- ഈസ്റ്റർ ദിനത്തിലെ പരീക്ഷകൾക്കെതിരെ കെ.എൽ.സി.എ
- കുരിശിന്റെ് വഴിയുമായി പൊൻവിള മതബോധനം
- യൗസേപ്പിതാവിന്റെതു എന്ന് വിശ്വസിക്കുന്ന മേലങ്കിയും അരപ്പട്ടയും അടങ്ങുന്ന തിരുശേഷിപ്പുകൾ റോമിലെ ബസിലിക്കയിൽ
- ക്രൈസ്തവർക്ക് നോമ്പുകാല അരൂപി നിറച്ചു, ഗോവയിൽ ഭക്തിഗാനമേള
- ത്വാഗ-സഹനസ്മരണകൾ ഉണർത്തി വടക്കാംകുന്ന് കുരിശുമല പ്രയാണം
- ആർച്ച് ബിഷപ്പ് ജോസഫ് അട്ടിപ്പേറ്റി മെമ്മോറിയൽ, പുരസ്കാരങ്ങൾ വിതരണം ചെയ്തു
- KLCA സ്ഥാപക ദിനം: പോണേൽ യൂണിറ്റിൽ ദേവസ്തവിളി പരിശീലന പരിപാടി സംഘടിപ്പിച്ചു
- ലത്തീൻ സമുദായത്തിന്റെ മുന്നേറ്റത്തിന് കെഎൽസിഎയുടെ പങ്ക് അതുല്യം : ബിഷപ് ഡോ.ആന്റണി വാലുങ്കൽ
Author: admin
മനുഷ്യാവകാശങ്ങൾക്കുനേരെ കനത്ത വെല്ലുവിളികളാണ് ലോകത്ത് ഉയർന്നുവരുന്നതെന്നും, സമാധാനം പലയിടങ്ങളിലും അപ്രത്യക്ഷമാകുകയാണെന്നും, അധികാരത്തിന്റെയും ബലപ്രയോഗത്തിന്റെയും യുക്തി നയതന്ത്രത്തിന് മേൽ മേൽക്കൈ നേടുന്ന സ്ഥിതയാണ് നമുക്ക് മുന്നിലുള്ളതെന്നും ലിയോ പതിനാലാമൻ പാപ്പാ. എല്ലാ വർഷത്തെയും പതിവുപോലെ, വത്തിക്കാനിലേക്കുള്ള നയതന്ത്രജ്ഞർക്കും, അവരുടെ കുടുംബങ്ങൾക്കും ജനുവരി ഒൻപതാം തീയതി അനുവദിച്ച കൂടിക്കാഴ്ചയിൽ സംസാരിക്കവെയാണ്, സമകാലീനലോകം നേരിടുന്ന വെല്ലുവിളികളിലേക്ക് പാപ്പാ ഏവരുടെയും ശ്രദ്ധ ക്ഷണിച്ചത്.
ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ നിർദേശങ്ങൾ പ്രസിദ്ധീകരിക്കാൻപോലും തയ്യാറാകാത്ത സർക്കാർ; റിപ്പോർട്ടിലെ ഭൂരിഭാഗം നിർദേശങ്ങളും നടപ്പാക്കിയെന്നു പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും നയം, തികച്ചും അവഹേളനാപരവും സമുദായത്തെ വഞ്ചിക്കുന്നതുമാണെന്ന് കത്തോലിക്കാ കോൺഗ്രസ് കേന്ദ്രസമിതി. കത്തോലിക്ക കോൺഗ്രസ് ഈ വിഷയം ആവശ്യപ്പെട്ട് വിവരാവകാശപ്രകാരം മൂന്നു തവണ സർക്കാരിന് അപേക്ഷ സമർപ്പിച്ചിട്ടും സർക്കാർ നിരാകരിക്കുകയാണുണ്ടായത്.
സായുധ സംഘര്‍ഷം രൂക്ഷമായ തെക്കൻ സുഡാനിൽ നാല് വൈദികരും ആറ് ഡീക്കന്മാരും അഭിഷിക്തരായി. തൊമ്പൂറ-യാമ്പിയോ രൂപതയ്ക്കാണ് നവവൈദികരെയും ഡീക്കന്മാരെയും ലഭിച്ചിരിക്കുന്നത്.
