- നൈജീരിയയിൽ കത്തോലിക്ക ദേവാലയം അഗ്നിയ്ക്കിരയാക്കുവാൻ ശ്രമം
- മെക്സിക്കോയിലെ ടെറസ്സിനു മുകളിലെ ദിവ്യകാരുണ്യ ആശീർവാദത്തിന്റെ വീഡിയോ വൈറൽ
- കൊച്ചി രൂപതയുടെ അതുല്യ സംരംഭം: വോട്ടർ പട്ടിക പേരു ചേർക്കൽ യജ്ഞം
- ദൈവദാസൻ ജെറോം മരിയ ഫെർണാണ്ടസ് അനുസ്മരണ സമ്മേളനം
- കുടിയേറ്റം തടയാന്കുടി – ഏറ്റം പോരാ!
- ആത്മീയ പോരാട്ടത്തിന്റെ തീര്‍ത്ഥാടനം – തപസ്സുകാലം
- തെക്കന്‍ കുരിശുമല തീര്‍ത്ഥാടനം വിശുദ്ധകുരിശ് നിത്യജീവന്റെ ഉറവിടം
- നാള്‍വഴി
Author: admin
പത്തനംതിട്ട: ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് പത്തനംതിട്ടയിൽ വച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച വനം മന്ത്രി എ കെ ശശീന്ദ്രനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രക്തസമ്മർദത്തിൽ വ്യതിയാനുമുണ്ടായതിനെ തുടർന്നാണ് ശനിയാഴ്ച അദ്ദേഹത്തെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റിയത്.സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന നവകേരള സദസുമായി ബന്ധപ്പെട്ട പര്യടനത്തിനിടെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യമുണ്ടായത്.
|വിദേശത്തു നിന്നെത്തുന്നവർ പൊതുവേ കൂടുതലുള്ള കേരളത്തിൽ കൂടുതൽ ജാഗ്രത |
|കേരള സംസ്ഥാന വികസന മുടക്ക് വകുപ്പ് മന്ത്രിയാണ് വി മുരളീധരനെന്നും മന്ത്രി |
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം തീരത്തിനും തീരജനതയ്ക്കും ഏല്പിക്കുന്ന ആഘാതത്തിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് സമരസമിതി നിയോഗിച്ച ജനകീയ പഠന സമിതിയുടെ പഠന റിപ്പോർട്ടിന്റെ വെബ്സൈറ്റ് പ്രകാശനം ഇന്ന് നടക്കും .വൈകുന്നേരം 3 മണിക്ക് വലിയവേളി പാരിഷ് ഹാളിൽ നടക്കുന്ന ജനജാഗരം സമാപന സമ്മേളനത്തിൽ തിരുവനന്തപുരം അതിരൂപത മെത്രാപ്പൊലീത്ത മോസ്റ്റ് റവ. ഡോ. തോമസ് ജെ. നെറ്റോ നിർവ്വഹിക്കും. അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ എച്ച്. പെരേര വിശദ്ദവിവരങ്ങൾ പങ്കുവയ്ക്കും. റിപ്പോർട്ടിന്റെ പ്രകാശനം ലോകമത്സ്യത്തൊഴിലാളി ദിനമായ നംവംബർ 21 ന് പ്രമുഖ ചരിത്രകാരനും പരിസ്ഥിതി പ്രവർത്തകനുമായ ശ്രീ. രാമചന്ദ്ര ഗുഹ തിരുവനന്തപുരം പ്രസ്സ്ക്ലബ്ബിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തിരുന്നു. ജനകീയ പഠന സമിതി നടത്തിയ വിദഗ്ദ്ധ പഠനത്തിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണം ഭൂമിശാസ്ത്രപരമായി പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയെന്ന് കണ്ടെത്തിയിരുന്നു. അതുകാരണം തീരജനത അവരുടെ തൊഴിലിനും ജീവനും തീരത്തെ നിലനില്പിനും കനത്ത വെല്ലുവിളികളിലൂടെ കടന്നുപോകുകയാണ്. വിഴിഞ്ഞം തുറമുഖം നിർമ്മാണം തുടങ്ങിയത്…
|ഷെയ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ചുമതലയേൽക്കും|
