- ‘കുടിയേറ്റക്കാരുടെ അന്തസ്സിനെ മാനിക്കേണ്ടതുണ്ട്’; ട്രംപിന്റെ വീക്ഷണങ്ങളെ വെല്ലുവിളിച്ച് ലിയോ പതിനാലാമൻ പാപ്പ
- സൽമാൻ റുഷ്ദിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിന് 25 വർഷം തടവ്
- ഒഡിഷയിൽ ഇടിമിന്നലേറ്റ് സ്ത്രീകളും കുട്ടികളുമുൾപ്പടെ 10 പേർ മരിച്ചു
- ലത്തീൻ സമുദായ സംഗമം ഞായറാഴ്ച
- ഡിഡാക്കെ 2025-വരാപ്പുഴ അതിരൂപത വിശ്വാസപരിശീലകസംഗമം
- ഇന്ത്യയുമായി സമാധാന ചർച്ച നടത്താൻ തയ്യാർ-പാകിസ്ഥാൻ പ്രധാനമന്ത്രി
- വീണ്ടും കൊവിഡ് തരംഗം ! ജാഗ്രതാ നിര്‍ദേശവുമായി ഹോങ്കോങ്ങും സിങ്കപ്പൂരും
- വയോധികർക്ക് സ്നേഹത്തണൽ തീർത്ത് ബോൾഗാട്ടി KLCWA
Author: admin
മദര്‍ തെരേസയോടു ഏറെ ആദരവും സ്‌നേഹവും സൂക്ഷിക്കുന്നൊരാളാണ് അംജദ് അലിഖാന്‍. മദര്‍ തെരേസയുമായി അടുത്ത സൗഹൃദം അദ്ദേഹത്തിനുണ്ടായിരുന്നു. അമ്മയുടെ സേവനങ്ങളെ പ്രകീര്‍ത്തിക്കാന്‍ അംജദ് അലിഖാനു സന്തോഷമായിരുന്നു. മദറിന്റെ നിര്യാണശേഷം സംഗീതാഞ്ജലിയായി ഒരു ആല്‍ബം തന്നെ സൃഷ്ടിച്ചുകൊണ്ടാണ് തന്റെ സ്‌നേഹം അദ്ദേഹം പ്രകടിപ്പിച്ചത്.
വാഷിങ്ടണ്‍: അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ ശതകോടീശ്വരൻ ഗൗതം അദാനിക്കെതിരെ അഴിമതി കുറ്റം ചുമത്തി യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷൻ. ഊര്‍ജ പദ്ധതിയുമായി ബന്ധപ്പെട്ട കരാറുകള്‍ ലഭിക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥര്‍ക്ക് കോടിക്കണക്കിന് രൂപയുടെ കൈക്കൂലി നല്‍കിയതിനെതിരെയാണ് നടപടി. അദാനി ഗ്രീൻ എനര്‍ജി ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ സാഗര്‍ അദാനിക്കെതിരെയും (30) കേസെടുത്തിട്ടുണ്ട്. 20 വര്‍ഷത്തിനുള്ളില്‍ 2 ബില്യൺ ഡോളറിലധികം ലാഭം പ്രതീക്ഷിക്കുന്ന സൗരോർജ്ജ കരാറുകൾ നേടുന്നതിന് അദാനിയും കൂട്ടരും 250 മില്യൺ യുഎസ് ഡോളറിലധികം കൈക്കൂലി നൽകി, ഇക്കാര്യം മറച്ചുവെച്ച് നിക്ഷേപ തട്ടിപ്പ് നടത്തി എന്നിവയാണ് ആരോപണങ്ങള്‍. അദാനി ഉള്‍പ്പടെ ഏഴ് പേര്‍ക്കെതതിരെയാണ് കേസ്. അഴിമതി, വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. തങ്ങളുടെ കമ്പനി അഴിമതി രഹിത നയമാണ് സ്വീകരിക്കുന്നതെന്ന് അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് യുഎസ് ഭരണകൂടത്തേയും നിക്ഷേപകരേയും തെറ്റിദ്ധരിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടിയും കോടതി കേസ് എടുത്തിട്ടുണ്ട്. യുഎസ് നിക്ഷേപകരിൽ നിന്നും അദാനി ഗ്രീൻ എനർജി 175…
കോഴിക്കോട്: ചലച്ചിത്ര നടൻ മേഘനാഥൻ (60) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം ഷൊർണൂരിലെ വീട്ടിൽ നടക്കും. മലയാള ചലച്ചിത്ര മേഖലയ്ക്ക് വേറിട്ട നിരവധി കഥാപാത്രങ്ങളെ സമ്മാനിച്ച നടനാണ് മേഘനാഥൻ. വില്ലൻ വേഷങ്ങളിലൂടെയായിരുന്നു അദ്ദേഹം ശ്രദ്ധേയനായത്. തമിഴ് സിനിമയിലും അദ്ദേഹം നിരവധി വേഷങ്ങൾ അവതിരിപ്പിച്ചിട്ടുണ്ട്. നടൻ ബാലൻ കെ. നായരുടെ മകനാണ് മേഘനാഥൻ. ചെങ്കോൽ, ഈ പുഴയും കടന്ന് തുടങ്ങി 50-ലധികം ചിത്രങ്ങളിൽ അഭിനയിച്ചു.1983-ൽ പുറത്തിറങ്ങിയ അസ്ത്രമാണ് ആദ്യചിത്രം.
