- ആർച്ച് ബിഷപ്പ് ജോസഫ് അട്ടിപ്പേറ്റി മെമ്മോറിയൽ, പുരസ്കാരങ്ങൾ വിതരണം ചെയ്തു
- KLCA സ്ഥാപക ദിനം: പോണേൽ യൂണിറ്റിൽ ദേവസ്തവിളി പരിശീലന പരിപാടി സംഘടിപ്പിച്ചു
- ലത്തീൻ സമുദായത്തിന്റെ മുന്നേറ്റത്തിന് കെഎൽസിഎയുടെ പങ്ക് അതുല്യം : ബിഷപ് ഡോ.ആന്‍റണി വാലുങ്കൽ
- പതിനേഴാമത് ഗ്രീൻആക്കോർഡ് ഇന്റർനാഷണൽ ഫോറത്തിന്, പാപ്പായുടെ ടെലിഗ്രാം സന്ദേശം
- ഫെബ്രുവരിയിൽ യൂറോപ്പിൽ അരങ്ങേറിയത് 34 ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങൾ
- അൽമായർക്കായി വാർഷിക വിശുദ്ധവാര ധ്യാനം ഒരുക്കി, വടവാതൂർ, മംഗലപ്പുഴ സെമിനാരികൾ
- യുദ്ധമുഖത്തു ക്രിസ്തുവിന്റെ കൂറ്റൻ രൂപം സ്ഥാപിച്ച്, ലെബനൻ
- അദാലത്ത് നടത്തി
Author: admin
കൊച്ചി: സാർവ്വത്രിക കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ലിയോ പതിനാലാമൻ പാപ്പ ഇന്ത്യ സന്ദർശിച്ചേക്കും.2026 അവസാനമോ, 2027ലോ ആയിരിക്കും സന്ദർശനം . ഡിസംബർ 15ന് മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലിന്റെ നേതൃത്വത്തിലുള്ള സിറോ മലബാർ സഭയുടെ പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ചയിൽ ഇന്ത്യ സന്ദർശിക്കാനുള്ള താൽപര്യം അറിയിക്കുകയായിരുന്നു . സന്ദർശനം സ്ഥീരികരിക്കുന്നതിനായി കേന്ദ്രസർക്കാർ അദ്ദേഹത്തെ ഔദ്യോഗികമായി ക്ഷണിക്കേണ്ടതുണ്ട്.2024 ജൂണിൽ ഇറ്റലിയിൽ നടന്ന ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിസ് പാപ്പായെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. 2021-ലെ വത്തിക്കാൻ സന്ദർശന വേളയിലും അദ്ദേഹം ഇത്തരമൊരു ക്ഷണം നടത്തിയിരുന്നു. എന്നാൽ പുതിയ പാപ്പാ ചുമതലയേറ്റ സാഹചര്യത്തിൽ അദ്ദേഹത്തെ സർക്കാർ ഔദ്യോഗിക ക്ഷണിക്കേണ്ടതുണ്ട്. ‘ഇന്ത്യ സന്ദർശനത്തിനായി താൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് പാപ്പാ അറിയിച്ചിട്ടുണ്ട്. ഇനി കേന്ദ്ര സർക്കാരാണ് നടപടികൾ സ്വീകരിക്കേണ്ടത്. സന്ദർശനം നടക്കുകയാണെങ്കിൽ അദ്ദേഹം കേരളവും സന്ദർശിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.പാപ്പായാകുന്നതിന് മുമ്പ് ലിയോ പതിനാലാമൻ മൂന്ന് തവണ കേരളം സന്ദർശിച്ചിട്ടുണ്ട്. കൊച്ചി, ആലുവ, വരാപ്പുഴ എന്നിവിടങ്ങളിൽ അദ്ദേഹം…
ഇസ്രായേൽ പ്രസിഡന്റ് ഇസാക് ഹെർസോഗ് ലെയോ പതിനാലാമൻ പാപ്പയുമായി ഫോണിൽ സംസാരിച്ചുവെന്ന് പരിശുദ്ധ സിംഹാസനം. ഡിസംബർ 17 ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് പാപ്പയും പ്രസിഡന്‍റും സംസാരിച്ചതെന്ന് വത്തിക്കാന്‍ അറിയിച്ചു. ഹനൂക്ക ആഘോഷത്തിന്റെ പശ്ചാത്തലത്തിൽ നടന്ന സംസാരത്തിൽ, സിഡ്‌നിയിൽ അരങ്ങേറിയ ഭീകരാക്രമണത്തെയും സെമിറ്റിക് വിരുദ്ധനടപടികളെയും പാപ്പ അപലപിച്ചു.
