Author: admin

ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ(ഐ.എം.എഫ്) ചീഫ് ഇക്കോണമിസ്റ്റായിരുന്ന ഗീതാ ഗോപിനാഥ് സെപ്റ്റംബർ 1-ന് സംഘടന വിട്ട് ഹാർവാർഡ് സർവകലാശാലയിൽ തിരിച്ചുചേരുമെന്ന് അറിയിച്ചു

Read More

ന്യൂഡൽഹി:സംസ്ഥാന നിയമസഭകൾ പാസാക്കുന്ന ബില്ലുകൾ ഒപ്പുവയ്ക്കാൻ രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ചുള്ള സുപ്രീം കോടതി വിധിക്കെതിരെ രാഷ്ട്രപതി ദ്രൗപദി മുർമു നൽകിയ റഫറൻസ് പരമോന്നത കോടതിയുടെ ഭരണഘടന ബഞ്ച് ഇന്ന് പരിഗണിക്കും. വിധിയുമായി ബന്ധപ്പെട്ട് 14 ചോദ്യങ്ങളാണ് രാഷ്ട്രപതി ഉന്നയിച്ചിട്ടുള്ളത് . ജസ്റ്റിസ് ബിആർ ഗവായ് അധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് റഫറൻസ് പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, വിക്രംനാഥ്, പിഎസ് നരസിംഹ, എഎസ് ചന്ദുർകർ എന്നിവരാണ് മറ്റ് ജഡ്ജുമാർ . തമിഴ്നാട് ഗവർണർക്കെതിരായ കേസിലെ വിധിയിലാണ് ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കും ഗവർണർക്കും സുപ്രീം കോടതി മൂന്ന് മാസം സമയപരിധി നിശ്ചയിച്ചത്. സമയപരിധി ലംഘിച്ചാൽ സംസ്ഥാന സർക്കാരിനു കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസുമാരായ ജെബി പർദിവാല, ആർ മഹാദേവൻ എന്നിവരുടെ ബഞ്ച് വിധിച്ചിരുന്നു. ഈ വിധിക്കെതിരെ ഭരണഘടനയുടെ 143 (1) വകുപ്പനുസരിച്ചാണ് രാഷ്ട്രപതിയുടെ ചോദ്യങ്ങൾ. വിധിയിൽ 14 കാര്യങ്ങളിലാണ് രാഷ്ട്രപതി വ്യക്തത തേടിയത്.

Read More

തിരുവനന്തപുരം: കേരളത്തിന്റെ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാന്ദന് തലസ്ഥാനം അന്തിമോപചാരം അർപ്പിക്കുന്നു. വി എസിന്റെ മൃതദേഹം ഒരുനോക്കു കാണാനും, അന്ത്യാഞ്ജലി അർപ്പിക്കാനും അണമുറിയാതെ ജനസഹസ്രങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. വിഎസിന്റെ ജീവിതം പകർന്ന അനുഭവങ്ങളുടെ ഊർജം ഏറ്റുവാങ്ങി, തങ്ങളുടെ സമരസൂര്യന് സഖാവിന് മുദ്രാവാക്യം വിളിച്ച് പാർട്ടി പ്രവർത്തകരും അനുയായികളും അന്ത്യാഭിവാദ്യം അർപ്പിക്കുകയാണ് . മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മന്ത്രിമാർ, സിപിഎം നേതാക്കളായ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, മറ്റു രാഷ്ട്രീയ നേതാക്കൾ, മത-സാമുദായിക- സാമൂഹ്യ-സാംസ്‌കാരിക പ്രമുഖർ, ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ തുടങ്ങി നിരവധി പേരാണ് വിഎസിന് അന്ത്യാഭിവാദ്യം അർപ്പിക്കാനായി ദർബാർ ഹാളിൽ എത്തിച്ചെർന്നത് . തലസ്ഥാനത്തെ പൊതുദർശനത്തിന് ശേഷം ഉച്ചയ്ക്ക് രണ്ടുമണിയോടെ വിലാപയാത്രയായി വിഎസിന്റെ ജന്മദേശമായ ആലപ്പുഴ പുമ്പ്രയിലെ വീട്ടിലേക്ക് കൊണ്ടുപോകും. ബുധനാഴ്ച സിപിഎം ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസിൽ വിഎസിന്റെ മൃതദേഹം പൊതുദർശനത്തിന് വെക്കും. തുടർന്ന്…