മുനമ്പം : മുഖ്യമന്ത്രിയുടെ നവംബർ 22 ലെ ചർച്ചകൾക്കു ശേഷമുള്ള പരിഹാര മാർഗ്ഗവും വാക്കുകളും മുനമ്പം ജനതയുടെ കണ്ണീരൊപ്പുന്നതായിരിക്കണമെന്ന് കേരള കത്തോലിക്കാ മെത്രാൻ സമിതി, എസ് സി /എസ്ടി, ഡിസിഎംഎസ് കമ്മീഷൻ ചെയർമാനും കോട്ടയം രൂപത സഹായ മെത്രാനുമായ ബിഷപ്പ് മാർ ഗീവർഗ്ഗീസ് അപ്രേം . മുനമ്പം സമരപന്തൽ സന്ദർശിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം . മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയല്ല എന്ന് ചിലരൊക്കെ പറയാൻ തുടങ്ങിയിട്ടുണ്ട്. അതൊരു ശുഭ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു. ഭൂസംരക്ഷണ സമിതിയുടെ നിരാഹാര സമരത്തിന് തൻ്റെ കമ്മീഷൻ്റെ എല്ലാ പിൻതുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. കമ്മീഷൻ സെക്രട്ടറി ഫാ.ജോസ്കുട്ടി, ഫാ . കെ.ഡി മാത്യു, ഫാ. ലിബിൻ പുനലൂരും അല്മായ സമൂഹവും അടിമാലി സിഎംഐ പബ്ലിക്ക് സ്ക്കൂൾ പ്രിൻസിപ്പൽ ഫാ. രാജേഷ് തോലനിക്കൽ സിഎംഐ, കേരളചെറുപുഷ്പ മിഷൻ ലീഗ് ഇന്റർനാഷണൽ പ്രസിഡന്റ് ഡേവിസ് വല്ലൂക്കാരൻ, സുജി പുല്ലുക്കാട്ടു, ബേബി പ്ലാശ്ശേരിൽ, പോൾസൻ കറുകുറ്റി, ജെറി. ജി അറക്കൽ,…
പനങ്ങാട് :പാവപ്പെട്ടവരോട് കരുതലോടെ പെരുമാറിയിരുന്ന വ്യക്തിത്വമായിരുന്നു ഫാ.ആന്റണി കൂമ്പയിലിൻ്റേതെന്ന് കണ്ണൂര്‍ ബിഷപ് ഡോ.അലക്‌സ് വടക്കുംതല പറഞ്ഞു.ദേശവാര്‍ത്തയും കൂമ്പയില്‍ കുടുംബവും സംയുക്തമായി കൂമ്പേലച്ചന്റെ ജന്മശതാബാദി നാളില്‍ സംഘടിപ്പിച്ച ജനകീയ സ്മരണാഞ്ജലി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വരാപ്പുഴ അതിരൂപതാ മെത്രാസന മന്ദിരത്തില്‍ സഹായം അഭ്യര്‍ഥിച്ച് എത്തുന്നവര്‍ക്കൊക്കെ പ്രൊക്കുറേറ്റര്‍ സ്ഥാനത്തിരുന്നു കൊണ്ട് അതിരൂപതയുടെ സഹായം ചെയ്യുന്നതിനു പുറമെ സ്വന്തമായി ധനസഹായവും കുമ്പേലച്ചൻ ചെയ്യുമായിരുന്നുവെന്ന് ബിഷപ് കൂട്ടിച്ചേർത്തു. ഷെവ.ഡോ.പ്രീമൂസ് പെരിഞ്ചേരി അധ്യക്ഷനായിരുന്നു. വരാപ്പുഴ അതിരൂപത വികാരി ജനറൽ മോണ്‍.മാത്യു ഇലഞ്ഞിമിറ്റം മുഖ്യപ്രഭാഷണം നടത്തി. കെ.ബാബു എംഎല്‍എ, കുമ്പളം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാധാകൃഷ്ണന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി.കര്‍മിലി, കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ.ഷെറി.ജെ.തോമസ്,പനങ്ങാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എം.ദേവദാസ്, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോസ് വര്‍ക്കി, പഞ്ചായത്ത് മെമ്പര്‍ എ.കെ.സജീവന്‍, എന്‍.എന്‍.പ്രസേനന്‍, പനങ്ങാട് സെന്റ് ആന്റണീസ് ഇടവക വികാരി ഫാ.വില്യം നെല്ലിക്കല്‍, , എം.ഡി.ബോസ് എന്നിവര്‍ സംസാരിച്ചു. ഐസക് കാട്ടടി സ്വാഗതവും ഡോ.സൈമണ്‍…
കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്‍റില്‍ കേരളത്തിന് ജയത്തുടക്കം. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ഇന്ന് നടന്ന ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ കരുത്തരായ റെയില്‍വേസിനെയാണ് കേരളം തകര്‍ത്തത്. മറുപടിയില്ലാത്ത ഒരു ഗോളിനാണ് കേരളത്തിന്‍റെ വിജയം. ആദ്യപകുതി ഗോള്‍രഹിത മത്സരത്തില്‍ ഇരുടീമുകളും രണ്ടാം പകുതി ആക്രമണം ശക്തമാക്കുകയായിരുന്നു. 72–ാം മിനിറ്റിൽ നിജോ ഗില്‍ബേര്‍ട്ടിന്‍റെ അസിസ്റ്റില്‍ മുഹമ്മദ് അജ്‌സലായിരുന്നു കേരളത്തിനായി വിജയഗോള്‍ നേടിയത്.
കൊച്ചി: മഞ്ഞപ്പിത്ത രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെ എറണാകുളത്ത് ജനങ്ങൾ കൂടുതൽ ശ്രദ്ധ പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസറുടെ മുന്നറിയിപ്പ്. പുറത്തുനിന്നും ശീതളപാനീയങ്ങളും ഭക്ഷണവും കഴിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളിൽ നടത്തിയ പഠനത്തിൽ മലിനമായ കുടിവെള്ളത്തിന്റെ ഉപയോഗം, തിളപ്പിക്കാത്ത പച്ചവെള്ളം കുടിക്കുന്ന ശീലം, പുറമേ നിന്നുള്ള ഭക്ഷണം ശീതളപാനീയങ്ങള്‍ എന്നിവയുടെ ഉപയോഗം, ശീതളപാനീയങ്ങളിലും മറ്റും വ്യാവസായികാടിസ്ഥാനത്തിൽ ശുദ്ധമല്ലാത്ത വെളളത്തിൽ നിർമിക്കുന്ന ഐസിന്റെ ഉപയോഗം, ശുചിത്വക്കുറവ് എന്നീ കാരണങ്ങളാണ് പ്രധാനമായും കണ്ടെത്തിയിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ പോളിംഗ് അവസാനിക്കുമ്പോൾ അവസാനഘട്ട കണക്കു പ്രകാരം 70.18 ശതമാനം സമ്മതിദായകർ വോട്ടവകാശം വിനിയോഗിച്ചു.184 പോളിംഗ് ബൂത്തുകളിൽ 105 എണ്ണത്തിൽ 57.06% പോളിംഗ് രേഖപ്പെടുത്തി. ആദ്യ മണിക്കൂറിൽ ബൂത്തുകളിൽ ഉണ്ടായിരുന്ന നീണ്ട നിര ഉച്ചയോടെ കുറഞ്ഞെങ്കിലും വൈകുന്നേരത്തോടെ പോളിംഗ് മെച്ചപ്പെടുകയായിരുന്നു. അവസാന ലാപ്പിൽ പലയിടത്തും വോട്ടുചെയ്യാനെത്തുന്നവരുടെ നീണ്ട നിരയാണുണ്ടായത് . പോളിംഗ് സമയം അവസാനിച്ചതിനാൽ ക്യൂ നിൽക്കുന്നവർക്ക് ടോക്കൺ നൽകി വോട്ട് ചെയ്യാൻ അവസരം ഒരുക്കുമെന്ന് അധികൃതർ പറഞ്ഞു. 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ 75 ശതമാനം പേരാണ് പാലക്കാട്ട് വോട്ട് രേഖപ്പെടുത്തിയത്.
തിരുവനന്തപുരം : കേരളത്തില്‍ അര്‍ജന്റീന ടീം എത്തുമെന്ന കാര്യത്തില്‍ സ്ഥിരീകരണം. സൂപ്പര്‍ താരം ലയണല്‍ മെസി അടക്കം അര്‍ജന്റീന ടീം കേരളത്തിലേക്ക് വരുമെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍ മാധ്യമങ്ങളോട് പറഞ്ഞു. സ്‌പെയിനില്‍ വെച്ച് അര്‍ജന്റീന ടീം മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തി. അടുത്ത വര്‍ഷം കേരളത്തില്‍വെച്ച് മത്സരം നടക്കും. ലയണല്‍ മെസി പങ്കെടുക്കും. മത്സരത്തിനായി കൊച്ചിക്കാണ് പ്രഥമ പരിഗണന നല്‍കുന്നത്. എതിര്‍ ടീം ആരെന്ന് പിന്നീട് പ്രഖ്യാപിക്കും. ഇതിന് മുന്നോടിയായി ഫിഫ ഉദ്യോഗസ്ഥര്‍ കേരളത്തില്‍ വരും. സര്‍ക്കാറിന് ഇത് വലിയ സാമ്പത്തിക ബാധ്യതയാകുന്നതു കൊണ്ടുതന്നെ സാമ്പത്തിക സഹകരണം ആവശ്യമാകും. കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷനുമായി സംസാരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വ്യാപാരികളുമായി ചേര്‍ന്ന് മത്സരം സംഘടിപ്പിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. സര്‍ക്കാറിന്റെ പൂര്‍ണ നിയന്ത്രണത്തിലായിരിക്കും മത്സരം നടത്തുക. സര്‍ക്കാറും അര്‍ജന്റീന ടീമും ചേര്‍ന്ന് മത്സരത്തിന്റെ കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും മന്ത്രി പറഞ്ഞു .
മോസ്കോ: ആണവായുധ നയം തിരുത്തി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. ആണവ ആക്രമണമുണ്ടായാൽ മാത്രമേ തങ്ങളും ആണവായുധം പ്രയോഗിക്കുകയുള്ളൂവെന്ന നയത്തിലാണ് പുടിന്‍ തിരുത്തല്‍ വരുത്തിയത്. പുതുക്കിയ നയരേഖയില്‍ പുടിന്‍ ഒപ്പുവച്ചു. പാശ്ചാത്യ രാജ്യങ്ങള്‍ക്കും യുക്രെയ്നുമെതിരെ ആവശ്യമുള്ളപ്പോള്‍ ആണവായുധങ്ങള്‍ ഉപയോഗിക്കാമെന്നാണ് പുതിയ നയം പറയുന്നത്. റഷ്യ – യുക്രെയ്ൻ യുദ്ധം ആയിരം ദിവസം പിന്നിടുമ്പോഴാണ് ഈ ചുവടുമാറ്റം .ആണവശക്തിയല്ലാത്ത രാജ്യത്തിന് നേരെയും ആണവായുധം പ്രയോഗിക്കാം എന്നത് കൂടിയാണ് പുതിയ റഷ്യൻ നയം. 2020ലെ റഷ്യൻ നയമാണ് ഇതോടെ തിരുത്തപ്പെട്ടത്. യുഎസ് നിർമിത ബാലിസ്റ്റിക്ക് മിസൈലുകൾ യുക്രെയ്ൻ റഷ്യക്കെതിരെ പ്രയോഗിച്ചതിനു പിന്നാലെയാണ് പുടിന്‍റെ നടപടി. ബ്രയൻസ്ക് പ്രവിശ്യയിലെ സൈനിക കേന്ദ്രത്തിന് നേരെയായിരുന്നു കഴിഞ്ഞ ദിവസം യുക്രെയിനിന്റെ ആക്രമണം ഉണ്ടായത്. ആറിൽ അഞ്ച് മിസൈലുകളും റഷ്യ തകർത്തെങ്കിലും ഒരു മിസൈൽ സൈനിക കേന്ദ്രത്തിൽ പതിച്ചു.ഡ്രോൺ ആക്രമണങ്ങൾ ഉൾപ്പെടെ റഷ്യയ്‌ക്കെതിരായ ഏത് സുപ്രധാനമായ ആക്രമണത്തിനും പ്രതികാരമായി ആണവായുധങ്ങൾ ഉപയോഗിക്കാൻ പുടിൻ പുതുതായി ഒപ്പിട്ട ഉത്തരവ് അംഗീകാരം നൽകിയിട്ടുണ്ട്.
Subscribe to Updates
Get the latest creative news from FooBar about art, design and business.