- ഏപ്രില്‍ ഒന്ന് മുതല്‍ പാന്‍ കാര്‍ഡ് നിയമങ്ങളില്‍ മാറ്റം
- ഈസ്റ്റർ ദിനങ്ങളിൽ പരീക്ഷ നടത്തുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു.
- നോമ്പ് കാലത്തോടനുബന്ധിച്ച് പ്രസംഗ മത്സരം സംഘടിപ്പിച്ചു
- ഈസ്റ്റർ ദിനത്തിലെ പരീക്ഷകൾക്കെതിരെ കെ.എൽ.സി.എ
- കുരിശിന്റെ് വഴിയുമായി പൊൻവിള മതബോധനം
- യൗസേപ്പിതാവിന്റെതു എന്ന് വിശ്വസിക്കുന്ന മേലങ്കിയും അരപ്പട്ടയും അടങ്ങുന്ന തിരുശേഷിപ്പുകൾ റോമിലെ ബസിലിക്കയിൽ
- ക്രൈസ്തവർക്ക് നോമ്പുകാല അരൂപി നിറച്ചു, ഗോവയിൽ ഭക്തിഗാനമേള
- ത്വാഗ-സഹനസ്മരണകൾ ഉണർത്തി വടക്കാംകുന്ന് കുരിശുമല പ്രയാണം
Author: admin
നൂറ്റി മുപ്പത്തി ഏഴാം സങ്കീര്‍ത്തനത്തിലെ വരികളെടുത്തു സൃഷ്ടിച്ച ‘ബൈ ദി റിവേഴ്‌സ് ഓഫ് ദി ബാബിലോണ്‍’ എന്നൊരു ഗാനം ലോകം മുഴുവന്‍ അലയടിച്ചു. ഇസ്രായേല്‍ ജനതയുടെ ദുഖവും ജെറുസലേമിനെക്കുറിച്ചുള്ള ഓര്‍മകളും പ്രതിപാദിക്കുന്ന ഗാനമാണിത്.
സുവിശേഷ പ്രചാരണത്തിനും, വിദ്യാഭ്യാസ പ്രവര്‍ത്തനത്തിനുമായി യൂറോപ്പില്‍ നിന്നും ഇന്ത്യയില്‍ വന്ന മാതൃക കനോഷ്യന്‍ സന്ന്യാസിനിയായ ധന്യയായ മദര്‍ ഫെര്‍ണാണ്ട റീവ (1920 – 1956) ദിവംഗതയായതിന്റെ 70-ാം വാര്‍ഷികമാണിത്. എളിയ ജീവിതമാതൃകയിലൂടെ യും തീക്ഷ്ണമായ പ്രേഷിതപ്രവര്‍ത്തനത്തിലൂടെയും സ്ത്രീനവോത്ഥാന പ്രവര്‍ത്തനങ്ങളിലൂടെയും സഹനജീവിതത്തിലൂടെയും തിരുസഭയ്ക്ക് മഹനീയ മാതൃക നല്‍കിയ മദര്‍ റീവ എപ്പോഴും സ്വര്‍ഗ്ഗീയ സന്തോഷത്തില്‍ നിറഞ്ഞുനിന്നിരുന്നു.
വോളിബോള്‍ കേരളത്തിലെ ഒരു തലമുറയുടെ ആവേശം തന്നെയായിരുന്നു. തീരദേശഗ്രാമങ്ങളിലെ മണ്‍നിലങ്ങള്‍ കാണികളുടെ ആരവത്തിനായി കാത്തുകിടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ പലരും ഈ ഗ്രാമങ്ങളില്‍ നിന്ന് ഉയര്‍ന്നുവന്നു. അവരിലൊരാളായിരുന്നു എറണാകുളം ജില്ലയിലെ വരാപ്പുഴ എന്ന ഗ്രാമത്തിലെ ജോജി.
