ജയ്പൂര്‍: പിണറായി സര്‍ക്കാരിനെതിരെ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം നിരന്തരം വിമര്‍ശനം ഉന്നയിച്ച് ആക്രമിക്കുന്നതിനിടെ കേരള സര്‍ക്കാരിനേയും സിപിഎമ്മിനേയും പുകഴ്ത്തി രാജസ്ഥാന് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെഹ്ലോട്ട്. കേരളത്തില്‍ തുടര്‍ഭരണമുണ്ടായത് സിപിഎമ്മിന്റേയും സര്‍ക്കാരിന്റേയും മികച്ച പ്രവര്‍ത്തനംകൊണ്ടാണെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. രാജസ്ഥാനില്‍ 199 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കുകയാണ്.70 വര്‍ഷമായി കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും മാറി മാറി ഭരണത്തില്‍ വരുന്നതാണ് രീതി. എന്നാല്‍ ഇത്തവണ അതില്‍ മാറ്റമുണ്ടായി. കേരളത്തിലെ ജനങ്ങള്‍ കാര്യങ്ങള്‍ മനസ്സിലാക്കുന്നവരാണ്, അതിനാലാണ് അവര്‍ സര്‍ക്കാരിനെ നിലനിര്‍ത്തിയത്. രാജസ്ഥാനിലെ ജനങ്ങളും കാര്യങ്ങള്‍ മനസ്സിലാക്കുന്നതില്‍ ഒട്ടും പിന്നിലല്ലെന്നും അതുകൊണ്ട് തന്നെ അഞ്ച് വര്‍ഷം കൂടമ്പോള്‍ കോണ്‍ഗ്രസിനേയും ബിജെപിയേയും മാറി മാറി പരീക്ഷിക്കുന്ന പ്രവണത ഇത്തവണ അവസാനിക്കും- ഗെഹ്ലോട്ട് പറഞ്ഞു.
Trending
- മഹാരാഷ്ട്ര :199 പഞ്ചായത്തുകളിൽ അനധികൃത ക്രിസ്ത്യൻ ചർച്ചുകളെന്ന് ബി.ജെ.പി മന്ത്രി ചന്ദ്രശേഖർ ബവൻകുലെ
- മത്സ്യത്തൊഴിലാളികള്‍ക്ക് ദോഷകരമായതൊന്നും കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കില്ല -കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്
- നരേന്ദ്രമോദി ’75’ൽ വിരമിക്കില്ല; കോൺഗ്രസിന് മറുപടിയുമായി ബി.ജെ.പി
- ടെക്സസ് പ്രളയം: മരണസംഖ്യ 121 ആയി
- ബിഹാറിലെ വോട്ടർപട്ടിക : ആധാർ, റേഷൻകാർഡ്, വോട്ടർ കാർഡ് തിരിച്ചറിയൽ രേഖകളാക്കാം-സുപ്രീംകോടതി
- കൊച്ചി നഗരത്തിൻ്റെ രാത്രി കാഴ്ചകൾ ആസ്വദിക്കാം; കെഎസ്ആർടിസിയുടെ ഡബിൾ ഡെക്കർ ബസ് സർവീസ് റെഡി
- ഇന്ന് ലോക ജനസംഖ്യാ ദിനം; 2030ൽ 850 കോടിയിലെത്തുമെന്ന് യുഎൻ
- ജീവനാദം – യുവനാദം ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു