Author: admin

കൊച്ചി: മഞ്ഞപ്പിത്ത രോഗം വ്യാപിച്ച കളമശ്ശേരിയിലെ വാർഡുകളിൽ ഇന്ന് മെഡിക്കൽ ക്യാമ്പ് നടത്തും. 10,12,14 വാർഡുകളിൽ രാവിലെ 11 മണിയോടെയാണ് ക്യാമ്പ് തുടങ്ങുക. കുട്ടികളും സ്ത്രീകളും അടങ്ങുന്ന, 30ലധികം പേർക്കാണ് രോഗമുള്ളത്. ആളുകൾ ഒന്നിച്ചു ചേർന്ന ഒരു ചടങ്ങിൽ നിന്നാണ് രോഗം പടർന്നതെന്ന് പ്രാഥമിക നിഗമനം. വെള്ളം, ഐസ് എന്നിവയിലൂടെ രോഗം പകര്‍ന്നിട്ടുണ്ട്. കളമശ്ശേരി നഗരസഭാ പരിധിയിലെ ചില ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കും മഞ്ഞപ്പിത്തം ഉണ്ടായിട്ടുണ്ട്. മഞ്ഞപ്പിത്ത വ്യാപനം ശ്രദ്ധയിൽപ്പെട്ടതോടെ നഗരസഭ അധികൃതർ അടിയന്തിര യോഗം ചേരുകയും, പ്രതിരോധ നടപടികളാരംഭിക്കുകയും ചെയ്തിരുന്നു. ജലസ്രോതസുകൾ അടിയന്തിരമായി ശുദ്ധീകരിക്കാനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചിരുന്നു.

Read More

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം പാർലമെന്‍റ് വളപ്പിലെ ഭരണപക്ഷ, പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വനിത എം.പിയോട് മോശമായി പെരുമാറിയെന്ന ആരോപണത്തിൽ സ്വമേധയാ കേസെടുത്ത് വനിതാ കമീഷൻ. നാഗാലാന്‍ഡില്‍ നിന്നുള്ള എം.പി ഫാംഗ്‌നോന്‍ കോണ്യാക്കിനോട് മോശമായി പെരുമാറിയെന്ന ആരോപണത്തിലാണ് നടപടി. വനിത എം.പിമാരുടെ അന്തസ് സംരക്ഷിക്കാന്‍ സഭാധ്യക്ഷന്മാര്‍ നടപടി സ്വീകരിക്കണമെന്ന് വനിത കമീഷന്‍ അധ്യക്ഷ വിജയ രഹത്കര്‍ നിര്‍ദേശം നല്‍കി.  അമിത് ഷാക്കെതിരെ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിക്കെതിരെ കേസ് ഫയല്‍ ചെയ്‌തത് ബഹുമതിയായി കാണുന്നെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി. കേസെടുത്തെന്നുവെച്ച് ആർ.എസ്.എസ് – ബി.ജെ.പി ഭരണത്തിനെതിരെ നിലകൊള്ളുന്നതില്‍നിന്ന് ഒരടി പിന്നോട്ട് പോകില്ല. തങ്ങളെ ശാരീരികമായി ആക്രമിച്ച ബി.ജെ.പി നേതാക്കള്‍ക്ക് എതിരെ കോണ്‍ഗ്രസ് വനിതാ എംപിമാര്‍ നല്‍കിയ പരാതികളില്‍ എന്തുകൊണ്ട് ഡൽഹി പൊലീസ് നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. ഡോ. ബി.ആര്‍. അംബേദ്‌കറെ പരാമർശിക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവെച്ചതിന് രാഹുൽ…

