- നിക്കരാഗ്വേയിലെ തിരുപ്പട്ട സ്വീകരണത്തിനു; ഏകാധിപത്യ ഭരണകൂടത്തിന്റെ വിലക്ക്
- വത്തിക്കാന്റെ ജീവകാരുണ്യ വിഭാഗത്തിന് പുതിയ നേതൃത്വം
- അടിസ്ഥാന സഭാ സമൂഹങ്ങളുടെദേശീയ കൗൺസിൽ; നാഗ്പൂരിൽ
- മലയോര ഗ്രാമം നിധിൻ.ആർ. ഹെച്ചിനെ ആദരിച്ചു.
- വിയര്‍പ്പില്‍ വിതച്ച സ്വപ്നത്തിന്റെ വിളവ്
- വിശിഷ്ട സേവനത്തിനു ശേഷം നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ലിയോപോള്‍ദോ ജിറെല്ലി ഭാരതത്തോട് വിടചൊല്ലുന്നു
- അന്താരാഷ്ട്ര വനിതാദിനത്തിൽ; ഫെമിനിസ്റ്റുകൾ ലാറ്റിൻ അമേരിക്കൻ പള്ളികൾ ആക്രമിച്ചു.
- ലോക വൃക്ക ദിനം ആചരിച്ചു
Author: admin
ജനസംഖ്യാ ആനുപാതീകമായ സംവരണം നടപ്പാക്കുന്നതിന് ജാതീയമായ സെൻസസ് അനിവാര്യമാണെന്ന് അഖില കേരള വിശ്വകർമ്മ മഹാസഭ (എ കെ വി എം എസ്സ്) സംസ്ഥാന സമിതി ആവശ്യപ്പെട്ടു
MSC എൽസ 3 നേരിട്ട അപകടം ‘man made disaster ‘ തന്നെ ആണെന്ന് പറയാം എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
കൊച്ചി ; രാസ മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏർപ്പെട്ടിരിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുന്നതിനായി സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷൻ ഡി- ഹണ്ട് മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്ന 1962 പേരെ പരിശോധിച്ചു, വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 84 കേസുകൾ രജിസ്റ്റർ ചെയ്തു. 91 പേരാണ് അറസ്റ്റിലായത്. ഈ കേസുകളിൽ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (1.8 ഗ്രാം), കഞ്ചാവ് (11.7145 കി.ഗ്രാം), കഞ്ചാവ് ബീഡി (75 എണ്ണം) എന്നിവ പോലീസ് ഇവരിൽ നിന്ന് പിടിച്ചെടുത്തു. പൊതുജനങ്ങളിൽ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങൾ സ്വീകരിച്ച് നടപടികൾ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ആൻറി നർക്കോട്ടിക്ക് കൺട്രോൾ റൂം (9497927797) ലേക്ക് വിളിക്കാം . ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ സംസ്ഥാന തലത്തിൽ ആൻറി നർക്കോട്ടിക്സ് ഇൻറലിജൻസ് സെല്ലും എൻ.ഡി.പി.എസ് കോർഡിനേഷൻ സെല്ലും റേഞ്ച് അടിസ്ഥാനത്തിൽ ആൻറി നർക്കോട്ടിക്സ് ഇൻറലിജൻസ് സെല്ലും പ്രവർത്തിക്കുന്നുണ്ട്.
