ഉത്തരകാശി:തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്ന ഉത്തരാഖണ്ഡ് ഉത്തരകാശിയിലെ സിൽക്യാരാ തുരങ്കത്തിനു മുന്നിൽ നിന്നും ആശ്വാസത്തിന്റെ വാർത്തകേൾക്കാൻ കാതോർത്ത് നിൽക്കുകയാണ് രാജ്യം.തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള കുഴൽ 6 മീറ്റർ അടുത്തുവരെയെത്തിച്ചിട്ടുണ്ട്. 6 മീറ്റർ വീതം നീളമുള്ള 9 കുഴലുകൾ വെൽഡ് ചെയ്തുചേർത്താണ് അവശിഷ്ടങ്ങൾക്കിടയിലൂടെ ഉള്ളിലെത്തിച്ചത്. രാജ്യം നേരിട്ട ഏറ്റവും സങ്കീർണ്ണവും ദുഷ്കരവുമായ രക്ഷാപ്രവർത്തനമാണ് 12–ാം ദിവസം വിജയത്തിലേക്കെത്തുന്നത്
പുറത്തെത്തിക്കുന്ന തൊഴിലാളികളെ ഉടൻ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കും .ആരോഗ്യനിലയനുസരിച്ച് ഇവരെ ഉത്തരകാശി ജില്ലാ ആശുപത്രിയിലേക്കും ആരോഗ്യം മോശമായവരെ ഹെലികോപ്റ്റർ മാർഗം ഋഷികേശിലെ എയിംസ് ആശുപത്രിയിലേക്കും മാറ്റും.ഇതിനായി ഹെലിപ്പാഡ് ഉൾപ്പടെ സർവ്വസജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട് .സാങ്കേതികരംഗത്ത് വമ്പൻ നേട്ടങ്ങൾ കരസ്ഥമാക്കിയ രാജ്യത്ത് ദുരന്തനിവാരണത്തിനും ഏറ്റവും അടിയന്തിരമായ രക്ഷാപ്രവർത്തനത്തിനും വേണ്ടത്ര സന്നാഹങ്ങളില്ല എന്നാണു ഈ ദുരന്തം വെളിവാക്കുന്നത് .
Trending
- സാഹോദര്യം, യാഥാർഥ്യമാകുന്നത് ബഹുമാനത്തിലും, പങ്കുവയ്ക്കലിലും, അനുകമ്പയിലും : പാപ്പാ
- രാജ്യത്തെ ക്രൈസ്തവ പീഡനങ്ങളിൽ ആശങ്കക അറിയിച്ച് സിബിസിഐ
- “അത് ചെയ്തത് ദൈവമായിരിന്നു”; 4 മണിക്കൂര്‍ കടലില്‍ നീന്തി കുടുംബത്തെ രക്ഷിച്ച ബാലന്റെ വാക്കുകൾ
- കൊളംബിയയിലെ ‘സുനാമി ദിവ്യകാരുണ്യ’ അത്ഭുതത്തിന് 120 വര്‍ഷം
- പരിശുദ്ധ കന്യകമറിയം: വിശ്വസ്തജനത്തിന്റെ മാതാവ്
- വിശുദ്ധ ഫ്രാൻസിസ് അസീസ്സിയുടെപുണ്യം പുൽകാനൊരു വർഷം
- ചരിത്രം കുറിച്ച് 23 ചരിത്രകാരന്മാര്ക്ക് പുരസ്കാരം; ചരിത്രസംരക്ഷണത്തിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ച് കെഎല്‍സിഎച്ച്എ
- ചരിത്രാവബോധത്തിന്റെ പുത്തന്‍ ശീലുകള്‍ പുതിയതലമുറയിലേക്കു പകരണം – ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

