- KLCWA ക്ക് പുതിയ സംസ്ഥാന നേതൃത്വം
- കെ.എൽ.സി.എ സംസ്ഥാന ഭാരവാഹികളുടെ സത്യപ്രതിജ്ഞ നാളെ (20.03.26)
- കെആർഎൽസിബിസി, വിവിധ കമ്മീഷൻ സെക്രട്ടറിമാരുടെ സംഗമം
- യുദ്ധത്തിൽ തകർന്ന വിശുദ്ധ നാടിനു സഹായങ്ങൾ അഭ്യർത്ഥിച്ച് പൗരസ്ത്യ സഭകൾക്കുള്ള വത്തിക്കാൻ ഡിക്കസ്റ്ററി
- ഇറാന്റെ മിസൈൽ ആക്രമണത്തിൽ തിരുകല്ലറ ദേവാലയത്തിനു കേടുപാട്
- ഈസ്റ്റർ രാത്രിയിൽ 2400 പേർ ഹോങ്കോങ്ങിൽ ജ്ഞാനസ്നാനം സ്വീകരിക്കാൻ ഒരുങ്ങുന്നു
- എറണാകുളം- വേളാങ്കണ്ണി എക്സ്പ്രസ് ട്രെയിൻ ഇന്നുമുതൽ
- മയിൻസ് രൂപത സഹായമെത്രാനായി മോൺ. ജോഷി ജോർജ് പൊട്ടയ്ക്കൽ അഭിഷിക്തനായി
Author: admin
കൊച്ചി: അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിപി തങ്കച്ചന്റെ മൃതദേഹം ശനിയാഴ്ച ഉച്ചയോടെ നെടുമ്പാശ്ശേരി അകപ്പറമ്പ് യാക്കോബായ പള്ളിയിലേക്ക് കൊണ്ടുപോകും. അവിടെവെച്ചാകും സംസ്‌കാര ചടങ്ങുകള്‍ നടക്കുക. പൊതുദര്‍ശനത്തിന് വെക്കേണ്ടെന്ന് തീരുമാനം.മൃതദേഹം പൊതുദര്‍ശനം ഒഴിവാക്കണമെന്ന് പിപി തങ്കച്ചന്‍ ആവശ്യപ്പെട്ടത് പ്രകാരമാണിത്.ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ 11 മണിയോടെ പെരുമ്പാവൂരിലെ വീട്ടിലെത്തിക്കും. ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ഓഗസ്റ്റ് പതിനഞ്ചിനാണ് പിപി തങ്കച്ചനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ആരോഗ്യനില മോശമായി. വെന്റിലേറ്റര്‍ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയത്.
ദോഹ: ഖത്തറിനെതിരായ ഇസ്രായേൽ ആക്രമണത്തിനെതിരെ അടിയന്തര അറബ്-ഇസ്‍ലാമിക് ഉച്ചകോടി ചേരുന്നു . ഈമാസം 14-15 തീയതികളിലാണ് ഉച്ചകോടി. ഇസ്രായേലിനെതിരെ സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്യാനായി അറബ്-ഇസ്‍ലാമിക് ഉച്ചകോടി ദോഹയിൽ ചേരുമെന്ന് ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ബിൻ ജാസിം ആൽഥാനി അറിയിച്ചു . ആക്രമണത്തിനെതിരെ ഈ മേഖലയിൽനിന്ന് ഒന്നിച്ചുള്ള പ്രതികരണം ഉണ്ടാകുമെന്നാണ് ഖത്തർ പ്രതീക്ഷിക്കുന്നതെന്ന് സി.എൻ.എന്നിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു . തുടർനടപടികൾ മേഖലയിലെ മറ്റു പങ്കാളികളുമായി കൂടിയാലോചന നടത്തിയാണ് തീരുമാനിക്കും . ദോഹയിലെ ഹമാസ് നേതാക്കളുടെ താമസസ്ഥലം ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണം ബന്ദികളുടെ എല്ലാ പ്രതീക്ഷയും ഇല്ലാതാക്കി. ഇത് ഭരണകൂട ഭീകരതയാണ്. ഞങ്ങൾ വഞ്ചിക്കപ്പെട്ടിരിക്കുന്നു. സമാധാനത്തിനും സ്ഥിരതക്കുമുള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കാനാണ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ശ്രമിക്കുന്നത് – അദ്ദേഹം പറഞ്ഞു.
