- വിന്സെന്ഷ്യന് ദേശീയ സമ്മേളനം എറണാകുളത്ത്
- പാപ്പാ കാസ്തെൽ ഗന്തോൾഫൊയിൽ!
- നിക്കരാഗ്വേയിലെ സ്വേച്ഛാധിപത്യ ഭരണകൂടം 260-ലേറെ സഭാശുശ്രൂഷകരെ നാടുകടത്തിയതായി റിപ്പോര്ട്ട്
- ഗാസയിലും യുക്രൈനിലും സംഘർഷങ്ങൾക്ക് പരിഹാരം സംഭാഷണം; കർദ്ദിനാൾ പിയട്രോ പരോളിൻ
- സ്വർണവില തുടർച്ചയായി കുതിക്കുന്നു
- മെസ്സിയില്ലാതെ അർജന്റീന തോറ്റു; പെനാൽറ്റിയിൽ എക്വഡോർ വിജയം
- കെ. എ. ആൻസനെ സി എസ് എസ് ആദരിച്ചു
- ഇസ്രായേൽ ആക്രമണം അംഗീകരിക്കാനാകില്ലെന്ന് ഖത്തർ
Author: admin
പാരിസ്സിലെ പ്രശസ്തമായ മേരി മഗ്‌ദലിൻ ദേവാലയത്തിൽ ജൂലൈ 26 ന് വൈകുന്നേരത്തെ കുർബാന അർപ്പണം തടസ്സപ്പെടുത്തി. പരിശുദ്ധ കുർബാന മധ്യേ മുദ്രാവാക്യം വിളികളുമായി വന്ന ഒരു കൂട്ടം പാലസ്തീൻ അനുഭാവികൾ ദേവാലയത്തിലേക്ക് കയറി
കൊച്ചി : ഛത്തിസ്ഘട്ടിൽ കന്യാസ്ത്രിമാരെ കള്ള കേസിൽപ്പെടുത്തി അറസ്റ്റു ചെയ്തതിൽ KLCA കൊച്ചിരൂപത പ്രതിഷേധിച്ചു,ഈ സംഭവം ഭാരതത്തിൻ്റെ ഭരണഘടനയ്ക്കെതിരെയുള്ള കടന്നുകയറ്റമാണ്. വർഗ്ഗീയ വാദികൾക്ക് സ്വൈര്യവിഹാരം നടത്തുത്തതിന് സൗകര്യമൊരുക്കുന്ന സംസ്ഥാന സർക്കാരൻ്റെ നടപടി അപലപനീയമാണ്. ഈ വിഷയത്തിൽ കേന്ദ്രസർക്കാർ ശക്തമായ ഇടപെടൽ നടത്തണമെന്ന് KLCA ആവശ്യപ്പെട്ടു. കന്യാസ്ത്രീമാർക്കെതിരെ നടന്ന അതിക്രമം ഒറ്റപ്പെട്ട സംഭവമല്ല. നാളുകളായി കൈസ്തവർക്കും ക്രൈസ്തവ സ്ഥാപനങ്ങൾക്കുമെതിരെ നടന്നു വരുന്ന സംഘടിത ഗൂഢാലോചനയുടെ ഭാഗമാണ് . മതേതരത്ത്വത്തിനും ഭരണഘടനയ്ക്കുമെതിരെ നടക്കുന്ന ഏതു നീക്കങ്ങളെയും എതിർത്തു തോൽപിക്കാൻ കെ.എൽ.ഡി.എ നിരന്തരമായ ശ്രമങ്ങൾ നടത്തും. രൂപത പ്രസിഡൻ് പൈലി ആലുങ്കൽ അധ്യക്ഷത വഹിച്ചു. CR I വൈസ് പ്രസിൻ്റ് ഫാ. ജോസ് ആൻ്റെണി ഉത്ഘാടനം ചെയ്തു. ഫാ. ആൻ്റെണി കുഴിവേലിൽ ഫാ. സെബാസ്റ്റ്യൻ പുത്തം പുരക്കൽ,ടി.എ. ഡാൽ ഫിൻ, ഫാ. അബ്രഹാം SCJ, ബാബു കാളിപ്പറമ്പിൽ, ജോബ് പുളിക്കിൽ, സിസ്റ്റർ. മിനി ആഗ്നസ് , ബെന്നി ജോസഫ്, ജോഷി മുരിക്കും തറ, ലിനു തോമസ്…
