- പാലസ്തീൻ ജനതക്ക് സാമീപ്യം അറിയിച്ച് ലിയോ പാപ്പാ
- മുഖ്യമന്ത്രിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി എ കെ ആന്റണി
- ധര്‍മസ്ഥലയില്‍ വീണ്ടും അസ്ഥിഭാഗങ്ങള്‍ കണ്ടെത്തി
- ബ്രസീലിൽ തകര്‍ന്നുവീണ വിമാനത്തില്‍ 200 കിലോ കൊക്കെയ്ൻ
- ഡോ: ബെനറ്റ് സൈലം സംസ്ഥാന പിന്നോക്ക സമുദായ കമ്മീഷൻ അംഗം
- ക്രിസ്തുവിന്റെ പരിമളം പരത്തിയ ഇടയ ശ്രേഷ്ടൻ, ജേക്കബ് തൂങ്കുഴി പിതാവ്
- തൃശൂർ അതിരൂപതാ മുൻ ആർച്ച് ബിഷപ്പ് ജേക്കബ് തൂങ്കുഴി കാലം ചെയ്തു
- ‘വെന്‍ ഐ സൊ യു’
Author: admin
കാലിംപോങ്: ടിബറ്റൻ ആത്മീയനേതാവ് ദലൈലാമയുടെ സഹോദരൻ ഗ്യാലോ തോൻഡുപ് (97) അന്തരിച്ചു. വടക്കൻ ബംഗാളിലെ കാലിംപോങ്ങിലെ വീട്ടിലായിരുന്നു അന്ത്യം. ദലൈലാമയുടെ 6 സഹോദരങ്ങളിൽ ഏറ്റവും മുതിർന്നയാളായ ഗ്യാലോ തോൻഡുപ് ടിബറ്റിന്റെ അവകാശങ്ങൾക്കായുള്ള ശ്രമങ്ങളിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ടിബറ്റൻ പ്രവാസ സർക്കാരിൽ 1991 മുതൽ 1993 വരെ പ്രധാനമന്ത്രിയും 1993 മുതൽ 1996വരെ സുരക്ഷാമന്ത്രിയുമായിരുന്നു. 1928-ൽ ചൈനയിലെ ടാക്‌സറിലാണ് ഗ്യാലോ ജനിച്ചത്. 1939-ൽ അദ്ദേഹം കുടുംബത്തോടൊപ്പം ടിബറ്റിലെ ലാസയിലേക്ക് താമസം മാറി. 14 വയസ്സുള്ളപ്പോൾ ചൈനയിലെ നാൻജിംഗിൽ ചൈനീസ് ചരിത്രം പഠിക്കാൻ പോയി. അവിടെ അദ്ദേഹം ചിയാങ് കൈ-ഷെക് ഉൾപ്പെടെയുള്ള നേതാക്കളെ കണ്ടുമുട്ടി. 1948-ൽ ഷു ഡാനെ വിവാഹം കഴിച്ചു. സംസ്കാരം ചൊവ്വാഴ്ച കാലിംപോങ്ങിൽ നടക്കും.
കൊച്ചി:നാലായിരത്തിലധികം പുസ്തകങ്ങളുടെ വന്‍ശേഖരവുമായി കുമ്പളങ്ങിയിലെ സമരിയ ഓള്‍ഡ് ഏജ് ഹോമില്‍ സമരിയ ലൈബ്രറി ഉദ്ഘാടനത്തിനൊരുങ്ങുന്നു. കുമ്പളങ്ങി ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡ് ശാസ്ത്രി റോഡില്‍ 2023 ഒക്ടോബര്‍ 24ന് ആരംഭിച്ച സമരിയ ഓള്‍ഡ് ഏജ് ഹോമിലെ വിശാലമായ ഹാളിലാണ് കൊച്ചിക്ക് വായനയുടെ പുതു ലോകം തീർക്കുന്ന ഗ്രന്ഥാലയം ഒരുങ്ങുന്നത്. 2025 മെയ് ഒന്നിന് ലൈബ്രറി ഉദ്ഘാടനം ചെയ്യും. കുസാറ്റിൽ നിന്ന് റിട്ടയർ ചെയ്ത ലൈബ്രറേറിയൻ കുമ്പളങ്ങി സ്വദേശി മാനുവൽ പോത്തടിയുടെ നേതൃത്വത്തിൽ ആത്മീയം, ജീവചരിത്രം, ചരിത്രം, കല, സാഹിത്യം എന്നീ വിവിധ വിഭാഗങ്ങളിലായി ക്രമീകരിക്കുന്ന സമരിയ ലൈബ്രറിക്ക് പ്രത്യേകതകള്‍ നിരവധിയാണ്. പശ്ചിമ കൊച്ചിയിലെ എഴുത്തുകാര്‍ ലോകത്തിനു ഇതുവരെ നല്‍കിയിട്ടുള്ള മികച്ച സംഭാവനകള്‍ പരമാവധി കണ്ടെത്തി പ്രദർശിപ്പിക്കുന്നതും പശ്ചിമകൊച്ചിയിലെ സമകാലിക എഴുത്തുകാരുടെ ഇതുവരെയുള്ള പുസ്തകങ്ങൾ ശേഖരിച്ച് ലൈബ്രറിയിൽ പ്രത്യേക ശേഖരം ഉണ്ടാക്കുന്നതും സമരിയ ലൈബ്രറിയുടെ ഏറ്റവും വലിയ പ്രത്യേകതയായിരിക്കും. നിശ്ചിതസമയത്ത് പൊതുജനങ്ങള്‍ക്ക് ലൈബ്രറി ഉപയോഗിക്കുന്നതിനുള്ള സൗകര്യവും റഫറണ്‍സ് പുസ്തകങ്ങൾ ലൈബ്രറിയില്‍ ഇരുന്ന് വായിക്കുന്നതിനുള്ള ക്രമീകരണങ്ങൾക്കുമൊപ്പം…
