Author: admin

വിവരാവകാശ രേഖകളുടെ പിന്‍ബലത്തില്‍ സമാഹരിച്ച മുനമ്പം ഭൂമി ചരിത്രത്തെക്കുറിച്ച് സ്റ്റാലിന്‍ ദേവനും റവ.ഡോ. ജോഷി മയ്യാറ്റിലും ചേര്‍ന്ന് തയ്യാറാക്കിയ ലേഖനം. രേഖകള്‍ പറയുന്ന മുനമ്പം ചരിത്രം ഭൂമി കുംഭകോണത്തിന് ആരാണ് കൂട്ട്? മുനമ്പത്തിന്റെ യഥാതഥ ചരിതം മുനമ്പം ഭൂമി ചിലരുടെ കൈവശമെത്തിയ വഴികള്‍ അബ്ദുല്‍ സത്താര്‍ ഹാജി മൂസാ സേട്ടുവിന്റെ പക്കല്‍ സര്‍ക്കാര്‍ വക ആയിരുന്ന മുനമ്പം എത്തിയത് എങ്ങനെയെന്നത് ഏറ്റവും ചിന്തനീയമായ വിഷയമാണ്. മുനമ്പം വിഷയത്തെക്കുറിച്ച് പഠിക്കാന്‍ ശ്രമിക്കുന്നവര്‍ ആദ്യം എത്തേണ്ടത് ഈ വിഷയത്തിലാണ്.1924 മേയ് മാസം 30-ാം തീയതി തിരുവനന്തപുരം ഹുസൂര്‍ കച്ചേരി (സെക്രട്ടറിയേറ്റ്) റവന്യൂ വകുപ്പില്‍ നിന്നും കൊച്ചി ദിവാനയച്ച കത്തില്‍ ഇപ്രകാരം പറയുന്നു; ഡ്രാഫ്റ്റ്:ആര്‍ഒസി നമ്പര്‍: 693/1924 (Through the agent to the Governor General, Madras States) Sir, With reference to your Ietter Ref. On C.No: 908 of 99, dated the 28th April 1924, regarding…

Read More

പ്രഫ. ഷാജി ജോസഫ് 2015 ല്‍ പുറത്തിറങ്ങിയ ‘സ്വീറ്റ് ബീന്‍’ വൈകാരിക മാധുര്യത്തോടും ദാര്‍ശനിക ആഴത്തോടും കൂടി സാവധാനത്തില്‍ വികസിക്കുന്ന സൗമ്യവും ധ്യാനാത്മകവുമായ ചിത്രമാണ്. ദൂറിയന്‍ സുകെഗാവയുടെ ”ആന്‍” എന്ന നോവലിനെ ആസ്പദമാക്കി പ്രശസ്ത ജാപ്പനീസ് സംവിധായക നവോമി കവാസെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ”ഡൊറയാകി” എന്ന ജാപ്പാനീസ് വിഭവം വില്‍ക്കുന്ന സെന്റാറോയും(മസതോഷി നാഗാസെ), ടോക്കു (കിരിന്‍ കികി)എന്ന വൃദ്ധയും, മൂന്നാമതായി സെന്റാറോയുടെ കടയില്‍ ബാക്കി വരുന്ന ഭക്ഷണം കഴിക്കാനായി വരുന്ന അനാഥയായവകാനയും(ക്യാര ഉച്ചിഡ)തമ്മിലുള്ള സ്‌നേഹബന്ധത്തിന്റെ സൂക്ഷ്മമായ വിവരണമാണ് സിനിമ. നവോമി കവാസെയുടെ ചലച്ചിത്രങ്ങള്‍ പൊതുവെ ആത്മീയ അനുഭവങ്ങളാണ്. പ്രകൃതിദൃശ്യങ്ങളും പ്രകാശത്തെയും നിശ്ശബ്ദതയെയും മുഖ്യമായി ഉപയോഗിച്ചാണ് കഥയെഴുതുന്നത്. കാലത്തിന്റെ ഒഴുക്ക് പോലെയുളള ക്യാമറ ചലനം, കനിഞ്ഞ ഭാവങ്ങള്‍ എന്നിവ സിനിമയെ കാവ്യാത്മകമാക്കുന്നു. ചെറി പൂക്കള്‍ വിരിയുന്ന ദൃശ്യങ്ങള്‍, വെള്ളച്ചാട്ടം, മഴ… എല്ലാം കഥാപാത്രങ്ങളുടെ ആന്തരികാവസ്ഥയെ പ്രതിനിധീകരിക്കുന്നു. ടോക്കിയോയുടെ പ്രാന്തപ്രദേശത്ത് ഒരു ചെറിയ കട നടത്തുന്ന മധ്യവയസ്‌കനാണ് സെന്റാരോ. പറയാത്ത ഒരു ഭൂതകാലത്താല്‍…

Read More

ഷാജി ജോര്‍ജ് എവിടെ നിന്ന് ആരംഭിക്കണം? എങ്ങനെ ആരംഭിക്കണം? പറയാനുള്ളത് പലതും ഒരടുക്കിലും ചിട്ടയിലും ഒതുക്കിപ്പറയാന്‍ പ്രയാസപ്പെടുകയാണ്. ഒത്തിരി പറയാനുണ്ട്. അതുകൊണ്ടുതന്നെയാവണം ഒന്നും പറയാന്‍ കഴിയാത്ത പതനത്തില്‍ പെടുന്നത്. എഴുതാന്‍ പറ്റിയ ഒരു മാനസികാവസ്ഥയില്‍ ഇനിയും ഞാന്‍ എത്തിയിട്ടില്ലെന്നാണൊ? ശരിയാണല്ലോ. ഹൃദയം വികാരവിക്ഷുബ്ധമാണ്. തലച്ചോറ് തരിശുഭൂമിയെപ്പോലെ ചുട്ടുപൊള്ളി മൃഗതൃഷ്ണയുയര്‍ത്തുന്നു. വിറയാര്‍ന്ന വിരലുകള്‍. നനവുചേരുന്ന മിഴികള്‍. തൊണ്ടക്കുഴിയില്‍ എന്തോ തടഞ്ഞു നിന്നു വീര്‍പ്പുമുട്ടിക്കും പോലെ. ചിന്തകളില്‍ ചിലന്തിവലകള്‍ നെയ്തും, മനസ്സില്‍ മാറാലകള്‍ തീര്‍ത്തും നില്‍ക്കുന്ന ചേതന. കുടഞ്ഞെഴുന്നേറ്റു എല്ലാമൊന്നു തുടച്ചുനീക്കിക്കാണാന്‍ യത്‌നിക്കുമ്പോഴാകട്ടെ ഓര്‍മ്മകളുടെ ഓളങ്ങളില്‍ പൊന്തുതടിയായി ഒഴുകുന്നു. ഒരിടത്ത് ഒരു നിമിഷനേരമെങ്കിലും ഒന്ന് നില്‍ക്കാന്‍ കഴിഞ്ഞെങ്കില്‍ എന്നാണ് അപ്പോള്‍ തോന്നുക.ഈ പിരിമുറുക്കം എന്തിനെന്നല്ലേ?എന്തെന്നല്ലേ?എവിടെനിന്നെന്നും എങ്ങനേയെന്നുമല്ലേ?പറഞ്ഞുവരുന്നത് അതാണ്. പി.ജെ. ആന്റണി മരിച്ചു! എന്റെ ചിരകാലസുഹൃത്തായ പി.ജെ. ആന്റണി മരിച്ചു. ആന്റണി നിങ്ങളുടേയും ചങ്ങാതിയാവാം. ആരെങ്കിലുമാവാം. അല്ലായിരിക്കാം. ഏതായാലും നമ്മുടെ ആന്റണി മരിച്ചു!ആരാണ് ഈ പി.ജെ. ആന്റണി?അപ്പോള്‍ ചോദിക്കട്ടെ; ആരല്ല പി.ജെ. ആന്റണി?പി.ജെ. ആന്റണി ആദ്യവും…

