ഉത്തരകാശി:തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്ന ഉത്തരാഖണ്ഡ് ഉത്തരകാശിയിലെ സിൽക്യാരാ തുരങ്കത്തിനു മുന്നിൽ നിന്നും ആശ്വാസത്തിന്റെ വാർത്തകേൾക്കാൻ കാതോർത്ത് നിൽക്കുകയാണ് രാജ്യം.തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള കുഴൽ 6 മീറ്റർ അടുത്തുവരെയെത്തിച്ചിട്ടുണ്ട്. 6 മീറ്റർ വീതം നീളമുള്ള 9 കുഴലുകൾ വെൽഡ് ചെയ്തുചേർത്താണ് അവശിഷ്ടങ്ങൾക്കിടയിലൂടെ ഉള്ളിലെത്തിച്ചത്. രാജ്യം നേരിട്ട ഏറ്റവും സങ്കീർണ്ണവും ദുഷ്കരവുമായ രക്ഷാപ്രവർത്തനമാണ് 12–ാം ദിവസം വിജയത്തിലേക്കെത്തുന്നത്
പുറത്തെത്തിക്കുന്ന തൊഴിലാളികളെ ഉടൻ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കും .ആരോഗ്യനിലയനുസരിച്ച് ഇവരെ ഉത്തരകാശി ജില്ലാ ആശുപത്രിയിലേക്കും ആരോഗ്യം മോശമായവരെ ഹെലികോപ്റ്റർ മാർഗം ഋഷികേശിലെ എയിംസ് ആശുപത്രിയിലേക്കും മാറ്റും.ഇതിനായി ഹെലിപ്പാഡ് ഉൾപ്പടെ സർവ്വസജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട് .സാങ്കേതികരംഗത്ത് വമ്പൻ നേട്ടങ്ങൾ കരസ്ഥമാക്കിയ രാജ്യത്ത് ദുരന്തനിവാരണത്തിനും ഏറ്റവും അടിയന്തിരമായ രക്ഷാപ്രവർത്തനത്തിനും വേണ്ടത്ര സന്നാഹങ്ങളില്ല എന്നാണു ഈ ദുരന്തം വെളിവാക്കുന്നത് .
Trending
- വൈദ്യസഹായത്തോടെയുള്ള ദയാവധത്തിനുള്ള ബിൽ ബ്രിട്ടീഷ് പാർലമെന്റിൽ പരാജയം
- പാഷൻ ഓഫ് ദി ക്രൈസ്റ്റ്’ വീണ്ടും തീയേറ്ററുകളിൽ’
- ഭിന്നശേഷി സമൂഹത്തിന് സൗജന്യ സംരംഭകത്വ-തൊഴിൽ പരിശീലനം
- ‘ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി’യിലേക്ക് അപേക്ഷ ക്ഷണിച്ചു.
- വത്തിക്കാൻ ലൈബ്രറിയിൽ ‘ആക്വാ’; ജലത്തിന്റെ ജീവനും വിനാശവും പ്രമേയമാക്കി പ്രദർശനം ഒരുക്കുന്നു
- 1000 വിദ്യാർഥികൾക്ക് യുപിഎസ്സി പരിശീലന സ്കോളർഷിപ്പ്; സഞ്ജു സാംസൺ ഫൗണ്ടേഷന്റെ കൈത്താങ്ങ്
- സഭ സാർവത്രികമാണെന്നതിന്റെ തെളിവാണ് ലഭിച്ച ഇടയശുശ്രൂഷ: മോൺ. ജോഷി പൊട്ടക്കൽ
- ദാനധർമ്മത്തിൽ നിന്ന് ശാക്തീകരണത്തിലേക്ക് സഭയുടെ സാമൂഹിക ശുശ്രൂഷ മാറണം

