- കെആർഎൽസിബിസി, വിവിധ കമ്മീഷൻ സെക്രട്ടറിമാരുടെ സംഗമം
- യുദ്ധത്തിൽ തകർന്ന വിശുദ്ധ നാടിനു സഹായങ്ങൾ അഭ്യർത്ഥിച്ച് പൗരസ്ത്യ സഭകൾക്കുള്ള വത്തിക്കാൻ ഡിക്കസ്റ്ററി
- ഇറാന്റെ മിസൈൽ ആക്രമണത്തിൽ തിരുകല്ലറ ദേവാലയത്തിനു കേടുപാട്
- ഈസ്റ്റർ രാത്രിയിൽ 2400 പേർ ഹോങ്കോങ്ങിൽ ജ്ഞാനസ്നാനം സ്വീകരിക്കാൻ ഒരുങ്ങുന്നു
- എറണാകുളം- വേളാങ്കണ്ണി എക്സ്പ്രസ് ട്രെയിൻ ഇന്നുമുതൽ
- മയിൻസ് രൂപത സഹായമെത്രാനായി മോൺ. ജോഷി ജോർജ് പൊട്ടയ്ക്കൽ അഭിഷിക്തനായി
- മികച്ച കർഷകൻ; ശ്രീ രാജു ജോസഫ് അഞ്ചുതൈയ്ക്കലിനെ കെ.എൽ.സി.എ ആദരിച്ചു
- നവജീവനം ഏകസ്ഥ വിധവ വിഭാര്യ സംഗമം പള്ളിക്കുന്നിൽ
Author: admin
കാഠ്മണ്ഡു : സമയപരിധിക്കുള്ളിൽ വിവരവിനിമയ– സാങ്കേതിക മന്ത്രാലയത്തിന് കീഴിൽ രജിസ്റ്റർ ചെയ്യാത്തതിനാൽ ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം, എക്സ് എന്നിവയുൾപ്പെടെ 26 സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നിരോധിക്കാൻ നേപ്പാൾ ഉത്തരവിട്ടു . സുപ്രീംകോടതി നിർദ്ദേശത്തിനുസൃതമായി വ്യാഴാഴ്ച നടന്ന കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി പൃഥ്വി സുബ്ബ ഗുരുങ്, മറ്റ് ഉദ്യോഗസ്ഥർ, നേപ്പാൾ ടെലികമ്മ്യൂണിക്കേഷൻ അതോറിറ്റി, ടെലികോം ഓപ്പറേറ്റർമാർ, ഇന്റർനെറ്റ് സേവന ദാതാക്കൾ എന്നിവരുടെ യോഗത്തിലാണ് തീരുമാനം . രാജ്യവ്യാപകമായി നിയന്ത്രണങ്ങൾ ഉടനടി പ്രാബല്യത്തിൽ വരുമെന്നും ഇതു സംബന്ധിച്ച് ബന്ധപ്പെട്ട കമ്പനികൾക്ക് മന്ത്രാലയം കത്തുകൾ നൽകാൻ ആരംഭിച്ചുവെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ജലാലാബാദ്: കിഴക്കൻ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 2,205 ആയി .12 മണിക്കൂറിനുള്ളിൽ രണ്ട് ശക്തമായ തുടർചലനങ്ങൾ ഉണ്ടായതായി ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് (GFZ) പറഞ്ഞു. നാല് ദിവസത്തിനുള്ളിൽ ഏകദേശം 2,200 പേർ ഭൂകമ്പത്തിൽ മരിച്ച പ്രദേശത്ത് ഇന്ന് (സെപ്റ്റംബർ അഞ്ചിന്) കൂടുതൽ മരണങ്ങളും നാശവും റിപ്പോർട്ട് ചെയ്യപ്പെടുമെന്ന ആശങ്കയും ഉണ്ട് . യുദ്ധം, ദാരിദ്ര്യം, സഹായധനം കുറയൽ എന്നിവയാൽ തകർന്ന ദക്ഷിണേഷ്യൻ രാജ്യത്തെ ഇതിനകം തകർത്ത രണ്ട് ഭൂകമ്പങ്ങളെ തുടർന്ന് സ്ഥിതി ഭീകരമാണ് . വ്യാഴാഴ്ച വരെ താലിബാൻ ഭരണകൂടം 2,205 മരണങ്ങളും 3,640 പരിക്കുകളും കണക്കാക്കിയിട്ടുണ്ട് . 