- ആർച്ച് ബിഷപ്പ് ജോസഫ് അട്ടിപ്പേറ്റി മെമ്മോറിയൽ, പുരസ്കാരങ്ങൾ വിതരണം ചെയ്തു
- KLCA സ്ഥാപക ദിനം: പോണേൽ യൂണിറ്റിൽ ദേവസ്തവിളി പരിശീലന പരിപാടി സംഘടിപ്പിച്ചു
- ലത്തീൻ സമുദായത്തിന്റെ മുന്നേറ്റത്തിന് കെഎൽസിഎയുടെ പങ്ക് അതുല്യം : ബിഷപ് ഡോ.ആന്റണി വാലുങ്കൽ
- പതിനേഴാമത് ഗ്രീൻആക്കോർഡ് ഇന്റർനാഷണൽ ഫോറത്തിന്, പാപ്പായുടെ ടെലിഗ്രാം സന്ദേശം
- ഫെബ്രുവരിയിൽ യൂറോപ്പിൽ അരങ്ങേറിയത് 34 ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങൾ
- അൽമായർക്കായി വാർഷിക വിശുദ്ധവാര ധ്യാനം ഒരുക്കി, വടവാതൂർ, മംഗലപ്പുഴ സെമിനാരികൾ
- യുദ്ധമുഖത്തു ക്രിസ്തുവിന്റെ കൂറ്റൻ രൂപം സ്ഥാപിച്ച്, ലെബനൻ
- അദാലത്ത് നടത്തി
Author: admin
2026-ലേക്കുളള ലെയോ പതിനാലാമൻ പാപ്പയുടെ പ്രത്യേക, പ്രാർഥനാ നിയോഗങ്ങൾ പ്രസിദ്ധപ്പെടുത്തി. എല്ലാ മാസവും, ലോകമെമ്പാടുമുള്ള കത്തോലിക്കരോട് ഒരു പ്രത്യേക നിയോഗത്തിനായി പ്രാർഥിക്കാൻ പാപ്പ ആവശ്യപ്പെടാറുണ്ട്. 2026-ലേക്കുളള പാപ്പയുടെ പ്രത്യേക നിയോഗങ്ങളുടെ പൂർണ്ണമായ പട്ടിക
കൊച്ചി : മനുഷ്യര്‍ തമ്മിൽ വിശ്വസിക്കുന്നതാണ് ഏറ്റവും വലിയ മതമെന്ന് നടന്‍ മമ്മൂട്ടി അഭിപ്രായപ്പെട്ടു . കൊച്ചിയിൽ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി. സംസ്‌കാരമെന്നാൽ മറ്റുള്ളവരുടെ സാന്നിധ്യം നമ്മൾ തിരിച്ചറിയുക എന്നതുകൂടിയാണ് . എല്ലാവർക്കും അവകാശപ്പെട്ടതാണ് ഇൗ ഭൂമിയും വായുവും ജലവുമെല്ലാം എന്ന തിരിച്ചറിവാണ് അത് . വേര്‍തിരിവുകള്‍ കണ്ടുപിടിക്കുന്നത് സ്വാര്‍ത്ഥ ലാഭത്തിന് വേണ്ടിയാണെന്നും മമ്മൂട്ടി പറഞ്ഞു . ‘വിദ്യാഭ്യാസത്തെ പലപ്പോഴും സംസ്‌കാരമായി തെറ്റിദ്ധരിക്കാറുണ്ട്. വിദ്യാഭ്യാസം സംസ്‌കാരത്തിന്റെ ഭാഗംമാത്രമാണ്. സർക്കാർ മുൻകൈയെടുത്ത് സംസ്‌കാരം പഠിപ്പിക്കാനോ സാംസ്കാരികബോധത്തെ ഉണർത്താനോ ഉള്ള കൂട്ടായ്മയല്ല ഇത്. നമ്മുടെ സാംസ്‌കാരിക വൈവിധ്യത്തെ ഓർമപ്പെടുത്താനാണ് സർക്കാർ ഇൗ സംരംഭം തുടങ്ങിയത്,’ മമ്മൂട്ടി പറഞ്ഞു.
