- ലത്തീൻ സമുദായത്തിന്റെ മുന്നേറ്റത്തിന് കെഎൽസിഎയുടെ പങ്ക് അതുല്യം : ബിഷപ് ഡോ.ആന്റണി വാലുങ്കൽ
- പതിനേഴാമത് ഗ്രീൻആക്കോർഡ് ഇന്റർനാഷണൽ ഫോറത്തിന്, പാപ്പായുടെ ടെലിഗ്രാം സന്ദേശം
- ഫെബ്രുവരിയിൽ യൂറോപ്പിൽ അരങ്ങേറിയത് 34 ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങൾ
- അൽമായർക്കായി വാർഷിക വിശുദ്ധവാര ധ്യാനം ഒരുക്കി, വടവാതൂർ, മംഗലപ്പുഴ സെമിനാരികൾ
- യുദ്ധമുഖത്തു ക്രിസ്തുവിന്റെ കൂറ്റൻ രൂപം സ്ഥാപിച്ച്, ലെബനൻ
- അദാലത്ത് നടത്തി
- പാറേമ്മാക്കൽ തോമ കത്തനാരുടെ 277-ാം ചരമദിനം ആഘോഷിച്ചു
- വെറോനിക്കയുടെ തൂവാല പ്രദർശനത്തിന് വെക്കാൻ ഒരുങ്ങി വത്തിക്കാൻ
Author: admin
ക്രൊയേഷ്യയുടെ തലസ്ഥാനമായ സാഗ്രെബിൽ സെന്റ് വിൻസെന്റ് ഡി പോൾ സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി സന്യാസിനി സമൂഹത്തിൽ നിന്നുള്ള 34 വയസ്സുള്ള സിസ്റ്റർ മരിജ ടാറ്റ്‌ജാന സെർനോയാണ് അല്ലാഹു അക്ബർ വിളിച്ച് കത്തിയാക്രമണം നടത്തിയത്. നവംബർ 28ന് മലേഷ്നിക്കയിൽവെച്ചാണ് ആക്രമണം നടന്നതെന്ന് സന്യാസ സമൂഹം പിന്നീട് അറിയിച്ചു.
ലെബനൻ :ആയുധങ്ങളുടെ ശബ്ദം ചുറ്റും ഇടിമുഴക്കുകയും, ദൈനംദിന ജീവിതത്തിന്റെ ആവശ്യങ്ങൾ തന്നെ ഒരു വെല്ലുവിളിയായി മാറുകയും ചെയ്യുമ്പോഴും, പ്രത്യാശ പ്രകടിപ്പിക്കാനും, അത് ജീവിക്കുവാനും പ്രാർത്ഥന നമ്മെ ശക്തിപ്പെടുത്തുന്നുവെന്നു പാപ്പാ. നിഷ്കളങ്കമായി, ക്ഷമയുടെയും കരുണയുടെയും പുനരുജ്ജീവന ശക്തി വിജയിപ്പിക്കുന്നതിന് സാഹോദര്യത്തെ ഊട്ടിയുറപ്പിക്കുന്ന ഒരു ജീവിതത്തിനു ആഹ്വാനം ചെയ്തുകൊണ്ടാണ് പാപ്പാ ഹാരിസയിലെ ലെബനൻ മാതാവിന്റെ ദേവാലയത്തിൽ മെത്രാന്മാർ, വൈദികർ, സമർപ്പിതർ, അജപാലകർ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇങ്ങനെ സന്ദേശം നൽകിയത്. തന്റെ യാത്രയുടെ ലോഗോയിൽ എടുത്തുകാണിക്കുന്ന നങ്കൂരത്തിന്റെ അടയാളം, വിശ്വാസത്തിന്റെ അടയാളം ആണെന്നുള്ള ഫ്രാൻസിസ് പാപ്പായുടെ വാക്കുകളും പാപ്പാ അനുസ്മരിച്ചു. നമ്മുടെ ജീവിതത്തിന് സ്വർഗ്ഗത്തിൽ ഒരു