കൊടുങ്ങല്ലൂർ: തുരുത്തിപ്പുറം ഫാ. താണിയത്ത് ചാരിറ്റബിൾ ട്രസ്റ്റ് നിർദ്ദനർക്കായി നിർമ്മിച്ചു നൽകിയ 40 വീടുകളുടെ താക്കോൽദാനം കോട്ടപ്പുറം രൂപത വികാസ് ഓഡിറ്റോറിയത്തിൽ വച്ച് കേന്ദ്ര പെട്രോളിയം, നാച്ചുറൽ ഗ്യാസ്,ടൂറിസം വകുപ്പ് മന്ത്രി സുരേഷ്ഗോപി നിർവഹിച്ചു. ചടങ്ങിൽ കൊടുങ്ങല്ലൂർ MLA അഡ്വ. വി. ആർ. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ട്രസ്റ്റിന്റെ സ്ഥാപകൻ ഫാ.വർഗീസ് താണിയത്ത് ഉന്നത വിദ്യാഭ്യാസം നടത്തുന്ന കുട്ടികൾക്ക് സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ. റോക്കി റോബി കളത്തിൽ ഇരുന്നൂറോളം കുട്ടികൾക്ക് സ്കൂൾബാഗ്, ഇൻസ്‌ട്രുമെന്റ് ബോക്സ്, കുട, വാട്ടർ ബോട്ടിൽ എന്നിവ വിതരണം ചെയ്തു. കൊടുങ്ങല്ലൂർ മുൻസിപ്പൽ കൗൺസിലർ എൽസി പോൾ, കൊടുങ്ങല്ലൂർ റോട്ടറി ക്ലബ് പ്രസിഡന്റ് ടി. എൽ. സത്യൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ട്രസ്റ്റിന്റെ ഡയറക്ടർ ഫാ. ഫ്രാൻസിസ് താണിയത്ത് സ്വാഗതവും, ചെയർമാൻ ജോസി താണിയൻ നന്ദിയും പ്രകടിപ്പിച്ചു. പുതുതായി ഈ വർഷം നിർമ്മിക്കുന്ന 30 വീടുകളുടെ നിർമ്മാണഉദ്ഘടനം നിർമ്മാണതൊഴിലാളികളായ k. F…
ഇംഫാൽ: മുഖ്യമന്ത്രി ബിരേൻ സിങിന്റെ രാജിക്ക് പിന്നാലെ മണിപ്പൂർ നിയമസഭാ സമ്മേളനം മാറ്റിവെച്ചു. മുഖ്യമന്ത്രിക്കെതിരെ അവിശ്വാസം കൊണ്ടുവരാൻ കോൺഗ്രസ് നീക്കങ്ങൾ തുടങ്ങിയതിന് പിന്നാലെയായിരുന്നു ബിരേൻ സിങിന്റെ രാജി. ഡൽഹിയിൽ എത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു ബിരേൻ സിങ് രാജിക്കത്ത് നൽകിയത്. കലാപം തുടങ്ങി രണ്ട് വർഷത്തിന് ശേഷമാണ് ബിരേൻ സിങിന്റെ രാജി. രാജിക്കത്ത് ഗവർണർ അജയ് ഭല്ലയ്ക്ക് കൈമാറി. നേരത്തേ കോൺറാഡ്സിങ്മയുടെ നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) ബിരേൻ സിങ് സർക്കാരിനുള്ള പിന്തുണപിൻവലിച്ചിരുന്നു. കലാപം നടക്കുന്ന സംസ്ഥാനത്തെ ക്രമസമാധാനം പൂർവസ്ഥിതിയിലാക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
