- IMS ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് നിര്യാതനായി
- ശ്രീനി എഴുതിയും അഭിനയിച്ചും പിന്നെയും ചിരിപ്പിച്ചു കൊണ്ടേയിരുന്നു
- ആൾക്കൂട്ട മർദ്ദനം :ഇത്രയധികം മര്ദനമേറ്റ ശരീരം കാണുന്നത് ആദ്യമെന്ന് ഡോക്ടർ
- ലിയോ പതിനാലാമൻ പാപ്പ ഇന്ത്യ സന്ദർശിച്ചേക്കും
- പാപ്പയും ഇസ്രായേൽ പ്രസിഡന്റും ഫോണിൽ സംസാരിച്ചു
- അഭിനേതാവ് ശ്രീനിവാസൻ വിടവാങ്ങി
- ക്രിസ്തുമസ് സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം: ഉപരാഷ്ട്രപതി
- ഭരണഘടനാവിരുദ്ധമായി കത്തോലിക്കാ വൈദികൻ അറസ്റ്റ് ചെയ്യപ്പെട്ടു: ഫീദെസ്
Author: admin
മൂന്നാർ :ചിന്നക്കനാൽ ഫാത്തിമ മാതാ ഹൈസ്കുളിൽ ലഹരി വിരുദ്ധ റാലി, ലഹരിക്കെതിരായ പോസ്റ്റർ നിർമ്മാണം, സ്കിറ്റുകൾ തുടങ്ങിയവ നടന്നു. ലഹരിവിരുദ്ധ ക്യാമ്പയിൻ പരിപാടികളുടെ ഉദ്ഘാടനം ചെയ്ത് – കസ്റ്റംസ് , ഇൻഡയറക്ട് ടാക്സ് ആൻ്റ് നാർക്കോട്ടിക് (നാസിൻ്റെ – NACIN) നാഷണൽ അക്കാദമി അഡീഷണൽ ഡയറക്ടർ ജനറൽ മിനു പ്രമോദ് IRS ക്ലാസെടുത്തു. ലഹരി വസ്തുക്കൾ വിൽക്കുന്നവർ കള്ളന്മാരെപ്പോലെ വരുമെന്നും എല്ലാം നശിപ്പിക്കുമെന്നും മോഹവലയത്തിലാഴ്ത്തി ജീവിതം തകർക്കുമെന്നും മുന്നറിയിപ്പ് നൽകി. അറിവ് നേടലും കഴിവ് വളർത്തലും ലഹരിയാക്കി മാറ്റുവാൻ കുട്ടികൾക്ക് പ്രചോദനം നൽകി. സ്കൂൾ ഹെഡ്മാസ്റ്റർ അരുൾ ഫ്രഡറിക് അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി സോജൻ ജി. അധ്യാപകർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
കൊച്ചി : ടെട്രാ പോഡ് കടൽ ഭിത്തി ഇനിയും പൂർത്തീകരിക്കാനുള്ള കണ്ണമാലി മുതൽ മാനാശ്ശേരി വരെയുള്ള പ്രദേശങ്ങളിൽ നിർമ്മാണ പ്രവർത്തികൾ എന്ന് പൂർത്തിയാക്കുമെന്നതിനെ സംബന്ധിച്ചസമയക്രമം അറിയിക്കാൻ ഹൈകോടതി പലതവണ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടും ഹാജരാക്കാത്തതിനെ തുടർന്ന് ഇറിഗേഷൻ ഉദ്ദ്യോഗസ്ഥരും പഞ്ചായത്ത് സെക്രട്ടറിയും ബന്ധപ്പെട്ട ഫയലുകളുമായി നേരിട്ട് ഹാജരാകാൻ ഹൈകോടതി ഇടക്കാല ഉത്തരവിട്ടു. കണ്ണമാലി, ചെറിയ കടവ്, മാനാശ്ശേരി പ്രദേശങ്ങളിൽ കടൽകയറ്റം ശക്തിപ്പെട്ട പശ്ചാതലത്തിൽ, ചെല്ലാനം മുതൽ ഫോർട്ടു കൊച്ചിവരെയുള്ള പ്രദേശങ്ങളിലെ കാലാക്രമണത്തിന് പരിഹാരമാവശ്യപ്പെട്ട് നൽകിയിട്ടുള്ള റിട്ട് ഹർജി തിങ്കളാഴ്ച പരിഗണിച്ചപ്പോഴാണ് കോടതി ഉത്തരവിട്ടത്. