- സ്ലീവാ തീർത്ഥാടനം ഇന്ന്
- തിരിച്ചുകയറി സ്വർണവില
- അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് വ്യാപിപ്പിച്ചു
- മുനമ്പം തീര നിവാസികൾക്ക് ആശ്വാസം..
- KLCA കോട്ടപ്പുറം രൂപത ജനറൽ കൗൺസിൽ 2025
- ചരിത്രമാകുന്ന പുസ്തക പ്രകാശനം 20-ന്
- യേശുവിന്റെ പുൽക്കൂട്; നിശബ്ദതയും പ്രാർത്ഥനയും ഓർമ്മിപ്പിക്കുന്നു: പാപ്പാ
- ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ റോങ്മെയ് കത്തോലിക്കാ ബൈബിൾ മണിപ്പൂരിൽ പുറത്തിറങ്ങി
Author: admin
തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ പതിനഞ്ചാം നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം നാളെ ആരംഭിക്കും. മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടമായവർക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ആദ്യദിനത്തില്‍ സമ്മേളനം പിരിയും. എഡിജിപി- ആര്‍എസ്എസ് കൂടിക്കാഴ്ച മുതല്‍ മുഖ്യമന്ത്രിയുടെ അഭിമുഖ വിവാദം ഉള്‍പ്പെടെ ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്ക് സഭ വേദിയാകും. എഡിജിപിക്കും പി ശശിക്കും എതിരെ പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ പ്രതിപക്ഷം പ്രധാന ആയുധമാക്കും. പൊലീസിന്റെ സ്വര്‍ണം പൊട്ടിക്കലും മാമിയുടെ തിരോധാനവും പി വി അന്‍വര്‍ ഉന്നയിച്ച അര ഡസനിലേറെ ആരോപണങ്ങളുണ്ട്. ഇതിനൊപ്പമാണ് തൃശൂര്‍ പൂരം കലക്കല്‍ വിവാദം. എഡിജിപി മുഖ്യമന്ത്രിക്കുവേണ്ടി പൂരം കലക്കി എന്ന ആരോപണം പ്രതിപക്ഷം നിയമസഭയിലും ഉന്നയിക്കും. ആര്‍എസ്എസ് നേതാക്കളെ എഡിജിപി കണ്ടതും സഭയില്‍ പ്രതിപക്ഷം ഉന്നയിച്ചേക്കും. ദ ഹിന്ദു പത്രത്തിന് മുഖ്യമന്ത്രി നല്‍കിയ അഭിമുഖം, പിആര്‍ കമ്പനിയുടെ ഇടപെടല്‍ ഇങ്ങനെ സഭാ സമ്മേളന കാലത്ത് പ്രതിപക്ഷത്തിന്റെ ആവനാഴിയില്‍ ആയുധങ്ങള്‍ ഏറെയാണ്. 9 ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനം 18നാണ് അവസാനിക്കും.
വെള്ളയമ്പലം: ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങൾക്കും മനുഷ്യാവകാശങ്ങൾക്കും മതേതരത്വത്തിനും എതിരെ മുനമ്പം ചെറായി മേഖലയിലെയും തൂത്തൂർ ഫൊറോനയിലെ എട്ട് ഇടവകകളിലെയും ജനങ്ങളുടെ ജനജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന പ്രശ്നങ്ങളിൽ അതിരൂപത പാസ്റ്ററൽ കൗൺസിൽ ഉൽക്കണ്ഠ രേഖപ്പെടുത്തി. തലമുറകളായി കൈവശം