- ഫിസിയോതെറാപ്പിസ്റ്റുകളെ ഡോക്ടര്‍ എന്ന് വിശേഷിപ്പിക്കുന്നതു വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചു
- നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി കുൽമാൻ ഗിസിംഗിനെ പരിഗണിച്ചേക്കും
- കാസർകോട് ക്രെയിൻ പൊട്ടിവീണ് രണ്ടുപേർ മരിച്ചു
- മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി പി തങ്കച്ചന് അന്തരിച്ചു
- അനുഭവത്തിരകളിലെ മണ്‍സൂണ്‍
- ബിഹാറിൽ ആർജെഡി നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു
- ഒറ്റപ്പെടല്‍ നല്കുന്ന കൃപയുടെ പാഠം
- മന്നാഡേയെപ്പോലെ പാടുന്ന രമേശ് മുരളി
Author: admin
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പൊതു തെരഞ്ഞെടുപ്പിനുള്ള കരട് വോട്ടർപട്ടിക ജൂലൈ 23ന് പ്രസിദ്ധീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു . അന്തിമപട്ടിക ഓഗസ്റ്റ് 30 ന് പ്രസിദ്ധീകരിക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ പറഞ്ഞു. 2025 ലെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ അദ്ദേഹം വിശദീകരിച്ചു . ത്രിതലപഞ്ചായത്തുകളിലും നഗരസഭകളിലും വോട്ടെടുപ്പിന് ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ ഫസ്റ്റ് ലെവൽ ചെക്കിങ് ജൂലൈ 25 മുതൽ ഓഗസ്റ്റ് 25 നകം പൂർത്തിയാക്കും. കുറ്റമറ്റ രീതിയിൽ വോട്ടർപട്ടിക തയ്യാറാക്കുന്നതിനും ഇവിഎമ്മുകളുടെ ക്ഷമതാപരിശോധന പൂർത്തിയാക്കുന്നതിനും എല്ലാ രാഷ്ട്രീയപാർട്ടികളുടെയും സഹകരണം വേണമെന്ന് കമ്മീഷണർ അഭ്യർത്ഥിച്ചു.യോഗ്യതാ തീയതിയായ 2025 ജനുവരി ഒന്നിനോ അതിന് മുൻപോ18 വയസ്സ് പൂർത്തിയായവർക്കാണ് പട്ടികയിൽ പേരു ചേർക്കാൻ അർഹതയുള്ളത്. കരട് പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും ജൂലൈ 23 മുതൽ ഓഗസ്റ്റ് 7 വരെ ഓൺലൈനായി നൽകാം. കണ്ണൂർ ജില്ലയിലെ മട്ടന്നൂർ മുനിസിപ്പാലിറ്റി ഒഴികെയുള്ള തദ്ദേശസ്ഥാപനങ്ങളിലേയ്ക്കാണ് ഈ വർഷം തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുന്നത്.സംസ്ഥാനത്തെ…
ഹാലോങ് : വിയറ്റ്‌നാമിലെ ഹാലോങ് ബേയിൽ വിനോദ സഞ്ചാര ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം 34 ആയി. 8 പേരെ കാണാതായി.ഉൾക്കടലിൽ ഉണ്ടായ കൊടുങ്കാറ്റാണ് ബോട്ട് അപകടത്തിന് കാരണം. ഹനോയിയിൽ നിന്ന് വിനോദസഞ്ചാരത്തിനായി എത്തിയ വിയറ്റ്നാമീസ് കുടുംബങ്ങളായിരുന്നു ബോട്ടിൽ . വണ്ടർ സീസ് എന്ന ബോട്ടിൽ 48 ടൂറിസ്റ്റുകളും അഞ്ച് ജീവനക്കാരും ഉൾപ്പടെ 53 പേർ ഉണ്ടായിരുന്നു കാണാതായവരെ കണ്ടെത്താൻ രാത്രി വരെ രക്ഷാപ്രവർത്തനങ്ങൾ തുടർന്നു. അപകടസമയത്ത് ശക്തമായ മഴയും ഇടിയും മിന്നലും വലിപ്പമുള്ള ആലിപ്പഴ വർഷവും ഉണ്ടായിരുന്നെന്നാണ് റിപ്പോർട്ടുകൾ.വിയറ്റ്നാം പ്രധാനമന്ത്രി ഫാം മിൻ ചിൻ മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ചു.
