- ചൈനയില്‍ ക്രൈസ്തവ വേട്ട; വ്യാജ ആരോപണ അറസ്റ്റ് തുടരുന്നു
- വിശുദ്ധ നാട്ടിലേക്കുള്ള തീർത്ഥാടനം പുനഃരാരംഭിക്കണം: ഫാ. ഫ്രാന്‍സ്സെസ്കോ യെൽപോ
- ലോകരാജ്യങ്ങളുമായി ശക്തമായ നയതന്ത്രബന്ധം തുടർന്ന് വത്തിക്കാൻ
- ജൂബിലി വർഷത്തിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളായവർക്ക് നന്ദി -ലിയോ പതിനാലാമൻ പാപ്പാ
- പുസ്തകം പ്രകാശനം ചെയ്തു
- രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അറസ്റ്റിൽ
- സേവനത്തേോടോപ്പം പഠനമികവും: ഡോക്ടറേറ്റ് കരസ്ഥമാക്കി വില്ല്യം ആലത്തറ
- ലത്തീന്‍ സമുദായത്തിന്റെ ശക്തി തിരിച്ചറിയുന്ന ദിവസമുണ്ടാകും-കൊച്ചി മേയര്‍ അഡ്വ. വി.കെ. മിനിമോള്‍
Author: admin
കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പ്സ് ഓഫ് ഇന്ത്യ (സിസിബിഐ), രാജ്യത്തുടനീളം വിശ്വാസ രൂപീകരണവും സുവിശേഷീകരണ പ്രഘോഷണവും ശക്തിപ്പെടുത്തുന്നതിൽ സുപ്രധാന ചുവടുവയ്പ്പായി, ഇന്ത്യയിൽ ‘ദി ചോസൻ’ വെബ് സീരിസിന്റെ കാത്തലിക് എൻഗേജ്മെന്റ് മാനേജരായി ശ്രീ. അജിൻ ജോസഫിനെ നിയമിച്ചു.
കൊച്ചി: ലഹരിമരുന്ന് കേസുകള്‍ തീര്‍പ്പാക്കുന്നതിനായി എല്ലാ ജില്ലകളിലും പ്രത്യേക കോടതികള്‍ സ്ഥാപിക്കുന്ന കാര്യം വ്യക്തമാക്കുന്ന പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നു സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നൽകി . എല്ലാ ജില്ലകളിലും പ്രത്യേക കോടതികള്‍ എന്ന നിര്‍ദേശം ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയില്‍ പ്രായോഗികമല്ലെന്നും തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കാന്‍ ധാരണയായിട്ടുണ്ടെന്നുമുള്ള സര്‍ക്കാരിന്റെ വിശദീകരണത്തിലാണ് ചീഫ് ജസ്റ്റീസ് അടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം. എല്ലാ ജില്ലകളിലും പ്രത്യേക കോടതി വേണമെന്നു സുപ്രീംകോടതിയുടെ വ്യക്തമായ മാര്ഗനിര്ദേശങ്ങളുണ്ടെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി. വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി ഉപഭോഗം നിയന്ത്രിക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളും കോടതി പരിഗണിച്ചു. ഫോറന്‍സിക് ലബോറട്ടറികളില്‍ 12 സയന്റിഫിക് അസിസ്റ്റന്റുമാരുടെ ഒഴിവുകള്ക്കൂടി നികത്തുന്നതിന് സര്‍ക്കാര്‍ സാവകാശം തേടി.
മൂവാറ്റുപുഴ: മൂവാറ്റുപുഴ എം സി റോഡിൽ നിന്നുള്ള ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനം ലോറിയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. 2 പേർക്ക് ഗുരുതരമായി പരുക്കേറ്റു. എംസി റോഡിൽ തൃക്കളത്തൂർ കാവുംപടിയിൽ പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം. ആന്ധ്രയിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ ശേഷം ഇവിടെ നിന്ന് ടാക്സിയിൽ ശബരിമലയിൽ എത്തി ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു. 5 പേരാണ് കാറിൽ ഉണ്ടായിരുന്നത്. തൃക്കളത്തൂരിൽ കണ്ടെയ്നർ ലോറിയുമായി കാർ കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തിൽ കണ്ടെയ്നർ ലോറി തല കീഴായി മറിഞ്ഞു. കാറിലുണ്ടായിരുന്നവരെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒരാൾ മരിച്ചു. അതീവ ഗുരുതരമായി പരുക്കേറ്റ ഒരാളെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. മറ്റുള്ളവർ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
കൊച്ചി: അന്തരിച്ച മുന്‍ മന്ത്രിയും മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിം കുഞ്ഞിന്റെ സംസ്‌കാരം നടത്തി . ആലുവ ആലങ്ങാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്ന ഖബറടക്കചടങ്ങിൽ മുസ്ലിം ലീഗ് നേതാക്കളും യുഡിഎഫ് നേതാക്കളും ഉള്‍പ്പെടെ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നിരവധി പ്രമുഖര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ആയിരുന്നു വി കെ ഇബ്രാഹിം കുഞ്ഞിന്റെ അന്ത്യം. ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ഇന്നലെ കൊച്ചി വിപിഎസ് ലേക്ഷോര്‍ ആശുപത്രിയിലും കളമശേരിയിലും നടന്ന പൊതുദര്‍ശനത്തില്‍ ആയിരങ്ങളാണ് അന്തിമോപചാരം അര്‍പ്പിച്ചത്.
