- സിക്കിമിൽ മണ്ണിടിച്ചിൽ : നാല് മരണം, മൂന്നു പേരെ കാണാനില്ല
- ഐസക് ജോര്ജിന്റെ അവയവ ദാനം; വൈകാരിക കുറിപ്പുമായി ഡോ. ജോ ജോസഫ്.
- രണ്ടു ലക്ഷത്തിലധികം അഫ്ഗാൻ കുട്ടികൾക്ക് സഹായം തേടി യൂണിസെഫ്
- കെസിബിസി അഖില കേരള പ്രൊഫഷണൽ നാടക മേള
- സിപിഐ സംസ്ഥാന സമ്മേളനം ഇന്നു തീരും; പോലീസിനെതിരെ രൂക്ഷവിമർശം
- ചാർളി കെർക്കിനെ പ്രശംശിച്ച് ബിഷപ് റോബര്ട്ട് ബാരണ്
- അറം പറ്റി ചാർളി കെർക്കിന്റെ വാക്കുകൾ
- പ്രധാനമന്ത്രിയുടെ സന്ദർശനം: മണിപ്പൂരിൽ സംഘർഷം
Author: admin
വത്തിക്കാൻ സിറ്റി: സീറോ മലബാർ സഭയിലെ എറണാകുളം – അങ്കമാലി അതിരൂപതയിൽ നിലനിൽക്കുന്ന ആരാധനക്രമ വിഷയങ്ങളിൽ പൊന്തിഫിക്കൽ പ്രതിനിധിയായി നിയമിതനായ പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിന്റെ മുൻ സെക്രട്ടറിയും സ്ലോവാക്യായിലെ ഗ്രീക്ക് കത്തോലിക്ക സഭയുടെ കൊസിഷെ രൂപതാധ്യക്ഷനുമായ ആർച്ച് ബിഷപ്പ് സിറിൽ വാസിൽ തന്റെ ചുമതലകളിൽ നിന്നും വിരമിച്ചു. ഇന്നു ജൂലൈ ഏഴാം തീയതി, ലെയോ പതിനാലാമൻ പാപ്പ, ആർച്ച് ബിഷപ്പിന്റെ സേവന ചുമതലയിൽ നിന്നും സ്വതന്ത്രമാക്കി. ആർച്ച് ബിഷപ്പ് തന്റെ സേവന കാലയളവിൽ ചെയ്ത എല്ലാ സേവനങ്ങൾക്കും പാപ്പ അഗാധമായ നന്ദി പ്രകടിപ്പിച്ചു. ഇത് സംബന്ധിച്ച വിവരങ്ങൾ, പൗരസ്ത്യ സഭകൾക്കായുള്ള ഡിക്കാസ്റ്ററിയാണ് പ്രസിദ്ധീകരിച്ചത്. 1965ൽ സ്ലോവാക്യയിലെ കൊസിഷെയിൽ ജനിച്ച ആർച്ച് ബിഷപ്പ് സിറിൽ വാസിൽ പ്രാഥമികപഠനത്തിനുശേഷം സെമിനാരിപരിശീലനം പൂർത്തിയാക്കി 1987ൽ വൈദികനായി. സഭാനിയമത്തിൽ ഡോക്ടറേറ്റ് നേടിയ അദ്ദേഹം റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ആദ്യം അധ്യാപകനായും പിന്നീടു റെക്ടറായും സേവനമനുഷ്ഠിച്ചു. 2009ൽ പൗരസ്ത്യസഭകൾക്കായുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ സെക്രട്ടറിയായി നിയമിതനായതിനൊപ്പം ആർച്ചുബിഷപ്പിന്റെ പദവിയോടുകൂടി മെത്രാനായി…
കൊച്ചി: തേവര സെൻ്റ് ജോസഫ് ആൻ്റ് സെൻറ് ജൂഡ് ഷ്രൈൻ ദേവാലയത്തിലെ വിശ്വാസ പരിശീലന വിഭാഗം അധ്യാപക- രക്ഷാകർത്തൃ സമിതിയുടെ നേതൃത്വത്തിൽ മാതാപിതാക്കൾക്കായി പാരൻ്റിംഗ് സെമിനാർ നടത്തി. ട്രെയിനറും മെൻ്ററുമായ അഡ്വ. ചാർളി പോൾ ക്ലാസ് നയിച്ചു. തുടർന്ന് ചേർന്ന പൊതുസമ്മേളനം കമ്മീഷൻ ഫോർ ഫെയ്ത്ത് ഫോർമേഷൻ ഫൊറോന ഡയറക്ടർ ഫാ.ലിതിൻ ജോസ് നെടുംപറമ്പിൽ ഉദ്ഘാടനം ചെയ്തു. വികാരി ഫാ . ജൂഡിസ് പനക്കൽ അധ്യക്ഷത വഹിച്ചു. പി.റ്റി.എ സെക്രട്ടറി കെ. സുബി റിപ്പോർട്ടും ട്രഷറർ ജെയ്മോൾ ജോസഫ് കണക്കും അവതരിപ്പിച്ചു. ഫാ. ഗോഡ്സൺ ആൻ്റണി, ഹെഡ്മാസ്റ്റർ ജോർജ് തദ്ദേവൂസ്, ലാക്റ്റസ് ആൻഡ്രൂസ് എന്നിവർ പ്രസംഗിച്ചു.
