- അദാലത്ത് നടത്തി
- പാറേമ്മാക്കൽ തോമ കത്തനാരുടെ 277-ാം ചരമദിനം ആഘോഷിച്ചു
- വെറോനിക്കയുടെ തൂവാല പ്രദർശനത്തിന് വെക്കാൻ ഒരുങ്ങി വത്തിക്കാൻ
- സ്പെയിൻ രാജാവിനു കൂടിക്കാഴ്ച അനുവദിച്ച്, പാപ്പാ
- അമോറിസ് ലെത്തീത്സിയയുടെ പത്താം വാർഷികം: സഭാനേതൃത്വങ്ങളെ വിളിച്ചുകൂട്ടി പാപ്പാ
- വി. യൗസേപ്പിതാവിന്റെ തിരുനാളിൽ, ട്രമ്പിന്റെ സന്ദേശം
- വിശ്വസ്തതയില്‍ വിളയുന്ന ദൈവവിളി
- പാട്ടുപാടി പ്രധാനമന്ത്രിയായി
Author: admin
പുസ്തകം /ഫാ. പീറ്റര്‍ കൊച്ചുവീട്ടില്‍ (ഡയറക്ടര്‍, ഹെറിറ്റേജ് കമ്മീഷന്‍ വരാപ്പുഴ അതിരൂപത) മിഷണറി വ്യാകരണത്തിന്റേയും ഉദയംപേരൂര്‍ സൂനഹദോസിന്റെ കാനോനകളുടെ ആധുനിക മലയാള ഭാഷാന്തരണത്തിന്റേയും ഗ്രന്ഥകര്‍ത്താവായ ഡോ. പ്രീമൂസ് പെരിഞ്ചേരിയുടെ തൂലികയില്‍നിന്നും അടര്‍ന്നുവീണ ഏറ്റവും പുതിയ ഗ്രന്ഥമാണ് ‘പുണ്യം പൂക്കുന്ന വാകമരം ദൈവദാസന്‍ ജോര്‍ജ് വാകയിലച്ചന്‍ ഒരു ചരിത്രവായന’ എന്ന ആത്മീയ ചരിത്രഗ്രന്ഥം. നാലു കാണ്ഡങ്ങളായി തിരിച്ചുകൊണ്ടാണ് ഗ്രന്ഥകര്‍ത്താവ് വാകയിലച്ചന്റെ ജീവചരിത്രം അവതരിപ്പിക്കുന്നത്. പതിനേഴാം നൂറ്റാണ്ടുമുതലുള്ള കേരളസഭയുടെ സിരാകേന്ദ്രവും ഉദാത്താതീദീര്‍ഘമായ ചരിത്രപൈതൃകവും സംഭവപരമ്പരകളും അരങ്ങേറിയ പുണ്യഭൂമിയാണ് വരാപ്പുഴ. കേരള സഭയില്‍ ഉടലെടുത്തകര്‍മ്മലീത്താദ്ധ്യാത്മികതയുടെ പ്രഭവഭൂമിയാണ് പ്രസ്തുത വരാപ്പുഴ. ഈ വരാപ്പുഴയെ കുറിച്ചുള്ള ചരിത്രോല്‍ഗ്രഥനമാണ് ഗ്രന്ഥത്തിലെ ഒന്നാം കാണ്ഡത്തിലെ വിഷയം. പ്രസ്തുത കര്‍മ്മലീത്താദ്ധ്യാത്മികത ഈ പ്രഭവഭൂമിയും കടന്ന് വാകയിലച്ചന്റെ ജന്മഭൂമിയായ കൂനമ്മാവില്‍ പ്രസരിച്ചതെങ്ങനെയെന്ന് രണ്ടാം കാണ്ഡത്തില്‍ ഗ്രന്ഥകര്‍ത്താവ് വിവരിക്കുന്നു.ഇന്നത്തെ വിജയപുരം രൂപതയുടെ പ്രാഗ്രൂപമായ കോട്ടയം മിഷനില്‍ കര്‍മ്മലീത്താ പ്രേഷിത ചൈതന്യം പ്രോജ്വലിക്കപ്പെട്ടപ്പോള്‍ വരാപ്പുഴ വികാരിയത്തിന്റെ കിഴക്ക് തെക്ക് ഭാഗങ്ങളില്‍ ഉള്‍പ്പെട്ടിരുന്ന ഈ പ്രദേശം അനേകം സ്വദേശീയരുടേയും…
ഇന്ത്യയുടെ വടക്കുകിഴക്കൻ ഭാഗത്തുള്ള മേഘാലയയിൽ താമസിക്കുന്ന ഡങ്കൻ മക്‌നോട്ട്, ഈ പ്രദേശത്തിന്റെ പ്രകൃതി സൗന്ദര്യത്തെ പ്രശംസിക്കുകയും സോഷ്യൽ മീഡിയയിൽ പലപ്പോഴും രാജ്യത്തെക്കുറിച്ച് കാണപ്പെടുന്ന നെഗറ്റീവ് പക്ഷപാതത്തെ വിമർശിക്കുകയും ചെയ്തു.
