- ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തും; മോദിക്ക് നന്ദി – അനുര കുമാര ദിസനായകെ
- അന്ന സെബാസ്റ്റ്യന്റെ മരണം: നിര്‍മ്മല സീതാരാമന്റെ പ്രസ്താവന നിന്ദ്യമെന്ന് രമേശ് ചെന്നിത്തല
- ഷിരൂരില്‍ തിരച്ചില്‍ ഇന്നും തുടരും; കണ്ടെത്തിയ അസ്ഥി ഡി എന്‍ എ പരിശോധനയ്ക്ക്
- എം എം ലോറന്‍സിന് നാട് ഇന്ന് വിടനല്‍കും; പൊതുദര്‍ശനം വൈകിട്ട് നാലുവരെ
- ക്രിസ്തീയ വിശ്വാസ ജീവിത പരിശീലന വാർഷികാഘോഷം നടത്തി
- ഫിലിം മേക്കിംഗ് & ആക്ടിംങ് വർക്ക്ഷോപ്പ്
- കേരളം വിസ്മരിച്ച വലിയ കലാകാരനാണ് മരട് ജോസഫ്-ബിഷപ്പ് ഡോ. ജോസഫ് കരിയിൽ
- വിജയപുരം പ്രീമിയർ ലീഗ്
Author: admin
കോഴിക്കോട് ടൗണ്‍ഹാളില്‍ ഒരു മെത്രാന്റെ ഛായാചിത്രം വച്ചിട്ടുണ്ട്. നൂറുവര്‍ഷം ചരിത്രമുള്ള കോഴിക്കോട് രൂപതയില്‍ 32 വര്‍ഷം മെത്രാനായി സേവനമനുഷ്ഠിച്ച പുണ്യശ്ലോകനാണ് ബിഷപ് അല്‍ദോ മരിയ പത്രോണി. അദ്ദേഹത്തിന്റെ ചിത്രമാണത്. കേരളത്തില്‍ മറ്റേതെങ്കിലും ടൗണ്‍ ഹാളില്‍ ഒരു മെത്രാന്റെ ഫോട്ടോ വച്ച് ബഹുമാനിച്ചിട്ടില്ല. അത്രമാത്രം ജനപ്രിയനായിരുന്നു ബിഷപ് പത്രോണി.
‘ആമകള്‍ക്ക് പറക്കാന്‍ കഴിയും’ എന്ന ചിത്രത്തിന്റെ പേര് രൂപകമാണ്, ഇത് പ്രത്യാശയുടെ ആശയവും മറികടക്കാനാവാത്ത പ്രതിബന്ധങ്ങളെ കടന്നു മുന്നേറാനുള്ള സാധ്യതയും നിര്‍ദ്ദേശിക്കുന്നു. സാധാരണഗതിയില്‍ സാവധാനത്തില്‍ സഞ്ചരിക്കുന്ന ആമകള്‍, അവരവരുടെ സാഹചര്യങ്ങളാല്‍ ബുദ്ധിമുട്ടുന്ന ക്യാമ്പിലെ കുട്ടികളെ പ്രതീകപ്പെടുത്തുന്നു.
തീ പിടിച്ച ഡ്രം സ്റ്റിക്കുമായി വേദികളെ കീഴടക്കിയിരുന്ന, ജൂനിയര്‍ ശിവമണി എന്നറിയപ്പെട്ടിരുന്ന ഡ്രമ്മര്‍ ജിനോ കെ. ജോസ് (47)വിടവാങ്ങി. വിഖ്യാത ഡ്രമ്മര്‍ ശിവമണി തന്നെയാണ് ജിനോയ്ക്ക് ജൂനിയര്‍ ശിവമണി എന്ന പേര് നല്‍കിയത്.
തലമുറകളായി കടലിനെ ആശ്രയിച്ചു ജീവിക്കുന്നവരാണ് എറണാകുളം ജില്ലയിലെ പള്ളിപ്പുറത്തിനു സമീപം മുനമ്പം കടപ്പുറത്തുള്ളവര്‍. കടലിലെ കാറ്റിനേയും കോളിനേയും, തീരത്തെ കടലേറ്റത്തേയും അതിജീവിച്ച് ഓരോ ദിവസവും തള്ളിനീക്കുന്നവര്‍. അവര്‍ താമസിക്കുന്ന ഭൂമി പണം കൊടുത്ത് പട്ടയം വാങ്ങിയതാണ്. എന്നാല്‍ ഏതാനും വര്‍ഷം മുമ്പ് ഭൂമി തങ്ങളുടേതാണെന്ന അവകാശവാദവുമായി ചിലര്‍ രംഗത്തു വരികയും അവര്‍ നല്കിയ കത്തു പ്രകാരം തഹസില്‍ദാര്‍ ഭൂമിയുടെ എല്ലാ ക്രയവിക്രയങ്ങളും തടയുകയും ചെയ്തു.
