- മുനമ്പം ഭൂസമരം 200 ദിവസം പിന്നിട്ടു; സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ബിഷപ് ഡോ. ആന്റണി വാലുങ്കല്‍
- വിഴിഞ്ഞവും മുതലപ്പൊഴിയും
- നാല് പതിറ്റാണ്ടാകുന്ന കേരളത്തിലെ പ്രഥമ ബൈബിള്‍ കണ്‍വെന്‍ഷനും ഫാ. സെബാസ്റ്റ്യന്‍ മുണ്ടഞ്ചേരിയെന്ന തീക്ഷ്ണമതിയായ പ്രേഷിതനും
- വെട്ടം കാണാത്തൊരു സിനിമയും; വെട്ടത്തിൽ കുളിച്ചൊരു പാട്ടും
- ‘ലൗ ദാത്തേ ദോമിനും ഓണസ് ജെന്റി ലൗ ദാത്തേ കുമ്മോനസ് പോപ്പുലി….’
- പൊന്തുവഞ്ചി നിരോധിക്കരുത്; നിലനിര്‍ത്തണം, സംരക്ഷിക്കണം
- സോര്‍ബ ദി ഗ്രീക്ക്
- ഫാ. സെബാസ്റ്റ്യന്‍ മുണ്ടഞ്ചേരി: സുവിശേഷസൗഖ്യത്തിന് നവസങ്കീര്ത്തകന്
Author: admin
തിരുവനന്തപുരം: ഒഎസ്‌ജെ യൂത്ത് കമ്മീഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന യുവജന കൂട്ടായ്മ മറേല്ലിയന്‍ ആര്‍മിയുടെ ‘വോക് വിത്ത് വേര്‍ഡ്’ തിരുവനന്തപുരം ആര്‍ച്ച്ബിഷപ് ഡോ. തോമസ് ജെ നെറ്റോ ഉദ്ഘാടനം ചെയ്തു. മഹാ ജൂബിലി വര്‍ഷത്തില്‍ സമ്പൂര്‍ണ്ണ ബൈബിള്‍ ചെറു ഭാഗങ്ങളായി ദിവസവും വായിക്കുന്ന പദ്ധതിയാണ് ‘വോക് വിത്ത് വേര്‍ഡ്. ഒഎസ്‌ജെ യൂത്ത് അപ്പോസ്‌തോലേറ്റ് ഡയറക്ടര്‍ ഫാ. അനൂപ് കളത്തിത്തറയുടെ നേതൃത്വത്തില്‍ ഇന്ത്യയിലുടനീളം വിവിധ ഭാഗങ്ങളിലായി കുട്ടികളും, യുവജനങ്ങളും, സന്ന്യാസസമൂഹങ്ങളും, അല്മായസംഘങ്ങളും ശ്രമകരമായ ഉദ്യമത്തെില്‍ സജീവപങ്കാളിത്തം വഹിക്കുന്നു. ഫ്രണ്ട്‌സ് ഓഫ് സെന്റ് ജോസഫ് ഡയറക്ടര്‍ ഫാ. ബിജു ചെറുപുഷ്പം ഒഎസ്‌ജെ, മറേല്ലിയന്‍ ആര്‍മി ചീഫ് ജോസ് റാല്‍ഫ്, ക്യാപ്റ്റന്‍മാരായ റബേക്ക ബാരി, ആന്‍സി ആന്റണി എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
2025 പുതുവര്‍ഷ പ്രത്യാശയുടെ അലയൊലിയില്‍, കേരളതീരത്തെ ജനസാന്ദ്രതയേറിയ നെടുങ്കന്‍ ദ്വീപായ വൈപ്പിനില്‍ വേറിട്ടു മുഴങ്ങികേള്‍ക്കുന്നത് ഒരുമയുടെയും മാനവസാഹോദര്യത്തിന്റെയും ഹൃദയാര്‍ദ്രമായ സ്‌നേഹകാഹളമാണ്.