എഡിറ്റോറിയൽ / ജെക്കോബി ബിഹാറിന്റെ രാഷ് ട്രീയ ചരിത്രം അപ്പാടേ മാറുകയാണ്. ഹിന്ദി ഹൃദയഭൂമിയില്‍ഇന്നേവരെ ബിജെപിക്ക് ഒറ്റയ്ക്ക് മത്സരിക്കാന്‍ കഴിയാത്ത, ഒരു ബിജെപിമുഖ്യമന്ത്രിയുണ്ടാകാത്ത ഏക സംസ്ഥാനമാണ് ബിഹാര്‍. ബിഹാര്‍ നിയമസഭാചരിത്രത്തില്‍ ആദ്യമായി 2025-ലെ തിരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും വലിയഒറ്റകക്ഷിയായി മാറിയിരിക്കുന്നു. കഴിഞ്ഞ രണ്ടു ദശകങ്ങളായി സംസ്ഥാനംഭരിക്കുന്ന മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാ ദളിനൊപ്പം (യുണൈറ്റഡ്)ബിജെപി ഇത്തവണ നേടിയ അതിഭംഗീര വിജയം ദേശീയ തലത്തില്‍ പ്രധാനമന്ത്രിമോദിയുടെ പെരുമയും പ്രഭാവവും കൂടുതല്‍ പ്രോജ്ജ്വലത്താക്കാന്‍ പോന്നതാണ്. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒറ്റയ്ക്കു ഭരിക്കാനുള്ളഭൂരിപക്ഷം കിട്ടാതെ വന്നപ്പോള്‍ നിതീഷ് കുമാറിന്റെയും ആന്ധ്രപ്രദേശ്മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെയും പിന്തുണ തേടേണ്ടിവന്നതിന്റെക്ഷീണത്തില്‍ നിന്നു കരേറാന്‍ മോദിക്ക് ഹരിയാന, മഹാരാഷ് ട്ര, ഡല്‍ഹിനിയമസഭാ തിരഞ്ഞെടുപ്പുകളിലെ തകര്‍പ്പന്‍ നേട്ടത്തിനു പിന്നാലെ ബിഹാറിലെ243 അംഗ നിയമസഭയില്‍ 202 സീറ്റ് നേടി എന്‍ഡിഎ കൈവരിച്ച സര്‍വ്വാതിശായിയായജയം പതിന്മടങ്ങ് ഉത്തേജകമാകും. രാഷ്ട്രീയ ജനതാദളും (ആര്‍ജെഡി)കോണ്‍ഗ്രസും നയിക്കുന്ന മഹാഗഢ്ബന്ധന്‍ എന്ന പ്രതിപക്ഷ മഹാസഖ്യം 35സീറ്റുകളിലൊതുങ്ങി ഏതാണ്ട് നാമാവശേഷമായിരിക്കുന്നു. ബിഹാറില്‍…
ന്യൂഡല്‍ഹി: രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും ബില്ലുകളില്‍ തീരുമാനമെടുക്കുന്നതില്‍ സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിയുടെ പ്രസിഡൻഷ്യൽ റഫറന്‍സില്‍ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് ഇന്ന് വിധി പറയും . ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് റഫറന്‍സിന് വ്യക്തത നല്‍കുക.ഭരണഘടനയുടെ 143 (1) വകുപ്പ് പ്രകാരമാണ് പ്രസിഡന്‍ഷ്യല്‍ റഫറന്‍സ് എന്ന സവിശേഷ അധികാരം ഉപയോഗിച്ച്, 14 വിഷയങ്ങളിൽ രാഷ്ട്രപതി ദ്രൗപതി മുര്‍മു റഫന്‍സില്‍ വ്യക്തത തേടിയിരിക്കുന്നത്. സംസ്ഥാന നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കുന്നതിൽ രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സുപ്രീംകോടതി സമയം നിശ്ചയിച്ചിരുന്നു. ബില്ലുകളില്‍ തീരുമാനമെടുക്കുന്നതില്‍ ഭരണഘടനയില്‍ നിര്‍ദേശിക്കാത്ത സമയപരിധി