- കെസിവൈഎം; മുൻകാല ഭാരവാഹികളുടെ സംഗമം
- ഫാ. ജോസ് പുത്തൻവീട് വിടവാങ്ങി.
- പാപ്പായുടെ മൊണാക്കോ യാത്ര: കാര്യപരിപാടികൾ പ്രസിദ്ധീകരിച്ചു
- സഭയിലെ സ്ത്രീകളുടെ പങ്കിനെ കുറിച്ചുള്ള പഠനം: അന്തിമ റിപ്പോർട്ട് സിനഡ് പുറത്തിറക്കി
- വിശുദ്ധ ജോൺ ഓഫ് ഗോഡിന്റെ തിരുനാൾ ദിനം; രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
- “കർത്താവിനായി ഇരുപത്തിനാലുമണിക്കൂർ”, ആഗോള തലത്തിൽ ദേവാലയങ്ങളിൽ മാർച്ച് 13, 14 തീയതികളിൽ പ്രാർത്ഥന
- ലെബനൻ ദുരന്തത്തിൽ ഒരു വൈദികൻ ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടു
- വനിതാദിനാഘോഷവും, ഹൗസ് ചലഞ്ച് പദ്ധതിയുടെ 215 & 216 വീടുകളുടെ താക്കോൽ കൈമാറ്റവും
Author: admin
കൊച്ചി : KLCWA വരാപ്പുഴ അതിരൂപത കിസ്തുമസ് ന്യൂ ഇയർ സെലിബറേഷൻ ബിഷപ്പ് ഡോ. ആന്റണി വാലുങ്കൽ ഉത്ഘാടനം ചെയ്തു. പ്രസിഡണ്ട് മേരി ഗ്രെയ്സ് അദ്ധ്യക്ഷത വഹിച്ചു. ന്യൂ ഇയർ കേയ്ക്ക് മുറിച്ചുകൊണ്ട് ആഘോഷങ്ങൾക്ക് ആരംഭം കുറിച്ചു .വരാപ്പുഴ രൂപതയിലെ വിവിധ ഇടവകകളിൽ നിന്നേത്തിയ പ്രതിനിധികൾ പ്രവർത്തന റിപ്പോർട്ടവതരിപ്പിച്ചു. അംഗങ്ങളുടെ വിവിധ കലാപരിപാടികളുo ഉണ്ടായിരുന്നു. റീന റാഫേൽ, ഫിലോമിന ലിങ്കൺ ഗ്ലാഡിസ്, സഹായ മെത്രാൻ Dr. ആന്റെണി വാലുങ്കൽ, Fr. ലിജോ ഓടത്തുങ്കൽ പ്രസിഡണ്ട് മേരിഗ്രെയ്സ് ആലീസ്, ജെസി എന്നിവർ നേതൃത്വം നൽകി .
കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) 44-ാം ജനറല്‍ അസംബ്‌ളി ജനുവരി 11, 12 തിയ്യതികളില്‍ നെയ്യാറ്റിന്‍കര ലോഗോസ് പാസ്റ്ററല്‍ സെന്ററില്‍ സമ്മേളിക്കും. അസംബ്ലിക്കു മുന്നോടിയായി ജനുവരി 10ന് കേരള ലത്തീന്‍ സഭയിലെ ബിഷപ്പുമാരുടെ സമ്പൂര്‍ണ സമ്മേളനവും നടക്കും. ആസന്നമാകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ലത്തീന്‍ സമുദായത്തിന്റെ നയരൂപീകരണത്തിനും മുന്നൊരുക്കങ്ങള്‍ക്കും അസംബ്ളി രൂപം നല്കും. ജനുവരി 11, ശനിയാഴ്ച രാവിലെ 10:00 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ പ്രസിഡന്റ് ബിഷപ്പ് ഡോ. വര്‍ഗ്ഗീസ് ചക്കാലക്കല്‍ അദ്ധ്യക്ഷത വഹിക്കും. തിരുവനന്തപൂരം പാര്‍ലമെന്റ് അംഗം ഡോ. ശശി തരൂര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ‘ജൂബിലിയുടെ ചൈതന്യത്തില്‍ കേരള ലത്തീന്‍ സഭയുടെ നവീകരണവും മുന്നേറ്റവും’ എന്ന വിഷയത്തില്‍ ഷെവലിയര്‍ സിറിള്‍ ജോണ്‍ മുഖ്യ പ്രഭാഷണം നടത്തും. നെയ്യാറ്റിന്‍കര രൂപത മെത്രാന്‍ ബിഷപ്പ് ഡോ. വിന്‍സന്റ് സാമുവല്‍, വൈസ് പ്രസിഡന്റ് ജോസഫ്…
