Author: admin

പുനലൂർ: ജൂബിലി 2025ന്റെ ഭാഗമായി പുനലൂർ രൂപതയിലെ വിവിധ ഇടവകയിലെ വനിതകളുടെ സംഗമം പുനലൂർ സെൻറ് മേരീസ്കത്തീഡ്രൽ അങ്കണത്തിൽ നടത്തി. വനിതാ സംഗമം വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റെജീന തോമസ് ഉദ്ഘാടനം ചെയ്തു.KLCWA രൂപതാ വൈസ് പ്രസിഡൻറ് സീന ജോജോ സംഗമത്തിന് അധ്യക്ഷത വഹിച്ചു. പുനലൂർ രൂപതാ മെത്രാൻ റൈറ്റ് റവ .ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ ഓൺലൈനായി അനുഗ്രഹ പ്രഭാഷണം നടത്തി.സ്ത്രീ പങ്കാളിത്തം സഭയിലും സമൂഹത്തിലും എന്നവിഷയത്തെക്കുറിച്ച്കെ ആർ എൽ സി സി വൈസ് പ്രസിഡൻറ് ജോസഫ് ജൂഡ് ക്ലാസ് നയിച്ചു. വനിതാ സംരംഭകത്വം , കുടുംബ ബഡ്ജറ്റ് എന്ന വിഷയങ്ങളെക്കുറിച്ച് ശ്രീ ജോൺസൺ ഏലിയാസ് ക്ലാസുകൾ നയിച്ചു.ആഗോളകത്തോലിക്കസഭാജൂബിലിയുടെ ഭാഗമായുള്ള രൂപതാതല ജൂബിലി ആഘോഷങ്ങൾക്ക് നേതൃത്വം നൽകുന്ന രൂപതാ വികാരി ജനറൽ മോൺ .സെബാസ്റ്റ്യൻ വാസ്, .ഫാദർ ഷിന്റോ എന്നിവർ സംഗമത്തിന് നേതൃത്വം നൽകി. KLCWA ഡയറക്ടർ റവ. സിസ്റ്റർ ലാൻസി ,സെക്രട്ടറി ലീലാമ്മ ഹെർബട്ട് , ട്രഷറർ സ്റ്റെല്ല സേവിയർ…

Read More

കൊച്ചി : കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന ഡെസ്റ്റിനേഷൻ – കരിയർ ഗൈഡൻസ് ട്രെയിനേഴ്സ് വർക്ക് ഷോപ്പ് ജൂൺ 20 മുതൽ 22 വരെ പാലാരിവട്ടം പി.ഒ.സി. യിൽ നടക്കും . പ്രസ്ഥാനത്തിനും വിവിധ തലങ്ങളിലുള്ള യുവജന ശുശ്രൂഷയ്ക്കും സഹായകരമാകുന്ന വിധം സംഘടനയിൽ നിന്ന് തന്നെ പരിശീലകരെ വാർത്തെടുക്കും . സമഗ്രമായ കരിയർ മാർഗ്ഗനിർദ്ദേശ പരിശീലനം നൽകിക്കൊണ്ട് കരിയർ ഗൈഡൻസ്, കരിയർ മാപ്പിംഗ്, കരിയർ കൗൺസിലിംഗ് എന്നിവയിൽ അവരെ പ്രാവീണ്യമുള്ളവരാക്കി, ലത്തീൻ സമുദായത്തിലെ ഭാവി തലമുറയെ അവരുടെ കരിയർ തിരഞ്ഞെടുപ്പുകളിൽ ശരിയായ ദിശയിലേക്ക് നയിക്കാൻ അവരെ പ്രാപ്തരാക്കുക എന്നതാണ്‌ ലക്‌ഷ്യം . ഒരു രൂപതയിൽ നിന്ന് മൂന്ന് പേർക്ക് ട്രെയിനിങ്ങിൽ പങ്കെടുക്കാം . എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്നും കരിയർ ഗൈഡൻസ് ആൻഡ് കരിയർ ഡിസിഷൻ മേക്കിങ്ങിൽ പി. എച്ച്. ഡി. കരസ്ഥമാക്കിയിട്ടുള്ള രാജ്യാന്തരതലത്തിൽ സെഷനുകൾ നയിക്കുന്ന പ്രശസ്ത കരിയർ ഗുരു & ട്രെയിനർ ഡോ. ഐസക് തോമസ് ആണ് ക്ലാസുകൾ…

