ജയ്പൂര്‍: പിണറായി സര്‍ക്കാരിനെതിരെ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം നിരന്തരം വിമര്‍ശനം ഉന്നയിച്ച് ആക്രമിക്കുന്നതിനിടെ കേരള സര്‍ക്കാരിനേയും സിപിഎമ്മിനേയും പുകഴ്ത്തി രാജസ്ഥാന് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെഹ്ലോട്ട്. കേരളത്തില്‍ തുടര്‍ഭരണമുണ്ടായത് സിപിഎമ്മിന്റേയും സര്‍ക്കാരിന്റേയും മികച്ച പ്രവര്‍ത്തനംകൊണ്ടാണെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. രാജസ്ഥാനില്‍ 199 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കുകയാണ്.70 വര്‍ഷമായി കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും മാറി മാറി ഭരണത്തില്‍ വരുന്നതാണ് രീതി. എന്നാല്‍ ഇത്തവണ അതില്‍ മാറ്റമുണ്ടായി. കേരളത്തിലെ ജനങ്ങള്‍ കാര്യങ്ങള്‍ മനസ്സിലാക്കുന്നവരാണ്, അതിനാലാണ് അവര്‍ സര്‍ക്കാരിനെ നിലനിര്‍ത്തിയത്. രാജസ്ഥാനിലെ ജനങ്ങളും കാര്യങ്ങള്‍ മനസ്സിലാക്കുന്നതില്‍ ഒട്ടും പിന്നിലല്ലെന്നും അതുകൊണ്ട് തന്നെ അഞ്ച് വര്‍ഷം കൂടമ്പോള്‍ കോണ്‍ഗ്രസിനേയും ബിജെപിയേയും മാറി മാറി പരീക്ഷിക്കുന്ന പ്രവണത ഇത്തവണ അവസാനിക്കും- ഗെഹ്ലോട്ട് പറഞ്ഞു.
Trending
- വയോജന വകുപ്പ് രൂപീകരിച്ച് കൊണ്ടുള്ള ഉത്തരവ് ഇറങ്ങി
- പാപ്പയുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് ഇറ്റലിയുടെ പ്രസിഡന്റ് സേർജ്ജ്യോ മത്തരെല്ല.
- ക്രിസ്റ്റോഗ്രാഫ പുസ്തക പ്രദർശനം ആരംഭിച്ചു.
- ലത്തീൻ അതിരൂപത ആസ്ഥാനത്തു കൂടികാഴ്ച നടത്തി മന്ത്രിമാർ.
- വല്ലാർപാടം ബസിലിക്കയിൽ പരിശുദ്ധാരൂപിയുടെ അഞ്ഞൂറ്റി രണ്ടാം തിരുനാളിന് കൊടികയറി
- ആനി മസ്കറിന്റെ ജന്മദിനാഘോഷവും കെ എൽ സി ഡബ്ല്യൂ എ സ്ഥാപകദിനാചരണവും സംഘടിപ്പിക്കും.
- വല്ലാർപാടം ബസിലിക്കയിൽ ‘PRO – LIFE’ എക്സിബിഷൻ ആരംഭിച്ചു
- മുപ്പതിന്റെ നിറവിൽ ചാവറ മാട്രിമോണി; കരുതലായി ‘ചാവറ കെയർ’ പദ്ധതിക്കും തുടക്കം