കൊച്ചി: കൊച്ചിയിൽ മുങ്ങിയ എം എസ് സി എൽസ 3 ചരക്ക് കപ്പലിലെ കണ്ടെനറുകളിൽ ഉള്ള വസ്തുക്കളുടെ ലിസ്റ്റ് സംസ്ഥാന സർക്കാർ പരസ്യപ്പെടുത്തി . 13 കണ്ടെയ്നറുകളിൽ കാൽസ്യം കാർബൈഡായിരുന്നുവെന്നും ക്യാഷ് എന്ന് എഴുതിയ നാല് കണ്ടെയ്നറുകളിൽ കശുവണ്ടിയും 46 കണ്ടെയ്നറുകളിൽ തേങ്ങയും കശുവണ്ടിയും 87 കണ്ടെയ്നറുകളിൽ തടിയുമായിരുന്നു എന്നാണ് സർക്കാർ വ്യക്തമാക്കുന്നത് മുങ്ങിയ കപ്പലിലെന്ത് എന്ന ചോദ്യത്തിനാണ് ഇതോടെ ഔദ്യോഗികമായ ഉത്തരമാകുന്നത്. കാൽസ്യത്തിന്റെയും കാർബണിന്റെയും സംയുക്തമായ കാൽസ്യം കാർബൈഡ് ആണ് 13 കണ്ടെയിനറുകളിൽ ഉള്ളത്. ഇത് വെള്ളവുമായി ചേർന്നാൽ അസറ്റലിൻ പെട്ടെന്ന് തീപിടിക്കുന്ന വാതകമാണ് .കപ്പൽ അധികൃതർ കസ്റ്റംസിന് കൈമാറിയ ലിസ്റ്റിൽ നാല് കണ്ടയ്നറുകളിൽ ക്യാഷ് ആണെന്നായിരുന്നു . പരിശോധനയിൽ ഇത് കശുവണ്ടി ആണെന്ന് മനസ്സിലായി . കാൽസ്യം കാർബൈഡും പോളിമർ അസംസ്കൃത വസ്തുക്കളും മാത്രമാണ് അപകടകാരികളായി കണ്ടെയ്നറിലുള്ളത്.39 കണ്ടെയ്നറുകളിൽ കോട്ടണാണുള്ളത്. 71 കണ്ടെയ്നറുകളിൽ സാധനങ്ങൾ ഒന്നുമില്ലെന്നും പുറത്ത്‌വിട്ട രേഖയിലുണ്ട് . ആകെ 643 കണ്ടെയ്നറുകൾ എന്നാണ് സർക്കാർ വിശദീകരണം…
തിരുവനന്തപുരം: പ്രസവശേഷം ആശുപത്രിയില്‍ നിന്ന് കുഞ്ഞുമൊത്തു മടങ്ങുന്ന മാതാവിന് വൃക്ഷതൈ സമ്മാനമായി നല്‍കുന്ന ‘ജീവന്‍’ പദ്ധതിക്ക് ലോകപരിസ്ഥിതി ദിനത്തില്‍ തുടക്കമായി . തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് പദ്ധതിക്ക് തുടക്കമിട്ടത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജബ്ബാര്‍, എസ്എടി ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു, സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നഴ്സിനുള്ള പുരസ്‌കാരം നേടിയ ജ്യോതി, സജിത എന്നിവര്‍ക്കാണ് മന്ത്രി വൃക്ഷതൈ കൈമാറിയത്. പ്രകൃതിയുടെ സംരക്ഷണം അനിവാര്യമാണെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ സമ്മാനമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പ്രസവശേഷം വീട്ടിലേക്ക് മടങ്ങുന്ന കുടുംബത്തെ മാതൃയാനം പദ്ധതിയിലൂടെ സൗജന്യ വാഹനത്തില്‍ വീട്ടിലേയ്ക്ക് അയയ്ക്കും. അവരുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്നാണ് വൃക്ഷതൈ കൂടി നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: ബക്രീദ് ശനിയാഴ്ചയാണെങ്കിലും നാളെ ഒന്നു മുതൽ 12 വരെയുള്ള ക്ളാസുകൾ ഉള്ള സ്‌കൂളുകൾക്ക് നാളെ അവധിയായിരിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫെയ്‌സ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.ബലിപെരുന്നാൾ പ്രമാണിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കമുള്ള സർക്കാർ ഓഫീസുകൾക്ക് നാളെ അവധി ദിവസമായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. അവധി റദ്ദാക്കി ശനിയാഴ്ചയിലേക്ക് മാറ്റിയതോടെ സർക്കാർ ഉത്തരവിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് അവധി പ്രഖ്യാപിച്ച് സർക്കാർ തീരുമാനം വന്നത്.
