- സിക്കിമിൽ മണ്ണിടിച്ചിൽ : നാല് മരണം, മൂന്നു പേരെ കാണാനില്ല
- ഐസക് ജോര്ജിന്റെ അവയവ ദാനം; വൈകാരിക കുറിപ്പുമായി ഡോ. ജോ ജോസഫ്.
- രണ്ടു ലക്ഷത്തിലധികം അഫ്ഗാൻ കുട്ടികൾക്ക് സഹായം തേടി യൂണിസെഫ്
- കെസിബിസി അഖില കേരള പ്രൊഫഷണൽ നാടക മേള
- സിപിഐ സംസ്ഥാന സമ്മേളനം ഇന്നു തീരും; പോലീസിനെതിരെ രൂക്ഷവിമർശം
- ചാർളി കെർക്കിനെ പ്രശംശിച്ച് ബിഷപ് റോബര്ട്ട് ബാരണ്
- അറം പറ്റി ചാർളി കെർക്കിന്റെ വാക്കുകൾ
- പ്രധാനമന്ത്രിയുടെ സന്ദർശനം: മണിപ്പൂരിൽ സംഘർഷം
Author: admin
ന്യൂഡൽഹി: ആർ എസ് എസ് നിലപാടിനെതിരെ ബിജെപി . 75 വയസ് പൂർത്തിയായാൽ നേതാക്കൾ വിരമിക്കണമെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് കഴിഞ്ഞ ദിവസം പ്രസംഗിച്ചിരുന്നു . ഈ പരാമർശം വലിയ ചർച്ചയായതിന് പിന്നാലെയാണ് നയം വ്യക്തമാക്കി ബി.ജെ.പി രംഗത്ത് വന്നത് . പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വിരമിക്കൽ പ്രായമില്ലെന്നും അദ്ദേഹം ആഗ്രഹിക്കുന്ന വരെ രാഷ്ട്രീയ ജീവിതം തുടരാം എന്നും ബി.ജെ.പി വ്യക്തമാക്കി. പ്രായപരിധിയിൽ മോദിക്ക് ഇളവുണ്ടെന്ന് മുമ്പും ബി.ജെ.പി വ്യക്തമാക്കിയിരുന്നു. ഭാഗവതിന്റെ വിവാദ പരാമർശത്തിന് പിന്നാലെ ആർ.എസ്.എസ് തലവൻ ലക്ഷ്യം വെച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആണെന്ന പരിഹാസവുമായി കോൺഗ്രസും എത്തിയിരുന്നു. വരുന്ന സെപ്റ്റംബറിൽ മോദിക്കും ഭാഗവതിനും 75 വയസ് തികയുകയാണ് . 75വയസ് തികഞ്ഞ് എന്ന് പറഞ്ഞ് മോദി നിർബന്ധപൂർവം മാറ്റിനിർത്തിയ നേതാക്കളാണ് എൽ.കെ. അദ്വാനിയും മുരളീ മനോഹർ ജോഷിയും ജസ്വന്ത് സിങ്ങും.
ഓസ്റ്റിൻ: അമേരിക്കയിലെ ടെക്സസിൽ കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 121 ആയി ഉയർന്നു .മരണസംഖ്യ ഇനിയും ഉയർന്നേക്കും . 160 ലധികം പേരെ ഇപ്പോഴും കാണാനില്ലെന്ന് ഗവർണർ ഗ്രെഗ് ആബട്ട് അറിയിച്ചു. തെരച്ചിൽ തുടരുകയാണ്. കനത്ത മഴയും ചെളിയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ് . ക്യാംപ് മിസ്റ്റിക് എന്ന വേനൽക്കാല ക്യാംപിൽപങ്കെടുത്ത 27 പെൺകുട്ടികളും ജീവനക്കാരും മരിച്ചവരിൽ ഉൾപ്പെടുന്നു. പത്തു പെൺകുട്ടികളെയും കൗൺസിലറെയും കാണാതായി. പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഇന്ന് ടെക്സസ് സന്ദർശിക്കും. നാഷണൽ വെതർ സർവീസിനായി ബജറ്റിൽ തുക വെട്ടിച്ചുരുക്കിയത് രക്ഷാപ്രവർത്തനത്തെ ബാധിച്ചുവെന്ന തരത്തിലുള്ള വാർത്തകൾ വൈറ്റ് ഹൗസ് തള്ളി.പ്രദേശത്ത് കൂടുതൽ മഴയും മിന്നൽപ്രളയവുമുണ്ടാകാൻ സാധ്യതയുള്ളതായി നാഷണൽ വെതർ സർവീസ് അറിയിച്ചിട്ടുണ്ട്.
