- മൂലമ്പിള്ളി പാക്കേജ്, ബജറ്റിൽ തുക വകയിരുത്തണംമൂലമ്പിള്ളി പാക്കേജ്, ബജറ്റിൽ തുക വകയിരുത്തണം;സെർവന്റ്സ് ഓഫ് കാത്തലിക് സൊസൈറ്റി
- “പെണ്മ “വനിത സംഗമം നടത്തി.
- പ്രതീക്ഷകൾക്കനുസൃതമായി പ്രവർത്തനങ്ങളെ രൂപീകരിക്കുവാൻ യുവനേതൃത്വങ്ങൾക്ക് കഴിയണം – ടി ജെ വിനോദ് എം.എൽ.എ
- അന്താരാഷ്ട്ര ഗാര്‍ഹിക തൊഴിലാളി ദിനാചരണം: ഉമ തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു
- ഫാ. മൈക്കിള്‍ പനച്ചിക്കല്‍ വി.സി വിടവാങ്ങി
- ആന്റി ഡ്രഗ് സെല്ലിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ്
- ലത്തീൻ കത്തോലിക്കർ സാമൂഹ്യ-രാഷ്ട്രീയ നീതി നിഷേധിക്കുന്നവരെ തിരിച്ചറിയണം :ബിഷപ് ഡോ.ഡി.സെൽവരാജൻ
- ലൂർദ് ആശുപത്രിയുടെ പുതിയ ഡയറക്ടറായി ഫാ. വിമൽ ഫ്രാൻസിസ് പണ്ടാരപ്പറമ്പിൽ ചുമതലയേറ്റു
Author: admin
ജനീവ: ഐക്യരാഷ്ട്രസഭയിൽ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രസംഗിക്കവെ നിരവധി യുഎന്‍ പ്രതിനിധികള്‍ ഇറങ്ങിപ്പോയി. നെതന്യാഹു വേദിയിലേക്ക് കയറിയപ്പോള്‍ കൂക്കിവിളിയുമുണ്ടായി. ഗാസയില്‍ യുദ്ധം അവസാനിച്ചിട്ടില്ലെന്ന് നെതന്യാഹു ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ പറഞ്ഞു. ഗാസയിലെ സാധാരണക്കാരെ ലക്ഷ്യമാക്കിയല്ല യുദ്ധമെന്നും പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നത് ഭ്രാന്തമായ നീക്കമാണെന്നും നെതന്യാഹു പറഞ്ഞു. ഗാസയിലെ ജനങ്ങളെ ഇസ്രയേല്‍ മനപ്പൂര്‍വം കൊടിയ പട്ടിണിയിലേക്ക് തളളിവിടുന്നുവെന്ന ആരോപണങ്ങൾ നെതന്യാഹു നിഷേധിച്ചു. ആവശ്യത്തിന് ഭക്ഷണം എത്തിക്കുന്നുണ്ടെന്നും ഹമാസ് ഭക്ഷണവും അവശ്യസാധനങ്ങളും മോഷ്ടിച്ച് പൂഴ്ത്തിവയ്ക്കുകയും വില്‍ക്കുകയും ചെയ്യുന്നതുകൊണ്ടാണ് ഗാസയില്‍ പട്ടിണിയുണ്ടാവുന്നതെന്നുമാണ് നെതന്യാഹുവിന്റെ പ്രസംഗം .
