വേളാങ്കണ്ണി : ആരോഗ്യമാതാവിന്റെ ബസിലിക്കയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാൾ ആഘോഷങ്ങൾക്ക് ഭക്തിനിർഭരമായ തുടക്കം. തഞ്ചാവൂർ രൂപത മെത്രാൻ ഡോ. ടി. സഹായരാജിന്റെ നേതൃത്വത്തിൽ തിരുനാൾ കൊടിയേറ്റ് കർമം നടന്നു.ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 8 വരെയാണ് ബസിലിക്കയിൽ തിരുനാൾ ആഘോഷങ്ങൾ നടക്കുന്നത്. വിവിധ ദിവസങ്ങളിലായി വിവിധ ഭാഷകളിൽ പ്രത്യേക നൊവേനകളും വിശുദ്ധ കുർബാനകളും ക്രമീകരിച്ചിട്ടുണ്ട്. തമിഴ്, മലയാളം, ഇംഗ്ലീഷ്, തെലുങ്ക്, കന്നഡ, ഹിന്ദി, കൊങ്കണി, മറാഠി തുടങ്ങിയ ഭാഷകളിലാണ് തിരുക്കർമങ്ങൾ നടക്കുന്നത്.തിരുനാളിലെ പ്രധാന ആകർഷണമായ വലിയ തേരെഴുന്നള്ളിപ്പ് സെപ്റ്റംബർ 7ന് വൈകുന്നേരം 7.30ന് നടക്കും. ആരോഗ്യമാതാവിന്റെ സ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കും. സെപ്റ്റംബർ 8ന് മാതാവിന്റെ ജനനതിരുനാൾ ദിനത്തിൽ ആഘോഷമായ തിരുനാൾ കുർബാന അർപ്പിക്കും. ഇതിന് പിന്നാലെ വൈകുന്നേരം തിരുനാൾ കൊടിയിറക്കത്തോടെ ആഘോഷങ്ങൾക്ക് സമാപനമാകും.തിരുനാൾ ദിനങ്ങളിൽ കേരളമുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി നിരവധി തീർഥാടകരാണ് വേളാങ്കണ്ണിയിലേക്ക് എത്തുന്നത്. കേരളത്തിൽ നിന്നുള്ള ആയിരക്കണക്കിന് തീർഥാടകർ വിശുദ്ധ കുർബാനയിലും പ്രദക്ഷിണങ്ങളിലും പങ്കെടുക്കാൻ ഇതിനകം വേളാങ്കണ്ണിയിലെത്തിയിട്ടുണ്ട്.
Trending
- “വചനപൂക്കളം” തീർത്ത് ഓണാഘോഷം; വേറിട്ട മാതൃകയായി പാളയം കത്തീഡ്രൽ
- നേപ്പാൾ ദുരന്തത്തിൽ പാപ്പയുടെ കൈത്താങ്ങ്; സാമ്പത്തിക സഹായം നൽകി
- പൗരസ്ത്യ കാനൻ നിയമത്തിൽ പുതിയ പരിഷ്കാരങ്ങൾ; പാത്രിയർക്കീസിന്റെ തിരഞ്ഞെടുപ്പിലും സിനഡിന്റെ അധികാരം ശക്തമാക്കി
- വേളാങ്കണ്ണി ആരോഗ്യമാതാ തിരുനാളിന് തുടക്കമായി
- “അതിരൂപതയായി ” ഉയർത്തപ്പെട്ടതിന്റെ 140 വർഷങ്ങൾ വരാപ്പുഴ ; അതിരൂപതയിൽ ജൂബിലി വർഷത്തിലേക്കുള്ള ആഘോഷങ്ങൾക്ക് ഔപചാരിക തുടക്കമാകും
- ദൈവദാസൻ മോൺ. ലോറൻസ് പുളിയനത്ത് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു
- തുയ്യം വേളാങ്കണ്ണി മാതാ തീർത്ഥാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുനാൾ ഓഗസ്റ്റ് 31
- ഇൻഡോർ രൂപതയിൽ 200 കുട്ടികൾക്ക് അൾത്താര ശുശ്രൂഷ പരിശീലനം

