- തെന്നല ഓർമ്മയായി; വിട നൽകി കേരളം
- പരിസ്ഥിതി ദിനം ആചരിച്ചു
- സിന്ധു നദീജല കരാര്‍: ഇന്ത്യ നിലപാട് മാറ്റണമെന്ന് പാക്കിസ്ഥാൻ
- ചരക്കുകപ്പലിൽ നിന്നുള്ള ബാരലുകൾ വിഴിഞ്ഞം തീരത്തടിഞ്ഞു
- ത്യാഗസ്മരണയിൽ ബലിപെരുന്നാൾ
- പാരിസ്- ചാർട്ടെ തീർത്ഥാടത്തിൽ പങ്കാളികൾ ആയി 19000 യുവജനങ്ങൾ
- KLCA നേതൃസംഗമവും .പ്രൊഫ. ആൻറണി ഐസക് അനുസ്മരണവും
- ‘സൂഡിയോ’ ബഹിഷ്കരണം പുലിവാലായി
Author: admin
വയനാട് : ഉരുൾപൊട്ടൽ ദുരന്തബാധിത മേഖലകളിലെ കുട്ടികൾക്കായി മേപ്പാടി സ്കൂളിൽ നാളെ പ്രവേശനോത്സവം നടക്കും. ദുരന്തത്തിൽ തകർന്ന മുണ്ടക്കൈ, വെള്ളാർമ്മല സ്കൂളുകളിലെ 614 വിദ്യാർത്ഥികളാണ് നാളെ മേപ്പാടി ഗവ ഹയർ സെക്കണ്ടറി സ്‌കൂൾ സ്കൂളിലെത്തുക. വിദ്യാർത്ഥികൾക്ക് വാഹനസൗകര്യമുൾപ്പെടെ എല്ലാ മുൻ കരുതലുകളും സ്കൂൾ അധികൃതർ ഒരുക്കിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ അധ്യയന വർഷം യാതൊരു കാരണവശാലും നഷ്ടപ്പെട്ടുപോകാതിരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് താത്ക്കാലിക സൗകര്യത്തോടെ ക്ലാസ്സുകൾ ആരംഭിക്കുന്നത്.
ഗുണ്ടൂർ: കനത്ത മഴ, ആന്ധ്രാ പ്രദേശിന്റെ പലയിടങ്ങളും വെള്ളത്തിനടിയിലായി. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഇതുവരെ എട്ട് പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. പലയിടങ്ങളിലും കുടുങ്ങി കിടന്ന എ ൻപതിലധികം പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനത്തതിനായി എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങളെ സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. മുഖ്യമന്ത്രി എൻ ചന്ദ്ര ബാബു നായിഡു സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. കാലാവസ്ഥ മോശമായതിനെ തുടർന്ന് ശനിയാഴ്ച അദ്ദേഹം തന്റെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയിരുന്നു. അടിയന്തിര സഹായമായി അദ്ദേഹം എല്ലാ ജില്ലകൾക്കും മൂന്ന് കോടി രൂപ വീതം അനുവദിക്കുകയും ചെയ്തിരുന്നു. മരിച്ച എട്ട് പേരിൽ അഞ്ച് പേര് മൊഗൽരാജപുരത്ത് നിന്നുള്ളവരാണ്. ഇവർ മണ്ണിടിച്ചിലിലാണ് മരിച്ചത്. ഗുണ്ടൂരിൽ കാർ വെള്ളത്തിൽ മുങ്ങി ഒരു അധ്യാപകനും രണ്ട് വിദ്യാർത്ഥികളും മരിച്ചിരുന്നു.
കൊച്ചി : താര സംഘടനയായ A. M. M. A യുടെ ഓഫീസില്‍ പൊലീസ് പരിശോധന നടത്തി. നടന്മാരായ ഇടവേള ബാബു, മുകേഷ് എന്നിവര്‍ക്കെതിരെയുള്ള കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. പ്രത്യേക അന്വേഷണ സംഘം ഓഫീസിലെത്തിയത്.