വടക്കൻ – മധ്യ നൈജീരിയയിൽ ഇസ്ലാമിക തീവ്രവാദികൾ നടത്തുന്ന തട്ടിക്കൊണ്ടുപോകൽ, ക്രിസ്ത്യൻ സമൂഹങ്ങളെ ലക്ഷ്യം വയ്ക്കാനും അവരെ സാമ്പത്തികമായി കൊള്ളയടിക്കാനുമുള്ള ആസൂത്രിത തന്ത്രമാണെന്ന് വെളിപ്പെടുത്തല്‍.
സുവിശേഷവത്ക്കരണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കാനുള്ള ആഹ്വാനത്തോടെ ലെയോ പാപ്പയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കർദ്ദിനാളുമാരുടെ പ്രഥമ കൺസിസ്റ്ററിയ്ക്കു സമാപനം. രണ്ടാമത്തെ കൺസിസ്റ്ററി ജൂണില്‍ നടക്കും. ഇന്നലെ വ്യാഴാഴ്ച വൈകുന്നേരമാണ് പരിശുദ്ധ പിതാവിന്റെ നേതൃത്വത്തില്‍ രണ്ട് ദിവസം നീണ്ട ആദ്യത്തെ അസാധാരണ കൺസിസ്റ്ററി സമാപിച്ചത്. സമാപന സമ്മേളനത്തില്‍ അടുത്ത കണ്‍സിസ്റ്ററി ജൂണ്‍ അവസാന വാരത്തില്‍ നടത്തുമെന്നു പ്രഖ്യാപിച്ചു.
ചങ്ങനാശേരി അതിരൂപതാ വൈദികനായ റവ. ഫാ. ജോസഫ് ഈറ്റോലിൽ വത്തിക്കാന്റെ മതാന്തര സംവാദത്തിനായുള്ള ഡിക്കാസ്റ്ററിയിൽ നിയമിതനായി. 1964ൽ വിവിധ മതങ്ങൾക്കിടയിൽ ബന്ധവും സൗഹൃദവും വളർത്താനും പരിപോഷിപ്പിക്കാനുമായി സ്ഥാപിതമായ ഈ ഡിക്കാസ്റ്ററിയിൽ ഹിന്ദുമതം, ബുദ്ധമതം തുടങ്ങിയ ഏഷ്യൻ മതങ്ങൾക്കായുള്ള വിഭാഗത്തിലാണ് അദ്ദേഹത്തിൻ്റെ നിയമനം.
കൊച്ചി: അപകടത്തില്‍പ്പെട്ട എംഎസ്‌സി എല്‍സ-3 കപ്പല്‍ കരുതല്‍ ധനമായി 1227.62 കോടി രൂപ ഹൈക്കോടതിയില്‍ കെട്ടിവെച്ചു. കപ്പല്‍ ഉടമകളായ മെഡിറ്ററേനിയന്‍ ഷിപ്പിങ്ങ് കമ്പനിയാണ് കെട്ടിവെച്ചത്. തുക കെട്ടിവെച്ചതിനെത്തുടര്‍ന്ന് വിഴിഞ്ഞത്ത് അറസ്റ്റ് ചെയ്ത് സൂക്ഷിച്ചിരുന്ന എംഎസ് സി അക്വിറ്റേറ്റ-2 എന്ന കപ്പല്‍ വിട്ടയച്ചു. 2025 സെപ്റ്റംബറിലാണ് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അഡ്മിറാലിറ്റി സ്യൂട്ട് പരിഗണിച്ച് ആദ്യഘട്ടത്തില്‍ കപ്പല്‍ കമ്പനി 1227.62 കോടി രൂപ കെട്ടിവെക്കാന്‍ ഹൈക്കോടതി ഇടക്കാല ഉത്തരവായത് . 136 കോടി രൂപ മാത്രമാണ് നാശനഷ്ടം സംഭവിച്ചിട്ടുള്ളത്. അതിനാല്‍ ഇത്രയും വലിയ തുക കെട്ടിവെക്കാന്‍ സാധിക്കില്ലെന്നായിരുന്നു കപ്പല്‍ കമ്പനിയുടെ നിലപാട്. വിഴിഞ്ഞത്ത് നങ്കൂരമിട്ടിരിക്കുന്ന, കമ്പനിയുടെ മറ്റൊരു ചരക്കുകപ്പലായ എംഎസ് സി അക്വിറ്റേറ്റ-2 അറസ്റ്റ് ചെയ്തു തടഞ്ഞുവെക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. ഇതേത്തുടര്‍ന്ന് സെപ്റ്റംബര്‍ മുതല്‍ അക്വിറ്റേറ്റ വിഴിഞ്ഞത്തു തുടരുകയായിരുന്നു. കഴിഞ്ഞ മെയ് മാസത്തിലാണ് കൊച്ചി പുറംകടലില്‍, 600 ഓളം കണ്ടെയ്‌നറുകള്‍ വഹിച്ച എംഎസ് സി എല്‍സ-3 കപ്പല്‍ അപകടത്തിൽ പെട്ടത്.