സുപ്രീംകോടതിക്ക് നിര്‍വചിക്കാനാകുമോയെന്നാണ് രാഷ്ട്രപതിയുടെ ചോദ്യം . ഭരണഘടനയുടെ 200, 201 വകുപ്പുകള്‍ പ്രകാരം നിയമസഭകള്‍ പാസ്സാക്കുന്ന ബില്ലുകളില്‍ തീരുമാനം എടുക്കാന്‍ സമയപരിധി ഇല്ലെന്നും സുപ്രീം കോടതിക്ക് കൈമാറിയ റഫറന്‍സില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വത്തിക്കാൻ : ലോക ശിശുദിനത്തിന്റെ രണ്ടാം പതിപ്പ് 2026 സെപ്റ്റംബർ 25 മുതൽ 27 വരെ റോമിൽ നടക്കുമെന്ന് ലിയോ പതിനാലാമൻ പാപ്പാ പ്രഖ്യാപിച്ചു . ബുധനാഴ്ച നടന്ന പൊതുസമ്മേളനത്തിലാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത് , 2026 ലെ ആഘോഷത്തിന്റെ ഔദ്യോഗിക ലോഗോ ഉൾക്കൊള്ളുന്ന പതാകയിൽ അദ്ദേഹം ഒപ്പിടുകയും ചെയ്തു. ഇറ്റാലിയൻ സംസാരിക്കുന്ന തീർത്ഥാടകരെ അഭിസംബോധന ചെയ്തുകൊണ്ട്, അവർക്കായി സമർപ്പിച്ച പരിപാടിയിൽ താൻ കാണാൻ ആഗ്രഹിക്കുന്ന കുട്ടികളിലേക്ക് തന്റെ ചിന്തകൾ തിരിയുന്നുവെന്ന് പാപ്പാ പറഞ്ഞു. പിന്നീട് ഗാസയിൽ നിന്നുള്ള ഏഴ് വയസ്സുള്ള ആൺകുട്ടി മജ്ദ് ബെർണാഡ് പതാക അദ്ദേഹത്തിന് സമ്മാനിച്ചു. ലോക ശിശുദിനത്തിനായുള്ള പൊന്തിഫിക്കൽ കമ്മിറ്റിയുടെ പ്രസിഡന്റ് ഫാ. എൻസോ ഫോർച്യൂണാറ്റോOFMയാണ് കൺവെൻഷൻ പ്രസിഡന്റ്. കമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പിൽ, ലോക ശിശുദിനം “ലോകമെമ്പാടുമുള്ള കുട്ടികളും അവരുടെ കുടുംബങ്ങളും ഉൾപ്പെടുന്ന കൂടിക്കാഴ്ചയുടെയും പ്രാർത്ഥനയുടെയും ആഘോഷത്തിന്റെയും ഒരു നിമിഷമായിരിക്കും ആഘോഷമെന്ന് അറിയിച്ചു .
വാഷിംഗ്ടൺ ഡിസി: ചൈനയിൽനിന്ന് വായ്പയെടുക്കുന്നതിൽ മറ്റുരാജ്യങ്ങളെ വിലക്കുന്ന അമേരിക്കയുടെ ഇരട്ടത്താപ്പ് പുറത്തതായി . അമേരിക്ക ചൈനയിൽനിന്ന് 2000-2023 കാലയളവിൽ 20,000 കോടി ഡോളറിലേറെ (18 ലക്ഷം കോടിയോളം രൂപ) വായ്പ സ്വീകരിച്ചതായാണ് പുറത്തുവന്ന റിപ്പോർട്ട്. 2000 -2023 ൽ 2.2 ലക്ഷം കോടി ഡോളറിൻറെ വായ്പയാണ് ചൈന ലോകരാജ്യങ്ങൾക്ക് നൽകിയത്. യുഎസിലെ വില്യം ആൻഡ് മേരി സർവകലാശാലയിലെ ഗവേഷണ ലാബായ എയ്ഡ്ഡേറ്റയാണ് റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിയത് . ടെക്സസിലെയും ലൂയിസിയാനയിലെയും എൽഎൻജി പദ്ധതികൾ, വിവിധ വിമാനത്താവളങ്ങളുടെ വികസനം തുടങ്ങിയവയ്ക്കാണ് ചൈനീസ് സർക്കാരിൻറെ ഉടമസ്ഥതയിലുള്ള ബാങ്കുകൾ, സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് അമേരിക്കൻ സ്ഥാപനങ്ങൾ വായ്പയെടുത്തത്. ചൈനീസ് ധനസഹായം വികസ്വര രാജ്യങ്ങളിലേക്ക് ഒഴുകിയെത്തിയിട്ടുണ്ടെന്ന പൊതു നിഗമനത്തിന് വിരുദ്ധമാണ് റിപ്പോർട്ട്.
