- ആർച്ച് ബിഷപ്പ് ജോസഫ് അട്ടിപ്പേറ്റി മെമ്മോറിയൽ, പുരസ്കാരങ്ങൾ വിതരണം ചെയ്തു
- KLCA സ്ഥാപക ദിനം: പോണേൽ യൂണിറ്റിൽ ദേവസ്തവിളി പരിശീലന പരിപാടി സംഘടിപ്പിച്ചു
- ലത്തീൻ സമുദായത്തിന്റെ മുന്നേറ്റത്തിന് കെഎൽസിഎയുടെ പങ്ക് അതുല്യം : ബിഷപ് ഡോ.ആന്റണി വാലുങ്കൽ
- പതിനേഴാമത് ഗ്രീൻആക്കോർഡ് ഇന്റർനാഷണൽ ഫോറത്തിന്, പാപ്പായുടെ ടെലിഗ്രാം സന്ദേശം
- ഫെബ്രുവരിയിൽ യൂറോപ്പിൽ അരങ്ങേറിയത് 34 ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങൾ
- അൽമായർക്കായി വാർഷിക വിശുദ്ധവാര ധ്യാനം ഒരുക്കി, വടവാതൂർ, മംഗലപ്പുഴ സെമിനാരികൾ
- യുദ്ധമുഖത്തു ക്രിസ്തുവിന്റെ കൂറ്റൻ രൂപം സ്ഥാപിച്ച്, ലെബനൻ
- അദാലത്ത് നടത്തി
Author: admin
2025 ലെ ക്രിസ്തുമസ് കാലഘട്ടത്തിലു ണ്ടാവുന്ന അനിഷ്ടസംഭവങ്ങൾ ക്രൈസ്തവരിൽ ആശങ്കയുളവാക്കുന്നതെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ. ഭരണഘടനാപരമായി എല്ലാ വിഭാഗങ്ങൾക്കും സംരക്ഷണം ഉണ്ടായിട്ടും രാജ്യത്ത് ഇത്തരം അതിക്രമങ്ങൾ ഉണ്ടാകുന്നത് ഖേദകരമാണ്. സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ തലവൻ ഗവർണറുടെ ഓഫീസിൽപോലും ക്രിസ്തുമസ് പ്രവർത്തി ദിനം ആക്കിയത് എന്തൊക്കെ ന്യായീകരണങ്ങൾ പറഞ്ഞാലും ഉൽക്കണ്ഠയുളവാക്കുന്നതാണ്. ക്രിസ്മസ് കരോൾ സംഘത്തിന് നേരെ ഉണ്ടായ ആക്രമണം മതേതര പാരമ്പര്യത്തിന് ഏറ്റ ആഘാതമാണ്. അതിൻറെ പേരിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നവരെയും തിരിച്ചറിയാനാകും.
നൈജീരിയയിൽ ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികൾക്കെതിരെ നടത്തിയ ആക്രമണത്തിന് പിന്നാലേ, രാജ്യത്ത് ക്രൈസ്തവർക്ക് പീഡനം തുടരുകയാണെങ്കിൽ അമേരിക്ക കൂടുതൽ സൈനിക ആക്രമണങ്ങൾ നടത്തുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം. ഐസിസ് തീവ്രവാദികൾ ആസ്ഥാനമാക്കിയിട്ടുള്ള സോകോട്ടോ സംസ്ഥാനത്തെ ക്യാമ്പുകൾ ലക്ഷ്യമിട്ടുള്ള സംയുക്ത ഓപ്പറേഷനിലാണ് യുഎസ് സൈന്യം നൈജീരിയൻ സർക്കാരുമായി ഏകോപിപ്പിച്ചു കഴിഞ്ഞ ക്രിസ്തുമസ് ദിവസം ആക്രമണം നടത്തിയത്. നൈജറുമായി അതിർത്തി പങ്കിടുന്ന വടക്കുപടിഞ്ഞാറൻ മേഖലയിലെ ഈ സംസ്ഥാനം പ്രധാനമായും സുന്നി മുസ്ലീം ഭൂരിപക്ഷമുള്ള പ്രദേശമാണ്.
ക്രിസ്മസ് ദിനത്തിൽ ക്രിസ്ത്യൻ സ്‌കൂളിലെ ക്രിസ്മസ് അലങ്കാരങ്ങൾ നശിപ്പിച്ചുവെന്നാരോപിച്ച് അസമിലെ നൽബാരി ജില്ല പോലീസ്, വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി), ബജ്‌റംഗ്ദൾ പ്രവർത്തകരെ അറസ്റ്റ് ചെയ്തു.
മഞ്ഞുമ്മല്‍ കര്‍മലീത്താ സഭയുടെ കീഴിലുള്ള കളമശേരി ജ്യോതിര്‍ ധര്‍മ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിക്കുന്ന നാലു പുസ്തകങ്ങളുടെ പ്രകാശന ചടങ്ങ് എറണാകുളം സെമിത്തേരിമുക്ക് കാര്‍മല്‍ ഹാളില്‍ ടി.ജെ വിനോദ് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു. വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍. മാത്യു ഇലഞ്ഞിമിറ്റം, മഞ്ഞുമ്മല്‍ നിഷ്പാദുക കര്‍മലീത്താ സഭാ പ്രൊവിന്‍ഷ്യല്‍ റവ. ഡോ. അഗസ്റ്റിന്‍ മുല്ലൂര്‍, സിടിസി സമൂഹത്തിന്റെ സെന്റ് ജോസഫ് പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ ഡോ. സിസ്റ്റര്‍ പേഴ്‌സി, ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ്, ജോയ് ഗോതുരുത്ത്, ഡോ. ചാള്‍സ് ഡയസ്, ഷെവലിയര്‍ ഡോ. പ്രീമൂസ് പെരിഞ്ചേരി തുടങ്ങിയവര്‍ സമീപം.