ഡോര്‍ട്മുണ്ട്: യൂറോ കപ്പിലെ സെമി പോരാട്ടത്തില്‍ നെതര്‍ലൻഡ്സിനെ വീഴ്ത്തി ഇംഗ്ലണ്ട് ഫൈനലില്‍. 90-ാം മിനിറ്റില്‍ വിജയഗോള്‍ പിറന്ന മത്സരത്തില്‍ 2-1 എന്ന സ്കോറിനാണ് ഇംഗ്ലീഷ് പട ജയം പിടിച്ചത്. തുടര്‍ച്ചയായ രണ്ടാം തവണയും യൂറോ കപ്പിന്റെ കലാശക്കളിയ്ക്ക് യോഗ്യത നേടുന്ന ഇംഗ്ലണ്ട് ഞായറാഴ്ച നടക്കുന്ന കിരീടപ്പോരാട്ടത്തില്‍ സ്പെയിനെ നേരിടും. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു നെതര്‍ലൻഡ്സിനെതിരായ മത്സരത്തില്‍ ഗാരത് സൗത്ത്ഗേറ്റിന്റെയും സംഘത്തിന്റെയും തിരിച്ചുവരവ്. ഏഴാം മിനിറ്റില്‍ സാവി സിമോണ്‍സിന്റെ ബുള്ളറ്റ് ഷോട്ടാണ് ആദ്യം നെതര്‍ലൻഡ്സിനെ മുന്നിലെത്തിച്ചത്. പത്ത് മിനിറ്റിനിപ്പുറം ഹാരി കെയ്നിലൂടെ ഇംഗ്ലണ്ടിന്റെ മറുപടി. പെനാല്‍റ്റിയില്‍ നിന്നായിരുന്നു ഹാരി കെയ്ന്റെ ഗോള്‍. ഗോള്‍ നേടിയതോടെ ഇംഗ്ലണ്ട് കളിയുടെ നിയന്ത്രണവും ഏറ്റെടുത്തു. വിങ്ങിലൂടെ ഫില്‍ ഫോഡൻ കത്തിക്കയറി. 23-ാം മിനിറ്റില്‍ ഫോഡന്റെ ഷോട്ട് ഡച്ച് പടയുടെ പ്രതിരോധനിര താരം ഡംഫ്രീസ് ഗോള്‍ ലൈനില്‍വച്ച് അത്ഭുതകരമായി രക്ഷപ്പെടുത്തി.
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ സ്വകാര്യ സ്ഥാപനത്തിലെ കോളറ വ്യാപനത്തിന്റെ ഉറവിടം കണ്ടെത്താന്‍ കഴിയാതെ ആരോഗ്യ വകുപ്പ്. ആരോഗ്യ വകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും പരിശോധന നടത്തിയെങ്കിലും ഉറവിടം കണ്ടെത്താനാകാതെ മടങ്ങുകയായിരുന്നു . അതിനിടെ സ്ഥാപനത്തിലെ എട്ട് പേര് കൂടി കോളറ ലക്ഷണങ്ങളോടെ ചികിത്സ തേടിയിട്ടുണ്ട്. നിലവില്‍ 21 പേരാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. നെയ്യാറ്റിന്‍കരയില്‍ ഭിന്നശേഷിയുളളവര്‍ക്കായി നടത്തുന്ന ശ്രീകാരുണ്യ മിഷന് ചാരിറ്റബിള്‍ സ്കൂള്‍ സൊസൈറ്റിയിലാണ് കോളറ വ്യാപനമുണ്ടായത്. നേരത്തെ സ്ഥാപനത്തിലെ അന്തേവാസിയായ അനു മരിച്ചത് കോളറ മൂലമാണെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്. അനുവിനു കോളറ സ്ഥിരീകരിക്കാനോ സ്രവ സാംപിള്‍ ഉള്‍പ്പെടെ പരിശോധിക്കാനോ സാധിച്ചിരുന്നില്ല. പിന്നാലെ 10 വയസുകാരനു കോളറ സ്ഥിരീകരിച്ചതോടെയാണ് ആരോഗ്യ വകുപ്പ് വിശദ പരിശോധന നടത്തിയത്.