ഡോ. മാര്ട്ടിന് എന്‍. ആന്റണി ഒ. ഡി എം ഒ
എഡ്വേര്‍ഡോ പോണ്ടി സംവിധാനം സംവിധാനം ചെയ്ത 2020 ലെ ഇറ്റാലിയന്‍ സിനിമയാണ് ദി ലൈഫ് എഹെഡ്. കൊറോണ പ്രഭാവത്തില്‍ പ്രേക്ഷകര്‍ക്ക് തീയറ്റര്‍ അനുഭവം വേണ്ടവിധത്തില്‍ ആസ്വദിക്കാന്‍ കഴിയാഞ്ഞ സിനിമയാണിത്. പരിമിതമായ തോതിലായിരുന്നു അന്ന് തീയറ്റര്‍ റിലീസ്. ദി ലൈഫ് എഹെഡ് ഇപ്പോള്‍ നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീം ചെയ്യുന്നുണ്ട്.
പോര്‍ച്ചുഗീസുകാരുടെയും ഡച്ചുകാരുടെയും ഇംഗ്ലീഷുകാരുടെയുമെല്ലാം വരവിനെയും മതംമാറ്റങ്ങളെയും കൊള്ളകളെയും കൊലകളെയും രേഖപ്പെടുത്തുന്ന ചരിത്രപുസ്തകങ്ങളില്‍ സ്ഥാനം കിട്ടാതിരുന്ന കേരളത്തിലെ ആഫ്രിക്കന്‍ സാന്നിധ്യത്തിന്റെ കഥ, കാപ്പിരി മുത്തപ്പന്റെ മിത്തിലൂടെ നാട്ടുകാര്‍ സജീവമാക്കുന്നു. കാലം മുന്നേറുമ്പോള്‍ കറുത്തവന്റെ ചോര കൊച്ചിയെ ചെമപ്പണിയിച്ച ക്രൂരതയെക്കാള്‍ ഉടമകളുടെയും അടിമകളുടെയും പരസ്പര വിശ്വാസത്തിന്റെ ചിത്രീകരണമായി അതു മാറുന്നുമുണ്ട്.
അന്തരിച്ച പ്രശസ്ത സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായര്‍ കഥകളും തിരക്കഥകളും നോവലുകളും നാടകവുമെല്ലാം രചിച്ചിട്ടുണ്ടെങ്കിലും സിനിമയുടെ ലോകത്ത് ഗാനരചയിതാവായി എം.ടി.യുടെ പേരെഴുതപ്പെട്ടത് ഒരേ ഒരു സിനിമയിലാണ്. രണ്ടു സിനിമകള്‍ക്കായി അദ്ദേഹം ഗാനരചന നിര്‍വഹിച്ചെങ്കിലും ഒരു സിനിമ വെളിച്ചം കണ്ടില്ല.
ചിലരുടെ സംഭാവനകള്‍ കാലാതീതമാണ്. അതിന്റെ ഫലം നമ്മള്‍ അനുഭവിച്ചുകൊണ്ടേയിരിക്കും. എന്നാല്‍ അതിനു കാരണക്കാരായവരെ പലപ്പോഴും നമ്മള്‍ ഓര്‍ക്കാറില്ല. മോണ്‍. ജോര്‍ജ് വെളിപ്പറമ്പിലിന്റെ പേരും അക്കൂട്ടത്തില്‍ പെടുത്താമെന്ന് എനിക്കു തോന്നുന്നു.
തിരുവനന്തപുരം: കേരള ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. രാജ്ഭവനില്‍ രാവിലെ 10.30ന് നടക്കുന്ന ചടങ്ങില്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിന്‍ മധുകര്‍ ജാംദാര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ ഷംസീര്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ഇന്നലെ വൈകീട്ടാണ് രാജേന്ദ്ര ആര്‍ലേക്കര്‍ തിരുവനന്തപുരത്ത് എത്തിയത്. വിമാനത്താവളത്തില്‍ നിയുക്ത ഗവര്‍ണറെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചേര്‍ന്ന് സ്വീകരിച്ചു. ആര്‍ലേക്കര്‍ക്കൊപ്പം ഭാര്യ അനഘ ആര്‍ലേക്കറും ഉണ്ടായിരുന്നു. ഗോവ സ്വദേശിയാണ് 70 കാരനായ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. ആര്‍എസ്എസിലൂടെ വളര്‍ന്നു വന്ന നേതാവാണ്. ദീര്‍ഘകാലം ആര്‍എസ്എസ് ചുമതലകള്‍ വഹിച്ച ശേഷം 1989ലാണ് ആര്‍ലേകര്‍ ബിജെപിയില്‍ അംഗത്വമെടുക്കുന്നത്. ഗോവയില്‍ സ്പീക്കര്‍, മന്ത്രി എന്നീ നിലകളില്‍ തിളങ്ങിയിരുന്നു.
വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ പ്രദേശത്തെ ജനങ്ങളുടെ പുനരധിവാസത്തിനായി നിർണായക തീരുമാനങ്ങൾ മന്ത്രിസഭാ യോഗത്തിൽ ഉണ്ടായതായിമുഖ്യമന്ത്രി പിണറായി വിജയൻ. സഹായങ്ങൾ ഏകോപിപ്പിച്ച് സമഗ്രമായ സംവിധാനം രൂപികരിക്കും. പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ പറഞ്ഞു . മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.വീട് വെച്ച് നൽകുക എന്നത് മാത്രം അല്ല പുനരധിവാസമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡ്രോൺ സർവേ വഴിയാണ് ഭൂമി കണ്ടെത്തിയത്. ഫീൽഡ് സർവേ തുടങ്ങി കഴിഞ്ഞു. നെടുമ്പാല ടൗൺഷിപ്പിൽ 10 സെൻ്റ് സ്ഥലമാണ് നിലവിൽ തീരുമാനിച്ചിട്ടുള്ളത്. എൽസ്റ്റോൺ എസ്റ്റേറ്റിൽ ഒരു കുടുംബത്തിന് 5 സെൻ്റ് വീതം ഭൂമി കണക്കാക്കിയിട്ടുണ്ട്. നെടുമ്പാല എസ്റ്റേറ്റിൽ10 സെൻ്റ് ഭൂമിയുണ്ടാകും. 1084 കുടുംബങ്ങളെ ഉൾപ്പെടുത്തി സർവേ നടത്തിയിട്ടുണ്ട്. കുടുബശ്രീയുടെ സഹായത്തോടെയാണ് സർവേ നടത്തിയത്. ഭൂമിയിൽ പൂർണ അവകാശം അതാത് കുടുംബങ്ങൾക്കായിരിക്കും. കിഫ്ബി വിശദമായ പ്രോജക്ട് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഊരാളുങ്കൽ ആയിരിക്കും നിർമാണം നടത്തുക. കിഫ് കോണിനാണ് നിരീക്ഷണ ചുമതലയെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിക്കായി…
ആലപ്പുഴ : ചേർത്തല സെൻ്റ് മൈക്കിൾസ്കോളേജിലെ മലയാളം വിഭാഗം ഗസ്റ്റ് അധ്യാപിക വിനീത പി ജെ പാല്യത്തിൻ്റെ ആറാമത്തെ പുസ്തകമായ “ജനപ്രിയസംസ്കാരം” ആലപ്പുഴ കർമസദൻ പാസ്റ്ററൽ സെൻ്ററിൽ ആലപ്പുഴ രൂപതാദ്ധ്യക്ഷൻ ഡോ.ജയിംസ് റാഫേൽ ആനാപറമ്പിൽ പ്രകാശനം ചെയ്തു. മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി ഡിഗ്രി തലത്തിലെ പാഠപുസ്തക വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കൃതിയാണിത്. ചേർത്തല സെൻ്റ് മൈക്കിൾസ് കോളേജ് പ്രിൻസിപ്പാൾ സിന്ധു എസ് നായർ, മാനേജർ ഡോ. സെലസ്റ്റിൻ പുത്തൻപുരക്കൽ എന്നിവർ പുസ്തകം ഏറ്റുവാങ്ങി. ആലപ്പുഴ എസ്.എസ്.കെ., ഡി പി.ഒ. ഡോ.സുനിൽ മർക്കോസ് പുസ്തകം പരിചയപ്പെടുത്തി. ലിയോ തേർട്ടീന്ത് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ശ്രീ.പി.ജെ.യേശുദാസ്, കെ .എൽ.സി.എ. രൂപതാ ഡയറക്ടർ സി.അമ്പിലിയോൺ, ഹെസ്റ്റിയ ജൂഡിറ്റ് സണ്ണി എന്നിവർ പ്രസംഗിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.