നങ്കൂരമുണ്ടെന്ന് അടിയുറച്ചു വിശ്വസിക്കണമെന്നും, ഇതാണ് സമാധാനം കെട്ടിപ്പടുക്കുന്നതിനുള്ള മാർഗമെന്നും പാപ്പാ പറഞ്ഞു. ദേവദാരു മരങ്ങളുടേതുപോലെ ശക്തവും ആഴമേറിയതുമായ ഈ വേരുകളിൽ നിന്ന് ഏവരെയും സ്നേഹിക്കുവാൻ അപ്രകാരം നമുക്ക് സാധിക്കുമെന്നും പാപ്പാ കൂട്ടിച്ചേർത്തു. ക്രിസ്ത്യാനികളും മുസ്ലീങ്ങളും ലെബനീകളും ഒരുമിച്ചുവസിക്കുന്നതിന്റെ മനോഹാരിത എടുത്തു പറഞ്ഞ പാപ്പാ, പരസ്പരം പങ്കുവയ്ക്കുന്നത് നമ്മെയെല്ലാം…
ലെബനൻ രാഷ്ട്രത്തിനു സമാധാനം എന്നത് കേവലം ഒരു വാക്ക് മാത്രല്ല എന്നും, മറിച്ച് അതൊരു ആഗ്രഹവും, വിളിയും, ദാനവും, പ്രയത്നവുമാണെന്നു പാപ്പാ അടിവരയിട്ടു. “സമാധാന സംസ്ഥാപകർ ഭാഗ്യവാന്മാർ” ലിയോ പാപ്പായുടെ ലെബനൻ സന്ദർശനത്തിന്റെ ആപ്തവാക്യം ആമുഖമായി എടുത്തു പറഞ്ഞുകൊണ്ടാണ്, പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്.
വിശുദ്ധ ഷർബെലിന്റെ കബറിടത്തിലേക്ക് ഒരു തീർത്ഥാടകനായി വരാൻ തന്നെ അനുവദിച്ചതിന് പാപ്പാ ദൈവത്തിന് നന്ദി പറഞ്ഞു. അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച വിശുദ്ധ പോൾ ആറാമൻ പാപ്പായുൾപ്പെടെ തന്റെ മുൻഗാമികളെല്ലാവരും ഇവിടെ വന്നു പ്രാർത്ഥിക്കുവാൻ ഏറെ ആഗ്രഹിച്ചിട്ടുണ്ടാകുമെന്നാണ് താൻ കരുതുന്നതെന്നും പാപ്പാ പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ഓഫീസുകളുടെ പ്രവൃത്തിദിവസങ്ങൾ അഞ്ചാക്കി കുറക്കാൻ നീക്കം. ഇതിനായി സർവീസ് സംഘടനകളുയുമായി വെള്ളിയാഴ്ച ചീഫ് സെക്രട്ടറി ചർച്ച നടത്തും. പ്രവൃത്തിദിനം ആറിൽ നിന്ന് അഞ്ചാക്കണമെന്ന് ഭരണ പരിഷ്കാര കമ്മീഷനും ശമ്പള കമ്മീഷനും നേരത്തെ ശിപാർശ ചെയ്തിരുന്നു. പ്രവൃത്തിദിനം അഞ്ചാക്കി ഓഫീസ് സമയം വർധിപ്പിക്കാനാണ് നീക്കം. ഒരു മണിക്കൂർ ജോലി സമയം വർധിപ്പിക്കുവാനാണ് നിർദ്ദേശം .ഇത് സർവീസ് സംഘടനകൾ എതിർക്കുന്നില്ല. എന്നാൽ അവധി കുറയ്ക്കണമെന്ന നിർദേശത്തെ സംഘടനകൾ എതിർക്കുന്നുണ്ട് . നേരത്തെയും സർക്കാർ ഈ നിർദേശം മുന്നോട്ടുവച്ചപ്പോൾ സർവീസ് സംഘടനകൾ പ്രതിഷേധിച്ചിരുന്നു.
