- ഉയർന്ന താപനില : 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
- പാചക വാതക പ്രതിസന്ധിയിൽ മത്സ്യതൊഴിലാളികളും
- ലത്തീൻ സഭ വർഗീയത പറയുന്നവരല്ല ;വി ഡി സതീശൻ
- ബിഷപ് സെല്‍വരാജന്റെ മെത്രാഭിഷേകത്തിന്റെഒന്നാം വാര്‍ഷികം മാര്‍ച്ച് 25-ന്
- ക്രൈസ്തവര്‍ വിവേചനം നേരിടുന്നു, മുസ്ലീം വിഭാഗത്തിന് കൂടുതല്‍ വിലപേശല്‍ ശേഷി ജസ്റ്റിസ് ജെ. ബി. കോശി
- പ്രമുഖ മിഷണറി സന്ന്യാസിനിമദര് മേരി റോസ് ഥാപ്പ അന്തരിച്ചു
- ബിഷപ് ജെറോം ദാസ് അന്തരിച്ചു
- മദ്ധ്യപൂർവ്വദേശങ്ങളിൽ തുടരുന്ന യുദ്ധത്തെ ശക്തമായി അപലപിച്ച് പാപ്പാ
Author: admin
സ്പെയിൻ രാജകുടുംബത്തിന് ലിയോ പതിനാലാമൻ പാപ്പാ വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ചു. മേരി മേജർ ബസലിക്കയുടെ പ്രോട്ടോ കാനൻ പദവി ഏറ്റെടുക്കുന്നതിന്റെ കൂടി ഭാഗമായി വത്തിക്കാനിലെത്തിയ സ്പെയിൻ രാജാവ് ഫെലിപ്പെ ആറാമനും രാജ്ഞി ലെത്തീത്സ്യയ്ക്കും പരിശുദ്ധപിതാവ് ലിയോ പതിനാലാമൻ പാപ്പാ മാർച്ച് ഇരുപതാം തീയതി വെള്ളിയാഴ്ച്ച രാവിലെ കൂടിക്കാഴ്ച്ച അനുവദിച്ചുവെന്നു വത്തിക്കാൻ പ്രെസ് ഓഫീസ് ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു.
ഫ്രാൻസിസ് പാപ്പാ 2016 മാർച്ച് 19-ന് നൽകിയ അമോറിസ് ലെത്തീത്സിയ എന്ന സിനഡാനന്തര അപ്പസ്തോലിക പ്രബോധനം പുറത്തിറങ്ങിയതിന്റെ പത്താം വാർഷികത്തിൽ ലിയോ പതിനാലാമൻ പാപ്പാ, കുടുംബങ്ങളോടുള്ള സുവിശേഷപ്രഘോഷണത്തെക്കുറിച്ച് വിചിന്തനത്തിന് സഭാനേതൃത്വങ്ങളെ വിളിച്ചുകൂട്ടി . ദാമ്പത്യ, കുടുംബ സ്നേഹം സംബന്ധിച്ച പ്രത്യാശയുടെ മനോഹരമായ ഒരു സന്ദേശമായിരുന്നു അമോറിസ് ലെത്തീത്സിയ, 2026 മാർച്ച് 19 വ്യാഴാഴ്ച പുറത്തുവിട്ട ഒരു സന്ദേശത്തിൽ പാപ്പാ പറഞ്ഞു.
“യേശുക്രിസ്തുവിന്റെ ഭൗമിക പിതാവും ബൈബിളിലെ ഏറ്റവും ആദരണീയനായ വ്യക്തികളിൽ ഒരാളുമായ വിശുദ്ധ ജോസഫിന്റെ തിരുനാൾ ആഘോഷിക്കുന്ന കത്തോലിക്കർക്കും എല്ലാ ക്രിസ്ത്യാനികൾക്കും ആശംസകൾ.” അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ വാക്കുകൾ ആണ്. വി. യൗസേപ്പിതാവിന്റെ തിരുനാളിനോട് അനുബന്ധിച്ചു വൈറ്റ് ഹൌസ്സിൽ നിന്ന് പുറപ്പെടുവിച്ച സന്ദേശം ആണ്.
ദൈവവിളി സംബന്ധിച്ച് ലെയോ പതിനാലാമന്‍ പാപ്പ ഡിസംബര്‍ മാസം എട്ടാം തീയതി ‘വിശ്വസ്തതയില്‍ സൃഷ്ടിക്കപ്പെടുന്ന ഭാവി’ എന്ന പേരില്‍ ഒരു അപ്പോസ്തോലിക പ്രബോധനം പുറത്തിറക്കുകയുണ്ടായി. അതിന്റെ അടിസ്ഥാനത്തിലുള്ള ആശയങ്ങളും ചിന്തകളും ദൈവവിളി പ്രോത്സാഹിപ്പിക്കുവാനുള്ള നിര്‍ദ്ദേശങ്ങളുമാണ് ഈ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
‘രാജ്യത്തെ സംരക്ഷിക്കുമെന്നു പറഞ്ഞു നടക്കുന്നവരെല്ലാം വിഡ്ഢികള്‍;
കള്ളന്മാരാണെല്ലാ നേതാക്കളും, നമ്മുടെ രാജ്യത്തെ കൊള്ളയടിക്കുന്നിവര്‍.’
