- വന്യജീവി ആക്രമണം: നിയമഭേദഗതിക്കൊരുങ്ങി സര്‍ക്കാര്‍
- ബില്‍ജിത്തിന്റെ ഹൃദയം ഇനി പതിമൂന്നുകാരിയില്‍ മിടിക്കും
- പ്രധാനമന്ത്രി മണിപ്പൂരില്‍; 8500 കോടിയുടെ വികസന പദ്ധതികള്‍ പ്രഖ്യാപിക്കും
- മുഖ്യമന്ത്രി ഒട്ടകപക്ഷിയെ പോലെ വി ഡി സതീശൻ
- ഉത്തര കൊറിയയിൽ വിദേശ സിനിമകളും ടിവി പരിപാടികളും കാണുന്നവർക്ക് വധശിക്ഷ; യു എൻ റിപ്പോർട്ട്
- നവാഭിഷിക്തരായ മെത്രാന്മാരുമായി കൂടിക്കാഴ്ച്ച നടത്തി ലിയോ പതിനാലാമൻ പാപ്പാ
- ഇസ്ലാമിക തീവ്രവാദികൾ അജപാലന പ്രവർത്തനങ്ങൾക്ക് ഭീഷണി; നൈജീരിയൻ ബിഷപ്പ്
- നൂറ്റാണ്ടുകൾക്ക് ശേഷം ബ്രിട്ടീഷ് രാജകുടുംബത്തിൽ കത്തോലിക്കാ മൃതസംസ്കാരം
Author: admin
കോട്ടയം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ കെട്ടിടം ഇടിഞ്ഞു വീണു ഒരു മരണം.മരണപ്പെട്ടത് മകളുടെ കൂടെ കൂട്ട് നിൽക്കാൻ വന്ന ബിന്ദു കേരളം No one. മുഖ്യനും മരുമോനും റീലും. കക്കലും മുക്കലും മതി. വീണാ മന്ത്രിയ്ക്കും വാസവൻ മന്ത്രിക്കും ന്യായീകരിക്കാൻ മാത്രം ആണ് മനുഷ്യ ജീവൻ. കമ്മികൾ കാപ്സൂൾ നിരത്താൻ ഇനി ഓട്ടം ആയിരിക്കും ആര് മരിച്ചാലും കമ്മികൾക്ക് നെഞ്ചിൽ വേദന ഉണ്ടാകില്ല.
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജിലെ പഴയ കെട്ടിടം തകര്‍ന്നു . കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ സ്ത്രീ മരിച്ചു. അപകടമുണ്ടായി രണ്ടര മണിക്കൂറിന് ശേഷമാണ് സ്ത്രീയെ പുറത്തെടുക്കാനായത് . ഉടന്‍ അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശുചിമുറിയില്‍ കുളിക്കാന്‍ പോയ സ്ത്രീയാണ് കെട്ടിടം തകര്‍ന്നുള്ള അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം .തകര്‍ന്ന കോണ്‍ക്രിറ്റ് സ്ലാബുകള്‍ക്കിടയില്‍ നിന്നും വളരെ ശ്രമകരമായാണ് സ്ത്രീയെ പുറത്തെടുക്കാനായത്. നേരത്തെ തന്നെ തലയോലപ്പറമ്പ് സ്വദേശിനിയെ കാണാതായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. തകര്‍ന്ന കെട്ടിടഭാഗത്ത് ജെസിബി അടക്കം കൊണ്ടുവന്ന് രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ നടത്തുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം വൈകിയെന്ന് സ്ഥലത്തെത്തിയ ചാണ്ടിഉമ്മന്‍ എംഎല്‍എ പറഞ്ഞു . അപകടം നടന്ന