തിരുവനന്തപുരം: കടുവകളുടെ എണ്ണം എടുക്കാൻ ബോണക്കാട് ഉൾവനത്തിൽ പോയ വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥ ഉൾപ്പടെ മൂന്ന് വനംവകുപ്പ് ജീവനക്കാരെ പേരെ കുറിച്ച് ആശങ്ക . ഇതുവരെ ഇവരെ കണ്ടെത്താനായില്ല . പാലോട് റെയ്ഞ്ച് ഓഫീസിലെ വനിതാ ഫോറസ്റ്റർ വിനീത, ബിഎഫ്ഓ രാജേഷ്, വാച്ചർ രാജേഷ് എന്നിവരെയാണ് കാണാതായത്. ഇന്നലെ രാവിലെയാണ് ഇവർ ബോണക്കാട് ഉൾവനത്തിലെ കടുവകളുടെ എണ്ണം എടുക്കാൻ പോയത്. എന്നാൽ, കാടുകയറിയ ശേഷം വൈകുന്നേരത്തോടെ ഇവരെ ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നാണ് ലഭ്യമാകുന്ന വിവരം. ആർആർടി അംഗങ്ങൾ ഇവർക്കായി അന്വേഷണം തുടങ്ങി .ഡിഎഫ്ഓ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഇന്ന് സ്ഥലത്ത് എത്തും.ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. അതേസമയം, ഉദ്യോഗസ്ഥർ കാണാതായെന്ന് പറയാറായിട്ടില്ലെന്നും ഇവരുമായുള്ള ബന്ധം നഷ്ട്ടപ്പെട്ടു എന്നേയുള്ളുവെന്നും മന്ത്രി ശശീന്ദ്രൻ പറഞ്ഞു.
ദുബായ്: കിഫ്ബിയിലൂടെ സംസ്ഥാനത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിച്ചെന്ന് മുഖ്യമന്ത്രി . കിഫ്ബി മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് ഇഡി നോട്ടിസ് അയച്ച പശ്ചാത്തലത്തിൽ, ദുബായിൽ നടന്ന കേരളോത്സവത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കിഫ്ബി വികസന സ്രോതസ്സാണെന്നും കഴിഞ്ഞ പത്ത് വർഷം കൊണ്ട് കിഫ്ബി മുഖേന 96,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്താനായെന്നും അദ്ദേഹം പറഞ്ഞു.നാടിൻ്റെ പശ്ചാത്തല സൗകര്യ വികസനത്തിന് സാമ്പത്തിക സ്രോതസ്സ് കണ്ടെത്താനാണ് കിഫ്ബി രൂപവത്കരിച്ചത്. ദേശീയപാത വികസനത്തിന് മാത്രം 5,600 കോടി രൂപ നൽകിയത് കിഫ്ബിയാണ് – അദ്ദേഹം വ്യക്തമാക്കി. വിദേശനാണ്യ വിനിമയ ചട്ടങ്ങൾ (ഫെമ) ലംഘിച്ചുവെന്ന് ആരോപിച്ച് എൻഫോഴ്സ്‌മെൻ്റ് ഡയറക്ടറേറ്റ് മുഖ്യമന്ത്രിക്കും മുൻ ധനമന്ത്രി തോമസ് ഐസക്കിനും നോട്ടിസ് അയച്ചിരുന്നു. എന്നാൽ ഇതൊന്നും പരാമർശിക്കാതെയാണ് കിഫ്ബി വഴിയുള്ള നേട്ടങ്ങൾ മുഖ്യമന്ത്രി എണ്ണിപ്പറഞ്ഞത്.