എരമല്ലൂർ : ചത്തീസ്ഗഡിൽ കളളക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകളെ ഉടൻ മോചിപ്പിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് കെ.എൽ.സി.എ എരമല്ലൂർ യൂണിറ്റ് പ്രതിഷേധ സംഗമം നടത്തി. മതത്തിൻ്റേയോ ജാതിയുടേയോ പേരിലുള്ള വേട്ട അംഗീകരിക്കാനാകില്ല. വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന സംഘ്പരിവാറിന് കീഴടങ്ങുകയല്ല ചത്തിസ്ഗഡ് സർക്കാരിൻ്റെയും കേന്ദ്ര സർക്കാരിൻ്റേയും ജോലി. ഭരണഘടന നൽകുന്ന അവകാശങ്ങൾ എല്ലാവർക്കുമുള്ളതാണ്. അത് മറ്റാരുടെയും ഔദാര്യമല്ല. വിശ്വാസത്തിന്റെയും വസ്ത്രധാരണത്തിന്റെയും സത്പ്രവർത്തികളുടെയും പേരിൽ ശത്രുക്കളെപ്പോലെ പെരുമാറാൻ ഞങ്ങളാരും ശത്രു രാജ്യത്തുനിന്ന് കുടിയേറിയവരല്ല. ഈ രാജ്യത്തിൻ്റെ അവകാശികളാണ്. കേന്ദ്രസർക്കാർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും കന്യാസ്ത്രീമാർക്കെതിരെ നിർബന്ധിച്ച് മൊഴിനൽകാൻ പ്രേരിപ്പിച്ചതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം നടത്തണമെന്നും പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് ഡോ. ഫ്രാൻസിസ് കുരിശിങ്കൽ ആവശ്യപ്പെട്ടു. കെ.എൽ.സി.എ യൂണിറ്റ് പ്രസിഡണ്ട് ഷീജൻ ജോസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോയ് മാളിയേക്കൽ, രൂപത സെക്രട്ടറി ജെസി കണ്ടനാംപാമ്പിൽ സെബാസ്റ്റ്യൻ മംഗലത്ത്, സോണി പവേലിൽ, റോയ് മാടമ്പിൽ, നൈജിൽ അണ്ടിശ്ശേരി ,ജിനു കിഴക്കേകണ്ണാട്ട് എന്നിവർ പ്രസംഗിച്ചു
കോഴിക്കോട്: ഭരണഘടന അനുവദിച്ചിട്ടുള്ള ന്യൂനപക്ഷ അവകാശങ്ങളുടെ ലംഘനവും മനുഷ്യ മനസ്സാക്ഷിയെ നടുക്കുന്ന സംഭവമായിട്ടുമാണ് കന്യാസ്ത്രീകളുടെ അറസ്റ്റിനെ കാണുന്നത്. അവർക്കു നേരെ നടന്ന അതിക്രമം അപലപനീയവും നിയമവാഴ്ചയോടുള്ള വെല്ലുവിളിയുമാണ്. ജാമ്യ അപേക്ഷ തള്ളപ്പെട്ട ഈ സാഹചര്യത്തിൽ അവരെ വിട്ടയക്കുവാനും കേസ് പിൻവലിക്കുവാനും സത്യര നടപടികൾ ഉണ്ടാകണമെന്ന് അറിയിച്ചുകൊണ്ട് കോഴിക്കോട് അതിരൂപതയിലെ വിവിധ സംഘടനകളും ഇടവകകളും ഈ സംഭവത്തിനെതിരെ പ്രതിഷേധം അറിയിക്കുന്നു. ജൂലൈ 30 ബുധനാഴ്ച അറസ്റ്റിലായ രണ്ട് സിസ്റ്റേഴ്സിന് വേണ്ടി പ്രേത്യേകം പ്രാർത്ഥന നടത്തണമെന്നും അതിരൂപതയിലെ സംഘടനകൾ ഈ അതിക്രമത്തിനെതിരെ പ്രതിഷേധം പ്രകടിപ്പിക്കണമെന്നും അറിയിക്കുന്നു
അദ്ദേഹത്തിന്റെ പ്രൊഡക്ഷനിൽ നിർമിക്കപ്പെട്ട സിനിമകളാണ് യൂട്യൂബ് ചാനലിലൂടെ പേ-പെർ-വ്യൂ (കാണുന്ന കണ്ടെന്റുകൾക് മാത്രം പണം നൽകുന്നത്) രീതിയിൽ കാണാനാവുക.
