പോർട്ട് ഒ പ്രിൻസ്: കരീബിയന്‍ രാജ്യമായ ഹെയ്തിയുടെ തലസ്ഥാനമായ പോർട്ട്-ഓ-പ്രിൻസില്‍ നിന്ന് തട്ടിക്കൊണ്ടുപോയ മിഷ്ണറിയും മൂന്ന് വയസ്സുള്ള ഒരു കുട്ടിയുമുൾപ്പെടെ എട്ട് പേർ സ്വതന്ത്രരായി. കെൻസ്കോഫിലെ സെന്റ് ഹെലേന അനാഥാലയത്തിൽനിന്ന് ഒരു മാസം മുൻപ് തട്ടിക്കൊണ്ടുപോകപ്പെട്ട അനാഥാലയത്തിന്റെ ഡയറക്ടറും മിഷ്ണറിയുമായ ജീന്‍ ഹെറാട്ടിയും ആറ് ജോലിക്കാരുമാണ് മോചിതരായിരിക്കുന്നത്. ഓഗസ്റ്റ് മൂന്നാം തീയതിയാണ് അക്രമികൾ ഈ എട്ടുപേരെയും തട്ടിക്കൊണ്ടുപോയത്.ചുറ്റുമതിൽ തകർത്ത് അകത്തുകയറിയ തോക്കുധാരികൾ അനാഥാലയത്തിനുള്ളിൽ പ്രവേശിച്ച് ഡയറക്ടറേയും പ്രവർത്തകരെയും തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇതിന് മുൻപും ഇതേ സ്ഥാപനം പലവട്ടം ആക്രമണത്തിന് ഇരയായിട്ടുണ്ട്. തലസ്ഥാനമായ പോർട്ട് ഓ പ്രിൻസിന് അടുത്തുള്ള സെന്റ് ഹെലേന അനാഥാലയത്തിൽ ഏതാണ്ട് ഇരുനൂറിലധികം അനാഥരെയാണ് ജീന്‍ ഹെറാട്ടിയും കീഴിലുള്ള പ്രവർത്തകർ സംരക്ഷിക്കുന്നത്. തട്ടിക്കൊണ്ടുപോകപ്പെട്ട എട്ട് പേരും സ്വാതന്ത്രരാക്കപ്പെട്ടുവെന്ന വാർത്ത സ്ഥിരീകരിച്ച അയർലണ്ട് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്, എല്ലാവരും ആരോഗ്യത്തോടെയാണിരിക്കുന്നതെന്ന് വ്യക്തമാക്കി.ആഭ്യന്തരപ്രശ്നങ്ങളും സായുധസംഘർഷങ്ങളും നിലനിൽക്കുന്ന ഹെയ്തിയില്‍ ആളുകളെ തട്ടിക്കൊണ്ടുപോകുന്നത് പതിവായി മാറിയിരിക്കുകയാണ്. 2021-ല്‍ അഞ്ച് കുട്ടികളെയും പതിനേഴ് മിഷ്ണറിമാരെയും അക്രമികൾ പിടിച്ചുകൊണ്ടുപോയിരുന്നു. ഇവരിൽ പലരും മൂന്ന് മാസങ്ങൾക്ക് ശേഷമാണ് സ്വാതന്ത്രരായത്. 2025-ന്റെ ആദ്യ ആറ് മാസത്തിൽ സായുധ സംഘര്‍ഷങ്ങള്‍ക്ക് ഇരയായ മൂവായിരത്തിലധികം ആളുകൾ കൊല്ലപ്പെട്ടിരിന്നു. അരാജകത്വവും ക്രിമിനൽ സംഘങ്ങളുടെ തുടർച്ചയായ ആക്രമണങ്ങളെയും തുടർന്ന് കനത്ത അരക്ഷിതാവസ്ഥ നേരിടുന്ന രാജ്യമാണ് ഇന്ന് ഹെയ്തി.
Trending
- ചൈനയില്‍ പുതിയ ബിഷപ്പിനെ നിയമിച്ച് ലെയോ പതിനാലാമന്‍ പാപ്പ
- വിദ്യാഭ്യാസ മേഖലയിലെ ക്രമക്കേടുകൾ: ഡൽഹിയിലെ പോലീസ് അതിക്രമത്തിൽ കെ.സി.വൈ.എം. ലാറ്റിൻ പ്രതിഷേധിച്ചു
- ഡൽഹി യുവജന പ്രക്ഷോഭം അടിയന്തര ഇടപെടൽ വേണം : കെഎൽസിഎ
- നീറ്റ് ചോദ്യപേപ്പർ ചോർച്ച : വിദ്യാർത്ഥി പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന കേന്ദ്ര സർക്കാർ നീക്കം അപലപനീയം
- കെ.എൽ.സി.എ വിജയപുരം രൂപതയുടെ മെറിറ്റ് ഡേ ജൂലൈ 26
- വിദ്യാർത്ഥികളുടെ ശബ്ദത്തെ അടിച്ചമർത്തരുത്; കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ ഫ്രീഡം സ്ക്വയർ പ്രതിഷേധ സംഗമം 26ന്
- ‘ആയുധങ്ങളല്ല, നിരായുധീകരണമാണ് സമാധാനത്തിന്റെ വഴി’; ലെയോ പതിനാലാമൻ പാപ്പയുടെ സന്ദേശങ്ങൾ പുസ്തകരൂപത്തിൽ
- കർമലമാതാ തിരുനാളിൽ കൊല്ലം രൂപതയ്ക്ക് ഇരട്ടസന്തോഷം; രണ്ട് ബ്രദർമാർ ഡീക്കൻ സ്ഥാനത്തേക്ക്

