസ് ഉദ്ഘാടനം ചെയ്തു. സമാധാനപരമായി സമരം ചെയ്തവർക്കെതിരെ വ്യാജ കുറ്റം ചുമത്തി കേസ് എടുത്ത പോലീസ് നടപടി പ്രതിഷേധാർഹമാണെന്നും, പോലീസ് സത്യസന്ധമായ അന്വേഷണം നടത്തിയാൽ ഇവർക്കെതിരെ ചുമത്തപ്പെട്ട കുറ്റം വ്യാജ്യമാണെന്നു തെളിയുമെന്നും അങ്ങനെ കേസ് അവസാനിപ്പിക്കാൻ തയാറാകണമെന്നും ഉത്‌ഘാടന പ്രസംഗത്തിൽ അഡ്വ. ഷെറി.ജെ.തോമസ് പറഞ്ഞു. കെ.എൽ.സി.എ ഫോർട്ട്കൊച്ചി മേഖല പ്രസിഡന്റ് ലിനു തോമസ് അദ്ധ്യക്ഷത വഹിച്ചു. കൊച്ചി രൂപത…
കൊച്ചി: കെ.സി.ബി.സി മദ്യവിരുദ്ധസമിതി കൊച്ചി രൂപതയുടെ നേതൃത്വത്തിൻ ലോക ലഹരിവിരുദ്ധദിനാചരണത്തിൻ്റെ ഭാഗമായി ഫോർട്ട്കൊച്ചി മെത്രാസന മന്ദിരത്തിൽ നടന്ന പ്രതിനിധി സമ്മേളനം കൊച്ചി രൂപത അപ്പസ്തോലിക് അഡ്മിനിസ്ടേറ്റർ ഡോ. ജെയിംസ് ആനാപറമ്പിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ശ്രീ C X ബോണി അധ്യക്ഷത വഹിച്ചു. കൊച്ചി രൂപത ചാൻസലർ ഫാ. ജോണി പുതുക്കാട്ട്, രൂപത ഡയറക്ടർ ഫാ. ആൻ്റണി അറക്കൽ,പീറ്റർ റൂഫസ് , ജോബ് പുളിക്കിൽ,റാഫേൽ തടിത്തറ, MX ജൂഡ്‌സൻ സി.ജിസ്ന, സി. എൽസി ജെയിൻ, സി.ബെറ്റി , ഡിക്സൻ മനീക് , ജാർവിൻ, അലക്സ് പുള്ളോശ്ശേരി എന്നിവർ പ്രസംഗിച്ചു
പെഷവാർ : പാകിസ്ഥാനിലെ മിന്നൽ പ്രളയത്തിൽ എട്ടു പേർ കൂടി മരണപ്പെട്ടു. ഇതോടെ കഴിഞ്ഞ 24 മണിക്കൂറിനിടെ മഴയുമായി ബന്ധപ്പെട്ടുണ്ടായ ദുരന്തങ്ങളിൽ മരണപ്പെടുന്നവരുടെ എണ്ണം 18 ആയി. വടക്കുപടിഞ്ഞാറൻ മേഖലയിലാണ് ദുരന്തം. മിന്നൽ പ്രളയത്തിൽ നിരവധി പേരെ കാണാതായി റിപ്പോർട്ടുണ്ട് . ഇവർക്കായിതിരച്ചിൽ നടന്നുവരികയാണ്. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ സ്വാത് നദിയിൽ കാണാതായ 58 പേരെ കണ്ടെത്തി.കാണാതായ 16 പേരടങ്ങുന്ന ഒരു വലിയ കുടുംബത്തിലെ മൂന്നുപേരെ മാത്രമാണ് കണ്ടെത്താനായത്. സ്വാത് നദിയിൽ മിന്നൽപ്രളയത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നേരത്തെ പാക് അധികൃതർ പുറപ്പെടുവിച്ചിരുന്നു. നിർദേശങ്ങൾ ജനങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
ഇടുക്കി :മുല്ലപ്പെരിയാർ ഡാം നാളെ തുറക്കാൻ സാധ്യത. ജില്ലാ ഭരണകൂടമാണ് ഇതുസംബന്ധിച്ച് സൂചന നൽകിയത്. ഇപ്പോഴത്തെ സാഹചര്യത്തിൽ തീരത്ത് താമസിക്കുന്ന 888 കുടുംബങ്ങളിൽ നിന്നായി 3,220 പേരെ മാറ്റിപ്പാർപ്പിക്കാൻ ജില്ലാ കലക്ടർ ഉത്തരവിട്ടു. ആളുകളെ താമസിപ്പിക്കാൻ 20 ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി. ജലനിരപ്പ് 136 അടിയിലെത്തിയാൽ സ്പിൽവേ ഷട്ടർ വഴി വെള്ളം പുറത്തേക്ക് ഒഴുക്കാൻ സാധ്യത ഉണ്ടെന്ന് തമിഴ്നാട് അറിയിച്ചു . 