ബേപ്പൂർ തീരത്തു നിന്ന് 78 നോട്ടിക്കൽ മൈൽ മാറി പൊയ്ക്കൊണ്ടിരുന്ന ചരക്കു കപ്പലിൽ പൊട്ടിത്തെറി. ചൈന മ്യാൻമർ ഇന്തോനേഷ്യ തായ്ലൻഡ് എന്നിവിടങ്ങളിലെ നിന്ന് 22 പേർ കപ്പലിൽ ഉണ്ടായിരുന്നു. കപ്പലിൽ പൊട്ടിതെറി ഉണ്ടായപ്പോൾ ജീവനക്കാർ കടലിലേക്ക് ചാടുകയാരുന്നു. അതിൽ ചിലരെ രക്ഷപെടുത്തി 4 പേരെ കാണാനില്ല. ക്യാപ്റ്റൻ ഉൾപ്പടെ ഏതാനും പേർ കപ്പലിൽ തുടരുന്നു. 5 പേർക്ക് പരിക്കുണ്ടെന്നും അറിയുന്നു.
ഇന്ത്യയുടെ കോസ്ററ് ഗാർഡിന്റെ ഐസിജിസ് കപ്പലുകൾ രക്ഷ പ്രവർത്തനത്തിനായി പുറപ്പെട്ടിട്ടുണ്ട്. കപ്പലിന്റെ ഉള്ളിലുള്ള എന്തെങ്കിലും പൊട്ടിത്തെറിച്ചതാണോ മറ്റെന്തെങ്കിലും ആണോ എന്ന് കൃത്യതയില്ല. കപ്പലിന്റെ ഡെക്കിൽ ആണ് പൊട്ടിത്തെറി ഉണ്ടായത്, വല്യ ഒരു പൊട്ടിത്തെറി ആയിരുന്നു എന്നാണു റിപ്പോർട്ട്. തീ പിടിക്കാൻ സാധ്യതയുള്ള വസ്തുക്കളാണ് കപ്പലിൽ ഉള്ളതെന്ന് ഔദ്യോദിക വിവരം. സിംഗപ്പൂരിൽ ഉടമസ്ഥതയിൽ ഉള്ള MV വാൻ ഹായ് 503 കപ്പൽ കൊളംബോയിൽ നിന്ന് മഹാരാഷ്ട്രയിലെ തുറമുഖത്തേക്ക് പോകുകയായിരുന്ന കപ്പലിലെ അഞ്ഞൂറോളം വരുന്ന കണ്ടെയിനറുകളിലെ ഉള്ളടക്കം സംബന്ധിച്ചു കൃത്യമായ വിവരങ്ങളില്ല. തീ അണക്കാൻ ഉള്ള കഠിന പരിശ്രമത്തിൽ ആണ് കോസ്ററ് ഗാർഡും നാവികസേനയും.