- നോമ്പുകാലം സമാധാനത്തിനും സഹവർത്തിത്വത്തിനുമായി കൈകോർക്കാം: ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തൻ
- കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 9ന്; ഫലപ്രഖ്യാപനം മെയ് 4ന്
- ബി ഇ സി സംഗമം നടത്തി
- കെ.എൽ.എം. വനിതാദിനാഘോഷവും സംരംഭകത്വ സെമിനാറും സംഘടിപ്പിച്ചു
- പാചകവാതക ലഭ്യത ഉറപ്പ് വരുത്തണം : കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ
- വൈരമുത്തുവിന് ജ്ഞാനപീഠം; രൂക്ഷവിമർശനവുമായി ഗായിക ചിന്മയി
- നിക്കരാഗ്വേയിലെ തിരുപ്പട്ട സ്വീകരണത്തിനു; ഏകാധിപത്യ ഭരണകൂടത്തിന്റെ വിലക്ക്
- വത്തിക്കാന്റെ ജീവകാരുണ്യ വിഭാഗത്തിന് പുതിയ നേതൃത്വം
Author: admin
പാലക്കാട്: പാലക്കാട് സ്വദേശിനിയായ യുവതിക്ക് നിപ സ്ഥിരീകരിച്ചു . തച്ചനാട്ടുകര, കരിമ്പുഴ മേഖലയിൽ ജാഗ്രത. ഇരു പ്രദേശങ്ങളിലെയും ചില വാർഡുകളെ കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചു. തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിലെ 7, 8, 9, 11 വാർഡുകളും കരിമ്പുഴ പഞ്ചായത്തിലെ 18,19 വാർഡുകളുമാണ് കണ്ടെയ്ൻമെൻ്റ് സോണായത്.പൂനെയിലെ വൈറോളജി ലാബിൽ നിന്നുള്ള ഫലം വന്നതോടെയാണ് യുവതിക്ക് നിപ സ്ഥിരീകരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുളള യുവതിയുടെ ആരോഗ്യനില ഗുരുതരമാണ്. രോഗിയുമായി സമ്പര്‍ക്കമുണ്ടായവരോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗത്തിന്‍റെ ഉറവിടം വ്യക്തമല്ല
കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രികെട്ടിടം തകർന്നു മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. രാവിലെ 7.30 ഓടെ മൃതദേഹം വീട്ടിലെത്തിക്കും. വീട്ടുവളപ്പിലാണ് സംസ്കാരം. കോട്ടയം മെഡിക്കൽ കോളേജിൽ തകർന്നുവീണ കെട്ടിടം റവന്യൂ സംഘം ഇന്ന് പരിശോധിക്കും. കളക്ടറുടെ നേതൃത്വത്തിൽ ആണ് റവന്യൂ സംഘം പരിശോധന നടത്തുക. ഒരാഴ്ചയ്ക്കുള്ളിൽ സർക്കാരിന് റിപ്പോർട്ട് നൽകും. വിഷയത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധത്തിനാണ് പ്രതിപക്ഷം തയാറെടുക്കുന്നത്. ബിന്ദുവിന്റെ മരണത്തിന് കാരണം ആരോഗ്യ മന്ത്രിയാണെന്നും മന്ത്രിക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
