- തീരദേശ പരിപാലന നിയമത്തില്‍ കേരളത്തിന് ഇളവ്
- ലെബനനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 270 കടന്നു, 1000 പേർക്ക് പരിക്ക്
- സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത
- ജമ്മുകശ്മീരിൽ നാളെ രണ്ടാംഘട്ട വോട്ടെടുപ്പ്
- സുൽത്താൻപേട്ട് രൂപത: ജെബി കോശി റിപ്പോർട് പ്രചരണയോഗം
- മുനമ്പം ജനതയുടെ അവകാശ പോരാട്ടത്തിന് പിന്തുണ- കെ. സി. വൈ. എം. ലാറ്റിൻ സംസ്ഥാന സമിതി
- റോഡ് നിർമ്മാണം പൂർത്തീകരിച്ചില്ലങ്കിൽ ജിഡാ ഓഫീസ് താഴിട്ട് പൂട്ടുമെന്ന് പിഴലനിവാസികൾ
- കെ.സി.വൈ.എം ഫുട്ബോൾ ടൂർണ്ണമെൻ്റ്
Author: admin
ഡോ. ആഡ്രിൻ കൊറയ പാഠം 1 മഴ പെയ്യുന്നത് എങ്ങനെ ? ഇരുപത്തിയഞ്ച് അടിയോളം വരുന്ന തെങ്ങിന്റെ മുകളില്‍ എങ്ങനെയാണ് കരിക്കിന് വെള്ളം എത്തുന്നത് എന്ന ചോദ്യത്തിലും കഠിനം ആണ് ഒരു സംസ്ഥാനത്തിനു വേണ്ട വൈദ്യുതി ഉല്പാദിപ്പിക്കാന് പാകത്തിന് വെള്ളം ആകാശത്ത് നിന്നും എങ്ങനെ ഭൂമിയില്‍ എത്തുന്നു എന്നുള്ളത്. ഇത്രയും വെള്ളം എങ്ങനെ പറന്നുയരുന്നു, എന്തു കൊണ്ടു വീഴുന്നു, എവിടെ പെയ്യുന്നു, ഇങ്ങനെ പല ചോദ്യങ്ങള്‍. സ്കൂളില്‍ പഠിച്ച ജലചക്രം (water cycle)തന്നെ ആവട്ടെ നമ്മുടെ തുടക്കം. സമുദ്രത്തില്‍ നിന്നും ഉയരുന്ന നീരാവി മഴമേഘങ്ങളായി അന്തരീക്ഷത്തില്‍ ഉയരുകയും കരയില്‍ മഴയായി പെയ്യുകയും ചെയ്യുന്നു. പെയ്യുന്ന മഴ പല ശ്രോതസ്സുകളിലൂടെ തിരിച്ച് സമുദ്രത്തിലേക്ക് ഒഴുകുകയും ചെയ്യുന്നു. അന്ന് ടീച്ചറെ പേടിച്ച് ചോദിക്കാതെ പോയ ചില സംശയങ്ങള്‍ പുനരാലോചിക്കാം. സമുദ്രം മാത്രമോ സ്രോതസ്സ് ? സമുദ്രം കഴിഞ്ഞാല്‍ ഏറ്റവും അധികം ബാഷ്പീകരണം നടക്കുന്നത് കാടുകളിലൂടെ ആണ്. മരങ്ങള്‍ ഭൂഗര്‍ഭജലം വലിച്ചെടുത്ത് നീരാവി ആയി അന്തരീക്ഷത്തില്‍…
ബെർലിൻ: മത്സരത്തിലെ മുഴുവന്‍ സമയവും അധികസമയത്തും ഇരുടീമുകള്‍ക്കും ഗോൾനേടാൻ കഴിയാതെവന്നതോടെ മത്സരം പെനാല്‍റ്റിയിലേക്കു നീങ്ങുകയായിരുന്നു. മത്സരത്തിലുടനീളം തലങ്ങും വിലങ്ങും ആക്രമിച്ച് മുന്നേറിയ പോർച്ചുഗിലിന് സ്ലൊവേനിയന്‍ പ്രതിരേധം തകർക്കാനായില്ല. പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിന് പിന്നാലെ മൈതാനത്ത് റൊണാള്‍ഡോ കണ്ണീരണിഞ്ഞു. സഹതാരങ്ങള്‍ റോണോയെ ആശ്വസിപ്പിക്കുകയും ചെയ്തു. രണ്ടാം പകുതിയില്‍ ഗോളി മാത്രം മുന്നില്‍ നില്‍ക്കേ സുവര്‍ണാവസരം സ്ട്രൈക്കര്‍ ബെഞ്ചമിന്‍ സെസ്കോ നഷ്ടപ്പെടുത്തിയത് സ്ലൊവേനിയയ്ക്കും തിരിച്ചടിയായി. ക്വാർട്ടറിൽ റോണോയും സംഘവും ഫ്രാൻസിനെ നേരിടും