ഗസ്സ: എല്ലാവരോടും ഗസ്സ വിടാനുള്ള ഭീഷണിയുമായി ഇസ്രായേൽ. ഗസ്സ സിറ്റിയിലെ യു.എന്‍ കേന്ദ്രം ബോബിട്ട് തകര്‍ത്തതിന് പിന്നാലെയാണ് ഇസ്രായേലിന്റെ ഭീഷണി. ദാറുല്‍ ബലാഹിലെയും അസ്സവയ്ദയിലെയും ക്യാംപുകളിലേക്ക് സാധാരണക്കാരെ ഒഴിപ്പിക്കാന്‍ സുരക്ഷിതമായ ഇടനാഴികള്‍ തുറന്നിട്ടുണ്ടെന്ന് ഇസ്രായേൽ അവകാശപ്പെട്ടു. താരീഖു ബിന്‍ സിയാദ്, ഉമര്‍ മുഖ്തര്‍ എന്നീ തെരുവുകളും പടിഞ്ഞാറ് അല്‍റാഷിദ് സ്ട്രീറ്റിലേക്കും അവിടെ നിന്ന് തെക്കോട്ടേക്കും കടക്കാനുള്ള സുരക്ഷിത ഇടനാഴികളുണ്ടെന്ന് ഇസ്രായേൽ വിതരണംചെയ്ത ലഘുലേഖകളില്‍ പറയുന്നു. കഴിഞ്ഞദിവസങ്ങളില്‍ തുടര്‍ച്ചയായി മിസൈല്‍വര്‍ഷമുണ്ടായ ഖാന്‍യൂനുസില്‍നിന്ന് കൂട്ടപ്പലായനം നടന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഗസ്സയില്‍ എവിടേയും സുരക്ഷതത്വമില്ലാത്തതിനാല്‍ തങ്ങള്‍ എവിടേക്ക് പോകുമെന്നാണ് ഫലസ്തീനികള്‍ ചോദിക്കുന്നത്. ഖാന്‍യൂനുസില്‍ കഴിഞ്ഞദിവസം അഭയാര്‍ഥി ക്യാംപായി പ്രവര്‍ത്തിച്ചുവരികയായിരുന്ന നാലു സ്കൂളുകള്‍ സയണിസ്റ്റുകള്‍ ബോംബിട്ട് തകര്‍ത്തിരുന്നു. പടിഞ്ഞാറന്‍ റഫയിലെ തലാലുല്‍ സുല്‍ത്താന്‍ പ്രദേശത്തും മിസൈല്‍ വര്‍ഷിച്ചു. ഖാന് യൂനുസിലുണ്ടായ അഗ്നിബാധയില്‍ മൂന്നുപേരും മരിച്ചു.24 മണിക്കൂറിനുള്ളില്‍ 52 പേരാണ് കൊല്ലപ്പെട്ടത്. 208 പേര്‍ക്ക് പരുക്കേറ്റു. ഒക്ടോബര്‍ ഏഴിന് തുടങ്ങിയ ആക്രമണം 278 ദിവസം പിന്നിട്ടതോട ഇതുവരെ കൊല്ലപ്പെട്ട ഫലസ്തീനികളുടെ…
കേരള ലത്തീന്‍ കത്തോലിക്ക സഭയുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) 43-മത് ജനറല്‍ അസംബ്ലി ജൂലൈ 12 മുതല്‍ 14വരെ എറണാകുളം ആശീര്‍ഭവനില്‍ ചേരുമെന്ന് വൈസ് പ്രസിഡന്റും സമുദായ വക്താവുമായ ജോസഫ് ജൂഡും ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയിലും അറിയിച്ചു.
വാഷിംഗ്ടൺ: തങ്ങൾ തിരിച്ചുവരുമെന്ന പൂർണ വിശ്വാസമുണ്ടെന്ന് അന്താരാഷ്ട്ര സ്പേസ് സെന്ററിൽ നിന്ന് പങ്കുവെച്ച വിഡിയോയിൽ സുനിത വില്യംസും ബുച്ച് വിൽമോറും. കഴിഞ്ഞ ദിവസം നാസ പുറത്തുവിട്ട ദൃശ്യങ്ങളിലാണ് തങ്ങൾ സുരക്ഷിതരാണെന്നും, ബോയിംഗ് സ്റ്റാർലൈനർ തങ്ങളെ സുരക്ഷിതമായി തിരിച്ചെത്തിക്കുമെന്നും ഇരുവരും വ്യക്തമാക്കിയത്. ഇതുവരേക്കും സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരിച്ചെത്തിക്കുന്ന ഒരു ദിവസം കൃത്യമായി പറയാൻ നാസയ്ക്ക് കഴിഞ്ഞിട്ടില്ല. ജൂലൈ അവസാനിക്കും മുൻപ് ആ ദൗത്യം തങ്ങൾ പൂർത്തീകരിക്കുമെന്നാണ് അധികൃതർ അറിയിച്ചത്. എന്നാൽ ലൈവ് പ്രസ് കോളിൽ ഇരുവരും പങ്കുവെച്ച വാർത്ത വലിയ ആശ്വാസത്തോടെയാണ് ലോകം നോക്കിക്കാണുന്നത്. ‘ഇവിടെയുള്ള ഓരോ നിമിഷവും ഞങ്ങൾ ആസ്വദിക്കുകയാണ്. തിരിച്ചു വരും, വീടുകളിലേക്ക് സുരക്ഷിതരായി എത്തും എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. യാത്ര നീണ്ടു പോയെങ്കിലും ഞങ്ങൾക്ക് അത്യാവശ്യമായതെല്ലാം ഇവിടെയുണ്ട്’, ലൈവ് പ്രസ് വിഡിയോയിൽ സുനിത വില്യംസ് പറഞ്ഞു.
Subscribe to Updates
Get the latest creative news from FooBar about art, design and business.