ഉത്തരകാശി:തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്ന ഉത്തരാഖണ്ഡ് ഉത്തരകാശിയിലെ സിൽക്യാരാ തുരങ്കത്തിനു മുന്നിൽ നിന്നും ആശ്വാസത്തിന്റെ വാർത്തകേൾക്കാൻ കാതോർത്ത് നിൽക്കുകയാണ് രാജ്യം.തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള കുഴൽ 6 മീറ്റർ അടുത്തുവരെയെത്തിച്ചിട്ടുണ്ട്. 6 മീറ്റർ വീതം നീളമുള്ള 9 കുഴലുകൾ വെൽഡ് ചെയ്തുചേർത്താണ് അവശിഷ്ടങ്ങൾക്കിടയിലൂടെ ഉള്ളിലെത്തിച്ചത്. രാജ്യം നേരിട്ട ഏറ്റവും സങ്കീർണ്ണവും ദുഷ്കരവുമായ രക്ഷാപ്രവർത്തനമാണ് 12–ാം ദിവസം വിജയത്തിലേക്കെത്തുന്നത്
പുറത്തെത്തിക്കുന്ന തൊഴിലാളികളെ ഉടൻ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കും .ആരോഗ്യനിലയനുസരിച്ച് ഇവരെ ഉത്തരകാശി ജില്ലാ ആശുപത്രിയിലേക്കും ആരോഗ്യം മോശമായവരെ ഹെലികോപ്റ്റർ മാർഗം ഋഷികേശിലെ എയിംസ് ആശുപത്രിയിലേക്കും മാറ്റും.ഇതിനായി ഹെലിപ്പാഡ് ഉൾപ്പടെ സർവ്വസജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട് .സാങ്കേതികരംഗത്ത് വമ്പൻ നേട്ടങ്ങൾ കരസ്ഥമാക്കിയ രാജ്യത്ത് ദുരന്തനിവാരണത്തിനും ഏറ്റവും അടിയന്തിരമായ രക്ഷാപ്രവർത്തനത്തിനും വേണ്ടത്ര സന്നാഹങ്ങളില്ല എന്നാണു ഈ ദുരന്തം വെളിവാക്കുന്നത് .
Trending
- നെഞ്ചിലെ തീ🔥
- മാനാഞ്ചേരിക്കുന്ന് സെന്റ് പോൾസ് ദൈവാലയത്തിൽ കാർഷിക സെമിനാറും പ്രദർശനവും നടത്തി
- തിരുവത്താഴത്തെ വക്രീകരിച്ച സംഭവം:കെഎല്‍സിഎ ടൈംസ് ഓഫ് ഇന്ത്യ ഓഫീസിന്മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി
- കോട്ടപ്പുറം കത്തീഡ്രൽ കെ എൽ സി എ , കെ എൽ സി ഡബ്ല്യൂ എ , കെ സി വൈ എം സംഘടനകളുടെ നേതൃത്വത്തിൽ പത്രം തെരുവിൽ കത്തിച്ച് പ്രതിഷേധിച്ചു
- ആവിഷ്ക്കാര സ്വാതന്ത്ര്യത്തിൻ്റെ പേരിൽ കലാപാഹ്വാനമോ ?: കെ എൽ സി എ കോഴിക്കോട് അതിരൂപത
- അന്ത്യ അത്താഴത്തിൻ്റെ വികല ചിത്രീകരണം പിൻവലിച്ച് മാപ്പുപറയണം : കെ എൽ സി എ വരാപ്പുഴ അതിരൂപത
- അന്ത്യ അത്താഴത്തിന്റെ വിശുദ്ധതയെ അപമാനിച്ച വികല ചിത്രീകരണം നിരുപാധികം മാപ്പ് പറയണം: കെഎൽസിഎ കോട്ടപ്പുറം രൂപത
- തിരുവത്താഴത്തെ വികലമായി ചിത്രീകരിക്കൽ :ടൈംസ് ഓഫ് ഇന്ത്യ പത്രം തെറ്റ് തിരുത്തണം കെഎൽസിഎ