കണ്ണൂർ: പയ്യന്നൂർ രാമന്തളിയിൽ അമ്മയും മകനും കൊച്ചുമക്കളും അടക്കം നാല് പേരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി കുടുംബപ്രശ്‌നമെന്നാണ് നിഗമനം. രാമന്തളി സെന്റർ വടക്കുമ്പാട് റോഡിന് സമീപം താമസിക്കുന്ന കൊയിത്തട്ട താഴത്തെ വീട്ടിൽ ഉഷ (56), മകൻ കലാധരൻ (36), കലാധരന്റെ മക്കളായ ഹിമ (6), കണ്ണൻ (2) എന്നിവരെയാണ് വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടത്. മക്കൾക്ക് വിഷം നൽകി കലാധരനും അമ്മയും തൂങ്ങിമരിച്ചതാണെന്നാണ് നിഗമനം. മുറിയിൽ നിന്ന് കീടനാശിനിയും കുപ്പിയിൽ പാലും കണ്ടെത്തി. പാലിൽ കീടനാശിനി കലർത്തി കുട്ടികൾക്ക് നൽകിയെന്നാണ് സംശയം. കലാധരനും ഭാര്യയും തമ്മിൽ കുടുംബകോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. കലാധരന്റെ കൂടെ താമസിക്കുന്ന രണ്ടുമക്കളെയും അമ്മയ്‌ക്കൊപ്പം വിടാൻ കോടതി വിധിയുണ്ടായി. ഇന്നലെ രാത്രി കലാധരനെ വിളിച്ച ഭാര്യ കുട്ടികളെ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ടിരുന്നുവത്രേ .അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. വീട്ടിൽ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
പാലക്കാട്: പരിവാർ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ രാംനാരായണന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. ഇന്ന് രാവിലെയാണ് ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങിയത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം വിമാനത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. സര്‍ക്കാരാണ് യാത്രയുടെ ചെലവുകള്‍ വഹിക്കുന്നത്. രാംനാരായണന്റെ കുടുംബത്തിന് ഉചിതമായ നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ ഇന്നലെ തീരുമാനമായിരുന്നു. മന്ത്രിസഭായോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്ത ശേഷം നഷ്ടപരിഹാരം കൈമാറും. കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യും .കസ്റ്റഡി അപേക്ഷ അന്വേഷണസംഘം നാളെ സമര്‍പ്പിക്കും. സംഭവത്തില്‍ പ്രദേശവാസികളായ ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിന് ശേഷം ആക്രമണത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയാല്‍ അറസ്റ്റ് രേഖപ്പെടുത്തും . എസ്‌ഐടി സംഘം അട്ടപ്പള്ളത്തെത്തി വീണ്ടും പ്രദേശവാസികളുടെ മൊഴി രേഖപ്പെടുത്തി. പ്രതികള്‍ക്കായി തമിഴ്‌നാട്ടിലും അന്വേഷണം നടക്കുന്നുണ്ട്.
സീറോമലബാർസഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ മാധ്യമപ്രവർത്തകരുടെ ക്രിസ്തുമസ് ആഘോഷം ആത്മീയതയും സൗഹൃദവും നിറഞ്ഞ അന്തരീക്ഷത്തിൽ സംഘടിപ്പിച്ചു. വിവിധ മാധ്യമസ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് എത്തിയ മാധ്യമപ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു. ക്രിസ്തുമസ് സന്ദേശം നൽകിക്കൊണ്ട് സംസാരിച്ച സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ, ആധുനിക ലോകത്തോട് സഭ സംവദിക്കുന്നതിൽ മാധ്യമങ്ങൾക്ക് ഉള്ള നിർണായക പങ്ക് ഊന്നിപ്പറഞ്ഞു.