ന്യൂഡൽഹി: ബിഹാറിൽ വോട്ടർപട്ടികയുടെ പ്രത്യേക സമഗ്ര പുനഃപരിശോധന തെരഞ്ഞെടുപ്പു കമ്മീഷന് തുടരാമെന്ന് സുപ്രീംകോടതി.ഇടക്കാല സ്റ്റേയ്ക്കുവേണ്ടി ഹർജിക്കാർ വാദിച്ചില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പു കമ്മീഷൻറെ ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങൾ അംഗീകരിച്ചാണ് വോട്ടർപട്ടികയുടെ പുനഃപരിശോധനയ്ക്കു സ്റ്റേ നൽകാതിരുന്നത്. സമഗ്ര പുനഃപരിശോധനയിൽ തിരിച്ചറിയൽ രേഖകളായി ആധാർ കാർഡ്, റേഷൻ കാർഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് എന്നിവ പരിഗണിക്കണമെന്നും തെരഞ്ഞെടുപ്പു കമ്മീഷനോട് സുപ്രീംകോടതി നിർദേശിച്ചു. ഇതോടെ വോട്ടേഴ്‌സ് ലൂയിസിൽ നിന്നും പാവപ്പെട്ട ജനങ്ങളെ ഒഴിവാക്കാനുള്ള കേന്ദ്രനീക്കത്തിന് തിരിച്ചടിയായി . ബിഹാറിലെ വോട്ടർപട്ടികയുടെ തീവ്രപുനഃപരിശോധനയ്ക്കെതിരേ പത്തു പ്രതിപക്ഷ പാർട്ടി നേതാക്കൾ നൽകിയതുൾപ്പെടെയുള്ള ഒരുകൂട്ടം ഹർജികളാണ് കോടതി പരിഗണിച്ചത്. വോട്ടർപട്ടികയുടെ പ്രത്യേക സമഗ്ര പുനഃപരിശോധന തിടുക്കപ്പെട്ടു നടപ്പിലാക്കുന്നത് ആശങ്കയുണർത്തുന്നുവെന്നും, പുനഃപരിശോധനയ്ക്കു കീഴിൽ പൗരത്വം പരിശോധിക്കണമെന്നുണ്ടെങ്കിൽ അതു നേരത്തേയാകാമായിരുന്നുവെന്നും കോടതി പറഞ്ഞു . ജനങ്ങളുടെ പൗരത്വത്തിൻറെ കാര്യത്തിൽ തെരഞ്ഞെടുപ്പുകമ്മീഷന് യാതൊരു പങ്കുമില്ലെന്നും പൗരത്വം ആഭ്യന്തരമന്ത്രാലയത്തിൻറെ പരിധിയിൽ വരുന്നതാണെന്നും വ്യക്തമാക്കി.
കൊച്ചി: കൊച്ചി നഗരത്തിൻ്റെ രാത്രി കാഴ്‌ചകൾ ആസ്വദിക്കാം, ഇനി കെഎസ്ആർടിസിയുടെ ഓപ്പൺ ഡബിൾ ഡെക്കർ ബസിൽ സഞ്ചരിച്ചുകൊണ്ട് . സഞ്ചാരികൾക്കായി ഡബിൾ ഡെക്കർ ബസ് സർവീസ് ആരംഭിക്കാൻ തയ്യാറായതായി ഗതാഗത വകുപ്പ് അറിയിച്ചു. വിദേശ സഞ്ചാരികളെ അടക്കം ഏറെ ആകർഷിക്കുന്ന കൊച്ചി നഗരത്തിലെ രാത്രി യാത്രയ്ക്കുള്ള അവസരമാണ് കെഎസ്ആർടിസി ക്രമീകരിക്കുന്നത്.മുൻകൂട്ടി ബുക്ക് ചെയ്‌താൽ ജന്മദിനം, വിവാഹ വാർഷികം, തുടങ്ങിയ വിവിധ ആഘോഷങ്ങൾ നഗരക്കാഴ്‌ചയുടെ പശ്ചാത്തലത്തിൽ നടത്തുന്നതിനുള്ള അവസരവും ഓപ്പൺ ഡബിൾ ഡെക്കർ ബസ്സിനുണ്ട് . രണ്ടാം നിലയുടെ മേൽക്കൂര ഒഴിവാക്കി സഞ്ചാരികൾക്ക് കായൽ കാറ്റേറ്റ് നഗര കാഴ്‌ചകൾ കാണാൻ കഴിയുന്ന തരത്തിലാണ് ബസ് തയ്യാറാക്കിയിട്ടുള്ളത് . വൈകിട്ട് അഞ്ചുമണിക്ക് എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നാണ് ബസ് പുറപ്പെടുന്നത്. തുടർന്ന് തേവര വഴി തോപ്പുംപടി കോപ്റ്റ് അവന്യൂ വോക്ക് വേ എത്തും. കോപ്റ്റ് അവന്യൂ വോക്ക് വേയിൽ സഞ്ചാരികൾക്ക് കായൽ തീരത്തെ നടപ്പാതയും പാർക്കും ആസ്വദിക്കുന്നതിനുള്ള സൗകര്യമുണ്ടാകും. കോപ്റ്റ് അവന്യൂ വോക്ക്…