കൊച്ചി:വിശുദ്ധ ലൂക്കായുടെ സുവിശേഷം സ്വന്തം കൈപ്പടയിൽ പകർത്തി എഴുതിയ 3500 പേരുടെ മഹാസംഗമത്തിന് വരാപ്പുഴ അതിരൂപത മതബോധന കമ്മീഷന് ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ് ലഭിച്ചു.ഡൽഹി ആസ്ഥാനമായ ഇൻക്യുബ് മീഡിയ ഉദ്യോഗസ്ഥരുടെ കൈയിൽ നിന്നും റെക്കോർഡ് രേഖകളും മെഡലും മതബോധന കമ്മീഷൻ ഡയറക്ടർ ഫാ. വിൻസെൻ്റ് നടുവിലപ്പറമ്പിൽ ഏറ്റുവാങ്ങി. 2024 ഡിസംബർ 29 ന് എറണാകുളം സെൻ്റ് ആൽബർട്ട്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ വെച്ചാണ് സംഗമം നടന്നത്.സുവിശേഷദീപം എന്ന പേരിൽ നടത്തിയ പരിപാടിയിൽ പങ്കെടുത്ത 3500ത്തിലധികം വരുന്ന മതബോധന വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സർട്ടിഫിക്കറ്റുകളും മെഡലുകളും വിതരണം ചെയ്തു.കേരള കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്രയധികം ആളുകൾ ഒരുമിച്ച് സുവിശേഷം സ്വന്തം കൈപ്പടയിൽ എഴുതുന്നതെന്ന് അധികൃതർ പറഞ്ഞു. സുവിശേഷ ദീപ സംഗമം സംഘടിപ്പിച്ച എല്ലാവരെയും വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അനുമോദിച്ചു. മതബോധന കമ്മീഷന് ലഭിച്ച അംഗീകാരം വരാപ്പുഴ അതിരൂപത മുടെ അഭിമാന നിമിഷമാണെന്ന് ആർച്ച് ബിഷപ് പറഞ്ഞു.ബെസ്റ്റ്…
കൊച്ചി: അശരണരും നിരാലംബരുമായവർക്ക് കൈത്താങ്ങാകാൻ കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ, കെ.സി.വൈ.എം വിജയപുരം രൂപതയുടെ സഹകരണത്തോടെ സുഭിക്ഷം പദ്ധതിയുടെ രണ്ടാം ഘട്ടം കോവിൽമല ആദിവാസി ഊരിൽ വെച്ച് ഇടുക്കി എം.പി അഡ്വ. ഡീൻ കുര്യാക്കോസ് കോവിൽമല രാജാവ് രാമൻ രാജ മന്നാന് കമ്പിളിപ്പുതപ്പ് കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക് അധ്യക്ഷത വഹിച്ചു.കെ.സി.വൈ.എം വിജയപുരം രൂപത പ്രസിഡന്റ് അജിത്ത് അൽഫോൺസ് ,മൗണ്ട് കാർമൽ ദൈവാലയ വികാരി ഫാ. ജോസ്മോൻ ആമുഖപ്രഭാഷണം നടത്തി.കെ.സി.വൈ.എം പീരുമേട് മേഖല പ്രസിഡന്റ് ജസ്റ്റിൻ രാജൻ,വാർഡ് മെമ്പർമാരായ ലിനു ജോസ്,ആനന്ദൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ട്രഷറർ ജോയ്സൺ പി.ജെ, വൈസ് പ്രസിഡന്റ് വിനോജ് വർഗീസ്, വിജയപൂരം രൂപത എക്സിക്യൂട്ടീവ് അംഗം അലൻ മേഖലാ ഭാരവാഹികൾ,യൂണിറ്റ് ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.