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള അന്വേഷണം വഴിത്തിരിവിൽ .പുരാവസ്തുക്കടത്തിലേക്കും അന്വേഷണം നീങ്ങുന്നതായാണ് സൂചന. ശബരിമലയിലെ പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയെന്നുള്ള മൊഴിയാണ് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഒരു വ്യവസായിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ഇതിലാണ് ഈ വിവരമുള്ളത്. ശബരിമലയിലെ നാല് പഞ്ചലോഹ വിഗ്രഹങ്ങൾ വാങ്ങിയിരിക്കുന്നത് തമിഴ്നാട് ചെന്നൈ സ്വദേശിയായ ഡി മണിയെന്ന ആളാണെന്നും വ്യവസായി മൊഴി നൽകി. 2019-2020 കാലഘട്ടത്തിലാണ് വിഗ്രഹക്കടത്ത് നടന്നതെന്നാണ് വ്യവസായി മൊഴി നൽകിയിരിക്കുന്നത്. ഈ കാലഘട്ടത്തിൽ എ പത്മകുമാറും എൻ വാസുവുമായിരുന്നു ദേവസ്വം ബോർഡ് പ്രസിഡന്റുമാർ. നിലവിൽ രണ്ട് പേരും ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായി ജയിലിലാണ്. വ്യവസായി പരാമർശിച്ച ഡി മണി പുരാവസ്തുക്കടത്ത് സംഘത്തിന്റെ ഭാഗമെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. സ്വർണക്കൊള്ളക്കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയാണ് വിഗ്രഹക്കടത്തിന് ഇടനില നിന്നത്. 2020 ഒക്ടോബർ 26ന് തിരുവനന്തപുരത്തുവെച്ചായിരുന്നു പണം കൈമാറ്റം . ഡി മണി നേരിട്ടെത്തിയായിരുന്നു…
കൊല്ലം: കൊല്ലം രൂപതയിലെ ത്രിതല പഞ്ചായത്തിലെ തിരഞ്ഞെടുത്ത സമുദായ അംഗങ്ങൾ ( രാഷ്ട്രീയ വ്യത്യാസമില്ലാതെ ) കൊല്ലം ബിഷപ്പ് .ഡോ .പോൾ ആന്റണി മുല്ലശ്ശേരിയ്ക്കും VG മോ ബൈജു ജൂലിയാനോടും ഫാ.ജോസ് സെബാസ്റ്റ്യനോടും (BCC ഡയറക്ടർ)ഫാ. ജോളി എബ്രഹാംനോടും (പ്രൊക്യുറേറ്റർ) ഒപ്പം തങ്കശ്ശേരി ബിഷപ്പ് ഹൗസിൽ
ലിയോ പതിനാലാമൻ പാപ്പാ ഇതാദ്യമായി ഒരു അസാധാരണ കൺസിസ്റ്ററി വിളിച്ചുകൂട്ടുന്നു. ജൂബിലിവർഷത്തിൻറെ സമാപനത്തെത്തുടർന്ന്, ജനുവരി 7, 8 തീയതികളിലായിരിക്കും വത്തിക്കാനിൽ കർദ്ദിനാൾമാരുടെ ഈ പ്രത്യേക സമ്മേളനം നടക്കുക. ഡിസംബർ 20 ശനിയാഴ്ച പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസാണ് ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടത്
