കൊച്ചി: ത്യാഗത്തിന്റേയും മാനവികതയുടേയും സന്ദേശം നൽകുന്ന ബലിപെരുന്നാൾ (ബക്രീദ്) നിറവിലാണ് ഇസ്ലാം സഹോദരങ്ങൾ .
പെരുന്നാൾദിനത്തിൽ രാവിലെ പള്ളികളിൽ നിസ്കാരച്ചടങ്ങുകൾ നടന്നു. പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യത്തെ പുത്രനായ ഇസ്മായിലിനെ അല്ലാഹുവിന്റെ കല്പന മാനിച്ച് ബലിയറുക്കാൻ ശ്രമിച്ചതിന്റെ ഓർമ പുതുക്കലാണ് ബലിപെരുന്നാൾ.
ആത്മസമർപ്പണത്തിന്റെയും സഹനത്തിന്റെയും സന്ദേശമായ ബലിപെരുന്നാളിൽ തക്ബീറുകൾ ചൊല്ലി വിശ്വാസികൾ പ്രാർഥനകളിൽ സജീവമായി .
ആത്മസമർപ്പണത്തിൻ്റെ ആഘോഷമായ ബലി പെരുന്നാൾ ദുൽഹജ്ജ് മാസത്തിലെ 10-ാം ദിവസമാണ് ആചരിക്കുന്നത്.