2022 ഓഗസ്റ്റിലാണ് അണക്കെട്ട് അവസാനമായി തുറന്നത്. ഇടുക്കിയിൽ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് മഴ കുറവുണ്ടെങ്കിലും ഇടവിട്ട് മഴ തുടരുകയാണ്.സെക്കൻറിൽ 6084 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ടെന്നാണ് കണക്ക്. എന്നാൽ സെക്കൻറിൽ 1867 ഘനയടി വെള്ളം മാത്രമാണ് തമിഴ്നാട് കൊണ്ടു പോകുന്നത്. ഈ സ്ഥിതി തുടർന്നാൽ 28 സ്പിൽവേ ഷട്ടർ ഉയർത്തേണ്ടി വരുമെന്ന് തമിഴ്നാട് വ്യക്തമാക്കിയത് . ജലനിരപ്പ് 136 അടിയിൽ എത്തിയാൽ സ്പിൽവേ വഴി വെള്ളം പുറത്തേക്ക് ഒഴുക്കും.
കൊച്ചി: സംസ്ഥാനത്തെ 13ൽ 12 സർവകലാശാലകളിലും സ്ഥിരം വിസിമാരില്ലാത്തത് ഗുരുതര സാഹചര്യമാണെന്ന് ഹൈക്കോടതി. ഇത് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഗുണകരമല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാരിനെയും സർവകലാശാലകളുടെ ചാൻസിലറായ ഗവർണറെയും കോടതി വിമർശിച്ചു. കേരള സർവകലാശാല വിസിയുടെ അധിക ചുമതല ഡോ. മോഹൻ കുന്നുമ്മലിന് നൽകിയത് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി വ്യാഴാഴ്ച തള്ളിയിരുന്നു. ഇതിലെ വിധിപ്പകർപ്പിലാണ് കോടതിയുടെ വിമർശനം.ഡോ.മോഹൻ കുന്നുമ്മലിന് വിസിയുടെ താത്കാലിക ചുമതല നൽകിയത് ഗവർണ്ണർ ആയിരുന്നു . വിസിയുടെ താത്കാലിക ചുമതല ഡോ.മോഹൻ കുന്നുമ്മലിന് നൽകിയ ഗവർണറുടെ നടപടി ചോദ്യം ചെയ്തുള്ള ഹർജിയാണ് കോടതി പരിഗണിച്ചത്. സ്ഥിരം വിസി നിയമനം വൈകിയത് കൊണ്ടാണ് സർവകലാശാലയുടെ സുഗമമായ പ്രവർത്തനത്തിന് വേണ്ടി താത്കാലിക വിസിയെ നിയമിച്ചതെന്ന ഗവർണറുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
കേരളത്തിലെ സുൽത്താൻ പെട്ട് രൂപതയിൽ നിന്നുള്ള ഡീക്കൻ ആന്റോ അഭിഷേകും പരിശുദ്ധപിതാവിൽ നിന്നും തിരുപ്പട്ടം സ്വീകരിച്ചു.
ജൂൺ 29 ഞായറാഴ്ച വത്തിക്കാൻ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വെച്ചാണ് കർമ്മങ്ങൾ നടക്കുക.
ലോകത്തു ആകമാനം നടക്കുന്ന നിയമലംഘനങ്ങളെയും മനുഷ്വത്വരഹിതമായ പ്രവണതകളെയും ചൂണ്ടി കാണിച്ചു കൊണ്ട് ലിയോ പാപ്പാ
വിയാനി കടൽ തിരത്തു ഭവനം നഷ്ടപ്പെട്ട 4കുടുംബങ്ങക്ക് നഷ്ടപരിഹാരം നൽകണമെന്നും തീര
സംരക്ഷണത്തിന് വേണ്ട നടപടികൾ ഉടൻ സ്വികരിക്കണമെന്ന് ആവശ്യപ്പെട്ടു KLCWA രൂപത നേതൃത്വം ആലപ്പുഴ കളട്രർക്കു നിവേദനം സമർപ്പിക്കുന്നു
Subscribe to Updates
Get the latest creative news from FooBar about art, design and business.