ഗാസ സിറ്റി: ഗാസ മുനമ്പിന്റെ വടക്ക് ഭാഗത്തെ പ്രധാന ഇടനാഴിയില്‍നിന്ന് പിന്മാറി ഇസ്രയേല്‍ സൈന്യം. ഇസ്രായേല്‍-ഹമാസ് വെടിനിര്‍ത്തല്‍ കരാറിലെ വ്യവസ്ഥപ്രകാരമാണ് ഇസ്രയേല്‍ പിന്മാറ്റം. വടക്കന്‍ ഗാസയുടെയും തെക്കന്‍ ഗാസയുടെയും ഇടയില്‍ നെത്‌സാരിം ഇടനാഴിയില്‍നിന്നാണ് സൈന്യം പിന്മാറിയത്. ജനുവരി 19 ലെ ഇസ്രായേല്‍-ഹമാസ് വെടിനിര്‍ത്തല്‍ കരാറിന്റെ കീഴില്‍ ഇതുവരെ 16 ഇസ്രായേല്‍ ബന്ദികളെയും 566 പലസ്തീന്‍ തടവുകാരെയും മോചിപ്പിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സൈനികമേഖലയായി ഇസ്രയേല്‍ പ്രഖ്യാപിച്ച ആറുകിലോമീറ്റര്‍ നീളമുള്ള ഈ ഇടനാഴിയില്‍ നിന്നുള്ള പിന്മാറ്റം. സൈന്യം പിന്മാറിയതോടെ കാറുകളിലും മറ്റുവാഹനങ്ങളിലുമായി കിടക്കകളും വീട്ടുസാധനങ്ങള്‍ നിറച്ച് നൂറുകണക്കിന് പലസ്തീനികള്‍ വടക്കന്‍ ഗാസയിലേക്ക് മടങ്ങാന്‍ തുടങ്ങി. ഇസ്രയേല്‍സൈന്യം ഇടനാഴിയില്‍നിന്ന് പൂര്‍ണമായി പിന്മാറുന്നതോടെ 15 മാസമായി തുടരുന്ന യാത്രാനിയന്ത്രണത്തിനുകൂടിയാണ് അവസാനമാകുന്നത്. വെടിനിര്‍ത്തല്‍ക്കരാര്‍ നിലവില്‍വന്നതു മുതല്‍ ഈ മേഖലയിലൂടെ വടക്കന്‍ ഗാസയിലേക്ക് പലസ്തീന്‍കാരെ ഇസ്രയേല്‍സൈന്യം കടത്തിവിട്ടുതുടങ്ങിയിരുന്നു. മൂന്നാഴ്ചയ്ക്കുള്ളില്‍ വെടിനിര്‍ത്തലിന്റെ ആദ്യ ഘട്ടം അവസാനിക്കുമ്പോള്‍ 33 ബന്ദികളെയും 1,900 തടവുകാരെയും മോചിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 33 പേരില്‍ എട്ട് പേര്‍ മരിച്ചതായി…
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പുതിയ മുഖ്യമന്ത്രിയെ ബിജെപി ദേശീയ നേതൃത്വം ഇന്ന് പ്രഖ്യാപിച്ചേക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വിദേശത്തേക്ക് തിരിക്കുന്നതിന് മുമ്പ് മുഖ്യമന്ത്രിയെ തീരുമാനിക്കാനാണ് സാധ്യത. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രി അമിത് ഷാ തുടങ്ങിയവരുമായി ചര്‍ച്ച നടത്തി.27 വര്‍ഷത്തിന് ശേഷമാണ് രാജ്യതലസ്ഥാന ഭരണം ബിജെപി പിടിച്ചെടുക്കുന്നത്. വിജയിച്ച എംഎല്‍എമാരില്‍ നിന്നും ഒരാളെ മുഖ്യമന്ത്രിയാക്കാനാണ് പാര്‍ട്ടി ദേശീയ നേതൃത്വം കൂടുതല്‍ താല്‍പ്പര്യം കാണിച്ചേക്കുക എന്നാണ് റിപ്പോര്‍ട്ട്. എഎപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാളിനെ അട്ടിമറിച്ച പര്‍വേശ് വര്‍മയുടെ പേരിനാണ് മുന്‍തൂക്കം. ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്നാണ് പര്‍വേശിന്റെ അട്ടിമറി ജയം. മുന്‍ മുഖ്യമന്ത്രി സാഹിബ് സിങ് വര്‍മയുടെ മകനാണ് 47 കാരനായ പര്‍വേശ് വര്‍മ. രണ്ടു തവണ എംപിയായിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 സെല്‍ഷ്യസ് മുതല്‍ 3 സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു. സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശങ്ങളും പുറപ്പെടുവിച്ചു. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും മുന്നറിയിപ്പുണ്ട്. പൊതുജനങ്ങള്‍ സുരക്ഷാ നിര്‍ദേശങ്ങളും പാലിക്കണമെന്നാണ് നിര്‍ദേശം.
