- കിഡ്സിൽ പരിസ്ഥിതി ദിനം ആചരിച്ചു
- ഹരിതകർമ്മസേനാംഗങ്ങളെ ആദരിച്ചു
- പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ വൃക്ഷത്തൈകൾ നടും
- ജെ.ബി. കമ്മിഷൻ റിപ്പോർട്ട് നടപ്പിലാക്കും: മുഖ്യമന്ത്രി വി.ഡി.സതീശൻ
- പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു
- ഹരിത കേരളത്തിനായി കൈകോർത്ത് കെ.സി.വൈ.എം വരാപ്പുഴ അതിരൂപത
- സ്നേഹ സ്പർശനമായി നവജീവനം രൂപതാ സംഗമം
- എഐ യുഗപകര്ച്ചയില് കേരളം
Browsing: Church
വിശ്വാസികൾക്ക് വേണ്ടിയുള്ള അജപാലന സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിനായി, ടോംബുര-യാമ്പിയോ രൂപതയിൽ പുതിയ ഒരു അജപാലന കേന്ദ്രം ഉദ്‌ഘാടനം ചെയ്യപ്പെട്ടു. രൂപതയുടെ മെത്രാൻ എഡ്വേർഡോ ഹിബോറോ കുസ്സാലയാണ് ഉദ്‌ഘാടനം നിർവ്വഹിച്ചത്. കഷ്ടപ്പാടുകൾക്കിടയിലും, ആന്തരിക ആത്മീയ ശക്തി കാത്തുസൂക്ഷിച്ച വിശ്വാസികളെ അഭിനന്ദിച്ച അദ്ദേഹം, ഇത് സമാധാനത്തിന്റെ അടിസ്ഥാനമായ മാറട്ടെയെന്നും ആശംസിച്ചു.
ഹോങ്കോങ് രൂപതയുടെ 80 -ാം വാർഷികത്തോടനുബന്ധിച്ച്, ജനുവരി 18 ന് ഹോങ്കോങ്ങിലെ ചാർട്ടർ ഗാർഡനിൽ നടന്ന പരിപാടിയിൽ വത്തിക്കാനിലെ സുവിശേഷവത്ക്കരണത്തിനായുള്ള ഡിക്കസ്റ്ററിയുടെ പ്രൊ-പ്രീഫെക്ട് കർദിനാൾ ലൂയിസ് അന്തോണിയോ താഗ്ലെ പ്രഭാഷണം നടത്തി. കർത്താവ് തന്റെ മുഖം നിങ്ങളുടെ മേൽ പ്രകാശിപ്പിക്കുകയും നിങ്ങൾക്ക് സമാധാനം നൽകുകയും ചെയ്യട്ടെ എന്ന ആശംസയോടെയാണ് കർദിനാൾ തന്റെ വാക്കുകൾ ആരംഭിച്ചത്.
പരിശുദ്ധ സിംഹാസനത്തിന്റെ സഭാകോടതിയായ സേക്രഡ് റോമൻ റോട്ടയുടെ നീതിന്യായ വർഷത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് റോമൻ റോട്ടയുടെ ഡീൻ ആർച്ച് ബിഷപ്പ് അലഹാൻഡ്രോ അരെല്ലാനോ സംസാരിച്ചു. കോടതിയിൽ സേവനമനുഷ്ഠിക്കുന്നവരുമായി ലിയോ പതിനാലാമൻ പാപ്പാ നടത്തിയ ആദ്യകൂടിക്കാഴ്ച്ച കൂടിയായിരുന്നു, ഉദ്ഘാടനവേള. കോടതിയുടെ വിവിധ പ്രവർത്തനങ്ങളെ ഡീൻ പാപ്പായ്ക്ക് വിശദീകരിച്ചു.
സാമ്പത്തിക, സാംസ്കാരിക, ആത്മീയ അടിമത്തത്തിന്റെ പുതിയ രൂപങ്ങളാൽ, നിസ്സംഗതയും, ബഹിഷ്കരണവും നിറഞ്ഞ ഒരു ലോകത്ത്, വിശുദ്ധ അൻസ്ഗറിന്റെ ജീവിത മാതൃക ഏറെ പ്രധാനപ്പെട്ടതാണെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ പറഞ്ഞു. ഡെൻമാർക്കിൽ വിശുദ്ധ അൻസ്ഗറിന്റെ പ്രേഷിതദൗത്യം ആരംഭിച്ചതിന്റെ 12-ാം ശതാബ്ദി ആഘോഷങ്ങളിൽ, കോപ്പൻഹേഗൻ കത്തീഡ്രലിൽ, പാപ്പായുടെ പ്രത്യേക പ്രതിനിധിയെന്ന നിലയിൽ, എത്തിയ കർദിനാൾ വിശുദ്ധ കുർബാനയ്ക്ക് മുഖ്യകാർമ്മികത്വം വഹിച്ചുകൊണ്ട് സന്ദേശം നൽകവെയാണ് ഇക്കാര്യം പറഞ്ഞത്.
2025 മധ്യത്തോടെ, സംഘർഷം, അക്രമം, പീഡനം അല്ലെങ്കിൽ മറ്റ് കാരണങ്ങൾ കൊണ്ട് ആഗോളതലത്തിൽ 117.3 ദശലക്ഷം ആളുകൾ വീടുകൾ വിട്ട് പലായനം ചെയ്യാൻ നിർബന്ധിതരായി എന്നാണ് ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി ഏജൻസിയായ UNHCR റിപ്പോർട്ട് ചെയ്തത്, അവരിൽ ഏകദേശം 42.5 ദശലക്ഷം അഭയാർത്ഥികളും ഉൾപ്പെടുന്നു.