കൊച്ചി : എറണാകുളം ലൂർദ് ആശുപ്രതിയിൽ ഡോക്ടേഴ്സ് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ലൂർദ് ആശുപത്രിയിലെ ഡോക്ടർമാരുടെ ചിത്രങ്ങൾ കൊണ്ട് ഹോസ്പിറ്റലിനകത്ത് രോഗികളും ആശുപത്രി ജീവനക്കാരും ആദരവിന്റെ മതിൽ ഒരുക്കി. തുടർന്ന് നടന്ന അനുമോദന സമ്മേളനത്തിൽ ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. ജോർജ് സെക്വീര ഡോക്ടേഴ്സ്ദിന സന്ദേശം നൽകി. ഡോക്ടർമാർ സമൂഹത്തിന് നല്കുന്ന സേവനകൾക്കും , ആത്മാർപ്പണത്തിനും അദ്ധേഹം പ്രത്യേകം നന്ദിയും അഭിനന്ദനങ്ങളും അർപ്പിച്ചു. ലൂർദ് ആശുപത്രി നഴ്സിംഗ് സൂപ്രണ്ട് സി. ഗോൾഡിൻ പീറ്റർ ആശംസകൾ നേർന്നു . ലൂർദ് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ . സന്തോഷ് ജോൺ എബ്രഹാം ഡോക്ടർമാരെ അവരുടെ കടമകളെ കുറിച്ച ഓർമിപ്പിക്കുകയും കൂടുതൽ ഊർജസ്വലരായി പ്രവർത്തിക്കുവാൻ ഓർമപ്പെടുത്തുകയും ചെയ്തു. ലൂർദ് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ സന്തോഷ് ജോൺ എബ്രഹാം, അസിസ്റ്റൻറ് മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ അനൂഷ വർഗ്ഗീസ്, വിവിധ സ്പെഷാലിറ്റി വിഭാഗങ്ങളുടെ മേധാവിമാർ എന്നിവർ സംയുക്തമായി ഡോക്ടർസ് ദിന കേക്ക്…
കൊച്ചി :കെ.സി.വൈ.എം കൊച്ചി രൂപതയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് മുന്നോടിയായി സുവർണ്ണ ജൂബിലി ലോഗോ പ്രകാശനകർമ്മം കെ.സി.ബി.സി. ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയിൽ, ജൂബിലി ലോഗോ രൂപത പ്രസിഡന്റ് ഡാനിയ ആൻ്റണിക്ക് കൈമാറിക്കൊണ്ട് നിർവ്വഹിച്ചു. ആഗോള കത്തോലിക്കാ സഭയുടെ ജൂബിലിയോടൊപ്പം തന്നെയാണ് കെ.സി.വൈ.എം സുവർണ്ണ ജൂബിലി ആഘോഷങ്ങൾ നടത്തപ്പെടുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സുവർണ്ണ ജൂബിലി ആപ്തവാക്യത്തിൻ്റെ പ്രകാശനകർമ്മം കെ.സി.വൈ.എം സംസ്ഥാന ഡയറക്ടർ ഫാ. ഡിറ്റോ കൂള നിർവ്വഹിച്ചു. ക്രിസ്തുപാതയിൽ നവസമൂഹനിർമ്മിതിക്കായി ഉജ്ജ്വലയുവത്വം എന്നതാണ് സുവർണ്ണ ജൂബിലി ആപ്തവാക്യം. കെ.സി.വൈ.എം രൂപത ഡയറക്ടർ ഫാ. മെൽട്ടസ് കൊല്ലശ്ശേരി, സുവർണ്ണ ജൂബിലി ജനറൽ കൺവീനർ കാസി പൂപ്പന, രൂപത വൈസ് പ്രസിഡൻ്റ് ജീവാ റെജി, ട്രഷറർ ജോർജ്ജ് ജിക്സൺ, സെക്രട്ടറി സനൂപ് ദാസ്, സംസ്ഥാന സിൻഡിക്കേറ്റ് അംഗം അന്ന സിൽഫ സെബാസ്റ്റ്യൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ ടോം ആൻ്റണി, ബേസിൽ റിച്ചാർഡ് എന്നിവർ സംസാരിച്ചു.
