- ഷിരൂരിൽ ലോറി കണ്ടെത്തി, ക്യാബിനുള്ളില്‍ അർജുനുണ്ടെന്ന് പ്രതീക്ഷ
- ലബനനിൽ യുദ്ധഭീതിയിൽ കൂട്ടപ്പലായനം;കൊല്ലപ്പെട്ടവരുടെ എണ്ണം 558 ആയി
- എ.ഡി.ജി.പി-ആർ.എസ്.എസ് കൂടിക്കാഴ്ചയിൽ അന്വേഷണം
- ലൈംഗികാതിക്രമ കേസ്; ഇടവേള ബാബു ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുന്നില്‍
- നടന് സിദ്ദിഖിനെ ഇനിയും കണ്ടെത്താനായില്ല; ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കും
- കേരളത്തില്‍ ഇനി ഏകീകൃത ആംബുലന്‍സ് നിരക്ക്
- ജമ്മു കശ്മീര്‍ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് ഇന്ന്; 24 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്
- തീരദേശ പരിപാലന നിയമത്തില്‍ കേരളത്തിന് ഇളവ്
Author: admin
കൊച്ചി:ഇന്ന് രാവിലെ ആരംഭിച്ച ശക്തമായ മഴയില്‍ എറണാകുളം നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് . ഗതാഗതക്കുരുക്കും രൂക്ഷമാണ്. എംജി റോഡ്, ഇന്‍ഫോ പാര്‍ക്ക് തുടങ്ങിയ ഇടങ്ങളിലും വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്
ബംഗ്ലാദേശിലെ സത്ഖിര, കോക്സ് ബസാർ അടക്കം ഒമ്പത് തീരദേശ ജില്ലകളിൽ നിന്നും മോംഗ്ലയിലെയും ചിറ്റഗോങ്ങിലെയും തുറമുഖ പ്രദേശങ്ങളിൽ നിന്നും ആളുകളെ അടിയന്തിരമായി ഒഴിപ്പിച്ചു. ബംഗ്ലാദേശിലെ ഖെപുപാര മേഖലയിലാണ് റെമാല ചുഴലിക്കാറ്റ് തീരം തൊട്ടത്.
പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളുടെ എണ്ണം കുറച്ചുകാട്ടാനും സവര്‍ണ മുന്നാക്ക വിഭാഗങ്ങളുടെ ജനസംഖ്യ പെരുപ്പിച്ചുകാട്ടാനുമുള്ള തെറ്റായ സെന്‍സസ് രീതിശാസ്ത്രമാണ് കഴിഞ്ഞ 93 വര്‍ഷമായി ഇവിടെ തുടര്‍ന്നുവരുന്നത്. സവര്‍ണ ഫ്യൂഡല്‍ വിഭാഗക്കാരുടെ അമിതാധികാരത്തിന്റെ ഒളിഗാര്ക്കിയില് നിന്ന് പ്രാതിനിധ്യ ജനാധിപത്യത്തിലെ സ്വരാജിലേക്കുള്ള മാറ്റത്തെ ചെറുക്കുന്ന ഹിന്ദുത്വ ദേശീയതാ പ്രത്യയശാസ്ത്രം തന്നെയാണ് ഈ പൊതുതിരഞ്ഞെടുപ്പിലെ മുഖ്യവിഷയം.
തീരദേശ ഹൈവേയ്ക്കു വേണ്ടിയുള്ള സര്‍ക്കാര്‍ നടപടികളും തിരുമാനങ്ങളും തീരദേശ ജനതയെ പ്രയാസത്തിലാക്കുകയാണ്. ഇത് സംബന്ധിച്ച് ഈയിടെ സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ആശ്വാസകരമാണ്.
കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിയില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് ഏലൂര്‍ നഗരസഭ നോട്ടീസ് അയച്ചു. പെരിയാറിലേക്ക് മാലിന്യം ഒഴുക്കുന്ന സ്ഥാപനങ്ങളുടെ പേര് വിവരങ്ങള്‍ നല്‍കണമെന്ന് നോട്ടീസില്‍ പറയുന്നു. മലിനീകരണം ഉണ്ടാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ഉടന്‍ നടപടിയെന്നും നോട്ടീസിലുണ്ട്. ഏലൂര്‍ എന്‍വയോണ്‍മെന്റര്‍ എഞ്ചിനീയര്‍ക്കാണ് നോട്ടീസ് നല്‍കിയത്. മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ സാഹചര്യത്തില്‍ കുഫോസ് സംഘം പെരിയാറില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. പെരിയാറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 10 സാമ്പിളുകളാണ് ശേഖരിച്ചത്. പരിശോധനാ റിപ്പോര്‍ട്ട് സംഘം ഫിഷറീസ് മന്ത്രിക്ക് സമര്‍പ്പിക്കും. കേരളാ മത്സ്യബന്ധന-സമുദ്ര ഗവേഷണ സര്‍വകലാശാലയിലെ വിദഗ്ധ സംഘം പെരിയാറിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആറ് സാമ്പിളുകളും മത്സ്യക്കെട്ടില്‍ നിന്ന് നാല് സാമ്പിളുകളുമാണ് ശേഖരിച്ചത്. ആദ്യ പരിശോധനയില്‍ പെരിയാറില്‍ ഓക്സിജന്റെ അളവ് കുറവാണെന്ന് കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് രണ്ടാം തവണയും സാമ്പിളുകള്‍ ശേഖരിച്ചത്. സള്‍ഫര്‍, ഹൈഡ്രജന്‍ സള്‍ഫൈഡ്, അമോണിയ തുടങ്ങിയ രാസവസ്തുക്കളുടെ സാന്നിധ്യമറിയാനാണ് വീണ്ടും പരിശോധന. ഈ സാഹചര്യത്തിൽ പാതാളം ഷട്ടര്‍ തുറക്കാന്‍ പ്രത്യേക പ്രോട്ടോകോള്‍ തയ്യാറാക്കുമെന്ന് മന്ത്രി…
തിരുവനന്തപുരം: തദ്ദേശവാര്‍ഡ് പുനര്‍വിഭജനത്തിന് ബില്ല് കൊണ്ടുവരാൻ സാധ്യത . ഓര്‍ഡിനന്‍സില്‍ അനിശ്ചിതത്വം തുടരവെ ഇന്ന് ചേര്‍ന്ന് മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനമുണ്ടായെന്നാണ് റിപ്പോർട്ടുകൾ . ജൂണ്‍ പത്തിന് നിയമസഭാ സമ്മേളനം വിളിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും. നിയമസഭാ സമ്മേളനത്തില്‍ ബില്ല് കൊണ്ടുവരാനാണ് നീക്കം.സാധാരണ ബുധനാഴ്ചകളില്‍ ചേരുന്ന പതിവ് മന്ത്രിസഭായോഗം ഇന്ന് ചേരാന്‍ തീരുമാനിച്ചതിന് പ്രത്യേക കാരണമുണ്ട്. തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്ന് അംഗീകാരം നല്കിയ തദ്ദേശ വാര്‍ഡ് പുനര്‍ വിഭജനത്തിനുളള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഇതിനോടകം ഒപ്പുവെക്കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രതീക്ഷ. നിയമസഭാ സമ്മേളനം തീരുമാനിച്ചാല്‍ പിന്നെ ഓര്‍ഡിനന്‍സ് നിലനില്‍ക്കില്ല എന്നുളളത് കൊണ്ടാണ് സര്‍ക്കാര്‍ ബില്ല് കൊണ്ടുവരാൻ ശ്രമിക്കുന്നത് .എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഓരോ വാര്‍ഡ് കൂടുന്ന നിലയിലാണ് പുനര്‍നിര്‍ണ്ണയം വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. അടുത്ത വര്‍ഷം തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഓരോ വാര്‍ഡ് വീതം കൂട്ടാനുള്ള തീരുമാനം. ഇതോടെ 1,200 വാര്‍ഡുകള്‍ പുതുതായി രൂപപ്പെടും. ജനസംഖ്യ വര്‍ധിച്ചെന്ന് വിലയിരുത്തിയാണ് വാര്‍ഡുകള്‍…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ തുടരും. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലർട്ടും ആറ് ജില്ലകളില്‍ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. കണ്ണൂർ, കാസർഗോഡ്, വയനാട്, കോഴിക്കോട്, മലപ്പുറം ഒഴികെയുള്ള ആറ് ജില്ലകളിലും യെല്ലോ അലർട്ടാണ്. ബംഗാൾ ഉൾക്കടലിനു മുകളിലുള്ള ന്യൂനമർദ്ദം ഇന്ന് തീവ്ര ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിഴിഞ്ഞം മുതൽ കാസർഗോഡ് വരെയുള്ള തീരങ്ങളിൽ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മത്സ്യബന്ധന വിലക്കും വിനോദസഞ്ചാര കേന്ദ്രങ്ങലിലേക്കുള്ള യാത്ര വിലക്കും തുടരും. മലയോര മേഖലകളിൽ രാത്രി യാത്ര നടത്തരുതെന്നും നിർദ്ദേശമുണ്ട്.
ബിജെപിയും എന്‍ഡിഎ സഖ്യകക്ഷികളുമൊഴികെ രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ജനാധിപത്യബോധമുള്ള സാധാരണ പൗരരും മാത്രമല്ല, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന്റെ മൂന്നംഗ ബെഞ്ചും ഈ ദുരൂഹതയ്ക്ക് പ്രത്യുപായം തേടുകയാണ്.
ഞായറാഴ്ചകളിലെ വൈദികരുടെ പള്ളി പ്രസംഗങ്ങളെക്കുറിച്ച് ഇത്രയധികം സംസാരിച്ച മറ്റൊരു പാപ്പ ഉണ്ടോ?’സുവിശേഷത്തിന്റെ സന്തോഷം’ (Evangelii Gaudium) എന്ന അദ്ദേഹത്തിന്റെ ആദ്യത്തെ അപ്പസ്തോലിക പ്രബോധനത്തില്‍ 25 ഖണ്ഡികകളാണ് (135 മുതല്‍ 159 വരെ) സുവിശേഷ പ്രസംഗത്തെ വിശകലനം ചെയ്യാനായി മാറ്റിവച്ചിട്ടുള്ളത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.