3000 ത്തിലേറെ പേർക്കു പരിക്കേറ്റു. താലിബാൻ ഭരണകൂടമാണ് ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടത്. റിക്ടർ സ്കെയിലിൽ 6.0 രേഖപ്പെടുത്തിയ ഭൂകന്പം ഞായറാഴ്ച രാത്രിയാണ് നാശം വിതച്ചത്. വിവിധ പ്രവിശ്യകളിൽ ഭൂകന്പം വൻ നാശം വിതച്ചു. ഇഷ്ടികയും മരവും ഉപയോഗിച്ച് നിർമിച്ച ഒട്ടേറെ വീടുകൾ നിലംപൊത്തി.അഫ്ഗാനിസ്ഥാന് എല്ലാവിധ…
മലയാളികളുടെ ദേശീയോത്സവമായ തിരുവോണത്തിന്റെ ആരവങ്ങളാണ് നാടെങ്ങും . കർക്കിടകത്തിൻ്റെ പഞ്ഞം മാറി ചിങ്ങത്തിൻ്റെ പ്രകാശം പരക്കുന്ന നാളാണ് തിരുവോണം.. വിളവെടുപ്പിൻ്റെയും വ്യാപാരത്തിൻ്റെയും കച്ചവടത്തിൻ്റെയും ഉത്സവമാണ് ഓണം. മലയാള നാട് വാണിരുന്ന സത്യസന്ധനായ അസുര ചക്രവർത്തിയായിരുന്ന മഹാബലിയുടെ ഓർമ്മയാണ് ഓണം . വാമനൻ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയ മാവേലി വർഷത്തിൽ ഒരിക്കൽ തൻ്റെ പ്രജകളെ കാണാൻ സ്വന്തം രാജ്യത്തിലേയ്ക്ക് തിരികെ എത്തുന്ന ദിവസമാണ് ഓണമായി ആഘോഷിക്കാറുള്ളതെന്നാണ് ഐതിഹ്യം . എഡി 825 മുതലാണ് ഓണം ആഘോഷിച്ചു തുടങ്ങിയതെന്നാണ് മലബാർ മാന്വലിൻ്റെ കർത്താവ് വില്യം ലോഗൻ പറയുന്നത്. മഹാബലിയുടെ ഓർമ്മക്കായി ഭാസ്‌കര രവിവർമ്മയാണിത് ആരംഭിച്ചതെന്നും ലോഗൻ അഭിപ്രായപ്പെടുന്നു. പതിനൊന്നാം നൂറ്റാണ്ടിൽ കേരളം സന്ദർശിച്ച അറബിസഞ്ചാരി അൽബി റൂണിയും 1154ൽ വന്ന ഈജിപ്ഷ്യൻ സഞ്ചാരി അൽ ഇദ്രീസിയും 1159ൽ ഫ്രഞ്ച് സഞ്ചാരി ബഞ്ചമിനുമെല്ലാം മലയാളിയുടെ ഓണത്തെക്കുറിച്ചും ആഘോഷങ്ങളെക്കുറിച്ചും കളികളെക്കുറിച്ചും വിവരിക്കുന്നുണ്ട്. ഓണത്തെക്കുറിച്ച് ഒരുപാട് മിത്തുകളും ചരിത്രവും കൂടിക്കുഴഞ്ഞു നിൽപ്പുണ്ട് .എവിടെയായാലും മലയാളിയെ ഒന്നിപ്പിക്കുന്ന ദിനമാണ് ഓണം .എല്ലാ…
ഇന്ന് ഉത്രാടം.ഓണപ്പാട്ടുകളുടെ ഈരടികൾ നാട്ടിലും മനസ്സിലും നിറയുന്ന ഗൃഹാതുരതയുടെ നാൾ . നാളെയാണ് പൊൻതിരുവോണം .അവസാനവട്ട ഓട്ടത്തിലാണ് മലയാളി .