Author: admin
വത്തിക്കാൻ ലൈബ്രറിയിൽ ഇസ്ലാം, മതസ്ഥർക്കായി പ്രത്യേക പ്രാർത്ഥനാ മുറി ഒരുക്കിയതായി പുറത്തുവന്ന റിപ്പോർട്ടുകളിൽ പ്രതികരിച്ച് സിബിസിഐ പ്രസിഡൻറും തൃശൂർ അതിരൂപത ആധ്യക്ഷനുമായ ബിഷപ്പ് ആൻഡ്രൂസ് താഴത്ത്.
ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം അതിതീവ്ര ന്യൂനമർദമായി മാറി ‘മോന്തയി’ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു
തിരുവനന്തപുരം: കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത .തീവ്രമഴ കണക്കിലെടുത്ത് കേന്ദ്രകാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പ്രതീക്ഷ.
കൊച്ചി : വരാപ്പുഴ അതിരൂപത സെൻറ് വിൻസൻറ് ഡി പോൾ സൊസൈറ്റിയിലെ വനിതാ പ്രവർത്തകർക്കുള്ള സെമിനാർ ഒക്ടോബർ 26ന് ഞായറാഴ്ച നടന്നു . ആശീർഭവൻ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം അതിരൂപത ഡയറക്ടർ മോൺ. ക്ലീറ്റസ് പറമ്പലോത്ത് ഉദ്ഘാടനം ചെയ്തു. അതിരൂപതാ പ്രസിഡണ്ട് റോക്കി രാജൻ അധ്യക്ഷത വഹിച്ചു. രണ്ട് സെഷനുകളിൽ നടന്ന ക്ലാസുകൾ ഫാദർ ജിനോ ജോർജ് കടുങ്ങാംപറമ്പിൽ, ആൻറണി കുറ്റിശ്ശേരി എന്നിവർ നയിച്ചു. കൊച്ചുത്രേസ്യ സൈമൺ സ്വാഗതവും ബിൽഫി സെബാസ്റ്റ്യൻ നന്ദിയും പ്രകാശിപ്പിച്ചു.
കല്‍പ്പറ്റ:ഇന്നലെ രാത്രി പതിനൊന്നരയോടെ വയനാട് പാല്‍ച്ചുരത്തില്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. തമിഴ്നാട് സ്വദേശി സെന്തില്‍ കുമാറാണ്(54) മരിച്ചത്. സഹയാത്രികന് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കേബിള്‍ കയറ്റി കാസര്‍കോട്ടേയ്ക്ക് പോകുന്നതിനിടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി നൂറടിയോളം താഴ്ചയിലേക്കാണ് വീണത് . ലോറിയിലുണ്ടായിരുന്ന സഹായി ചാടി രക്ഷപ്പെട്ടു . മാനന്തവാടിയില്‍ നിന്നുള്ള അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ലോറിയില്‍ കുടുങ്ങിയ ഡ്രൈവറെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അഗ്നി രക്ഷാ സേനാംഗങ്ങള്‍ ഏറെ പരിശ്രമിച്ചാണ് ഡ്രൈവറുടെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളജില്‍. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് അറിയിച്ചു.