വെച്ച് അനുഭവിക്കുന്ന ജന്മഭൂമി അന്യാധീനപ്പെടുത്തി മുനമ്പം ചെറായി മേഖലയിലെ ഭൂപ്രദേശങ്ങൾ വഖഫ് ഭൂമിയായി പ്രഖ്യാപിക്കപ്പെട്ടതിനാൽ യാതന നേരിടുന്നവരോട് യോഗംഐക്യദാർഢ്യം പ്രഖ്യാപിച്ചു. കോട്ടപ്പുറം രൂപതയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന സമരപരിപാടികൾക്ക് യോഗം പിന്തുണ പ്രഖ്യാപിച്ചു. പ്രദേശവാസികൾക്ക് തങ്ങൾ അധിവസിക്കുന്ന ഭൂമിയുടെ മേലുള്ള സമ്പൂർണ്ണ അവകാശം ലഭിക്കുവാൻ ആവശ്യമായ നിയമഭേദഗതികൾ അടിയന്തരമായി വരുത്തി പൗരന്മാരുടെ ഭരണഘടന അവകാശങ്ങൾ സംരക്ഷിക്കണമെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകളോട്യോഗം ആവശ്യപ്പെട്ടു. തിരുവനന്തപുരം അതിരൂപതയിലെ തൂത്തൂർ ഫൊറോനയിലെ എട്ട് ഇടവകകളിലെയും കോട്ടർ രൂപതയിലെ തീരപ്രദേശങ്ങളിലെയും ജനങ്ങളുടെ ജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന വിധത്തിൽ ഇന്ത്യൻ റെയർഎർത്ത്സ് ലിമിറ്റഡ് ആരംഭിക്കുവാൻ പോകുന്നു. കരിമണൽ ഖനനം വൻ പരിസ്ഥിതി നാശത്തിനും ജനങ്ങളുടെ ജീവിതത്തിനും ഗുരുതരമായ ഭീഷണികൾ സൃഷ്ടിക്കും. 40…
തിരുവനന്തപുരം: ചരിത്ര പ്രാധാന്യമുള്ള തിരുവനന്തപുരം ലത്തീന്‍ അതിരൂപതയ്ക്ക് ഇനി പത്ത് ഫൊറോനകൾ. തലസ്ഥാന നഗരഹൃദയത്തിൽ ഏറെ വൈവിധ്യമാർന്ന ജനസമൂഹം ഉള്‍ച്ചേര്‍ന്ന പാളയം ഫൊറോനയെ രണ്ടായി വിഭജിച്ചാണ് പുതിയ ഫൊറോനയ്ക്ക് രൂപം നൽകിയിരിക്കുന്നത്. 9 ഇടവകകൾ ഉൾച്ചേർത്താണ് വട്ടിയൂർക്കാവ് ഫൊറോനയെന്ന പുതിയ ഫൊറോന നിലവിൽ വരുന്നത്. ഇതുവഴി അജപാലന കർമ്മങ്ങൾ കൂടുതൽ കാര്യക്ഷമമായി നടത്തുന്നതിന് സഹായകരമാകുമെന്ന് പുതിയ ഫൊറോനയുടെ പ്രഖ്യാപന ഉത്തരവിൽ അതിരുപതാധ്യക്ഷൻ ആർച്ച്ബിഷപ് തോമസ് ജെ. നെറ്റോ പറഞ്ഞു. അതിരൂപതയുടെ മധ്യസ്ഥ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാൾ ദിനവും അതിരൂപത ദിനവുമായ ഒക്ടോബർ ഒന്നിന് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പുറത്തിറങ്ങി. 2025 ജനുവരി ഒന്നിന് കന്യാമറിയത്തിന്റെ മാതൃത്വ തിരുനാൾ ദിനത്തില്‍ ഫെറോന നിലവില്‍ വരും. പുതിയതായി രൂപം കൊള്ളുന്ന വട്ടിയൂർക്കാവ് ഫെറോനയില്‍ വട്ടിയൂർക്കാവ്, വെള്ളയമ്പലം, വഴയില, കുടപ്പനക്കുന്ന്, ക്രിസ്തുരാജപുരം, കുലശേഖരം, കാച്ചാണി, കാഞ്ഞിരംപാറ, മലമുകള്‍ എന്നീ ഒന്‍പതു ഇടവകകളാണ് ഉള്‍പ്പെട്ടിട്ടുളളത്. 169 കുടുംബങ്ങളിലായി 4805 വിശ്വാസികളാണ് പുതുതായി രൂപീകരിക്കുന്ന വട്ടിയൂര്‍കാവ് ഫെറോനയിലുള്ളത്. 58…