സീറോമലബാർ സഭയിലെ അല്മായ വിശ്വാസികളെ സുവിശേഷ പ്രഘോഷണത്തിന്റെ മുൻനിരയിലേക്ക് നയിക്കുന്നതിനായി രൂപീകരിച്ച ‘ജീവൻ ജ്യോതി’ അല്മായ പ്രേഷിത മുന്നേറ്റത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നിർവഹിച്ചു. സുവിശേഷവൽക്കരണ രംഗത്തു പ്രവർത്തിക്കുന്ന വിവിധങ്ങളായുള്ള മിനിസ്ട്രികളുടെ സംഘഡിത പ്രവർത്തനം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നു മേജർ ആർച്ച് ബിഷപ്പ് പറഞ്ഞു.
ഗോരഖ്പൂർ സീറോമലബാർ രൂപതയുടെ പ്രഥമ ബിഷപ്പ് ഡോമിനിക് കൊക്കാട്ടിന്റെ മൃതസംസ്കാര ശുശ്രൂഷകൾ സെന്റ് ജോസഫ് കത്തീഡ്രൽ ദേവാലയത്തിൽ നടന്നു. സീറോമലബാർ സഭയുടെ പിതാവും തലവനുമായ ആർച്ച്ബിഷപ്പ് റാഫേൽ തട്ടിൽ സംസ്കാര ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. ഉത്തരേന്ത്യൻ പ്രേഷിത രംഗത്തെ ഉജ്ജ്വല നക്ഷത്രമായിരുന്നു ബിഷപ്പ് ഡോമിനിക് കൊക്കാട്ടെന്ന് മേജർ ആർച്ചുബിഷപ്പ് തന്റെ അനുശോചന സന്ദേശത്തിൽ അനുസ്മരിച്ചു.
മധ്യ നൈജീരിയയിലെ കോഗി സ്റ്റേറ്റിലെ പള്ളിയിൽ നിന്നും ചുറ്റുമുള്ള ഗ്രാമത്തിൽ നിന്നും തട്ടിക്കൊണ്ടുപോയ ഇരുപത്തിയേഴ് ക്രിസ്ത്യാനികളെ സായുധധാരികൾ മോചിപ്പിച്ചു. ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ ദേവാലയത്തിൽ നിന്നു തട്ടിക്കൊണ്ടുപോയ 27 ക്രൈസ്തവർക്കാണ് മോചനം ലഭിച്ചത്. ഡിസംബർ 14 ന് കബ്ബ ബുനു ലോക്കൽ ഗവൺമെന്റ് ഏരിയയിലെ ഐയെറ്റോറോ-കിരി ഗ്രാമത്തിൽ നടന്ന ആക്രമണത്തിന്റെ ഭാഗമായി ഫുലാനി ഇസ്ലാമിസ്റ്റുകൾ തട്ടിക്കൊണ്ടുപോയവർക്കാണ് മോചനം ലഭിച്ചിരിക്കുന്നത്. ജനുവരി ആദ്യം മുതൽ ഘട്ടംഘട്ടമായി മോചനം സാധ്യമായിരിന്നു.
ആഗോള ദൈവകാരുണ്യ കോൺഗ്രസിന് (WACOM 6) ആതിഥേയത്വം വഹിക്കാൻ ലിത്വാനിയയിലെ വിൽനിയസ് തയ്യാറെടുക്കുന്നു. ജൂൺ 7 മുതൽ 12 വരെയാണ് ആറാമത്തെ ദൈവകരുണയുടെ കോൺഗ്രസ് നടക്കുക. വിൽനിയസ് അതിരൂപത ആതിഥേയത്വം വഹിക്കുന്ന സമ്മേളനത്തിൽ, ദൈവകരുണയെ കേന്ദ്രീകരിച്ചുള്ള ഒരു ആഴ്ചത്തെ പ്രാർത്ഥന, ധ്യാന വിചിന്തനം, ഭാവി പദ്ധതികൾക്കായുള്ള ആസൂത്രണം എന്നിവ നടക്കും. ലോകമെമ്പാടു നിന്നുമുള്ള മെത്രാന്മാരും വൈദികരും ആയിരക്കണക്കിന് വിശ്വാസികളും പരിപാടിയിൽ പങ്കെടുക്കും.
ദിവ്യബലിക്കിടെ കരഞ്ഞുക്കൊണ്ട് അൾത്താരയിലേക്ക് പ്രവേശിച്ച വൃദ്ധനെ ചേർത്തുപിടിച്ച വൈദികന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ. ബ്രസീലിലെ സാന്താ കാതറീന സംസ്ഥാനത്തെ ടുബാരോ രൂപതയ്ക്കു കീഴിലുള്ള സെന്റ് ഫ്രാൻസിസ് അസീസ്സി ഇടവക ദേവാലയത്തിൽ നടന്ന ദിവ്യബലിയ്ക്കിടെയുള്ള വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. ജനുവരി 18ന് വിശുദ്ധ കുർബാനയ്ക്കിടെ കൂദാശവചനം ചൊല്ലിക്കൊണ്ട് പ്രാർത്ഥിക്കുന്ന പ്രധാന ഭാഗത്തിനിടെയാണ് ഒരു വയോധികൻ കരഞ്ഞുക്കൊണ്ട് അൾത്താരയിലേക്ക് പ്രവേശിച്ചത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