സിനിമ /ബിജോ സിൽവേരി 2025 മലയാളം സിനിമ-കോടികളുടെ നഷ്ടമെന്ന് നിര്‍മാതാക്കളും ഫിലിം ചേംബറും 2025 ല്‍ മലയാള സിനിമയ്ക്ക് കോടികളുടെ നഷ്ടമുണ്ടായെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഫിലിം ചേംബറും. ഇരു സംഘടനകളുടേയും കണക്കില്‍ പൊരുത്തക്കേടുണ്ടെന്നു മാത്രം. പുറത്തിറങ്ങിയ 188 സിനിമകളില്‍ 150 എണ്ണവും പരാജമായിരുന്നുവെന്നാണ് ഫിലിം ചേംബര്‍ പുറത്തുവിട്ട കണക്കില്‍ പറയുന്നത്. 530 കോടി രൂപയുടെ നഷ്ടമെന്നാണ് ചേംബര്‍ വെളിപ്പെടുത്തിയത്. ഈ വര്‍ഷം മലയാള സിനിമയ്ക്ക് ഉണ്ടായ ലാഭ നഷ്ട കണക്കുകളുടെ പട്ടികയുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. ഇത് പ്രകാരം 2025 ല്‍ മലയാള സിനിമകള്‍ ആകെ നേരിട്ട നഷ്ടം 360 കോടിയുടേതാണ്. ഈ വര്‍ഷം 188 ചിത്രങ്ങള്‍ റിലീസ് ചെയ്യപ്പെട്ടതില്‍ തിയറ്ററുകളില്‍ നേട്ടം കൊയ്തത് 16 ചിത്രങ്ങള്‍ മാത്രമാണ്. താരങ്ങളുടെ പ്രതിഫലം താങ്ങാവുന്നതിനപ്പുറമാണെന്നും സിനിമാ നിര്‍മാണം കുറഞ്ഞു വരികയാണെന്നും നിര്‍മ്മാതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നു. തിയറ്ററില്‍ മികച്ച കളക്ഷന്‍ ലഭിച്ച 16 ചിത്രങ്ങളില്‍ ഒമ്പത് സൂപ്പര്‍ ഹിറ്റുകളും ഏഴ് ഹിറ്റുകളുമാണെന്ന് സംഘടന അറിയിക്കുന്നു. ലോക,…
കൊച്ചി: കേരളത്തിലെ ലത്തീൻ കത്തോലിക്കരുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെആർ എൽസിസി) 46-ാംജനറൽ അസംബ്ലി ജനുവരി 10, 11(ശനി, ഞായർ) തീയതികളിൽ എറണാകുളത്ത് ആശിർഭവനിൽ നടക്കും. ശനിയാഴ്ച രാവിലെ 10:0 ന് കെആർഎൽസിസി പ്രസിഡന്റ് ആർച്ച്ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അസംബ്ളി ഉദ്ഘാടനം ചെയ്യും. കൊച്ചി കോർപ്പറേഷൻ മേയർ വി കെ മിനിമോൾ വിശിഷ്ടാതിഥി ആയിരിക്കും. നെയ്യാറ്റിൻകര, കൊച്ചി രൂപതകളുടെ മെത്രാന്മാരായി ചുമതലയേറ്റ ബിഷപ്പ് സെൽവരാജൻ ഡി., ബിഷപ്പ് ആന്റണി കാട്ടിപ്പറമ്പിൽ എന്നിവരെ ആദരിക്കും. വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് , ജനറൽ സെക്രട്ടറി ഫാ. ഡോ. ജിജു ജോർജ് അറക്കത്തറ എന്നിവർ പ്രസംഗിക്കും. സമുദായ ശക്തികരണത്തിൽ സംഘാത മുന്നേറ്റങ്ങളുടെ പ്രസക്തി എന്ന വിഷയത്തിൽ ബിഷപ്പ് ഡോ. ജസ്റ്റിൻ മഠത്തിൽപ്പറമ്പിൽ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് ലത്തീൻ സഭയിലെ വിവിധ സംഘടനകളുടെ അദ്ധ്യക്ഷന്മാരായ…
പക്ഷം / ഡോ. ഗാസ്പര്‍ സന്യാസി ടോമിന്റെ ‘ മാതാഹാരി’ ചിത്രത്തിന് മാതാഹാരിയുടെ നൃത്തച്ചുവടുകളുടെ ചലനം പോലും വര്‍ണങ്ങളിലേയ്ക്ക് ആവാഹിക്കാന്‍ കഴിയുന്നില്ലായെന്നതാണ് വാസ്തവം. വൈലോപ്പിള്ളിക്കവിതയിലെ ഏതാനും ചില വാക്കുകളുടെ സംഭ്രമങ്ങളില്‍പ്പെട്ട്, കലാവിഷ്‌ക്കാരമെന്ന പേരില്‍ ചില സമകാല കച്ചവടസാധ്യതകളുടെ നാറ്റമുള്ള ചിന്ത കുടഞ്ഞിടുന്നുവെന്നല്ലാതെ ഈ കലാവ്യായാമംകൊണ്ട് മറ്റു കാര്യമൊന്നും നടക്കുന്നില്ല. നിരന്നിരിക്കുന്ന ഏതാനും മനുഷ്യരെ വരയുന്ന വരകള്‍കൊണ്ട് ദാവിഞ്ചിയുടെ കലാവിഷ്‌ക്കാരധ്യാനത്തെ അളക്കാനിറങ്ങിയ ഡാന്‍ബ്രൗണ്‍ – സിന്‍ഡ്രോം മാത്രമാണ് ടോമിന്റെ ചിത്രത്തിനുള്ളത്. ഫോര്‍ട്ടുകൊച്ചിയിലും മട്ടാഞ്ചേരിയിലും നല്ല തിരക്കുണ്ട്. ആള്‍ക്കൂട്ടത്തിനിടയിലൂടെ മുഖാവരണം ധരിച്ച്, പൊടിതടുത്ത് നടന്നു. ബിനാലെവേദിയുടെ പല പ്രദര്‍ശന കേന്ദ്രങ്ങളുടെയും മുന്നില്‍ പോയിനിന്നു. തണല്‍മരങ്ങളുടെ ചോട്ടില്‍നിന്നും നടന്നു. ഒന്നിലും കയറിയില്ല. ബിനാലെ വേദികളിലേക്ക് ഓടിക്കയറുകയും ഇറങ്ങുകയും ചെയ്യുന്ന ജനക്കൂട്ടം തന്നെ കാഴ്ചയും ഇന്‍സ്റ്റലേഷനുമാണ്. കാഴ്ചയെ പ്രശ്‌നവല്‍ക്കരിക്കുന്ന ‘കല’ എന്ന അനുഭവത്തെപ്പറ്റി ക്ലാസ്സില്‍ സംസാരിക്കാറുണ്ട്. പാശ്ചാത്യ-പൗരസ്ത്യ കലാസിദ്ധാന്തങ്ങളെ തത്വചിന്താപഠനത്തിന്റെ ഭാഗമാക്കി പറയേണ്ടതുണ്ട്; കലാസ്വാദനത്തെപ്പറ്റിയും പാരീസിലെ ലൂവ്രെ മ്യൂസിയത്തിന്റെ (‘Louvre Museum’) ഉമ്മറത്ത് കുറേനേരം ചെലവഴിച്ച ഒരു…
Subscribe to Updates
Get the latest creative news from FooBar about art, design and business.
