നൈജീരിയയിലെ ഗുമാ പ്രവിശ്യയിലെ യെൽവാതയിൽ 200 ഓളം ക്രിസ്ത്യാനികളെ മൃഗീയമായി കൂട്ടക്കൊല ചെയ്തു. ജൂൺ 13, 14 ദിവസങ്ങളിൽ രാത്രിയിൽ ആണ് ആക്രമണം ഉണ്ടായത്. കാത്തോലിക് മിഷന്റെ സംരക്ഷണയിൽ ആയിരയിരുന്നവരാണ് കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും.
ആക്രമണത്തിൽ പ്രതികരിച്ചുകൊണ്ട് ആംനസ്റ്റി ഇന്റർനാഷണൽ നൈജീരിയൻ ഭരണകൂടത്തിനോട്, പ്രശ്നത്തിന് എത്രയും വേഗം പരിഹാരം കണ്ടെത്തണം എന്നും രാജ്യത്തു സമാധാനം പുനഃസ്ഥാപിക്കാൻ നടപടികൾ എടുക്കണം എന്നും ആവശ്യപ്പെട്ടു.
ലിയോ പാപ്പാ ഞായറാഴ്ചയിലെ ത്രിസന്ധ്യാ ജപ പ്രാർത്ഥനയിൽ നൈജീരിയയിൽ സമാധാനവും നീതിയും സുരക്ഷിതത്വവും പുനഃസ്ഥാപിക്കപ്പെടാനും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ദുരിതം അനുഭവിക്കുന്നവർക്ക് വേണ്ടിയും പ്രത്യേകം പ്രാർത്ഥിച്ചു.