ചണ്ഡിഗട്ട്: ഹരിയാന സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും അസ്സംബ്ലി യോഗങ്ങളിൽ ഭഗവദ്ഗീതയിലെ ശ്ലോകങ്ങൾ പാരായണം ചെയ്യണമെന്ന് ഹരിയാന സ്‌കൂൾ വിദ്യാഭ്യാസ ബോർഡ് നിർദ്ദേശം. ഭഗവദ്ഗീത വായിക്കുന്നത് വിദ്യാർത്ഥികളുടെ സമഗ്രമായ വികാസത്തിന് സഹായകമാകുമെന്ന് ബോർഡ് ചെയർമാൻ സ്കൂൾ പ്രിൻസിപ്പൽമാർക്ക് അയച്ച കത്തിലുണ്ട് . അച്ചടക്കം, ഉത്തരവാദിത്തം എന്നിവ പ്രോത്സാഹിപ്പിക്കുമെന്നാണ് വിദ്യാഭ്യാസ ബോർഡ് പറയുന്നത്. പദ്ധതി അടുത്ത അധ്യായന വർഷം മുതലാണ് നടപ്പിലാക്കുക . എച്ച്എസ്ഇബിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ, സ്വകാര്യ സ്കൂളുകൾക്ക് ഈ തീരുമാനം ബാധകമാണ്. ഹരിയാനയ്ക്ക് മുമ്പ്, ഉത്തരാഖണ്ഡ് സ്കൂളുകളിൽ ഭഗവദ്ഗീത പാരായണം നിർബന്ധമാക്കിയിട്ടുണ്ട് .
ബാലപീഡകന് അശ്ലീല ഉള്ളടക്കമുള്ള കത്തെഴുതിയെന്ന വാർത്ത പ്രസിദ്ധീകരിച്ച വോൾ സ്ട്രീറ്റ് ജേണലിനും റുപർട് മർ ഡോക്ക് അടക്കമുള്ള ഉടമകൾ ക്കുമെതിരെ 1000 കോടി ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ്
കേരള മെഡിക്കൽ സർവീസസ് കോർപറേഷനു മരുന്നു നൽകുന്നതുൾപ്പെടെ 35 കമ്പനികളുടെ 56 ഇനം മരുന്നുകൾക്ക് നിലവാരമില്ലെന്ന് റിപ്പോർട്ട്. കേന്ദ്ര ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷന്റെ (സിഡിഎസ്സിഒ) പരിശോധനയിലാണ് നിലവാരമില്ലെന്ന്
നോട്ട് ഓഫ് സ്റ്റാൻഡേഡ് ക്വാളിറ്റി- എൻഎ കണ്ടെത്തിയത്
ന്യൂഡൽഹി: ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്ഥാന്റെ വ്യോമപാത ഉപയോഗിക്കുന്നതിലെ വിലക്ക് നീട്ടി. ഇന്ത്യൻ വിമാനക്കമ്പനികൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് ഓഗസ്റ്റ് 24വരെ നീട്ടിയതായി പാകിസ്ഥാൻ എയർപോർട്ട് അതോറിറ്റി അറിയിപ്പിൽ പറയുന്നു . ഇന്ത്യൻ എയർലൈൻസുകൾക്ക് പുറമെ ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത വിമാനങ്ങൾക്കും പാകിസ്ഥാൻ വ്യോമാതിർത്തി ഉപയോഗിക്കുന്നതിനുള്ള വിലക്ക് ഒരു മാസത്തേക്കാണ് നീട്ടിയത് . ഇന്ത്യൻ എയർലൈനുകളുടെ മറ്റ് രാജ്യങ്ങളിൽ രജിസ്റ്റർ ചെയ്ത വിമാനങ്ങൾക്കും നിയന്ത്രണം ബാധകമായിരിക്കും. സൈനിക വിമാനങ്ങൾക്കും നിരോധനം ബാധകമാണ്. ഇന്ത്യയെ ഞെട്ടിച്ച പഹൽഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യ നൽകിയ കനത്ത സൈനിക തിരിച്ചടിക്ക് പിന്നാലെയാണ് ഇന്ത്യൻ വിമാനങ്ങൾക്ക് തങ്ങളുടെ വ്യോമാതിർത്തിയിലൂടെ സഞ്ചരിക്കുന്നതിന് പാകിസ്താൻ വിലക്കേർപ്പെടുത്തിയത്.