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ വിടവാങ്ങി .വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു . ഡയാലിസിസിനായി തൃപ്പൂണുത്തുറയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അന്ത്യം.69 വയസ്സായിരുന്നു. നീണ്ട 48 വർഷമായി മലയാള സിനിമയിലെ സമസ്ത മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു ശ്രീനിവാസൻ. നർമ്മത്തിനു പുതിയ ഭാവം നൽകിയ ശ്രീനി സ്വന്തം സിനിമകളിലുടെ സാധാരണക്കാരന്റെ പ്രശ്‌നങ്ങൾ നർമത്തിന്റെ സഹായത്തോടേ വെള്ളിത്തിരയിലെത്തിച്ചവരിൽ മുന്നിലാണ്. 1976 ൽ പി. എ. ബക്കർ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. 1984-ൽ ഓടരുതമ്മാവാ ആളറിയും എന്ന സിനിമക്ക് കഥ എഴുതി തിരക്കഥാ രംഗത്തേക്ക് കടന്നു.സാമൂഹിക പ്രശ്‌നങ്ങൾ കുറിക്ക് കൊള്ളുന്ന സംഭാഷണങ്ങൾ കൊണ്ടും അതിൻറെ സന്ദർഭപ്രാധാന്യം കൊണ്ടും അവിസ്മരണീയമാക്കുക എന്നതായിരുന്നു ശ്രീനിവാസൻറെ സിനിമകളുടെ പ്രത്യേകത. ഗാന്ധിനഗർ സെക്കന്റ് സ്ടീറ്റ്, നാടോടിക്കാറ്റ്, വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള, കിളിച്ചുണ്ടൻമാമ്പഴം, ഉദയനാണ് താരം, കഥ പറയുമ്പോൾ, അറബിക്കഥ, ആത്മകഥ തുടങ്ങി നിരവധി ചിത്രങ്ങളാണ് ശ്രീനിവാസന്റെ മികവാർന്ന സൃഷ്ടികൾ . ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച ചിന്താവിഷ്ടയായ…
യേശുക്രിസ്തുവിന്റെ സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശത്തിന്റെ പ്രസക്തിയെകുറിച്ച് ഇന്ത്യൻ ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ പറഞ്ഞു. ന്യൂഡൽഹിയിൽ കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) സംഘടിപ്പിച്ച ക്രിസ്മസ് 2025 ആഘോഷത്തെ അഭിസംബോധന ചെയ്തുകൊണ്ട്, മുഖ്യാതിഥിയായി പങ്കെടുത്ത ഉപരാഷ്ട്രപതി, എ.ഡി. 52-ൽ തന്നെ സെന്റ് തോമസ് അപ്പോസ്തലനിലൂടെയാണ് ക്രിസ്തുമതം ഇന്ത്യയിൽ എത്തിയതെന്ന് അനുസ്മരിച്ചു.
ഉഗാണ്ടയിൽ ഡിസംബർ 3 ബുധനാഴ്ച തട്ടിക്കൊണ്ടുപോകപ്പെട്ടതെന്ന് കരുതപ്പെട്ടിരുന്ന ഫാ. ദെവുസ്ദെദിത് സെകാബീര (Fr. Deusdedit Ssekabira) എന്ന വൈദികനെ രാജ്യത്തെ സുരക്ഷാസേന അറസ്റ്റ് ചെയ്തതായിരുന്നുവെന്ന് ഡിസംബർ 14-ന് രാജ്യത്തെ പ്രതിരോധമന്ത്രാലയം അറിയിച്ചു.
ന്യൂഡൽഹി: മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കി പകരം കൊണ്ടുവന്ന വിബി-ജി റാം ജി ബില്ലിനെതിരെ പാർലമെന്റിൽ പ്രതിഷേധം.നടപടിക്രമങ്ങൾക്കിടെ പാർലമെന്റിൽ ഉണ്ടായ പ്രതിഷേധത്തിൽ പ്രതിപക്ഷ എംപിമാർക്ക് എതിരെ അവകാശ ലംഘന നോട്ടീസ് നൽകി . സഞ്ജയ് ജയ്സ്വാൾ എംപിയാണ് പ്രതിപക്ഷ അംഗങ്ങൾക്ക് എതിരെ നോട്ടീസ് നൽകിയത്. കേരളത്തിൽ നിന്നുള്ള ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, ഷാഫി പറമ്പിൽ എന്നിവരുൾപ്പെടെയുള്ള അംഗങ്ങൾക്ക് എതിരെയാണ് നോട്ടീസ്. എസ്. മുരസൊളി, കെ. ഗോപിനാഥ്, ശശികാന്ത് സെന്തിൽ, എസ്. വെങ്കിടേശൻ, ജോതിമണി തുടങ്ങിയവരെ കുറിച്ചും നോട്ടീസിൽ പരാമർശമുണ്ട്.സഭയെ അവഹേളിക്കുന്ന വിധത്തിൽ പ്രവർത്തിച്ച അംഗങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഭരണ പക്ഷ എംപി സ്പീക്കറോട് അഭ്യർത്ഥിച്ചു.