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയ കോടതി കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. ടി.എ.ഡാൽഫിൻ, ബാബു കാളിപ്പറമ്പിൽ, ജിൻസൺ വെളുത്ത മണ്ണുങ്കൽ തുടങിയവർ നൽകിയ റിട്ട് ഹർജിയിലാണ് കോടതി ഉത്തരവ്വാദികൾക്കുവേണ്ടി അഡ്വ. ഷെറി ജെ. തോമസ് ഹാജരായി. കോടതി ഉത്തരവിനെ തുടർന്ന് നാട്ടുകാർ പഞ്ചായത്തു പ്രസി ഡന്റിനെ നേരിൽ കാണുകയും, സ്ഥിതിഗതികൾ കോടതിയെ ബോധ്യപ്പെടുത്താൻ പ്രസിഡന്റ് പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു.…
കൊല്ലം: ഫ്രണ്ട്സ് ഓഫ് റിന്യൂവൽ ഇന്ത്യ സ്നേഹതീരത്തിൻ്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വി.കോൾബേ കർമ്മ ശ്രേഷ്ട പുരസ്കാരം കൊല്ലം രൂപതയിലെ ജെയിൻ ആൻസിൽ ഫ്രാൻസിസ് ഏറ്റുവാങ്ങി. സംസ്ഥാനതലത്തിൽ വനിതാ ക്ഷേമ രംഗത്തെ സമഗ്രസംഭാവനക്കായാണ് അവാർഡ്. ആലപ്പുഴ എം.പി. കെ.സി വേണുഗോപാൽ ഉപഹാരം നൽകി. പ്രസിഡൻ്റ് ഉമ്മച്ചൻ ചക്കുപുരയ്ക്കൽ, കൃപാസനം ഡയറക്ടർ ഫാ.വി.പി ജോസഫ് ,വിനോദ് കുമാർ DIG പ്രിസൺ ഹെഡ്ക്വാർട്ടേഴ്സ് , IMS ഡയറക്ടർ ഫാ പ്രശാന്ത് , ഡോ. ഉഷാ , പ്രിൻസിപ്പാൾ സെൻ്റ് ജോസഫ്സ് വിമൺസ് കോളേജ് സംഘടനാ ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു. സംഘടനയുടെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ സാമൂഹിക ,സാംസകാരിക, വിദ്യാഭ്വാസ , കാർഷിക, വ്യാവസായിക , സഭാ സേവന ജീവകാരുണ്യ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെ ആദരിച്ചു.
സി സി ബി ഐ യുടെ പുതിയ സെക്രട്ടറിയേറ്റ് ന്യൂ ഡൽഹിയിൽ ഉദ്ഘാടനം ചെയ്തു.
സംവരണമേ എന്തോ മോശമെന്നും, അതൊക്കെ “താഴ്ന്ന ജാതിക്കാർക്ക് ” വേണ്ടി നിർമ്മിക്കപ്പെട്ടതാണെന്ന “പുശ്ചത്തോടു്” കണ്ട ആശാന്മാരാണ്, പാവപ്പെട്ട വൻ്റെ കലത്തിൽ കൈയിട്ടുവാരി നക്കി കൊണ്ടിരിക്കുന്നത് ഇതാണ് ചരിത്രപരമായ വിരോധാഭാസം എന്ന് പറയുന്നത്.