Read More

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വിയോഗത്തെ തുടർന്ന് സംസ്ഥാനത്ത് നാളെ പൊതു അവധി . സംസ്ഥാനത്ത് മൂന്നുദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും ഉണ്ടാകും. സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും പ്രാഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുമേഖല സ്ഥാപനങ്ങൾക്കും സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങൾക്കും സ്വയംഭരണ സ്ഥാപനങ്ങൾക്കും നെകോഷ്യബിൾ ഇൻസ്ട്രുമെന്റസ് ആക്ട് പ്രാരമുള്ള സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട് . 2025 ജൂലൈ 22 മുതൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം ആചരിക്കും . പ്രസ്തുത കാലയളവിൽ സംസ്ഥാനമൊട്ടാകെ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടണമെന്നും പൊതുഭരണ വകുപ്പ് അറിയിച്ചു. തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ അന്ത്യം. ജൂൺ 23നായിരുന്നു ഹൃദയാഘാതം മൂലം അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Read More

കോഴിക്കോട്: ചൊവ്വാഴ്ച മുതൽ ന‌ടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യബസ് സമരം പിൻവലിച്ചു. മന്ത്രി കെ.ബി.ഗണേഷ്‌കുമാർ ബസ് ഉടമകളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം . വിദ്യാർഥികളുടെ യാത്രാനിരക്ക് സംബന്ധിച്ച് 29ന് വിദ്യാർഥി സംഘടനാ നേതാക്കളും ബസ് ഉടമകളും സംയുക്തമായി ഗതാഗത സെക്രട്ടറിയുമായി ചർച്ച നടത്തും. ലിമിറ്റഡ് സ്റ്റോപ്പ് പെർമിറ്റുകൾ സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ചചെയ്ത് നിയമപരമായി തടസമില്ലെങ്കിൽ നിലവിലെ സ്ഥിതി തുടരാനും തീരുമാനമായി. വിദ്യാർഥികളുടെ കൺസഷൻ കാര്യത്തിൽ അർഹതപ്പെട്ടവർക്ക് മാത്രമായി നിജപ്പെടുത്തുന്ന തരത്തിൽ ആപ്പ് സംവിധാനം 45 ദിവസത്തിനുള്ളിൽ നിലവിൽവരും. ചർച്ചയിൽ സംയുക്ത സമിതി ഭാരവാഹികളായ ഹംസ എരിക്കുന്നവൻ, ടി. ഗോപിനാഥൻ, ഗോകുലം ഗോകുൽദാസ്, ഗതാഗത കമ്മീഷണർ തുടങ്ങിയവർ പങ്കെടുത്തു.

Read More

ഗാസയിൽ ഉടൻ യുദ്ധവിരാമം പ്രഖ്യാപിക്കണം എന്ന് ലിയോ പതിനാലാമൻ പാപ്പ ഞായറാഴ്ച വീണ്ടും ആഹ്വാനം ചെയ്തു. അന്താരാഷ്ട്ര നിയമങ്ങളും പൗരന്മാരെ സംരക്ഷിക്കാനുള്ള കടമകളും മാനിക്കണമെന്നും അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.