ന്യൂ ഡൽഹി : ജൂലൈ 11 നാണ് ആഗോള തലത്തിൽ ജനസംഖ്യാ ദിനം ആചരിക്കുന്നത്. 1987 ൽ ലോക ജനസംഖ്യ 500 കോടിയിലെത്തിയ ശേഷമാണ് ലോക ജനസംഖ്യാ ദിനം ആചരിക്കാൻ തുടങ്ങിയത്. 1990-ലാണ് ഐക്യരാഷ്‌ട്ര സഭയുടെ പൊതുസഭ ജൂലൈ 11-നെ ഔദ്യോഗികമായി ലോക ജനസംഖ്യ ദിനമായി പ്രഖ്യാപിച്ചത് . ജനസംഖ്യാ വർധനവ് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ചും കുടുംബാസൂത്രണം, ലിംഗസമത്വം, പ്രത്യുത്പാദന ആരോഗ്യം എന്നിവയെക്കുറിച്ചും ജനങ്ങളെ ബോധവത്കരിക്കാനാണ് ലോക ജനസംഖ്യാദിനം ആചരിച്ച് തുടങ്ങിയത്. യുവതയുടെ സംരക്ഷണവും ശാക്തീകരണവും ലക്ഷ്യമിട്ടാണ് ഇത്തവണത്തെ ലോക ജനസംഖ്യാദിനം ആചരിക്കുന്നത്.ലോകജനസംഖ്യ 100 കോടിയായത് 1804 ലാണ്. 2011 ൽ ആഗോള ജനസംഖ്യ 700 കോടിയിലെത്തി. 2022 ൽ 800 കോടിയായി ഉയർന്നിരുന്നു. 2030 ൽ ഇത് ഏകദേശം 850 കോടിയാകുമെന്ന് ഐക്യരാഷ്‌ട്ര സഭയുടെ റിപ്പോർട്ട്. മലയാളിയായ കെസി സക്കറിയ ഉൾപ്പെട്ട സമിതി നൽകിയ നിർദേശങ്ങൾ അനുസരിച്ചാണ് ഐക്യരാഷ്‌ട്രസഭ 1998 മുതൽ ആചരിക്കാൻ തീരുമാനിക്കുന്നത്. ലോകജനസംഖ്യ 100 കോടിയായത് 1804 ലാണ്.…
കൊടുങ്ങല്ലൂർ: കെസിവൈഎം ലാറ്റിൻ സംസ്ഥാന സമിതി രൂപതകളുടെ സഹകരണത്തോടെ ജീവനാദം സർക്കുലേഷൻ ഡ്രൈവ് ജീവനാദം – യുവനാദം ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. കോട്ടപ്പുറം രൂപതയിലെ കീഴുപ്പാടം സൽബുദ്ധിമാത ഇടവകയിൽ വച്ച് KRLCBC മീഡിയ കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ കെസിവൈഎം ലാറ്റിൻ സംസ്ഥാന ഡയറക്ടർ ഫാ. അനൂപ് കളത്തിത്തറ OSJ സംസ്ഥാന പ്രസിഡൻറ് പോൾ ജോസ് എന്നിവർക്ക് ക്യാമ്പയിൻ വിളംബര പോസ്റ്റർ കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. KRLCBC മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. സ്റ്റീഫൻ ചാലക്കര ജീവനാദത്തെക്കുറിച്ചും യുവനാദം ജീവനാദം ക്യാമ്പയിനിനെ കുറിച്ചും വിശദമായി സംസാരിച്ചു. യുവനാദം ക്യാമ്പയിനിന്റെ കോട്ടപ്പുറം രൂപതാതല ഉദ്ഘാടനവും കീഴുപ്പാടം ഇടവക തല ക്യാമ്പയിനിങ്ങും നടത്തപ്പെട്ടു. കെസിവൈഎം കോട്ടപ്പുറം രൂപത ഡയറക്ടർ ഫാ. നോയൽ കുരിശിങ്കൽ, ഇടവക വികാരി ജോസഫ് ഒളാട്ട് പുറത്ത്, ഫാ. കുഞ്ഞുമോൻ ജോവാക്കിം, ഫാ. നസ്രത്ത്, കോട്ടപ്പുറം രൂപത കെസിവൈഎം അസിസ്റ്റൻറ് ഡയറക്ടർ സി. മേരി ട്രീസ എന്നിവർ സന്നിഹിതരായിരുന്നു.
