- സ്ലീവാ തീർത്ഥാടനം ഇന്ന്
- തിരിച്ചുകയറി സ്വർണവില
- അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് വ്യാപിപ്പിച്ചു
- മുനമ്പം തീര നിവാസികൾക്ക് ആശ്വാസം..
- KLCA കോട്ടപ്പുറം രൂപത ജനറൽ കൗൺസിൽ 2025
- ചരിത്രമാകുന്ന പുസ്തക പ്രകാശനം 20-ന്
- യേശുവിന്റെ പുൽക്കൂട്; നിശബ്ദതയും പ്രാർത്ഥനയും ഓർമ്മിപ്പിക്കുന്നു: പാപ്പാ
- ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ റോങ്മെയ് കത്തോലിക്കാ ബൈബിൾ മണിപ്പൂരിൽ പുറത്തിറങ്ങി
Author: admin
പക്ഷം /ബിജോ സില്‍വേരി കീഴടിയുടെ അടരുകളില്‍നിന്നു വെളിപ്പെട്ടുവരുന്ന സത്യങ്ങളെ ഭയക്കുന്നവര്‍ക്കു മുന്നില്‍ എന്തായാലും തമിഴ്നാട് സര്‍ക്കാര്‍ മുട്ടുമടക്കിയില്ല. അവര്‍ കോടതിയില്‍ പോയി ഗവേഷണം തുടരുന്നതിന് അനുമതി നേടുകയും കണ്ടെത്തലുകള്‍ ഒരു മ്യൂസിയത്തില്‍ സ്ഥാപിക്കുകയും ചെയ്തു. ലോകത്തെമ്പാടു നിന്നും അനേകം ഗവേഷകരും സഞ്ചാരികളും ഇപ്പോള്‍ വൈഗാനദീതീരത്തെ ഈ സംസ്‌കാരത്തെ കാണാന്‍ കീഴടിയിലേക്കു വന്നുകൊണ്ടിരിക്കുകയാണ്. കീഴടി ഒരു മേലടിയായി മാറിക്കൊണ്ടിരിക്കുന്നു. അതൊരു ചെറുത്തുനില്‍പ്പിന്റെ ചരിത്രം കൂടി രചിക്കുകയാണ്. കീഴടിയെന്ന തമിഴ് ഗ്രാമം ഇന്ന് ആഗോളശ്രദ്ധാകേന്ദ്രമാണ്. തമിഴ്‌നാട്ടിലെ മധുര, ശിവഗംഗ ജില്ലകളുടെ അതിര്‍ത്തിയിലുള്ള ഒരു ഗ്രാമമാണ്, കീളടിയെന്ന് തദ്ദേശീയര്‍ വിളിക്കുന്ന കീഴടി. മധുരയില്‍ നിന്നും ഏകദേശം 12 കിമി അകലെ വൈഗ നദിക്കരയിലാണു കേരളത്തിനോടും സാമിപ്യമുള്ള ഈ പ്രദേശം. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്ഐ)യുടെ പ്രമുഖ ഗവേഷകനായ ഡോ. അമര്‍നാഥ് രാമകൃഷ്ണയുടെ നേതൃത്വത്തിലുള്ള ഒരു പുരാവസ്തു സര്‍വേ സംഘം 2013-ല്‍ തേനി ജില്ല മുതല്‍ രാമനാഥപുരം വരെ വൈഗ നദിയുടെ പരിസരങ്ങളില്‍ നടത്തിയ ഗവേഷണങ്ങളില്‍…
എഡിറ്റോറിയൽ / ജെക്കോബി ഒരു കമ്പിളിപ്പുതപ്പും തോക്കുമായി പട്യാലയിലെ സമാനായില്‍ 400 അടി ഉയരമുള്ള ടെലികോം ടവറില്‍ കയറിയ സര്‍വ ധര്‍മ്മ് ബേഅദബി രോകോ മോര്‍ച്ചാ നേതാവ് ഗുര്‍ജീത് സിങ് ഖല്‍സ എന്ന നാല്പത്തിരണ്ടുകാരന്‍ 275 ദിവസമായി താഴെയിറങ്ങാതെ ടവറില്‍ പ്രതിഷേധസമരം തുടരുന്നത് വേദഗ്രന്ഥത്തെ നിന്ദിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യവുമായാണ്. പരമാവധി ശിക്ഷ പരോളില്ലാത്ത ജീവപര്യന്തം മതിയോ വധശിക്ഷതന്നെ വേണമോ എന്ന് അവസാന നിമിഷം വരെ മുഖ്യമന്ത്രി മാന്‍ തീരുമാനിക്കാതിരുന്നത് ഗുര്‍ജീത് സിങ്ങിനെ ജീവനോടെ താഴെയിറക്കാനുള്ള ഒത്തുതീര്‍പ്പിനായിരുന്നത്രെ! മഹാരാഷ്ട്രയില്‍ ശിവസേന, എന്‍സിപി പാര്‍ട്ടികളെ പിളര്‍ത്തിയെടുത്ത ‘മഹായുതി’ സഖ്യത്തെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ വിജയത്തിലേക്ക് നയിച്ച ബിജെപി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ‘രാജ്യത്തെ ഏറ്റവും കര്‍ശനമായ മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരാന്‍ ഒരുങ്ങുമ്പോള്‍, പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി മുഖ്യമന്ത്രി ഭഗവന്ത് മാന്‍, വിശുദ്ധഗ്രന്ഥങ്ങളെ അവഹേളിക്കുന്നവര്‍ക്ക് ജീവപര്യന്തം തടവും പത്തു ലക്ഷം രൂപ വരെ പിഴയും വ്യവസ്ഥ ചെയ്യുന്ന നിയമനിര്‍മാണത്തിന് നിയമസഭയുടെ പ്രത്യേക…
എദോ: നൈജീരിയയിൽ സായുധസംഘം തട്ടിക്കൊണ്ടുപോയ മൂന്ന് സെമിനാരി വിദ്യാർത്ഥികളെ വിട്ടയക്കാൻ മോചനദ്രവ്യം ആവശ്യപ്പെട്ട് അക്രമികൾ .നൈജീരിയയിലെ എദോ സംസ്ഥാനത്തെ ഇവ്ഹ്യാനോക്പൊടിയിലുള്ള അമലോത്ഭവനാഥാ മൈനർ സെമിനാരിയിൽനിന്നാണ് കഴിഞ്ഞ ദിവസം വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയത് . അക്രമികൾ തങ്ങളുമായി ബന്ധപ്പെട്ടുവെന്ന് ഔചി രൂപതാ മെത്രാൻ ബിഷപ് ഗബ്രിയേൽ ഗിയാക്കോമോ ദുനിയ അറിയിച്ചതായി ഫീദെസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. വൈദികവിദ്യാർത്ഥികൾ ഇപ്പോഴും അക്രമിസംഘത്തിന്റെ കയ്യിലാണെന്നും, കഴിഞ്ഞ ദിവസം അക്രമിസംഘം മോചനദ്രവ്യത്തിനായി രൂപതയുമായി ബന്ധപ്പെട്ടുവെന്നും, ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നുവരികയാണെന്നുമാണ് ബിഷപ് ദുനിയ ഫീദെസിനോട് പറഞ്ഞത്. സംസ്ഥാനസർക്കാരും, പ്രാദേശികസുരക്ഷാസംഘങ്ങളും അക്രമികളെ കണ്ടെത്താനും സെമിനാരി വിദ്യാർത്ഥികളെ സ്വാതന്ത്രരാക്കാനുമുള്ള ശ്രമങ്ങൾ തുടരുകയാണെന്നും എന്നാൽ ഇതുവരെ ഇതിന് സാധിച്ചിട്ടില്ലെന്നും വിശദീകരിച്ചു അറിയിച്ച രൂപതാദ്ധ്യക്ഷൻ, സെമിനാരിക്കാർ നിലവിൽ സുരക്ഷിതരാണെന്നാണ് വ്യക്തമാകുന്നതെന്ന് അറിയിച്ചു. സംഭവത്തിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടിരുന്നു. സെമിനാരിയിലുണ്ടായിരുന്ന മറ്റു വൈദികർത്ഥികളെ സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റിയിട്ടുണ്ട് . 2024 ഒക്ടോബർ 27-നും ഇവ്ഹ്യാനോക്പൊടിയിലുള്ള ഈ സെമിനാരിക്ക് നേരെ അക്രമിസംഘങ്ങൾ ആക്രമണം നടത്തിയിരുന്നു.…
ഇന്ത്യയിലെ ഏറ്റവും വലിയ പോർട്ട് വിഴിഞ്ഞത്ത് വന്നിട്ടും കേരള ജനതക്ക് അത് പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ലങ്കിൽ അതിന് ഉത്തരവാദി ഇന്നത്തെ ഭരണകൂടം തന്നെയാണ്. ശ്രീ ഏലീസ് ജോൺ പറയുന്നത് സത്യമാണ് ഈ പോർട്ട് തിരുവനന്തപുരത്ത് ആയതു കൊണ്ടാണോ ഭരണകൂടം തഴയപ്പെടുന്നത്?
ബജറ്റിൽ പ്രഖ്യാപിച്ച വ്യവസായിക കുതിച്ചുചാട്ടം വഴിമുട്ടിയോ.