ഷാജി ജോര്‍ജ് കേരള സംസ്ഥാന സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ടും തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയും ചേര്‍ന്ന് ലഘു വിജ്ഞാന കോശങ്ങള്‍ പ്രസിദ്ധീകരിക്കുക എന്നൊരു പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ആ പദ്ധതി പ്രകാരം പ്രസിദ്ധീകരിച്ചിട്ടുള്ള ‘സമൂഹശാസ്ത്രചിന്തകര്‍’ മനോഹരമായ ഒരു ഗ്രന്ഥമാണ്. പ്രാദേശികഭാഷകള്‍ വിജ്ഞാനഭാഷകളായി മാറുമ്പോള്‍ മാത്രമേ അറിവിന്റെ രൂപീകരണവും വിതരണവും ആഴപ്പെടുകയുള്ളൂ. മാതൃഭാഷയിലൂടെ ഒരു വിജ്ഞാനസമൂഹത്തെ നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട്, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ ഗവേഷണസ്ഥാപനങ്ങള്‍ കേരളത്തില്‍ ആരംഭിക്കുന്നത്. 2012-ല്‍ സ്ഥാപിതമായ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയും മാതൃഭാഷയിലൂടെയുള്ള അറിവുല്‍പാദനത്തിനും പ്രചാരണത്തിനും നേതൃത്വം നല്‍കുന്ന കേരളത്തിലെ മുന്‍നിരസ്ഥാപനങ്ങളില്‍ ഒന്നാണ്. മലയാളത്തില്‍ എല്ലാ മേഖലയിലുമുള്ള വിജ്ഞാനം ഉല്‍പാദിപ്പിക്കുകയും മറ്റ് ഭാഷകളില്‍ ലഭ്യമായ വിജ്ഞാനത്തെ മലയാളത്തില്‍ ആവിഷ്‌കരിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ മേല്പറഞ്ഞ സ്ഥാപനങ്ങള്‍ അവയുടെ ലക്ഷ്യം സാക്ഷാല്‍ക്കരിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ ഈ ലഘു വിജ്ഞാനകോശത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ അഭിനന്ദനം അര്‍ഹിക്കുന്നു.ഈ ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സമൂഹശാസ്ത്രചിന്തകരെ ചില മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി വളരെ ശ്രദ്ധാപൂര്‍വമാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്ന് എഡിറ്ററായി പ്രവര്‍ത്തിച്ച മലയാളം സര്‍വകലാശാലയിലെ സോഷ്യോളജി സ്‌കൂള്‍…
സിബി ജോയ് ഇന്ത്യയുടെ കിഴക്കന്‍ തീരത്തെ ഒഡീഷ ക്രൈസ്തവ രക്തസാക്ഷിത്വത്തിന്റെയും മതദ്വേഷ രാഷ് ട്രീയവ്യവഹാരങ്ങളുടെയും മനുഷ്യാവകാശധ്വംസനങ്ങളുടെയും അനുഭവസാക്ഷ്യങ്ങള്‍ കൊണ്ട് ഉള്ളുലയ്ക്കാറുണ്ട്. സംസ്ഥാനത്തെ ഏറ്റം നിസ്വരായ ഗോത്രവര്‍ഗക്കാര്‍ക്കിടയിലും പട്ടിണിപ്പാവങ്ങള്‍ക്കിടയിലും സ്നേഹശുശ്രൂഷ ചെയ്യുന്ന ക്രൈസ്തവ മിഷനറിമാരെ – കന്യാസ്ത്രീകളെയും വൈദികരെയും മറ്റ് അര്‍പ്പിതരെയും അല്മാരെയും – ഒറ്റപ്പെട്ട ഗ്രാമീണമേഖലയില്‍ നിന്നും മറ്റും തുരത്തിയോടിക്കുവാന്‍ ആസൂത്രിതമായ ശ്രമങ്ങള്‍ നടക്കാറുണ്ട്. ഒഡീഷയിലെ മഹാനദിക്കരയിലെ സംബല്‍പുരിലെ കുച്ചിണ്ഡാ ചര്‍ബാട്ടിയിലെ കാര്‍മല്‍ നികേതനില്‍ ഇക്കഴിഞ്ഞ മേയ് 23ന് പുലര്‍ച്ചെ, മലയാളികളായ രണ്ടു