കൊച്ചി :സിൽവസ്റ്റർ കൊച്ചിൻ്റെ നേതൃത്വത്തിൽ, കെ.സി.വൈ.എം, എച്ച്. ആർ.ഡി, കോസ്പാക് എന്നിവർ സംയുക്തമായി നടത്തുന്ന സിൽവസ്റ്റർ ആഘോഷങ്ങൾക്ക് തുടക്കമായി. ഡെലിഗേറ്റ് ഓഫ് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ റവ.ഫാ. ഷൈജു പര്യാത്തുശ്ശേരി അഡ്വൻ്റ് മെഴുകുതിരി തെളിയിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. കൊച്ചിയുടെ പൈതൃകം സംരക്ഷിക്കുന്നതിന് യുവനങ്ങൾ ഒന്നിച്ച് വരേണ്ടത് ആവശ്യമാണെന്ന കാര്യം ഓർമ്മപ്പെടുത്തി. കൊച്ചി രൂപത ചാൻസിലർ ഫാ. ജോണി സേവ്യർ പുതുക്കാട്ട് സിൽവസ്റ്ററിന്റെ ചരിത്ര പ്രാധാന്യത്തെ പറ്റി സംസാരിച്ചു. സിൽവസ്റ്റർ കൊച്ചിൻ ജനറൽ കൺവീനർ ഡാനിയ ആന്റണി അധ്യക്ഷ പ്രസംഗം നടത്തി. സിൽവസ്റ്റർ കൊച്ചിൻ കോർ കമ്മിറ്റി അംഗം ഫാ. മെൽറ്റസ് ചാക്കോ കൊല്ലശ്ശേരി സിൽവസ്റ്റർ പരിപാടികളുടെ വിശദവിവരങ്ങൾ പങ്കുവെച്ചു. ഫാ. ജോഷി ഏലശ്ശേരി, ജോസി പി. ജെ, കാസി പൂപ്പന, അന്ന സിൽഫ, എബിൻ തോമസ്, ജീവ റെജി എന്നിവർ സംസാരിച്ചു. സിൽവസ്റ്റർ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് കാർണിവൽ കമ്മിറ്റിയോട് ചേർന്ന് നടത്തുന്ന കരോൾ കോമ്പറ്റീഷന്റെ പോസ്റ്റർ ലോഞ്ച് നടത്തുകയുണ്ടായി. O Natal, Bom…
കണ്ണൂർ രൂപതയിൽ വിശുദ്ധരുടെ തിരുശേഷിപ്പ് പ്രദർശനം കണ്ണൂർ: നൂറിലധികം വിശുദ്ധരുടെ തിരുശേഷിപ്പുകൾ ഒരുമിപ്പിച്ചുള്ള ‘അനുഗ്രഹ വഴിയേ’ പ്രദർശനം കണ്ണൂർ രൂപതയിലെ വിശ്വാസികൾക്ക് ആത്മീയ അനുഭവമായി. കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ പരിയാരം ക്രിസ്തു രാജ സന്നിധാനം ദേവാലയത്തിലാണ് അമൂല്യമായ തിരുശേഷിപ്പുകൾ വണക്കത്തിനായി ഒരുക്കിയത്. കണ്ണൂർ രൂപതാ മെത്രാൻ റൈറ്റ്. റവ .ഡോ. അലക്സ് വടക്കുംതല ഉദ്ഘാടനം ചെയ്തു.കണ്ണൂർ രൂപത സഹായ മെത്രാൻ റൈറ്റ്. റവ. ഡോ. ഡെന്നിസ് കുറുപ്പശ്ശേരി തിരുശേഷിപ്പ് പ്രദർശനത്തിന് തുടക്കം കുറിച്ചുകൊണ്ട് ദിവ്യബലി അർപ്പിച്ചു. വിശുദ്ധ കുരിശിന്റെയും പുത്തൻ തലമുറയിലെ വിശുദ്ധനായ കാർലോ അക്വിറ്റീസിൻ്റയും 12 അപ്പസ്തോലന്മാരുടെ ഉൾപ്പെടെ നൂറിലധികം തിരുശേഷിപ്പുകൾ ദർശിക്കാനും വണങ്ങാനുമായി രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി വിശ്വാസികൾ ക്രിസ്തുരാജ സന്നിധാനം പള്ളിയിലേക്ക് എത്തിച്ചേർന്നു. പ്രസ്ഥാനത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഈ പ്രദർശനം വിശ്വാസ തീക്ഷ്ണത വർദ്ധിപ്പിക്കാനും വിശുദ്ധ ജീവിതങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും അവസരം നൽകി.കെസിവൈഎം ലാറ്റിൻ സംസ്ഥാന പ്രസിഡൻറ് പോൾ ജോസ്, ജനറൽ…
സുവിശേഷവൽക്കരണത്തിനായുള്ള നവീകൃതവും സൃഷ്ടിപരവുമായ സമീപനങ്ങൾക്കായുള്ള ശക്തമായ ആഹ്വാനത്തോടെയാണ് ചോസൺ ഏഷ്യ കാത്തലിക് ഉച്ചകോടി ആരംഭിച്ചത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