കൊച്ചി: കേരള കത്തോലിക്കാ സഭാ യുവജന ദിനാഘോഷങ്ങളുടെ ഭാഗമായി വരാപ്പുഴ അതിരൂപത യുവജന കമ്മീഷന്റെയും കെസിവൈഎം , സി എൽ സി , ജീസസ് യൂത്ത് എന്നിവയുടെയും നേതൃത്വത്തിൽ വിവിധ ഇടവകകളിൽ ആഘോഷങ്ങൾ സംഘടിപ്പിച്ചു. യുവജനങ്ങൾ ദിവ്യബലിക്ക് നേതൃത്വം നൽകുകയും ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ഫ്ലാഷ് മോബുകൾ അവതരിപ്പിക്കുകയും ചെയ്തു. വൈകിട്ട് ആശിർഭവനിൽ യുവജന കമ്മീഷന്റെ ഓഫീസിൽ വച്ച് യുവജന നേതാക്കളും ഫെറോന യൂത്ത് കോർഡിനേറ്റേഴ്സും ഒരുമിച്ചു കൂടി. അതിരൂപത സഹായമെത്രാൻ ഡോ.ആൻറണി വാലുങ്കൽ യുവജന ദിന സന്ദേശം നൽകി കേക്ക് മുറിക്കുകയും ചെയ്തു. ഫാ.ജിജു ക്ലീറ്റസ് തീയ്യാടി ഫാ.ആനന്ദ് മണാലില്‍ ഫാ. ഇമ്മാനുവൽ പനക്കൽ,രാജീവ് പാട്രിക്,അലൻ,ആഘോഷ് ഫ്രാൻസിസ് ഷെൻസൻ, സിബിൻ യേശുദാസൻ, എന്നിവർ സംസാരിച്ചു. ജീസസ് യൂത്ത് മ്യൂസിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ യുവജനങ്ങൾ ഗാനങ്ങൾ ആലപിച്ചു.
കൊച്ചി:വി.ചാവറ പിതാവിൻ്റെ കുടുംബ ദർശനങ്ങൾ ഉൾക്കൊണ്ട് 1996 ൽ കൊച്ചി ചാവറ കൾച്ചറൽ സെൻ്ററിൽ സ്ഥാപിതമായ സിഎംഐ വൈദീകരുടെ നേതൃത്വത്തിലുള്ള ചാവറ മാട്രിമണി മുപ്പതാം വർഷത്തിലേക്ക് കടക്കുന്ന വേളയിൽ അതിൻ്റെ 30 – ) മത് ബ്രാഞ്ച് അമേരിക്കയിലെ ന്യൂജേഴ്സിയിൽ ജൂലൈ 12 ന് ആരംഭിക്കുന്നു.വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡൻ്റ് തോമസ് മൊട്ടക്കൽ ജൂലൈ 12 രാവിലെ 10 മണിക്ക് ബ്രാഞ്ചിൻ്റെ ഉത്ഘാടന കർമ്മവും ,ചാവറ കൾച്ചറൽ സെൻ്റർ കൊച്ചിയുടെ മുൻ ഡയറക്ടറും ഇപ്പൊൾ അമേരിക്കയിലെ ഔർ ലേഡി ഓഫ് ഹോളി റോസറി ചർചിൻ്റെ അസിസ്റ്റൻ്റ് വികാരിയുമായ ഫാ.ബേബി ഷെപ്പേർഡ് ആശിർവാദ കർമ്മവും നിർവഹിക്കും. ചടങ്ങിൽ ന്യൂ ജേഴ്സി സെൻ്റ്.ജോസഫ് പള്ളി വികാരി ഫാ.പോളി തെക്കൻ,ഫൊക്കാന പ്രസിഡൻറ് സജിമോൻ ആൻ്റണി,ന്യൂ ജേഴ്സി കേരള സമൂഹം പ്രസിഡൻറ് സോഫിയ മാത്യു ,അമേരിക്കൻ അസോസിയേഷൻ ഇന്ത്യൻ നഴ്സസ് പ്രസിഡൻറ് സ്മിത പോൾ,ചാവറ മാട്രിമണി എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺസൺ സി എബ്രഹാം,ജനറൽ മാനേജർ ജോസഫ്…
