- പൗരോഹിത്യ, സന്യസ്ത പരിശീലനത്തിൽ നവീകരിച്ച കാഴ്ചപ്പാടുകളുമായി, സി സി ബി ഐ യുടെ ട്രെയിനിങ് പ്രോഗ്രാം
- ‘യൂറോപ്യൻ പീപ്പിൾസ് പാർട്ടി’യിൽ നിന്നുള്ള അംഗങ്ങളുമായി പാപ്പാ കൂടിക്കാഴ്ച്ച നടത്തി.
- ദൈവവിളികൾക്ക് വേണ്ടി ലാറ്ററൻ ബസിലിക്കയിൽ ജാഗരണ പ്രാർത്ഥന
- തിയോഫിനച്ചന്റെ ധന്യ പദവി പ്രഖ്യാപനം നടത്തപ്പെട്ടു
- വിയറ്റ്നാം മെത്രാന്മാരുടെ ആദ് ലിമിന സന്ദർശനം
- വിശുദ്ധനാട്ടിലെ സഭാ നേതൃത്വം, ജെറുസലേം പാത്രിയാർക്കേറ്റ് അധികാരികളുമായി കൂടിക്കാഴ്ച നടത്തി
- മത്സ്യബന്ധന സമൂഹത്തെ പ്രതിസന്ധിയിലാക്കുന്ന തീരുമാനങ്ങൾ പിൻവലിക്കണം: കേരള മത്സ്യത്തൊഴിലാളി ഫോറം
- ദൈവവിളികൾക്കായുള്ള പ്രാർത്ഥനാ ദിനം ;8 ഡീക്കന്മാര്ക്ക് ലെയോ പാപ്പ തിരുപ്പട്ടം നല്‍കും
Browsing: vatican news
മോണക്കോ രാജകുമാരൻ ആൽബർട്ട് രണ്ടാമന് വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ച് ലിയോ പതിനാലാമൻ പാപ്പാ. ജനുവരി 17-ന് രാവിലെയാണ് ലോകത്തിലെ തന്നെ ചെറിയ രാജ്യങ്ങളിൽ രണ്ടാമത്തേതായ മൊണാക്കോയുടെ തലവനായ ആൽബർട്ട് രണ്ടാമൻ രാജകുമാരൻ, ലോകത്തിലെ ഏറ്റവും ചെറിയ പരമാധികാരരാഷ്ട്രമായ വത്തിക്കാനിലെത്തിയത്. പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസ്, ഇതേദിവസം പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെയാണ്, ഇരു രാഷ്ട്ര നേതൃത്വങ്ങളും തമ്മിലുള്ള കൂടിക്കാഴ്ച സംബന്ധിച്ച വിശദവിവരങ്ങൾ അറിയിച്ചത്.
സാഹോദര്യവും സമാധാനവും ഉറപ്പുവരുത്തുന്നതും പരസ്പര ഐക്യത്തോടെ നേടാൻ കഴിയുന്നതുമായ ശോഭനമായ ഭാവിക്കായി ആഹ്വാനം ചെയ്‌ത് ഇന്ത്യൻ ക്രൈസ്തവർ. ഇത്തരമൊരു വികസനം സാധ്യമാകുന്നതിന്റെ കൂടി ഭാഗമായി, രാജ്യത്തെ വിവിധ സമൂഹങ്ങളുടെ അവകാശങ്ങൾ വ്യക്തമാക്കുന്ന “മാഗ്ന കാർട്ട” പുറത്തിറക്കേണ്ട ആവശ്യമുണ്ടെന്ന് “അഖിലേന്ത്യാ കത്തോലിക്കാ യൂണിയൻ” (All India Catholic Union) എന്ന സംഘടനയുടെ വക്താവ് ജോൺ ദയാൽ ഒസ്സെർവത്തോരെ റൊമാനൊ-യ്ക്കനുവദിച്ച അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.
നാല് മേജർ ബസലിക്കകളിലെയും വിശുദ്ധ വാതിലുകൾ അടയ്ക്കപ്പെട്ടിരുന്നുവെങ്കിലും, അതുമായി ബന്ധപ്പെട്ട ബാക്കി പ്രവർത്തനങ്ങൾ ജനുവരി പതിനാറാം തീയതി അവസാനിച്ചുവെന്നു പരിശുദ്ധ സിംഹാസനം അറിയിച്ചു. ജനുവരി പതിനാലിന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിൽ, നാല് ബസലിക്കകളിലെയും വിശുദ്ധ വാതിലുകൾക്ക് പിന്നിലെ ഭിത്തി കെട്ടുന്നത് സംബന്ധിച്ച വിവരങ്ങൾ പ്രെസ് ഓഫീസ് പങ്കുവച്ചു.