വാഷിംഗ്ടൺ: നൈജീരിയയിലെ വടക്ക് പടിഞ്ഞാറൻ മുസ്ലിം തീവ്ര വാദമേഖലയിൽ ഭീകരകേന്ദ്രങ്ങളെ ആക്രമിച്ചതായി ഡോണൾഡ് ട്രംപ്. നൈജീരിയയിലെ ക്രൈസ്തവരെ ഐഎസ്‌ഐഎസ് ലക്ഷ്യം വെയ്ക്കുന്നുവെന്നും അതിക്രമങ്ങൾ വർധിക്കുന്നുവെന്നും ആരോപിച്ചായിരുന്നു ആക്രമണം. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. തൻ്റെ നിർദ്ദേശപ്രകാരം പടിഞ്ഞാറൻ നൈജീരിയയിലെ ഐഎസ് കേന്ദ്രങ്ങളിൽ യുഎസ് ശക്തമായ ആക്രമണം നടത്തിയെന്നും വർഷങ്ങളായി അവർ നിരപരാധികളായ ക്രൈസ്തവരെ കൊല്ലുകയാണെന്നും ട്രംപ് വ്യക്തമാക്കി മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നതാണ്. തന്റെ നേതൃത്വത്തിൽ യുഎസ് ഒരു കാരണവശാലും ഇസ്ലാമിക തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കില്ലെന്നും ഇനിയും ക്രൈസ്തവരെ ആക്രമിച്ചാൽ തിരിച്ചടിക്കുമെന്നും ട്രംപ് പറഞ്ഞു. പെന്റഗൺ മേധാവി പീറ്റ് ഹെഗ്സെത്തും ആക്രമണത്തിൽ പ്രതികരണവുമായി രംഗത്തെത്തി. നൈജീരിയൻ സർക്കാരിന്റെ സഹകരണത്തിന് നന്ദി എന്നായിരുന്നു അദ്ദേഹം എക്‌സിൽ കുറിച്ചത്. നൈജീരിയയിലെ ഐഎസ് കേന്ദ്രങ്ങളെ ആക്രമിക്കുമെന്ന് ട്രംപ് നവംബറിൽ തന്നെ അറിയിച്ചിരുന്നതാണ്. ക്രൈസ്തവരെ സംരക്ഷിക്കാനായി നൈജീരിയൻ സർക്കാർ ഒന്നും ചെയ്യുന്നില്ല എന്നാരോപിച്ചായിരുന്നു ആക്രമണത്തിന് ആഹ്വാനം ചെയ്തത്. നൈജീരിയയിലെ സാഹചര്യം ആശങ്കപ്പെടുത്തുന്നതാണ് എന്നും ട്രംപ് പറഞ്ഞിരുന്നു.
ഡിസംബർ 18-ന് ഡൽഹിയിലെ നവാഡയിൽ പ്രിസ്സൺ മിനിസ്ട്രി ഇന്ത്യ (പിഎംഐ) ക്രിസ്മസ് ആഘോഷിച്ചു. വൈദികർ, ക്രിസ്തുമത വിശ്വാസികൾ, സന്നദ്ധപ്രവർത്തകർ, വിദ്യാജ്യോതി ബ്രദേർസ്, തിഹാർ ജയിലിലെ നിലവിൽ ജാമ്യത്തിലിറങ്ങിയ തടവുകാർ എന്നിവരെ ക്രിസ്മസ്ഒ ആഘോഷത്തിനായി ഒരുമിച്ച് കൊണ്ടുവന്നു.
ക്രിസ്മസ് ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്രിസ്ത്യാനികളോടുള്ള സമീപനം ഒരു “വൈരുദ്ധ്യം നിറഞ്ഞെതെന്ന്” സീറോ-മലങ്കര കത്തോലിക്കാ സഭയിലെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് ശക്തമായി വിമർശിച്ചു, പ്രധാനമന്ത്രി ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കുമ്പോഴും സമൂഹത്തിനെതിരെ തുടർച്ചയായി ആക്രമണങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മദിനമായ ഡിസംബർ 25 ന് സംസ്ഥാനത്തെ എല്ലാ സർക്കാർ, സർക്കാർ-എയ്ഡഡ് സ്‌കൂളുകളും സദ്ഭരണ ദിനമായി ആചരിക്കണമെന്ന് ഛത്തീസ്ഗഡ് മന്ത്രാലയം പുറപ്പെടുവിച്ച സർക്കുലർ നിർദ്ദേശിച്ചു.
സ്നേഹത്തിൻ്റെയും പങ്കുവയ്ക്കലിൻ്റെയും, പ്രതീക്ഷയുടെയും ആഘോഷമായ ക്രിസ്‌മസിനെ വരവേറ്റ് ലോകം. വത്തിക്കാനിലെ സെന്റ് പീറ്റർ ബസിലിക്കയിൽ ലിയോ പതിനാലാമൻ പാപ്പാ തിരുപ്പിറവി ചടങ്ങുകൾക്കും, പാതിരാകുർബാനയ്ക്കും കാർമികത്വം വഹിച്ചു.
ക്രിസ്തുവിനോടും തിരുവചനത്തോടും സഭയോടുമുള്ള വിശ്വസ്തത കാത്തുസൂക്ഷിക്കുന്ന ജീവിതത്തിനായാണ് പുരോഹിതർ വിളിക്കപ്പെട്ടിരിക്കുന്നതെന്ന് ലിയോ പതിനാലാമൻ പാപ്പാ
Subscribe to Updates
Get the latest creative news from FooBar about art, design and business.