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കൊവിഡ് ബാധിച്ച് മരണം. കോഴിക്കോട് വട്ടോളി കുന്നുമ്മൽ സ്വദേശി കുമാരൻ (77) ആണ് മരിച്ചത്.പനിയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച കണ്ണൂരിലും ഒരു കൊവിഡ് മരണം റിപ്പോർട്ട് ചെയ്തിരുന്നു. കണ്ണൂർ പാനൂരിൽ പാലക്കണ്ടി അബ്ദുള്ള (82)യാണ് മരിച്ചത്.. മരണശേഷം നടത്തിയ പരിശോധനയിലാണ് കുമാരന് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മേഖലയിൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്ത് സ്ഥിരീകരിക്കുന്ന കൊവിഡ് കേസുകളിൽ ഏറെയും കേരളത്തിലാണ്.ഔദ്യോഗിക കണക്കുകള്‍ പ്രകാരം നവംബറില്‍ സംസ്ഥാനത്ത് 470 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഡിസംബർ 14 വരെ 1039 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവില്‍ കേരളത്തിലെ ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 1,144 ആയി. രാജ്യത്ത് ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 1,296 ആണ്. 1.7 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അതേസമയം കൊറോണ വൈറസിന്റെ പുതിയ വകഭേദം…
തൃശൂര്‍: തൃശൂര്‍ ഗാന്ധിനഗറില്‍ ഓട്ടോയ്ക്ക് തീപിടിച്ച് ഡ്രൈവര്‍ മരിച്ചു. ഡ്രൈവറെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ഫയര്‍ഫോഴ്‌സെത്തിയാണ് തീ അണച്ചത്. സിഎന്‍ജി ഓട്ടോയാണ് ദുരൂഹ സാഹചര്യത്തില്‍ കത്തിനശിച്ചത്. വണ്ടിയുടെ ഉടമസ്ഥന്‍ പെരിങ്ങാവ് സ്വദേശിയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. വണ്ടി പൂര്‍ണമായും കത്തിനശിച്ചു. സംഭവം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പറയാറായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
|കുവൈത്തിന്റെ വികസനത്തിൽ ഏറെ പങ്കുവഹിച്ച വ്യക്തിയാണ്|
ന്യൂഡൽഹി: പാര്‍ലമെന്റിലെ ആക്രമണത്തിന് പിന്നില്‍ സുരക്ഷാ വീഴ്ചയുണ്ടെങ്കിലും സംഭവത്തിന് കാരണം തൊഴിലില്ലായ്മയും വിലക്കയറ്റവുമാണെന്ന് രാഹുല്‍ ഗാന്ധി. രാജ്യത്തെ തൊഴിലില്ലായ്മയും പണപ്പെരുപ്പവും വര്‍ദ്ധിക്കുന്നതിലേക്ക് നയിച്ചത് നരേന്ദ്ര മോദിയുടെ നയങ്ങളാണെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇന്ത്യന്‍ ജനത ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം തൊഴിലില്ലായ്മയാണെന്നും അദ്ദേഹം പറഞ്ഞു. നിയമലംഘനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാല് പേരില്‍ ചിലര്‍ തൊഴില്‍ രഹിതരാണെന്ന് മനസിലാക്കുന്നതായി അദ്ദേഹം പറഞ്ഞു. പുറത്തുവന്ന വിവരമനുസരിച്ച്, ഒരു ഐടി സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന എൻജിനീയറിംഗ് ബിരുദധാരിയായ മൈസൂര്‍ സ്വദേശി ഡി. മനോരഞ്ജന്‍ (33) ഇപ്പോള്‍ പിതാവിനെ കൃഷിയില്‍ സഹായിക്കുകയായിരുന്നു. ലാത്തൂരില്‍ നിന്നുള്ള അമോല്‍ ഷിന്‍ഡെ (25) ആര്‍മി റിക്രൂട്ട്മെന്റില്‍ പരാജയപ്പെട്ട ആളാണ്. ജിന്‍ഡില്‍ നിന്നുള്ള നീലം ആസാദ് (37) അധ്യാപികജോലി നേടാന്‍ കഴിയാഞ്ഞ വ്യക്തിയാണ്. നാലാമനായ ലക്നോവില്‍ നിന്നുള്ള സാഗര്‍ ശര്‍മ (25) ഇ-റിക്ഷ ഓടിക്കുകയാണ്.
ഉത്തരേന്ത്യന്‍ സംസ്ഥനങ്ങളില്‍ അതിശൈത്യം. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ഡല്‍ഹിയില്‍ താപനില 6.8 ഡിഗ്രി സെല്‍ഷ്യസ് വരെ കുറഞ്ഞ താപനില രേഖപ്പെടുത്തി. ജനുവരി മൂന്ന് വരെ അതിശക്തമായ തണുപ്പിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജമ്മു കശ്മീരിലും ഹിമാചല്‍ പ്രദേശിലും കനത്ത മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