സെയിൻ്റ് ഗിറ്റ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്നും കെമിക്കൽ എഞ്ചിനീയറിംഗിൽ ഫസ്റ്റ് റാങ്കും ഡിസ്റ്റിംഗ്ഷനോടും (9.03 CGPA) പാസായ ഹർഷാ ക്യാഷ്കിൻ.2021-2025 ബാച്ചിലാണ് ഉന്നത വിജയം കരസ്ഥമാക്കിയത്
കൊച്ചി: എംഎസ്‌സി എൽസ-3 കപ്പലപകടത്തിൽ കേരളത്തിന് 9,531 കോടി രൂപ നഷ്ടപരിഹാരം തേടി സംസ്ഥാന സർക്കാർ. മെഡിറ്ററേനിയൻ ഷിപ്പ് കമ്പനിക്കെതിരെ നൽകിയ അഡ്മിറാലിറ്റി സ്യൂട്ടിൽ എംഎസ്‌സിയുടെ കപ്പൽ അറസ്റ്റ് ചെയ്യാൻ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. എംഎസ്‌സിയുടെ അകിറ്റെറ്റ-2 അറസ്റ്റ് ചെയ്യാനാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. അകിറ്റെറ്റ 2 വിഴിഞ്ഞം തുറമുഖം വിടുന്നതും ഹൈക്കോടതി തടഞ്ഞിരിക്കയാണ് . പരിസ്ഥിതി – സമുദ്രോത്പന്ന നഷ്ടം ഉന്നയിച്ച് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എംഎ അബ്ദുൽ ഹക്കിം അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റെ ഈ സുപ്രധാന ഉത്തരവ്. കപ്പൽ അപകടത്തിലൂടെ സംസ്ഥാനത്തിന് പരിസ്ഥിതി – ജൈവ ആവാസ വ്യവസ്ഥയിൽ കനത്ത നാശനഷ്ടമുണ്ടായി. ഹർജിയിൽ സംസ്ഥാന സർക്കാരിന്റെ ആക്ഷേപം ഇതാണ് . സാമ്പത്തിക – മത്സ്യബന്ധന മേഖലകളെയും ഈ അപകടം ബാധിച്ചുവെന്നും സംസ്ഥാന സർക്കാരിന്റെ ഹർജിയിൽ പറയുന്നു. 2017ലെ അഡ്മിറാലിറ്റി നിയമം അനുസരിച്ച് നഷ്ടപരിഹാരം ലഭ്യമാക്കാനായി ഹൈക്കോടതി അധികാരം ഉപയോഗിക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം. കഴിഞ്ഞ മെയ്…
ഇടക്കൊച്ചി: കെ.സി.വൈ.എം ഇടക്കൊച്ചി ഫൊറോനയുടെ നേതൃത്വത്തിൽ യുവജന ദിനത്തോടനുബന്ധിച്ച് തോപ്പുംപടി ബി.ഒ.ടി ജംഗ്ഷനിൽ ലഹരിവിരുദ്ധ ക്യാംപയിൻ- “ലഹരിക്കെതിരെ യുവത”നടത്തി. കെ.സി.വൈ.എം കൊച്ചി രൂപത പ്രസിഡന്റ് ഡാനിയ ആൻ്റണി ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം ഇടക്കൊച്ചി ഫെറോന എക്സിക്യൂട്ടീവ് അംഗം ബേയ്സിൽ റിച്ചാർഡ് അധ്യക്ഷത വഹിച്ചു. കെ.സി. വൈ.എം ഇടക്കൊച്ചി ഫെറോന ആനിമേറ്റർ ബിജു അറക്കപ്പാടത്ത് , രൂപതാ സെക്രട്ടറി സനൂപ് ദാസ്, കൊച്ചി രൂപത യുവജന കമ്മീഷൻ സെക്രട്ടറി കാസി പൂപ്പന, കെ.സി.വൈ.എം കൊച്ചി രൂപത മുൻ ജനറൽ സെക്രട്ടറി ടോസി പൂപ്പന, അഡ്രിയാനോ ലോറൻസ്, കെസിവൈഎം തോപ്പുംപടി യൂണിറ്റ് പ്രസിഡന്റ് സയന ഫിലോമിന എന്നിവർ സംസാരിച്ചു. ക്യാംപയിൻ്റെ ഭാഗമായി ലഹരിക്കെതിരെ വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുമെന്ന് സംഘാടകസമിതി അറിയിച്ചു.