കൊച്ചി: ലത്തീൻ കത്തോലിക്ക സമുദായ ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ജനജാഗരം സമ്മേളനങ്ങളുടെ അതിരൂപത തല ഉദ്ഘാടനം അതിരൂപത സഹായ മെത്രാൻ ബിഷപ്പ് ഡോ.ആൻറണി വാലുങ്കൽ നിർവ്വഹിച്ചു.നീതിക്കും അവകാശ സംരക്ഷണത്തിനും ലത്തീൻ കത്തോലിക്കരെ ജാഗരൂകരാക്കുന്നതിന് കേരളത്തിലെ ലത്തീൻ കത്തോലിക്ക രൂപതകളിലെ എല്ലാ ഇടവകകളിലും ജനജാഗര നേതൃസമ്മേളനങ്ങൾ നടത്തും. തേവര സെൻ്റ് ജോസഫ് ദേവായത്തിൽ നടന്ന പരിപാടിയിൽവികാരി ഫാ. ജൂഡിസ് പനക്കൽ അധ്യക്ഷനായിരുന്നു.വരാപ്പുഴ അതിരൂപത അല്മായ കമ്മീഷൻ ഡയറക്ടർ ഫാ.മാർട്ടിൻ തൈപ്പറമ്പിൽ,സഹവികാരി ഫാ. പാക്‌സൻ ഫ്രാൻസിസ് പള്ളിപ്പറമ്പിൽ, ജനജാഗരം അതിരൂപത കൺവീനർറോയ് ഡി ക്കൂഞ്ഞ എന്നിവർ പ്രസംഗിച്ചു. കെആർഎൽസിസി ജന.സെക്രട്ടറി ഫാ. തോമസ് തറയിൽ,കെഎൽസിഎ സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ഷെറി ജെ തോമസ് എന്നിവർ ക്ലാസ് നയിച്ചു. ബിസിസി ഒന്നാം ഫൊറോന കോഡിനേറ്റർ നവിൻ വർഗീസ്, കേന്ദ്രസമിതി ലീഡർജൂഡ്സൺ സെക്കേര കേന്ദ്ര സമിതി സെക്രട്ടറി ഓ പി ബെന്നി, പാരിഷ് കൗൺസിൽ സെക്രട്ടറി ജോസ് ജോർജ്എന്നിവർ നേതൃത്വം നൽകി.
ആര്യനാട് :നെയ്യാറ്റിൻകര രൂപത സിൽവർ ജൂബിലി ലോ കോളേജ് ഉദ്ഘാടനം ചെയ്തു. കാൽ നൂറ്റാണ്ടിലേറെയായി തെക്കൻ കേരളത്തിന്റെ ആത്മീയ-സാമൂഹീക – സാംസ്കാരിക- വിദ്യാഭ്യാസ – ജീവകാരുണ്യ മേഖലകളിൽ കൈയ്യൊപ്പ് ചാർത്തിയ നെയ്യാറ്റിൻകര രൂപത അഭിമാനത്തിന്റെയും ചാരിതാർത്ഥ്യത്തിന്റെയും ആത്മ സമർപ്പണത്തിന്റെയും ഒരു നാഴികകല്ലു കൂടി പിന്നിടുകയാണ്. സിൽവർ ജൂബിലി ലോ കോളേജിന്റെ ആശിർവ്വാദകർമ്മം നെയ്യാറ്റിൻകര രൂപത മെത്രാൻ ഡോ. വിൻസെന്റ് സാമുവൽ നിർവ്വഹിക്കുന്നു ഈ നാടിന്റെ സർവ്വതോൻമുഖമായ വളർച്ചയ്ക്ക് പ്രത്യക്ഷമായും പരോക്ഷമായും കാലിക പ്രാധാന്യത്തോടെ ഇടപെടൽ നടത്തിയ നെയ്യാറ്റിൻകര ലത്തീൻ രൂപതയ്ക്ക് കേരള സർക്കാരിന്റെ ജൂബിലി സമ്മാനമാണ് ഈ സ്ഥാപനം. ആര്യനാട് മേരി ഗിരി അങ്കണത്തിൽ നടന്ന ഉദ്ഘാടന ചടങ്ങുകൾ പ്രൗഡ ഗംഭീരമായിരുന്നു . വൈകുന്നേരം 3 : 30 ന് കോളേജിന്റെ ആശിർവാദ കർമ്മം നെയ്യാറ്റിൻകര രൂപത മെത്രാൻ ഡോ. വിൻസെന്റ് സാമൂവലും 4 മണിക്ക് കോളേജിന്റെ ഔപചാരികമായ ഉദ്ഘാടനം പൊതു വിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻ…