തിരുവനന്തപുരം : അഞ്ചുദിവസം നീണ്ടുനിന്ന കലാമാമാങ്കത്തിനു സ്റ്റേഡിയത്തില്‍ തിരശ്ശീല വീണുലോകത്തിനു മുന്നിൽ നമുക്ക് തലയെടുപ്പോടെ അവതരിപ്പിക്കാൻ കഴിയുന്ന മഹാമേളയാണ് സംസ്‌ഥാന സ്കൂൾ കലോത്സവമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനവേളയിൽ പറഞ്ഞു. പരാതികൾ ഇല്ലാതെ ഭംഗിയായി കലോത്സവം സംഘടിപ്പിച്ചതിനു പൊതു വിദ്യാഭ്യാസ മന്ത്രിയെയും വിദ്യാഭ്യാസ വകുപ്പിനെയും പ്രതിപക്ഷ നേതാവ് അഭിനന്ദിച്ചു.മികച്ച രീതിയിലാണ് കുട്ടികൾ പരിപാടികൾ അവതരിപ്പിച്ചിരിക്കുന്നത്. ഈ കുട്ടികൾ നാടിന്റെ സമ്പത്താണെന്നും അദ്ദേഹം പറഞ്ഞു. താരങ്ങളായ ആസിഫലി, ടൊവിനോ തോമസ് എന്നിവര്‍ സമാപന സമ്മേളനത്തിൽ മുഖ്യാതിഥികളായി.കലാകിരീടം സ്വന്തമാക്കിയ തൃശൂര്‍ ജില്ല മന്ത്രി വി ശിവന്‍കുട്ടിയില്‍ നിന്ന് സ്വര്‍ണക്കപ്പ് ഏറ്റുവാങ്ങി. എ ഗ്രേഡ് ലഭിക്കുന്നവർക്ക് നൽകുന്ന ആയിരം രൂപയുടെ കലോത്സവ സ്കോളർഷിപ് 1500 രൂപയായി ഉയർത്തുന്ന കാര്യം ധനവകുപ്പിന്റെ പരിഗണനയിലാണെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. മന്ത്രി ജി. ആര്‍. അനില്‍ അധ്യക്ഷനായ ചടങ്ങില്‍ സ്പീക്കര്‍ എഎന്‍ ഷംസീര്‍ മുഖ്യപ്രഭാഷണം നടത്തി. മന്ത്രിമാരായ കെഎന്‍ ബാലഗോപാല്‍, കെ. കൃഷ്ണന്‍കുട്ടി,…
ലോസ് ആഞ്ചലസ്: ലോസ് ആഞ്ചലസില്‍ കാട്ടുതീ പടർന്നു. 2,921 ഏക്കറോളം വരുന്ന പ്രദേശത്താണ് തീപടരുന്നത്. അപകടത്തെ തുടർന്ന് വീടുകളടക്കം 13,000 കെട്ടിടങ്ങൾ ഭീഷണിയിലാണ്.മുപ്പതിനായിരം പേരെ ഒഴിപ്പിച്ചു. ഏകദേശം 24,000 ആളുകളും നിരവധി സെലിബ്രിറ്റികളും വസിക്കുന്ന ലോസ് ഏഞ്ചൽസ് ഡൗൺ ടൗണിന്റെ പടിഞ്ഞാറുള്ള സമ്പന്നമായ തീരപ്രദേശമായ പസഫിക് പാലിസേഡിൽ നിന്ന് താമസക്കാർ പലായനം ചെയ്യാൻ ശ്രമിച്ചതിനാൽ സൺസെറ്റ് ബൊളിവാർഡിലൂടെ കിലോമീറ്ററുകളോളം ഗതാഗതം തടസ്സപ്പെട്ടു. ഒരു ദശാബ്ദത്തിലേറെയായി തെക്കൻ കാലിഫോർണിയ അനുഭവിച്ചതിൽ വച്ച് ഏറ്റവും ശക്തമായ മണിക്കൂറിൽ 100 മൈൽ വരെ വേഗതയുള്ള കാറ്റ് ബുധനാഴ്ച ഉച്ചയോടെയാണ് ആരംഭിച്ചത് . തെക്കൻ കാലിഫോർണിയയ്ക്ക് ചുറ്റും കിലോമീറ്ററുകളോളം വലിയൊരു പുകപടലം കാണാമായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. മുപ്പതിനായിരം പേരെ അപകടം നടന്ന സ്ഥലത്തുനിന്ന് ഒഴിപ്പിച്ചെന്നാണ് പ്രാഥമിക വിവരം. ഇതുവരെ ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തെ തുടർന്ന് ലോസ് ആഞ്ചലസില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