പരിയാരം: പ്രത്യാശ നമ്മുടെ ജീവിതത്തിലെ അണയാത്ത പുണ്യമായിരിക്കണമെന്ന് കോഴിക്കോട് അതിരൂപത മെത്രാന്‍ ഡോ. വര്‍ഗീസ് ചക്കാലക്കല്‍. കണ്ണൂര്‍ രൂപതയില്‍ ഒരുവര്‍ഷമായി വിവിധ പരിപാടികളോടെ നടത്തിവന്ന മഹാജൂബിലിയുടേയും ദൈവദാസന്‍ ലീനസ് മരിയ സുക്കോളിന്റെ 12-ാമത് സ്വര്‍ഗീയ പ്രവേശന വാര്‍ഷികത്തിന്റേയും ഭാഗമായി മരിയപുരം നിത്യസഹായമാതാ പള്ളിയില്‍ നടന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ച് സംസാരിക്കുകയായിരുന്നു ആർച്ച് ബിഷപ് ചക്കാലക്കല്‍.ലോകത്ത് സമാധാനം വേണമെങ്കിൽ മനുഷ്യൻ സ്വയം ചെറുതാകണമെന്നും ശൂന്യവൽക്കരിക്കണമെന്നുമാണ് ബെദ് ലഹേം നൽകുന്ന സന്ദേശം. ഇത്തരത്തിൽ എളിമയുള്ള ജീവിതമായിരുന്നതിനാലാണ് സുക്കോളച്ചന് മലബാറിലെ ജനങ്ങളുടെ രക്ഷകനായി മാറാൻ കഴിഞ്ഞതെന്നും ആർച്ച് ബിഷപ് ചക്കാലക്കൽ പറഞ്ഞു. കണ്ണൂര്‍ രൂപത മെത്രാന്‍ ഡോ.അലക്സ് വടക്കുംതല, സഹായ മെത്രാന്‍ ഡോ.ഡെന്നീസ് കുറുപ്പശേരി, മോൺസിഞ്ഞോർ ഡോ. ക്ലാരൻസ് പാലിയത്ത്, പ്രൊക്യുറേറ്റർ ഡോ. ജോയി പൈനാടത്ത്, കേരള ജസ്യൂട്ട് പൊവിൻഷ്യാൾ ഡോ. ഹെൻറി പട്ടരുമടത്തിൽ, ദീനസേവന സഭ സുപ്പീരിയർ സിസ്റ്റർ ആൻസി, രൂപതാ വൈദികര്‍ എന്നിവര്‍ സഹകാര്‍മ്മികരായി. രൂപതയിലെ വിവിധ ഇടവകകളില്‍നിന്നെത്തിയ വിശ്വാസ…
പരിയാരം: മഹാജൂബിലി വര്‍ഷത്തില്‍ കണ്ണൂര്‍ രൂപതയില്‍ നിന്ന് വിശുദ്ധ ബൈബിള്‍ മുഴുവനായി പകര്‍ത്തിയെഴുതിയത് ഒന്‍പതുപേര്‍. പൂര്‍ണമായി വായിച്ചത് 400 പേര്‍. കണ്ണൂര്‍ രൂപതയുടെ മാസികയായ ‘കണ്ണും കണ്ണാടി’യും രൂപത ബൈബിള്‍ അപ്പോസ്തലേറ്റും ചേര്‍ന്നാണ് മഹാജൂബിലി വര്‍ഷത്തില്‍ പദ്ധതി ആസൂത്രണം ചെയ്തത്. 2025 ജനുവരി ഒന്നിന് തുടങ്ങിയ ബൈബിള്‍ പാരായണം ഡിസംബര്‍ 27നാണ് സമാപിച്ചത്. ഫാ.ജോയി പൈനാടത്തും ഫാ.വിക്ടര്‍ വിപിനും ചേര്‍ന്നാണ് ഓരോ ദിവസത്തേയും പാരായണ ഭാഗങ്ങള്‍ മാസികയിലൂടെ വിശ്വാസികളിലെത്തിച്ചിരുന്നത്. ഈ ഒരുവര്‍ഷത്തിനിടയിലാണ് നാല്‍പതോളം ഇടവകകളില്‍നിന്നായി നാന്നൂറുപേര്‍ ബൈബിള്‍ പൂര്‍ണമായും വായിച്ചുതീര്‍ത്തത്. ഒന്‍പതുപേര്‍ ബൈബിള്‍ പൂര്‍ണമായും പകര്‍ത്തിയെഴുതി. ഇവരെയെല്ലാം അനുമോദിക്കുകയും ആര്‍ച് ബിഷപ് ഡോ.വര്‍ഗീസ് ചക്കാലക്കല്‍, കണ്ണൂര്‍ ബിഷപ് ഡോ.അലക്സ് വടക്കുംതല, സഹായ മെത്രാന്‍ ഡോ.ഡെന്നീസ് കുറുപ്പശേരി, കണ്ണൂര്‍ രൂപത വികാര്‍ ജനറല്‍ ഡോ. ക്ലാരന്‍സ് പാലിയത്ത്, ഡോ. ഹെന്‍ റി പട്ടരുമടത്തില്‍ എന്നിവര്‍ ചേര്‍ന്ന് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി.. ഈ ബൈബിള്‍ പാരായണ പദ്ധതി കണ്ണൂര്‍ രൂപതയ്ക്ക് നല്‍കിയത് ഒരു പുതിയ ചരിത്രമാണ്.…