തൃശൂർ: വെെകാരിക കുറിപ്പുമായി ആക്രമണത്തിന് വിധേയയായ നടിയുടെ ഇൻസ്റ്റാഗ്രാം കുറിപ്പ് . തനിക്കെതിരെ അക്രമം ഉണ്ടായപ്പോള്‍ പരാതിപ്പെട്ട്, നിയമനടപടി വേണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ട് പോയതാണ് താന്‍ ചെയ്ത തെറ്റെന്ന് അതിജീവിത കുറിപ്പിൽ പറയുന്നു. കേസിലെ രണ്ടാം പ്രതിയെടുത്ത വിഡിയോ കണ്ടു. അതില്‍ താന്‍ ആണ് നിങ്ങളുടെ നഗ്ന വിഡിയോ എടുത്തത് എന്നു കൂടെ പറയാമായിരുന്നുവെന്നും നടി പറയുന്നു.ഇത്തരം വൈകൃതങ്ങള്‍ പറയുന്നവരോടും പ്രചരിപ്പിക്കുന്നവരോടും നിങ്ങള്‍ക്കോ നിങ്ങളുടെ വീട്ടിലുള്ളവര്‍ക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ എന്നാണ് തനിക്ക് പറയാനുള്ളതെന്നും അതിജീവിത പറയുന്നു. അതിനിടെ ,പണമിറക്കിയിട്ടും പിആര്‍ വര്‍ക്ക് നടത്തിയിട്ടും ദിലീപ് സിനിമകളെ രക്ഷിപ്പെടുത്താനായില്ലല്ലോ എന്ന് ഭാഗ്യലക്ഷ്മി. അതിജീവിതയുടെ സിനിമ ആരൊക്കെ കാണും എന്ന് ചോദിക്കുവര്‍ക്ക് മറുപടി നല്‍കുകയായിരുന്നു ഭാഗ്യലക്ഷ്മി. സോഷ്യല്‍ മീഡിയയിലൂടെയാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.
തിരുവനന്തപുരം: ഐഎഫ്എഫ്‌കെയില്‍ 19 സിനിമകൾക്ക് പ്രദർശനാനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.’ബീഫ് എന്നാൽ അവർക്ക് ഒരു അർത്ഥമേയുള്ളു’മുഖ്യമന്ത്രി പറഞ്ഞു .ഐഎഫ്എഫ്‌കെ സമാപന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. സംസ്ഥാന സര്‍ക്കാരിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് 13 സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി ലഭിച്ചെങ്കിലും ആറെണ്ണത്തിനുള്ള പ്രദര്‍ശനാനുമതി നിഷേധിച്ചു. ഭിന്നസ്വരങ്ങളെയും വൈവിധ്യമാര്‍ന്ന സര്‍ഗാവിഷ്‌കാരങ്ങളെയും അടിച്ചമര്‍ത്തുന്ന സംഘപരിവാര്‍ നയങ്ങളുടെ ഒടുവിലത്തെ ഉദാഹരണമായി ഇത് കണക്കാക്കാനെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘അങ്ങേയറ്റം അപഹാസ്യമായ തീരുമാനമായിരുന്നു കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റേത്. ഉദാഹരണത്തിന് ബീഫ് എന്ന പേരിലുള്ള സ്പാനിഷ് സിനിമയുടെ പ്രദര്‍ശനാനുമതി നിഷേധിച്ചു. കാരണം ബീഫ് എന്നാല്‍ അവര്‍ക്ക് ഒരു അര്‍ത്ഥമേയുള്ളു. എന്നാല്‍ ബീഫ് എന്ന ഭക്ഷണ പദാര്‍ത്ഥവുമായി സിനിമയ്ക്ക് പുലബന്ധം പോലുമില്ലായിരുന്നു. സ്പാനിഷ് ജനപ്രിയ സംഗീതമായ ഹിപ്‌ഹോപുമായി ബന്ധപ്പെട്ട സിനിമയായിരുന്നു അത്. ഇതില്‍ ബീഫെന്നാല്‍ പോരാട്ടം കലഹം എന്നൊക്കെയാണ് അര്‍ത്ഥം-മുഖ്യമന്ത്രി പരിഹസിച്ചു .