സ്ഥലത്തേക്ക് പോയ അമ്മയെ കാണാനില്ലെന്നും, വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നില്ലെന്നും ഒരു കുട്ടി തന്നോട് പറഞ്ഞിരുന്നു- ചാണ്ടി ഉമ്മൻ പറഞ്ഞു . ആളില്ലാ കെട്ടിടമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കേണ്ടെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഉപയോഗിച്ചിരുന്ന കെട്ടിടത്തിലാണ് അപകടമുണ്ടായതെന്നും, ആശുപത്രിയില്‍ ചികിത്സയിലിരുന്ന കുട്ടിയുടെ അമ്മയാണ് അപകടത്തില്‍പ്പെട്ടതെന്നും ആര്‍പ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ദീപാ ജോസ് പറഞ്ഞു.നേരത്തെ ആശുപത്രിയിൽ എത്തിയ…
കോട്ടപ്പുറം: കോട്ടപ്പുറം രൂപതയിൽ കുരിശിങ്കൽ ലൂർദ്മാതാ ഇടവകയിൽ നടന്നുകൊണ്ടിരിക്കുന്ന ഒരു വർഷത്തെ ബൈബിൾ പാരായണത്തിന്റെ സമാപനം വെളിപാടിന്റെ പുസ്തകം അവസാനം ഭാഗം വായിച്ചു കൊണ്ട് ബിഷപ്പ് ഡോ.അംബ്രോസ് പുത്തൻവീട്ടിൽ നിർവഹിച്ചു. ഇടവകയിലെ എല്ലാ കുടുംബങ്ങളും സമ്പൂർണ്ണ ബൈബിൾ വായിച്ച് കഴിഞ്ഞതായി പ്രഖ്യാപിക്കുകയും ചെയ്തു. 2024 ജൂലൈ 1 മുതൽ 2025 ജൂൺ 30 വരെ ആയിരുന്നു ബൈബിൾ വായന നടത്തിയത്. ഒരു വർഷത്തെ ബൈബിൾ വായിക്കുവാനുള്ള കലണ്ടർ കുടുംബങ്ങൾക്ക് അച്ചടിച്ച് നൽകിയിരുന്നു. അവർ അത് ഭവനങ്ങളിൽ വായിക്കുകയും ഓരോ ദിവസവും ഓരോ കുടുംബാംഗങ്ങൾ വന്ന് ദിവ്യബലിക്ക് മുന്നേ അന്നേ ദിവസത്തെ വചനഭാഗം ദൈവാലയത്തിൽ വായിക്കുകയും ചെയ്തിരുന്നു. കൃതജ്ഞത ബലിയിൽ ബിഷപ്പ് മുഖ്യകാർമികത്വം വഹിച്ചു. POC ബൈബിൾ കമ്മീഷൻ സെക്രട്ടറി ഫാ. ജോജു കോക്കാട്ട് വചന സന്ദേശം നൽകി. രൂപത ചാൻസലർ ഫാ. ഷാബു കുന്നത്തൂർ, രൂപത ബൈബിൾ അപ്പോസ്റ്റലേറ്റ് ഡയറക്ടർ ഫാ.ടോണി കൈതത്തറ, ഫാ. അജയ് കൈതത്തറ, ഫാ. ബിജു തേങ്ങാപുരക്കൽ…
കണ്ണമാലി- ചെല്ലാനം ഭാഗങ്ങളിൽ കടൽ ക്ഷോഭത്താൽ ബുദ്ധിമുട്ടനുഭവിക്കുന്ന 30 ഓളം കുടുംബങ്ങൾക്ക് വരാപ്പുഴ അതിരൂപതയുടെ “സുഭിക്ഷം” പദ്ധതിയുടെ ഭാഗമായി അരിയും മറ്റു ഭക്ഷ്യവസ്തുക്കളുമടങ്ങുന്ന കിറ്റുകൾ കെ.സി.വൈ.എം പൊറ്റക്കുഴി യൂണിറ്റിൻ്റെ നേതൃത്വത്തിൽ നൽകുവാൻ സാധിച്ചു. വരാപ്പുഴ അതിരൂപത എക്സിക്യൂട്ടീവ്സിൻ്റെ സാന്നിധ്യത്തിൽ പൊറ്റക്കുഴി സഹവികാരി ഫാ. റെനിൽ തോമസ് ഇട്ടിക്കുന്നത്തിന് ഭക്ഷ്യകിറ്റുകൾ പൊറ്റക്കുഴി യൂണിറ്റ് പ്രസിഡൻറ് അലൻ ആൻ്റണി കൈമാറി. വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി റോസ് മേരി കെ.