ന്യൂഡൽഹി: ഇന്ന് ഒക്ടോബർ രണ്ട്, ഗാന്ധി ജയന്തി. രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ 155-ാം ജന്മദിനം. അഹിംസയിലൂടെ രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന ഗാന്ധിജി ഓരോ ഭാരതീയന്‍റെയും മനസുകളിൽ ഇന്നും ജീവിക്കുന്നു. ഗാന്ധി ജയന്തി ദിനം അന്താരാഷ്ട്ര അഹിംസ ദിനമായും ആചരിക്കപ്പെടുന്നു. മോഹൻദാസ് കരം ചന്ദ് ഗാന്ധി എന്നാണ് യഥാർഥ പേരെങ്കിലും പ്രവർത്തികളിലൂടെ ജനങ്ങൾക്ക് അദ്ദേഹം മഹാത്മ ഗാന്ധിയായി, കുട്ടികളുടെ പ്രിയപ്പെട്ട ബാപ്പുജിയായി. രാഷ്ട്രപതി ദ്രൗപതി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അടക്കമുള്ളവര്‍ രാജ്ഘട്ടിലെ ഗാന്ധിജിയുടെ സമാധി സ്ഥലത്തെത്തി ഇന്ന് പുഷ്പാര്‍ച്ചന നടത്തി. രാജ്ഘട്ടിൽ മഹാത്മാ ഗാന്ധിയുടെ സമാധിയിൽ പുഷ്പാർച്ചന നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാത്മാ ഗാന്ധിയുടെ ജീവിതം എന്നും പ്രചോദനമാണെന്നും പ്രധാനമന്ത്രി കുറിച്ചു. എക്സിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗമായും വിപുലമായ ആഘോഷങ്ങള്‍ നടക്കും.
ഇസ്ലാമാബാദ്: പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ബാബര്‍ അസം ഏകദിന, ടി20 ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചു . ഒരു വര്‍ഷത്തിനിടെ രണ്ടാം തവണയാണ് അദ്ദേഹം ഈ പദവി ഒഴിയുന്നത്. സോഷ്യല്‍മീഡിയയിലൂടെയാണ് ബാബര്‍ അസം ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബറില്‍ തന്റെ തീരുമാനം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെയും ടീം മാനേജ്‌മെന്റിനെയും അറിയിച്ചിട്ടുണ്ടെന്നും ബാബര്‍ അസം കൂട്ടിച്ചേര്‍ത്തു. നായകസ്ഥാനം കാര്യമായ ജോലിഭാരം കൂട്ടിയെന്നും സ്ഥാനമൊഴിയുന്നതിലൂടെ ടീമിന് ബാറ്റുകൊണ്ട് കൂടുതല്‍ സംഭാവന നല്‍കാന്‍ കഴിയുമെന്നും ബാബര്‍ പ്രത്യാശ പ്രകടിപ്പിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിന്റെ ടെസ്റ്റ് റാങ്കിങ്ങിന്റെ ആദ്യ പത്തില്‍ നിന്ന് പുറത്തായതിന് തൊട്ടുപിന്നാലെയാണ് താരത്തിന്റെ തീരുമാനം. ‘പ്രിയ ആരാധകരേ, ഞാന്‍ ഇന്ന് നിങ്ങളുമായി ചില വാര്‍ത്തകള്‍ പങ്കിടുകയാണ്. കഴിഞ്ഞ മാസം പിസിബിക്കും ടീം മാനേജ്മെന്റിനും നല്‍കിയ അറിയിപ്പ് പ്രകാരം പാകിസ്ഥാന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം രാജിവയ്ക്കാന്‍ ഞാന്‍ തീരുമാനിച്ചു,’- ബാബര്‍ അസം എക്‌സില്‍ കുറിച്ചു.
