- വത്തിക്കാൻ കൂരിയായുടെ നോമ്പുകാല ധ്യാനത്തിന് സമാപനം
- വിശ്വാസോത്സവം ആധ്യാത്മിക അനുമാക്കണം – ഫാ. തോമസ് തറയിൽ
- വൈപ്പിൻ മണ്ഡലത്തിൻ ലത്തീൻ സമുദായത്തിൻ്റെ ശക്തി നിർണായകം: ബിഷപ് ആൻ്റണി വാലുങ്കൽ
- സി.എൽ.സി ദേശീയ അസംബ്ലി
- എസ് ബി കോളേജിനെ വാനോളം പുകഴ്ത്തി ഉപരാഷ്ട്രപതി
- മുനമ്പം ഭൂമി: ഹൈക്കോടതി വിധിക്കെതിരെ കേരള വഖഫ് ബോർഡ് സുപ്രീം കോടതിയിൽ
- ജെബി കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു
- ബി ഇ സി സംഗമം നടത്തി
Author: admin
ന്യൂഡൽഹി: മദ്യനയ അഴിമതി ആരോപണക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ ഹർജിയിൽ ഡൽഹി ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റീസ് സ്വർണകാന്ത ശർമയാണ് ഉച്ചയ്ക്ക് രണ്ടരയ്ക്ക് വിധി പറയുക. ഇഡി അറസ്റ്റിനെതിരെ കേജരിവാൾ നൽകിയ ഹർജിയിൽ ശക്തമായ വാദപ്രതിവാദങ്ങളാണ് കോടതി മുറിയിൽ ഉണ്ടായത്. റിമാൻഡ് റിപ്പോർട്ടിൽ പോലും തനിക്കെതിരെ തെളിവുകൾ അന്വേഷിച്ച് കണ്ടെത്തേണ്ടത് ഉണ്ടെന്നായിരുന്നു ഇഡി ചൂണ്ടിക്കാട്ടിയതെന്ന് കേജരിവാൾ കോടതിയിൽ പറഞ്ഞു. എന്നാൽ മദ്യനയ രൂപീകരണത്തിൽ മുഖ്യസൂത്രധാരൻ അരവിന്ദ് കേജരിവാൾ എന്നാണ് ഇഡിയുടെ വാദം. സമൻസുകളെ അവഗണിച്ചതും അന്വേഷണത്തോട് സഹകരിക്കാത്തതും ഇഡി കേജരിവാളിനെതിരെ കോടതിയിൽ പ്രതിരോധം തീർത്തു. ഇരുവാദങ്ങളും പരിശോധിച്ചു കൊണ്ടായിരിക്കും ജസ്റ്റീസ് സ്വർണ്ണകാന്ത ശർമ വിധി പറയുക.
തൃശൂര്‍: ദി കേരള സ്റ്റോറി സിനിമയ്ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സംഘപരിവാര്‍ ലക്ഷ്യമിടുന്നത് ന്യൂനപക്ഷങ്ങളെയാണ്. അത് മുസ്ലീങ്ങള്‍, ക്രിസ്ത്യനികള്‍ എന്നതല്ല. എല്ലാ ന്യൂനപക്ഷങ്ങളെയുമാണ്. ദി കേരള സ്റ്റോറി കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പച്ചനുണ ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കള്‍ എന്ന ആശയം ആര്‍ഷ ഭാരത സംസ്കാരത്തില്‍ നിന്ന് ആര്.എസ്.എസ് പറയുന്നതല്ല. ആ ആശയം ആര്.എസ്.എസ് കടംകൊണ്ടതാണ്. ഹിറ്റ്ലര്‍ ജര്‍മ്മനിയില്‍ നടപ്പാക്കിയതാണ്. ജൂതനും ബോള്ഷേവിക്കുകളുമാണ് ജര്‍മ്മനിയുടെ ആഭ്യന്തര ശത്രുക്കളെന്നാണ് ഹിറ്റ്ലര്‍ പറഞ്ഞുവച്ചിരുന്നത്. അവിടെ ന്യൂനപക്ഷം ജൂതരാണെങ്കില്‍ ഇവിടെ മുസ്ലീമുകളും ക്രിസ്ത്യാനികളുമാണ്. ബോള്‍ഷേവിക്കുകള്‍ ഇവിടെ കമ്മ്യുണിസ്റ്റുകളാണ്. മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും പേരെടുത്ത് പറയുമ്പോഴും എല്ലാ ന്യൂനപക്ഷങ്ങളും അവരുടെ ലക്ഷ്യമാണ്. മണിപ്പൂരിലേത് വംശഹത്യയുടെ വക്കില്‍ വരെ എത്തിയിരുന്നു. പലയിടങ്ങളിലും സഹായം തേടി സംഘപരിവാര്‍ പലരേയും സമീപിച്ചിരുന്നു. ചിലര്‍ക്കൊക്കെ ചാഞ്ചാട്ടവും വന്നിരുന്നു. എന്നാല്‍ മണിപ്പൂരിലെ സംഘര്‍ഷം കൊണ്ട് അവര്‍ക്ക് യാഥാര്‍ത്ഥ്യം ബോധ്യമായെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരള സ്റ്റോറി കേരളത്തില്‍ നടന്ന കഥയാണെന്നാണല്ലോ പറയുന്നത്. കേരളത്തില്‍ എവിടെയാണ് ഇത്തരമൊരു…