ന്യൂഡല്‍ഹി: ഫിസിയോതെറാപ്പിസ്റ്റുകളെ ഡോക്ടര്‍ എന്ന് വിശേഷിപ്പിക്കുന്നതു വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചു. ഫിസിയോതെറാപ്പിസ്റ്റുകളെ ഡോക്ടര്‍ എന്ന് വിശേഷിപ്പിക്കാനാകില്ലെന്നു വ്യക്തമാക്കിയാണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതിനെതിരെ ഫിസിയോ തെറാപിസ്റ്റുകളുടെ സംഘടനകള്‍ നിവേദനം നല്‍കിയിരുന്നു.സെപ്തംബര്‍ 9 നാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് (ഡിജിഎച്ച്എസ്) ഫിസിയോതെറാപ്പിസ്റ്റുകള്‍ ഡോക്ടര്‍ എന്ന വിശേഷണം ഉപയോഗിക്കരുതെന്ന് എന്ന് വ്യക്തമാക്കി ഉത്തരവിറക്കിയത്. ഫിസിയോ തെറാപ്പിസ്റ്റുകള്‍ ഡോക്ടര്‍ എന്ന വിശേഷണം ഉപയോഗിക്കുന്നത് തടയണം എന്ന ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നിരന്തരമായി ആവശ്യപെട്ടിരുന്നു .
കാഠ്മണ്ഡു: നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി വൈദ്യുതി ബോർഡ് മുൻ ചെയർമാൻ കുൽമാൻ ഗിസിംഗിനെ പരിഗണിച്ചേക്കും. ജെൻ സി പ്രക്ഷോഭകരാണ് കുൽമാൻ ഗിസിങ്ങിന്റെ പേര് നിർദ്ദേശിച്ചത്. രാജ്യത്തെ തീവ്രമായ വൈദ്യുതി പ്രതിസന്ധി പരിഹരിച്ചതിൽ നിർണായക പങ്കുവഹിച്ചയാളാണ് കുൽമാൻ. കുൽമാൻ ഗിസിംഗ് ഉൾപ്പടെ മൂന്ന് പേരുകളാണ് നേപ്പാളിൽ പ്രധാനമന്ത്രി സ്ഥാനത്തേക്കായി ജെൻ സി പ്രക്ഷോഭകർ മുന്നോട്ടുവെച്ചിരുന്നത്. മുൻ ചീഫ് ജസ്റ്റിസ് സുഷീലകർകി, കാഠ്മണ്ഡു മേയർ ബലേന്ദ്ര ഷാ എന്നിവരായിരുന്നു മറ്റു രണ്ടുപേർ. നേപ്പാളിൽ ഇന്ന് വീണ്ടും വെടിവെപ്പുണ്ടായി. രാംചപ് ജയിലിൽ നിന്ന് തടവുകാർ രക്ഷപ്പെടുന്നതിനിയിലാണ് സൈന്യം വെടിവെപ്പ് നടത്തിയത്. നേപ്പാളിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യത്തെ വെടിവെപ്പാണ് നടന്നത്. നിലവിൽ നേപ്പാളിൽ പ്രക്ഷോഭം തുടങ്ങിയത് മുതൽ കൊല്ലപ്പെട്ടവർ 30 ആയി .