കത്വ: ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഒരു കൂട്ടം മതപ്രഭാഷകരെ ക്രൂരമായി ആക്രമിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച ജമ്മു കശ്മീർ പോലീസ് എട്ട് ഉദ്യോഗസ്ഥരെ കൃത്യനിർവ്വഹണത്തിൽ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് സസ്പെൻഡ് ചെയ്തു. കത്വയിലെ ജുതാന പ്രദേശത്ത് പത്ത് മുതൽ പതിനഞ്ച് വരെ ക്രിസ്ത്യൻ പ്രസംഗകരുമായി സഞ്ചരിച്ച ഒരു പാസഞ്ചർ മിനി ബസിൽ മുഖംമൂടി ധരിച്ച ഒരു സംഘം അജ്ഞാതർ പതിയിരുന്ന് ആക്രമണം നടത്തി. സബ് ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർ നടപടിയെടുക്കാതെ നോക്കിനിൽക്കെ ഇരുമ്പ് ദണ്ഡുകളും വടികളും ധരിച്ചെത്തിയ അക്രമികൾ വാഹനത്തിലേക്ക് ഇരച്ചുകയറി. സോഷ്യൽ മീഡിയയിൽ വൈറലായ ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങളിൽ നാലോ അഞ്ചോ അക്രമികൾ മിനി ബസിന്റെ മുൻവശത്തെ വിൻഡ്ഷീൽഡും സൈഡ് വ്യൂ മിററും തകർത്ത് അകത്തുള്ള യാത്രക്കാരെ ലക്ഷ്യമാക്കി നീങ്ങുന്നത് കാണാം. അക്രമാസക്തമായ രംഗം വീക്ഷിക്കുന്ന പോലീസുകാർ ഇരകളെ സംരക്ഷിക്കാൻ ഇടപെടാതെ നിൽക്കുന്നതും ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളിൽ കാണാം.കത്വ പോലീസ് ആയുധ നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടെയുള്ള…
പായസ പാക്കറ്റുകൾ ആശിർവദിച്ചു
നോർത്ത് ഈസ്റ്റിൽ പ്രവർത്തിക്കാൻ ഇതുവരെ അവസരം ലഭിച്ചിട്ടില്ല. ഈ അവസരത്തെ അങ്ങനെ കാണുന്നു
പോളണ്ടിലെ ഓഷ്വിറ്റ്സ്, ജർമനിയിലെ ദാഹാവ് തടങ്കൽപ്പാളയങ്ങളിൽ വിശ്വാസത്തിനുവേണ്ടി മരണം വരിച്ച ഒന്‍പത് സലേഷ്യൻ വൈദികരെയും 1950-ൽ ചെക്കോസ്ലോവാക്യയിൽ കമ്മ്യൂണിസ്റ്റ് ഭരണകൂടം കൊലപ്പെടുത്തിയ രണ്ട് രൂപത വൈദികരെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്നതിന് ലെയോ പതിനാലാമൻ മാർപാപ്പ അംഗീകാരം നൽകി.
ന്യൂയോര്‍ക്ക്: തന്റെ ജീവിതം ക്രിസ്തുവിന് സമർപ്പിക്കുന്നതായി പ്രഖ്യാപിച്ച് യുഎഫ്സി മാർഷ്യൽ ആർട്സിലെ ഇതിഹാസതാരം കോണർ മക്ഗ്രെഗർ. ഉത്തേജക പരിശോധനകൾക്ക് ഹാജരാകാത്തതിനെത്തുടർന്ന് പതിനെട്ട് മാസത്തെ സസ്പെൻഷന് ശേഷം വിവാദ നായകനായി മാറിയ ലൈറ്റ്വെയ്റ്റ് ചാമ്പ്യൻ കായികരംഗത്തേക്ക് മടങ്ങിവരുന്നതിനിടെയാണ് ക്രിസ്തു വിശ്വാസം ഉറക്കെ പ്രഖ്യാപിച്ച് രംഗത്ത് വന്നിരിക്കുന്നത്. താന്‍ ഒരു ആത്മീയ യാത്രയിലായിരുന്നുവെന്നും പുതിയൊരു സമീപനത്തോടെ കളിയെ സ്വീകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞു.”ഞാൻ ഇവിടെ യാദൃശ്ചികമായി വന്നതല്ല, എന്റെ യാത്രയെയും നമ്മുടെ എല്ലാ യാത്രകളെയും നിയന്ത്രിക്കുന്ന ഒരു ഉയർന്ന ശക്തിയുണ്ട് – ദൈവം-” പോരാട്ടത്തിന് മുമ്പുള്ള സമ്മേളനത്തിൽ മക്ഗ്രെഗർ മാധ്യമങ്ങളോട് പറഞ്ഞു. “ദൈവത്തിന്റെ വചനപ്രകാരമാണ് എന്റെ ജീവിതം ഞാന്‍ ഇനി നയിക്കുക. ഞാൻ ഒരു ആത്മീയ യാത്രയിലാണ്, ഞാൻ രക്ഷിക്കപ്പെട്ടു, ഞാൻ സുഖം പ്രാപിച്ചു”- താരം ക്രിസ്തു വിശ്വാസം നെഞ്ചോട് ചേര്‍ത്തുള്ള പ്രഖ്യാപനം നടത്തി. വിവിധ വിവാദങ്ങളില്‍പ്പെട്ട വ്യക്തിയാണ് കോണർ മക്ഗ്രെഗർ. മയക്കുമരുന്ന് ഉപയോഗവും ബലാല്‍സംഘ ഭീഷണിയും ഉള്‍പ്പെടെ നിരവധി…
Subscribe to Updates
Get the latest creative news from FooBar about art, design and business.