തിരുവനന്തപുരം: നിയമസഭയില്‍ ബജറ്റിന്മേലുള്ള ചര്‍ച്ച ഇന്ന് തുടങ്ങും. മൂന്നു ദിവസമാണ് പൊതു ചര്‍ച്ച നടക്കുക. ചര്‍ച്ചയ്ക്ക് ബുധനാഴ്ച ധനമന്ത്രി മറുപടി പറയും. വ്യാഴാഴ്ച ബജറ്റ് ഉപധനാഭ്യര്‍ത്ഥന ചര്‍ച്ചയും വോട്ടെടുപ്പും നടക്കും. ഈ മാസം ഏഴിനാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിച്ചത്.
റായ്പൂര്‍: ഛത്തീസ് ഗഡില്‍ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന 12 നക്‌സലുകളെ വധിച്ചു. ഏറ്റുമുട്ടലില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയിലാണ് സംഭവം.ഇന്ദ്രാവതി ദേശീയോദ്യാന പ്രദേശത്തെ വനത്തില്‍ സുരക്ഷാസേന മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥര്‍ അപകടനില തരണം ചെയ്തതായി അധികൃതര്‍ സൂചിപ്പിച്ചു. വധിച്ച മാവോയിസ്റ്റുകളുടെ പക്കല്‍ നിന്നും നിരവധി ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. കൂടുതല്‍ സേനയെ ഏറ്റുമുട്ടല്‍ സ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കോട്ടയം: കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ സിറോ മലബാര്‍ സഭ ചങ്ങനാശേരി അതിരൂപത. വിവിധ വിഷയങ്ങളിലെ അവഗണന ചൂണ്ടിക്കാട്ടി ചങ്ങനാശ്ശേരി അതിരൂപതയുടെ മുഴുവൻ പള്ളികളില്‍ ഇന്ന് സര്‍ക്കുലര്‍ വായിച്ചു . ആർച്ച് ബിഷപ്പ് തോമസ് തറയിലാണ് ഇത് സംബന്ധിച്ച് സർക്കുലർ പുറത്തിറക്കിയത് . ക്രിസ്തീയ സമൂഹത്തിന് അർഹമായ ന്യൂനപക്ഷ അവകാശങ്ങൾ ലംഘിക്കപ്പെടുന്നെന്ന് സഭ സര്‍ക്കുലറിൽ ആരോപിക്കുന്നു. പരിസ്ഥിതി നിയമങ്ങളും വഖഫ് നിയമങ്ങളും സഭയെ ഭീഷണിപ്പെടുത്തുന്നു. ക്രൈസ്തവരുടെ പ്രശ്നങ്ങള്‍ പഠിക്കാനുള്ള ജസ്റ്റിസ് ജെ ബി കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് എവിടെ?. കുട്ടനാട്ടിലെ നെല്‍കര്‍ഷകരും മലയോര കര്‍ഷകരും ദുരിതത്തിലാണെന്നും സര്‍ക്കുലറില്‍ പറയുന്നു. സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കനത്തപ്രതിസന്ധി നേരിടുകയാണ്. അധ്യാപക- അനധ്യാപക നിയമനങ്ങൾ വിവിധ കാരണത്താൽ അട്ടിമറിക്കുകയാണ്. മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ സഭയെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്‍റെ കണ്ണിൽ കാണുകയാണെന്നും സര്‍ക്കുലറിൽ വിമര്‍ശിക്കുന്നു. അടുത്ത ശനിയാഴ്ച കർഷക രക്ഷാ നസ്രാണി മുന്നേറ്റ ലോങ് മാര്‍ച്ച് നടത്തുമെന്നും സര്‍ക്കുലറിലുണ്ട്. അടുത്ത ശനിയാഴ്ച അവകാശ പ്രഖ്യാപന സമ്മേളനവും…
Subscribe to Updates
Get the latest creative news from FooBar about art, design and business.