Read More

കെ ജെ സാബു ഇറാന്റെ തലസ്ഥാന നഗരമായ ടെഹ്റാനിലും പ്രമുഖ ആണവ കേന്ദ്രങ്ങളിലും ഇസ്രായേൽ നടത്തിയ ആക്രമണത്തോടെ പശ്ചിമേഷ്യയിൽ പുതിയൊരു പോർമുഖം കൂടി തുറന്നുകഴിഞ്ഞു . ആക്രമണത്തിൽ ഇറാന്റെ സൈനിക മേധാവിയും ആണവ ശാസ്ത്രജ്ഞന്മാരും തുടങ്ങി പ്രമുഖർ കൊല്ലപ്പെട്ടു . ആണവ ഗവേഷണ വികസന കേന്ദ്രങ്ങൾക്ക് വലിയ നഷ്ടങ്ങളുണ്ടാകുകയും ചെയ്തു . ഇതിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെയാണ് രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുതിച്ചുയ‌ർന്നത്. ഇസ്രയേലിന്റെ ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി പ്രഖ്യാപിച്ചുകഴിഞ്ഞു .ഇതിന് പിന്നാലെ ഇറാന്‍ ബാലിസ്റ്റിക് ആക്രമണം ആരംഭിച്ചു . ഓപ്പറേഷന്‍ ട്രൂ പ്രോമിസ് -3 എന്ന് പേരിട്ടിരിക്കുന്ന ആക്രമണത്തില്‍ ഇസ്രയേലിലെ നിരവധി കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടതായും സൈനിക കേന്ദ്രങ്ങളും എയര്‍ ബേസുകളും ഇതില്‍ ഉള്‍പ്പെടുന്നുവെന്നും ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു.ഇസ്രയേലില്‍ ജറുസലേമിലും ടെല്‍ അവീവിലും സ്‌ഫോടനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇസ്രായേലും ഇറാനും തമ്മിൽ യുദ്ധം രൂക്ഷമാകുകയും…

Read More

വൊക്കേഷണൽ ഹയർസെക്കണ്ടറി 16, 17 തിയതികളിൽതിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള മൂന്നാം അലോട്മെൻ്റ് നാളെ പ്രസിദ്ധീകരിക്കും. 16, 17 തീയതികളിലാണ് പ്രവേശനം. ആദ്യ രണ്ട് അലോട്മെൻ്റിൽ ഒന്നാം ഓപ്ഷൻ ലഭിക്കാത്തവർക്ക് താത്കാലിക പ്രവേശനത്തിന് അനുമതിനൽകിയിരുന്നു. എന്നാൽ, മൂന്നാം അലോട്മെൻ്റിൽ ഈ അവസരമുണ്ടാകില്ല. ഇത്തവണ സ്ഥിരംപ്രവേശനം നിർബന്ധമായിരിക്കും . താത്കാലിക പ്രവേശനത്തിൽ തുടരുന്നവരും ഫീസടച്ച് സ്ഥിരമായി ചേരേണ്ടതാണ് . ജൂൺ 18നാണ് പ്ലസ് വൺ ക്ലാസ് ആരംഭിക്കുന്നത് . രണ്ടാം അലോട്മെൻ്റ് പ്രകാരമുള്ള പ്ലസ് വൺ പ്രവേശനം പൂർത്തിയായപ്പോൾ മെറിറ്റിൽ 93,594 സീറ്റുകളാണ് ബാക്കിയുള്ളത്. ഇതിൽ 44,371 എണ്ണവും ആദ്യ രണ്ട് അലോട്മെൻ്റിൽ ഉൾപ്പെട്ടവർ സ്കൂളിൽ ചേരാഞ്ഞതിനാൽ വന്ന ഒഴിവുകളാണ്.

Read More

അഹമ്മദാബാദ് : വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റൽ പരിസരത്ത് നിന്ന് ഇതുവരെ 21 മൃതദേഹങ്ങൾ കണ്ടെടുത്തു . അന്വേഷണ പുരോഗതി വിലയിരുത്താൻ കേന്ദ്രവ്യോമയാന മന്ത്രി റാം മോഹൻ നായിഡുവിന്റെ നേതൃത്വത്തിൽ ദില്ലിയിൽ യോഗം ചേർന്നു. വിമാനാപകടം അന്വേഷിക്കാൻ ഉന്നതതല സമിതിയെ രൂപീകരിച്ചു.വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട സ്വദേശി രഞ്ജിതയുടെ സഹോദരൻ അഹമ്മദാബാദിലെത്തി ഡിഎൻഎ സാമ്പിൾ നൽകി.ഫലം ലഭിക്കാൻ 48 മുതൽ 72 മണിക്കൂർ വരെ സമയമെടുക്കുമെന്നതിനാൽ മൃതദേഹങ്ങൾ കൈമാറുന്നത് വൈകും. നേരിട്ട് തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറിത്തുടങ്ങി .ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ മരിച്ച ഒമ്പത് പേർ എംബിബിഎസ് വിദ്യാർത്ഥികളാണ്. ചികിത്സയിലുളള 36 പേരിൽ 16പേരും വിദ്യാർത്ഥികളാണ്. മരിച്ചവരും പരിക്കേറ്റവരുമായ മെഡിക്കൽ വിദ്യാർത്ഥികളുടെ ബന്ധുക്കൾക്കും സാമ്പത്തിക സഹായം ആവശ്യപ്പെട്ട് ടാറ്റ ഗ്രൂപ്പിന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഗുജറാത്ത് സംസ്ഥാന ഘടകം കത്തയച്ചിട്ടുണ്ട് . അതിനിടെ സംഭവത്തിൽ സമഗ്ര അന്വേഷണത്തിനായി കേന്ദ്രസർക്കാർ ഉന്നതതല സമിതി രൂപീകരിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതി മൂന്നു മാസത്തിനകം…