ജാതി സാമുദായിക സെൻസസ് നടപ്പാക്കണം
പെന്തക്കോസ്ത തിരുനാളിന് വരാപ്പുഴ അതിരൂപതാ ആർച്ച്ബിഷപ്പ് എമിരിത്തൂസ് മോസ്റ്റ് റവ.ഡോ.ഫ്രാൻസീസ് കല്ലറക്കൽ കൊടിയേറ്റിയതോടെ തുടക്കമായി
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വർദ്ദിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളും സജ്ജമാകണമെന്ന് കേന്ദ്ര സർക്കാർ നിർദേശം. ഓക്സിജൻ ലഭ്യതക്ക് പുറമെ, രോഗികളെ സമ്പർക്കവിലക്കിൽ ചികിത്സിക്കാനുള്ള കിടക്കകൾ, വെന്റിലേറ്ററുകൾ, അവശ്യ മരുന്നുകൾ എന്നിവ കരുതണം. കേന്ദ്ര ആരോഗ്യ ഡയറക്ടർ ജനറൽ ഡോ. സുനിത ശർമയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം കോവിഡുമായി ബന്ധപ്പെട്ട് അവലോകന യോഗങ്ങൾ ചേർന്നു. സംസ്ഥാന പ്രതിനിധികളും ആരോഗ്യ രംഗത്തെ സർക്കാർ സ്ഥാപന ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. രാജ്യത്ത് ജനുവരി ഒന്നു മുതൽ കോവിഡ് ബാധിച്ച് 44 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജൂൺ നാലിലെ കണക്കനുസരിച്ച് രാജ്യത്ത് 4,032 പേർക്ക് കോവിഡ് ബാധയുണ്ട്.
ഗസ്സ : ഒന്നും ചെയ്യാനില്ല ,കരയാനല്ലാതെ. ഗസ്സയിൽ കിരാതവേട്ട തുടർന്ന് ഇസ്രായേൽ. ലോകം മൗനവ്രതത്തിലാണ് .ഗസ്സയിലെമ്പാടും നടത്തിയ ആക്രമണങ്ങളിൽ 24 മണിക്കൂറിനിടെ 100 ഓളം പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഖാൻ യൂനുസിൽ പലസ്തീനികൾ താമസിച്ചിരുന്ന സ്കൂളിനു നേരെയുള്ള ആക്രമണത്തിൽ കുട്ടികളടക്കം 18 പേരുടെ മരണം സ്ഥിരീകരിച്ചു. റഫയിൽ ഭക്ഷ്യ വിതരണ കേന്ദ്രത്തിലെത്തിയവർക്കുനേരെ ചൊവ്വാഴ്ച നടന്ന ആക്രമണത്തിലും 27 പേർ കൊല്ലപ്പെട്ടു.
ബെംഗളൂരു: റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഇന്നലെ നേടിയ ഐപിഎൽ കിരീടം കണ്ണീരിൽ കുതിർന്നു . ഏറെ ആഹ്ലാദം നിറഞ്ഞ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ചുവെന്നാണ് റിപ്പോർട്ട്. അതിലേറെപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം ആണ് അപകടം. 2–3 ലക്ഷം ജനങ്ങൾ 35,000-കപ്പാസിറ്റിയുള്ള സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞതാണ് അപകടകാരണമെന്ന് മുഖ്യമന്ത്രി സിദ്ദരാമയ്യ പറഞു . 18 വർഷത്തെ കാത്തിരിപ്പിനുശേഷം റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ആദ്യ ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടനേട്ടം ആഘോഷിക്കുന്നതിനായി വിധാൻ സൗധയിൽ സർക്കാർ സംഘടിപ്പിച്ച പരിപാടിയിൽ വൻ ജനക്കൂട്ടമാണ് പങ്കെടുത്തത്. പ്രവേശന കവാടങ്ങളിൽ ആയിരക്കണക്കിന് ആളുകളാണ് അണിനിരന്നത് . സ്റ്റേഡിയത്തിന് പുറത്ത് ജനക്കൂട്ടം തിങ്ങിനിറഞ്ഞപ്പോൾ, തിക്കിലും തിരക്കിലും പെട്ട ആരാധകരെ നിയന്ത്രിക്കാൻ പോലീസ് നേരിയ ബലപ്രയോഗം നടത്തിയിരുന്നു. പോലീസ് സുരക്ഷാ വീഴ്ചയെക്കുറിച്ച് അന്വേഷിക്കുന്നു.ആഘോഷങ്ങൾ ദുരന്തമായതിൽ ആരാധകർക്ക് നിരാശയുണ്ട് . ഗുരുതരമായി പരിക്കേറ്റവരുടെ നില ആശങ്കാജനകമാണെന്നും റിപ്പോർട്ടുണ്ട് .
Subscribe to Updates
Get the latest creative news from FooBar about art, design and business.