വൈദ്യശാസ്ത്രം എന്നും വികസിച്ചുകൊണ്ടിരിക്കുന്ന മേഖലയാണ്. പഠന,ഗവേഷണങ്ങളുടെ ഫലമായി പുതിയ മുന്നേറ്റങ്ങൾ ഉണ്ടാകുന്നു. രോഗങ്ങളെ കീഴടക്കാനും നിയന്ത്രിക്കാനുമുള്ള വഴി തെളിയുന്നത് ഇതിലൂടെയാണ്.ഗൗരവമുള്ളതും അപകടകാരികളുമായി കരുതിയിരുന്ന പല രോഗങ്ങളും ചികിത്സിച്ചു ഭേദമാക്കാവുന്ന സാഹചര്യം ഇന്നുണ്ട്. ഇത്തരത്തിൽ ശ്രദ്ധേയമായ പഠനഫലങ്ങൾ ഈയടുത്ത കാലത്തുണ്ടായി.ചില പുതിയ കുതിപ്പുകൾ…മനുഷ്യരാശിക്ക് പ്രതീക്ഷ പകരുന്ന മുന്നേറ്റങ്ങൾ…
കൊച്ചി: ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രനെതിരെ കെ സി ബി സി. ക്രൈസ്തവർക്കിടയിൽ ഭിന്നിപ്പ് സൃഷ്ടിക്കാൻ ശ്രമിക്കുന്നു. ഈ രാഷ്ട്രീയ തന്ത്രം അപലപനീയമെന്നും കെസിബിസി ജാഗ്രത കമ്മീഷൻ. തെരഞ്ഞെടുപ്പുകളിൽ കൂടുതൽ നേട്ടം ഉണ്ടാക്കുന്നതിനായി ക്രൈസ്തവ വിശ്വാസികളെ എല്ലായ്പ്പോഴും ഇരുകയ്യും നീട്ടി സ്വീകരിക്കണമെന്ന കെ സുരേന്ദ്രന്റെ ആഹ്വാനം ജനാധിപത്യ രാജ്യത്തെ സംബന്ധിച്ച് ഭൂഷണമല്ലെന്നും കെസിബിസി വ്യക്തമാക്കി. ക്രൈസ്തവ വിശ്വാസികൾക്ക് കൂടുതൽ പരിഗണന നൽകണമെന്ന ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ പരസ്യമായ ആഹ്വാനം അനാരോഗ്യകരവും തിരുത്തപ്പെടേണ്ടതുമാണ്. തെറ്റിദ്ധാരണാജനകവും അപക്വവുമായ ഇത്തരം പൊള്ളയായ പരസ്യ പ്രസ്താവനകൾ ഒഴിവാക്കപ്പെടേണ്ടതാണെന്നും കെസിബിസി ജാഗ്രത കമ്മീഷൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
കൊച്ചി :എറണാകുളം അങ്കമാലി അതിരൂപതയിൽ ജൂലൈ 3 മുതല്‍ സഭയില്‍ ഏകീകൃതകുര്‍ബാന നടപ്പാക്കണമെന്നാവര്‍ത്തിച്ച് മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍. എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നാളെ മുതല്‍ നടപ്പാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഞായറാഴ്ചകളിലും വിശേഷ ദിവസങ്ങളിലും ഒരു കുര്‍ബാന ഏകീകൃത കുര്‍ബാനയായി അര്‍പ്പിക്കണം. അങ്ങനെ ചെയ്തില്ലെങ്കില്‍ അവര്‍ക്കെതിരെ സഭാനിയമപ്രകാരമുള്ള അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.സര്‍ക്കുലറില്‍ പറഞ്ഞ കാര്യങ്ങള്‍ വിശ്വസ്തതയോടെ അനുസരിക്കണം. മാര്‍പാപ്പയെ അനുസരിക്കേണ്ട സമയമാണിത്. അനുസരണ വ്രതത്തിന്റെ ശുദ്ധി നഷ്ടപ്പെടുത്തരുത്. ഏകീകൃത കുര്‍ബാന അര്‍പ്പിക്കാത്തവര്‍ക്ക് സ്വതന്ത്ര സഭയാകാം എന്ന പ്രചരണം വിശ്വസിക്കരുത്. സഭയുടെ ജീവനാഡി കുര്‍ബാന അര്‍പണമാണ്. അടിസ്ഥാന ആരാധനാക്രമത്തില്‍ ഐക്യമില്ലാതെ സഭയില്‍ ഐക്യം സാധ്യമാവില്ലെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
അരിസോണ്: കോപ്പ അമേരിക്കയില്‍ ഗ്രൂപ് ബി യില്‍ നിന്ന് ക്വാര്‍ട്ടറിലേക്ക് കടന്ന് ഇക്വഡോര്‍. മെക്സിക്കോയെ ഗോള്‍ രഹിത സമനിലയില്‍ തളച്ചാണ് ഇക്വഡോര്‍ ഗ്രൂപ്പ് ഘട്ടം കടന്നത്. ഗോള്‍ നിലയില്‍ മുന്നിലുള്ളതിനാല്‍ സമനില ആയാലും ക്വാര്‍ട്ടറിലെത്താം എന്നതാണ് ഇക്വഡോറിന് ആശ്വാസമായത്. എന്നാല്‍ മെക്സിക്കോയ്ക്ക് ജയം അനിവാര്യമായിരുന്നു. ഗോള്‍ കണ്ടെത്താന്‍ മെക്സിക്കോ ഏറെ പരിശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. റഫറി മെക്സിക്കോയ്ക്ക് അനുകൂല പെനാല്‍റ്റി വിധിച്ചത് വിഎആര്‍ റിവ്യൂ തിരുത്തിയതുംതിരിച്ചടിയായി. മൂന്ന് മത്സരങ്ങളില്‍ മൂന്നും ജയിച്ച് വെനസ്വേലയാണ് ഗ്രൂപ് ബിയില്‍ നിന്ന് ആദ്യം ക്വാര്‍ട്ടറിലെത്തിയത്. വ്യാഴാഴ്ച നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയാണ് ഇക്വഡോറിന്റെ എതിരാളി.
മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശിയേക്കും തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചത്. മറ്റ് ജില്ലകളില്‍ മുന്നറിയിപ്പുകളൊന്നും ഇല്ലെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ മിതമായ മഴയ്ക്ക് സാധ്യതുണ്ട്. ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശിയേക്കും. തീരദേശ മലയോര മേഖലകളില്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. മോശം കാലാവസ്ഥയായതിനാല്‍ ലക്ഷദ്വീപ് കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും നിര്‍ദേശമുണ്ട്.
ന്യൂഡൽഹി: കേന്ദ്ര ഏജൻസികളെ സർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ച് ലോക്സഭാ നടപടികൾ ബഹിഷ്കരിച്ച് പാർലമെന്റിന് പുറത്ത് പ്രതിഷേധവുമായി ‘ഇൻഡ്യ’ സഖ്യം. ഇന്നത്തെ ലോക്സഭ നടപടികൾ ആരംഭിച്ചതും നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടുകളിൽ പ്രതിപക്ഷം ചർച്ച ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസ് നേതാക്കളായ കെ സി വേണുഗോപാൽ വിഷയത്തിൽ അടിയന്തരപ്രമേയ ചർച്ച ആവശ്യപ്പെട്ടപ്പോൾ മാണിക്കം ടാഗോർ സഭ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ശേഷമായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം.
കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. കാസർകോട് പടന്ന സ്വദേശി കൊവ്വൽവീട്ടിൽ പ്രതീശനിൽനിന്നാണ് 1223 ഗ്രാം സ്വർണം പിടിച്ചത്. ഇതിന് 87,32,220 രൂപ വിലവരും. സ്വർണമിശ്രിതം പോളിത്തീൻ കവറിൽ പാസ്പോർട്ടിന്റെ ആകൃതിയിലാക്കി ഇയാൾ ധരിച്ച പാന്റ്സിന്റെ പോക്കറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു. സ്വർണം കടത്തുന്നതിന് പുതുവഴികൾ തേടുകയാണ് സ്വർണക്കടത്ത് സംഘങ്ങൾ. ചോക്ളേറ്റ് കവറിന്റെ രൂപത്തിലും പാന്റ്സിൽ പെയിന്റടിച്ചപോലെ തേച്ചതുമായ സ്വർണം കണ്ണൂർ വിമാനത്താവളത്തിൽ പിടിച്ചിട്ടുണ്ട്. കസ്റ്റംസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വിലയിൽ കുറവ്. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന് 31 രൂപയാണ് കുറഞ്ഞത്. 1655 രൂപയാണ് പുതുക്കിയ വില.
Subscribe to Updates
Get the latest creative news from FooBar about art, design and business.