ജെ, വൈസ് പ്രസിഡൻ്റ് വിനോജ് വർഗീസ്, സെക്രട്ടറി അരുൺ സെബാസ്റ്റ്യൻ, ട്രഷറർ ജോയ്സൺ പി.ജെ, കലൂർ മേഖല പ്രസിഡൻ്റ് അമൽ ജോർജ്, പൊറ്റക്കുഴി യൂണിറ്റ് ആനിമേറ്റർ ജോസ് പീറ്റർ, സെക്രട്ടറി അന്ന തെരേസ ഷാരോൺ, ജോയിൻ്റ് സെക്രട്ടറി ആൻ മേരി, സോഷ്യോ പൊളിറ്റിക്കൽ ഫോറം കൺവീനർ ടിബിൻ ജോസഫ്, വുമൺസ് ഫോറം കൺവീനർ സ്നേഹിത ആൻ്റണി എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് ആലപ്പുഴ രൂപതയിലെ സെൻ്റ് ഫ്രാൻസിസ് സേവ്യർ ചർച്ച് കണ്ടകടവ് ഇടവകയിലെ ബഹുമാനപ്പെട്ട സഹ…
കൊച്ചി :കൊച്ചി രൂപതയുടെ മഹാശില്പി ബിഷപ്പ് ജോസഫ് കുരീത്തറയുടെ 97-ാം ജന്മദിന സ്മരണയിൽ കെ.സി.വൈ.എം. കൊച്ചി രൂപതയുടെ സുവർണ്ണ ജൂബിലി ആഘോഷ കമ്മിറ്റി രൂപീകരിച്ചു. കെ. സി. വൈ. എം കൊച്ചി രൂപതയുടെ പ്രഥമ പ്രസിഡൻ്റ് എം. എം. ഫ്രാൻസീസ്, കെ.സി.വൈ. എം കൊച്ചി രൂപതയിൽ ആരംഭം കുറിക്കുവാൻ സുപ്രധാന പങ്ക് വഹിച്ച ബിഷപ്പ് ജോസഫ് കുരീത്തറയുമായുള്ള അനുഭവങ്ങൾ പങ്കുവെച്ചു . രൂപതാ പ്രസിഡൻ്റ് ഡാനിയ ആൻ്റണി അധ്യക്ഷത വഹിച്ചു . സുവർണ്ണ ജൂബിലി ആഘോഷ കമ്മിറ്റി രക്ഷാധികാരി മോൺ. ഷൈജു പര്യാത്തുശ്ശേരി, ചെയർമാൻ രൂപത ഡയറക്ടർ ഫാ. മെൽറ്റസ് കൊല്ലശ്ശേരി, വൈസ് ചെയർമാൻ,ജോയിൻറ് ഡയറക്ടർ ഫാ. ജോഷി ഏലശ്ശേരി, ജനറൽ കൺവീനർ കാസി പി. കൊർണേലി, കോർഡിനേറ്റർ ലേ ആനിമേറ്റർ ലിനു തോമസ് എന്നിവരാണ്. ജൂബിലി വർഷത്തെ പ്രവർത്തനങ്ങൾക്ക് മാർഗനിർദ്ദേശം നൽകുന്നതിന് അഞ്ചംഗ ഉപദേശക സമിതിയും രൂപീകരിച്ചു.എം. എം. ഫ്രാൻസീസ്, ടി. എ. ഡാൽഫിൻ, ജോളി പവേലിൽ, മേരി ജെംസി…
ബാലി: ഇന്തോനേഷ്യയിലെ ബാലിയിൽ യാത്രാ ബോട്ട് മുങ്ങി രണ്ട് പേര് മരിച്ചു . 53 യാത്രക്കാരും 12 ജീവനക്കാരുമായി പോയ ബോട്ടാണ് മുങ്ങിയത്. 20 പേരെ രക്ഷപ്പെടുത്തി. 43 പേരെ കണ്ടെത്താനായില്ല . കാണാതായവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.രക്ഷപ്പെട്ടവരിൽ പലരും അബോധാവസ്ഥയിലാണെന്ന് ബന്യുവങി പൊലീസ് മേധാവി രാമ സംതമ പുത്ര അറിയിച്ചു. രണ്ട് നൗകകളും രണ്ട് മറ്റ് ബോട്ടുകളും ഉപയോഗിച്ചാണ് തിരച്ചിൽ പുരോഗമിക്കുന്നത്.14 ട്രക്കുകളടക്കം 22 വാഹനങ്ങൾ ബോട്ടിലുണ്ടായിരുന്നുവെന്നാണ് വിവരം.