കോഴിക്കോട്: ചെറുവണ്ണൂർ തിരുഹൃദയ ഇടവകയിലെ അല്മായ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ, 70 വയസ്സു കഴിഞ്ഞവരുടെ ലിസ്റ്റ് തയ്യാറാക്കുകയും, അവർക്ക് 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ഫണ്ട് ലഭിക്കുന്ന ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ പേര് ചേർത്ത് നൽകുകയും ചെയ്തു. ഈ സംരംഭത്തിന് സ്റ്റേറ്റ് അല്മായ കമ്മിറ്റിയംഗം ശ്രീ ലൈജൂ ഇഗ്നേഷ്യസ്, കോർഡിനേറ്റർ ട്രീസ ആൽബർട്ട്, ഇടവക ആനിമേറ്റർ സിസ്റ്റർ മരിയ എം.പി.വി, വികാരി ഫാദർ ജിജു പള്ളിപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി.
സെന്റ് ആൻഡ്രൂസ് ബസിലിക്കയിലെ തിരുനാളിനോടനുബന്ധിച്ച് കൂടുതൽ സൗകര്യങ്ങളൊരുക്കാൻ എഡിഎം ആശാ സി എബ്രഹാന്റെ അധ്യക്ഷതയിൽ കൂടിയ അവലോകന യോഗത്തിൽ തീരുമാനം.
ന്യൂ ഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്നസുരേഷ് കൽമാഡി അന്തരിച്ചു. 81 വയസായിരുന്നു. ദീർഘനാളായി അസുഖബാധയെ തുടർന്ന് ചികിത്സയിലായിരുന്നു .മുൻ കേന്ദ്രമന്ത്രിമായിരുന്നു. പൂണെയിലെ ദീനനാഥ് മങ്കേഷ്കർ ആശുപത്രിയിലായിരുന്നു അദ്ദേഹം ചികിത്സയിൽ കഴിഞ്ഞിരുന്നത്.ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ (ഐഒഎ) പ്രസിഡന്റായും സുരേഷ് കൽമാഡി ദീർഘനാൾ പ്രവർത്തിച്ചു. ഭൗതിക ശരീരം പൂനെ എരണ്ട്‌വാനിലെ ‘കൽമാഡി ഹൗസിൽ’ പൊതുദർശനത്തിന് വെയ്ക്കും. തുടർന്ന് വൈകുന്നേരം 3.30 ന് നവി പേട്ടിലെ വൈകുണ്ഡ് ശ്മശാനഭൂമിയിൽ സംസ്കാരം. ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ (ഐഒഎ) പ്രസിഡന്റായും സുരേഷ് കൽമാഡി ദീർഘനാൾ പ്രവർത്തിച്ചിട്ടുണ്ട്.
ഛത്തീസ്‌ഗഡ് തലസ്ഥാനമായ റായ്‌പുരിലെ പ്രമുഖ മാളിൽ ക്രിസ്‌തുമസിനോടനുബന്ധിച്ച് ഒരുക്കിയ അലങ്കാരങ്ങൾ നശിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായവർക്ക് ജാമ്യം. ജാമ്യത്തിൽ പുറത്തിറങ്ങിയ പ്രതികൾക്ക് തീവ്രഹിന്ദുത്വവാദികൾ സ്വീകരണം നല്കി. ക്രിസ്‌മസ് ദിനത്തിൽ ബന്ദ് പ്രഖ്യാപിച്ചതിന്റെ ഭാഗമായാണു നഗരത്തിലെ മാഗ്നെറ്റോ മാളിലെ നക്ഷത്രങ്ങളും അലങ്കാരങ്ങളും സർവ ഹിന്ദു സമാജ് എന്ന ഹിന്ദുസംഘടനയുടെയും ബജ്‌രംഗദളിൻ്റെയും പ്രവർത്തകർ നശിപ്പിച്ചത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