Read More

കൊച്ചി : വല്ലാർപാടം ഐസിറ്റിറ്റി കണ്ടെയ്നർ ടെർമിനൽ റോഡ് – റെയിൽ കണക്ടിവിറ്റിയ്ക്കു വേണ്ടി 2008-ൽ സർക്കാർ ഏഴു വില്ലേജുകളിൽ നിന്നായി 316 കുടുംബങ്ങളുടെ വീടും സ്ഥലവും ഏറ്റെടുത്തതിനെ തുടർന്ന് മൂലംമ്പിള്ളി കോ -ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉയർന്നുവന്ന ജനകീയ പ്രക്ഷോഭം ഉയർന്നു വന്നിരുന്നു . സമരത്തെ തുടർന്ന് 2008 മാർച്ച് 19 ന് സർക്കാർ വിജ്ഞാപനം ചെയ്ത മൂലംമ്പിള്ളി പുനരധിവാസ പാക്കേജ് ഇതുവരെ പൂർത്തികരിക്കാതെ അനന്തമായി നീളുകയാണ്. ഈ പശ്ചാത്തലത്തിൽ 170 കുടുംബങ്ങൾക്ക് തുതിയൂരിൽ അനുവദിച്ച പുനരധിവാസ പ്ലോട്ടുകളുടെ ശോചനീയ അവസ്ഥ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് തൃക്കാക്കര എം എൽ എ ഉമാതോമസ് ഇടപെട്ടു കൊണ്ട് ഏറെക്കാലമായി മുടങ്ങിക്കിടന്ന ജില്ലാ കളക്ടർ അദ്ധ്യക്ഷനായ പുനരധിവാസ മേൽനോട്ട സമിതിയുടെ യോഗം വിളിച്ചത്. അവശേഷിക്കുന്ന പുനരധിവാസ വിഷയങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കും എന്ന് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് ഐ എ എസ് ഉറപ്പു നൽകി. ഉമ്മാ തോമസ്സ് എം.എൽഎ,…

Read More

തിരുവനന്തപുരം : അന്തരിച്ച വി എസ് അച്യുതാനന്ദന്റെ മൃതദേഹം ഇന്ന് വൈകീട്ട് തിരുവനന്തപുരത്തെ എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിനായി എത്തിക്കും. ഇന്ന് രാത്രി മൃതദേഹം അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ വീട്ടിലേക്ക് കൊണ്ട് പോകും. നാളെ രാവിലെ 9 മണിക്ക് ദർബാർ ഹാളിൽ പൊതുദർശനം ഉണ്ടാകും. ചൊവ്വാഴ്ച രാവിലെ ദർബാർ ഹാളിലും ഉച്ചയ്ക്ക് ശേഷം ആലപ്പുഴയിലെ വീട്ടിലേക്കും മൃതദേഹം കൊണ്ടുപോകും. വൈകുന്നേരം ആലപ്പുഴയിലെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. ബുധനാഴ്ച രാവിലെ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകും. വൈകുന്നേരത്തോടെ ആലപ്പുഴ വലിയ ചുടുകാട്ടിൽ സംസ്കാരം നടക്കും എന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻമാസ്റ്റർ അറിയിച്ചു. 1923 ഒക്ടോബർ 20-ാം തീയതി ശങ്കരന്റെയും അക്കമ്മയുടെയും മകനായാണ് വി എസ് ജനിച്ചത്. നാലാം വയസ്സിൽ അമ്മയും 11-ാം വയസ്സിൽ അച്ഛനും നഷ്ടപ്പെട്ടു. അതുകൊണ്ടുതന്നെ ഏഴാം ക്ലാസ്സിൽ പഠനം നിറുത്തേണ്ടിവന്നു. തുടർന്ന് മൂത്ത സഹോദരനെ സഹായിക്കാൻ ഗ്രാമത്തിലെ തുന്നൽക്കടയിൽ ജോലിക്കു നിന്നു. അതിനുശേഷം കയർ ഫാക്ടറിയിലും…

Read More

സമചിത്തതയോടെയും സഹിഷ്‌തയോടെയും സംസാരിക്കേണ്ട സമുദായ നേതാക്കൾ വിദ്വേഷ പരാമർശങ്ങളിലൂടെ കളം നിറയുന്നതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണുള്ളത്

Read More