ഡെറാഡൂൺ: സിന്ദൂർ മാമ്പഴം ! വികസിപ്പിച്ചെടുത്തത് ജി ബി പന്ത് കാർഷിക സർവകലാശാല. ഉത്തരാഖണ്ഡിലെ ഉദ്ദംനഗർ ജില്ലയിൽ സ്ഥിതിചെയ്യുന്ന കാർഷിക സർവകലാശാലയാണ് ഇതിനു പിന്നിൽ. ഓപ്പറേഷൻ സിന്ദൂരിനോടുള്ള ആദര സൂചകമായി മാമ്പഴത്തിന് സിന്ദൂർ എന്ന് പേര് നൽകിയത് . രുചിയിലും ഗുണമേന്മയിലും മുൻപന്തിയിലാണ് സിന്ദൂർ. അധ്യാപകനായ ഡോ.എ.കെ സിങ്ങിൻ്റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരുടെ സംഘമാണ് മാമ്പഴം വികസിപ്പിച്ചത്.ശരത്കാലത്തിലാണ് മാമ്പഴം പാകമാകുന്നത്, ശൈത്യകാലത്തിൻ്റെ തുടക്കത്തിൽ. ഓഗസ്റ്റ് ആദ്യം അവസാനിക്കുന്ന ഈ മാമ്പഴം സാധാരണ മാമ്പഴ സീസണിൽ നിന്ന് തികച്ചും വ്യത്യസ്‌തമാണ്. “കർഷകർക്കും മാമ്പഴ പ്രേമികൾക്കുമിടയിൽ പ്രശസ്‌തി വർധിപ്പിക്കാനും വരുമാനം നേടാനും ഇതുമൂലം സാധിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്” ജി ബി പന്ത് സർവകലാശാല വൈസ് ചാൻസലർ ഡോ. മൻമോഹൻ സിങ് ചൗഹാൻ പറയുന്നു .
ബിഹാറിൽ പ്രതിപക്ഷ പ്രതിഷേധവും ജനരോഷവും ന്യൂഡൽഹി : സമഗ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിനെതിരെ ബിഹാറിൽ പ്രതിപക്ഷ പ്രതിഷേധവും ജനരോഷവും ശക്തമായതോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇളവുകൾ പ്രഖ്യാപിച്ചു. ആവശ്യമായ രേഖകൾ കൈവശമില്ലാത്ത വോട്ടർമാർ തത്കാലം എത്രയും വേഗം ഉദ്യോഗസ്ഥർക്ക് അപേക്ഷ പൂരിപ്പിച്ച് നൽകാനാണ് നിർദേശം. അതിനിടെ വോട്ടർപട്ടിക പരിഷ്‌കരണം ദേശീയ പൗരത്വ രജിസ്റ്ററിന് തുല്യമാണെന്ന് ആരോപിച്ച് കൂടുതൽ ഹർജികൾ സുപ്രീംകോടതിയിലെത്തുകയാണ് . ബിഹാറിൽ 2003ന് ശേഷം വോട്ടർ പട്ടികയിൽ ഇടംപിടിച്ചവർ പൗരത്വം തെളിയിക്കാനുളള തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്‌കർഷിച്ച 11 രേഖകളിൽ ഏതെങ്കിലും ഹാജരാക്കണം എന്നായിരുന്നു നിർദേശം. ഈ 11 രേഖകളിൽ ആധാറോ ഐഡന്ററി കാർഡോ റേഷൻ കാർഡോ ഉൾപ്പെടുന്നില്ല . പ്രതിപക്ഷം ഇക്കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും ബിഹാറിൽ വാൻ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഇളവ് നിർദേശിച്ച് പത്രപ്പരസ്യം നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വഴങ്ങിയത്. മതിയായ രേഖകൾ ഇല്ലാത്തവരുടെ കാര്യത്തിൽ ഇലക്ട്രൽ രജിസ്ട്രാർ ഓഫീസർ പ്രാദേശികതലത്തിൽ വിശദമായി അന്വേഷിച്ച് ഉചിതമായ…