പുരാണം / ജെയിംസ് അഗസ്റ്റിന്‍ ബിച്ചുതിരുമല, ശ്യാം എന്നീപേരുകള്‍ മലയാള സിനിമാ സംഗീതരംഗത്ത് ഏറ്റവുമധികം പ്രശോഭിച്ചിരുന്ന കാലം. യേശുദാസ് എന്ന ഗായകന്‍ തരംഗിണി എന്ന തന്റെ സംഗീത കമ്പനിക്കായി ഒരു ക്രിസ്തീയഭക്തിഗാന സമാഹാരം നിര്‍മിക്കാന്‍ ഇവരെ ഏല്‍പ്പിക്കുന്നു. 1982-ല്‍ ‘പരിശുദ്ധ ഗാനങ്ങള്‍’ എന്ന പേരില്‍ പ്രകാശനം ചെയ്ത കസ്സെറ്റിലെ എല്ലാ ഗാനങ്ങളും മതഭേദമില്ലാതെ എല്ലാ മലയാളികളും സ്വീകരിച്ചു. മലയാളത്തില്‍ ആദ്യമായാണ് സിനിമാസംഗീതരംഗത്തു നിന്നും അതിപ്രഗത്ഭരെ ഒരു ക്രിസ്ത്യന്‍ ഭക്തിഗാനസമാഹാരം നിര്‍മിക്കാന്‍ ക്ഷണിക്കുന്നത്.നീലജലാശയത്തില്‍ ഹംസങ്ങള്‍ നീരാടും, ഏഴു സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം, ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്‍, കണ്ണും കണ്ണും തമ്മില്‍ തമ്മില്‍, മിഴിയോരം നനഞ്ഞൊഴുകും, ശ്രുതിയില്‍ നിന്നുയരും, തേനും വയമ്പും തുടങ്ങി മലയാളികള്‍ എക്കാലത്തും മാറോടു ചേര്‍ക്കുന്ന എണ്ണമറ്റ ഗാനങ്ങള്‍ എഴുതിയിട്ടുള്ള ബിച്ചു തിരുമല യേശുദാസിന്റെ ക്ഷണം സന്തോഷത്തോടെയാണ് സ്വീകരിച്ചത്. സാമുവേല്‍ ജോസഫ് എന്ന സംഗീതസംവിധായകന്‍ അറിയപ്പെട്ടിരുന്നത് ശ്യാം എന്ന പേരിലാണ്. എം.എസ്.വിശ്വനാഥന്‍, സലില്‍ ചൗധരി എന്നിവരുടെ സംവിധാനസഹായിയായി…
കാനോനികമായ രൂപത സ്ഥാപനത്തിന്റെ അഞ്ഞൂറാം വാർഷികം കൃതജ്ഞതയുടെയും വിശ്വാസ നവീകരണത്തിന്റെയും ആഘോഷമാക്കി മാറ്റാനാണ് രൂപത ഒരുങ്ങുന്നത്.
സിനിമ / സിബി ജോയി ‘നിന്റെ വാക്കുകള്‍ എന്നില്‍ നിറവേറട്ടെ’ എന്ന് മംഗളവാര്‍ത്തക്ക് ഉത്തരമരുളിയ അന്ന് മുതല്‍ നൊമ്പരങ്ങളുടെ ഒരു ഘോഷയാത്രയായിരുന്നു ദൈവമാതാവായ പരിശുദ്ധ കന്യാമറിയത്തിന്റെ ജീവിതത്തില്‍ നമുക്ക് കാണാന്‍ സാധിക്കുന്നത്. ദൈവഹിതം നിറവേറണമെന്ന ഉറച്ച തീരുമാനത്തോടെ നോവുകളും നൊമ്പരങ്ങളും ഹൃദയത്തില്‍ സംവഹിച്ച് രക്ഷാകരകര്‍മ്മത്തില്‍ പങ്കാളിയായ പരിശുദ്ധ അമ്മയുടെ നൊമ്പരങ്ങള്‍ ഹൃദയസ്പര്‍ശിയായി വരച്ചു കാണിക്കുന്ന സിനിമയാണ് ജോഷി ഇല്ലത്ത് സംവിധാനം ചെയ്ത ‘മൂന്നാം നൊമ്പരം’. വ്യാകുല മാതാവിന്റെ ഏഴ് നൊമ്പരങ്ങളില്‍ മൂന്നാമത്തെ നൊമ്പരത്തിന് പ്രാധാന്യം നല്‍കിയ അതിമനോഹരമായ ഈ ബൈബിള്‍ ചലച്ചിത്രം കണ്ട് പുറത്തിറങ്ങുന്ന ഓരോ വ്യക്തിയുടെയും കണ്ണുകളില്‍ കദനം നിറയുന്നുണ്ടെങ്കില്‍ മനസ് തുടിക്കുന്നുണ്ടെങ്കില്‍ അതൊരു പുനര്‍ വിചിന്തനത്തിന്റെ പുതിയ അധ്യായമായി മാറിയിട്ടുണ്ടാകും.പ്രതിസന്ധികളും പ്രതിബന്ധങ്ങളും ഉണ്ടാകുമ്പോള്‍ നാം ആദ്യം അന്വേഷിക്കുന്നത്, കുറ്റപ്പെടുത്താനുള്ള ആളെയാണ്. ഭാര്യ ഭര്‍ത്താവിനെതിരെയും ഭര്‍ത്താവ് ഭാര്യക്കെതിരെയും വിരല്‍ ചൂണ്ടുന്നിടത്ത് തുടങ്ങും കുടുംബങ്ങളുടെ തകര്‍ച്ചയും വിള്ളലും. അത്തരമൊരു നൊമ്പരത്തീയുടെ ചൂടില്‍ നിന്നും വിശ്വാസത്തിന്റെ പച്ചതുരുത്തിലേക്ക് നസറത്തിലെ തിരുദമ്പതികള്‍ പരസ്പരം കൈപിടിച്ച്…
പത്ത് ദിവസങ്ങൾക്കിടയിലുണ്ടായ ഈ രണ്ട് ആക്രമണങ്ങളിൽ പത്ത് കുട്ടികൾ കൊല്ലപ്പെട്ടതിൽ ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ് കടുത്ത ആശങ്ക പ്രകടിപ്പിച്ചു.