ന്യൂഡൽഹി: പ്രളയ ദുരിതാശ്വാസത്തിന്നായി കേന്ദ്ര സർക്കാർ കേരളത്തിന് 153.20 കോടി അനുവദിച്ചു . അസം, മണിപ്പൂർ, മേഘാലയ, മിസോറാം, ഉത്തരാഖണ്ഡ്, കേരളം സംസ്ഥാനങ്ങൾക്കായി 1066. 80 കോടിയാണ് ആകെ അനുവദിച്ചിരിക്കുന്നത് . അസമിന് 375.60 കോടി, മണിപ്പൂരിന് 29.20 കോടി, മേഘാലയക്ക് 30.40 കോടി, മിസോറാമിന് 22.80 കോടി, ഉത്തരാഖണ്ഡിന് 455.60 കോടി വീതമാണ് അനുവദിച്ചിട്ടുള്ളത്. സംസ്ഥാന ദുരന്തനിവാരണ ഫണ്ടിലേക്കുള്ള കേന്ദ്ര വിഹിതമായാണ് അനുവദിച്ചത്.എല്ലാ സാഹചര്യങ്ങളിലും നരേന്ദ്രമോദി സർക്കാർ സംസ്ഥാനങ്ങൾക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്ന് പ്രളയ ഫണ്ട് പ്രഖ്യാപനത്തിന് ശേഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എക്സിൽ രേഖപ്പെടുത്തി. ഈ വർഷം 19 സംസ്ഥാനങ്ങൾക്ക് എസ്ഡിആർഎഫ്/എൻഡിആർഎഫ് ഫണ്ടുകളിൽ നിന്ന് 8000 കോടിയിലധികം രൂപ നൽകിയിട്ടുണ്ട്. സാമ്പത്തിക സഹായത്തിന് പുറമേ, ആവശ്യമായ എൻഡിആർഎഫ്, കരസേന, വ്യോമസേന എന്നിവയുടെ വിന്യാസം ഉൾപ്പെടെ എല്ലാ സഹായങ്ങളും നൽകുക എന്നതാണ് ഞങ്ങളുടെ മുൻഗണന’,അമിത്ഷാ എക്സിൽ കുറിച്ചു.
കോട്ടയം : മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവും മകന് സർക്കാർ ജോലിയും സംസ്ഥാന സർക്കാർ നൽകും. വീടുനിർമ്മിച്ചു നൽകാനും തീരുമാനമായിട്ടുണ്ട് . മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ബിന്ദുവിന്റെ മകൻ നവനീതിന് ദേവസ്വം ബോർഡിലാണ് ജോലി നൽകുക. തിരുവിതാംകൂർ ദേവസ്വംബോർഡിന് മന്ത്രിസഭ ഇത് സംബന്ധിച്ച് നിർദേശം നൽകി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് കുടുംബത്തിനുള്ള സാമ്പത്തിക സഹായം നൽകുക. ബിന്ദുവിന്റെ കുടുംബത്തിന് ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ പ്രഖ്യാപിച്ച ധനസഹായമായ അഞ്ച് ലക്ഷം രൂപ ചാണ്ടി ഉമ്മൻ എംഎൽഎ കൈമാറി. ബിന്ദുവിന്റെ മകളുടെ അക്കൗണ്ടിലേക്കാണ് പണം നൽകിയത്. ചാണ്ടി ഉമ്മൻ ഫൗണ്ടേഷന് ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി ആണ് പണം നൽകിയത്. ബിന്ദുവിന്റെ കുടുംബത്തിന് സഹായവുമായി ബിന്ദു ജോലി ചെയ്ത സ്ഥാപനത്തിന്റെ ഉടമയും രംഗത്തെത്തിയിരുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.