മാപുട്ടോ: മൊസാംബിക്കിന്റെ വടക്കൻ തീരത്ത് ബോട്ട് മുങ്ങി തൊണ്ണൂറിലധികം പേർ മരിച്ചു. 130 പേരുമായി ബോട്ട് നംപുല പ്രവിശ്യയിലെ ഒരു ദ്വീപിലേക്കു പോകുന്നതിനിടെയാണ് അപകടം. മത്സ്യബന്ധബോട്ട് മാറ്റം വരുത്തിയാണ് യാത്രയ്ക്കായി ഉപയോഗിച്ചിരുന്നത്. ബോട്ടിലെ ജനത്തിരക്കും യാത്രക്കാരെ വഹിക്കാൻ അനുയോജ്യമല്ലാത്തതിനാലും അത് മുങ്ങാൻ ഇടയാക്കിയെന്ന് നംപുലയുടെ സ്റ്റേറ്റ് സെക്രട്ടറി ജെയിം നെറ്റോ പറഞ്ഞു. 91 പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നും മരിച്ചവരിൽ നിരവധി കുട്ടികളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു രക്ഷാപ്രവർത്തകർ അഞ്ച് പേരെ കണ്ടെത്തി. കൂടുതൽ പേർക്കായി തെരച്ചിൽ നടത്തുകയായിരുന്നു, എന്നാൽ കടൽസാഹചര്യങ്ങൾ പ്രവർത്തനം ദുഷ്കരമാക്കുന്നുവെന്നും നെറ്റോ പറഞ്ഞു.
തിരുവനന്തപുരം : ലോക്സഭ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ച പരാതികള്‍ അറിയിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് സജ്ജമാക്കിയ സി വിജില്‍ മൊബൈല്‍ ആപ്പ് വഴി സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 1,07,202 പരാതികളെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ് കൗള്‍. ഇതിൽ 1,05,356 പരാതികളില്‍ നടപടി എടുത്തതായും 183 പരാതികളില്‍ നടപടി പുരോഗമിക്കുന്നതായും സഞ്ജയ് കൗള്‍ അറിയിച്ചു. മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 7 വരെയുള്ള കണക്കാണിത്. സി വിജില്‍ മുഖേന അനുമതിയില്ലാതെ പതിച്ച പോസ്റ്ററുകള്‍, സ്ഥാപിച്ച ബാനറുകള്‍, ബോര്‍ഡുകള്‍, ചുവരെഴുത്തുകള്‍, നിര്‍ബന്ധിത വിവരങ്ങള്‍ രേഖപ്പെടുത്താത്ത പോസ്റ്ററുകള്‍, വസ്തുവകകള്‍ വികൃതമാക്കല്‍, അനധികൃത പണം കൈമാറ്റം, അനുമതിയില്ലാതെ വാഹനം ഉപയോഗിക്കല്‍, മദ്യവിതരണം, സമ്മാനങ്ങള്‍ നല്കല്, ആയുധം പ്രദര്‍ശിപ്പിക്കല്‍, വിദ്വേഷ പ്രസംഗങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് ലഭിച്ചത്.
കൊച്ചി : ഏപ്രില്‍ 11 വരെ കേരളത്തില്‍ സാധാരണനിലയെക്കാള് രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ നാലുഡിഗ്രി വരെ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. പാലക്കാട്ട് 41 ഡിഗ്രിയായും കൊല്ലത്ത് 40 ഡിഗ്രിയായും താപനില ഉയരുമെന്നും മുന്നറിയിപ്പുണ്ട്. തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും, കണ്ണൂര്‍, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയര്‍ന്നേക്കും. എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഉയര്‍ന്ന താപനില 37ഡിഗ്രി സെല്‍ഷ്യസ് വരെയും, തിരുവനന്തപുരം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ തിങ്കളാഴ്ച നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ചൊവ്വാഴ്ച എല്ലാജില്ലയിലും നേരിയ മഴയുണ്ടായേക്കും.