പി. എസ്. എസ്. എസ്. പ്രസിഡന്റ് ഫാ. ജോൺസൺ ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തെ ട്രഷറർ ഫാ. അജീഷ് ക്ലീറ്റസ് സ്വാഗതം ചെയ്യുകയും പുനലൂർ രൂപത അധ്യക്ഷൻ അഭിവന്ദ്യ സെൽവിസ്റ്റർ പൊന്നുമുതൽ പിതാവ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
സൈന്യത്തിന്റെ ഉന്നത ചാര ഏജൻസിയായ യൂണിറ്റ് 8200, അതിന്റെ അസൂർ ക്ലൗഡ് പ്ലാറ്റ്‌ഫോമിൽ വിപുലമായ നിരീക്ഷണ ഡാറ്റ സംഭരിച്ചുകൊണ്ട് കമ്പനിയുടെ സേവന നിബന്ധനകൾ ലംഘിച്ചുവെന്ന് മൈക്രോസോഫ്റ്റ്
ലിയോ പാപ്പായും ബേത്ലഹേം മേയർ മഹർ നിക്കോള കാനവാത്തിയും (@Vatican Media)
ബെനിനിലെ മെത്രാൻസമിതി ഫ്രാൻസിസ് പാപ്പായ്‌ക്കൊപ്പം – 2023-ലെ “അദ് ലിമിന” സന്ദർശനവേളയിൽനിന്നുള്ള ദൃശ്യം (VATICAN MEDIA Divisione Foto
പക്ഷം / ഫാ.സേവ്യര്‍ കുടിയാംശ്ശേരി മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നാണു മാര്‍ക്‌സ് പറഞ്ഞത്. അതപ്പാടെ വിഴുങ്ങിയിരുന്നു ഇവിടുത്തെ കമ്യൂണിസ്റ്റുകാര്‍. ഇപ്പോള്‍ അതേ കമ്യൂണിസ്റ്റുകാരുടെ നേതൃത്വത്തില്‍ ശബരിമലയില്‍ അയ്യപ്പസംഗമം നടത്തപ്പെട്ടു. വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു പിണറായി വിജയന്‍ ഭക്തനാണെന്ന്. ഗുരു സ്ഥാനത്തു പ്രതിഷ്ഠിതനാകാന്‍ ഇനി ഒരുപാടു സമയം വേണ്ടിവരില്ല.ഉദ്ഘാടന വേദിയില്‍ മുഷ്ടി ചുരുട്ടി സ്വാമി അയ്യപ്പാ എന്നു വിളിക്കാനും മറന്നില്ല കമ്യൂണിസ്റ്റു ഭക്തര്‍. ശരണ മന്ത്രം രാഷ്ട്രീയ മന്ത്രമായി ഉരുവിട്ടു ശീലിക്കുന്നു. മനുഷ്യനെ മയക്കിയെടുക്കാന്‍ ഇപ്പോള്‍ മതമന്ത്രം തന്നെ ഫലപ്രദമെന്നു തിരിച്ചറിഞ്ഞിരിക്കുന്നു. അടുത്ത ദിവസംതന്നെ ബിജെപി ക്കാരുടെ നേതൃത്വത്തില്‍ പമ്പയില്‍ ബദല്‍ അയ്യപ്പ സംഗമം നടന്നു. ബിജെപി അങ്ങനെയൊന്നും ചെയ്യേണ്ട കാര്യമില്ല. അല്ലെങ്കില്‍ത്തന്നെ അവര്‍ ഹിന്ദു പ്രീണനം വഴി വളരെ സ്വാഭാവികമായി വോട്ടു നേടുന്നവരാണ്.ഇനി കോണ്‍ഗ്രസ്സുകാര്‍ എന്നാണ് അയ്യപ്പസംഗമം നടത്തുന്നതെന്നറിയില്ല. അല്ല കോണ്‍ഗ്രസ്സുകാര്‍ക്കു ഹിന്ദുക്കളെ വേണ്ടെന്നാണോ. എന്തെങ്കിലും പേരില്‍ ഒരു സംഗമം കോണ്‍ഗ്രസ്സുകാരും സംഘടിപ്പിക്കാനാണു സാധ്യത. മതേതരത്വം മറന്ന പാര്‍ട്ടികള്‍ നമ്മുടെ രാജ്യം…
Subscribe to Updates
Get the latest creative news from FooBar about art, design and business.