ബെംഗളുരു: കർണ്ണാടകയിൽ തണുപ്പകറ്റാന്‍ അടച്ചിട്ട മുറിയില്‍ കരി കത്തിച്ച് കിടന്നുറങ്ങിയ മൂന്ന് യുവാക്കള്‍ ശ്വാസം മുട്ടി മരിച്ചു.കര്‍ണാടകയിലെ ബെലഗാവിയില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. ഒരാള്‍ രക്ഷപ്പെട്ടു . ഇയാളുടെ നില ഗുരുതരമാണ്.അമന്‍ നഗര്‍ നിവാസികളായ മോഹിന്‍ നളബന്ദ് (23), റെഹാന്‍ മാറ്റെ (22), സര്‍ഫറാസ് ഹാരപ്പനഹള്ളി (22) എന്നിവരാണ് മരിച്ചത് . ഷഹനവാസ് ഹര്‍പ്പനഹള്ളി (19)യെന്നയാളാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് ഉറങ്ങാന്‍ കിടന്നത്. എല്ലാ ജനലുകളും വാതിലുകളും അടച്ചിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു . ചൊവ്വാഴ്ച വൈകുന്നേരം നാല് മണിയോടെ റെഹാന്‍ മാറ്റെയുടെ സഹോദരി പലതവണ ഫോണിൽ വിളിച്ചെങ്കിലും ഫോണെടുത്തില്ല . അന്വേഷിച്ചെത്തിയപ്പോള്‍ വീട് അകത്തു നിന്ന് പൂട്ടിയിരിക്കുന്നതായി കണ്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്.
ഇസ്‌ലാമാബാദ്: ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി പാക് പ്രതിരോധ മന്ത്രി. ഇന്ത്യയുമായുള്ള യുദ്ധ സാധ്യത തള്ളാനാവില്ലെന്നാണ് പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖവാജ ആസിഫ് സൂചിപ്പിച്ചത്. പാക്കിസ്ഥാനിൽ വര്‍ധിച്ചുവരുന്ന സംഘര്‍ഷത്തിനിടയിലും രാജ്യം പൂര്‍ണ ജാഗ്രതയിലാണെന്ന് അദ്ദേഹം പറഞ്ഞു. സ്വകാര്യ ടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പാക് മന്ത്രിയുടെ പരാമര്‍ശം. ഒരു ഘട്ടത്തിലും ഇന്ത്യയെ വിശ്വസിക്കുകയോ അവഗണിക്കുകയോ ചെയ്യില്ല. എന്റെ വിലയിരുത്തലില്‍ ഇന്ത്യയില്‍ നിന്നുള്ള സമഗ്ര യുദ്ധമോ തന്ത്രപരമായ നീക്കമോ ഞാന്‍ തള്ളിക്കളയുന്നില്ല.അദ്ദേഹം പറഞ്ഞു.
കാനഡയിലെ കീവാറ്റിൻ-ലെ പാസ് അതിരൂപതയുടെ മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പായി ഇന്ത്യൻ വൈദികനായ ഫാ. സുസായ് ജെസുവിനെ ലിയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു
മരിയൻ എഞ്ചിനീയറിംഗ് കോളേജിന്റെ രജത ജൂബിലി ആഘോഷങ്ങൾ ബഹുമാനപ്പെട്ട കേരള ഗവർണർ ശ്രീ. രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നവംബർ 18 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ഉദ്ഘാടനം ചെയ്തു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