ബമാകോ: മാലിയിൽ മൂന്ന് ഇന്ത്യൻ പൗരന്മാരെ ഭീകരർ തട്ടിക്കൊണ്ട് പോയതായി റിപ്പോർട്ട് . പടിഞ്ഞാറൻ മാലിയിലുള്ള കയെസ് പട്ടണത്തിലെ ഒരു സിമൻ്റ് ഫാക്ടറിയിൽ നടന്ന ഭീകരാക്രമണത്തിനിടെയാണ് തട്ടിക്കൊണ്ട്പോകൽ. അൽ ഖ്വയ്ദ ബന്ധമുള്ള ഭീകരസംഘടനയായ ജമാഅത്ത് നുസ്രത് അൽ ഇസ്ലാമിന്റെ ഭീകരരാണ് തട്ടിക്കൊണ്ടുപോയത്.ജൂലൈ ഒന്നിനാണ് സംഭവം. ഫാക്ടറിയിലേക്ക് കടന്നുകയറിയ ഭീകരർ ആക്രമണം അഴിച്ചുവിട്ട ശേഷം അവിടെയുണ്ടായിരുന്ന മൂന്ന് ഇന്ത്യൻ പൗരൻമാരെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. സംഭവത്തെ ഇന്ത്യ അപലപിച്ചു. മൂന്ന് പേരെയും കണ്ടെത്താൻ മാലി സർക്കാർ സാധ്യമായ എല്ലാ നടപടികളും ഉടൻ സ്വീകരിക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഇവരുടെ കുടുംബങ്ങളുമായും വിദേശകാര്യ മന്ത്രാലയം ബന്ധപ്പെട്ട് വരികയാണ്.
തിരുവനന്തപുരം : ആശുപത്രി ഭരണത്തിൽ അടിയന്തര പരിഷ്‌കാരങ്ങൾ അനിവാര്യമെന്ന് ആരോഗ്യ വിദഗ്ധനും സംസ്ഥാന പ്ലാനിങ്ങ് ബോർഡ് അംഗവുമായ ഡോക്ടർ ബി ഇഖ്ബാൽ. ഉപകരണങ്ങളും മരുന്നുകളും വാങ്ങുന്ന കാര്യത്തിൽ കാലോചിതമായ പരിഷ്‌കരണങ്ങൾ വേണം. സ്ഥാപന മേധാവികൾക്കുള്ള സാമ്പത്തിക അധികാരം വർധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഡോക്ടർ ഇഖ്ബാൽ മുന്നോട്ടുവയ്ക്കുന്നത്. ആശുപത്രി സേവന മേഖലകൾ എല്ലാം ആധുനികവൽക്കരിക്കണമെന്നും ഫേസ് ബുക് പോസ്റ്റിൽ അദ്ദേഹം നിർദേശിക്കുന്നു.