കാസർകോട്: ക്രെയിൻ പൊട്ടിവീണ് രണ്ടുപേർ മരിച്ചു. കാസർകോടാണ് സംഭവം. വടകര സ്വദേശികളായ അക്ഷയ് (30), അശ്വിൻ എന്നിവരാണ് മരിച്ചത്. ദേശീയപാത 66-ൽ ലൈറ്റ് വെയ്ക്കുന്നതിനിടയാണ് അപകടം ഉണ്ടായത്. അക്ഷയ് സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ അശ്വിനെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവ് പി പി തങ്കച്ചൻ വിടവാങ്ങി . 86 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു .വൈകീട്ട് നാലരയോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുൻ നിയമസഭാ സ്പീക്കറും എകെ ആൻറണിയുടെ മന്ത്രിസഭയിൽ കൃഷിമന്ത്രിയുമായിരുന്ന പി പി തങ്കച്ചൻ നാല് തവണ എംഎൽഎയായിരുന്നു. റവ. ഫാദർ പൗലോസ് പൈനാടത്തിൻ്റെയും അന്നമ്മയുടെയും മകനായി 1939 ജൂലൈ 29-ന് അങ്കമാലിയിലായിരുന്നു ജനനം. നിയമ ബിരുദം നേടി അഭിഭാഷകനായി ജോലി ചെയ്യുന്നതിനിടെ, 1968-ൽ പെരുമ്പാവൂർ നഗരസഭയിലേക്ക് മത്സരിച്ച് ചെയർമാനായി. അന്ന് 29 വയസ് മാത്രം പ്രായമുണ്ടായിരുന്ന തങ്കച്ചൻ, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ചെയർമാൻ എന്ന നേടി . 1982-ലാണ് പെരുമ്പാവൂരിൽ നിന്ന് നിയമസഭയിലേക്കുള്ള കന്നിയങ്കത്തിനിറങ്ങിയത്. സിപിഐഎമ്മിലെ പി ആർ ശിവനെ 6252 വോട്ടുകൾക്ക് തോൽപിച്ചു. 1987-ൽ പെരുമ്പാവൂർ നിലനിർത്തി. ജനതാപാർട്ടിയുടെ രാമൻ കർത്തയെ 7105 വോട്ടിന് പരാജയപ്പെടുത്തി. നീണ്ട 13 വർഷമാണ് യുഡിഎഫിനെ കൺവീനറായി പി പി…
കവർ സ്റ്റോറി / രാജാംബിക (കേരള പീഡിയ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ അസോസിയേറ്റ് എഡിറ്ററാണ് ലേഖിക) എനിക്ക് തലസ്ഥാനത്ത് നടത്തേണ്ട ഒരു ഓണപ്പരിപാടിയിലേക്ക് മുതലപ്പൊഴിയ്ക്ക് സമീപമുള്ള പൂത്തറയിലെ വികാരിയച്ചനെയും അവിടത്തെ തിരുവാതിര ടീമിനെയും ക്ഷണിക്കേണ്ട ആവശ്യമുണ്ടായിരുന്നു. മുന്‍പ് ഫോണില്‍ സംസാരിച്ച് കൂടിക്കാഴ്ച ഉറപ്പിച്ചിരുന്നതാണ്. പൂത്തറ പളളിയില്‍ അവരുടെ മെഗാ തിരുവാതിര നടക്കുന്നു. അത് കാണുകയും ചെയ്യാം.