Read More

ഗസ്സ: ഗസ്സയിൽ ഇസ്രായേൽ നടത്തുന്നത് വംശീയ ഉന്മൂലനംതന്നെയെന്ന് ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് (മെഡിസിൻസ് സാൻസ് ഫ്രണ്ടിയേഴ്സ് -എം.എസ്.എഫ്) റിപ്പോർട്ട്. സംഘടനക്ക് വേണ്ടി ഗസ്സയിൽ പ്രവർത്തിച്ചിരുന്ന ആരോഗ്യ ജീവനക്കാരിൽനിന്ന് വിവരം ശേഖരിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്. ഇസ്രായേൽ സൈന്യം കൂട്ടനശീകരണവും മനുഷ്യത്വവിരുദ്ധ പ്രവർത്തനങ്ങളും നടത്തിയതിന് ആരോഗ്യ ജീവനക്കാർ സാക്ഷിയാണ്. വടക്കൻ ഗസ്സയിൽനിന്ന് ബോധപൂർവം ആളുകളെ പുറന്തള്ളി. തിരിച്ചുവരാൻ കഴിയാത്തവിധം അവിടെ നശിപ്പിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. യുദ്ധം ഇന്ന് അവസാനിച്ചാലും തലമുറകളോളം അവിടെ ജീവിക്കാൻ കഴിയാത്തവിധം അടിസ്ഥാന സൗകര്യങ്ങളും പ്രകൃതിയും നശിപ്പിച്ചിരിക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

Read More

തിരുവനന്തപുരം: 29ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് സമാപനം. ഐഎഫ്എഫ്‌കെ വേദിയില്‍ തിളങ്ങി ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ. ജനപ്രിയ പുരസ്‌കാരമടക്കം നിരവധി പുരസ്‌കാരങ്ങളാണ് ചിത്രം കരസ്ഥമാക്കിയത്. സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരവും നെറ്റ്പാക് പുരസ്‌കാരത്തില്‍ മത്സര വിഭാഗത്തിലെ മികച്ച മലയാളം ചിത്രമായും ഫെമിനിച്ചി ഫാത്തിമ തിരഞ്ഞെടുക്കപ്പെട്ടു. ഫിപ്രസി പുരസ്‌കാരത്തിലെ മത്സര വിഭാഗത്തിലെ മികച്ച ചിത്രമായും, മികച്ച തിരക്കഥയുമായും സിനിമ തിരഞ്ഞെടുക്കപ്പെട്ടു. എഫ്എസ്എസ്‌ഐ മോഹനന്‍ പുരസ്‌കാരത്തില്‍ ഇന്ത്യയില്‍ നിന്നുള്ള മികച്ച നവാഗത സംവിധായകയ്ക്കുള്ള പുരസ്‌കാരം അപ്പുറത്തിന്റെ സംവിധായിക ഇന്ദു ലക്ഷ്മി കരസ്ഥമാക്കി. നെറ്റ്പാക് പുരസ്‌കാരത്തില്‍ മത്സരവിഭാഗത്തിലെ മികച്ച ഏഷ്യന്‍ ചിത്രമായി മി മറിയം ദ ചില്‍ഡ്രന്‍ ആന്‍ഡ് 26 അഡേഴ്സ് ( ഇറാനിയന്‍) ഫര്‍ഷദ് ഹാഷ്മി സ്വന്തമാക്കി. മിഥുന്‍ മുരളിയുടെ കിസ് വാഗണ് സ്‌പെഷ്യല്‍ ജൂറി പരാമര്‍ശവും ലഭിച്ചു. ഫിപ്രസി പുരസ്‌കാരത്തിലെ മികച്ച നവാഗത സംവിധായക ചിത്രത്തിനുള്ള പുരസ്‌കാരം വിക്ടോറിയ എന്ന സിനിമയിലൂടെ ശിവരഞ്ജിനി സ്വന്തമാക്കി. ബ്രസീലിയന്‍ ചിത്രം മാലു (പെഡ്രോ ഫിയറെ)വിനാണ്…