വാഷിങ്ടൺ: പ്രതിഷേധങ്ങൾക്കൊടുവിൽ പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ ‘ബിഗ് ബ്യൂട്ടിഫുൾ ബില്ലി’ന് യു.എസ് സെനറ്റിന്റെ അംഗീകാരം ലഭിച്ചു . 24 മണിക്കൂർ നീണ്ട ചർച്ചക്കുശേഷം നടന്ന വോട്ടെടുപ്പിൽ 51-50 വോട്ടിനാണ് ബിൽ പാസായത്. വോട്ട് തുല്യമായതോടെ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ കാസ്റ്റിങ് വോട്ടാണ് ട്രംപിന് അനുകൂലമായത്. ബിൽ അടുത്ത ഘട്ടത്തിൽ പ്രതിനിധി സംഭയുടെ പരിഗണനക്ക് വരും. ദേശീയദിനമായ ജൂലൈ നാലിന് മുമ്പ് നിയമനിർമാണത്തിനാണ് ട്രംപിന്റെ ശ്രമം. സാമൂഹികക്ഷേമ പദ്ധതികൾ വെട്ടിക്കുറച്ച് ദേശീയ കടത്തിൽ മൂന്ന് ട്രില്യൻ ഡോളർ കൂട്ടിച്ചേർക്കാൻ സാമൂഹികക്ഷേമ പദ്ധതികൾ വെട്ടിക്കുറച്ച് ദേശീയ കടത്തിൽ മൂന്ന് ട്രില്യൻ ഡോളർ കൂട്ടിച്ചേർക്കാൻ സാമൂഹികക്ഷേമ പദ്ധതികൾ വെട്ടിക്കുറച്ച് ദേശീയ കടത്തിൽ മൂന്ന് ട്രില്യൻ ഡോളർ കൂട്ടിച്ചേർക്കാൻ ലക്ഷ്യമിടുന്നതാണ് . കുറഞ്ഞ വരുമാനമുള്ള ലക്ഷക്കണക്കിന് വരുന്ന അമേരിക്കക്കാരുടെ ആരോഗ്യ പരിരക്ഷ ഇല്ലാതാക്കുന്ന ബില്ലിന് ഏറെ എതിർപ്പുകളുണ്ടായി .
കൊച്ചി: പ്രക്ഷോഭങ്ങൾക്കൊടുവിൽ ചെല്ലാനത്ത് കടൽഭിത്തി നിർമിക്കാൻ 306 കോടി രൂപയുടെ രണ്ടാം ഘട്ട പദ്ധതിക്ക് സർക്കാർ അനുമതിയായി. 3.6 കിലോമീറ്റർ ദൂരത്തിലാണ് പുതിയ കടൽഭിത്തി നിർമ്മിക്കുക . കിഫ്ബിയുടെ പദ്ധതിയായി തന്നെയാകും കടൽ ഭിത്തി നിർമ്മാണം പൂർത്തിയാക്കുന്നത് . തിരുവനന്തപുരത്ത് ചേർന്ന മന്ത്രിതല യോഗത്തിലാണ് തീരുമാനം. ചെല്ലാനം തീരത്ത് ടെട്രാപോഡ് കടൽഭിത്തി നിർമ്മിക്കാത്ത ഭാഗത്തെ തീരസംരക്ഷണം ഉറപ്പുവരുത്താനാണ് പ്രത്യേക പരിഗണനയോടെ രണ്ടാം ഘട്ടത്തിന് സർക്കാർ അനുമതി നൽകുന്നത്. പുതുക്കിയ ഭരണാനുമതി ഈയാഴ്ച തന്നെ നൽകുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് അറിയിച്ചു . ജലസേചന വകുപ്പ് സംസ്ഥാനത്ത് കണ്ടെത്തിയ പത്ത് ഹോട്ട്‌സ്‌പോട്ടുകളിൽ ഏറ്റവും രൂക്ഷമായ കടലാക്രമണം നേരിടുന്ന പ്രദേശമാണ് ചെല്ലാനം. 7.3 കിലോമീറ്റർ ദൈർഘ്യത്തിൽ ടെട്രാപോഡ് കടൽ ഭിത്തിയുടെ ആദ്യഘട്ട നിർമ്മാണം 2023 ലാണ് പൂർത്തിയാക്കിയത് . 347 കോടി രൂപ ചിലവിലാണ് ആദ്യ ഘട്ടം .10 കി.മീറ്റർ ദൂരം ടെട്രാപോഡും രണ്ട് ഭാഗങ്ങളിൽ പുലിമുട്ടും നിർമ്മിക്കാനാണ് പദ്ധതി തയ്യാറാക്കിയത്. പദ്ധതി മുന്നോട്ട്…
Subscribe to Updates
Get the latest creative news from FooBar about art, design and business.