കാട്ടാക്കട :ജെ ബി കോശി കമ്മീഷൻ ശുപാർശകൾ ഉടൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സംഘടിപ്പിച്ച കാട്ടാക്കട സോണൽ സമ്മേളനം കാട്ടാക്കട ഫെറോനാ വികാരി ഫാ. ജോസഫ് അഗസ്റ്റിൻ ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു. കാട്ടാക്കടയിൽ ചൂണ്ടുപലകയിലെ ഫെറോനാ സെന്ററിൽ വെച്ച് നടന്ന സമ്മേളനത്തിൽ സോണൽ പ്രസിഡന്റ് അജികുമാർ ടി എസ് അധ്യക്ഷത വഹിച്ചു. രൂപത പ്രസിഡന്റ് ആൽഫ്രഡ് വിൽസൺ ഡി ആമുഖ സന്ദേശം നൽകി. സംസ്ഥാന വൈസ് പ്രസിഡന്റ് ഡി ജി അനിൽജോസ് മുഖ്യ സന്ദേശം നൽകി . രൂപത ജനറൽ സെക്രട്ടറി വികാസ് കുമാർ എൻ വി ആശംസകൾ അർപ്പിച്ച് സംസാരിച്ചു .രൂപത ഭാരവാഹികൾ ആയ എം എം അഗസ്റ്റിൻ, അഗസ്റ്റിൻ ജെ, കിരൺ കുമാർ ജി, അമല രാജ്, ഫെലിക്സ് എഫ്, വിജയകുമാർ, സോണൽ ഭാരവാഹികൾ ആയ കുഞ്ഞുമോൻ, അജി, അരുൺ കുമാർ എന്നിവർ സന്നിഹിതരായി..ഡിസംബർ 15ന് തിരുവനന്തപുരത്ത് വെച്ച് നടത്തുന്ന സംസ്ഥാന സമ്മേളനത്തിൽ ഓരോ സമുദായ പ്രവർത്തകനും തന്റെ പ്രതിഷേധം…
കൊച്ചി : കേരളത്തിന്റെ വ്യവസായ നഗരമായ എറണാകുളം ജില്ലയിലെ കളമശ്ശേരിയിൽ പ്രവർത്തിക്കുന്ന ലിറ്റിൽ ഫ്ലവർ എഞ്ചിനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഡയമണ്ട് ജുബിലി നിറവിൽ . രൂപതകളുടെ മാതാവായ വരാപ്പുഴ അതിരൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാപ്പോലീത്തയായ ദൈവദാസൻ അട്ടിപ്പേറ്റി പിതാവിനാൽ 1965 ൽ സ്ഥാപിതമായ വ്യവസായ പരിശീലന കേന്ദ്രമാണ് ലിറ്റൽ ഫ്ലവർ എഞ്ചിനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ട്. 2025ൽ ലിറ്റിൽ ഫ്ലവർ എഞ്ചിനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന് 60 വയസ്സ് തികയുകയാണ്. ജുബിലീ ആഘോഷങ്ങൾക്ക് സ്വർഗ്ഗീയ മാധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാൾ ദിനത്തിൽ ആരംഭം കുറിച്ചു. ഒക്ടോബർ ഒന്നിന് നടന്ന പൊതുസമ്മേളനത്തിൽ വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ. ആന്റണി വലുങ്കൽ അധ്യക്ഷത വഹിച്ചു.ഹൈബി ഈഡൻ എം പി പൊതുയോഗം ഉദ്‌ഘാടനം ചെയ്തു. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും പ്രിൻസിപ്പാളുമായ ഫാ.ഡോമിനിക്ക് ഫിഗരേദൊ സ്വാഗതവും അസോസിയേറ്റ് ഡയറക്ടർ ഫാ. ജിനോ ജോർജ് കടുങ്ങാംപറമ്പിൽ നന്ദിയും പറഞ്ഞു . കളമശ്ശേരി നോഡൽ ഐ ടി ഐ ട്രെയിനിങ് ഓഫീസർ ചിന്ത മാത്യു, തൈക്കൂടം പള്ളി വികാരിയും…
ലെബനനിലെ ഇസ്രായേൽ ആക്രമണത്തിന് മറുപടിയായി ഇറാൻ ഇസ്രായേലിന് നേരെ 180-ലധികം ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചു.ആക്രമണം ഇസ്രയേലും സ്ഥിരീകരിച്ചു. ഇതുവരെ നാല് പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. രാജ്യത്ത് അപായ സൈറൺ പുറപ്പെടുവിച്ചു. ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഇസ്രയേലിലുള്ള ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളിൽ എംബസിയെ ബന്ധപ്പെടണമെന്ന അറിയിപ്പും നൽകിയിട്ടുണ്ട്. അതിനിടെ ഇറാൻ്റെ ആക്രമണത്തെ പ്രതിരോധിക്കാൻ സഹായിക്കുമെന്ന് അമേരിക്ക അറിയിച്ചു. വൈറ്റ് ഹൌസിൽ അടിയന്തര യോഗം ആരംഭിച്ചതായാണ് വിവരം.
Subscribe to Updates
Get the latest creative news from FooBar about art, design and business.