Read More

തിരുവനന്തപുരം: കേരളത്തെ പിടിച്ചുലച്ച വയനാട് ഉരുള്‍പൊട്ടല്‍ ബാധിതരുടെ പുനരധിവാസത്തിനായുള്ള ടൗണ്‍ഷിപ്പിലെ ഗുണഭോക്താക്കളുടെ ആദ്യഘട്ട കരട് പട്ടിക പ്രസിദ്ധീകരിച്ചു. ആദ്യകരട് പട്ടികയില്‍ 338 കുടുംബങ്ങളാണുള്ളത് . ഇതുസംബന്ധിച്ച ആക്ഷേപങ്ങള്‍ പരിഹരിക്കാൻ പതിനഞ്ച് ദിവസത്തിനകം പരാതി നല്‍കാം. 30 ദിവസത്തിനകം അന്തിമ കരട് പട്ടിക പ്രസിദ്ധികരിക്കും. മുണ്ടക്കൈയില്‍ 201, ചൂരല്‍മലയില്‍ 121, അട്ടമലയില്‍ 66 കുടുംബങ്ങളാണ് ആദ്യകരട് പട്ടികയില്‍ ഉള്ളത് . പട്ടികയില്‍പ്പെട്ട 17 കുടുംബങ്ങളില്‍ ആരും ജീവിച്ചിരിപ്പില്ല. വീട് ഒലിച്ചുപോയവര്‍, വീട് പൂര്‍ണമായും തകര്‍ന്നവര്‍, ഭാഗികമായി വീട് തകര്‍ന്നവര്‍, മറ്റ് എവിടെയും വിട് ഇല്ലാത്തവരെയുമാണ് ഒന്നാം ഘട്ടത്തില്‍ പുനരധിവസിപ്പിക്കുക. പട്ടിക സംബന്ധിച്ച ചര്‍ച്ച നാളെ വയനാട് കലക്ടറേറ്റില്‍ നടക്കും. ടൗണ്‍ഷിപ്പിനായി രണ്ട് എസ്‌റ്റേറ്റുകള്‍ ഏറ്റെടുക്കുന്നതില്‍ കോടതി വിധി വന്ന് മണിക്കൂറുകള്‍ക്കകം തുടര്‍നടപടികള്‍ ഉണ്ടാകുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. പുനരധിവാസത്തിന് സ്ഥലം നല്‍കാന്‍ സന്നദ്ധത അറിയിച്ച പ്ലാന്റേഷനുകളില്‍ സര്‍ക്കാര്‍ വിദഗ്ധ സംഘത്തെ ചുമതലപ്പെടുത്തി സുരക്ഷാ പഠനങ്ങള്‍ നടത്തിയിരുന്നു. സുരക്ഷാ അനുകൂല റിപ്പോര്‍ട്ട്…

Read More

മുനമ്പം: റവന്യൂ അവകാശങ്ങൾ പുന സ്ഥാപിച്ചു കിട്ടാൻ മുനമ്പം ജനത നടത്തുന്ന റിലേ നിരാഹാരം എഴുപതാം ദിനത്തിലേക്ക് കടന്നു. അറുപത്തി എട്ടാം ദിനത്തിൽ നിരാഹാരസമരം ഫാ. ആന്റണി സേവ്യർ തറയിൽ സിപി ഉത്ഘാടനം ചെയ്തു. വർഗീസ് അംബ്രോസ്, ജോസഫ് കുര്യാപിള്ളി, കുഞ്ഞുമോൻ ആന്റണി, സുമി ജോഷി, മേരി ആന്റണി, ഗ്രേസി ജോയ്, രമണി വാസു, ശോഭ ഷാജി, രതി അംബു ജാക്ഷൻ, ഓമന രവി എന്നിവർ അറുപത്തി എട്ടാം ദിനത്തിൽ നിരാഹാരമിരുന്നു. സമരത്തിന്റെ വീര്യം അണഞ്ഞുപോകാതെ ധീരതയോടെ മുന്നേറണമെന്ന് കേരള പീപ്പിൾസ് മൂവ്മെന്റ് ചെയർമാൻ അഡ്വ. ജേക്കബ് പുളിക്കൻ ആഹ്വാനം ചെയ്തു. ഡോ. സിസ്റ്റർ തെരേസ ആലഞ്ചേരി, മുൻ എം എൽ എ ഡോമനിക് പ്രസന്റേഷൻ, കേരള പീപ്പിൾസ് സംഘടന അംഗങ്ങൾ തുടങ്ങിയവരും ഐക്യ ധാർഢ്യവുമായി എത്തിച്ചേർന്നു. സെന്റ് തോമസ് വൈസ് പ്രൊവിൻഷ്യൽ ഫാ തോമസ് ആനമറ്റത്തിൽ സിപി നാരങ്ങനീര് നൽകി അറുപത്തി എട്ടാം ദിന നിരാഹര സമരം അവസാനിപ്പിച്ചു