ലെയോ പതിനാലാമൻ പാപ്പയുടെ വീട്
കൊച്ചി: ബാങ്ക് ജീവനക്കാരിയെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതിപോലീസ് പിടിയിൽ . എറണാകുളം മഞ്ഞുമ്മൽ യൂണിയൻ ബാങ്കിലാണ് സംഭവം . സംഭവത്തിൽ പരിക്കേറ്റ ജീവനക്കാരി ഇന്ദുകൃഷ്ണയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകുന്നേരം നടന്ന സംഭവത്തിൽ പ്രതി കൊടുങ്ങല്ലൂർ സെന്തിലിനെ പോലീസ് ചോദ്യം ചെയ്തു വരുകയാണ്. ഇയാൾ ബാങ്കിലെ മുൻ കരാർ ജീവനക്കാരനാണെന്ന് പോലീസ് പറഞ്ഞു. ജോലി നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകളാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പോലീസിൻറെ പ്രാഥമിക നിഗമനം.ഇന്ദുവിനെ ആക്രമിച്ചതിന് പിന്നാലെ സെന്തിൽ സ്വന്തം ദേഹത്തും കുത്തിപ്പരിക്കേൽപ്പിച്ചു. അക്രമത്തിന് ശേഷം ബാങ്കിൻറെ സ്റ്റോർ റൂമിനുള്ളിൽ കയറി വാതിൽ അടച്ചുപൂട്ടി ഇയാളെ വാതിൽ ചവിട്ടിപ്പൊളിച്ചാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.
ന്യൂഡൽഹി: ബിഹാറിലെ വോട്ടർ പട്ടിക പരിഷ്‌കരണത്തിന് എതിരെ രൂക്ഷ വിമർശവുമായി ഇന്ത്യാ സഖ്യം. പട്ടിക പരിഷ്‌കരണം ദാരിദ്യ രേഖക്ക് താഴെ ഉള്ളവർക്ക് എതിരാണ് . ഇതിലൂടെ 20 ശതമാനം വോട്ടർമാർ പട്ടികയിൽ നിന്ന് പുറത്താകാൻ സാധ്യതയുണ്ട്- ഇന്ത്യാ സഖ്യം ആരോപിച്ചു. ഈ വിഷയത്തിലുള്ള ആശങ്കകൾ തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിരുന്നെന്നും എന്നാൽ തണുത്ത പ്രതികരണമാണ് ലഭിച്ചതെന്നും നേതാക്കൾ പറഞ്ഞു. ബിജെപിയുടെ ഗൂഢാലോചനയെ കുറിച്ച് ജനങ്ങളെ അറിയിക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. ‘തെരഞ്ഞെടുപ്പ് കമ്മിഷനിൽ ഞങ്ങൾ ഉന്നയിച്ച വിഷയങ്ങൾക്ക് അനുകൂലമായ മറുപടി ലഭിച്ചില്ല. തെക്കൻ ബിഹാറിലെ ഭൂരിഭാഗം ആളുകളും ഈ മാസങ്ങളിൽ ജോലിക്കായി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകും. ഈ സമയം നിരവധി പേർ വീട്ടിലുണ്ടാകില്ലെന്ന് ഞങ്ങൾ ഉദ്യോഗസ്ഥരോട് പറഞ്ഞു- കോൺഗ്രസ്സ് വ്യക്താവ് പറഞ്ഞു . കൂടാതെ വടക്കൻ ഭാഗങ്ങളിൽ ഈ സമയങ്ങളിൽ പ്രളയം ഉണ്ടാവാറുണ്ട്. അതുകൊണ്ടു തന്നെ 20 ശതമാനം പേരുടെ വോട്ടവകാശം ഇല്ലാതാക്കാൻ തീരുമാനിച്ചുള്ള തെരഞ്ഞെടുപ്പ് പാനലിൻ്റെ നീക്കമായാണ് തോന്നുന്നത്. ഈ നീക്കത്തിൽ…