കൊച്ചി :അരനൂറ്റാണ്ടിൽ ഒരിക്കൽ മാത്രം നടക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണം ഇന്ന്.സൂര്യനും ചന്ദ്രനും ഭൂമിയും നേര്‍രേഖയിലെത്തി വിന്യസിക്കുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്. ഉച്ചക്ക് സന്ധ്യ പോലെ തോന്നിക്കുന്ന സമ്പൂർണ സൂര്യഗ്രഹണമായിരിക്കും ഇന്ന്.100 വർഷത്തിൽ ഒരിക്കലാണ് സമ്പൂർണ സൂര്യഗ്രഹണം ഉണ്ടാകുന്നത് . യുഎസ്, കാനഡ, മെക്സിക്കോ, നോര്‍ത്ത് അമേരിക്കയിലെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് സൂര്യഗ്രഹണം ദൃശ്യമാകുക. ഇന്ത്യന്‍ സമയം രാത്രി 9.12 നും ഏപ്രില്‍ ഒൻപതിന് പുലര്‍ച്ചെ 2.22 നുമിടയിലാണ് സമ്പൂര്‍ണ്ണ സൂര്യഗ്രഹണം ദൃശ്യമാകുക. നാസയുടെ തത്സമയ വെബ്കാസ്റ്റിലൂടെ സൂര്യഗ്രഹണം കാണാനാകും. സൂര്യഗ്രഹണ സമയത്ത് സൂര്യനും ചന്ദ്രനും ഭൂമിയും പൂര്‍ണമായി വിന്യസിക്കുകയും സൂര്യന്റെ മുഴുവന്‍ ഡിസ്കും ചന്ദ്രന് മൂടുകയും ചെയ്യുന്നു.ഈ സമയത്ത് സൂര്യനെ നേരിട്ടു നോക്കിയാല്‍ കണ്ണിന്റെ കാഴ്ച ശക്തി നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടു തന്നെ സൂര്യനെ നോക്കുമ്പോൾ സോളാര്‍ ഫില്‍റ്ററുകളോ പിന്‍ഹോള്‍ പ്രൊജക്ടര്‍ പോലെയുള്ള സംവിധാനങ്ങളോ ഉണ്ടായിരിക്കണം.
ന്യൂഡല്‍ഹി: പ്ലസ് ടൂ വിഭാഗത്തിന് പഠിക്കാനുള്ള പാഠപുസ്തകത്തില്‍ നിന്ന് ബാബ്റി മസ്ജിദ് തകര്‍ത്തതും ഗുജറാത്ത് കലാപവും ഒഴിവാക്കികൊണ്ട് എന്‍സിഇആര്‍ടി യുടെ പരിഷ്കാരം . ഇതിന് പകരമായി രാമജന്മഭൂമി പ്രസ്ഥാനത്തെക്കുറിച്ചും രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള 2019 ലെ സുപ്രീംകോടതി വിധിയും പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി. 2024 – 25 അദ്ധ്യയന വര്‍ഷത്തിലേക്കുള്ള പൊളിറ്റിക്കല്‍ സയന്‍സ് പാഠപ്പുസ്തകത്തിലെ പാഠ്യപദ്ധതി പരിഷ്ക്കരണത്തിന്റെ ഭാഗമായിട്ടാണ് പുതിയ ഭേദഗതികള്‍. 1992 ഡിസംബറില്‍ ബാബറി മസ്ജിദ് തകര്‍ത്തു എന്ന പരാമര്‍ശം ഒഴിവാക്കി, സുപ്രീംകോടതിയുടെ ഇടപെടലിലൂടെ രാമക്ഷേത്രം നിര്‍മ്മിക്കാനായി എന്ന കാര്യം മാത്രം ഉള്‍പ്പെടുത്തുകയാണ് എന്‍സിഇആര്‍ടി. പാഠപുസ്തകത്തിലെ മനുഷ്യവകാശ വിഷയങ്ങളുടെ കൂട്ടത്തില്‍ നിന്നാണ് ഗുജറാത്ത് കലാപം ഒഴിവാക്കിയത്. ഒറിജിനല്‍ പാഠഭാഗത്ത് നാല് പേജുകളിലായി (148 – 151) അയോധ്യ സംഭവത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്.