നിഷ്പാദുക കര്‍മലീത്താ പ്രേഷിത വൈദികര്‍ക്കുനേരെയുണ്ടായ അതിക്രൂരമായ അതിക്രമം, സംഘടിത കൊള്ളയും കവര്‍ച്ചയുമായി ഭാരതീയ ന്യായസംഹിത വ്യവസ്ഥകള്‍ പ്രകാരം നിര്‍വചിക്കപ്പെടുമായിരിക്കാം. ഏതാനും വര്‍ഷമായി, അവധിക്കാലത്ത് ക്രൈസ്തവ സ്ഥാപനങ്ങളില്‍ ഒറ്റപ്പെട്ടു പോകുന്ന മിഷനറിമാര്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നത് പ്രേഷിതപ്രവര്‍ത്തകര്‍ക്കിടയില്‍ ഭീതിപരത്താനുള്ള വിശാല പദ്ധതിയുടെ ഭാഗമാണെന്നാണ് സംബല്‍പുരിലെ ബിഷപ് നിരഞ്ജന്‍ സുവാല്‍ സിങ് പറയുന്നത്. മഞ്ഞുമ്മല്‍ വിശുദ്ധ പത്താം പീയൂസിന്റെ നിഷ്പാദുക കര്‍മലീത്താ പ്രോവിന്‍സിന്റെ കീഴിലുള്ള ഒഡീഷ റീജനല്‍ വികാരിയത്ത് മിഷനില്‍ തദ്ദേശീയരായ…
കാനഡ തന്നെ ആണ് ഓസ്‌ട്രേലിയയെയും സൗത്ത് ആഫ്രിക്കയയെയും ബ്രസീലിലെയും രാഷ്ട്രീയ നേതൃത്വങ്ങളെ G7 മീറ്റിംഗിലേക്കു ക്ഷണിച്ചത് എന്നാണു മാധ്യമ കേന്ദ്രങ്ങളിൽ നിന്നുള്ള അറിവ്.
പ്രഫ. ഷാജി ജോസഫ് കാബൂളില്‍ ജനിച്ച് അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ത്ത അഫ്ഗാനിസ്ഥാന്‍ സാഹിത്യകാരനായ ഖാലിദ് ഹുസൈനിയുടെ ‘ദി കൈറ്റ് റണ്ണര്‍’ എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരണ് ഈ സിനിമ. സൗഹൃദത്തിന്റെയും വിശ്വാസവഞ്ചനയുടെയും കുറ്റബോധത്തിന്റെയും മോചനത്തിന്റെയും ശക്തമായ ചിത്രീകരണം. നാല്‍പ്പതിലധികം ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയ നോവലിന്റെ ലക്ഷക്കണക്കിന് കോപ്പികള്‍ ഇതിനകം വിറ്റഴിഞ്ഞു. മാര്‍ക്ക് ഫോര്‍സ്റ്റര്‍ സംവിധാനം ചെയ്ത് ഡേവിഡ് ബെനിയോഫ് തിരക്കഥയെഴുതിയ ഈ ചിത്രം, നോവലിന്റെ വൈകാരികതയും സാംസ്‌കാരിക പരിസരങ്ങളും വിശ്വസ്തതയോടെ പകര്‍ത്തുന്നു, മാറിക്കൊണ്ടിരിക്കുന്നഅഫ്ഗാനിസ്ഥാന്റെ ആഭ്യന്തരയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കഥയ്ക്ക് ജീവന്‍ നല്‍കുന്നു. അഫ്ഘാനിസ്ഥാനിലെ രാഷ്ട്രീയ മത ഘടനയുടെ അവസ്ഥയും ഇപ്പോഴത്തെ സമകാലീനസംഭവങ്ങളുടെ യഥാര്‍ത്ഥ രൂപം വരച്ചുകാട്ടുന്ന സിനിമ ആഖ്യാനത്തിലും അവതരണത്തിലുമുള്ള പ്രത്യേകതള്‍കൊണ്ട് കാണികളുടെ ശ്രദ്ധയാകര്‍ഷിച്ചു.2000-ല്‍ അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോയില്‍, അഫ്ഗാന്‍-അമേരിക്കന്‍ എഴുത്തുകാരനായ അമീര്‍ ഖാദിരിയും ഭാര്യ സൊറയയും കുട്ടികള്‍ പട്ടം പറത്തുന്നത് കാണുന്ന രംഗത്തോടെയാണ് സിനിമ ആരംഭിക്കുന്നത്. അമീറിന് പാകിസ്ഥാനിലെ പെഷവാറിലുള്ള റഹീം ഖാനില്‍ നിന്ന് ഒരു കോള്‍ ലഭിക്കുന്നു. പിതാവിന്റെ പഴയ സുഹൃത്തും ബിസിനസ്പങ്കാളിയുമായിരുന്നു…
Subscribe to Updates
Get the latest creative news from FooBar about art, design and business.