തിരുവനന്തപുരം: ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ടും നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമാണ്. ബാക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലവിലുണ്ട്. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. എറണാകുളം , ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. നാളെയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് നല്‍കി. ചൊവ്വാഴ്ച വരെ മഴ തുടരും. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്. മത്സ്യബന്ധനത്തിനു, വിലക്കുണ്ട്.
കൊച്ചി: കൊച്ചിയിൽ വടുതലയിൽ ദമ്പതികളെ തീകൊളുത്തി വില്യംസ്എന്ന യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നിൽ വൈരാഗ്യമാണെന്ന് നാട്ടുകാർ .നാട്ടിൽ ആരോടും അടുപ്പമില്ലാത്ത ഇയാൾ നിരന്തരമായി അയൽവാസി ക്രിസ്റ്റഫറുമായി പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. പൊള്ളലേറ്റ ക്രിസ്റ്റഫറിന്റേയും ഭാര്യ മേരിയുടേയും നില ഗുരുതരമായി തുടരുന്നു.നാട്ടിലെ ഒരു കല്യാണത്തിനോ റെസിഡെൻസ് അസോസിയേഷൻ പരിപാടിക്കോ ഒന്നും ഇയാൾ പങ്കെടുക്കില്ല- നാട്ടുകാർ പറയുന്നു. അച്ഛനും അമ്മയും മരിച്ച വില്യംസ് വർഷങ്ങളായി ആ വീട്ടിൽ തനിച്ചാണ് താമസിച്ചിരുന്നത്. സഹോദരങ്ങളിൽ ചിലർ സമീപത്ത് താമസിച്ചിരുന്നു. സ്ഥിരമായി മദ്യപിച്ചിരുന്നു .ക്രിസ്റ്റഫർ പല തവണ ജനപ്രതിനിധികളോട് പരാതി പറഞ്ഞിരുന്നു. വില്യംസിന്റെ ശല്യം സഹിക്കാൻ കഴിയാതെയാണ് ക്രിസ്റ്റഫറും മേരിയും സ്വന്തംവീട്ടിൽ സിസി ടിവി ക്യാമറ സ്ഥാപിച്ചത്. ചാത്യാത്ത് പള്ളിപ്പെരുന്നാൾ കണ്ട് രാത്രി മടങ്ങിവരുമ്പോൾ ക്രിസ്റ്റഫറും ഭാര്യ മേരിയും വീട്ടിലെത്തിയപ്പോൾ വീടിനടുത്ത് നിൽക്കുകയായിരുന്നു വില്യംസ്. സ്‌കൂട്ടർ നിർത്താൻ ആവശ്യപ്പെട്ട വില്യംസ് പെട്ടെന്ന് ഇരുവരുടേയും ദേഹത്തേയ്ക്ക് പെട്രോൾ ഒഴിക്കുകയായിരുന്നു.
വന്ദ്യനായ സകറിയാസച്ചന്റെ ഓർമ്മയ്ക്കായി നൈസിയൻ സൂനഹദോസിന്റെ പ്രസക്തിയെ ആധാരമാക്കി ഒരു ദൈവശാസ്ത്ര – തത്വശാസ്ത്ര സംവാദം സംഘടിപ്പിക്കുന്നു
ഛത്തീസ്ഗഢിലെ നാരായൺപൂർ ജില്ലയിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ ആറ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. മാവോയിസ്റ്റ് സാന്നിധ്യത്തെക്കുറിച്ചുള്ള സൂക്ഷ്മമായ ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ നടന്നത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.