തിരുവനന്തപുരം:ഡോ.വി നാരായണൻ ഐഎസ്ആർഒയുടെ പുതിയ ചെയർമാൻ. 14 തീയതി അദ്ദേഹം ചുമതലയേൽക്കും.നിലവിലെ ചെയർമാൻ ഡോ. എസ് സോമനാഥ് സ്ഥാനമൊഴിയുന്നതോടെയാണ് പുതിയ നിയമനം. നിലവിൽ ഇസ്രോയിലെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെൻ്ററിൻ്റെ (LPSC) ഡയറക്ടറാണ് അദ്ദേഹം.അദ്ദേഹത്തിന് ബഹിരാകാശവകുപ്പ് സെക്രട്ടറി, ബഹിരാകാശ കമ്മിഷൻ ചെയർമാൻ എന്നീ ചുമതലകളുമുണ്ടാകും. നാല് പതിറ്റാണ്ടോളം നീണ്ട കരിയറിനൊപ്പം, ഇന്ത്യൻ ബഹിരാകാശ സംഘടനയിൽ അദ്ദേഹം വിവിധ പ്രധാന സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.GSLV Mk Ill വാഹനത്തിൻ്റെ C25 ക്രയോജനിക് പ്രോജക്ടിൻ്റെ പ്രോജക്ട് ഡയറക്ടറായിരുന്നു അദ്ദേഹത്തിൻ്റെ ഒരു പ്രധാന നേട്ടം. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ, സംഘം GSLV Mk III-ൻ്റെ സുപ്രധാന ഘടകമായ C25 ഘട്ടം വിജയകരമായി വികസിപ്പിച്ചെടുത്തു. അതേസമയം നല്ല സമയത്തിലൂടെയാണ് ഐഎസ്ആർഒ കടന്നുപോകുന്നതെന്ന് ഡോ.വി നാരായണൻ പ്രതികരിച്ചു.ഗഗൻയാനിന് മുന്നോടിയായി ആളില്ലാ പേടകത്തെ വിക്ഷേപിക്കുമെന്നും ചന്ദ്രയാൻ 4 ദൗത്യത്തിനുള്ള നടപടികൾ തുടങ്ങി കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.നിരവധി ലോഞ്ചിങ് പരിപാടികളുണ്ടെന്നും വി.നാരായണൻ വ്യക്തമാക്കി.
കൊച്ചി:പണത്തിന്റെ ഹുങ്കും നിലവാരമില്ലാത്ത വാർത്താ ചാനലുകളുടെയും ഫാൻസിന്റെയും പിന്തുണയും തുണച്ചില്ല. നടി ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂര്‍ കസ്റ്റഡിയില്‍. കോയമ്പത്തൂരില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസമാണ് ബോബി ചെമ്മണ്ണൂരിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ഹണി റോസ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് സത്രീത്വത്തെ അപമാനിച്ചെന്ന് കാട്ടി പൊലീസ് കേസെടുത്തിരുന്നു. ഐടി ആക്ടും ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തിയിട്ടുണ്ട്. നടി നൽകിയ പരാതിക്ക് പിന്നാലെ മലയാളത്തിലെ പ്രമുഖ ചാനലുകളിൽ പലതിലും ബോബി ചെമ്മണ്ണൂരിന് വിശദീകരണം നൽകാൻ അവസരമൊരുക്കിയതും മറ്റൊരു അശ്ലീലമായിരുന്നു .