ന്യൂഡൽഹി : കേന്ദ്ര ട്രേഡ് യൂണിയനുകളും ജീവനക്കാരുടെ ഫെഡറേഷനുകളും ആഹ്വാനം ചെയ്ത അഖിലേന്ത്യ പണിമുടക്ക് അർദ്ധരാത്രി മുതൽ. കേന്ദ്രസർക്കാരിന്റെ തൊഴിലാളിദ്രോഹ, കർഷകവിരുദ്ധ നയങ്ങൾക്കെതിരെയാണ് പണിമുടക്കുന്നത് .കർഷകരും കർഷകത്തൊഴിലാളികളും കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും പൊതുമേഖലാ ജീവനക്കാരും ബാങ്കിങ്, ഇൻഷുറൻസ് ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കും . വിലക്കയറ്റം തടയുക, ലേബർകോഡുകൾ പിൻവലിക്കുക, പൊതുമേഖലാ ഓഹരിവിൽപ്പന അവസാനിപ്പിക്കുക, മിനിമം വേതനം 26,000 രൂപയായും പെൻഷൻ 9000 രൂപയായും നിശ്ചയിക്കുക സ്‌കീം വർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പൊതുപണിമുടക്ക് ഉയർത്തുന്നത് . പൊരുതി നേടിയ തൊഴിലവകാശങ്ങൾ കവർന്നെടുക്കാൻ ആരെയും അനുവദിക്കില്ലെന്ന, തൊഴിലാളികളുടെ താക്കീതായി മാറും അഖിലേന്ത്യ പണിമുടക്കെന്ന് ട്രേഡ് യൂണിയൻ നേതാക്കൾ പറഞ്ഞു. തിരുവനന്തപുരത്ത് രാജ്‌ഭവനുമുന്നിലും ജില്ലാകേന്ദ്രങ്ങളിൽ കേന്ദ്രസർക്കാർ ഓഫീസുകൾക്കുമുന്നിലും പ്രതിഷേധ കൂട്ടായ്‌മകളും പ്രകടനങ്ങളും നടക്കും. രാജ്‌ഭവനുമുന്നിലുള്ള പ്രതിഷേധം ഒമ്പതിന് രാവിലെ 10ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്‌ഘാടനം ചെയ്യും. രാവിലെ മ്യൂസിയം ജങ്‌ഷനിൽ നിന്ന് പ്രകടനമായാണ് രാജ്‌ഭവനുമുന്നിലെത്തുക.…
ആഗോള രാ ഷ്ട്രീയ വിദഗ്ധരുടെ എല്ലാ ശ്രദ്ധയും ചൈനയിലേക്കാണ്. 12 വർഷമായി ചൈന ഭരിക്കുന്ന, മാവോ സെദുങ്ങിനു ശേഷമു ണ്ടായ ഏറ്റവും കരുത്തുറ്റ നേതാ വെന്നു വിശേഷിപ്പിക്കപ്പെടുന്ന ഷി ചിൻപിങ് വിരമിക്കലിന്റെ പടിവാതിൽക്കലാണോ?
ഭർത്താവു മരിച്ചുകിടന്നതറിയാതെ ഭാര്യ അതേ വീട്ടിൽ ഒപ്പം താമസിച്ചത് ആറു ദിവസം. കോയമ്പത്തൂർ ഉക്കടം കോട്ടപുതൂർ ഗാന്ധിനഗറിലാ ണ് സംഭവം. അബ്ദുൽ ജബ്ബാർ (48) ആണു മരിച്ചത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.