പൂക്കളും പച്ചക്കറികളും ഓണപ്പുടവയും വിട്ടുപോയതൊന്നൊന്നായി ഓർത്തെടുക്കാനും ചന്തയിൽ പോയി വാങ്ങുവാനും രാത്രി വൈകുവോളമുള്ള പാച്ചിൽ . വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം അനുഭവിക്കുന്ന സമൃദ്ധിയുടെ ദിവസമായിരുന്നു പണ്ടുകാലത്തെ ഓണം . നാട് ചുരുങ്ങി വരുകയും പട്ടണങ്ങളെ അനുകരിച്ച് വീടുകള്‍ പെരുകുകയും ചെയ്യുന്ന കാലത്ത് ഭൂരിഭാഗം മലയാളിക്കും ഉപ്പേരി വറുപ്പും ഇല്ല; മറ്റു വറപൊരികളൊന്നുമില്ലാതായിട്ടുണ്ട് . പാക്കറ്റിലാണ് ഓണം. ഭക്ഷണം തയ്യാറാക്കി വില്‍ക്കുന്ന കാറ്ററിങ് യൂണിറ്റുകൾ സജീവമാണ് . സത്യത്തിൽ അവര്‍ക്കാണ് ഉത്രാടപാച്ചില്‍. നാം ഭക്ഷണത്തിനായി നമ്മള്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ പരീക്ഷിക്കുകയാണ്. എങ്കിലും ഒരു മൂളിപ്പാട്ട് ,ഉത്രാടപ്പൂനിലാവേ….മൂളിനടക്കാത്ത മലയാളിയുണ്ടാകുമോ …
തിരുവനന്തപുരം :അനാവശ്യ യാത്രകളും ലഹരിപദാര്‍ത്ഥങ്ങള്‍ പോലെയുള്ള വസ്തുക്കള്‍ ഉപയോഗിച്ചുകൊണ്ടുള്ള നിരത്ത് ഉപയോഗവും എല്ലാം പൂര്‍ണമായും ഒഴിവാക്കേണ്ട കാലഘട്ടം കൂടിയാണ് ഓണക്കാലമെന്ന് മോട്ടോര്‍ വാഹനവകുപ്പ് .വകുപ്പിന്റെ ഓണസന്ദേശം താഴെ – നിരത്തുകളില്‍ ഒരുമിച്ചോണം…… ഓണം മലയാളികളുടെ ദേശീയ ഉത്സവവും അതോടൊപ്പം ഏറ്റവും കൂടുതല്‍ വാണിജ്യവും നടക്കുന്ന കാലഘട്ടവും ആണ്. നിരത്തിലും കടകളിലും ഏറ്റവും തിരക്കേറിയ ദിവസങ്ങള്‍. സ്വാഭാവികമായും ഗതാഗതക്കുരുക്കും അക്ഷമയും എല്ലാം നിരത്തില്‍ പ്രകടിപ്പിക്കപ്പെട്ടേക്കാം. അനാവശ്യ യാത്രകള്‍ ഒഴിവാക്കിയും ലഹരിപദാര്‍ത്ഥങ്ങള്‍ പോലെയുള്ള വസ്തുക്കള്‍ ഉപയോഗിച്ചുകൊണ്ടുള്ള നിരത്ത് ഉപയോഗവും എല്ലാം പൂര്‍ണമായും ഒഴിവാക്കേണ്ട കാലഘട്ടം കൂടിയാണ് ഇത്. നിരത്തുകള്‍ ആഘോഷങ്ങള്‍ക്കുള്ള വേദികളല്ല എന്ന തിരിച്ചറിവാണ് നിരത്തിലിറങ്ങുന്ന ഓരോ പൗരനും ഉണ്ടാകേണ്ടത്. എല്ലാവരും സന്തോഷത്തോടെ സമാധാനത്തോടെ സ്വന്തം വീടുകളില്‍ ആഘോഷിക്കാന്‍ കഴിയുമ്പോഴാണ് ഓണം അര്‍ത്ഥപൂര്‍ണ്ണമാകുന്നത് . അതുകൊണ്ടുതന്നെ ഓരോ മലയാളിയുടെയും കടമയാണ് മനോഹരമായതും തടസ്സങ്ങള്‍ ഇല്ലാത്തതുമായ ഒരു ഓണക്കാലവും യാത്രകളും ഒരുക്കുക എന്നുള്ളത്. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സര്‍വ്വോപരി അപകടരഹിതവുമായ ഒരു ഓണം . വരൂ നമുക്ക്…
ബ്ലഡ്മൂൺ എന്നറിയപ്പെടുന്ന പൂർണ ചന്ദ്രഗ്രഹണം സെപ്റ്റംബർ ഏഴിനും എട്ടിനും ലോകമെമ്പാടും ദൃശ്യമാകും.ബ്ലഡ് മൂൺ പൂർണ്ണ ചന്ദ്രഗ്രഹണം ഏറ്റവും ശ്രദ്ധേയമായ ജ്യോതിശാസ്ത്ര സംഭവങ്ങളിൽ ഒന്നാണ്, ഭൂമിയുടെ നിഴൽ ചന്ദ്രനെ മൂടുമ്പോൾ ചന്ദ്രൻ ഒരു ചെമ്പ്-ചുവപ്പ് നിറമായി മാറുന്നു.ഏഷ്യ, ആഫ്രിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ ഇത് ദൃശ്യമാകും. വടക്കേ അമേരിക്കയ്ക്ക് അടുത്തതായി ബ്ലഡ് മൂൺ കാണാൻ കഴിയുന്നത് 2026 മാർച്ച് 2-3 തീയതികളിലാണ്. രാത്രിയിൽ എവിടെ നിന്നും തെളിഞ്ഞ ആകാശത്ത് ചന്ദ്രഗ്രഹണം കാണാം. ഗ്രഹണം 82 മിനിറ്റ് നീണ്ടുനിൽക്കും. സെപ്റ്റംബർ ഏഴിന് രാത്രി 8.58 മുതലാണ് ഗ്രഹണം ആരംഭിക്കുക. സെപ്റ്റംബർ പുലർച്ചെ 2.25 വരെ നീളും.സിഡ്‌നി, മെൽബൺ, ടോക്കിയോ, സിയോൾ തുടങ്ങിയ നഗരങ്ങൾ തുടക്കം മുതൽ അവസാനം വരെ ഗ്രഹണം കാണാനാവും . പടിഞ്ഞാറൻ യൂറോപ്പ് ചന്ദ്രോദയ സമയത്ത് ഭാഗികമായി മാത്രമേ ഗ്രഹണം കാണൂ, അതേസമയം വടക്കേ അമേരിക്കയ്ക്ക് ഈ പ്രതിഭാസം പൂർണ്ണമായും കാണാൻ കഴിയില്ല.2025 സെപ്റ്റംബർ 7-8 തീയതികളിൽ നടക്കുന്ന പൂർണ്ണ ചന്ദ്രഗ്രഹണം ഏകദേശം…
ലിയോ പതിനാലാമൻ പാപ്പാ – പൊതുകൂടിക്കാഴ്ചാസമ്മേളനത്തിൽനിന്നുള്ള ഒരു ദൃശ്യം (@Vatican Media)
പ്രകൃതി സംരക്ഷണത്തിനായുള്ള ഫ്രാന്‍സിസ് പാപ്പയുടെ മുന്‍ ആഹ്വാനവും കണക്കിലെടുത്താണ് വലിയ ദൗത്യത്തിന് ബംഗ്ലാദേശ് കത്തോലിക്ക സഭ തുടക്കമിടുന്നത്
78 ബിഷപ്പുമാർ സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രത്യേക കോഴ്‌സിൽ പങ്കുചേരുന്നു. അതേസമയം 114 ബിഷപ്പുമാർ രൂപത മെത്രാന്മാര്‍ക്കു വേണ്ടിയുള്ള കോഴ്‌സില്‍ പങ്കുചേരുമെന്നും വത്തിക്കാന്‍ വ്യക്തമാക്കി.
കാബുൾ: ഭൂകമ്പം തകർത്തെറിഞ്ഞ അഫ്ഗാനിസ്ഥാനിലേക്ക് സഹായവുമായി ഇന്ത്യ. മരുന്നും ഭക്ഷണവും ഉൾപ്പെടെ 21 ടൺ ദുരിതാശ്വാസ സാമഗ്രികളാണ് അയച്ചിരിക്കുന്നത്. ദുരന്തത്തിൽ 1,400ൽ അധികം ആളുകൾ കൊല്ലപ്പെടുകയും 2,500ൽ അധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.കഴിഞ്ഞ ഞായറാഴ്ച രാത്രി 11.47-ഓടെയാണ് റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. ഇന്നലെയും റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു. വടക്കുകിഴക്കൻ അഫ്ഗാനിലായിരുന്നു ഭൂചലനം.ജലാലാബാദ് നഗരമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് അധികൃതർ അറിയിച്ചിരുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