Read More

കോഴിക്കോട് : കോഴിക്കോട് രൂപതയിൽ പ്രത്യാശ ഭവൻ എന്ന പേരിൽ പുതിയ പാലിയേറ്റീവ് കെയർ സെൻറർ ഉദ്ഘാടനം ചെയ്തു. മലബാറിലെ ആദ്യരൂപതയായ കോഴിക്കോട് രൂപതയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് പുതിയ പാലിയേറ്റീവ് കെയർ ഉദ്ഘാടനം ചെയ്യപ്പെട്ടത്. കോഴിക്കോട് രൂപത ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ അധ്യക്ഷ പ്രസംഗം നടത്തി. തീവ്ര രോഗാ അവസ്ഥ യിൽ കഴിയുന്നവർക്ക് ആശ്രയ മാകുന്നപ്രത്യാശ ഭവനത്തിൻ്റെ തുടർച്ചയായി കാൻസർ ഇൻസ്റിറ്റ്യൂട്ട് ഓൾഡ് ഏജ് ഹോം എന്നിവയും ആരംഭിക്കുന്നതാണ് എന്ന് ബിഷപ്പ് അറിയിച്ചു. കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു. രോഗാവസ്ഥയിൽ മരുന്നിനെ മാത്രം ആശ്രയിക്കുന്ന സമൂഹത്തിൽ സ്നേഹ സ്പർശം ആയി പാലിയറ്റീവ് കെയർ മാറുമ്പോൾ ഹോം ഓഫ് ഹോപ് അതിലും ഉന്നതമായ പ്രവർത്തനം ആയി മാറും എന്ന് മേയർ ആശംസിച്ചു. അനുഗ്രഹപ്രഭാഷണം നടത്തിയ താമരശ്ശേരി രൂപത ബിഷപ്പ് ഡോ. മാർ റെമിജിയോസ് പ്രത്യാശ ഭവന്റെ ലോഗോ പ്രകാശനം നിർവഹിച്ചു. നിർമ്മല ഹോസ്പിറ്റൽ…

Read More

കൊച്ചി : KLCA കൊച്ചി രൂപത 2025 ഫെബ്രുവരി 9-ന് തോപ്പുംപടി, കാത്തലിക് സെൻററിൽ വെച്ച് നടത്തുന്ന, തിരുവനന്തപുരം സാഹിതി തീയറ്റേഴ്സിന്റെ ഈ വർഷത്തെ മികച്ച നാടകത്തിനുള്ള ഒട്ടേറെ അവാർഡുകൾ കരസ്ഥമാക്കിയ , “മുച്ചീട്ട് കളിക്കാരന്റെ മകൾ” എന്ന സാമൂഹ്യ നാടകത്തിൻറെ ആദ്യ സംഭാവന കൂപ്പൺ കൊച്ചി രൂപത അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ ഡോ. ജെയിംസ് ആനാപറമ്പിൽ എഴുപുന്ന അമലോൽഭവ മാതാ ഇടവകാംഗവും, KLCA മെമ്പറുമായ ജൂലി തോമസ് കൊല്ലാം തറയ്ക്ക് നൽകി ഉദ്ഘാടനം ചെയ്തു. ഫോർട്ട് കൊച്ചി ബിഷപ്പ് ഹൗസിൽ നടന്ന ചടങ്ങിൽ രൂപത വികാർ ജനറൽ റവ. ഫാ.ഷൈജു പരിയാത്തിശേരി, രൂപത ചാൻസലർ ഡോ. ജോണി പുതുക്കാട്, കെഎൽസിഎ ജോയിൻ ഡയറക്ടർ മാക്സൺ കുറ്റിക്കാട്, കെഎൽസിയെ രൂപതാ പ്രസിഡൻറ് പൈലി ആലുങ്കൽ, TA ഡാൽഫിൻ, ജോബ് പുളിക്കൽ, ഷാജു ആനന്ദശ്ശേരി ഹെൻസൻ പോത്തം പള്ളി എന്നിവർ സന്നിഹിതരായിരുന്നു.