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു . ഫെബ്രുവരി അഞ്ചിന് വോട്ടെടുപ്പും ഫെബ്രുവരി എട്ടിന് വോട്ടെണ്ണലും നടക്കും. ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. ഏഴാം നിയമസഭയുടെ കാലാവധി ഫെബ്രുവരി 15നാണ് അവസാനിക്കുന്നത് . ഏഴുപത് സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്.തെരഞ്ഞെടുപ്പില്‍ 1.55 കോടി പേര്‍ക്കാണ് വോട്ടവകാശം. 13,033 പോളിങ് ബൂത്തുകളാണ് ഉളളത്. നാമനിര്‍ദേശ പത്രിക നല്‍കാനുള്ള അവസാന തീയതി ജനുവരി 17 ആണ്. സൂക്ഷ്മ പരിശോധന ജനുവരി 18ന്. പിന്‍വലിക്കാനുള്ള അവസാന തീയതി ജനുവരി 20 ആണ്. രാഷ്ട്രീയ ആരോപണങ്ങളും പ്രചാരണ തന്ത്രങ്ങളുമായി കടുത്ത ത്രികോണ മത്സരത്തിനാണ് ഡല്‍ഹി സാക്ഷിയാകുക. തുടര്‍ച്ചയായി മൂന്നാം വട്ടവും അധികാരത്തിലേറാന്‍ ശ്രമിക്കുകയാണ് എഎപി (ആംആദ്മി പാര്‍ട്ടി). ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായി നിന്നു മത്സരിച്ച കോണ്‍ഗ്രസും എഎപിയും ഇത്തവണ നേര്‍ക്കുനേര്‍ പോരാട്ടം നടത്തുകയാണ്.
തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ അവസാന ദിവസമായ ഇന്ന് പത്ത് മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ കലാകിരീടത്തിനായുള്ള പോരാട്ടം കടുത്തു. നാലാം ദിവസത്തെ മത്സരങ്ങൾ അവസാനിക്കുമ്പോൾ അപ്രതീക്ഷിത മുന്നേറ്റത്തോടെ തൃശ്ശൂർ ഒന്നാമതെത്തി. 965 പോയിൻ്റ് നേടിയാണ് നാലാം ദിനം തൃശ്ശൂർ മുന്നിലെത്തിയത്. 961 പോയിൻ്റുമായി കണ്ണൂരും പാലക്കാടും രണ്ടാം സ്ഥാനത്ത് ഒപ്പത്തിനൊപ്പമാണ്. 959 പോയിൻ്റോടെ കോഴിക്കോടാണ് മൂന്നാമത്. പാലക്കാട് ഗുരുകുലം എച്ച്എസ്എസ് 166 പോയിൻ്റോടെ സ്കൂൾ വിഭാഗത്തിൽ ബഹുദൂരം മുന്നിലാണ്. വഴുതക്കാട് കാർമൽ എച്ച്എസ്എസ് 116 പോയിൻ്റോടെ രണ്ടാം സ്ഥാനത്തും എംജിഎംഎച്ച്എസ്എസ് മാനന്തവാടി 101 പോയിൻ്റോടെ മൂന്നാം സ്ഥാനത്തുമുണ്ട്. ഇതിനിടെ നാലാം ദിനം അവസാനിക്കുമ്പോൾ ആകെയുള്ള 249 ഇനങ്ങളിൽ 239 എണ്ണം പൂർത്തിയായി. ഹൈസ്‌കൂൾ പൊതുവിഭാഗത്തിൽ96, ഹയർ സെക്കൻഡറി പൊതുവിഭാഗത്തിൽ 105, ഹൈസ്‌കൂൾ അറബിക് വിഭാഗത്തിൽ 19, ഹൈസ്കൂൾ സംസ്‌കൃത വിഭാഗത്തിൽ 19 ഇനങ്ങൾ വീതമാണ് പൂർത്തിയായിരിക്കുന്നത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