തിരുവനന്തപുരം: അടുത്ത ഏഴു ദിവസം സംസ്ഥാനത്ത് വ്യാപകമായി നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. വടക്ക് കിഴക്കൻ അറബിക്കടലിനും പാകിസ്ഥാൻ തീരത്തിനും മുകളിലായി രൂപംകൊണ്ട ‘അസ്ന’ ചുഴലിക്കാറ്റ് ഞായറാഴ്ച രാവിലെവരെ ചുഴലിക്കാറ്റായി തുടരും. തുടർന്ന് സെപ്റ്റംബർ രണ്ടിന് ശക്തികുറയാനാണ് സാധ്യത. കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും മറ്റു ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കോഴിക്കോട്: എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ കെ ജെ ബേബി അന്തരിച്ചു. വയനാട് ചീങ്ങോട്ടെ നടവയലിലെ വീടിനോട് ചേർന്ന കളരിയിൽ ഞായറാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നാടക കലാകാരൻ, സാഹിത്യകാരൻ, ബദൽ വിദ്യാഭ്യാസ പ്രവർത്തകൻ എന്ന നിലയിലെല്ലാം പ്രശസ്തനായിരുന്നു. വയനാട്ടിലെ ആദിവാസി വിദ്യാർത്ഥികളുടെ ബദൽ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ കെ ജെ ബേബി സജീവമായി ഇടപെട്ടിരുന്നു. കെ ജെ ബേബിയുടെ മാവേലി മൻറം എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാർഡും മുട്ടത്തുവർക്കി അവാർഡും ലഭിച്ചിരുന്നു. കണ്ണൂർ മാവിലായി സ്വദേശിയായ ബേബി 1973ലാണ് വയനാട്ടിലേയ്ക്ക് താമസം മാറിയത്. ആദിവാസി വിഭാഗങ്ങൾക്കൊപ്പം താമസിക്കുകയും അവരുടെ പരമ്പരാഗത കലാ-സാംസ്കാരിക ജീവിതം അടുത്തറിയുകയും ചെയ്തു. ആദിവാസികളുടെ പാട്ടുകളുടെയും ഐതിഹ്യങ്ങളുടെയും സമ്പന്നമായ ലോകം ബേബിയിലെ എഴുത്തുകാരനെ സ്വാധീനിച്ചിരുന്നു. കേരളത്തിലെ നക്സലൈറ്റ് മുന്നേറ്റത്തിൻ്റെ സാംസ്കാരിക മുഖമായിരുന്ന സാംസ്കാരിക വേദിയുടെ സജീവ പ്രവർത്തകനായിരുന്നു ബേബി. താൻ തൊട്ടറിഞ്ഞ ആദിവാസി ജീവിതം മുൻനിർത്തി 1970കളുടെ അവസാനം ബേബി നാടുഗദ്ദിക എന്ന നാടകം രചിച്ചു. വയനാട് സാംസ്കാരിക വേദിയുടെ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, മലപ്പുറം,ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, എന്നീ പത്ത് ജില്ലകളിൽ യെല്ലോ അലേർട്ടും തിരുവനന്തപുരം, കൊല്ലം, പാലക്കാട്, ത്യശ്ശൂർ എന്നീ നാല് ജില്ലകളില്‍ ഗ്രീൻ അലേർട്ടും പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരുന്നു. മഴ തുടരുന്ന സാഹചര്യത്തില്‍ മലയോര തീരദേശ മേഖലകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അറബികടലിൽ അസ്ന ചുഴലിക്കാറ്റ് രൂപപ്പെട്ടതിനാൽ സെപ്റ്റംബർ മൂന്ന് വരെ മഴ തുടരും.