Read More

തിരുവനന്തപുരം: സംസ്ഥാനത്തു ഞായറാഴ്ച രാത്രി 08.30 വരെ 2.8 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത. ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രമാണ് മുന്നറിയിപ്പ് നൽകിയത് . ജാഗ്രത ആവശ്യമുള്ളതിനാൽ വിവിധ സ്ഥലങ്ങളിൽ ഓറഞ്ച് അലർട്ടും പുറപ്പെടുവിച്ചു. തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ ഇന്ന് രാത്രി 08.30 വരെ), കൊല്ലം (ആലപ്പാട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), എറണാകുളം (മുനമ്പം FH മുതൽ മറുവക്കാട് വരെ), കണ്ണൂർ & കാസറഗോഡ് (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ), എറണാകുളം (മുനമ്പം മുതൽ മറുവക്കാട് വരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ), മലപ്പുറം (കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ), കാസർഗോഡ് (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ),കണ്ണൂർ (വളപട്ടണം മുതൽ ന്യൂമാഹി വരെ, ഞായറാഴ്ച രാവിലെ 08.30 മുതൽ രാത്രി 08.30 വരെ), കോഴിക്കോട് (ചോമ്പാല മുതൽ രാമനാട്ടുകര വരെ) ജില്ലകളിൽ…

Read More

സംരക്ഷണ ഭിത്തി നിർമിക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ വലിയ അനാസ്ഥ ആണ് കാണിക്കുന്നത്, പരിഹാരം എത്രയും വേഗം നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനങ്ങൾ പ്രതിഷേധവുമായി റോഡിലേക്കിറങ്ങി.

Read More

ദിസ്പൂർ: അസമിലെ ധുബ്രിയിൽ വർഗീയ സംഘർഷം തുടരുന്ന സാഹചര്യത്തിൽ അക്രമികളെ കണ്ടാലുടൻ വെടിവെയ്ക്കാൻ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഉത്തരവിട്ടു . ബക്രീദ് ആഘോഷത്തിന് ശേഷം ജൂൺ എട്ടിന് ധുബ്രിയിലെ ഒരു ഹനുമാൻ ക്ഷേത്രത്തിന് മുന്നിൽ പശുവിന്റെ തല കണ്ടെത്തിയതോടെയാണ് സംഘർഷമുണ്ടായത്. പിന്നാലെ സാമുദായിക നേതാക്കൾ യോഗം ചേർന്നതോടെ പ്രശ്‌നം പരിഹരിക്കപ്പെട്ടിരുന്നതാണ് . അടുത്ത ദിവസം അതേസ്ഥലത്ത് വീണ്ടും പശുവിന്റെ തല കണ്ടെത്തിയതോടെയാണ് സംഘർഷം രൂക്ഷമായതെന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞു. കല്ലേറ് ഉൾപ്പെടെയുളള നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ വെടിവെയ്ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജില്ലയിലെ ക്രിമിനൽ പശ്ചാത്തലമുളള എല്ലാ കുറ്റവാളികളെയും അറസ്റ്റ് ചെയ്യാൻ നിർദേശം നൽകി. സംഘർഷബാധിത മേഖലയിൽ കേന്ദ്രസേനയെ വിന്യസിച്ചു. ധുബ്രിയെ ബംഗ്ലാദേശിന്റെ ഭാഗമാക്കാനുളള ശ്രമത്തിന്റെ ഭാഗമായി വർഗീയ കലാപം ഇളക്കിവിടാൻ സംഘടിത നീക്കം നടക്കുന്നുണ്ട്. നബിൻ ബംഗ്ല എന്ന ഗ്രൂപ്പിന്റെ പേരിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിഘടനവാദ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ധുബ്രിയെ ബംഗ്ലാദേശിന്റെ ഭാഗമാക്കാൻ പോരാടണമെന്നാണ്…

Read More

കാർലോ അക്യൂറ്റിസ് തന്റെ വിശുദ്ധ കുര്ബാനയോടുള്ള ഭക്തിയിലൂടെ, ഡിജിറ്റൽ മാധ്യമങ്ങൾ വിശ്വാസം പ്രചരിപ്പിക്കാൻ ഉപയോഗിച്ചു. പിയർ ജോർജിയോ ഫ്രാസറ്റി ആധുനീക ലോകത്തിൽ വിശുദ്ധ ജീവിതത്തിന്റെ മാതൃക ഉപവി പ്രവർത്തനങ്ങളിലൂടെയും, സന്നദ്ധ പ്രവർത്തനങ്ങളിലൂടെയും ക്രിസ്തു സാക്ഷി ആയി മാറി

Read More