കമ്മിറ്റിയുടെ തീരുമാനപ്രകാരം ഞാനും ‘തീരദേശത്തിന്റെ ശബ്ദ’മായ ജോണ്‍ ബോസ്‌കോ ചേട്ടനും കൂടി പൂത്തറ പോകാന്‍ തയ്യാറായി. ജോണ്‍ ബോസ്‌കോ ചേട്ടനെ കൂട്ടാനായി പിറ്റേന്ന് ഞാന്‍ ശംഖുമുഖത്ത് എത്തി. രാജാംബിക മുമ്പ് ഡ്രൈവിംഗ് പഠിച്ചപ്പോള്‍ എച്ച് എടുത്ത് പഠിച്ച ഗ്രൗണ്ടിന് വെളിയില്‍ കാര്‍ ഒതുക്കി. മെല്ലെ അന്നത്തെ ഓര്‍മ്മകളിലേയ്ക്ക് ഒരു നിമിഷം അലിഞ്ഞിറങ്ങി.ഡ്രൈവിങ്ങിന് മാത്രമല്ല, സര്‍വ്വെ സ്‌കൂളില്‍ പഠിച്ചപ്പോഴും റെക്കോര്‍ഡ്‌സില്‍ വയ്ക്കാനായി ശംഖുമുഖത്ത് നാല്പതോളം ഏക്കര്‍ അളന്നു വരച്ചു കൊടുക്കണമായിരുന്നു. ഞങ്ങള്‍ പലപല സംഘങ്ങളായി തിരിഞ്ഞ് സര്‍വ്വേ ചെയ്തിരുന്നു. അങ്ങനെ അവിടുത്തെ മുക്കും മൂലയും ഞങ്ങള്‍ക്ക് പരിചിതമാണ്.…
പാട്‌ന: ബിഹാറിൽ ആർജെഡി നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു . രാജ്കുമാർ റായ് ഏലിയാസ് അല്ലാഹ് റായ് ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി പാട്‌നയിലാണ് സംഭവം. അജ്ഞാതരായ രണ്ട് പേരാണ് രാജ്കുമാർ റായ്‌ക്കെതിരെ വെടിയുതിർത്തത്. ചിത്രഗുപ്തയിലെ മുന്നാചാക് മേഖലയിലാണ് സംഭവം നടന്നത്. ദൃക്‌സാക്ഷികളാണ് പൊലീസിൽ വിവരം അറിയിച്ചത്. പൊലീസ് എത്തി രാജ്കുമാർ റായിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാജ്കുമാർ റായ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചിരുന്നതായി അദ്ദേഹവുമായി അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാഘോപുർ മണ്ഡലത്തിൽ നിന്ന് മത്സരിക്കാനാണ് അദ്ദേഹം തീരുമാനിച്ചിരുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
ഒരു ആതുരശുശ്രൂഷകന്റെആത്മനിമന്ത്രണങ്ങള്‍ കൃപയിലേക്കൊരു തിരിച്ചുവരവ് / ഡോ. സോളമന്‍ എ. ജോസഫ് ഒരു മൈനര്‍ സര്‍ജറി ദിവസം. അറുപത് വയസ്സോളം പ്രായമുള്ള ചേച്ചി വയറ്റിലെ മുഴ നീക്കം ചെയ്യുന്നതിനായി എത്തിയതാണ്. സ്‌കാനില്‍ ചെറിയ സംശയം തോന്നിയതിനാല്‍ പരിശോധനയ്ക്കായി അയക്കേണ്ടിയിരുന്നു. ലൈറ്റുകളും ഉപകരണങ്ങളും സെറ്റ് ചെയ്തതിനു ശേഷം മരവിപ്പിക്കാനുള്ള സൂചിയുമായി അവരുടെ അടുത്തേക്ക് ചെന്നു. മരവിപ്പിക്കാന്‍ തുടങ്ങിയ നിമിഷം തന്നെ ചേച്ചി കരച്ചിലും ആരംഭിച്ചു. ഓപ്പറേഷന്‍ തിയേറ്ററിന്റെ നിശ്ശബ്ദതയെ കീറിമുറിച്ചുകൊണ്ടായിരുന്നു ആ എങ്ങലടി. സര്‍ജറി ചെയ്യാന്‍ കഴിയാത്ത വിധം ശരീരമാകെ വിറച്ചുകൊണ്ടിരുന്നു. ”ഒത്തിരി വേദനയുണ്ടോ? മരവിപ്പിക്കുന്ന നേരം മാത്രമേ ചെറിയ വേദന കാണുള്ളൂ. പിന്നെ ഒട്ടും അറിയുകയില്ല.” സിസ്റ്ററും സാന്ത്വനിപ്പിക്കാന്‍ ശ്രമം നടത്തി. വേദന കൊണ്ടാകാം എന്നു കരുതി കുറച്ചുനേരം ഞങ്ങള്‍ ശസ്ത്രക്രിയ നിര്‍ത്തിവെച്ചു. ഏതാനും മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ ചേച്ചി പതുക്കെ സംസാരിച്ചു തുടങ്ങി. ”സാറേ ക്ഷമിക്കണം. രണ്ടു കൊല്ലം മുമ്പ് ഒരു സര്‍ജറി ഉണ്ടായിരുന്നു. സഹിക്കാന്‍ പറ്റാത്ത വേദനയായിരുന്നു അന്ന്. ആ…
പുരാണം / ജെയിംസ് അഗസ്റ്റിന്‍ ‘മന്നാഡേയെപ്പോലെ കൃത്യതയോടെ പാടുന്ന പാട്ടുകാരനാണ് രമേശ് മുരളി’. സംഗീതസംവിധായകൻ ജെറി അമൽദേവിൻ്റെ വാക്കുകളാണിത്.ചെമ്മീൻ എന്ന സിനിമയിലെ ‘മാനസമൈനേ വരൂ മധുരം നുള്ളിത്തരൂ’ഗാനത്തിലൂടെ മലയാളികൾക്കു പരിചിതനായ ഇന്ത്യയിലെ പ്രശസ്ത ഗായകനായ മന്നാഡേയുടെ സവിശേഷതകൾ രമേശ് മുരളിയെന്ന ഗായകനുണ്ടെന്ന് ജെറി അമൽദേവ് പറഞ്ഞപ്പോൾ, ‘ദേശീയ അവാർഡിനു തുല്യം’ ഈ വാക്കുകൾ എന്നായിരുന്നു രമേശിന്റെ മറുപടി. നമ്മുടെ ദേവാലയങ്ങളിൽ പതിവായി പാടുന്ന ‘പാടുവിൻ മഹിത സുന്ദരഗാനം ജയഗാനം സമയമായ് ഹൃദയവീണകൾ മീട്ടൂ അതിമോദം’ എന്ന ഗാനം ആലപിച്ചത് രമേശ് മുരളിയും ദലീമയും ചേർന്നാണ്.ഫാ. മൈക്കിൾ പനക്കൽ എഴുതിയ ഈ ഗാനത്തിനു സംഗീതം നൽകിയത് പി. ജെ. ലിപ്സനായിരുന്നു. മൂന്നു പതിറ്റാണ്ടുകളായി മലയാള സംഗീതമേഖലയിലെ ശ്രദ്ധേയസാന്നിധ്യമാണ് രമേശ്. അന്തർദേശീയ തലത്തിൽ പ്രകീർത്തിതമായ സിനിമയാണ് ഷാജി എൻ.കരുൺ സംവിധാനം ചെയ്ത കുട്ടിസ്രാങ്ക്. സിനിമയിൽ ചവിട്ടുനാടകപരിശീലനവും അവതരണവും അതിഭംഗിയായി ചിത്രീകരിച്ചിട്ടുണ്ട്. ഐസക്ക് തോമസ് കൊട്ടുകാപ്പിള്ളി എന്ന സംഗീതസംവിധായകന്റെ ശിക്ഷണത്തിൽചവിട്ടുനാടകഗാനങ്ങളെല്ലാം ആലപിച്ചിട്ടുള്ളത് രമേശ് മുരളിയും രാജലക്ഷ്മിയും…
Subscribe to Updates
Get the latest creative news from FooBar about art, design and business.