ഡെറാഡൂൺ : സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ഭഗവദ്‌ഗീത പഠിപ്പിക്കുന്നതിന് ഉത്തരാഖണ്ഡ് വിദ്യാഭ്യാസ വകുപ്പിൻ്റെ അവലോകന യോഗം തീരുമാനിച്ചു. സ്‌കൂൾ പാഠ്യപദ്ധതിയിൽ ഭഗവദ്‌ഗീതയും രാമയണവും ഉൾപ്പെടുത്തുന്നതിൽ തെറ്റില്ലെന്ന് കോൺഗ്രസ് നേതാവ് ഹരീഷ് റാവത്ത് ഇതിനോട് പ്രതികരിച്ചു . മതഗ്രന്ഥങ്ങളിൽ നിന്നുള്ള നല്ലതും പ്രചോദനാത്മകവുമായ കാര്യങ്ങൾ സിലബസിൽ ഉൾപ്പെടുത്തുന്നതിൽ തെറ്റില്ലെന്നും റാവത്ത് പറഞ്ഞു. ഉത്തരാഖണ്ഡിലെ പാഠ പുസ്‌തകത്തിൽ ഭഗവദ്‌ഗീതയും രാമയണവും ഉൾപ്പെടുത്താൻ ബിജെപി സർക്കാർ തീരുമാനിച്ചതിന് കോൺഗ്രസ് നേതാവിൻ്റെ പ്രതികരണം വിചിത്രമാണ് . “ഭഗവദ്ഗീത കർമ്മയോഗത്തെക്കുറിച്ചാണെന്നും കർമ്മയോഗത്തിലെ പാഠങ്ങൾ എല്ലായ്‌പ്പോഴും ഉചിതമാണെന്നും മതഗ്രന്ഥങ്ങളിൽ നിന്നുള്ള നല്ലതും പ്രചോദനാത്മകവുമായ കാര്യങ്ങൾ സിലബസിൽ ഉൾപ്പെടുത്തുന്നതിൽ തെറ്റില്ലന്നും റാവത്ത് പറയുന്നു . പക്ഷെ ഇത് ഏകപക്ഷീയമാകരുത്. മറ്റ് മതഗ്രന്ഥങ്ങളിലും വിലപ്പെട്ട പാഠങ്ങൾ ഉണ്ട്. അവയും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം. കാവിവൽക്കരണ അജണ്ട മുന്നോട്ട് കൊണ്ടപോകുക എന്ന കാഴ്‌ചപ്പാടൊടെയാണ് ഈ പ്രവൃത്തിയെങ്കിൽ അത് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ പ്രതികൂലമായി ബാധിക്കും ” ഹരീഷ് റാവത്ത് മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ കാവിവൽക്കരണ നീക്കങ്ങളിൽ…
ഡമാസ്‌കസ്: ഡമാസ്‌കസില്‍ ഇസ്രയേല്‍ വ്യോമാക്രമണം.സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലെ സൈനിക ആസ്ഥാനത്തിനും പ്രതിരോധ മന്ത്രാലയത്തിനും നേരെയാണ് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. ഒരാള്‍ കൊല്ലപ്പെടുകയും 34 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ . സ്വെയ്ദയില്‍ ആക്രമണം തുടരുന്നതിനിടെയാണ് ഇസ്രയേല്‍ ഡമാസ്‌കസിലും ആക്രമണം നടത്തിയത്. ഡമാസ്‌കസില്‍ പലയിടത്തും സ്‌ഫോടനം നടന്നെന്നാണ് വിവരം.ഡമാസ്‌കസിലെ സിറിയന്‍ സൈനിക ആസ്ഥാനവും പ്രസിഡന്റിന്റെ കൊട്ടാരവും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചു. തെക്കന്‍ സിറിയയിലെ ഡ്രൂസ് വിഭാഗത്തില്‍പ്പെട്ടവരുമായി സിറിയ സംഘർഷത്തിലാണ്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് സിറിയ അവിടെ ആക്രമണം നടത്തിയെന്ന് പറഞ്ഞാണ് ഇസ്രയേല്‍ ഡമാസ്‌കസിലെ സൈനിക ആസ്ഥാനത്തിനു നേരെ ആക്രമണം നടത്തിയത്. വെടിനിര്‍ത്തല്‍ കരാറുണ്ടായിരുന്ന സ്വെയ്ദ പ്രദേശത്ത് സിറിയന്‍ ഭരണകൂടവും ഡ്രൂസ് വിഭാഗവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 250-ലധികം പേര്‍ മരിച്ചെന്ന് ഇസ്രയേല്‍ ആരോപിക്കുന്നു . സിറിയയില്‍ ബാഷര്‍ അല്‍ അസദ് ഭരണകൂടം വീണതിനുശേഷം ആഭ്യന്തര യുദ്ധം അവസാനിച്ചെങ്കിലും പുതിയ സര്‍ക്കാരിന്റെ ഭരണപരിഷ്‌കാരങ്ങള്‍ മതന്യൂനപക്ഷങ്ങളുടെ എതിര്‍പ്പിനിടയാക്കിയിട്ടുണ്ട്. തെക്കന്‍ സിറിയയിലെ ഡ്രൂസ്…
Subscribe to Updates
Get the latest creative news from FooBar about art, design and business.
