ബെയ്റൂത്ത്: ലെബനനിലുണ്ടായ സംഘർഷങ്ങളും ആക്രമണങ്ങളും മൂലം രാജ്യത്ത് നാളിതുവരെ 200 കുട്ടികൾ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അറിയിച്ച് ഐക്യരാഷ്ട്രസഭാസംഘടന. 806 കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ടെന്നും മെയ് 14 വ്യാഴാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ പറയുന്നു
ഏപ്രിൽ 17-ന് വെടിനിറുത്തൽ പ്രഖ്യാപിക്കപ്പെട്ടുവെങ്കിലും ലെബനന് നേരെയുള്ള ആക്രമണങ്ങൾ ഇപ്പോഴും തുടരുകയാണെന്നും, കുട്ടികളിലും അവരുടെ കുടുംബങ്ങളിലും കടുത്ത സംഘർഷത്തിനാണ് അവ കാരണമാകുന്നതെന്നും ,സ്കൂളുകളിൽ വിദ്യാഭ്യാസം തേടുകയും കൂട്ടുകാരുമൊത്ത് കളിച്ചുനടക്കുകയും ചെയ്യണ്ട കുഞ്ഞുങ്ങളാണ് രാജ്യത്ത് കൊല്ലപ്പെടുകയും മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുകയും ചെയ്യുന്നതെന്ന്, മദ്ധ്യപൂർവ്വദേശങ്ങൾക്കും വടക്കേ ആഫ്രിക്കയ്ക്കുമായുള്ള യൂണിസെഫ് പ്രാദേശിക ഡയറക്ടർ എഡ്വാർഡ് ബീഗ്ബെഡർ പറഞ്ഞു.
ലെബനനിലെ കുട്ടികളുടെ മാനസികാരോഗ്യത്തിനും, ശാരീരിക, സാമൂഹിക വളർച്ചയ്ക്കും വേണ്ടിയുള്ള സേവനങ്ങൾ തങ്ങൾ ശക്തിപ്പെടുത്തുകയാണെന്നും, എന്നാൽ നിലവിൽ ലഭ്യമായ സാധനസാമഗ്രികളും സൗകര്യങ്ങളും മതിയാകുന്നില്ലെന്നും സംഘടന വ്യക്തമാക്കി. കുട്ടികളെ സംരക്ഷിക്കാനും, അന്താരാഷ്ട്രമാനവികനിയമങ്ങളും അവകാശങ്ങളും ഉറപ്പാക്കാനും, നിലവിലെ വെടിനിറുത്തൽ പ്രഖ്യാപനം തുടരാനും വേണ്ട നടപടികൾ വേണമെന്ന് പ്രസ്താവനയിലൂടെ സംഘടന ആവശ്യപ്പെട്ടു.
Trending
- ഹൗസ് ചലഞ്ച് ; 220-ാമത്തെ വീടിന്റെ താക്കോൽ കൈമാറി
- കണ്ണൂർ രൂപതയിൽ ഭരണനേതൃത്വത്തിൽ മാറ്റം
- ആഫ്രിക്കയിലെ ദുരന്തബാധിതർക്കായി പ്രാർത്ഥിച്ച് ലെയോ പാപ്പ; അന്താരാഷ്ട്ര സഹകരണത്തിന് ആഹ്വാനം
- പീഡനങ്ങൾക്കിടയിലും വിശ്വാസത്തിൽ ഉറച്ച് അർമേനിയൻ ക്രൈസ്തവർ: പാത്രിയാർക്കീസ് ബെദ്രോസ്
- അനന്തപുരിയിലെ പൗരാണിക ദേവാലയം സെന്റ് ആന്റണീസ് വലിയതുറ
- മാർ ക്ലീമിസ് ബാവയുടെ രജതജൂബിലിക്ക് കരുതലിന്റെ മുഖമായി 40 വീടുകൾ; വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് പദ്ധതിയും
- ദിവ്യകാരുണ്യത്തെ ജീവിതത്തിന്റെ കേന്ദ്രമാക്കിയ ലോലയുടെ കഥ സിനിമയാകുന്നു
- ഭാരതത്തിന്റെ പ്രഥമ അപ്പോസ്തലൻ വി.ബർത്തലോമിയോയുടെ തിരുനാൾ ഇന്ന്