Read More

പക്ഷം \ ബിജോ സില്‍വേരി. പഴയ കമ്യൂണിസ്റ്റ് രാജ്യമാണ് ഹംഗറി. 50 വര്‍ഷത്തെ കമ്യൂണിസ്റ്റ് ഭരണത്തിനു ശേഷം 1989ല്‍, പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ഹംഗറി പിരിച്ചുവിട്ടു. അതോടെ കമ്യൂണിസ്റ്റ് നേതാക്കളെയും പ്രത്യയശാസ്ത്രത്തെയും അനുസ്മരിക്കുന്ന പ്രതിമകള്‍ വീഴാന്‍ തുടങ്ങി. അട്ടിമറിക്കപ്പെട്ട പ്രതിമകള്‍ നശിപ്പിക്കണോ അതോ സ്വേച്ഛാധിപത്യത്തിന്റെ അപകടങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പായി സംരക്ഷിക്കണോ എന്നതിനെക്കുറിച്ച് ചൂടുപിടിച്ച ചര്‍ച്ചകള്‍ ഉയര്‍ന്നു. ഹംഗറിയുടെ പുതിയ സര്‍ക്കാര്‍, പ്രതിമകള്‍ തലസ്ഥാനമായ ബുഡാപെസ്റ്റിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു പഴയ കായിക വേദിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. അവിടെ 1993-ല്‍ ഒരു ഓപ്പണ്‍ എയര്‍ മ്യൂസിയം സ്ഥാപിക്കുകയും ചെയ്തു. അതാണ് മെമന്റോ പാര്‍ക്ക്. ഹംഗറിയിലെ വീണുപോയ കമ്യൂണിസ്റ്റ് കാലഘട്ടത്തിലെ പ്രതിമകളുടെ കേന്ദ്രമാണിന്ന് മെമന്റോ പാര്‍ക്ക്. സ്വേച്ഛാധിപതികളുടെ സ്മരണകളുടെ ശവകുടീരമെന്നാണ് ഈ പാര്‍ക്ക് വിശേഷിപ്പിക്കപ്പെടുന്നത്. പതിറ്റാണ്ടുകളോളം രാജ്യത്തെ പിടിച്ചുലച്ച ഒരു ഭരണകൂടത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനും പൈതൃകസ്മരണകള്‍ ഉണര്‍ത്താനും ഈ പാര്‍ക്കിലേക്ക് ലക്ഷക്കണക്കിനു സഞ്ചാരികളാണ് ഓരോ വര്‍ഷവും കടന്നുവരുന്നത്. മെമന്റോ പാര്‍ക്ക് സ്വേച്ഛാധിപത്യത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. അതേ സമയം, സേച്ഛാധിപത്യത്തെക്കുറിച്ച്…