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന്റെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഇതുവരെ ലഭിച്ചത് 1,25,939 പരാതികള്‍. മാര്‍ച്ച് പതിനാറ് മുതല്‍ ഇന്നലെ വരെ സി വിജില്‍ ആപ്പ് വഴി ലഭിച്ച പരാതികളുടെ കണക്കാണിത്. ഈ പരാതികളില്‍ 1,25,551 എണ്ണവും തീര്‍പ്പാക്കിക്കഴിഞ്ഞു. 1,13481 എണ്ണം നൂറ് മിനിറ്റിനുള്ളില്‍ തന്നെ പരിഹരിച്ചു. 388 പരാതികളില്‍ നടപടികള്‍ തുടരുകയാണ്. കേരളത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ തെരഞ്ഞെടുപ്പ് ചട്ടലംഘന പരാതികള്‍ കിട്ടിയത്. 71,168 പരാതികളാണ് കേരളത്തില്‍ നിന്ന് കിട്ടിയത്. 14,684 പരാതികള്‍ കിട്ടിയ ഉത്തരാഖണ്ഡാണ് രണ്ടാം സ്ഥാനത്തുള്ളത്. കര്‍ണാടകയില്‍ നിന്ന് 13,959 പരാതികളും ആന്ധ്രയില്‍ നിന്ന് 7,055 പരാതികളും കിട്ടി. പശ്ചിമബംഗാളില്‍ നിന്ന് 3,126 പരാതികളാണ് ലഭിച്ചത്. രാജസ്ഥാനില്‍ നിന്ന് 2,575 പരാതികളും തമിഴ്നാട്ടില്‍ നിന്ന് 2,168 പരാതികളുമുണ്ട്. മധ്യപ്രദേശില്‍ നിന്ന് 1,837 പരാതികളാണ് വന്നത്. ഒഡിഷയില്‍ നിന്ന് 1,829 പരാതികളും ഉത്തര്‍പ്രദേശ് അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും നിന്ന് 1,801 പരാതികളും കിട്ടി. കേരളത്തിലെ ആകെ പരാതികളില്‍ 70929…
കേരളത്തിനെതിരെ വിദ്വേഷ പ്രചരണം ലക്ഷ്യമാക്കി നിർമ്മിച്ച ‘കേരള സ്റ്റോറി’യെന്ന സിനിമ പ്രദർശിപ്പിക്കാനുള്ള ദൂരദർശന്റെ തീരുമാനം വ്യാപകമായ പ്രതിഷേധങ്ങൾക്ക് കാരണമാകുന്നു .രാജ്യം ഒരു തെരഞ്ഞെടുപ്പിനെ നേരിടുന്ന ഘട്ടത്തിൽ രാജ്യത്തിന്റെ ഔദ്യോഗിക മാധ്യമങ്ങളിലൊന്നായ ദൂരദർശൻ വഴി ഈ സിനിമ സംപ്രേക്ഷണം ചെയ്യാൻ വേണ്ടി തീരുമാനിച്ചിരിക്കുന്നത് ദുരുദ്ദേശപരമാണെന്നും ഇത് കേരളത്തെ അപമാനിക്കുന്നതും രാജ്യത്ത് വംശീയവും വർഗീയവുമായ വിദ്വേഷം ഇളക്കി വിടാനും ഉദ്ദേശിച്ചുള്ളതാണെന്നും കേരളത്തിലെ ഇടത് വലത് രാഷ്ട്രീയ പാർട്ടികളും യുവജനസംഘടനകളും ആരോപിക്കുന്നു . തെരഞ്ഞെടുപ്പ് വേളയിൽ രാജ്യത്തിൻറെ ഔദ്യോഗിക വാർത്ത സംപ്രേഷണ സ്ഥാപനത്തെ ഉപയോഗിച്ച് കേരളത്തെ ഇകഴ്ത്താനുള്ള നീക്കത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പരസ്പര സാഹോദര്യത്തിൽ വിവിധ മതവിഭാഗത്തിൽപ്പെട്ടവർ ഒരുമയോടെ ജീവിക്കുന്ന പ്രദേശമാണ് കേരളം. ലോകത്തിനു മുമ്പിൽ തലയുയർത്തി നിൽക്കുന്ന കേരളത്തെ അപഹസിക്കാനും മതസ്പർദ്ധ വളർത്തുവാനും ലക്ഷ്യമിട്ട് സംഘപരിവാർ തലച്ചോറിൽ ഉടലെടുത്ത കുടിലതയുടെ ഉൽപ്പന്നമാണ് ഈ സിനിമയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘കേരള സ്റ്റോറി’ സിനിമ ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്യുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ്…
Subscribe to Updates
Get the latest creative news from FooBar about art, design and business.