കൊച്ചി :രാജ്യത്ത് സ്ത്രീകൾക്കെതിരെ വർദ്ധിച്ചുവരുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് കെ.സി.വൈ.എം വരാപ്പുഴ അതിരൂപത നടത്തിയ നൈറ്റ് മാർച്ച് കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന സമിതി ഉപാധ്യക്ഷ മീഷ്മ ജോസ് ഉദ്ഘാടനം ചെയ്‌തു.കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക് അധ്യക്ഷത വഹിച്ചു. കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി റോസ് മേരി കെ .ജെ സ്വാഗതം ആശംസിച്ചു.ട്രഷറർ ജോയ്‌സൺ പി .ജെ, എക്സിക്യൂട്ടീവ് അംഗങ്ങളായ വിനോജ് വർഗീസ്, അക്ഷയ് അലക്സ്, അരുൺ സെബാസ്റ്റ്യൻ,യൂണിറ്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.വരാപ്പുഴ അതിരൂപത സെക്രട്ടറി ലെറ്റി എസ്.വി ഏവർക്കും നന്ദി അർപ്പിച്ചു
നാഗപട്ടണം: വേളാങ്കണ്ണി ആരോഗ്യമാതാ തീർത്ഥാടന കേന്ദ്രം ബസിലിക്കയിൽ പരിശുദ്ധ കന്യാമറിയത്തിൻ്റെ ജനനതിരുനാളിന്കൊടികയറി. തഞ്ചാവൂർ ബിഷപ്പ് മോസ്റ്റ് റവ.ഡോ. എൽ. സഹായരാജ് മുഖ്യകാർമികനായിരുന്നു. സെപ്റ്റംബർ 7 ന് വൈകീട്ട് 5.15 ന് ജപമാലയും തുടർന്ന് ആഘോഷമായ ദിവ്യബലിയും ഉണ്ടായിരിക്കും.പ്രധാന തിരുനാൾ ദിനമായ 8-ാം തിയതി രാവിലെ 6.30 ന് മോണിംഗ് സ്റ്റാർ ദേവാലയത്തിൽ തഞ്ചാവൂർ ബിഷപ് ഡോ. എൽ. സഹായരാജ് തിരുനാൾ ദിവ്യബലിക്ക് മുഖ്യകാർമികത്വം വഹിക്കും. ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 7 വരെ മോണിംഗ് സ്റ്റാർ ദേവാലയത്തിൽ ദിവസവും രാവിലെ 9 മണിക്ക് മലയാളം ദിവ്യബലി ഉണ്ടായിരിക്കും.ഈ ദിവസങ്ങളിൽ മലയാളം കൂടാതെ തമിഴ്, കന്നട,തെലുങ്ക്, ഒഡിഷ, മറാത്തി, ഇംഗ്ലീഷ് ഭാഷകളിലും വിശുദ്ധ കുർബാന ഉണ്ടായിരിക്കും. തിരുനാൾ കുർബാനയും മറ്റു തിരുക്കർമങ്ങളും ജയ പ്ലസ് ചാനലിൽ സംപ്രേഷണം ചെയ്യും.സെപ്റ്റംബര്‍ എട്ടിന് ആഘോഷിക്കുന്ന ആരോഗ്യമാതാവിന്റെ തിരുനാളിന് മുന്നോടിയായി ഫ്രാന്‍സിസ് പാപ്പായുടെ അംഗീകാരത്തോടെ തഞ്ചാവൂരിലെ നിയുക്ത ബിഷപ് സഗായരാജ് തംബുരാജിന് എഴുതിയ കത്തിൽ വിശ്വാസകാര്യങ്ങള്‍ക്കായുള്ള റോമന്‍…
തിരുവനന്തപുരം :വിഴിഞ്ഞത്തേക്ക് കമ്മിഷനിങ്ങിന് മുന്‍പ് വീണ്ടുമൊരു മദര്‍ഷിപ്പ് കൂടി എത്തുന്നു. തുറമുഖത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ചരക്കിറക്കുന്നതിന്‍റെ ഭാഗമായാണ് കപ്പലെത്തുന്നത്. ലോകത്തെ ഏറ്റവും വലിയ കപ്പല്‍ കമ്പനികളിലൊന്നായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി (എം എസ് സി)യുടെ ഉടസ്ഥതയിലുള്ള