കൊച്ചി: സിൽവെസ്റ്റർ കൊച്ചിൻ്റെ നേതൃത്വത്തിൽ കൊച്ചി രൂപത കെ.സി.വൈ.എം, എച്ച്.ആർ.ഡി എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന സിൽവെസ്റ്റർ ദീപാലങ്കര മത്സരത്തിൻ്റെ ഉദ്ഘാടന കർമം ബിഷപ്പ് ഡോ. ആൻ്റണി കാട്ടിപ്പറമ്പിൽ ആകാശവിളക്ക് കൈമാറിക്കൊണ്ട് നിർവഹിച്ചു. ക്രിസ്തുമസ് കാലഘട്ടത്തിൽ വീടുകളിൽ തെളിയിക്കുന്ന ദീപങ്ങൾ കുറച്ചുകൂടി മനോഹരമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തപ്പെടുന്ന ദീപാലങ്കാര മത്സരത്തിൽ ഈ വർഷവും കൂടുതൽ ആളുകളുടെ പങ്കാളിത്തം ഉണ്ടാകട്ടെ എന്ന് പിതാവ് കൂട്ടിച്ചേർത്തു. കൺവീനർ അന്ന സിൽഫ അദ്ധ്യക്ഷത വഹിച്ചു. കൊച്ചി രൂപത ചാൻസിലർ ജോണി സേവ്യർ പുതുക്കാട്ട് ആമുഖ പ്രഭാഷണം നടത്തി. സിൽവെസ്റ്റർ കോർ ടീം അംഗങ്ങളായ ഫാ. മെൽറ്റസ് ചാക്കോ കൊല്ലശ്ശേരി, ഫാ. ജോഷി ഏലശ്ശേരി, കാസി പൂപ്പന, സനൂപ് ദാസ്, ടോം ആൻ്റണി, ആഷിൽ അഗസ്റ്റിൻ എന്നിവർ സംസാരിച്ചു. സിൽവെസ്റ്റർ ആഘോഷങ്ങളോടനുബന്ധിച്ച് ജനപ്രതിനിധികളായ ഷൈനി മാത്യു, ബാസ്റ്റിൻ ബാബു, സുമിത് ജോസഫ്, ആൻ്റണി കുരീത്തറ, ബെന്നി ഫെർണാണ്ടസ്, സോണി കെ.ജി എന്നിവർക്ക് ക്രിസ്തുമസ് സമ്മാനവും നൽകുകയുണ്ടായി. സിൽവെസ്റ്റർ…
അബ്രോസ് പുത്തൻവീട്ടിൽ കോട്ടപ്പുറം രൂപത മെത്രാൻ എന്തെന്നാൽ, അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി, തൻറെ ഏകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.യോഹന്നാൻ 3 : 16ദൈവത്തിൽ വിശ്വസിക്കുന്നവർക്ക് നിത്യജീവൻ വേണം എന്ന ദൈവത്തിന്റെ വലിയ ആഗ്രഹമാണ് ക്രിസ്തുമസ്.ലോകചരിത്രത്തെ രണ്ടായി പകുത്ത രക്ഷകന്റെ ജനന തിരുനാളാണ് ക്രിസ്തുമസ്. ക്രിസ്തുവിന് മുമ്പും ക്രിസ്തുവിന് ശേഷവും എന്ന കാലഗണനപോലെ, നമ്മുടെ ജീവിതങ്ങളും ക്രിസ്തുവിനെ ആധാരമാക്കി അടയാളപ്പെടുത്തപ്പെടണം. അവന്റെ വചനങ്ങളോടും ജീവിതശൈലിയോടും എത്രത്തോളം ചേർന്ന് നിൽക്കുന്നു എന്നതാണ് ക്രിസ്തുമസിന്റെ യഥാർത്ഥ അർത്ഥം. ക്രിസ്തുമസ് ക്രിസ്തുവിലേക്കുള്ള ഒരു വിശുദ്ധയാത്രയാണ്. നക്ഷത്രത്തിന്റെ വെളിച്ചത്തിൽ ജ്ഞാനികൾ പുൽക്കൂട്ടിലെ ഉണ്ണിയേശുവിനെ തേടി നടത്തിയ യാത്രയും, ദൈവദൂതന്റെ സന്ദേശം കേട്ട് ആട്ടിടയന്മാർ ബേത്‌ലഹേമിലേക്കു നടത്തിയ യാത്രയും ഇതിന് സാക്ഷ്യങ്ങളാണ്. ഇന്ന് നമ്മുടെ കുടുംബങ്ങളും വ്യക്തികളും ത്യാഗബോധത്തോടെയും ഒരുക്കത്തോടെയും ക്രിസ്തുവിലേക്കും അവൻ പകരുന്ന കൂട്ടായ്മയുടെ സന്തോഷത്തിലേക്കും നീങ്ങേണ്ടതുണ്ട്. ക്രിസ്തുമസ് ദിനങ്ങളിൽ വീടുകളിലേക്കുള്ള മടങ്ങിവരവ് സ്നേഹത്തിന്റെയും ഐക്യത്തിന്റെയും അനുഭവമായി മാറണം. ക്രിസ്തുമസ്…
Subscribe to Updates
Get the latest creative news from FooBar about art, design and business.
