കൊച്ചി : സംസ്ഥാന ജലസേചന വകുപ്പ് കണ്ടെത്തിയ 10 ഹോട്ട്സ്പോട്ടുകളിൽ കടലാക്രമണം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന ചെല്ലാനം കടൽ തീരത്തു, ട്രെട്രാപോഡ് ഉപയോഗിച്ച് കടൽ ഭിത്തി നിർമ്മിക്കുന്നതിനു തീരുമാനം ആയി.
കടൽ ഭിത്തി നിർമ്മിക്കുന്നതിനുള്ള അടിയന്തിര മന്ത്രി തല യോഗം ജൂലൈ 2 ആം തിയതി നടത്തപ്പെടുന്നു. ചെല്ലാനം കടലോരത്തു ഏകദേശം 7 അര കിലോമീറ്റർ കടൽ ഭിത്തി 2023 ഇൽ പൂർത്തീകരിച്ചിരുന്നു. കടൽ ഭിത്തി പൂർത്തീകരിച്ചിട്ടില്ലാത്ത ബാക്കി ഭാഗത്തെ നിർമാണ പ്രവർത്തനങ്ങളെ കുറിച്ച് മന്ത്രിതല യോഗം ചർച്ച ചെയ്യും.
ചെല്ലാനം മുതൽ ഫോർട്ട് കൊച്ചി വരെ ഉള്ള തീരത്തു, റ്റെട്രാപോട് നിർമ്മാണം, ചെല്ലാനം മാതൃകയിൽ വാക്കുവേ തുടങ്ങിയവ പ്രോജെക്ടിന്റെ ഭാഗം ആയി ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. യോഗത്തിൽ വ്യവസായ മന്ത്രി പി രാജീവ്, ടുറിസം മന്ത്രി സജി ചെറിയാൻ, ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ കെ ജെ മാക്സി എം എൽ എ പ്രദേശീക നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.