Read More

ജെക്കോബി വിഴിഞ്ഞം രാജ്യാന്തര ട്രാന്‍സ്ഷിപ്മെന്റ് ടെര്‍മിനലില്‍ നിന്ന് ഫീഡര്‍ സര്‍വീസ് നടത്തുന്ന മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയുടെ (എംഎസ് സി) ഒരു പഴഞ്ചന്‍ ചരക്കുകപ്പല്‍, എല്‍സ 3, ആലപ്പുഴ തോട്ടപ്പള്ളി തീരത്തുനിന്ന് 14.6 നോട്ടിക്കല്‍ മൈല്‍ അകലെ അറബിക്കടലില്‍ മുങ്ങിയതിന്റെ ദുരന്താഘാതത്തില്‍ വിറങ്ങലിച്ചുനില്‍ക്കുമ്പോഴാണ് കേരളതീരത്ത് പരിസ്ഥിതിക്കും മത്സ്യസമ്പത്തിനും തീരദേശവാസികള്‍ക്കും കൂടുതല്‍ ആപല്‍ക്കരമായ മറ്റൊരു ചരക്കുകപ്പലപകടം കണ്ണൂര്‍ ആഴീക്കലില്‍ നിന്ന് 81.4 കിലോമീറ്റര്‍ അകലെയായി സംഭവിക്കുന്നത്. ശ്രീലങ്കയിലെ കൊളംബോയില്‍ നിന്ന് നവി മുംബൈയിലെ നാവ ശേവാ തുറമുഖത്തേക്കു പോവുകയായിരുന്ന സിംഗപ്പൂര്‍ രജിസ്ട്രേഷനുള്ള വാന്‍ ഹയി 503 എന്ന തയ് വാന്‍ ചരക്കുകപ്പലിലെ കണ്ടെയ്നറുകളില്‍ തീപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.ഡെക്കിനടിയില്‍ 1,083 കണ്ടെയ്നറുകളും ഡെക്കിനു മീതെ 671 കണ്ടെയ്നറുകളും കയറ്റിയ വാന്‍ ഹയി കപ്പലിലെ 143 കണ്ടെയ്നറുകളില്‍ തീപിടിക്കാവുന്ന ദ്രാവകങ്ങളും ഖരവസ്തുക്കളും, പെട്ടെന്ന് സ്വയം തീപിടിക്കുന്ന വസ്തുക്കളും, വിഷമുള്ള രാസപദാര്‍ഥങ്ങളും അടക്കം ഇന്റര്‍നാഷണല്‍ മാരിടൈം ഡെയ്ഞ്ചറസ് ഗുഡ്സ് വിഭാഗത്തില്‍പെടുന്ന അത്യന്തം അപകടകാരിയായ ചരക്കാണുള്ളതെന്ന് കാര്‍ഗോ മാനിഫെസ്റ്റില്‍ വെളിപ്പെട്ടു. രണ്ടായിരം…

Read More

ചങ്ങനാശ്ശേരി : ജാതി സെൻസസ് നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ, നായർ സർവീസ് സൊസൈറ്റി നിയമനടപടിക്ക് ഒരുങ്ങുന്നു. ജാതി സെൻസസ് രാജ്യത്തെ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ വിഭജിക്കുമെന്നാണ് എൻ എസ് എസ് പറയുന്നത്.ജാതി അടിസ്ഥാനമാക്കിയുള്ള കണക്കെടുപ്പിനെതിരെ എൻ‌എസ്‌എസ് ആവർത്തിച്ച് എതിർപ്പുകൾ ഉയർത്തിയിട്ടും കേന്ദ്ര സർക്കാർ, എൻ എസ് എസ്‌ ഉന്നയിച്ച ആശങ്കകൾ നിരന്തരം നിരാകരിക്കുകയാണുണ്ടായത് . ഇതോടെയാണ് കോടതിയെ സമീപിക്കാൻ എൻ എസ് എസ്സിനെ പ്രേരിപ്പിക്കുന്നത് . രാജ്യത്തെ ജനസംഖ്യയെക്കുറിച്ചുള്ള ജനസംഖ്യാ വിവരങ്ങൾ ശേഖരിക്കുന്നതിൽ മാത്രം സെൻസസ് പരിമിതപ്പെടുത്തണമെന്ന് ആവശ്യമുയർത്തി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവർക്ക് കത്ത് അയച്ചിട്ടുണ്ട്. ജാതി സെൻസസ് സംബന്ധിച്ച എതിർപ്പുകളെ വിമർശിക്കുന്ന എസ്‌എൻ‌ഡി‌പി, കെ എൽ സി എ മറ്റ് പിന്നോക്ക ജാതികൾ എന്നിവയുൾപ്പെടെയുള്ള മറ്റ് വിവിധ സമുദായങ്ങളിൽ നിന്നും കേന്ദ്ര സർക്കാരിന്റെ ഈ നടപടിക്ക് വലിയ പിന്തുണയാണുള്ളത് . ജാതി സെൻസസ് ഭരണഘടനയുടെ തത്വങ്ങൾക്ക് വിരുദ്ധമാണെന്നും…