വര്‍ഗീയതയോടുള്ള പോരാട്ടത്തില്‍ വിട്ടുവീഴ്ചയില്ലെന്നും അതിന്റെ പേരില്‍ തിരഞ്ഞെടുപ്പില്‍ തോറ്റാലും തന്റെ നിലപാടില്‍ മാറ്റമുണ്ടാകില്ലെന്നും വര്‍ഗീയതയോട് ഏറ്റുമുട്ടി വീണാലും അത് വീരോചിത മരണമാകുമെന്നും പ്രഖ്യാപിക്കുന്ന കോണ്‍ഗ്രസ് നേതാവ് വി.ഡി. സതീശനെതിരെ അതിരൂക്ഷമായ വിമര്‍ശനം ഉന്നയിച്ച വെള്ളാപ്പള്ളിയോടു ചേര്‍ന്നുകൊണ്ട് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരും പുതിയൊരു പോര്‍മുഖം തുറന്നിരിക്കയാണ്.
മലപ്പുറം, കാസര്‍കോട് ജില്ലകളിലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തെ വര്‍ഗീയധ്രുവീകരണവുമായി ബന്ധപ്പെടുത്തി നടത്തിയ വിവാദ പ്രസ്താവനയില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചുകൊണ്ട് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ മൂന്നാം നാള്‍ വാര്‍ത്താക്കുറിപ്പ് ഇറക്കാന്‍ കാണിച്ച വിവേകത്തിന് നന്ദി പറയണം.
മാർച്ച് ഫോർ ലൈഫ് റാലിയ്ക്കു ഒരുക്കമായി, ഭ്രൂണഹത്യയ്ക്കെതിരെ ജാഗരണ പ്രാർത്ഥനയുമായി വിശ്വാസികൾ
മെക്സിക്കൻ പട്ടണമായ ജാലിസ്കോയിലെ തിരുഹൃദയ ഭക്തി പ്രമേയമാക്കിയ ചലചിത്രം ജനുവരി 22നാണ് തീയേറ്ററുകളിലെത്തിയത്. യേശുവിന്റെ തിരുഹൃദയത്തോടുള്ള ഭക്തി കേന്ദ്രമാക്കിയ ‘ബെൻഡിറ്റോ കൊറാസോൺ’ എന്ന ചിത്രം മെക്സിക്കൻ തീയേറ്ററുകളിൽ പ്രദർശനം തുടങ്ങി.മെക്സിക്കൻ വൈദികൻ ഫാ. ജോസ് അർതുറോ ലോപ്പസ് കോർനെജോ ഉൾപ്പെടെയുള്ളവർ സിനിമയിൽ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
ജനുവരി 18നു പാരീസിലെ ഹൃദയഭാഗത്ത് നടന്ന മാർച്ച് ഫോർ ലൈഫിലാണ് യുവജനങ്ങളും സ്ത്രീകളും ഉൾപ്പെടെ ആയിരങ്ങൾ ഒരുമിച്ച് കൂടിയത്. 1975-ൽ ജനുവരി 18നാണ് അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന സിമോൺ വെയിലിന്റെ പേരിൽ ഗർഭഛിദ്രം ആദ്യമായി രാജ്യത്തു നിയമവിധേയമാക്കിയത്. ഇതേ തുടർന്നു എല്ലാ വർഷവും ജനുവരി 18നാണ് പ്രോലൈഫ് റാലി നടക്കുന്നത്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൻറെ രണ്ട്, മൂന്ന്, നാല് ഘട്ടങ്ങളുടെ സംയുക്ത നിർമ്മാണ പ്രവർത്തനങ്ങൾ ഇന്ന് വൈകുന്നേരം നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ ചടങ്ങിൽ മുഖ്യാതിഥിയാകും.
കേരളത്തിൽ ബിജെപിയുടെയും സംഘപരിവാറിൻറെയും തെരഞ്ഞെടുപ്പ് അജൻഡ വർഗീയത മാത്രമാണെന്ന് പ്രധാനമന്ത്രിയുടെ പ്രസംഗം വ്യക്തമാക്കിയെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.
Subscribe to Updates
Get the latest creative news from FooBar about art, design and business.