നെയ്യാറ്റിന്‍കര : ഡോ.വിന്‍സെന്‍റ് സാമുവല്‍ നെയ്യാറ്റിന്‍കര രൂപതയെ സ്നേഹത്തോടും വാത്സല്ല്യത്തോടും നയിച്ച പിതാവെന്ന് കെസിബിസി പ്രസിഡന്‍റ് ഡോ.വര്‍ഗ്ഗീസ് ചക്കാലക്കല്‍. 29 കൊല്ലം അജപാലന ദൗത്യം നിര്‍വ്വഹിച്ച പിതാവ് ഇടയ ദൗത്യം നിര്‍വ്വഹിക്കുന്നവര്‍ക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ബിഷപ്പ് വിന്‍സെന്‍റ് സാമുവലിന്‍റെ പൗരോഹിത്യ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇശ്ചാശക്തിയോടെ നെയ്യാറ്റിന്‍കര രൂപതയെ നയിച്ച ഇടയ ശ്രേഷ്ടനാണ് ഡോ.വിന്‍സെന്‍റ് സാമുവലെന്ന് മുഖ്യ സന്ദേശം നല്‍കിയ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. തിരുവനന്തപുരം അതിരൂപതാ മെത്രാപ്പോലീത്ത ഡോ.തോമസ് ജെ നെറ്റോ, എംഎല്‍എമാരായ കെ ആല്‍സലന്‍, ജി സ്റ്റീഫന്‍, എം വിന്‍സെന്‍റ് , മുന്‍ ഹൈക്കേടതി ജഡ്ജി ജസ്റ്റിസ് സുനില്‍ തോമസ്, മിനി ആന്‍റണി ഐഎഎസ്, മോണ്‍. ക്രിസ്തുദാസ് തോംസണ്‍, സിസ്റ്റര്‍ ബിനു പെരെര, പി ആര്‍ പോള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പൗരോഹിത്യ ജൂബിലിയുടെ ഭാഗമായി ബിഷപ്പ് വിന്‍സെന്‍റ് സാമുവലിന്‍റെ ജീവിതം പശ്ചാത്തലമാക്കി നെയ്യാറ്റിന്‍കര രൂപത മീഡിയ…
കൊച്ചി: മനുഷ്യ ചരിത്രത്തിലേക്ക് ഏറ്റവും എളിമയുള്ള രീതിയിൽ സ്വർഗ്ഗ സ്നേഹം കടന്നുവന്നതിന്റെ ഉജ്ജ്വലമായ ആഘോഷമാണ് ക്രിസ്തുമസെന്ന്വരാപ്പുഴ ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ.വരാപ്പുഴ അതി മെത്രാസന മന്ദിരത്തിൽ നടന്ന മാധ്യമപ്രവർത്തകരുടെ സംഗമത്തിൽ ക്രിസ്തുമസ് സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബത്‌ലഹേമിലെ ഒരു രാത്രിയുടെ നിശബ്ദതയിൽ സ്വർഗ്ഗം ഭൂമിയെ സ്നേഹത്തോടെ സ്പർശിച്ചു. അതുവഴി നിത്യത കാലത്തിലേക്ക് പ്രവേശിച്ചു.രക്ഷയെ കുറിച്ച് തലമുറകളായി മനുഷ്യർക്ക് നൽകിയ ദൈവത്തിൻ്റെ വാഗ്ദാനം തുണികളാൽ പൊതിഞ്ഞ ഒരു നവജാത ശിശുവിന്റെ രൂപത്തിൽ ലോകത്ത് ജന്മമെടുത്തു. ഈ ദിവ്യ സംഭവം ഈ ലോകത്തിൻ്റെ മുന്നിൽ ഏറ്റവും നിസ്സാരമായ രീതിയിലാണ് ദൈവം വെളിപ്പെടുത്തിയത്. സമൂഹത്തിലെ ഏറ്റവും താഴെക്കിടയിലുള്ള പാവങ്ങളായ ആട്ടിടയന്മാർക്ക് മുൻപിൽ ലോകം കാത്തിരുന്ന ഏറ്റവും വലിയ മഹാ രഹസ്യം അവതരിപ്പിക്കപ്പെട്ടു.അതിൻ്റെ ആത്മീയ സന്തോഷത്തിൽ ആകാശത്ത് മാലാഖമാർ അത്യുന്നത ഗീതികൾ പാടി.പരിശുദ്ധ സ്നേഹവും എളിമ നിറഞ്ഞ പ്രവർത്തനങ്ങളുമാണ് ഓരോ മനുഷ്യജീവിതത്തെയും മനോഹരമാക്കുന്നത് എന്ന വലിയ സന്ദേശം ആണ് ക്രിസ്തുമസ് നമുക്ക് നൽകുക. നമ്മുടെ ഓരോരുത്തരുടെയും…
Subscribe to Updates
Get the latest creative news from FooBar about art, design and business.
