Browsing: editorial

തീവ്ര കാലാവസ്ഥാ സാഹചര്യത്തില്‍ കള്ളാടിയില്‍ പുതിയ തുരങ്കപാത നിര്‍മാണ പ്രദേശത്ത് സംഭവിച്ചത് പ്രകൃതിക്ഷോഭമെന്നതിനെക്കാള്‍ മനുഷ്യകൃതദുരന്തമാണെന്ന് ഭരണാധികാരികള്‍ ആരോപിക്കുമ്പോള്‍ അവിടെ നടന്ന മനുഷ്യക്കുരുതിക്ക് ആരാണ് ഉത്തരം പറയേണ്ടത്?

ഇവിടെ ജനസംഖ്യയില്‍ 35% പേര്‍ക്ക് പാസ്പോര്‍ട്ടുണ്ട്. ഇതിനിടെ, ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം 36 പേജുള്ള സ്റ്റാന്‍ഡേഡ് പാസ്പോര്‍ട്ടിന് 1,500 രൂപയില്‍ നിന്ന് 2,500 രൂപയായി ചാര്‍ജ് വര്‍ധിപ്പിച്ചിട്ടുണ്ട്. തത്കാലിന് 3,500 രൂപയില്‍ നിന്ന് 5,000 രൂപ ആകുന്നു. പാസ്പോര്‍ട്ട് പൗരത്വരേഖയല്ലെന്ന് വിദേശകാര്യമന്ത്രിതന്നെ പറഞ്ഞാലും വിസ കാത്തിരിക്കുന്നവര്‍ തിരിച്ചുചോദിക്കും, ആര്‍ക്കെന്തു ചേതം?

കേരളത്തെ സിംഗപ്പൂര്‍ മാതൃകയില്‍ ആഗോള സമുദ്രവാണിജ്യകേന്ദ്രമാക്കാനുള്ള ‘മിഷന്‍ സമുദ്ര’ തുറമുഖ നഗര വികസന ദര്‍ശനത്തോടൊപ്പം തീരദേശ മേഖലയുടെ സമഗ്ര വികസനത്തിനായുള്ള ബ്ലൂപ്രിന്റാണ് ധനവകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി വി.ഡി സതീശന്‍ കന്നി ബജറ്റില്‍ അവതരിപ്പിച്ചത്.

തീരദേശത്തെ ജനങ്ങളുടെ സുരക്ഷയ്ക്കും മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ഉപജീവനത്തിനും കേരളത്തിന്റെ മത്സ്യസമ്പത്തിനും സമുദ്ര ആവാസവ്യവസ്ഥയ്ക്കും സമുദ്രയാനങ്ങള്‍ക്കും ഭീഷണിയായ ‘സംസ്ഥാന സവിശേഷ ദുരന്തം’ എന്നു വിശേഷിപ്പിക്കപ്പെട്ട ഒരു കപ്പല്‍ച്ചേതത്തിന്റെ ആഘാതങ്ങള്‍ ഈ മണ്‍സൂണ്‍കാലത്ത് കൂടുതല്‍ രൂക്ഷമാകുന്ന സാഹചര്യത്തെക്കുറിച്ച് കേരള ഹൈക്കോടതി തന്നെ മുന്നറിയിപ്പു നല്‍കുന്നുണ്ട്

സംസ്ഥാനത്ത് എഐ അധിഷ്ഠിത ഡിജിറ്റല്‍ ഗവേണന്‍സ്, നയരൂപീകരണം, എഐ സംയോജനം, പുതുസാങ്കേതികവിദ്യകള്‍, നവീകരണം, ഗവേഷണം,  വികസനം എന്നിവയില്‍ എഐ വകുപ്പ് ശ്രദ്ധ കേന്ദ്രീകരിക്കും.

മുനമ്പം ഭൂമി പ്രശ്നം വി.ഡി സതീശന്‍ നയിക്കുന്ന യുഡിഎഫ് ഗവണ്‍മെന്റിന്റെ പ്രഥമ പരിഗണനാ പട്ടികയില്‍ ഉണ്ടാകുമെന്നതില്‍ മറ്റാരെക്കാളും ബേജാറായത് സംസ്ഥാന വഖഫ് ബോര്‍ഡിനു പിന്നിലെ രാഷ് ട്രീയ നിയന്താക്കളാകണം.

”കേരളത്തില്‍ ജനാധിപത്യബോധമുള്ള, എല്ലാവര്‍ക്കും പ്രതികരണ സ്വാതന്ത്ര്യമുള്ള ഒരു സര്‍ക്കാര്‍ വരണമെന്ന് ആഗ്രഹിച്ചുകൊണ്ട് നിലപാടെടുത്ത ലത്തീന്‍ സമുദായ അംഗങ്ങളുടെ വോട്ട് ഈ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷവും ലഭിച്ചത് കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന യുഡിഎഫിന് ആയിരുന്നു.

അടിസ്ഥാന ജനവിഭാഗങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാനും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും നീതി നിഷേധിക്കപ്പെട്ടവരുടെയും അവകാശങ്ങള്‍ക്കായി പോരാടാനും ഭരണകൂടവുമായി രാഷ് ട്രീയമായി ഇടപെടാനും സംവാദത്തിന്റെയും സമാധാനത്തിന്റെയും മാര്‍ഗം നമുക്ക് ഇനി തുറന്നുകിട്ടും എന്നു പ്രത്യാശിക്കാം.

ഇന്ത്യയ്ക്കു പരമാധികാരമുള്ള സമുദ്ര സാമ്പത്തിക മേഖലയിലും (എക്സ്‌ക്ലുസീവ് ഇക്കണോമിക് സോണ്‍ – ഇഇസെഡ്) അതിനപ്പുറത്തെ രാജ്യാന്തര സമുദ്രപരിധിയില്‍ പെടുന്ന പുറംകടലിലും വ്യാവസായിക മത്സ്യബന്ധന സമ്പ്രദായത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ യാനങ്ങള്‍ക്ക് കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ നികുതിയിളവ് പ്രഖ്യാപിച്ചത് ആഴക്കടല്‍ മത്സ്യബന്ധനവും കയറ്റുമതിയും വികസിപ്പിക്കാനുള്ള ‘ബ്ലൂ ഇക്കോണമി’ നയത്തിന്റെ ഭാഗമായ വന്‍ ചുവടുവയ്പ്പായി വാഴ്ത്തപ്പെടുന്നുണ്ട്.

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ സമ്പൂര്‍ണ വികസനത്തിനായുള്ള കാലക്രമം പതിനേഴു വര്‍ഷം മുന്‍പോട്ടാക്കി, അടുത്ത മൂന്നു നിര്‍മാണഘട്ടങ്ങള്‍ ഒറ്റയടിക്ക് 2028 ഡിസംബറോടെ പൂര്‍ത്തിയാക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം, ഇടതുമുന്നണി സര്‍ക്കാരിന്റെ പ്രചാരണവാക്യങ്ങളില്‍ കാണുന്നതുപോലെ തീര്‍ത്തും വിസ്മയനീയമാണ്.