ഫിഫ ക്ലബ് ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് നാളെ ആരംഭം . രണ്ട് വീതം ബ്രസീലിയന്‍, ജര്‍മന്‍ ക്ലബുകള്‍ ക്വാര്‍ട്ടര്‍ ഫൈനലിലുണ്ട് . ഇന്ത്യന്‍ സമയം നാളെ രാത്രി 12.30ന് ബ്രസീല്‍ ക്ലബ് ഫ്ലുമിനെന്‍സയും സൗദി ക്ലബ് അല്‍ ഹിലാലും തമ്മിലാണ് ആദ്യ ഏറ്റുമുട്ടൽ. ശനിയാഴ്ച രാവിലെ 6.30ന് ബ്രസീല്‍ ക്ലബ് പാല്‍മിറാസും ഇംഗ്ലീഷ് ക്ലബ് ചെല്‍സിയും തമ്മിലും ശനി രാത്രി 9.30ന് ഫ്രഞ്ച്- ജര്‍മന്‍ തമ്മിലുമുളള പോരാട്ടമാണ്. ചാമ്പ്യൻസ് ലീഗ് ചാമ്പ്യന്മാരായ പി എസ് ജിയും ജര്‍മന്‍ ലീഗ് ജേതാക്കളായ ബയേണും സെമി ലക്ഷ്യമാക്കിയാണ് കളിക്കുക. ഞായറാഴ്ചയാണ് ക്വാര്‍ട്ടറിലെ ‘ഫൈനല്‍’ മത്സരം. ഞായര്‍ പുലര്‍ച്ചെ 1.30ന് റയല്‍ മാഡ്രിഡും ജര്‍മന്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടും ഏറ്റുമുട്ടും. ഏറെ അട്ടിമറികള്‍ നടന്ന ക്ലബ് ലോകകപ്പില്‍ ആരൊക്കെ അവസാന നാലിലേക്ക് കടക്കുമെന്നത് പ്രവചനാതീതമാണ്.
ഗാസ സിറ്റി : കഴിഞ്ഞ 48 മണിക്കൂറിനിടെ ഗാസയിൽ ഇസ്രയേൽ 300-ലധികം പേരെ കൊന്നൊടുക്കിഗാസ ഗവൺമെന്റ് മീഡിയ ഓഫീസ് അറിയിച്ചതാണ് ഇക്കാര്യം. 26 കൂട്ടക്കൊലകൾ ആണ് ഈ സമയം ഇസ്രയേൽ നടത്തിയത്. വ്യാഴാഴ്ച പുലർച്ചെയുള്ള ആക്രമണത്തിൽ 73 പേർ കൊല്ലപ്പെട്ടു .ഇതിൽ വിവാദമായ ഇസ്രയേലി, അമേരിക്കൻ പിന്തുണയുള്ള ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ സഹായ കേന്ദ്രങ്ങളിൽ ഭക്ഷണത്തിനായും അവശ്യവസ്തുക്കൾക്കായും കാത്തുനിന്ന 33 പേരും ഉൾപ്പെടുന്നു. തെക്കൻ അൽ മവാസിയിൽ താൽക്കാലിക ടെന്റിന് നേരെയുണ്ടായ ആക്രമണത്തിൽ പതിമൂന്ന് പേർ കൊല്ലപ്പെട്ടു. ഗാസ നഗരത്തിന് പടിഞ്ഞാറ് ഭാഗത്തെ ഭവനരഹിതർക്ക് അഭയം നൽകിയ മുസ്തഫ ഹഫീസ് സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ 16 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട് . ഷെൽട്ടറുകളിലും ഭവനരഹിതർക്കായുള്ള കേന്ദ്രങ്ങളിലും താമസിക്കുന്ന സാധാരണക്കാരെയും പതിനായിരക്കണക്കിന് കുടിയിറക്കപ്പെട്ടവരെയും ഭക്ഷണം തേടുന്ന പട്ടിണി കിടക്കുന്ന സാധാരണക്കാരെയും ലക്ഷ്യമിട്ടായിരുന്നു കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ നടന്ന ആക്രമണങ്ങളെന്നും ഗാസ ഗവൺമെന്റ് മീഡിയ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.
ലാറ്റിൻ അമേരിക്കൻ രാജ്യമായ മെക്സിക്കോയിൽ കത്തോലിക്ക വൈദികന് വെടിയേറ്റു. ടബാസ്കോ രൂപതാംഗമായ ഫാ. ഹെക്ടർ അലജാൻഡ്രോ പെരെസ് എന്ന വൈദികനാണ് രോഗിയായ ഇടവകാംഗത്തെ സന്ദർശിക്കാൻ പോകുന്നതിനിടെ വെടിയേറ്റത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