വത്തിക്കാൻ : ക്രാൻസ്-മൊന്താന അഗ്നിബാധയിൽ ഇരകളായവരുടെ പ്രിയപ്പെട്ടവർക്ക് സ്വകാര്യ കൂടിക്കാഴ്ച അനുവദിച്ചും, അവർക്ക്…
അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ മരണത്തിന്റെ എണ്ണൂറാം വാർഷികത്തിൽ, പൂർണ്ണദണ്ഡവിമോചനസാധ്യത അനുവദിച്ച് റോമൻ കൂരിയയുടെ അപ്പസ്തോലിക പെനിറ്റെൻഷ്യറി. വിശുദ്ധന്റെ മരണവുമായി ബന്ധപ്പെട്ട് ലിയോ പതിനാലാമൻ പാപ്പാ, 2025-ലെ പ്രത്യാശയുടെ ജൂബിലിയുടെ അവസാനത്തിൽ, 2026 ജനുവരി 10 മുതൽ 2027 ജനുവരി 10 വരെ നീളുന്ന “പ്രത്യേക ഫ്രാൻസിസ്കൻ വർഷവും” പ്രഖ്യാപിച്ചു. ക്രിസ്തുവിന്റെ ജ്ഞാനസ്നാനത്തിരുനാൾ ആഘോഷിച്ചതിന് തലേന്ന്, ജനുവരി പത്താം തീയതിയാണ് പെനിറ്റെൻഷ്യറി ഇത്തരമൊരു ഡിക്രി പുറത്തുവിട്ടത്.
ലോകസമാധാനത്തിനുവേണ്ടിയുള്ള പ്രാർത്ഥനയും പരിശ്രമങ്ങളും മുന്നോട്ടുവയ്ക്കുന്ന ലിയോ പതിനാലാമൻ പാപ്പാ, 2025-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനജേതാവ് മരിയ കൊറീന മച്ചാദോയ്ക്ക് വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ചു. ജനുവരി 12 തിങ്കളാഴ്ച വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തിൽ വച്ചാണ്, വെനസ്വേലയിലെ ദേശീയ അസംബ്ലി മുൻ അംഗം കൂടിയായ ശ്രീമതി മച്ചാദോയും പാപ്പായും തമ്മിലുള്ള ഈ കൂടിക്കാഴ്ച നടന്നത്.
ആധുനിക സഭയിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ ബെനഡിക്ട് പതിനാറാമൻ പാപ്പ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെടാനുള്ള നടപടി ക്രമം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പാപ്പയുടെ സെക്രട്ടറിയായിരിന്ന ആർച്ച് ബിഷപ്പ് ജോർജ് ഗാൻസ്വെയിൻ. ജനുവരി 7 ന് ലിത്വാനിയയിലെ നാഷണൽ ലൈബ്രറിയിൽ കത്തോലിക്ക മാസികയായ കെലിയോണെ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരിന്നു അദ്ദേഹം.
മനുഷ്യാവകാശങ്ങൾക്കുനേരെ കനത്ത വെല്ലുവിളികളാണ് ലോകത്ത് ഉയർന്നുവരുന്നതെന്നും, സമാധാനം പലയിടങ്ങളിലും അപ്രത്യക്ഷമാകുകയാണെന്നും, അധികാരത്തിന്റെയും ബലപ്രയോഗത്തിന്റെയും യുക്തി നയതന്ത്രത്തിന് മേൽ മേൽക്കൈ നേടുന്ന സ്ഥിതയാണ് നമുക്ക് മുന്നിലുള്ളതെന്നും ലിയോ പതിനാലാമൻ പാപ്പാ. എല്ലാ വർഷത്തെയും പതിവുപോലെ, വത്തിക്കാനിലേക്കുള്ള നയതന്ത്രജ്ഞർക്കും, അവരുടെ കുടുംബങ്ങൾക്കും ജനുവരി ഒൻപതാം തീയതി അനുവദിച്ച കൂടിക്കാഴ്ചയിൽ സംസാരിക്കവെയാണ്, സമകാലീനലോകം നേരിടുന്ന വെല്ലുവിളികളിലേക്ക് പാപ്പാ ഏവരുടെയും ശ്രദ്ധ ക്ഷണിച്ചത്.
സുവിശേഷവത്ക്കരണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കാനുള്ള ആഹ്വാനത്തോടെ ലെയോ പാപ്പയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കർദ്ദിനാളുമാരുടെ പ്രഥമ കൺസിസ്റ്ററിയ്ക്കു സമാപനം. രണ്ടാമത്തെ കൺസിസ്റ്ററി ജൂണില്‍ നടക്കും. ഇന്നലെ വ്യാഴാഴ്ച വൈകുന്നേരമാണ് പരിശുദ്ധ പിതാവിന്റെ നേതൃത്വത്തില്‍ രണ്ട് ദിവസം നീണ്ട ആദ്യത്തെ അസാധാരണ കൺസിസ്റ്ററി സമാപിച്ചത്. സമാപന സമ്മേളനത്തില്‍ അടുത്ത കണ്‍സിസ്റ്ററി ജൂണ്‍ അവസാന വാരത്തില്‍ നടത്തുമെന്നു പ്രഖ്യാപിച്ചു.
ചങ്ങനാശേരി അതിരൂപതാ വൈദികനായ റവ. ഫാ. ജോസഫ് ഈറ്റോലിൽ വത്തിക്കാന്റെ മതാന്തര സംവാദത്തിനായുള്ള ഡിക്കാസ്റ്ററിയിൽ നിയമിതനായി. 1964ൽ വിവിധ മതങ്ങൾക്കിടയിൽ ബന്ധവും സൗഹൃദവും വളർത്താനും പരിപോഷിപ്പിക്കാനുമായി സ്ഥാപിതമായ ഈ ഡിക്കാസ്റ്ററിയിൽ ഹിന്ദുമതം, ബുദ്ധമതം തുടങ്ങിയ ഏഷ്യൻ മതങ്ങൾക്കായുള്ള വിഭാഗത്തിലാണ് അദ്ദേഹത്തിൻ്റെ നിയമനം.
Subscribe to Updates
Get the latest creative news from FooBar about art, design and business.