Read More

ന്യൂഡൽഹി: രാജ്യത്തെ പലസ്ഥലങ്ങളിൽ രാമക്ഷേത്രത്തിന് സമാനമായ തര്‍ക്കങ്ങള്‍ ഉയര്‍ത്തികൊണ്ടുവരുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് ആര്‍എസ്എസ് മേധാവി മോഹൻ ഭാഗവത്. രാമക്ഷേത്രം ഒരു വികാരമായിരുന്നെന്നും സമാനമായ തർക്കങ്ങൾ എല്ലായിടത്തും ഉണ്ടാകേണ്ടതില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. വിവിധ മതവിശ്വാസങ്ങള്‍ സൗഹാര്‍ദപരമായി കഴിയുന്നതിന് ഇന്ത്യ ഒരു മാതൃക തീര്‍ക്കണമെന്നും മോഹൻ ഭാഗവത് പറഞ്ഞു. ‘രാമക്ഷേത്രം ഒരു വികാരമായിരുന്നു. രാമക്ഷേത്രത്തിന് സമാനമായ തർക്കം എല്ലായിടത്തും ഉണ്ടാക്കേണ്ടതില്ല. ഇത്തരം കാര്യങ്ങള്‍ ഒരു തരത്തിലും സ്വീകാര്യമല്ല. ഇന്ത്യയിൽ ഭൂരിപക്ഷവും ന്യൂനപക്ഷവും ഇല്ല, എല്ലാവരും ഒന്നാണ്. പഴയകാലത്തെ തെറ്റുകളിൽ നിന്ന് പാഠം ഉള്‍ക്കൊണ്ട് ലോകത്തിനു തന്നെ ഇന്ത്യ മാതൃകയാകണം.’- മോഹൻ ഭാഗവത് പറഞ്ഞു. ഉത്തർപ്രദേശിലെ സംഭലിലെ ഷാഹി ജമാ മസ്ജിദ്, രാജസ്ഥാനിലെ അജ്മീര്‍ ഷരീഫ് തുടങ്ങിയ സ്ഥലങ്ങളിലെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഉടലെടുക്കുന്ന പുതിയ തര്‍ക്കങ്ങളുടെ പശ്ചാത്തലത്തിലാണ് മോഹൻ ഭാഗവത് നിലപാട് വ്യക്തമാക്കിയത്. ‘രാമക്ഷേത്രം ഒരു വിശ്വാസത്തിന്‍റെ വിഷയമായിരുന്നു. രാമക്ഷേത്രം നിര്‍മിക്കണമെന്ന് ഹിന്ദുക്കള്‍ ആഗ്രഹിച്ചിരുന്നു. എന്നാൽ, വിദ്വേഷത്തിന്‍റെയും ശത്രുതയുടെയും പേരിൽ മറ്റിടങ്ങളിൽ തര്‍ക്കമുണ്ടാക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ല. മറ്റു…

Read More

തിരുവനന്തപുരം: കൺസ്യൂമർഫെഡ് ക്രിസ്മസ് – പുതുവത്സര വിപണി തിങ്കളാഴ്‌ച ആരംഭിക്കും. 13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്‌സിഡി നിരക്കിലും മറ്റ് ഉൽപ്പന്നങ്ങൾ 10 മുതൽ 40 ശതമാനം വരെ വിലക്കുറവിലും വിപണിയിലൂടെ ലഭിക്കും. ജനുവരി ഒന്നുവരെ നടക്കുന്ന വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി എൻ വാസവൻ ഏറ്റുമാനൂരിൽ നിർവഹിച്ചു. 1601 രൂപയുടെ കിറ്റ് 1082 രൂപയ്ക്ക് ആണ് നൽകുന്നത്. ക്രിസ്‌മസ്‌ ആഘോഷത്തിനുള്ള ബിരിയാണി അരി, ഡാൽഡ, ആട്ട, മൈദ, റവ, അരിപ്പൊടി, സേമിയ, പാലട, അരിയട, തേയില, ചുവന്നുള്ളി, സവാള തുടങ്ങിയവ വിൽപ്പന കേന്ദ്രങ്ങളിൽ ലഭ്യമാകും. സർക്കാർ നിശ്‌ചയിച്ച വിലയിലാകും സബ്‌സിഡി ഇനങ്ങൾ വിൽക്കുക. സാധാരണക്കാർക്ക് ആശ്വാസം പകരാനും പൊതുവിപണിയിലെ വില നിയന്ത്രിക്കാനും, ഗുണമേന്മ ഉറപ്പാക്കാനും ഇതിലൂടെ സാധിക്കുമെന്ന് കൺസ്യൂമർ ഫെഡ് അറിയിച്ചു. 170 വിപണന കേന്ദ്രങ്ങളിലൂടെയാണ്‌ വിൽപ്പന നടത്തുക. ക്രിസ്മസ് – പുതുവത്സര വിപണിയിൽ കൺസ്യൂമർഫെഡ് 25 കോടിയുടെ സബ്സിഡി ഇനങ്ങളുടെയും 50 കോടിയുടെ നോൺ സബ്സിഡി സാധനങ്ങളുടെയും…

Read More