ജയിലിൽ കഴിയുന്ന കന്യാസ്ത്രീകളെ പ്രതിപക്ഷ എംപിമാർ സന്ദർശിച്ചു. ബജ്റംഗ്‌ദൾ പ്രവർത്തകർ വളരെ മോശമായ രീതിയിലാണ് തങ്ങളെ നേരിട്ടതെന്ന് കന്യാസ്ത്രീകൾ പറഞ്ഞതായി എംപിമാർ സന്ദർശനത്തിന് ശേഷം പറഞ്ഞു.
കിഴക്കൻ കോംഗോയിലെ ഒരു കത്തോലിക്കാ പള്ളിയിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ പിന്തുണയുള്ള വിമതർ ക്രൂരമായ ആക്രമണം നടത്തി
സമകാലിക ലോകം ചെലുത്താനുദ്ദേശിക്കുന്ന സ്വാധീനത്തെ ഊട്ടിവളർത്തുന്ന ലക്ഷ്യം എന്തെന്ന് സൂക്ഷ്മമായി പരിശോധിക്കാൻ ജൂബിലി നമ്മെ ക്ഷണിക്കുന്നുവെന്ന് സുവിശേഷവത്ക്കരണത്തിനായുള്ള റോമൻകൂരിയാ വിഭാഗത്തിൻറെ (ഡികാസ്റ്റെറി) പ്രോ-പ്രീഫെക്ട് കർദ്ദിനാൾ ലൂയിസ് അന്തോണിയൊ തഗ്ലേ.
പുനലൂർ രൂപതയിലെ വൈദികർക്കും സന്യസ്തർക്കും ആയി പോക്സോ കേസുകളെയും ആക്‌സിഡന്റൽ ക്ലൈം നടപടിക്രമങ്ങളെ കുറിച്ചും അവബോധന സെമിനാർ നടത്തപ്പെട്ടു.
ന്യൂഡൽഹി: ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളിയ കോടതി നടപടിയിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ. ജാമ്യം നൽകാതെ കാര്യങ്ങൾ ഇത്രയും നീട്ടിക്കൊണ്ട് പോകേണ്ട സാഹചര്യം ഇല്ല. കന്യാസ്ത്രീമാർ നിരപരാധികളാണെന്നും സിബിസിഐ പ്രതികരിച്ചു. ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് കോടതി തള്ളിയതിന് പിന്നാലെയാണ് സിബിസിഐയുടെ പ്രതികരണം.കന്യാസ്ത്രീമാരുടെ അറസ്റ്റിൽ നാളെ സെഷൻസ് കോടതിയിൽ ജാമ്യ അപേക്ഷ നൽകുമെന്ന് സിബിസിഐ അറിയിച്ചു. സെഷൻ സ്കോടതിയിൽ നിന്ന് ജാമ്യം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സിബിസിഐ അറിയിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.