നേപ്പാളിലെ യുവജനങ്ങളെ സംഗീതത്തിലൂടെ പൗരബോധത്തിലേക്ക് നയിച്ച റാപ്പ് ഗായകന് ബാലെന്‍ഷായുടെ പാട്ടിന്റെ വരികളാണിത്
പിണറായി വിജയന് സര്‍ക്കാരിന്റെ പത്തു വര്‍ഷത്തെ കണ്ണഞ്ചിക്കുന്ന പ്രോഗ്രസ് റിപ്പോര്‍ട്ടുകളും എഐ മായിക മിനുക്കുപണികളുടെ പൊലിമയുള്ള വീഡിയോ ക്ലിപ്പുകളും തട്ടുതകര്‍പ്പന്‍ പ്രചാരണതന്ത്രങ്ങളുമൊക്കെയായി ഇടതുമുന്നണി തിരഞ്ഞെടുപ്പ് രംഗം കൊഴുപ്പിക്കുമ്പോള്‍, എറണാകുളം ജില്ലയില്‍ വൈപ്പിന്‍ നിയമസഭാ മണ്ഡലത്തിലെ പള്ളിപ്പുറം ഗ്രാമപഞ്ചായത്തില്‍ മുനമ്പം കടപ്പുറത്തെ ‘വഖഫ് തര്‍ക്കഭൂമിയില്‍’ കൊടിയ അന്യായത്തിന് ഇരകളായ 610 കുടുംബങ്ങളുടെ – കടല്‍മത്സ്യബന്ധന പാരമ്പര്യമുള്ളവരാണ് ഇവരിലേറെയും – വ്യാകുലങ്ങള്‍ക്കു മുമ്പില്‍ ഈ ഭരണകൂടം കളിച്ച കപടനാടകവും ജനവഞ്ചനയും തിരിച്ചറിയാന്‍ കഴിയുന്നവരുടെ രാഷ് ട്രീയ പ്രതികരണം എന്താകണം?
”കാവല്കാരാ രാത്രി എത്രയായി? കേരളത്തെ കുറിച്ചുള്ള അരുളപ്പാട് :
ക്യാമ്പസുകളില്‍ നിന്നും പള്ളിക്കൂടങ്ങളില്‍ നിന്നും രാഷ്ട്രീയം പടിയടച്ചു പുറത്താക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന ‘ബോധപൂര്‍വ്വമായ ഇരുട്ടിനെ’ കുറിച്ചുള്ള ചോദ്യമാണിത്. കേരളത്തിലെ സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളില്‍, പ്രത്യേകിച്ച് ക്രൈസ്തവ ചിന്തകരും വിപ്ലവകാരികളും ഈ വാക്യം പലപ്പോഴും അധികാരവര്‍ഗ്ഗത്തോടുള്ള ചോദ്യമായി ഉപയോഗിക്കാറുണ്ട്. ഏശയ്യാ പ്രവാചകന്റെ ഈ ചോദ്യം ഇന്ന് കേവലം ഒരു ആത്മീയ സന്ദേശമല്ല; മറിച്ച് ജനാധിപത്യത്തിന്റെ ബലിപീഠത്തില്‍ നില്ക്കുന്ന ഓരോ പൗരന്റെയും ആകുലതയാണ്. അധികാരം ‘പ്രജാപതി’ ചമയുകയും, ഭരണഘടനയെ കശാപ്പുകാര്‍ വളയുകയും ചെയ്യുന്ന ഈ അര്‍ദ്ധരാത്രിയില്‍, ‘കാവല്ക്കാര്’ എന്ന് നാം വിശ്വസിച്ചവര്‍ എവിടെയാണ്?
ഇറ്റലിയിലെ സെറെഗ്നോയിലുള്ള തന്റെ ആശ്രമത്തിൽ സജീവമായി സേവനമനുഷ്ഠിക്കുന്ന സിസ്റ്റർ അന്ന മരിയ ഓഫ് ദി സേക്രഡ് ഹാർട്ട് മാർച്ച് 14 ന് തന്റെ 106-ാം ജന്മദിനം ആഘോഷിച്ചു. പ്രായാധിക്യം വകവയ്ക്കാതെ, അവർ ദിവസവും ദിവ്യകാരുണ്യ ആരാധനയിൽ പങ്കെടുക്കുകയും ആശുപത്രിയിലെ പ്രായമായവരോ രോഗികളോ ആയ കന്യാസ്ത്രീകളെ പരിചരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. അവർ യൂട്യൂബ് വഴി സുവിശേഷത്തെക്കുറിച്ചുള്ള ചിന്തകൾ പങ്കുവെക്കുകയും ചെയ്യുന്നു,
നിയമസഭാ തിരഞ്ഞെടുപ്പിൽ കക്ഷി രാഷ്ട്രീയ ഭേദമന്യേ സമൂഹത്തോട് നീതിപുലർത്തുന്ന മുന്നണികൾക്കും സ്ഥാനാർഥികൾക്കും വോട്ട് ചെയ്യണമെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ ( കെ.എൽ.സി.എ ) സംസ്ഥാന മാനേജിംഗ് കൗൺസിൽ യോഗം ആഹ്വാനം ചെയ്തു .
മുട്ടിക്കൽ സെൻ്റ് ജോസഫ് ദേവാലയത്തിൽ ശതോത്തര രജതജൂബിലി ആഘോഷവും ഇടവക പ്രഖ്യാപനവും ഊട്ടു തിരുന്നാളും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