ഡെയ്‌ല എന്ന കണ്ടെയ്‌നര്‍ കപ്പലാണ് വിഴിഞ്ഞത്ത് എത്തുന്നത്. കപ്പല്‍ ഇന്ന്എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 13,988 കണ്ടെയിനറുകള്‍ വഹിക്കാന്‍ ശേഷിയുള്ള കപ്പലിന്, 51 മീറ്റര്‍ വീതിയും 366 മീറ്റര്‍ നീളവുമുണ്ട്. കഴിഞ്ഞ മാസം 12- ന് വിഴിഞ്ഞം തുറമുഖത്ത് കണ്ടെയിനര്‍ ഇറക്കി മടങ്ങിയ സാന്‍ ഫെര്‍ണാണ്ടോ എന്ന മദര്‍ഷിപ്പാണ് വിഴിഞ്ഞത് ഇതുവരെയെത്തിയ ഏറ്റവും വലിയ മദര്‍ഷിപ്പ്. ആദ്യഘട്ട കമ്മിഷനിങ് അടുത്ത മാസം നടക്കാനിരിക്കേയാണ് കണ്ടെയിനര്‍ ഇറക്കുന്നതിന്‍റെ ശേഷി പരീക്ഷിക്കാന്‍ കണ്ടെയിനറുമായി മറ്റൊരു മദര്‍ഷിപ്പ് വിഴിഞ്ഞത്ത് എത്തുന്നത്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവ ആസ്ഥാനമാക്കിയുള്ള എം എസ് സി കപ്പല്‍ കമ്പനി ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍ കമ്പനിയാണ്.
ശ്രീനഗര്‍: നിയമസഭ തെരഞ്ഞെടുപ്പിന് ജമ്മു കശ്‌മീര്‍ സജ്ജമെന്ന് ദോഡ ഇന്‍സ്‌പെക്‌ടര്‍ ജനറൽ ശ്രീധർ പാട്ടീൽ. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ മതിയായ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന് ആവശ്യമായ സുരക്ഷ ക്രമീകരണങ്ങൾ അവലോകനം ചെയ്യാനെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശ്രീധര്‍ പട്ടീല്‍. 10 വർഷത്തിന് ശേഷം ഇവിടെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുകയാണ്. ജനങ്ങളുടെ ആവേശം ഞങ്ങൾ കണ്ടു. വളരെ നേരത്തെ തന്നെ സുരക്ഷയൊരുക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്താനായെന്നും ഞങ്ങൾക്ക് മതിയായ സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് 26ന് തന്നെ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടത്തിനായി ദോഡയിലെ മൂന്ന് സ്‌ട്രോങ് റൂമുകളിലേക്കും ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകൾ എത്തിച്ചു. ജില്ല തെരഞ്ഞെടുപ്പ് അതോറിറ്റി ഇക്കാര്യം ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും പട്ടീല്‍ പറഞ്ഞു. സെപ്‌റ്റംബര്‍ 18, 25, ഒക്‌ടോബര്‍ 1 തീയതികളിലാണ് ജമ്മു കശ്‌മീരിലെ ആദ്യഘട്ട വോട്ടെടുപ്പ്. ജമ്മു കശ്‌മീരിലെ 90 അസംബ്ലി മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ കണക്കുകൾ പ്രകാരം 88.06 ലക്ഷം വോട്ടർമാരാണ് കേന്ദ്രഭരണ പ്രദേശത്തുള്ളത്
Subscribe to Updates
Get the latest creative news from FooBar about art, design and business.