Read More

തൃശ്ശൂർ: ഇന്റേൺഷിപ്പിന് പോയ മലയാളി വിദ്യാർത്ഥികൾ ഒഡീഷയിൽ ആക്രമിക്കപ്പെട്ടു. തൃശൂർ സർക്കാർ എഞ്ചിനീയറിംഗ് കോളേജിൽനിന്ന് ഇന്റേൺഷിപ്പിന് പോയ നാല് വിദ്യാർത്ഥികളാണ് ദുരനുഭവം . ഫോണും പഴ്സുമുൾപ്പെടെ കവർന്നു . വിദ്യാർഥികൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ആക്രമിക്കപ്പെട്ട വിദ്യാർഥികൾ ആദ്യ വർഷ എംടെക് പവർ സിസ്റ്റം പഠിക്കുന്നവരാണ് . ഇന്റേൺഷിപ്പ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾ ഞായറാഴ്ച പുട്ടുടി വെള്ളച്ചാട്ടം കാണാൻ പോയിരുന്നു. മടങ്ങും വഴിയാണ് ആക്രമിക്കപ്പെട്ടത്. ഒരാൾക്ക് തലയ്ക്ക് പരിക്കേറ്റു . സംഘത്തിലെ മൂന്നുപേരുടെയും ഫോണുകളും മോഷ്ടിക്കപ്പെട്ടു . ശേഷിച്ച ഒരാളുടെ മൊബൈൽ ഫോണിൽ നിന്നാണ് നാട്ടിലേക്ക് വിവരങ്ങൾ അറിയിച്ചത്. ഇവര്‍ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവര്‍ക്കും പരിക്കുണ്ട്. അടുത്തദിവസം തന്നെ ഇവര്‍ നാട്ടിലേക്ക് തിരിക്കും.

Read More

കൊച്ചി: കൊച്ചിയിൽ അപകടത്തിൽപ്പെട്ട ലൈബീരിയൻ കപ്പൽ MSC 3 എൽസ കമ്പനിക്ക് അന്ത്യശാസനവുമായി കേന്ദ്ര സർക്കാർ . അവശിഷ്ടങ്ങൾ മാറ്റുന്ന നടപടിക്രമങ്ങളിൽ എംഎസ്‌സി കമ്പനി ഗുരുതര വീഴ്ച വരുത്തിയതായി കേന്ദ്ര ഷിപ്പിങ് മന്ത്രാലയം മുന്നറിയിപ്പ് നൽകി . ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിൽ കമ്പനി കാലതാമസം വരുത്തിയെന്ന് കാട്ടി കേന്ദ്ര ഷിപ്പിങ് മന്ത്രാലയം കമ്പനിക്ക് നോട്ടീസ് അയച്ചു. കഴിഞ്ഞ മാസം 24നായിരുന്നു കൊച്ചി പുറംകടലിൽ ലൈബീരിയൻ കപ്പലായ എംഎസ്‌സി എൽസ 3 അപകടത്തിൽപ്പെട്ടത്. കപ്പൽ അപകടം ഇന്ത്യൻ തീരത്തെയും സമുദ്ര ആവാസ വ്യവസ്ഥയെയും കടുത്ത ആഘാതത്തിലാക്കിയതായി കേന്ദ്ര ഷിപ്പിങ് മന്ത്രാലയം പറഞ്ഞു. അപകടം കേരള തീരത്തെ ഇതിനകം ബാധിച്ചു. മത്സ്യതൊഴിലാളികൾക്ക് ജോലി നഷ്ടമായി. സാൽവേജ് നടപടിക്രമങ്ങൾ മെയ് 30 വരെ കമ്പനി വൈകിപ്പിച്ചെന്നും കേന്ദ്രം വ്യക്തമാക്കി. തുടക്കത്തിലെ കാലതാമസം വലിയ തിരിച്ചടിയുണ്ടാക്കിയെന്നും കേന്ദ്ര ഷിപ്പിങ് മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇന്ധനം നീക്കുന്നത് ഇനിയും തുടങ്ങിയില്ല. 48 മണിക്കൂറിനുള്ളിൽ ഇന്ധനം നീക്കുന്നതിനുള്ള നടപടി…

Read More